ന്യൂസ് ഡെസ്ക് മലയാളം യുകെ
ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ സജീവ അംഗമായിരുന്ന രമേശൻ രവീന്ദ്രൻ പിള്ള അന്തരിച്ചു. 44 വയസ്സ് മാത്രം പ്രായമുള്ള ഇദ്ദേഹം ഏതാനും മാസങ്ങളായി ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. ലക്ഷ്മി സായിയാണ് ഭാര്യ. ആറു വയസ്സുകാരനായ ദേവ തീർഥ് ആണ് ഏക മകൻ.
രമേശൻ രവീന്ദ്രൻ പിള്ളയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഹെയർ ഡ്രയർ മൂക്കിലൂടെ ഊതി നിങ്ങൾക്ക് കോവിഡിനെ കൊല്ലാൻ കഴിയുമോ എന്ന് ബോറിസ് ജോൺസൻ ചോദിച്ചതായി വെളിപ്പെടുത്തൽ. ഇത് സൂചിപ്പിക്കുന്ന ഒരു യൂട്യൂബ് വീഡിയോ കണ്ടതിന് ശേഷമാണ് മുൻ പ്രധാനമന്ത്രി ശാസ്ത്രജ്ഞരോട് ഇത് ചോദിച്ചത്. സർക്കാർ ആരോഗ്യ വിദഗ്ധരും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോൺസൻ ക്ലിപ്പ് പങ്കിടുകയുണ്ടായി.

കോവിഡ് സമയത്ത് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതായി ഡോമിനിക് കമ്മിംഗ്സ് അന്വേഷണത്തിന് നൽകിയ പ്രസ്താവനയിൽ പറയുന്നു. ബോറിസ് ജോൺസനെതിരെയാണ് ആരോപണം. ‘കോവിഡിനെ കൊല്ലാൻ’ ഒരു വ്യക്തി തന്റെ മൂക്കിൽ ഒരു പ്രത്യേക ഹെയർ ഡ്രയർ ഊതുന്ന വീഡിയോ പ്രചരിപ്പിച്ചതും അതിൽ ഉപദേശം തേടിയതും ഒരു പ്രധാനമന്ത്രിയ്ക്ക് യോജിച്ച നടപടിയല്ലെന്ന് മുൻ സർക്കാർ ഉപദേശകൻ പറഞ്ഞു. അതേസമയം, ലോകമെമ്പാടും കോവിഡ് വ്യാപിച്ചപ്പോൾ ഷേക്സ്പിയറിനെ കുറിച്ച് പുസ്തകം എഴുതാൻ ജോൺസൺ ആഗ്രഹിച്ചതായും വെളിപ്പെടുത്തലുണ്ട്.

” ഷേക്സ്പിയർ: ദി റിഡിൽ ഓഫ് ജീനിയസ് എഴുതാൻ ജോൺസൺ 2015-ൽ ഒരു പുസ്തക കരാർ ഒപ്പിട്ടു, പക്ഷേ അത് നടന്നില്ല. ഇങ്ങനെ കോവിഡ് കാലത്ത് ബോറിസ് ജോൺസനെതിരെ ഒട്ടേറെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്. പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെടാൻ വരെ അത് കാരണമായി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലേയ്ക്ക് എത്തുന്നവരെ ഏജൻസികൾ കബളിപ്പിക്കുന്ന വാർത്തകൾക്കിടയിൽ നേഴ്സുമാർക്ക് സന്തോഷം നൽകുന്ന ഒരു വാർത്തയാണ് ഞങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നോർക്കയും എൻഎച്ച്എസും കൈകോർത്തതിന്റെ ഫലമായി കേരളത്തിൽനിന്ന് നേരിട്ട് നേഴ്സുമാരെ എൻഎച്ച്എസ് തെരഞ്ഞെടുത്തിരുന്നു. യുകെയിലെത്തിയ ഇവർക്ക് എൻഎച്ച്എസ് ഹംബർ ആൻഡ് നോർത്ത് യോർക്ക് ഷെയർ റീജിയന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.

നോർക്കയും എൻഎച്ച്എസും സംയുക്തമായി സംഘടിപ്പിച്ച റിക്രൂട്ട്മെന്റിലൂടെ വന്നവരിൽ നേഴ്സുമാരെ കൂടാതെ ഡോക്ടർമാർ , ഫിസിയോതെറാപ്പിസ്റ്റുകൾ, ഡെന്റിസ്റ്റുകൾ ഡയറ്റീഷ്യന്മാർ എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്. കൊച്ചിയിൽ വച്ചാണ് റിക്രൂട്ട്മെൻറ് ഫെസ്റ്റ് നടത്തിയത്. കേരളത്തിൽ നേഴ്സിങ് മേഖലയിൽ ജോലിയുള്ളവരുടെ സ്വപ്നഭൂമിയാണ് എൻഎച്ച്എസ്. പക്ഷേ അടുത്തകാലത്ത് യുകെയിൽ നേഴ്സിങ് ,കെയർ മേഖലയിൽ ജോലിക്കായി ഏജൻസികൾ വഴി എത്തുന്നവർ കബളിക്കപ്പെടുന്ന വാർത്തകൾ പതിവായിരിക്കുകയാണ്. ഏജൻസികൾക്ക് പണം നൽകാതെ നേരിട്ട് എൻഎച്ച്എസിൽ ജോലി സമ്പാദിക്കാമെന്നതാണ് നോർക്ക വഴിയുള്ള റിക്രൂട്ട്മെന്റിന്റെ ഏറ്റവും വലിയ മെച്ചം.

തൊഴിൽപരമായ ഉയർച്ച ആഗ്രഹിക്കുന്ന കേരളത്തിൽ നിന്നുള്ള നേഴ്സുമാരെ എൻഎച്ച്എസ് എപ്പോഴും സ്വാഗതം ചെയ്യുമെന്ന് നോർക്കയുമായി കൈകോർക്കുന്നതിൽ നേതൃത്വം വഹിച്ച മൈക്ക് റീവ് പറഞ്ഞു.
യുകെയിലുള്ള മലയാളികൾ ഭൂരിഭാഗവും ജോലി ചെയ്യുന്നത് ആരോഗ്യ മേഖലയിലാണ്. ഈ വർഷത്തെ മികച്ച നേഴ്സിനുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചപ്പോൾ വളരെ മികച്ച പ്രതികരണമാണ് യുകെയിൽ എമ്പാടുമുള്ള നേഴ്സിംഗ് കമ്മ്യൂണിറ്റിയിൽ നിന്ന് ലഭിച്ചത്. ഒക്ടോബർ 28-ാം തീയതി ഗ്ലാസ്കോയിൽ വച്ച് നടന്ന മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിൽ നിന്നുള്ള മികച്ച നേഴ്സിനുള്ള അവാർഡ് നോർഫോക്കിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റൽ അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ നേഴ്സ് ആയ റ്റിൻസി ജോസാണ് അർഹയായത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി ഈസ്റ്റ് ഹാമിന് അടുത്ത് ഡെബന്‍ഹാമില്‍ മലയാളി യുവാവിൻെറ വേർപാട്. ഈസ്റ്റ് ലണ്ടനിലെ ഹോണ്‍ചര്‍ച്ചിലാണ് എല്ലാവരെയും കണ്ണീരിലാഴ്ത്തികൊണ്ടുള്ള വിധിയുടെ വിളയാട്ടം. മുപ്പത്തിരണ്ടുകാരനായ കെവില്‍ ജേക്കബാണ് ഉറക്കത്തിൽ മരണത്തോട് കീഴടങ്ങിയത്. ഹോണ്‍ചര്‍ച്ചില്‍ പിതാവിനൊപ്പം പോസ്റ്റ് ഓഫിസ് ഫ്രാഞ്ചൈസി നടത്തി വരുകയായിരുന്നു കെവിൽ. പിതാവ് നാട്ടിൽ എത്തിയ സമയത്താണ് മകൻെറ വേർപാട്.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ അമ്മ വീട്ടിൽ തിരികെ എത്തുമ്പോഴാണ് കെവിലിൻെറ ചേതനയറ്റ ശരീരം കണ്ടെത്തിയത്. ബോക്‌സിങ്ങിലും ക്രിക്കറ്റിലും ജിമ്മിലും നിറ സാന്നിധ്യമായിരുന്ന കെവിലിൻെറ വേർപാടിൻെറ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ അമ്മ ഓമന വീടിനടുത്തുള്ള കട തുറക്കാതിരുന്നതു കണ്ടതോടെ മകനെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് വീടു തുറന്നപ്പോഴാണ് മകനെ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത്. ഉടന്‍ എമര്‍ജന്‍സി സര്‍വീസിന്റെ സഹായം തേടിയെങ്കിലും അവര്‍ എത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു, തുടര്‍ നടപടികള്‍ക്കായി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കോട്ടയം മണര്‍കാട് സ്വദേശിയായ ജേക്കബിന്റെയും കോഴിക്കോട് കൂടരഞ്ഞി സ്വദേശിനിയായ ഓമനയുടെയും ഏകമകനാണ് കെവില്‍.
കെവില്‍ ജേക്കബിൻെറ അകാല നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്ന വെബ്സൈറ്റിന്റെ സ്വാധീനത്തിൽ കുറഞ്ഞത് 50 പേർക്കെങ്കിലും യുകെയിൽ ജീവൻ നഷ്ടമായതായുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു . ഈ വെബ്സൈറ്റിനെ കുറിച്ച് ഒന്നിലധികം തവണ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും നടപടികൾ എടുക്കുന്ന കാര്യത്തിൽ ഉത്തരവാദിത്തപ്പെട്ടവർ വീഴ്ച വരിത്തിയതാണ് വൻ പ്രതിഷേധത്തിന് വഴിവെച്ചത് . ഒട്ടേറെ പേരുടെ ജീവൻ നഷ്ടമായ സംഭവങ്ങളെക്കുറിച്ച് ബിബിസി ന്യൂസ് ആണ് വെളിപ്പെടുത്തൽ നടത്തിയത് . പേര് വെളുപ്പെടുത്തിയിട്ടില്ലാത്ത വെബ്സൈറ്റ് കുട്ടികൾ ഉൾപ്പെടെ ആർക്കും എളുപ്പത്തിൽ പ്രവേശിക്കാൻ സാധിക്കുമായിരുന്നു .

മാധ്യമ വാർത്തകളെ തുടർന്ന് സ്കൈയും ടോക്ടോക്കും വെബ്സൈറ്റ് ബ്ലോക്ക് ചെയ്തു . ഇതുവരെ 5.7! ദശലക്ഷം ഉപഭോക്താക്കൾ ഈ വെബ്സൈറ്റിലേയ്ക്ക് ഉള്ള പ്രവേശനം തടഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നു. മറ്റൊരു ഇന്റർനെറ്റ് പ്രൊവൈഡർ ആയ ടോക്ക് ടോക്ക് വിവാദ വെബ്സൈറ്റിനെ അനുചിത പട്ടികയിൽ ഉൾപ്പെടുത്തിയതായി അറിയിച്ചു. ആത്മഹത്യ ചെയ്തവരുടെ ബന്ധുക്കൾ വെബ്സൈറ്റ് ബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുകെയിലെ ഇൻറർനെറ്റ് സേവന ദാതാക്കൾക്ക് കത്തുകൾ അയച്ചിരുന്നു.
23 കാരനായ ജോ നിഹിൽ 2020 -ൽ ആത്മഹത്യ ചെയ്തത് വിവാദ വെബ്സൈറ്റിനെ കുറിച്ച് കുറിപ്പ് എഴുതിവച്ചാണ് . സ്കൈ ബ്രോഡ്ബാൻഡ് നടപ്പിലാക്കിയ മാതൃക മറ്റ് ഇൻറർനെറ്റ് സേവന ദാതാക്കളും പിന്തുടരണമെന്ന് ജോണിന്റെ അമ്മ കാതറിൻ അഡെനെകനും സഹോദരഭാര്യ മെലാനി സാവില്ലും അഭ്യർത്ഥിച്ചു.

മരിച്ചവരുടെ ബന്ധുക്കൾ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി നേരെത്തെ തന്നെ മുന്നോട്ട് വന്നിരുന്നു . വെബ്സൈറ്റിന്റെ പുറകിൽ പ്രവർത്തിക്കുന്നത് ആരാണെന്നത് ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. ആത്മഹത്യയ്ക്ക് കീഴ്പ്പെട്ട പലരും വിഷാദ രോഗബാധിതരായിരുന്നു. ആത്മഹത്യ ചെയ്ത പലരും ജീവനൊടുക്കുന്നതിനു മുൻപ് വിവാദ വെബ്സൈറ്റ് സന്ദർശിച്ചതാണ് സംഭവം പുറംലോകം അറിയാൻ കാരണമായത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിൽ പെൻഷൻ ക്രെഡിറ്റിന്റെ അർഹത ഇനിയും പരിശോധിക്കത്തവർ ഡിസംബർ 10 -ന് മുൻപ് പരിശോധിക്കണമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനായ മാർട്ടിൻ ലൂയിസ് അഭ്യർത്ഥിച്ചു. പെൻഷൻ പ്രായം എത്തിയവരിൽ കുറഞ്ഞ വരുമാനമുള്ളവർക്കാണ് ബ്രിട്ടനിൽ പെൻഷൻ ക്രെഡിറ്റ് ലഭ്യമാകുന്നത്. പെൻഷൻ ക്രെഡിറ്റിനു അർഹതയുള്ള അവിവാഹിതർക്ക് ആഴ്ചയിൽ 201.05 പൗണ്ട് തുകയും, ദമ്പതികൾക്ക് 306.85 പൗണ്ട് തുകയും തങ്ങളുടെ വരുമാനത്തിനു പുറമെ അധികമായി ലഭിക്കും. എന്നാൽ ഈ അവസരം പലരും നഷ്ടപ്പെടുത്തുകയാണെന്ന് മാർട്ടിൻ ലൂയിസ് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ഏകദേശം 9 ലക്ഷത്തോളം പേർക്ക് ഇതിന് അർഹതയുണ്ടെങ്കിലും തങ്ങളുടെ യോഗ്യത പോലും പരിശോധിക്കുവാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പെൻഷൻ ക്രെഡിറ്റുകളിലൂടെ വരുമാനം വർദ്ധിക്കുന്നതോടൊപ്പം, മറ്റു പല ആനുകൂല്യങ്ങളും ആളുകൾക്ക് ലഭിക്കുന്നുണ്ട്. സൗജന്യ ടിവി ലൈസൻസുകൾ, കൗൺസിൽ ടാക്സ് ഡിസ്കൗണ്ടുകൾ, എന്നിവ ഇവയിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം തന്നെ ഏറ്റവും പുതിയ ആനുകൂല്യമായി, ജീവിത ചെലവുകൾക്കായി 300 പൗണ്ട് അധികവും പെൻഷൻ ക്രെഡിറ്റിലൂടെ ലഭിക്കും.

ഇതോടൊപ്പം തന്നെ ജനങ്ങൾക്ക് ക്ലെയിം മൂന്നുമാസത്തേക്ക് ബാക്ക് ഡേറ്റ് ചെയ്യാനും സാധിക്കുമെന്ന് മാർട്ടിൻ ലൂയിസ് ഓർമ്മിപ്പിക്കുന്നു. ഇതിൻ പ്രകാരം, നിങ്ങൾ പെൻഷൻ ക്രെഡിറ്റിന് യോഗ്യനാണെങ്കിൽ, നിങ്ങൾ ഇപ്പോഴോ അല്ലെങ്കിൽ വരുന്ന ആഴ്ചകളിലോ ക്ലെയിം ചെയ്താലും അധികമായി ലഭിക്കുന്ന 300 പൗണ്ടിന് അർഹരാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾ ഈ സേവനം പരമാവധി ഉപയോഗിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തി ഒരു യുകെ മലയാളി നേഴ്സ് വിട പറഞ്ഞു. എൻ എച്ച് സിൽ നേഴ്സ് ആയിരുന്ന ഷിംജ ജേക്കബ് (35) ആണ് മരണമടഞ്ഞത്. റോയൽ ലണ്ടൻ ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്തിരുന്ന ഷിംജ എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ കൂനമ്മാവ് സ്വദേശിനിയാണ്.
നോർത്ത് പറവൂർ പരേതനായ കൊച്ചുതുണ്ടിയിൽ ജേക്കബ് , ഫെൻസിയ ജേക്കബിന്റെ മകളാണ് ഷിംജ. ഷൈൻ ജേക്കബ് ആണ് ഏക സഹോദരൻ . സംസ്കാരം കഴിഞ്ഞ ദിവസം വൈകിട്ട് 4 ന് കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയിൽ നടത്തി. ഏതാനും നാളുകളായി വയറുവേദന അനുഭവപ്പെട്ടിരുന്ന ഷിംജ എൻഎച്ച്സിലെ ചികിത്സ വൈകിയതു കൊണ്ടാണ് കേരളത്തിലെത്തിയത്. ആശുപത്രിയിൽ എത്തി ചികിത്സ തേടുന്നതിനിടെ സ്ട്രോക്കും ഹൃദയാഘാതവും മൂലം മരണമടയുകയായിരുന്നു. സ്റ്റുഡൻറ് വിസയിലും പിന്നീട് കെയറർ വിസയിലും യുകെയിലെത്തിയ ഷീംജ കഠിന പരിശ്രമത്തിലൂടെയാണ് തന്റെ സ്വപ്നമായിരുന്ന എൻഎച്ച് എസിലെ നേഴ്സ് ആയി ഒടുവിൽ ജോലിയിൽ പ്രവേശിച്ചത് .
എൻഎച്ച്എസിൽ നീണ്ട കാത്തിരിപ്പ് സമയമാണ് ഷിംജയുടെ ജീവൻ അകാലത്തിൽ പുലിയാൻ കാരണമായതെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും വിശ്വസിക്കുന്നത്. വയറുവേദനയ്ക്ക് ട്രീറ്റ്മെന്റിനായി പലവട്ടം അപ്പോയിന്മെന്റ് കിട്ടാതെ വന്നതോടെയാണ് ഷിംജ നാട്ടിലെത്തി ചികിത്സ നടത്താൻ തീരുമാനിച്ചത്. നിലവിൽ ദശലക്ഷക്കണക്കിന് രോഗികളാണ് എൻഎച്ച്എസിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. 40 ആഴ്ച വരെ കാത്തിരുന്നതിനു ശേഷം ചികിത്സ ലഭിക്കാത്തവർക്ക് യുകെയിലെവിടെയും മറ്റു സ്ഥലങ്ങളിൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ തല തീരുമാനമായിരുന്നു , ഏകദേശം നാല് ലക്ഷം പേർക്ക് ഇതിൻറെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഷിംജയുടെ അകാല നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
എൻഎച്ച്എസിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം ഓരോ ദിവസം കഴിയുംതോറും കുതിച്ചുയരുകയാണ്. എൻഎച്ച് എസിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം കുറയ്ക്കുന്നതിന് തന്ത്രപ്രധാനമായ ഒരു നീക്കം നടത്തിയിരിക്കുകയാണ് സർക്കാർ . ഇതു പ്രകാരം വെയിറ്റിംഗ് ലിസ്റ്റിൽ വളരെ നാളായി തുടരുന്ന ഇതുവരെ ചികിത്സ ലഭിക്കാത്ത രോഗികൾക്ക് രാജ്യത്തെ മറ്റ് എവിടെയെങ്കിലും ചികിത്സ ലഭിക്കുന്നതിനുള്ള ക്രമീകരണം ചെയ്യും .ഇതിൻ പ്രകാരം രാജ്യത്തെ ആയിരക്കണക്കിന് രോഗികൾക്ക് മറ്റു ഹോസ്പിറ്റലുകളിൽ നിന്ന് ചികിത്സാസഹായം ലഭിക്കും.

40 ആഴ്ചയിൽ കൂടുതൽ കാത്തിരിക്കുന്ന രോഗികൾക്കും അടുത്ത 8 ആഴ്ച വരെ അപ്പോയിൻമെന്റ് ലഭിക്കാത്തവർക്കും ആണ് ഈ സ്കീമിന്റെ പ്രയോജനം ലഭിക്കുന്നത്. അർഹരായവർക്ക് അവരുടെ ഹോസ്പിറ്റലുകളിൽ നിന്ന് ഇ-മെയിൽ മുഖേനയോ ടെക്സ്റ്റ് മെസ്സേജ് ആയോ കൂടുതൽ വിവരങ്ങൾ കൈമാറപ്പെടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എൻഎച്ച്എസും സർക്കാരും ഈ വർഷം ആദ്യം പ്രഖ്യാപിച്ച ഈ പദ്ധതി ചികിത്സയ്ക്കായി കാത്തിരിക്കുന്ന 4 ലക്ഷം രോഗികൾക്ക് ഉടൻ പ്രയോജനം ചെയ്യും. ഇത് മൊത്തത്തിലുള്ള വെയ്റ്റിംഗ് ലിസ്റ്റിന്റെ 5 ശതമാനം ആണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

അർഹരായവർക്ക് മറ്റു സ്ഥലങ്ങളിൽ അപ്പോയിൻമെന്റ് എടുക്കാനുള്ള സംവിധാനം എൻഎച്ച്എസ്സിന്റെ സംവിധാനത്തിലൂടെയാണ് തിരിച്ചറിയുന്നത്. ഒരു രോഗിക്ക് ഉചിതമായ മറ്റൊരു സ്ഥലം ലഭിച്ചില്ലെങ്കിൽ നിലവിലെ സംവിധാനത്തിൽ തന്നെ തുടരുകയും വെയിറ്റിംഗ് ലിസ്റ്റിൽ അവർക്ക് കിട്ടണ്ടിയിരുന്ന മുൻഗണനാക്രമം നഷ്ടമാവുകയും ചെയ്യുകയില്ല. ഇങ്ങനെ മറ്റു ഹോസ്പിറ്റലുകളിൽ ചികിത്സാർത്ഥം പോകുന്നവർക്ക് ടാക്സി, മറ്റ് താമസം എന്നിവയുടെ ചിലവുകൾ എൻഎച്ച്എസ് ആണ് വഹിക്കുന്നത്. ഇനി പണിമുടക്കുകൾ ഒന്നും നടന്നില്ലെങ്കിൽ കൂടി എൻ എച്ച് എസ് വെയിറ്റിങ് ലിസ്റ്റ് അടുത്ത വേനൽ അവധിക്കാലത്ത് 8 ദശലക്ഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ .
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ‘ആളുകൾ എന്തായാലും മരിക്കുന്ന കോവിഡിൽ’ സമ്പദ്‌വ്യവസ്ഥയുടെ തകർച്ച എങ്ങനെയെന്നു മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ ചോദിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. കോവിഡിനെ തന്റെ സർക്കാർ കൈകാര്യം ചെയ്തതിന് തെളിവ് നൽകാൻ മുൻ പ്രധാനമന്ത്രിയും മുൻ രാഷ്ട്രീയ സഹായികളും മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരും ഒരുങ്ങുകയാണ്. ജോൺസന്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയുടെ ഡയറിയിൽ നടത്തിയ വിനാശകരമായ പരാമർശങ്ങളും വെളിപ്പെടുത്തി. “എന്തായാലും ഉടൻ മരിക്കുന്ന ആളുകൾക്കായി ഞങ്ങൾ എന്തിനാണ് സമ്പദ്‌വ്യവസ്ഥയെ നശിപ്പിക്കുന്നത്” എന്നാണ് ജോൺസൻ ചോദിച്ചത്.

2020 മാർച്ചിൽ, യുകെയിലെ ആദ്യത്തെ ലോക്ക്ഡൗൺ സമയത്ത് അന്നത്തെ ചാൻസലർ ഋഷി സുനക്കുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ മുൻ പ്രധാനമന്ത്രി ഈ പരാമർശം നടത്തിയതായി താൻ വിശ്വസിക്കുന്നതായി ഉദ്യോഗസ്ഥൻ ഇമ്രാൻ ഷാഫി അന്വേഷണത്തിൽ പറഞ്ഞു. അതേസമയം, കോവിഡിന്റെ പാരമ്യത്തിൽ ബോറിസ് ജോൺസണിന് രാജ്യത്തെ നയിക്കാൻ കഴിയില്ലെന്ന് യുകെയിലെ ഉന്നത ഉദ്യോഗസ്ഥൻ സഹപ്രവർത്തകരോട് സ്വകാര്യമായി പറഞ്ഞതായും വെളിപ്പെടുത്തലുണ്ട്.

2020 സെപ്തംബർ മുതലുള്ള വാട്ട്‌സ്ആപ്പ് സന്ദേശങ്ങളിൽ, മുൻ പ്രധാനമന്ത്രി “എല്ലാ ദിവസവും ദിശ മാറ്റുകയാണ്” എന്ന് സൈമൺ കേസ് പറഞ്ഞു. കോവിഡിന്റെ ആദ്യ മാസങ്ങളിൽ ഡൗണിംഗ് സ്ട്രീറ്റിലെ ബുദ്ധിമുട്ടുകളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. പ്രതിസന്ധിയുടെ വ്യാപ്തിയെ നേരിടാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിൽ അന്നത്തെ ക്യാബിനറ്റ് ഓഫീസ് പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ജനലുകളും വാതിലുകളും മറ്റും നിർമ്മിക്കുന്ന ബ്രിട്ടനിലെ പ്രശസ്തമായ സേഫ്സ്റ്റൈൽ കമ്പനി കടബാധ്യതകൾ മൂലം അഡ്മിനിസ്ട്രേഷൻ ഭരണത്തിൻ കീഴിലേക്ക് പ്രവേശിക്കുകയാണ്. ഇതിനെ തുടർന്ന് കമ്പനിയിൽ ജോലി ചെയ്തിരുന്ന ഏകദേശം 680 ഓളം പേർക്ക് തങ്ങളുടെ ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിൽ എത്തിയിരിക്കുകയാണ്. കടബാധ്യത മൂലം തകർന്നിരിക്കുന്ന കമ്പനി വാങ്ങുവാൻ ആളെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് സേഫ്സ്റ്റൈൽ യുകെ ഓഹരി വ്യാപാരം താൽക്കാലികമായി നിർത്തിവച്ചതായി അഡ്മിനിസ്ട്രേറ്റർമാരുടെ ഇന്റർപാത്ത് അഡൈ്വസറിയിൽ നിന്നും പൊതു അറിയിപ്പ് വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു. യോർക്ക്ഷെയറിലെ ബ്രാഡ്‌ഫോർഡ് ആസ്ഥാനമായുള്ള ഈ ബിസിനസിന് വോംബ്‌വെല്ലിൽ ഒരു നിർമ്മാണ സൈറ്റും, രാജ്യത്തുടനീളമുള്ള 42 ഓളം ശാഖകളും ഡിപ്പോകളും ഉണ്ട്.

പണപ്പെരുപ്പവും, ഉപഭോക്താക്കളുടെ വിശ്വാസം നിലനിർത്തുവാൻ കഴിയാത്തതുമെല്ലാം കമ്പനിയുടെ പരാജയത്തിന് കാരണമാണെന്ന് അഡ്മിനിസ്ട്രേറ്റർമാർ വ്യക്തമാക്കി. സെപ്റ്റംബറിലെ അസാധാരണമായ ചൂടുള്ള കാലാവസ്ഥയും കമ്പനിയുടെ ഉൽപ്പന്നങ്ങളുടെ ഡിമാൻഡിനെ ഇല്ലാതാക്കിയതായും ഈ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഒരു റെസ്ക്യൂ ഡീലിലൂടെ ഷെയർഹോൾഡർമാർക്ക് പണം തിരികെ നൽകാൻ സാധ്യതയില്ലെന്ന് മനസ്സിലാക്കിയ സേഫ്സ്റ്റൈൽ കഴിഞ്ഞ വെള്ളിയാഴ്ച ലണ്ടനിലെ ട്രേഡിംഗിൽ നിന്ന് ഓഹരികൾ താൽക്കാലികമായി പിൻവലിച്ചിരുന്നു. കമ്പനിയുടെ അനുബന്ധ സ്ഥാപനമായ എച്ച്പിഎഎസും, ഹോൾഡിംഗ് കമ്പനികളായ സ്റ്റൈൽ ഗ്രൂപ്പ് ഹോൾഡിംഗ്‌സ്, സ്റ്റൈൽ ഗ്രൂപ്പ് യുകെ എന്നിവയും തൽഫലമായി വ്യാപാരം തുടരാൻ കഴിയില്ലെന്ന നിഗമനത്തിലെത്തി.

സ്ഥാപനത്തിന്റെ 750 ജീവനക്കാരിൽ 70 പേരെ മാത്രം ബിസിനസ് അവസാനിപ്പിക്കാൻ സഹായിക്കുന്നതിനായി ഹ്രസ്വകാലത്തേക്ക് നിലനിർത്തുമെന്ന് ഇന്റർപാത്ത് അഡ്വൈസറി പറഞ്ഞു. ഇതുവരെയും ഡെലിവറി ചെയ്യാത്ത ഉപഭോക്തൃ ഓർഡറുകൾ ഇനിയും നൽകാൻ സാധിക്കില്ലെന്ന് അഡ്മിനിസ്ട്രേറ്റർമാർ പറഞ്ഞു. നിരവധി ജീവനക്കാർക്ക് ജോലി നഷ്ടമായതിനെ തുടർന്ന് ജി എം പി യൂണിയൻ വോംബെല്ലിലെ കമ്പനിയുടെ നിർമ്മാണ യൂണിറ്റിന് പുറത്ത് പ്രതിഷേധം നടത്തി.