ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- യുകെയിലെത്തി മാസങ്ങൾക്കുള്ളിൽ അസൈലങ്ങൾ അവകാശപ്പെടുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവ് ഉണ്ടായതിനെ തുടർന്ന് ആഭ്യന്തരവകുപ്പ് ഓഫീസ് മേധാവികൾ സർവകലാശാലകൾക്ക് മുന്നറിയിപ്പ് നൽകി കഴിഞ്ഞിരിക്കുകയാണ്. 2021 ഒക്ടോബർ 1 നും 2022 സെപ്റ്റംബർ 30 നും ഇടയിൽ, രാജ്യത്ത് താമസിക്കുന്ന ആദ്യ വർഷത്തിനുള്ളിൽ 3,000 വിദ്യാർത്ഥികളാണ് അസൈലങ്ങൾക്കായുള്ള ക്ലെയിമുകൾ നടത്തിയതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ തന്നെ, ബംഗ്ലാദേശിൽ നിന്നാണ് ഏകദേശം 1,600 ഓളം പേർ ഉൾപ്പെടുന്നത്. ഈ കണക്കുകൾ ഇമിഗ്രേഷൻ മേധാവികളെ പരിഭ്രാന്തരാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കൃത്യമായ പശ്ചാത്തല പരിശോധന ഇല്ലാതെ, കോഴ്സുകൾ ബംഗ്ലാദേശിൽ നിന്നുള്ളവർക്ക് കോഴ്സ് ഓഫറുകൾ നൽകരുതെന്ന് കർശന നിർദേശം എമിഗ്രേഷൻ മേധാവികൾ യൂണിവേഴ്സിറ്റികൾക്ക് നൽകിയിട്ടുണ്ട്. പലരും വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കുന്നുണ്ടെന്ന സൂചനകളും ലഭിക്കുന്നുണ്ട്. ഘാനയിൽ നിന്നുള്ള യൂണിവേഴ്‌സിറ്റി അപേക്ഷകളിൽ 100 ശതമാനം കുതിപ്പ് ഉണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ചു നടന്ന അന്വേഷണത്തിൽ, നാലിലൊന്ന് പേരും വ്യാജ രേഖകൾ ഹാജരാക്കിയാണ് അഡ്മിഷനായി അപേക്ഷിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഇംഗ്ലീഷ് ചാനലിലൂടെ ബോട്ടുകളിൽ അഭയാർത്ഥികൾ വരുന്നതുപോലെയാണ് ഇപ്പോൾ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദേശ വിദ്യാർത്ഥികൾ ഉപയോഗിക്കുന്നതെന്ന കുറ്റപ്പെടുത്തലുകൾ ഉയർന്നിട്ടുണ്ട്.

യുകെയിലേക്ക് അനധികൃതമായി പ്രവേശിക്കുന്നതിനുള്ള ഒരു മാർഗമായി പലപ്പോഴും വിദേശികൾ സ്റ്റുഡന്റ് വിസ ഉപയോഗിക്കുന്നതായി ബക്കിംഗ്ഹാം യൂണിവേഴ്സിറ്റിയിലെ വിദ്യാഭ്യാസ, തൊഴിൽ ഗവേഷണ കേന്ദ്രത്തിലെ പ്രൊഫസർ അലൻ സ്മിതേഴ്‌സ് പറഞ്ഞു. സംഭവത്തെ ഗൗരവമായി തന്നെയാണ് കാണുന്നതെന്നും വേണ്ട നടപടികൾ ഉണ്ടാകുമെന്നും ആഭ്യന്തര വകുപ്പ് ഓഫീസ് അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മലയാളം യുകെ അവാർഡ് നൈറ്റിന് മുന്നോടിയായി യുസ്മ നാഷണൽ കലാമേളയ്ക്ക് തുടക്കമായി. കലാമേളയ്ക്ക് ശേഷം 5 pm ( IST 9.30 pm) ന് മലയാളം യുകെയുടെ അവാർഡ് നൈറ്റിന് തിരി തെളിയും.
ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിജയ് സെൽവരാജ് മലയാളം യുകെ അവാർഡ് നൈറ്റിൽ മുഖ്യാതിഥിയായി പങ്കെടുക്കും. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിയിൽ അരങ്ങേറുന്നത് .

മലയാളം യുകെ പ്രേക്ഷകർക്കായി ഒരുക്കുന്ന ദൃശ്യവിരുന്നിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഓൺലൈനായി യുസ്മ കലാമേളയും അവാർഡ് നൈറ്റും കാണുവാനുള്ള വിപുലമായ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ലിങ്ക് ഉപയോഗിച്ച് അവാർഡ് നൈറ്റിന്റെ തൽസമയ ദൃശ്യങ്ങൾ ആസ്വദിക്കാം.
Website: https://eventsmedia.uk/malayalamuk/
Facebook: https://www.facebook.com/eventsmedialive
Facebook: https://www.facebook.com/malayalamuk
YouTube: https://youtube.com/live/pSc5sOcCBHQ?feature=share
യുകെയിൽ വിവിധ മേഖലകളിൽ തങ്ങളുടെ കൈയൊപ്പ് ചാർത്തിയ വിവിധ വ്യക്തികളെയും സംഘാടനകളെയും അവാർഡ് നൈറ്റിന്റെ ഭാഗമായി ആദരിക്കും. ഇതോടൊപ്പം യുകെയിലെ മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെട്ട റ്റിൻസി ജോസിന് ക്യാഷ് അവാർഡും പുരസ്കാരവും അവാർഡ് വേദിയിൽ കൈമാറും.

മലയാളം യുകെയുടെ മികച്ച കൊറിയോഗ്രാഫറിനുള്ള അവാർഡിന് അർഹനായ ക്രിസ്റ്റീ ജോസഫ് അണിയിച്ചൊരുക്കുന്ന വിവിധ പ്രായത്തിലുള്ള 35 പേരടങ്ങുന്ന കുട്ടികളുടെ ഫ്യൂഷൻ ഡാൻസ് , കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന മത്സരത്തിൽ നൃത്തചുവടുമായി കാണികളെ കോരിത്തരിപ്പിച്ച റയോൺ സ്റ്റീഫന്റെ ബോളിവുഡ് ഡാൻസ് എന്നിങ്ങനെ ഒട്ടേറെ ദൃശ്യവിസ്മയങ്ങളാണ് യുകെ മലയാളികൾ കാത്തിരുന്ന അവാർഡ് നൈറ്റിൽ കണ്ണിനും കാതിനും കുളിരേകാൻ കാണികളെ കാത്തിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ന് ഗ്ലാസ്കോയിൽ നടക്കുന്ന മലയാളം യുകെ അവാർഡ് നൈറ്റിന് തിരി തെളിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ഇന്ന് 12 pm ( IST 4. 30 pm) ആണ് യുസ്മ നാഷണൽ കലാമേള ആരംഭിക്കുന്നത്. അതിനുശേഷം 5 pm ( IST 9.30 pm) ന് മലയാളം യുകെയുടെ അവാർഡ് നൈറ്റിന് തിരി തെളിയും.
ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിജയ് സെൽവരാജ് മലയാളം യുകെ അവാർഡ് നൈറ്റിൽ മുഖ്യാതിഥിയായി പങ്കെടുക്കും. അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പൂർത്തിയായി കഴിഞ്ഞു . കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിയിൽ അരങ്ങേറുന്നത് .
മലയാളം യുകെ പ്രേക്ഷകർക്കായി ഒരുക്കുന്ന ദൃശ്യവിരുന്നിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഓൺലൈനായി യുസ്മ കലാമേളയും അവാർഡ് നൈറ്റും കാണുവാനുള്ള വിപുലമായ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ലിങ്ക് ഉപയോഗിച്ച് അവാർഡ് നൈറ്റിന്റെ തൽസമയ ദൃശ്യങ്ങൾ ആസ്വദിക്കാം.
Website: https://eventsmedia.uk/malayalamuk/
Facebook: https://www.facebook.com/eventsmedialive
Facebook: https://www.facebook.com/malayalamuk
YouTube: https://youtube.com/live/pSc5sOcCBHQ?feature=share
യുകെയിൽ വിവിധ മേഖലകളിൽ തങ്ങളുടെ കൈയൊപ്പ് ചാർത്തിയ വിവിധ വ്യക്തികളെയും സംഘാടനകളെയും അവാർഡ് നൈറ്റിന്റെ ഭാഗമായി ആദരിക്കും. ഇതോടൊപ്പം യുകെയിലെ മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെട്ട റ്റിൻസി ജോസിന് ക്യാഷ് അവാർഡും പുരസ്കാരവും അവാർഡ് വേദിയിൽ കൈമാറും.
മലയാളം യുകെയുടെ മികച്ച കൊറിയോഗ്രാഫറിനുള്ള അവാർഡിന് അർഹനായ ക്രിസ്റ്റീ ജോസഫ് അണിയിച്ചൊരുക്കുന്ന വിവിധ പ്രായത്തിലുള്ള 35 പേരടങ്ങുന്ന കുട്ടികളുടെ ഫ്യൂഷൻ ഡാൻസ് , കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന മത്സരത്തിൽ നൃത്തചുവടുമായി കാണികളെ കോരിത്തരിപ്പിച്ച റയോൺ സ്റ്റീഫന്റെ ബോളിവുഡ് ഡാൻസ് എന്നിങ്ങനെ ഒട്ടേറെ ദൃശ്യവിസ്മയങ്ങളാണ് യുകെ മലയാളികൾ കാത്തിരുന്ന അവാർഡ് നൈറ്റിൽ കണ്ണിനും കാതിനും കുളിരേകാൻ കാണികളെ കാത്തിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- 2018 ദിവസങ്ങളോളം ഗുഹയിൽ കുടുങ്ങിയ തായ്‌ലൻഡ് ഫുട്ബോൾ ടീം ക്യാപ്റ്റൻ ഡുവാങ്‌ഫെറ്റ് ഫ്രോംതെപിന്റെ ബ്രിട്ടനിലെ സ്കൂളിൽ വച്ചുള്ള മരണം ആത്മഹത്യയാണെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചിരിക്കുകയാണ്. ഈ വർഷമാദ്യം ഫെബ്രുവരി 12 ന് ലെയ്സെസ്റ്റർഷെയറിലെ മാർക്കറ്റ് ഹാർബറോയിലുള്ള ബ്രൂക്ക് ഹൗസ് കോളേജിലാണ് ഡുവാങ്‌ഫെറ്റ് ഫ്രോംതെപിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, രണ്ട് ദിവസത്തിന് ശേഷം കെറ്ററിംഗ് ജനറൽ ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു.

പതിനേഴുകാരനായ ഡുവാങ്‌ഫെറ്റിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് ഇപ്പോൾ അത് ആത്മഹത്യയാണെന്ന നിഗമനത്തിൽ അന്വേഷണം ഉദ്യോഗസ്ഥർ എത്തിച്ചേർന്നിരിക്കുന്നത്. എന്തുകൊണ്ട് ഇത്തരത്തിലെ ഒരു തീരുമാനത്തിലേക്ക് യുവാവ് എത്തിച്ചേർന്നെന്ന കാര്യത്തിൽ പോലീസിന് വ്യക്തതയില്ലെങ്കിലും, മറ്റൊരാളുടെ പങ്കാളിത്തത്തിന്റെയോ സംശയാസ്പദമായ സാഹചര്യങ്ങളുടെയോ തെളിവുകൾ കണ്ടെത്തിയില്ലെന്ന് പോലീസ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഡോം എന്നറിയപ്പെടുന്ന ഡുവാങ്‌ഫെറ്റ് കഴിഞ്ഞ വർഷം അവസാനമാണ് ബ്രൂക്ക് ഹൗസ് കോളേജിലെ ഫുട്‌ബോൾ അക്കാദമിയിൽ വിദ്യാർത്ഥിയായി ചേർന്നത്.

2018-ൽ താം ലുവാങ് ഗുഹയിൽ കുടുങ്ങിയ വൈൽഡ് ബോയേഴ്‌സ് ഫുട്‌ബോൾ ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ ഡോം ലോകമെമ്പാടും പ്രശസ്തി നേടിയിരുന്നു. പെട്ടെന്നുണ്ടായ കൊടുങ്കാറ്റിൽ വെള്ളപ്പൊക്കം ഉണ്ടായതിനെ തുടർന്ന് ഡോമും സഹതാരങ്ങളും ഗുഹകളിൽ കുടുങ്ങുകയായിരുന്നു. 11നും 16 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളും അവരുടെ 25 വയസ്സുള്ള കോച്ചും ഒമ്പത് ദിവസം ഭക്ഷണമില്ലാതെ ഇരുട്ടിൽ ചെലവഴിച്ച വാർത്ത ലോകശ്രദ്ധ നേടിയിരുന്നു. തുടർന്ന് 10,000 ത്തോളം ആളുകൾ ഉൾപ്പെട്ട ഒരു അന്താരാഷ്ട്ര തിരച്ചിലിലും രക്ഷാപ്രവർത്തനത്തിലൂടെയുമാണ് അവരെ കണ്ടെത്തി രക്ഷപ്പെടുത്തിയത്. ഇതിനുശേഷം ഡോമിന് ലഭിച്ച സ്കോളർഷിപ്പിലൂടെയാണ് ബ്രിട്ടനിലെ കോളേജിൽ അഡ്മിഷൻ ലഭിച്ചത്. ഫെബ്രുവരി 22-ന് ആരംഭിച്ച ഇൻക്വസ്റ്റ് ഒക്ടോബർ 4-ന് ലെസ്റ്റർ കോറോണേഴ്‌സ് കോടതിയിൽ അധികൃതർ റിപ്പോർട്ട് സമർപ്പിച്ചതോടെ , ആത്മഹത്യ എന്ന നിഗമനത്തിൽ എത്തി അവസാനിച്ചിരിക്കുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇസ്രയേൽ -ഗാസ സംഘർഷത്തിലെ തൻറെ നിലപാടുകളെ ചൊല്ലി ലേബർ പാർട്ടിയിൽ കെയർ സ്റ്റാർമർ കൂടുതൽ ഒറ്റപ്പെടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ലേബർ പാർട്ടിയിൽ നിന്നുള്ള മേയർമാരായ സാദിഖ് ഖാൻ, ആൻഡി ബേൺഹാം, സ്കോട്ടിഷ് ലേബർ നേതാവ് അനസ് സർവാർ എന്നിവരുടെ ഭിന്നാഭിപ്രായമാണ് പാർട്ടിയിലെ പൊട്ടിത്തെറി വീണ്ടും ചർച്ചയാക്കിയിരിക്കുന്നത്.

ഇസ്രയേൽ – ഗാസ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സർ കെയർ സ്റ്റാർമർ ഇതുവരെ വെടിനിർത്തലിന് ആഹ്വാനം ചെയ്തിട്ടില്ല. മറിച്ച് ഗാസയിൽ ഉപരോധത്തിൽപ്പെട്ട് ഒറ്റപ്പെട്ട ജനങ്ങൾക്ക് സഹായം എത്തിക്കുമെന്ന നിലപാട് ആണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് പാർട്ടിയിൽ അമർഷം ഉരുണ്ടു കൂടിയിരിക്കുന്നത്.
യുകെയും യുഎസും ഇതുവരെ സംഘർഷ മേഖലയിൽ സമ്പൂർണ്ണ വെടി നിർത്തൽ വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ല. ലേബർ പാർട്ടിയിലെ മുതിർന്ന നേതാവായ സ്റ്റീവ് റീസ് കെയറിന്റെ നിലപാടിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. വരുന്ന പൊതു തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർന്നു വരുന്ന കെയർ സ്റ്റാർമറിന് ഇസ്രയേൽ – ഗാസ സംഘർഷത്തിലെ നിലപാട് കനത്ത തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പൊതുവേ വിലയിരുത്തുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഹെൽത്ത് ഫൗണ്ടേഷൻ ചാരിറ്റിയുടെ മോഡലിംഗ് വർക്കുകൾ പ്രകാരം, ഡോക്ടർമാരുടെ സമരം അവസാനിച്ചാലും വരാൻ പോകുന്ന വേനൽക്കാലത്തോടെ എൻഎച്ച്എസ് വെയിറ്റിംഗ് ലിസ്റ്റുകളിലെ രോഗികളുടെ എണ്ണം എട്ട് ദശലക്ഷത്തിന് മുകളിൽ എത്തും. എൻഎച്ച്എസിലുള്ള ജീവനക്കാരുടെ അഭാവവും ഫണ്ടിംഗ് കുറവുമാണ് ഇതിന് പ്രധാന കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. വേതന വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ടുള്ള എൻഎച്ച്എസ് ജീവനക്കാരുടെ സമരങ്ങൾ മൂലം ഒരു ദശലക്ഷത്തിലധികം നിയമനങ്ങളും നടപടിക്രമങ്ങളും പുനഃക്രമീകരിക്കേണ്ടി വന്നതായി എൻഎച്ച്എസ് ഇംഗ്ലണ്ട് പറയുന്നു.

മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ടുകൊണ്ട് നേഴ്‌സുമാരും ഡോക്ടർമാരും നടത്തിയ വോക്ക് ഔട്ടും ഇതിൽ പങ്കു വഹിക്കുന്നുണ്ട്. രോഗികൾക്കും ക്ലെയിമുകൾക്കും ഉള്ള വെയ്റ്റിംഗ് ലിസ്റ്റിന് എന്താണ് നടക്കുന്നത് എന്ന് മനസിലാക്കുന്നതിൻെറ ഭാഗമായാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ജീവനക്കാരുടെ പണിമുടക്കും മറ്റും തുടർന്നാൽ ആശുപത്രി പ്രവർത്തനത്തിലെ വളർച്ച നിലവിലുള്ളതിനേക്കാൾ മൂന്നിലൊന്ന് കുറഞ്ഞാൽ 2024 അവസാനത്തോടെ വെയ്റ്റിംഗ് ലിസ്റ്റിലെ രോഗികളുടെ എണ്ണം 8.4 ദശലക്ഷത്തിലെത്തുമെന്നാണ് നിഗമനം.
ഹെൽത്ത് ഫൗണ്ടേഷൻ ചാരിറ്റിയുടെ റിപ്പോർട്ടിൽ ലിസ്റ്റിൽ ഉള്ള രോഗികളുടെ എണ്ണം കുറയ്ക്കുന്നതിൻെറ ഭാഗമായി എൻഎച്ച്എസ് ഇംഗ്ലണ്ട് നടപടികൾ സ്വീകരിച്ചതായി പറയുന്നു. ചികിത്സയ്ക്കുള്ള പ്രതിമാസ റഫറലുകൾ പകർച്ചവ്യാധിയുടെ മുൻപുള്ള സ്ഥിതിയിലേക്ക് എത്താൻ തുടങ്ങിയിരിക്കുകയാണ്. ഇത് ഒരു ശുഭ സൂചനയാണെന്ന് വിദഗ്ദ്ധർ പറയുന്നു. എന്നാൽ ചികിത്സ ആവശ്യമുള്ളവരുടെ എണ്ണം ഓരോ ദിവസവും വർദ്ധിക്കുന്ന സാഹചര്യത്തിൽ വെയ്റ്റിംഗ് ലിസ്റ്റ് ഇപ്പോഴും ഉയർന്ന് തന്നെയാണിരിക്കുന്നത്. വെയ്റ്റിംഗ് ലിസ്റ്റിൽ ക്യാൻസർ രോഗ ബാധിതരും അത്യാവശ്യ ശസ്ത്രക്രിയ ആവശ്യമായവരും ഉൾപ്പെടുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലക്ഷങ്ങൾ ഏജൻസിക്ക് നൽകി സ്വപ്നഭൂമിയായ യുകെയിലെത്തി ജോലിയും കൂലിയും ഇല്ലാതെ ഇരിക്കുക. അടുത്തിടെയായി ഒട്ടേറെ മലയാളി നേഴ്സുമാരാണ് ആത്മഹത്യയിലേക്ക് തള്ളി വിടുന്ന ഇത്തരം ദുരവസ്ഥയിലൂടെ കടന്നുപോകുന്നത്. കേരളത്തിൽ ഇരുന്ന് തട്ടിപ്പിന് കുടപിടിക്കുന്ന ഏജൻസികൾ ഇത്തരം സാഹചര്യത്തിൽ യാതൊരു പരുക്കും പറ്റാതെ രക്ഷപ്പെടുകയാണ് പതിവ്. എന്നാൽ പാവപ്പെട്ട നേഴ്സുമാരുടെ ചോരയൂറ്റുന്ന ഏജൻസികൾക്കെതിരെയുള്ള പോരാട്ടം ബ്രിട്ടീഷ് പാർലമെൻറ് വരെ എത്തിച്ചിരിക്കുകയാണ് കേംബ്രിഡ്ജിന്റെ ആദ്യ ഏഷ്യൻ ഡെപ്യൂട്ടി മേയറും മലയാളിയുമായ ബൈജു വർക്കി തിട്ടാല.

നേഴ്സിങ് തട്ടിപ്പിനോട് അനുബന്ധിച്ച് ക്രിമിനൽ അഭിഭാഷകൻ കൂടിയായ ബൈജു വർക്കി തിട്ടാല ഒട്ടേറെ കേസുകൾ കേരളത്തിലും ഫയൽ ചെയ്തിരുന്നു. കൊച്ചിയിലെ റിക്രൂട്ട്മെൻറ് ഏജൻസി ആയ അഫിനിക്സ് ഇന്റർനാഷണലുമായി ബന്ധപ്പെട്ട് നാനൂറിലധികം നേഴ്സുമാരാണ് പരാതിയുമായി രംഗത്ത് വന്നത്. ഈ കേസുകളിലൊക്കെ സാമ്പത്തിക ഇടപാടുകൾ കേരളത്തിൽ വച്ച് നടക്കുന്നതുകൊണ്ട് യുകെ ഗവൺമെന്റിന് ഈ കാര്യങ്ങളിൽ ഫലപ്രദമായി ഇടപെടുന്നതിന് പരിമിതി ഉണ്ടെന്ന് ബൈജു വർക്കി തിട്ടാല മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. നിയമപരമായ നടപടി എടുക്കാവുന്ന തട്ടിപ്പ് കേസുകൾ കേന്ദ്ര, കേരള സർക്കാരുകൾ കണ്ടില്ലെന്ന് നടിക്കുകയാണ്. എന്നാൽ ബ്രിട്ടീഷ് പാർലമെന്റിൽ നേഴ്സുമാരുടെ പ്രശ്നങ്ങളും ഏജൻസികളുടെ തട്ടിപ്പിന്റെ കൊടുംക്രൂരതയും എത്തിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. കേംബ്രിഡ്ജിലെ എംപിയും ഷാഡോ മിനിസ്റ്ററും സുഹൃത്തുമായ ഡാനിയൽ സെയ്ച്നറിനെ കൊണ്ട് പ്രസ്തുത വിഷയം പാർലമെന്റിൽ ചോദ്യരൂപേണ ഉന്നയിക്കുന്നതിന് പുറകിൽ പ്രവർത്തിച്ചത്ബൈജു വർക്കി തിട്ടാലയാണ്. ഒപ്പം ഏജൻസികളുടെ തട്ടിപ്പുകൾക്കെതിരെ പടപൊരുതുന്ന യുകെ മലയാളിയായ അനീഷ് എബ്രഹാമിനെ പോലുള്ളവരുടെ പിന്തുണയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ബ്രിട്ടീഷ് സർക്കാർ പ്രസ്തുത വിഷയത്തെ വളരെ ഗൗരവമായി കാണുന്നു എന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പല ഏജൻസികളെയും സസ്പെൻഡ് ചെയ്തതായും ആണ് പാർലമെന്റിൽ മറുപടി ലഭിച്ചത്. ഈ വിവരം മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത് ഇനി വീടും കൂടും വിറ്റ് തട്ടിപ്പുകാർക്ക് 20 ലക്ഷം വരെ കൊടുക്കാൻ തയ്യാറായി നിൽക്കുന്നവർ ഈ വാർത്തയെ ഗൗരവകരമായി കാണണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. അതോടൊപ്പം ബ്രിട്ടീഷ് സർക്കാരിൻറെ നീക്കം ഏത് വിധേയനെയും സാമ്പത്തിക ലാഭം മാത്രം നോക്കി തട്ടിപ്പ് നടത്താൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഏജൻസികൾക്ക് ഒരു മുന്നറിയിപ്പാണെന്ന് അദ്ദേഹം പറഞ്ഞു.

തൊഴിൽ തട്ടിപ്പ് , തൊഴിലിടത്തെ വിവേചനങ്ങൾ ,വാടക സ്ഥലത്തെ ചൂഷണങ്ങൾ എന്നിങ്ങനെ ഒട്ടേറെ പ്രശ്നങ്ങളാണ് പുതിയതായി യുകെയിലെത്തുന്ന മലയാളികൾ അഭിമുഖീകരിക്കുന്നത്. ഇതിനെതിരെ പോരാടാനാണ് ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ ഗ്രേറ്റ് ബ്രിട്ടൻ (ഐഡബ്ല്യു യു ജി ബി )എന്ന പേരിൽ ഒരു പുതിയ സംഘടനയ്ക്ക് രൂപം കൊടുത്തു കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു. ബൈജുവിനൊപ്പം അഡ്വ. ജിയോ സെബാസ്റ്റ്യൻ, അഡ്വ. ഷിന്റോ പൗലോസ്, ബിജു ആന്റണി എന്നീ യുകെ മലയാളികളാണ് ഇതിൻറെ മുൻനിരയിലുള്ളത്. നിലവിൽ ഐ ഡബ്ലിയു യു ജി ബി എല്ലാമാസവും മേൽപ്പറഞ്ഞ പ്രശ്നങ്ങൾ നേരിടുന്നവർക്ക് സൗജന്യ നിയമം ഉപദേശം കൊടുക്കുന്നതിനുള്ള നടപടികൾ എടുത്തിട്ടുണ്ട്. ഭാവിയിൽ ഐഡബ്ല്യു യു ജിബി യെ ബ്രിട്ടനിലെ ട്രേഡ് യൂണിയനുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
യുകെയിലെത്തുന്ന മലയാളി നേഴ്സുമാർക്ക് തങ്ങളുടെ തൊഴിൽ രംഗത്ത് നേരിടുന്ന വിവേചനങ്ങൾക്കെതിരെ ബൈജു വർക്കി തിട്ടാല നടത്തിയ പ്രവർത്തനങ്ങൾ നേരത്തെ തന്നെ ശ്രദ്ധേയമായിരുന്നു. സാമൂഹിക രാഷ്ട്രീയ രംഗത്തെ മികച്ച ഇടപെടലിനുള്ള 2022 -ലെ മലയാളം യുകെ ന്യൂസിൻെറ അവാർഡ് ശ്രീ. ബൈജു വർക്കി തിട്ടാലയ്ക്കാണ് നൽകിയത് . യൂറോപ്യൻ യൂണിയന് വെളിയിലുള്ള നഴ്സുമാർക്ക് ഏർപ്പെടുത്തിയിട്ടുള്ള ഭാഷാപരിജ്ഞാന നിബന്ധനകൾ മൂലം മലയാളികളായ നിരവധി നഴ്സുമാർക്ക് അർഹിക്കുന്ന ജോലിയും തൊഴിൽ പരമായ ഉയർച്ചയും പലപ്പോഴും തടയപ്പെട്ടിരുന്നു. ഇതിനെതിരെ യുകെയിൽ ഉയർന്ന് വന്ന പ്രതിഷേധങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ച ബൈജു വർക്കി തിട്ടാല പ്രാദേശിക എം പി മാരുടെയും മറ്റും നേതൃത്വത്തിൽ നടത്തിയ ക്യാമ്പെയിനുകളിലും നിറ സാന്നിധ്യമായിരുന്നു . ഇത്തരം പ്രവർത്തനങ്ങളുടെ ഫലമായി ഭാഷാ പ്രാവീണ്യം സംബന്ധിച്ച് ഏർപ്പെടുത്തിയിരുന്ന പല കടുത്ത നിബന്ധനകളും പിൻവലിക്കുകയുണ്ടായി. സാമൂഹിക നീതിയും സമത്വവും ഉറപ്പാക്കുന്നതിൽ തന്റെ പ്രവർത്തനങ്ങൾ തുടർന്നും ഉണ്ടാവുമെന്ന് ബൈജു വർക്കി തിട്ടാല മലയാളം യുകെ ന്യൂസിനോട് പറഞ്ഞു
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- പാകിസ്ഥാനിൽ നിന്ന് യുകെയിലേക്ക് അഫ്ഗാൻ അഭയാർത്ഥികളെ കൊണ്ടുവരുന്ന ആദ്യ വിമാനം യുകെയിൽ എത്തിയിരിക്കുകയാണ്. 132 പേരുമായാണ് വിമാനം പാകിസ്ഥാനിൽ നിന്ന് പുറപ്പെട്ടതെന്ന് രാജ്യത്തെ ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിൽ യുകെ സർക്കാരിനു വേണ്ടി പ്രവർത്തിച്ചതിന് ശേഷം താലിബാന്റെ ആക്രമണത്തിൽ ഭയന്ന് പലായനം ചെയ്ത ആയിരക്കണക്കിന് ആളുകൾ പാകിസ്ഥാനിൽ ഇപ്പോഴും സ്ഥലംമാറ്റത്തിനായി കാത്തിരിക്കുകയാണ്. ഇവരിൽ ബ്രിട്ടീഷ് ആർമിയുടെ മുൻ പരിഭാഷകരും ബ്രിട്ടീഷ് കൗൺസിലിലെ അധ്യാപകരും ഉൾപ്പെടുന്നുണ്ട്. അഫ്ഗാനികളെ യുകെയിലേക്ക് കൊണ്ടുവരാൻ യുകെ സർക്കാർ മൊത്തം 12 വിമാനങ്ങൾ ചാർട്ടർ ചെയ്തിട്ടുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

എല്ലാ അഭയാർത്ഥികളും അഫ്ഗാൻ പൗരന്മാരുടെ പുനരധിവാസ പദ്ധതിയുടെയോ അഫ്ഗാൻ റീലോക്കേഷൻസ് ആൻഡ് അസിസ്റ്റൻസ് പോളിസിയുടെയോ ഭാഗമാണ്. വിസ പ്രോസസ്സിംഗിനായാണ് ഇവരോട് പാകിസ്ഥാനിലേക്ക് പോകാൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ചിലർ ഒരു വർഷത്തിലേറെയായി അവിടെ കാത്തിരിക്കുകയാണെന്നും അവരുടെ പലരുടെയും വിസകൾ ഇപ്പോൾ കാലഹരണപ്പെട്ടതായും ചാരിറ്റി സംഘടനകൾ വ്യക്തമാക്കുന്നുണ്ട്. ഈ മാസം ആദ്യം, നവംബർ 1 മുതൽ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താൻ പദ്ധതിയിട്ടിരുന്നതായി പാകിസ്ഥാനും അറിയിച്ചിരുന്നു. 2021-ൽ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം തിരിച്ചുപിടിച്ചതിന് ശേഷം, താലിബാൻ അന്താരാഷ്ട്ര സേനയുമായി ചേർന്ന് പ്രവർത്തിച്ച ആളുകൾക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പല അഫ്ഗാനികളും പ്രതികാരഭീതിയിലാണ് ഇപ്പോഴും ജീവിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അഫ്ഗാനിസ്ഥാൻ വിടാനുള്ള യുകെയുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെ, തങ്ങളെ കൂടുതൽ അപകടത്തിലാക്കിയതിൽ തങ്ങൾ ആശങ്കാകുലരാണെന്നും ചിലർ ബിബിസിയോട് പറഞ്ഞു. അഫ്ഗാനിസ്ഥാൻ വിടുന്നതിനു മുൻപ് തങ്ങളുടെ ജീവിതം 50 ശതമാനം അപകടത്തിൽ ആയിരുന്നെങ്കിൽ, ഇപ്പോൾ 100 ശതമാനവും അപകടത്തിലാണെന്ന് അഭയാർത്ഥികളിൽ ഒരാൾ ബിബിസി ന്യൂസിനോട് വ്യക്തമാക്കി. ഏകദേശം 3,250 പുരുഷന്മാരും സ്ത്രീകളും കുട്ടികളും പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ അതിഥി മന്ദിരങ്ങളിലും ഹോട്ടലുകളിലും താമസിക്കുന്നുണ്ടെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. അവിടെ ആയിരിക്കുമ്പോൾ, അവർക്ക് ജോലി ചെയ്യാനുള്ള നിയമപരമായ അവകാശമില്ല എന്നതും, അവരുടെ കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയില്ലെന്നതും അവരുടെ ജീവിതം ദുഃസഹം ആക്കുന്നുണ്ട്. ബ്രിട്ടന്റെ ഭാഗത്ത് നിന്നുമുള്ള തുടർനടപടികൾ പ്രതീക്ഷിച്ചിരിക്കുകയാണ് ഇവർ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
20040 ഓടെ ഇംഗ്ലണ്ടിലും വെയിൽസിലും 1.7 ദശലക്ഷം ജനങ്ങളെ ഡിമെൻഷ്യ ബാധിക്കുമെന്ന പഠന റിപ്പോർട്ട് പുറത്തുവന്നു. ഇതിനർത്ഥം സമീപഭാവിയിൽ എൻഎച്ച്എസിന് ഡിമെൻഷ്യ എന്ന രോഗം വലിയ ഭീഷണിയായിരിക്കുമെന്നാണ്. ലാൻസെറ്റ് പബ്ലിക് ഹെൽത്ത് ജേണലിലാണ് ഡിമെൻഷ്യ രോഗികളെക്കുറിച്ച് സുപ്രധാന വിവരങ്ങൾ പങ്കുവയ്ക്കുന്ന ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. പഠനത്തിലെ കണ്ടെത്തലുകൾ അനുസരിച്ച് 2002 നും 2008 നും ഇടയിൽ ഡിമെൻഷ്യ ബാധിക്കുന്നവരുടെ എണ്ണത്തിൽ 29% കുറവ് കണ്ടെത്തിയിരുന്നു. എന്നാൽ ആരോഗ്യമേഖലയിലെ വിദഗ്ധരെ ഞെട്ടിച്ചുകൊണ്ട് 2008 നും 2016 നും ഇടയിൽ രോഗം ബാധിച്ചവരുടെ എണ്ണത്തിൽ വൻവർദ്ധനവ് രേഖപ്പെടുത്തി. രോഗികളുടെ എണ്ണത്തിൽ നാലിലൊന്ന് വർദ്ധനവ് ആണ് ഈ കാലഘട്ടത്തിൽ കണ്ടെത്തിയത് . വരും വർഷങ്ങളിൽ ഡിമെൻഷ്യ രോഗികളുടെ എണ്ണം കുതിച്ചുയരുന്നത് സാമൂഹിക പരിപാലനത്തിനും കടുത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടനിലെ ഇൻസ്റ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് ഹെൽത്ത് കെയറിലെ ഡോ. യുണ്ടാവോ ചെൻ പറഞ്ഞു.
ഡിമെൻഷ്യ രോഗികളുടെ എണ്ണത്തിൽ കൂടുതൽ വർദ്ധനവ് ഉണ്ടാകുന്ന അസാധാരണ സാഹചര്യം എത്രത്തോളം തുടരും എന്ന് പറയാൻ കഴിയില്ലെന്നാണ് ഗവേഷകരുടെ അഭിപ്രായം. എന്നാൽ ഈ സാഹചര്യത്തെ നേരിടാൻ യുകെ തയ്യാറാകേണ്ടതുണ്ടെന്നും രോഗബാധിതരുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ എന്തുതന്നെയായാലും അവർക്ക് ആവശ്യമായ സഹായവും പിന്തുണയും ലഭിക്കുന്നത് ഉറപ്പാക്കേണ്ടതുണ്ടെന്നും ഗവേഷണങ്ങളിൽ പങ്കാളിയായ പ്രൊഫ. എറിക് ബ്രണ്ണർ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ ജോലി ചെയ്യുന്ന ഒട്ടേറേ ആരോഗ്യ പ്രവർത്തകർക്ക് എൻഎച്ച്എസ് ജീവനക്കാർക്ക് ലഭിക്കുന്ന കോവിഡ് ബോണസ് കിട്ടുന്നില്ല. ഈ അനീതിക്കെതിരെ ഈ വിഭാഗത്തിൽപ്പെട്ട ആരോഗ്യ പ്രവർത്തകർ നിയമ പോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.

ഈ വർഷം ഇംഗ്ലണ്ടിലെ ഒരു ദശലക്ഷത്തിലധികം എൻഎച്ച്എസ് ജീവനക്കാർക്ക് ശമ്പളം വർദ്ധനവിന്റെ ഭാഗമായി ഒറ്റത്തവണ ബോണസ് അനുവദിച്ചിരുന്നു. എന്നാൽ കമ്മ്യൂണിറ്റി നേഴ്സുമാർ , ഫിസിയോതെറാപ്പിസ്റ്റുകൾ തുടങ്ങിയ ആയിരക്കണക്കിന് കരാർ അടിസ്ഥാനത്തിൽ എൻഎച്ച്എസിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഈ ബോണസ് ലഭിക്കില്ലന്നതാണ് പ്രശ്നം കോടതിയിൽ എത്തിച്ചിരിക്കുന്നത്. എൻഎച്ച്എസിൻ്റെ ജീവനക്കാർ അല്ലാത്ത ഏകദേശം 20,000 ആരോഗ്യ പ്രവർത്തകർ ഇംഗ്ലണ്ടിൽ ഈ വിധത്തിൽ ജോലി അനുഷ്ഠിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്കുകൾ .
ഇങ്ങനെ അനീതിക്ക് ഇരയായവരിൽ പലരും എൻഎച്ച്എസിൽ കോൺട്രാക്ട് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ്. ഈ വർഷം ആദ്യം ഇംഗ്ലണ്ടിലെ ഒരു ദശലക്ഷത്തിലധികം എൻഎച്ച്എസ് ജീവനക്കാർക്ക് 5% ശമ്പള വർദ്ധനവ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഔട്ട് സോഴ്സ് ചെയ്യുന്ന ജീവനക്കാർക്ക് അധിക ബോണസ് ലഭിക്കില്ലെന്ന് ചർച്ചകളിൽ ധാരണയായന്നാണ് സർക്കാരിൻറെ വാദം.