ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ആരോഗ്യ രംഗത്തെ പണിമുടക്കുകൾ രോഗികളെ മോശമായി ബാധിക്കുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് മേധാവി അമാൻഡ പ്രിച്ചാർഡ്. സമരങ്ങൾ സ്ഥിതി കൂടുതൽ വഷളാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. ജൂനിയർ ഡോക്ടർമാരും കൺസൾട്ടന്റുമാരും സംയുക്തമായി ഏഴ് ദിവസം പണിമുടക്ക് നടത്തും. സർക്കാർ ശമ്പള ഓഫർ നിരസിച്ചതിന് ശേഷം ജൂലൈ 13 വ്യാഴാഴ്ചയ്ക്കും ജൂലൈ 18 ചൊവ്വാഴ്ചയ്ക്കും ഇടയിൽ പണിമുടക്കാനാണ് തീരുമാനം. ഇതിനു പിന്നാലെ 20, 21 തീയതികളിൽ, ഇംഗ്ലണ്ടിലെ ആശുപത്രി കൺസൾട്ടന്റുമാർ ശമ്പളവർദ്ധനവ് ആവശ്യപ്പെട്ടു സമരം ചെയ്യും. 35% ശമ്പള വർദ്ധനവ് ആണ് അവർ ആവശ്യപ്പെടുന്നത്. എന്നാൽ അത് താങ്ങാനാവുന്നതല്ലെന്ന് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു.

പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം തുടരെതുടരെ ഉണ്ടായ പണിമുടക്കുകൾ ആരോഗ്യ രംഗത്തെ രൂക്ഷമായി ബാധിച്ചു. ഡോക്ടർമാർ, നേ ഴ്‌സുമാർ, ആംബുലൻസ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ പണിമുടക്ക് നടത്തി. ശമ്പളവർധനവിന്റെ കാര്യത്തിൽ ജൂനിയർ ഡോക്ടർമാരും ആശുപത്രി കൺസൾട്ടന്റുമാരും ഇതുവരെ സർക്കാരുമായി ധാരണയിലെത്തിയിട്ടില്ല.

വെയിറ്റിംഗ് ലിസ്റ്റുകൾ കുറയ്ക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് അമാൻഡ പ്രിച്ചാർഡ് പറഞ്ഞു. സമരങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ, എൻ എച്ച് എസിൽ നിരവധി പോസ്റ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇത് ജീവനക്കാരുടെ മേൽ വലിയ സമ്മർദ്ദം സൃഷ്ടിക്കുകയും രോഗികൾക്ക് ദീർഘനേരം കാത്തിരിക്കേണ്ടതായും വരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : നാല്പതു വയസ് കഴിഞ്ഞവർക്ക് ഇനി വീട്ടിലിരുന്നു തന്നെ ഹെൽത്ത് ടെസ്റ്റ് നടത്താം. ഹൃദ്രോഗവും അമിതവണ്ണവും കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പരിശോധന 40 മുതൽ 74 വയസ് വരെ പ്രായമുള്ളവർക്കായി അടുത്ത സ്പ്രിംഗ് മുതൽ ആരംഭിക്കും. ഡിജിറ്റൽ എൻഎച്ച്എസ് ആരോഗ്യ പരിശോധനയിൽ ഒരു ഓൺലൈൻ ആരോഗ്യ ചോദ്യാവലിയും ഉൾപ്പെടുന്നു. ഇതിലൂടെ അടുത്ത നാല് വർഷത്തിനുള്ളിൽ പത്തു ലക്ഷം പരിശോധനകൾ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇത്തരം പരിശോധനകളിലൂടെ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന് ആരോഗ്യ-സാമൂഹ്യ സംരക്ഷണ സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു. വീടുകളിൽ ഇരുന്ന് കൊണ്ട് തന്നെ വളരെ ലളിതമായി പരിശോധനകൾ നടത്താനും ഡോക്ടർമാരിൽ നിന്ന് ഉപദേശം തേടാനും പുതിയ ഡിജിറ്റൽ ചെക്ക്-അപ്പിലൂടെ സാധിക്കും.

ശരീരഭാരം, ഉയരം, ഭക്ഷണക്രമം, മദ്യപാനം, വ്യായാമത്തിന്റെ അളവ് തുടങ്ങിയ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ഓൺലൈൻ വിലയിരുത്തൽ ഉണ്ടാവും. ആവശ്യമെങ്കിൽ രക്തസമ്മർദ്ദവും കൊളസ്‌ട്രോളിന്റെ അളവും പരിശോധിക്കാൻ ആവശ്യപ്പെടും. ടെസ്റ്റിന്റെ ഫലങ്ങൾ ഓൺലൈനിൽ ലഭ്യമാക്കും.

ഓൺലൈൻ ചോദ്യാവലി ഫോൺ, ടാബ്‌ലെറ്റ് അല്ലെങ്കിൽ കമ്പ്യൂട്ടർ വഴിയാണ് ലഭിക്കുക. ആദ്യ നാല് വർഷത്തിനുള്ളിൽ 400 ഓളം ഹൃദയാഘാതങ്ങളും പക്ഷാഘാതങ്ങളും തടയാൻ പുതിയ ഡിജിറ്റൽ പരിശോധന സഹായിക്കുമെന്ന് സർക്കാർ പറയുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഹൈ സ്ട്രീറ്റ് ശൃംഖലകളിൽ നിന്നുള്ള ഐസ്ഡ് കോഫികളിൽ ചോക്ലേറ്റ്, ഫിസി പാനീയങ്ങളേക്കാൾ പഞ്ചസാരയുടെ അംശം ഉള്ളതായി കണ്ടെത്തി കൺസ്യൂമർ ലോബി ഗ്രൂപ്പായ വിച്ച്?ൻെറ പഠനം. കോസ്റ്റ, സ്റ്റാർബക്സ്, കഫേ നീറോ എന്നിവയിൽ നിന്നുള്ള ഫ്രാപ്പുകളിലും ഫ്രാപ്പുച്ചിനോകളിലും പഞ്ചസാരയുടെ അളവ് വളരെ കൂടുതൽ ആണെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. മുതിർന്നവർ പ്രതിദിനം 30 ഗ്രാമിൽ കൂടുതൽ പഞ്ചസാര കഴിക്കരുത് എന്നാണ് എൻ എച്ച് എസ് പറയുന്നത്. എന്നാൽ ഇത്തരം വൻ ശൃംഖലകളിൽ നിന്നുള്ള ഒരു പാനീയത്തിൽ തന്നെ 48.5 ഗ്രാം പഞ്ചസാര ഉണ്ട്.

ഒരു മാർസ് ബാറിൽ 31 ഗ്രാം പഞ്ചസാരയുണ്ടെങ്കിൽ 330 മില്ലിലിറ്റർ കൊക്കകോളയിൽ 35 ഗ്രാം ആണ് പഞ്ചസാരയുടെ അളവ്. സെമി-സ്കിംഡ് മിൽക്ക് ഉപയോഗിച്ച് നിർമ്മിച്ച സ്റ്റാർബക്സിന്റെ കാരമൽ ഫ്രാപ്പുച്ചിനോയിൽ പഞ്ചസാരയുടെ അളവ് 48.5 ഗ്രാം ആണ്. ഗവേഷണത്തിൽ ഏറ്റവും കൂടുതൽ പഞ്ചസാരയുടെ അളവ് കണ്ടെത്തിയ പാനീയം ഇതാണ്. അതേസമയം കമ്പനികൾ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കഴിയുന്ന പാനീയങ്ങൾക്കുള്ള ഓപ്ഷനുകൾ വാഗ്‌ദാനം ചെയ്യുന്നതായി കമ്പനി വക്താവ് അറിയിച്ചു. തങ്ങൾ നൽകുന്ന പാനീയങ്ങളിലൊന്നായ സെമി-സ്കീംഡ് മിൽക്ക് ഉള്ള ഒരു ഐസ്ഡ് ലാറ്റിന്റെ പഞ്ചസാരയുടെ അളവ് 8.7 ഗ്രാം മുതൽ ആരംഭിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

കഫേ നീറോയുടെ ബെൽജിയൻ ചോക്ലേറ്റിലും ഹസൽനട്ട് ഫ്രാപ്പിലും 44.3 ഗ്രാം പഞ്ചസാരയാണ് കണ്ടെത്തിയത്. അതേസമയം ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ഐസ്ഡ് ലാറ്റെയിൽ പഞ്ചസാര ചേർത്തിട്ടില്ലെന്ന് കമ്പനി പ്രതികരിച്ചു. കോസ്റ്റ കോഫിയുടെ ചോക്ലേറ്റ് ഫഡ്ജ് ബ്രൗണി ഫ്രാപ്പെ മോച്ച വിത്ത് ഓട്സ് മിൽക്കിൽ കണ്ടെത്തിയ പഞ്ചസാരയുടെ അളവ് 42.6 ഗ്രാം ആണ്. 2018 ൽ സർക്കാർ ഉയർന്ന പഞ്ചസാര അടങ്ങിയ പാനീയങ്ങൾ വിൽക്കുന്ന നിർമ്മാതാക്കൾക്ക് “പഞ്ചസാര നികുതി” ഏർപ്പെടുത്തിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ: യുകെ മലയാളികൾക്ക് ആകർഷകമായ ഓഫറുമായി ഇന്ത്യയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ്. മില്ലിഗ്രാം റിവാര്‍ഡ് പ്രോഗ്രാം എന്നാണ് പദ്ധതിയ്ക്ക് പേരിട്ടിരിക്കുന്നത് . ഇതിൻെറ ഭാഗമായി മുത്തൂറ്റ് ഫിനാന്‍സിലൂടെ ഓരോ പണമിടപാടുകള്‍ നടത്തുമ്പോഴും, ഗോള്‍ഡ് ലോണ്‍ എടുക്കുമ്പോഴും പലിശ അടയ്ക്കുമ്പോഴുമെല്ലാം മില്ലിഗ്രാം റിവാര്‍ഡ് പ്രോഗ്രാമിലൂടെ ഗോള്‍ഡ് മില്ലിഗ്രാം ലഭ്യമാകുന്ന തരത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ആദ്യമായിട്ടാണ് ഒരു സ്വകാര്യ ധനമിടപാട് സ്ഥാപനം ഇത്രയും വലിയ ഓഫർ ഉപയോക്താക്കൾക്ക് നൽകുന്നത്.
ഓരോ ഇടപാടുകള്‍ക്കും കുറഞ്ഞത് ഒരു മില്ലിഗ്രാം സ്വര്‍ണം പ്രതിഫലമായി നല്‍കും. ഇങ്ങനെ 1000 മില്ലിഗ്രാം സ്വർണം ലഭിക്കുമ്പോൾ 24 ക്യാരറ്റ് സ്വർണമായി ഉപഭോക്താക്കൾക്ക് ഇതിലൂടെ പിൻവലിക്കാൻ കഴിയും . യുകെയില്‍ ആദ്യമായിട്ടാണ് 24 കാരറ്റ് സ്വര്‍ണത്തില്‍ ഉപഭോക്താക്കള്‍ക്കായി റിവാര്‍ഡ് പ്രോഗ്രാം നടത്തുന്നത്. ഉപഭോക്താക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും ആളുകളുമായി സജീവമായി ഇടപെടാനുമാണ് രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫര്‍, ഗോള്‍ഡ് ലോണ്‍, കറന്‍സി എക്‌സ്‌ചേഞ്ച് തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന മുത്തൂറ്റ് ഫിനാന്‍സിന്റെ പുതിയ പദ്ധതിയാണിത്.
നാട്ടിലേയ്ക്കു പണമയക്കുന്ന കാര്യം മുതല്‍ ഗോള്‍ഡ് ലോണ്‍ വരെയുള്ള ധന കാര്യ സംബന്ധമായ എല്ലാവിധ സേവനങ്ങളും നല്‍കുന്ന പ്രമുഖ സ്ഥാപനമാണ് മുത്തൂറ്റ് ഫിനാന്‍സ്. 132 വര്‍ഷത്തെ സേവന പാരമ്പര്യവും വിശ്വസ്തതയും ആണ് മുത്തൂറ്റിനെ ഉപഭോക്താക്കളും ആയി കൂടുതല്‍ അടുപ്പിക്കുന്നത്. യുകെയിലുള്ള മലയാളികള്‍ നാട്ടിലേക്ക് പണമയക്കാന്‍ വളരെ അധികം ഉപയോഗിക്കുന്ന മുത്തൂറ്റ് ഫിനാന്‍സിന് ഓണ്‍ലൈന്‍ സേവനങ്ങള്‍ കൂടാതെ ബെർമിംഗ്ഹാമില്‍ പുതിയതായി തുടങ്ങിയ ബ്രാഞ്ചും ചേര്‍ത്ത് നിലവില്‍ ഏഴു ബ്രാഞ്ചുകളാണ് യുകെയിൽ പ്രവര്‍ത്തിക്കുന്നത്.

ബിസിനസ് ആവശ്യങ്ങള്‍, വിസ ആവശ്യങ്ങള്‍, വീട് വാങ്ങല്‍, നവീകരണം, വാഹനങ്ങള്‍ വാങ്ങല്‍ എന്നീ ആവശ്യങ്ങള്‍ക്ക് വേണ്ടി ആണ് പ്രധാനമായും ഉപഭോക്താക്കള്‍ ലോണ് എടുക്കുന്നത്. കുറഞ്ഞ പലിശ നിരക്ക് ആണ് ഗോള്‍ഡ് ലോണിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ലോണ്‍ എടുത്ത ദിവസങ്ങൾക്ക് മാത്രം പലിശ അടച്ചാല്‍ മതി. ക്രെഡിറ്റ് ചെക്കിങ് കൂടാതെ തന്നെ ഉപഭോക്താവിന് ലോണ്‍ നേടാം. പണയം വെച്ച സമയത്ത് തന്നെ ക്യാഷ് ആയും ബാങ്ക് ട്രാൻസ്ഫർ ചെയ്തും ലോൺ തുക ലഭിക്കും.
ഇന്ത്യയിലേയ്ക്കോ മറ്റ് രാജ്യങ്ങളിലേയ്ക്കോ പണം അയക്കുന്ന അവസരത്തിൽ മിതമായ കമ്മീഷനും മികച്ച ട്രാന്‍സ്ഫര്‍ റേറ്റും ആണ് മൂത്തൂറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. മൂത്തൂറ്റ് മണി ട്രാന്‍സ്ഫര്‍ ഓണ്‍ലൈന്‍ സേവനവും ലഭ്യമാണ്. www.rupees2india.co.uk എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് മൂത്തൂറ്റിന്റെ സേവനം ഉറപ്പാക്കാവുന്നതാണ്. ബ്രാഞ്ചുകളില്‍ എത്താതെ തന്നെ ഓണ്‍ലൈന്‍ വഴി ഏത് ബാങ്ക് അക്കൗണ്ടിലേക്കും പണം ട്രാന്‍സ്ഫര്‍ ചെയ്യാനും കഴിയും. മികച്ച റേറ്റില്‍ പണം അയക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയുന്നതിനൊപ്പം ആദ്യത്തെ മണി ട്രാന്‍സ്ഫര്‍ സൗജന്യമായി ചെയ്യാനും റഫര്‍ ചെയ്യുന്ന ഓരോ സുഹൃത്തിനും സൗജന്യമായി പണം അയക്കാനും സാധിക്കുന്നതാണ്. കൂടാതെ സ്ഥിരം ഉപഭോക്താക്കള്‍ക്കു മികച്ച റേറ്റും കൊടുക്കുന്നതാണ്.
ഇന്ത്യയിലേക്ക് മാത്രം അല്ല യൂറോപ്പിലേക്കും യുഎസിലേക്കും പണം അയക്കാന്‍ സാധിക്കും. കൂടാതെ ഇന്ത്യയില്‍ നിന്ന് യുകെയിലേയ്ക്കും പണം അയക്കാന്‍ സാധിക്കും. വിദ്യാഭ്യാസ ആവശ്യത്തിനും, ഫാമിലി മെയിന്റന്‍സിനും, വീട് മേടിക്കുന്നതിനും ഇന്ത്യയില്‍ നിന്ന് പണം മുത്തൂറ്റ് വഴി കൊണ്ട് വരാം.
ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിശദാംശങ്ങള്‍ അറിയാനും ഇവിടെ ക്ലിക്ക് ചെയ്യുക. www.rupees2india.co.uk
വിവരങ്ങള്‍ക്ക്- ഫോണ്‍-020 3004 3182, ഇമെയില്‍ – [email protected]
നിലവില്‍ ഏഴു ബ്രാഞ്ചുകളാണ് മുത്തൂറ്റ് ഫിനാന്‍സിന് യുകെയില്‍ ഉള്ളത്.
• 50A Ealing Road, Wembley HA0 4TQ Ph:020 3130 1774
• 5B King Street, Southall UB2 4DF Ph:020 3130 1758
• 168 High Street, Eastham E6 2JA Ph: 020 8470 9500
• 361 London Road,Croydon,Surrey CR0 3PB Ph: 020 8684 5972
• 10 Tooting High Street, Tooting SW17 0RG Ph: 020 3130 1757
• 111 Cranbrook Road, Ilford IG1 4PU Ph: 020 3130 1766
• 113 Soho Road, Birmingham B21 9ST Ph:0121 222 6877
ബാങ്കിംഗ് മേഖലയിൽ പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികളുടെ പാർട്ട് ടൈം വേക്കൻസി മുത്തൂറ്റ് ഫിനാൻസിന്റെ ബെർമിംഗ്‌ഹാം ബ്രാഞ്ചിൽ ഉണ്ട് . താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബ്രാഞ്ചുമായി ബന്ധപ്പെടേണ്ടതാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
നോർത്ത് വെസ്റ്റ് ലണ്ടനിലെ ഗ്രാന്റ് യൂണിയൻ കനാലിൽ മാരകമായി കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ കൗമാരക്കാരനെ പോലീസ് തിരിച്ചറിഞ്ഞു. കഴിഞ്ഞ ഞായറാഴ്ച്ചയാണ് കുത്തേറ്റ നിലയിൽ 17 കാരനായ വിക്ടർ ലീയെ സ്‌ക്രബ്‌സ് ലെയ്‌നിനടുത്തുള്ള തടാകത്തിൽ നിന്ന് കണ്ടെത്തിയത്. കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ കൊലപാതകം സംബന്ധിച്ചുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. കൊലപാതികൾ എന്ന് സംശയിക്കുന്ന മൂന്ന് കൗമാരക്കാരെ വെള്ളിയാഴ്ച മെട്രോപൊളിറ്റൻ പോലീസ് അറസ്റ്റ് ചെയ്തു. 14, 15, 17 വയസ്സുള്ള മൂവരും സൗത്ത് ലണ്ടൻ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

പോസ്റ്റ്‌മോർട്ടത്തിൽ വിക്ടറിന്റെ മരണകാരണം കുത്തേറ്റതുമൂലമാണെന്ന് കണ്ടെത്തിയിരുന്നു. സംഭവം നടന്ന ദിവസം സ്‌ക്രബ്‌സ് ലെയ്‌നിന് സമീപം വൈകിട്ട് അഞ്ചിനും ആറിനും ഇടയിൽ വാഹനമോടിച്ചവരുടെ വിവരങ്ങൾക്കും ഡാഷ്‌ക്യാം ഫൂട്ടേജിനും വേണ്ടിയുള്ള അപ്പീൽ തുടരുന്നതായി ഡിറ്റക്റ്റീവ് ചീഫ് ഇൻസ്‌പെക്ടർ ബ്രയാൻ ഹോവി പറഞ്ഞു.
സംഭത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 101 എന്ന നമ്പറിലേക്കോ 0800 555 111 എന്ന നമ്പറിലേക്കോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കുട്ടികൾക്ക് ഇന്റർനെറ്റിൽ കൂടുതൽ സുരക്ഷാ ഒരുക്കാനായി ഇന്റർനെറ്റ് സുരക്ഷാ നിയമങ്ങൾ പരിഷ്കരിക്കാൻ സർക്കാർ. എന്നാൽ ഇത് സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നുണ്ട്. ഓൺലൈൻ സുരക്ഷാ ബിൽ പ്രകാരം അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിക്കുന്ന സൈറ്റുകളിൽ പ്രവേശിക്കുന്നതിന് പ്രായം സ്ഥിരീകരണം ആവശ്യമാണ്. എന്നാൽ ഇതിന് സുതാര്യത കുറവാണെന്നും ആളുകളുടെ വിവരങ്ങൾ ശേഖരിക്കപ്പെടുമെന്നും ഡിജിറ്റൽ റൈറ്റ്സ് ഗ്രൂപ്പുകൾ പറയുന്നു. അശ്ലീല ഉള്ളടക്കം അടങ്ങുന്ന സോഷ്യൽ മീഡിയ സൈറ്റുകൾ ഉപയോക്താവ് കുട്ടിയാണോ അല്ലയോ എന്ന് തിരിച്ചറിയാൻ സെൽഫിയിൽ നിന്ന് പ്രായം കണക്കാക്കുന്നതുൾപ്പെടെയുള്ള രീതികൾ സ്വീകരിക്കും. ഔദ്യോഗിക ഐഡി, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ അല്ലെങ്കിൽ വോയ്‌സ് റെക്കഗ്‌നിഷൻ ടെക്‌നോളജി എന്നിവ പരിശോധിക്കുന്നത് മറ്റ് രീതികളിൽ ഉൾപ്പെടുന്നു.

എന്നാൽ ഇതിൽ ആളുകളുടെ സ്വകാര്യത സംരക്ഷിക്കപ്പെടുമെന്ന് പലരും കരുതുന്നില്ല. ഉപയോക്താക്കളുടെ പ്രായം പരിശോധിക്കാൻ വെബ്‌സൈറ്റുകൾ നിർബന്ധിതരാകുന്നതിലൂടെ ഉണ്ടാകുന്ന അപകടസാധ്യതകളെക്കുറിച്ച് കൂടുതൽ ചിന്തിക്കേണ്ടതുണ്ടെന്ന് ഓപ്പൺ റൈറ്റ്സ് ഗ്രൂപ്പ് അഭിപ്രായപ്പെട്ടു. കുട്ടികളുടെ ബയോമെട്രിക് ഡേറ്റകൾ സ്വകാര്യ കമ്പനികൾ ശേഖരിക്കുന്നത് ആശങ്ക ഉളവാക്കുന്നതാണെന്ന് അവർ പറഞ്ഞു.

ഒൻപത് വയസ്സ് മുതൽ തന്നെ കുട്ടികൾ ഓൺലൈൻ പോണോഗ്രാഫിക്ക് വിധേയരാകുന്നുണ്ടെന്ന് ഗവേഷണങ്ങൾ പറയുന്നു . 13 വയസ്സുള്ളവരിൽ അൻപത് ശതമാനം പേരും ഇത് കാണുന്നുണ്ട്. വെബ്സൈറ്റുകളിലേക്ക് പ്രവേശനം ലഭിക്കുന്നതിന് പലരും ജനനതീയതി തെറ്റിച്ചുനൽകുന്നു. ഹാനികരമായ ഉള്ളടക്കത്തിൽ നിന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കളെ, പ്രത്യേകിച്ച് കുട്ടികളെ എങ്ങനെ സംരക്ഷിക്കാം എന്നതിനെ കുറിച്ചാണ് സർക്കാർ ചിന്തിക്കുന്നതെന്ന് ടെക് മിനിസ്റ്റർ പോൾ സ്‌കല്ലി പറഞ്ഞു. എതിർപ്പിനിടയിലും ബില്ലിൽ ഇനി ഭേദഗതി വരുത്താൻ സർക്കാർ തയ്യാറാകില്ല. ബിൽ അടുത്തയാഴ്ച ഹൗസ് ഓഫ് ലോർഡ്‌സിൽ വോട്ടിനിടും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ന് മുതൽ ഗ്യാസിന്റെയും വൈദ്യുതിയുടെയും തുകയിൽ കുറവുണ്ടാകും. മൊത്തവ്യാപാര വിലകൾ ഇടിഞ്ഞതിനെ തുടർന്ന് ഒഫ്ഗെം വില പരിധി കുറച്ചതിനാൽ ജൂലൈ 1 മുതൽ ശരാശരി ഗാർഹിക ഊർജ്ജ ബില്ലിൽ പ്രതിവർഷം £426 കുറവുണ്ടാകും. എന്നിരുന്നാലും ഇത് ഊർജ പ്രതിസന്ധിക്ക് മുമ്പുള്ളതിൻെറ ഇരട്ടി തന്നെയാണ്. പുതിയ വിലപരിധി പ്രാബല്യത്തിൽ വന്ന ഉടനെ തന്നെ ജനങ്ങൾ ഇത് ഉപയോഗപ്പെടുത്തുന്നതിന് വേണ്ടി ജൂൺ 30 അർദ്ധരാത്രിക്ക് മുമ്പ് തന്നെ മീറ്റർ റീഡിംഗ് സമർപ്പിക്കാൻ ജനങ്ങളോട് സർക്കാർ നിർദ്ദേശിച്ചിരുന്നു.

വ്യവസായ റെഗുലേറ്റർ ഊർജ്ജ വില പരിധി £3,280 ൽ നിന്ന് £2,074 ആയാണ് കുറച്ചിരിക്കുന്നത്. പകർച്ചവ്യാധിക്ക് ശേഷമുള്ള സാമ്പത്തിക മാന്ദ്യവും റഷ്യയുടെ ഉക്രെയ്‌നിലെ അധിനിവേശവും മൂലം വൈദ്യുതി വില 2021 ഒക്ടോബറിൽ 1,271 പൗണ്ടിൽ നിന്ന് കുത്തനെ ഉയരുകയായിരുന്നു. പുതിയ വില ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസം നൽകുന്ന ഒന്നാണ്.

ഗവൺമെന്റിന്റെ ഊർജ വില ഗ്യാരന്റി (ഇ.പി.ജി) ഉയർന്ന ഊർജ്ജ ബില്ലിൽ ജനങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്ന ഒന്നായിരുന്നു. ഇ.പി.ജി ശരാശരി കുടുംബത്തിൻെറ വാർഷിക ഊർജ്ജ ചെലവ് £2,500 ആയി പരിമിതപ്പെടുത്തിയിരുന്നു. ഒഫ്ഗെമിന്റെ പുതിയ വിലപരിധി ബിൽ തുക £2,500-ൽ നിന്ന് £2,074-ലേക്ക് കുറയ്ക്കും. അതായത് തുകയിൽ £426 (ഏകദേശം 17%) ഇടിവ് ഉണ്ടാകും. ഊർജ വില പരിധി വിതരണക്കാർക്ക് ഓരോ യൂണിറ്റ് ഗ്യാസിനും വൈദ്യുതിക്കും ഈടാക്കാവുന്ന തുകയുടെ പരിധി നിശ്ചയിക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
എൻ എച്ച് എസിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനുള്ള വിപുലമായ പദ്ധതികളാണ് ഇന്നലെ പ്രധാനമന്ത്രി റിഷി സുനക് പ്രഖ്യാപിച്ചത്. അതിൽ പ്രധാനപ്പെട്ടത് തദ്ദേശീയരായ കൂടുതൽ ഡോക്ടർമാരെയും നേഴ്സുമാരെയും അപ്രന്റീസ്ഷിപ്പിലൂടെ പരിശീലിപ്പിക്കുന്നതിനുള്ള പദ്ധതികളാണ്. 2031 ആകുമ്പോൾ മെഡിക്കൽ പരിശീലന കേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയാക്കുമെന്നാണ് പ്രധാനമന്ത്രി റിഷി സുനക് പറഞ്ഞത്.

സർക്കാർ പ്രഖ്യാപിച്ച രീതിയിൽ പദ്ധതി നടപ്പിലാക്കുകയാണെങ്കിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദേശ നേഴ്സുമാർക്കും ഡോക്ടർമാർക്കും എൻഎച്ച്എസിൽ അവസരങ്ങൾ കുറയും. എൻഎച്ച്സിലെ ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻറ് കാര്യത്തിൽ സ്വയം പര്യാപ്തതയാണ് പ്രധാനമന്ത്രി ലക്ഷ്യം വയ്ക്കുന്നത്. യുകെയിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന സ്കിൽഡ് വർക്കർമാരിൽ ഭൂരിഭാഗവും വിദേശ രാജ്യത്ത് നിന്നുള്ളവരാണെന്നതും അതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഇന്ത്യക്കാരാണെന്നും ഓക്സ്ഫോർഡ് സർവകലാശാലയിൽ നടത്തിയ പഠന റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

എൻഎച്ച്എസിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാനും കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനുമായി മൂന്ന് ലക്ഷം ജീവനക്കാരെ കൂടി ഉടനെ റിക്രൂട്ട് ചെയ്യുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് മലയാളി നേഴ്സുമാർക്ക് യുകെയിൽ അവസരങ്ങളുടെ പെരുമഴ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതൊഴിച്ചാൽ എൻഎച്ച്എസ്സിന്റെ പുനർജീവനത്തിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച മറ്റു പദ്ധതികൾ ദീർഘകാലടിസ്ഥാനത്തിൽ ഫലം ചെയ്യുന്നവയാണ്. 5 വർഷത്തെ മെഡിക്കൽ ബിരുദങ്ങൾ ഒരു വർഷം കുറച്ച് നാലുവർഷം ആക്കും എന്നു തുടങ്ങിയ പല പദ്ധതികളും ദീർഘകാലാടിസ്ഥാനത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾക്ക് എൻ എച്ച്സിലെ ജോലി സാധ്യത കുറയ്ക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കാനഡ : ടൈറ്റാനിക് സന്ദർശനത്തിനിടെ പൊട്ടിത്തെറിച്ച ടൈറ്റൻ സമുദ്രാന്തര പേടകത്തിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെടുത്തു. ആന്റിന, റിയർ കവർ, സബ്‌ന്റെ പോട്ഹോൾ തുടങ്ങിയവയാണ് കണ്ടെടുത്തത്. ലഭിച്ച തെളിവുകൾ കോസ്റ്റ് ഗാർഡിന്റെ മറൈൻ ബോർഡ് ഓഫ് ഇൻവെസ്റ്റിഗേഷൻ (എംബിഐ) യുഎസ് തുറമുഖത്തേക്ക് കൊണ്ടുപോകും. ഇതോടെ ടൈറ്റൻ വീണ്ടെടുക്കാനുള്ള പ്രവർത്തങ്ങൾ പൂർത്തിയായി.

പെലാജിക് റിസേർച്ച് സർവീസസ് എന്ന സമുദ്രാന്തര ഗവേഷണ സ്ഥാപനത്തിന്റെ ഒഡിസിയസ് 6കെ എന്ന ആർഒവിയാണ് വീണ്ടെടുക്കലിൽ പങ്കെടുത്തത്. വളരെ ബുദ്ധിമുട്ടുള്ളതും അപകടകരവുമായിരുന്നു, ഈ ആഴത്തിലുള്ള തിരയലെന്നു പിആർഎസ് വക്താവ് ജെഫ് മഹോണി പറഞ്ഞു. കണ്ടെടുത്ത അവശിഷ്ടങ്ങള്‍ വിശകലനം ചെയ്യുന്നത് ടൈറ്റന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള സൂചനകൾ നൽകിയേക്കും. ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ പുറപ്പെട്ട ഓഷ്യൻഗേറ്റ് എക്സ്പെഡീഷൻസ് കമ്പനിയുടെ ടൈറ്റൻ എന്ന ജലപേടകം തകർന്ന് അഞ്ച് യാത്രക്കാരാണ് മരിച്ചത്.

ഓഷ്യൻഗേറ്റ് എക്സ്പെഡീഷൻസിന്റെ സ്ഥാപകനും ചീഫ് എക്സിക്യുട്ടീവുമായ സ്റ്റോക്ടൺ റഷ്, ബ്രിട്ടീഷ് ശതകോടീശ്വരൻ ഹാമിഷ് ഹാർഡിങ്, പാകിസ്താൻ വ്യവസായഭീമൻ ഷഹ്സാദാ ദാവൂദും മകൻ സുലെമാനും, ഫ്രഞ്ച് സമുദ്ര പര്യവേഷകൻ പോൾ ഹെന്റി നാർജിയോലെറ്റ് എന്നിവരായിരുന്നു ടൈറ്റൻ പേടകത്തിലുണ്ടായിരുന്നത്. സ്റ്റോക്ടൺ റഷാണ് പേടകം നിയന്ത്രിച്ചിരുന്നത്. സമുദ്രത്തിന്റെ അടിത്തട്ടിലെ അതിശക്തമായ മർദ്ദത്തെ തുടർന്ന് ഇംപ്ലോഷൻ സംഭവിച്ചുവെന്നാണ് കരുതപ്പെടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- യുകെയിൽ എത്തുന്ന കുടിയേറ്റക്കാരെ ആഫ്രിക്കയിലേക്ക് നാടുകടത്താൻ ഉള്ള ബ്രിട്ടീഷ് സർക്കാരിന്റെ നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് കഴിഞ്ഞദിവസം ബ്രിട്ടീഷ് കോടതി വിധി ഉണ്ടായതിന് പിന്നാലെ, ആഭ്യന്തര സെക്രട്ടറി സർക്കാർ തങ്ങളുടെ നയവുമായി മുന്നോട്ട് പോകുമെന്ന് ഉറപ്പിച്ച വ്യക്തമാക്കിയിരിക്കുകയാണ്. കോടതി വിധിയ്ക്കെതിരെ സർക്കാർ അപ്പീൽ നൽകുമെന്നും ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ വ്യക്തമാക്കി. പദ്ധതി അധാർമികമാണെന്ന പ്രതികരണമാണ് ലേബർ പാർട്ടിയും മുന്നോട്ടുവെച്ചത്. എന്നാൽ ഇംഗ്ലീഷ് ചാനലിലൂടെയുള്ള കുടിയേറ്റം അവസാനിപ്പിക്കുമെന്ന് സർക്കാർ ജനങ്ങൾക്ക് വാക്ക് നൽകിയിരുന്നതാണെന്നും, ആ നയത്തിൽ തന്നെയാണ് തങ്ങൾ ഇപ്പോഴും തുടരുന്നതെന്നും ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി. വ്യാഴാഴ്ച കോടതി പുറപ്പെടുവിച്ച തീരുമാനം നിയമവാഴ്ചയുടെയും അടിസ്ഥാനനീതിയുടെയും ന്യായീകരണമാണെന്ന് സർക്കാരിന്റെ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിച്ച ചാരിറ്റി സംഘടനയായ അസൈലം എയ്ഡ് വ്യക്തമാക്കി.

ഇംഗ്ലീഷ് ചാനലിലൂടെ ചെറിയ ബോട്ടുകളിലുള്ള ജനങ്ങളുടെ കുടിയേറ്റം തടയുവാനായുള്ള തീരുമാനത്തിന്റെ ഭാഗമായാണ് അനധികൃതമായി എത്തുന്ന കുടിയേറ്റക്കാരെ റുവണ്ടയിലേക്ക് അയക്കാനുള്ള പദ്ധതി ആദ്യമായി 2022 ഏപ്രിലിൽ സർക്കാർ അവതരിപ്പിച്ചത്. എന്നാൽ റുവാണ്ട സുരക്ഷിതമായ ഒരു മൂന്നാം ഇടമാണെന്ന് തെളിയിക്കാൻ മതിയായ സുരക്ഷാ സംവിധാനങ്ങൾ സർക്കാർ നൽകിയിട്ടില്ലെന്ന് കഴിഞ്ഞദിവസം കോർട്ട് ഓഫ് അപ്പീൽ നൽകിയ വിധിയിൽ വ്യക്തമാക്കുന്നുണ്ട്. റുവാണ്ടയിലേക്ക് അയയ്‌ക്കുന്ന അഭയാർഥികളെ പിന്നീട് അവർ യഥാർത്ഥത്തിൽ പലായനം ചെയ്‌ത രാജ്യത്തേക്ക് തന്നെ നിർബന്ധിച്ച് തിരിച്ചയക്കാനുള്ള സാധ്യതയുണ്ടെന്ന് കേസ് കേട്ട മൂന്ന് ജഡ്ജിമാരിൽ രണ്ടുപേരും വിലയിരുത്തി. ഇതിനർത്ഥം യുകെ ഗവൺമെന്റിന്റെ ഇമിഗ്രേഷൻ നയം ജനങ്ങളെ പീഡനത്തിൽ നിന്ന് സംരക്ഷിക്കുന്ന യൂറോപ്യൻ മനുഷ്യാവകാശ ഉടമ്പടിക്ക് വിരുദ്ധമായി മാറുമെന്നും കോടതി കണ്ടെത്തി.

എന്നാൽ ഇത്തരമൊരു കോടതി തീരുമാനത്തിന്റെ അർത്ഥം റുവാണ്ട സുരക്ഷിതമല്ല എന്നതല്ലെന്ന് ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി. കോടതി വിധിയെ താൻ മാനിക്കുന്നുവെന്നും എന്നാൽ വിധി നിരാശാജനകമാണെന്നും സർക്കാർ അതിനെതിരെ അപ്പീൽ നൽകുമെന്നും ആഭ്യന്തര സെക്രട്ടറി എംപിമാരോട് പറഞ്ഞു. സർക്കാരിന്റെ റുവാണ്ട നയം തികച്ചും അധാർമികവും ചിലവേറിയതും നടക്കാത്തതുമാണെന്ന് ഷാഡോ ഹോം സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. മാനവികതയുടെയും മനുഷ്യത്വത്തിന്റെയും മുഖം നിയമവിരുദ്ധരും കള്ളക്കടത്തുകാരുമെല്ലാം ചൂഷണം ചെയ്യുന്നുണ്ടെന്നും അതിനാൽ തന്നെ സർക്കാരിന്റെ ഈ നടപടി ആവശ്യമാണെന്നുമാണ് ആഭ്യന്തര സെക്രട്ടറി പ്രതികരിച്ചത്.