Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു എസ് :- റഷ്യയും ഉക്രെയ് നും തമ്മിലുള്ള പ്രതിസന്ധി പുരോഗമിക്കുന്നതിനിടെ, ഉക്രെയ് നിന് ആവശ്യമായ ആയുധങ്ങൾ നൽകി സഹായിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ബ്രിട്ടൻ. ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയാണ് ഇക്കാര്യം പ്രസ്താവിച്ചത്. റഷ്യ ഒരുലക്ഷത്തോളം സൈനികരെ അതിർത്തിയിൽ വിന്യസിച്ചതിനെത്തുടർന്നാണ് ഉക്രെയ് നിന് സഹായം നൽകുവാൻ യുകെ മുന്നോട്ടുവന്നിരിക്കുന്നത്. ചെറിയ സംഘം ബ്രിട്ടീഷ് സൈനികരെയും ഉക്രെയ് നിലേയ് ക്ക് അയക്കുമെന്ന് അഭ്യന്തര സെക്രട്ടറി ബെൻ വാലസ് വ്യക്തമാക്കി. എന്നാൽ ഉക്രെയ് നിലേക്ക് അതിക്രമിച്ചു കയറുവാൻ തങ്ങൾ ശ്രമിക്കുന്നില്ല എന്നാണ് റഷ്യ നൽകിയ പ്രതികരണം. മറ്റ് രാജ്യങ്ങൾ പ്രശ്നത്തെ കൂടുതൽ രൂക്ഷമാക്കാൻ ശ്രമിക്കുകയാണെന്നും റഷ്യ കുറ്റപ്പെടുത്തി. 2015 മുതൽ തന്നെ ബ്രിട്ടീഷ് ഗ്രൂപ്പുകൾ ഉക്രെയ്ൻ സൈനികർക്ക് ആവശ്യമായ പരിശീലനം നൽകി വരുന്നുണ്ട്. തിങ്കളാഴ്ച തന്നെ ആദ്യഘട്ട ആയുധങ്ങൾ ഉക്രെയ് നിന് കൈ മാറിയതായാണ് റിപ്പോർട്ട്.


തങ്ങളുടെ രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുവാൻ ഉക്രെയ് നിന് അവകാശം ഉണ്ടെന്നും, അതിനാവശ്യമായ എല്ലാ സഹായവും ബ്രിട്ടൻ നൽകുമെന്നും ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി. റഷ്യ അതിക്രമിച്ചു കയറിയാൽ നിരവധി പേരുടെ ജീവൻ നഷ്ടപ്പെടുമെന്നും, അത് തടയുന്നതിനാവശ്യമായ സഹായങ്ങളാണ് ബ്രിട്ടന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ നാറ്റോ രാജ്യങ്ങളാണ് ഉക്രെയ് നിന് ആയുധങ്ങൾ നൽകി സഹായിക്കുന്നതെന്ന് റഷ്യ ആരോപിച്ചു. പ്രശ്നങ്ങളെ കൂടുതൽ രൂക്ഷമാക്കാനാണ് യുഎസ് പോലുള്ള രാജ്യങ്ങൾ ശ്രമിക്കുന്നതെന്നും റഷ്യ കുറ്റപ്പെടുത്തി. 2014 മുതൽ തന്നെ റഷ്യയും ഉക്രെയ് നും തമ്മിൽ അതിർത്തി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ബ്രിട്ടന്റെ ഇപ്പോഴുള്ള ഇടപെടൽ പ്രശ്നങ്ങളെ കൂടുതൽ രൂക്ഷമാക്കുമോ എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഐസലേഷൻ നിയമങ്ങൾ ജീവനക്കാരുടെ കുറവിനെയും സമ്പദ്‌വ്യവസ്ഥയെയും അവശ്യ സേവനങ്ങളെയും ബാധിക്കുന്നതിനാൽ കൊറോണാ വൈറസ് ഐസലേഷൻ നിയമങ്ങളിൽ ഒടുവിൽ മാറ്റം വരുത്തി ബോറിസ് ജോൺസൺ ഗവൺമെന്റ്. ഇന്ന് പുലർച്ചെ മുതൽ ഇംഗ്ലണ്ടിലെ ജനങ്ങൾക്ക് തങ്ങളുടെ ക്വാറന്റൈൻ ദിനങ്ങൾ അഞ്ചു ദിവസത്തിനു ശേഷം അവസാനിപ്പിക്കാം. ഈ മാസം അവസാനം നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്താമെന്ന അഭിപ്രായം നേരത്തെ ഒരു ക്യാബിനറ്റ് മന്ത്രി പങ്കു വച്ചിരുന്നു. തന്റെ രാജിക്കായി വ്യാപകമായ ആഹ്വാനങ്ങളുണ്ടാക്കിയ ലോക്ക്ഡൗൺ അഴിമതികളുടെ ഒരു പരമ്പരയ്ക്ക് ശേഷം ബോറിസ് ജോൺസൺ ജനപ്രീതി വീണ്ടെടുക്കാൻ ശ്രമിക്കുന്ന ഒരു മാർഗമാണിതെന്ന അഭിപ്രായവും മുന്നോട്ടു വരുന്നുണ്ട്. പുതിയ നിയമപ്രകാരം അഞ്ച് അല്ലെങ്കിൽ ആറാം ദിവസം കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയാൽ ആളുകൾക്ക് തങ്ങളുടെ ക്വാറന്റൈൻ അവസാനിപ്പിക്കാം.

പൊതു സേവനങ്ങളിൽ ഉള്ള ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാനും സമ്പദ്‌വ്യവസ്ഥയെ തിരികെ പഴയ സ്ഥിതിയിലേക്ക് കൊണ്ടുവരുന്നതിനും ഏഴു ദിവസം എന്ന ഐസലേഷൻ കാലയളവിൽ മാറ്റം വരുത്തുവാൻ മന്ത്രിമാർ കനത്ത സമ്മർദ്ദമാണ് നേരിട്ടിരിക്കുന്നത്. ഗവേഷണം അനുസരിച്ച് ആറാം ദിവസം 20 ശതമാനം മുതൽ 30 ശതമാനം വരെയുള്ള ആളുകളും രോഗബാധിതരാണ് എന്നാൽ ആറാം ദിവസം ഐസൊലേഷൻ ഉപേക്ഷിച്ചാലും ഇവർ സ്വയം ഒറ്റപ്പെടലിൽ നിന്ന് മാറിയാലും ഇവരിൽ നിന്ന് രോഗം പകരാനുള്ള സാധ്യത 7% ആയി കുറയും. പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിലെ ഏറ്റവും കുറഞ്ഞ സ്വയം ഒറ്റപ്പെടൽ കാലയളവ് അഞ്ചുദിവസമായി കുറച്ചിരിക്കുന്നതായി ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വിൻഡ്‌സർ കാസിലിന് സമീപം 18 കാരിയായ യുവതിയെ കാണാതായതിനെ തുടർന്ന് അടിയന്തര അപ്പീൽ ആരംഭിച്ചു. കാണാതായ മാർണി ക്ലേട്ടനെ രാജ്ഞിയുടെ വസതിയിൽ നിന്ന് അര മൈലിൽ താഴെയുള്ള വിൻഡ്‌സറിലെ അതിക് നിശാക്ലബ്ബിൽ പുലർച്ചെ രണ്ടുമണിക്കാണ് അവസാനമായി കണ്ടത്. മാർണി വീട്ടിൽ തിരികെ എത്താതിനെ തുടർന്ന് കുടുംബം പരാതി നൽകുകയായിരുന്നു. മാർണിയെ കാണാതാവുന്നതിന് മണിക്കൂറുകൾക്കു മുമ്പ് എടുത്ത ഫോട്ടോ പുറത്തുവിട്ടിട്ടുണ്ട്. മാർണിയെ കണ്ടെത്താനുള്ള അന്വേഷണത്തിൽ സഹകരിക്കണമെന്ന് തേംസ് വാലി പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ഈ അപ്പീൽ മാർണി നേരിട്ട് കാണുകയാണെങ്കിൽ താൻ സുരക്ഷിതയാണെന്നും താൻ എവിടെയാണെന്ന് ബന്ധുക്കളെയോ കുടുംബത്തെയോ അഥവാ പോലീസിനെയോ അറിയിക്കണമെന്ന് ഡിറ്റക്ടീവ് ചീഫ് ഇൻസ്‌പെക്ടർ ജോൺ ഗ്രോനെൻ പറഞ്ഞു. മാർണിക്ക് വെളുത്ത മെലിഞ്ഞ ശരീരവും തവിട്ടുനിറമുള്ള മുടിയും ആണുള്ളത്. 5 അടി 2 ഇഞ്ചിനും 5 അടി 4 ഇഞ്ചിനും ഇടയിൽ ഉയരമുണ്ട്. മാർണിയെ കണ്ടെത്തുന്നവർ 43220021633 എന്ന റഫറൻസ് നമ്പറിലേക്കോ അല്ലെങ്കിൽ 101 എന്ന നമ്പറിൽ പോലീസിനെയോ വിളിക്കേണ്ടതാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യു എസിൽ ടെക്സസിലെ ജൂത പള്ളിയിൽ പ്രാർത്ഥനയ് ക്കെത്തിയ നാലുപേരെ ബന്ദികളാക്കിയ സംഭവത്തിൽ പ്രതി ബ്രിട്ടീഷ് പൗരനെന്ന് റിപ്പോർട്ട്. നാല്പത്തിനാലുകാരനായ മാലിക് ഫൈസൽ അക്രം എന്ന ബ്രിട്ടീഷ് പൗരനാണ് പ്രതി എന്നാണ് കണ്ടെത്തിയത്. ശനിയാഴ്ച ആരാധന നടക്കുന്നതിനിടയിലാണ് ഇയാൾ പള്ളിയിലേക്ക് അതിക്രമിച്ച് കയറിയത്. പത്ത് മണിക്കൂറോളം പോലീസുമായി നീണ്ട പോരാട്ടത്തിനൊടുവിൽ ഇദ്ദേഹത്തെ കീഴ്പ്പെടുത്തി. ബന്ദികളാക്കിയ നാലുപേരെയും അപകടങ്ങൾ ഒന്നും കൂടാതെ രക്ഷപ്പെടുത്താൻ പോലീസിന് സാധിച്ചു. അപലപനീയമായ ഒരു സംഭവമാണ് നടന്നതെന്ന് യുകെയും യു എസും ഒരുപോലെ പ്രതികരിച്ചു. ജൂതൻമാർക്ക് എതിരെയുള്ള ആക്രമണം ഒരുതരത്തിലും അംഗീകരിക്കുന്നില്ലെന്നും, ഇത്തരം ആക്രമണങ്ങൾ ചെറുക്കുന്നതിൽ യുഎസിനു ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും ബ്രിട്ടീഷ് ഫോറിൻ സെക്രട്ടറി ലിസ് ട്രെസ് അറിയിച്ചു.


യാതൊരു തരത്തിലുള്ള സ്ഫോടകവസ്തുക്കളും അക്രമിയുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ലെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. മാനസിക വെല്ലുവിളികൾ നേരിടുന്ന ആളാണ് മാലിക്കെന്ന് അദ്ദേഹത്തിന്റെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു. അതോടൊപ്പം തന്നെ തന്റെ സഹോദരന് ക്രിമിനൽ റെക്കോർഡ് ഉണ്ടെന്നും എങ്ങനെയാണ് യുഎസിൽ പ്രവേശിക്കാൻ സാധിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതോടൊപ്പം തന്നെ സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവാക്കളെ മാഞ്ചസ്റ്ററിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇവരെ സംബന്ധിച്ചുള്ള ഒരു വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല. നിലവിൽ വൻ വിവാദങ്ങൾക്ക് കാരണം ആകാവുന്നതാണ് ഈ സംഭവം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : നിയന്ത്രണങ്ങളില്ലാത്ത പ്രഭാതം ബ്രിട്ടീഷുകാർ സ്വപ്നം കണ്ടു തുടങ്ങി. കോവിഡ് കേസുകളിലെ കുറവ് പ്രതീക്ഷയുണർത്തുന്നതിനോടൊപ്പം നിയന്ത്രണങ്ങളും ഇല്ലാതാക്കുമെന്നത് വലിയ ആശ്വാസമാകും. ഇംഗ്ലണ്ടിൽ വർക്ക്‌ ഫ്രം ഹോമും കോവിഡ് പാസ്പോർട്ടും ഉൾപ്പെടെയുള്ള പ്ലാൻ ബി നിയന്ത്രണങ്ങൾ ജനുവരി 26 -ന് പിൻവലിക്കാനാണ് സാധ്യത. രോഗവ്യാപനം ഇതേ തോതിൽ കുറയുകയാണെങ്കിൽ പ്ലാൻ ബി നിയന്ത്രണങ്ങൾ പത്തു ദിവസത്തിനുള്ളിൽ നീക്കാൻ കഴിയുമെന്ന് മന്ത്രിമാർ വ്യക്തമാക്കി. ഈ വാരാന്ത്യത്തിൽ രാജ്യത്തെ കോവിഡ് സ്ഥിതി മെച്ചപ്പെടുകയാണെന്ന് ആരോഗ്യ-ശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെട്ടു. ആശുപത്രി പ്രവേശനത്തിലും കുറവുണ്ടായെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) ചീഫ് മെഡിക്കൽ അഡ്വൈസർ ഡോ. സൂസൻ ഹോപ്കിൻസ് പറഞ്ഞു.

രാജ്യത്ത് ഇന്നലെ 70,924 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ച 141,471 കേസുകൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. ഒരാഴ്ച കൊണ്ട് കോവിഡ് കേസുകളിൽ 50% ശതമാനത്തിന്റെ കുറവ് ഉണ്ടായി. ഇന്നലെ 88 കോവിഡ് മരണങ്ങളും റിപ്പോർട്ട്‌ ചെയ്തു.

പ്ലാൻ ബി നിയന്ത്രണങ്ങൾ എത്രയും വേഗം നീക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. രാജ്യം മുഴുവൻ അതാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്ലാൻ ബി നിയന്ത്രണങ്ങളുടെ ഭാഗമായി ഡിസംബര്‍ ആദ്യ വാരമാണ് കോവിഡ് പാസ്സ്പോര്‍ട്ട് നിർബന്ധമാക്കിയത്. രോഗവ്യാപന തോത് ക്രമമായി കുറയുന്നതിനാൽ കൂടുതൽ ഇളവുകൾ നൽകാൻ മന്ത്രിമാർ നിർബന്ധിതരാകും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലിവർപൂൾ : യൂണിവേഴ്സിറ്റിയിൽ എത്തിയ ആദ്യ ദിനം തന്നെ ബലാത്സംഗത്തിനിരയായെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇരുപതുകാരി. ലിവർപൂൾ വിദ്യാർത്ഥിനിയായ എയ്‌മി ലിൻസ്‌കിയാണ് രണ്ട് വർഷം മുമ്പ് നടന്ന അതിക്രമം തുറന്ന് പറഞ്ഞത്. ഇതിലൂടെ, യൂണിവേഴ്സിറ്റിയിൽ ലൈംഗികാതിക്രമം വ്യാപകമാണെന്നും എയ്‌മി വ്യക്തമാക്കി. ലിവർപൂൾ യൂണിവേഴ്‌സിറ്റിയിൽ എത്തിയ ആദ്യ ദിവസം തനിക്കും ഫ്ലാറ്റിൽ ഒപ്പമുള്ളവർക്കുമായി നടന്ന വെൽക്കം പാർട്ടിയിൽ വച്ചാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. സ്റ്റുഡന്റ് ഹാളിലെ ആദ്യത്തെ രാത്രിയിൽ തനിക്കുണ്ടായ ദുരനുഭവം ധൈര്യപൂർവ്വം തുറന്ന് പറയുകയായിരുന്നു എയ്‌മി.

“എന്നെ ലൈംഗികമായി പീഡിപ്പിച്ച ശേഷം അദ്ദേഹം ഒന്നും മിണ്ടാതെ പോയി. എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ലാരുന്നു. അതിനാൽ മറ്റുള്ളവരോട് തുറന്ന് പറയാൻ കഴിഞ്ഞില്ല.” രണ്ടാം വർഷ ഹിസ്റ്ററി ആൻഡ് ക്രിമിനോളജി വിദ്യാർത്ഥിനിയായ എയ്‌മി പറഞ്ഞു. 2021 മാർച്ചിൽ സാറാ എവറാർഡിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ശേഷം നിരവധി പെൺകുട്ടികളാണ് തങ്ങൾക്ക് നേരിട്ട പീഡനം തുറന്ന് പറഞ്ഞത്. ഇൻസ്റ്റാഗ്രാം വഴിയാണ് കൂടുതൽ വെളിപ്പെടുത്തലുകൾ നടക്കുന്നത്. തെരുവിൽ നടക്കുമ്പോഴോ ക്ലബ്ബുകളിൽ നൃത്തം ചെയ്യുമ്പോഴോ പുരുഷന്മാരുടെ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകേണ്ടി വന്നിട്ടുണ്ടെന്ന് പെൺകുട്ടികൾ തുറന്നറിയിച്ചു. ദി സ്റ്റുഡന്റ് റൂമുമായി സഹകരിച്ച് റിവോൾട്ട് സെക്ഷ്വൽ അസാൾട്ട് നടത്തിയ സർവേ പ്രകാരം യുകെ സർവകലാശാലകളിൽ മൂന്നിൽ രണ്ട് വിദ്യാർത്ഥികളും ലൈംഗികാതിക്രമം നേരിടുന്നവരാണ്.

തങ്ങൾ ഒരിക്കലും തനിച്ചല്ലെന്ന കാര്യം പീഡനത്തിനിരയായവർ തിരിച്ചറിയണമെന്നും എയ്മി കൂട്ടിച്ചേർത്തു. റിവോൾട്ട് സെക്ഷ്വൽ അസാൾട്ടിന്റെ പഠനം പ്രകാരം 10% ആളുകൾ മാത്രമാണ് തങ്ങൾക്കുണ്ടായ ദുരനുഭവം യൂണിവേഴ്സിറ്റിയിലോ പോലീസിലോ വെളിപ്പെടുത്തിയത്. 2020 ഒക്ടോബറിൽ ആരംഭിച്ച പുതിയ റിപ്പോർട്ടിംഗ് ടൂൾ ഉപയോഗിച്ച് ലൈംഗികാതിക്രമം നേരിട്ടവർക്ക് അത് തുറന്ന് പറയാമെന്നു ലിവർപൂൾ യൂണിവേഴ്സിറ്റി വക്താവ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച 16-നും 17-നും ഇടയിൽ വയസ്സുള്ള കുട്ടികൾക്ക് തങ്ങളുടെ ബൂസ്റ്റർ ഡോസ് ബുക്ക് ചെയ്യാനോ വോക്-ഇൻ വാക്സിനേഷൻ സെന്ററിൽ പങ്കെടുക്കാനോ കഴിയും എന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. കുറഞ്ഞത് മൂന്നു മാസം മുമ്പെങ്കിലും രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച ഏകദേശം 40,000 കൗമാരക്കാർക്കാണ് ക്ഷണം ആദ്യം അയക്കുക. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച 16-നും 17-നും ഇടയിൽ വയസ്സുള്ള 600,000-ത്തിലധികം ആളുകൾക്ക് ബൂസ്റ്റർ വാക്സിൻ സ്വീകരിക്കാനുള്ള അർഹത ലഭിക്കും. ഇംഗ്ലണ്ടിൽ ഈ പ്രായപരിധിയിലുള്ള ഏകദേശം 889,700 പേർ കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് മാസം മുതൽ ഈ പ്രായത്തിലുള്ളവർക്ക് വാക്‌സിനേഷനുകൾ നൽകി വരികയാണ്. എന്നാൽ മുമ്പ് വാക്സിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷൻ ജോയിന്റ് കമ്മിറ്റിയിലെ (ജെസിവിഐ ) വിദഗ്ധർ മാത്രമാണ് 16 നും 17നും ഇടയിൽ വയസുള്ളവർക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ ശുപാർശ ചെയ്തത്. ഒമിക്രോൺ വേരിയന്റിനെതിരെ ജനങ്ങൾക്ക് പ്രതിരോധം ലഭിക്കുവാൻ രണ്ടു ഡോസ് വാക്‌സിൻ മാത്രം കൊണ്ട് പര്യാപ്തം ആവുകയില്ല എന്ന ഡേറ്റ കാണിച്ചതിനു ശേഷം ആണ് ബൂസ്റ്റർ ക്യാമ്പെയ്‌ൻ വിപുലീകരിക്കാൻ തീരുമാനമായത്.

കഴിഞ്ഞ രണ്ടു വർഷമായി നിരവധി കുടുംബങ്ങൾക്ക് കോവിഡ് വളരെയധികം തടസ്സങ്ങൾ സൃഷ്ടിച്ചുവെന്നും യുവാക്കളുടെ ജീവിതത്തേയും വിദ്യാഭ്യാസത്തേയും ഇത് വളരെയധികം ബാധിച്ചുവെന്നും വാക്സിനേഷൻ സ്വീകരിക്കുന്നതു വഴി ഇതിനെതിരെ സംരക്ഷണം ലഭിക്കുന്നു എന്നും എൻഎച്ച്എസ് വാക്സിനേഷൻ പ്രോഗ്രാമിന്റെ ജിപിയും ഡെപ്യൂട്ടി ലീഡറുമായ ഡോ. നിക്കി കനാനി പറഞ്ഞു. ഒമിക്രോൺ വേരിയന്റിന്റെ യുകെയിൽ ഉടനീളം ഉള്ള അണുബാധ നിരക്ക് കുതിച്ചുയർന്നതിനാൽ സ്കൂളുകളിൽ ഉള്ള ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും എണ്ണത്തിലുള്ള കുറവ് ദിനം പ്രതി കൂടി വരികയാണ്. ഒമിക്രോൺ യുകെയിൽ ഉടനീളം അതിവേഗം വ്യാപിക്കുന്നുണ്ടെങ്കിലും മുഖാമുഖം ഉള്ള ക്ലാസുകൾ പ്രധാനം ആയതിനാൽ സ്കൂളുകളിലെ ആറാം ഫോമുകളും കോളേജുകളും തുറക്കാനുള്ള പരിശ്രമത്തിലാണ് തങ്ങളെന്ന് വാക്സിൻ മന്ത്രി മാഗി ത്രൂപ്പ് പറഞ്ഞു. ജെസിവിഐയുടെ ശുപാർശയെ തുടർന്ന് കോവിഡ്-19 ടെസ്റ്റ് 12 ആഴ്ചയ്ക്കുള്ളിൽ പോസിറ്റീവായുള്ള 16-നും 17-നും വയസ്സുള്ളവർക്ക് ബൂസ്റ്റർ വാക്സിൻ എൻഎച്ച്എസ് നൽകില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- പിൻവലിച്ച സുരക്ഷ വീണ്ടും ഉറപ്പാക്കിയില്ലെങ്കിൽ ഗവൺമെന്റിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കി ഹാരി രാജകുമാരൻ. രാജകുടുംബ ചുമതലകളിൽ നിന്ന് രണ്ടുവർഷം മുൻപ് മുതൽ ഹാരി രാജകുമാരനും ഭാര്യ മേഗനും വിട്ടുനിൽക്കുന്നത് മൂലമാണ് സുരക്ഷ ഗവൺമെന്റ് പിൻവലിച്ചത്. ഹാരി രാജകുമാരന്റെ അഭിഭാഷകർ ആഭ്യന്തരവകുപ്പിന് എഴുതിയ കത്തിലാണ് ഉടൻതന്നെ സുരക്ഷ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പ്രൈവറ്റ് സെക്യൂരിറ്റിയെക്കാൾ ഉപരി പോലീസ് പ്രൊട്ടക്ഷൻ വേണമെന്ന ആവശ്യമാണ് കത്തിൽ മുന്നോട്ടുവയ്ക്കുന്നത്. അതിന് ആവശ്യമായ പണം നൽകാനും താൻ സന്നദ്ധനാണെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. യു എസിലെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്യൂരിറ്റി വിഭാഗത്തിന് യു കെയിൽ പ്രവർത്തിക്കുന്നതിന് പരിമിതികളുണ്ടെന്നും, അതോടൊപ്പം തന്നെ അവർക്ക് യു കെ ഇന്റലിജൻസ് വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ലാത്തതിനാൽ സുരക്ഷ ശക്തമാക്കാനാവില്ലെന്നും ഹാരി വ്യക്തമാക്കുന്നു. ഇരുവരുടെയും ജീവന്റെ സുരക്ഷയ്ക്ക് പോലീസ് പ്രൊട്ടക്ഷൻ ആവശ്യമാണെന്ന് ഹാരി രാജകുമാരന്റെ അഭിഭാഷകർ ആഭ്യന്തരവകുപ്പിന് എഴുതിയ കത്തിൽ വ്യക്തമാക്കുന്നു.

യുകെയിൽ പോലീസ് സുരക്ഷ ഇല്ലാത്തത് മൂലം ഇരുവർക്കും സ്വന്തം രാജ്യത്തേക്ക് വരാൻ ആകാത്ത സാഹചര്യമാണെന്നും കത്തിൽ പറയുന്നു. ആദ്യമായാണ് ഇത്തരത്തിൽ രാജകുടുംബത്തിൽ നിന്നുള്ള ഒരാൾ ഗവൺമെന്റിനെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നത്. എന്നാൽ നിലവിൽ രാജകുടുംബം ചുമതലകളിൽ നിന്ന് ഒഴിഞ്ഞ ഇരുവർക്കും 24 മണിക്കൂർ സുരക്ഷ നൽകാനാവില്ലെന്ന അഭിപ്രായമാണ് ആഭ്യന്തര സെക്രട്ടറി ഉൾപ്പെടുന്ന റോയൽ & വി ഐ പി എക്സിക്യൂട്ടീവ് കമ്മറ്റി മുന്നോട്ടുവെച്ചത്. ആൻഡ്രു രാജകുമാരന് മേൽ ഉയർന്നിരിക്കുന്ന ആരോപണം മൂലം കഴിഞ്ഞ ദിവസം അദ്ദേഹത്തെ ചുമതലകളിൽ നിന്ന് രാജ്ഞി നീക്കിയിരുന്നു. ഇപ്പോൾ ഹാരി രാജകുമാരൻ ഉയർത്തിയിരിക്കുന്ന വിഷയം രാജിയെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ കോവിഡ് കേസുകൾ കുറയുന്നതിൻ്റെ സൂചനകൾ കണ്ടുതുടങ്ങി. ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത പ്രതിദിന കോവിഡ് കേസുകൾ എണ്ണം 81,713 ആണ്. ഈ കഴിഞ്ഞ ഡിസംബർ 15 -ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന രോഗവ്യാപന നിരക്കാണിത്. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ ഒമിക്രോണിൻെറ തരംഗം അധികം താമസിയാതെ യുകെയിൽ അവസാനിക്കും എന്നാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്. എന്നിരുന്നാലും കഴിഞ്ഞ ആഴ്ചയിൽ 1843 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. ഇത് അതിന് മുമ്പിലെ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 45 ശതമാനം കൂടുതലാണ്. ആശുപത്രികളിൽ രോഗംമൂലം പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

പുതിയ കണക്കുകളുടെ വെളിച്ചത്തിൽ അധികം താമസിയാതെ ബ്രിട്ടൻ കോവിഡിൻെറ മഹാമാരിയിൽ നിന്ന് പുറത്തു കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വൈറസിന് നമ്മുടെ ജീവിതത്തിൽ വലിയ സ്ഥാനമില്ലാത്ത അവസ്ഥയിലേയ്ക്ക് ഉടൻ ബ്രിട്ടൻ എത്തിച്ചേരുമെന്ന് യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളിലെ ഇൻഫെക്ഷൻ ആൻഡ് ഗ്ലോബൽ ഹെൽത്ത് ചെയർമാൻ പ്രൊഫ. ജൂലിയൻ ഹിസ്കോക്സ് പറഞ്ഞു. 2022 -ൽ തന്നെ മഹാമാരിക്ക് മുമ്പുള്ള സ്ഥിതിയിലേയ്ക്ക് യുകെ എത്തിച്ചേരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോകരാജ്യങ്ങളിൽ ആദ്യം തന്നെ പൊതുജനങ്ങൾക്ക് പ്രതിരോധകുത്തിവയ്പ്പ് നൽകുന്നതിൽ വിജയം വരിച്ച രാജ്യമായിരുന്നു ബ്രിട്ടൻ. എങ്കിലും ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയ യൂറോപ്യൻ രാജ്യമായി ബ്രിട്ടൻ . ഇതൊക്കെ രാജ്യം മഹാമാരിയെ പ്രതിരോധിക്കുന്നതിൽ കടുത്ത പരാജയമായിരുന്നു എന്ന രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നു വരാൻ കാരണമായി. എങ്കിലും ഭൂരിപക്ഷം ജനങ്ങൾക്കും പ്രതിരോധകുത്തിവയ്പ്പുകൾ നൽകിയതും കുറെയേറെ പേർക്ക് കോവിഡ് വന്നതുമൂലവും പ്രതിരോധശേഷി ആർജിച്ചതുമാണ് ബ്രിട്ടനിൽ കോവിഡ് കുറയാനുള്ള കാരണമായി ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്.

ഷെഫ് ജോമോൻ കുര്യാക്കോസ്

പോർക്ക്‌ വരട്ടി ഫ്രൈ ആക്കിയത്

ചേരുവകൾ

വേവിക്കുന്നതിന്

പോർക്ക്‌ – 1 കിലോ
പെരുംജീരകം -1 ടീ സ്പൂൺ
ഏലക്ക 4-5 എണ്ണം
കറുവപ്പട്ട 1ഇഞ്ച്
മല്ലി 1ടേബിൾ സ്പൂൺ
കുഞ്ഞുള്ളി 1 കപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2 സ്പൂൺ
കോക്കനട് വിനെഗർ ( use any vinegar) 20 എം ൽ
ഉപ്പ്‌ -ആവശ്യത്തിന്
ജാതിക്കാ ഉണങ്ങി പൊടിച്ചത് 2 ടീ സ്പൂൺ
മുളക് പൊടി -3 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി – 1 ടീ സ്പൂൺ
ഗരംമസാല -4 ടീ സ്പൂൺ
കുരുമുളക് പൊടി – 1/2 സ്പൂൺ
വേപ്പില – 2 തണ്ട്
തക്കാളി 3 നമ്പേഴ്സ്

ഉലർത്തുന്നതിന്

വെളിച്ചെണ്ണ – 5 സ്പൂൺ
കടുക് 1ടീ സ്പൂൺ
കറിവേപ്പില 1 തണ്ടു
സവാള – 3 എണ്ണം
വെളുത്തുള്ളി 3 അല്ലി
ഉരുളക്കിഴങ്ങു 2 നമ്പേഴ്സ് ( ചെറു കഷ്ണങ്ങൾ ആയി മുറിച്ചത് )

താളിക്കുന്നതിന്

വെളിച്ചെണ്ണ 1ടേബിൾ സ്പൂൺ
പേരും ജീരകം 1ടീ സ്പൂൺ
കറിവേപ്പില 2 തണ്ട്
തേങ്ങാ കൊത്ത്‌ 1 കപ്പ്‌

1) പോർക്ക്‌ നല്ലപോലെ കഴുകിയതിനു ശേഷം കുക്കറിൽ തീ മീഡിയം ആക്കി വച്ച് പെരുംജീരകം,
ഏലക്ക, കറുവപ്പട്ട, മല്ലി, കുഞ്ഞുള്ളി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , കോക്കനട്ട് വിനെഗർ ( use any vinegar), ഉപ്പ്‌ -ആവശ്യത്തിന് ,ജാതിക്ക പൊടി , മുളക് പൊടി, മഞ്ഞൾ പൊടി, ഗരംമസാല, കുരുമുളക് പൊടി,വേപ്പില. തക്കാളി, ഇട്ട്‌ 4-5 വിസിൽ കൊടുത്ത് വേവിച്ചു എടുക്കുക.

2) പാൻ ചൂടാവുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു കറിവേപ്പില ചേർക്കുക,
അതിലേക്ക് 3 അല്ലി വെളുത്തുള്ളി ചേർത്ത് വഴറ്റി, ഒരു ഉരുള കിഴങ്ങു ക്യൂബ് ആയി അരിഞ്ഞു കൂടെ വഴറ്റി ഇടിക്കുക. അതിലേക്കു 2 സവാളയും ആവശ്യത്തിന് ഉപ്പും ഇട്ട് നല്ലപോലെ വഴറ്റുക.

3) ഇതിലേക്കു വേവിച്ചു വച്ചിരിക്കുന്ന പോർക്ക്‌ ഇട്ടുകൊടുത്തതിന് ശേഷം നല്ലപോലെ ഇളക്കി 10 മിനിറ്റ് മൂടി വേവിക്കുക.

4) നല്ലപോലെ ഡ്രൈ ആയിവരുമ്പോൾ കുക്കർ ഓഫ്‌ ആക്കി കുരുമുളക് പൊടി വിതറി മൂപ്പിച്ചു എടുക്കുക
താളിക്കുന്നതിനായി വെളിച്ചെണ്ണയിൽ അല്പം പെരും ജീരകവും , കറിവേപ്പിലയും തേങ്ങാക്കൊത്തും
ചേർത്ത് മൂപ്പിച്ചു ചേർത്ത് സെർവ് ചെയ്യാം.

https://youtube.com/shorts/AotL-UehxV4?feature=share 

ഷെഫ് ജോമോൻ കുര്യാക്കോസ്

 

 

 

 

Copyright © . All rights reserved