Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിലെ സർവകലാശാലകളിലേയ്ക്ക് വിവിധ കോഴ്സുകളിലേക്കുള്ള അപേക്ഷകരുടെ എണ്ണത്തിൽ വൻ ഇടിവ്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ അപേക്ഷകളിൽ 10,000 ത്തോളം അപേക്ഷകരുടെ കുറവ് ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . കഴിഞ്ഞ അധ്യായന വർഷം 18 വയസ്സുള്ള 180,000 -ത്തിലധികം പെൺകുട്ടികളാണ് അപേക്ഷിച്ചത്. ഇത് 50.4 ശതമാനമാണ്. എന്നാൽ 2023 -ൽ അപേക്ഷാ നിരക്ക് 47.6 ശതമാനമായി കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വനിതാ അപേക്ഷകരുടെ എണ്ണത്തിൽ 10,000 പേരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

മഹാമാരിയുടെ സമയത്ത് നേഴ്സിങ് അനുബന്ധ കോഴ്സുകൾക്ക് വൻ ഡിമാൻഡ് ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഈ വർഷം നേഴ്സിംഗ്, അധ്യാപനം തുടങ്ങിയ മേഖലകളിലേയ്ക്കുള്ള അപേക്ഷകരുടെ എണ്ണത്തിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. യുകെയിലെ നേഴ്സുമാരുടെ ശമ്പളത്തിനോട് അനുബന്ധിച്ചുള്ള സമരവും മറ്റും വിദ്യാർഥികളെ ആ മേഖലയിൽ നിന്ന് പുറംതിരിഞ്ഞു നിൽക്കാൻ പ്രേരിപ്പിച്ചതായാണ് പൊതുവേയുള്ള വിലയിരുത്തൽ .

അപേക്ഷകരുടെ എണ്ണം വളരെ കുറയുകയാണെങ്കിൽ യുകെയിലെ സർവകലാശാലകൾ വൻ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടതായി വരുമെന്നാണ് സൂചന. പണപെരുപ്പവും ഉയരുന്ന ചിലവുകളും കൂടുതൽ ഫീസ് നൽകുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളെ ഏറ്റെടുക്കാൻ സർവകലാശാലകളെ പ്രേരിപ്പിച്ചേക്കാമെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. വിദ്യാർത്ഥിനികളുടെ കാര്യത്തിൽ മാത്രമല്ല യുകെയിലെ സർവകലാശാലകളിലേയ്ക്കുള്ള മൊത്തം വിദ്യാർത്ഥികളുടെ അപേക്ഷയിലും കുറവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം 2.3 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. മെച്ചപ്പെട്ട ജോലി സാധ്യതയും ശമ്പളവും ലഭിക്കുമെന്ന് പൊതുവേ വിലയിരുത്തപ്പെടുന്ന കമ്പ്യൂട്ടർ സയൻസ്, നിയമം തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള കോഴ്സുകൾ പഠിക്കാനുള്ള അപേക്ഷകരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പള്ളി നിർമ്മിക്കാൻ സഹായിച്ച രണ്ട് യുകെ മലയാളികളെ തേടിയെത്തിയിരിക്കുകയാണ് കോട്ടയം സി എം എസ് കോളേജിൽ നിന്ന് വിരമിച്ച ഡോ. വൈ മാത്യു. കോട്ടയം കഞ്ഞിക്കുഴി സിഎസ്ഐ അസൻഷൻ ദേവാലയത്തിന്റെ നിർമാണത്തെ സഹായിച്ച രണ്ട് പേരെ തേടിയാണ് യുകെയിലെ എസ്സെക്സിൽ പോയത്. പള്ളിയുടെ നിർമാണം നടന്നതാകട്ടെ 100 വർഷങ്ങൾക്ക് മുൻപും. പള്ളിയുടെ ശതാബ്ദി സമ്മേളനത്തിൽ പ്രസംഗിച്ച മുൻ വികാരി റവ. ഡാനിയേൽ ജോർജ് പറഞ്ഞ വാക്കുകളാണ് രണ്ടുപേരെ തേടി യുകെയിൽ ഡോ. മാത്യുവിനെ എത്തിച്ചത്.

കേരളത്തിന്റെ സാംസ്‌കാരിക മണ്ണിൽ ഏറെ സംഭാവനകൾ നൽകിയ ബേക്കർ കുടുംബത്തെ തേടിയാണ് ഡോ. മാത്യു യുകെയിൽ വന്നത്. 1920 – കളിലാണ് പള്ളിയുടെ നിർമാണം. 100 വർഷം പിന്നിട്ട വേളയിലാണ് രണ്ടുപേരെ ആദരിച്ചില്ല എന്നുള്ള വിവരം പുറത്ത് വന്നത്. പള്ളി നിർമ്മിക്കാനുള്ള സ്ഥലം വിട്ടുനൽകിയ തേരത്താനത്ത് പുന്നൻ ജഡ്ജിയും പള്ളി നിർമ്മാണത്തിന് സഹായിച്ച ഇസബെൽ അമേലിയ ബേക്കറുമായിരുന്നു ആ രണ്ട് പേർ.

അതിൽ ഒരാളെ കോട്ടയത്ത് കൊണ്ടുവന്നു ആദരിക്കാൻ കഴിഞ്ഞെങ്കിലും, ഇസബെൽ അമേലിയ ബേക്കറിനെ തേടി യുകെയിലേക്ക് പോവുകയായിരുന്നു. കോട്ടയം ബേക്കർ സ്കൂളിലെ ഒരു അധ്യാപികയുടെ സഹായത്തോടെ അവരുടെ മെയിൽ ഐഡി കണ്ടെത്തുകയും, തുടർന്ന് കാര്യങ്ങൾ കൃത്യമായി ബോധിപ്പിക്കുകയും ആയിരുന്നു ആദ്യം ചെയ്തത്. പിന്നീട് ലണ്ടൻ സന്ദർശിക്കാൻ അവസരം ലഭിച്ചപ്പോൾ നേരിട്ട് കാണുകയും ആ ആഗ്രഹം സാധിക്കുകയും ചെയ്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ട്രാൻസ്‌ജെൻഡർ യുവതി കുത്തേറ്റു മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബ്രിയാന ഗെയ് എന്ന പതിനാറുവയസുകാരിയാണ് കൊല്ലപ്പെട്ടത്. ചെഷയറിലെ വാറിംഗ്ടണിനടുത്തുള്ള ഗ്രാമമായ കുൽചെത്തിലെ ലീനിയർ പാർക്കിൽ ശനിയാഴ്ചയായിരുന്നു ദാരുണമായ സംഭവം.റെയിൽവേ കട്ടിംഗിന്റെ സൈറ്റിലെ ബ്യൂട്ടി സ്പോട്ടിൽ ബ്രിയാന ഗെയ് ഒരു സംഘത്തിന്റ അപ്രതീക്ഷിത ആക്രമണത്തിന് ഇരയാവുകയായിരുന്നു.

സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. ബ്രിയാന സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. പ്രതികളെന്ന് സംശയിക്കുന്ന ഒരു ആൺകുട്ടിയെയും പെൺകുട്ടിയെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്. ബ്രിയാനയുടെ വേർപാട് വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ അനുശോചനവും ദുഃഖവും പങ്കുവെച്ചുകൊണ്ട് നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. കൂട്ടുകാരും, സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ആളുകളും വേർപാടിൽ ദുഃഖം അറിയിച്ചു രംഗത്ത് വരുന്നുണ്ട്.

തിരക്കുള്ള ദിവസമാണെന്ന് അറിഞ്ഞുകൊണ്ടുള്ള ഒരു ആക്രമണമാണെന്നാണ് സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും,എന്താണ് സംഭവിച്ചതെന്ന് ഇപ്പോൾ കൃത്യമായി പറയാൻ കഴിയില്ലെന്നും ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് മൈക്ക് ഇവാൻസ് പറഞ്ഞു. സംഭവത്തെ തുടർന്ന് പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വരും ദിവസങ്ങളിൽ കൂടുതൽ നടപടി ക്രമങ്ങളിലേക്ക് കടക്കുമെന്നും പോലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

45 വയസ്സുകാരിയായ നിക്കോള ബുള്ളിയെ ജനുവരി 27-ാം തീയതി വെള്ളിയാഴ്ചയാണ് കാണാതായത്. ലങ്കാഷെയറിലെ ഒരു നദീതീരത്താണ് നിക്കോളയെ അവസാനമായി കണ്ടത്. നിക്കോളയെ കാണാതായ സംഭവത്തിൽ ദുരൂഹത തുടരുമ്പോഴും അന്വേഷണത്തെ സഹായിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നതിന്റെ ആശ്വാസത്തിലാണ് പോലീസ് . അവളെ കാണാതായതിന് സമീപം രണ്ട് പുരുഷന്മാരെ സംശയാസ്പദമായി കണ്ടതായി ഒരു ദൃക്സാക്ഷി വെളിപ്പെടുത്തിയതാണ് ഏറ്റവും പുതിയതായി പുറത്തുവന്ന വിവരം. അവർ മുഖം മറയ്ക്കാൻ ശ്രമിച്ചിരുന്നതായും വെളിപ്പെടുത്തലിലുണ്ട്.


മത്സ്യബന്ധനത്തിനുള്ള ഉപകരണവുമായി നിക്കോളയെ കാണാതായതിന് സമീപമാണ് രണ്ടുപേരെ ദൃക്സാക്ഷി സംശയാസ്പദമായി കണ്ടത്. അവർ സാധാരണ മത്സ്യബന്ധന തൊഴിലാളികളെ പോലെ ആയിരുന്നെങ്കിലും മുഖം മറയ്ക്കാനുള്ള അവരുടെ ശ്രമം തനി ക്ക് കടുത്ത സംശയം സൃഷ്ടിച്ചതായി ദൃക്സാക്ഷി മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇതിനിടെ നിക്കോളയെ കണ്ടെത്താൻ ഉതകുന്ന വിവരങ്ങൾ ജനങ്ങൾ പങ്കുവയ്ക്കണമെന്ന് കുടുംബാംഗങ്ങൾ ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചു. സംഭവത്തെക്കുറിച്ച് മറ്റുള്ളവരെ അറിയിക്കാനും തിരച്ചിലിന് സഹായകരമായ മറ്റ് സൂചനകൾ കണ്ടെത്തുന്നതിനുമായി സമൂഹമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കാനാണ് നിക്കോളയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഈ നീക്കം നടത്തിയിരിക്കുന്നത്.

നിക്കോള ബുള്ളിയെ കാണാതായിട്ട് മൂന്നാഴ്ചകൾ കഴിഞ്ഞു . തൻറെ ആറും ഒമ്പതും വയസ്സ് പ്രായമുള്ള രണ്ടു കുട്ടികളെ സ്കൂളിൽ വിട്ടയച്ചതിന് ശേഷമാണ് നിക്കോളയെ കാണാതായത് . പിന്നീട് നിക്കോളയുടെ ഫോൺ നദിയിൽ നിന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ നിക്കോള പുഴയിൽ വീണിരിക്കാമെന്ന സംശയത്തിലായിരുന്നു പോലീസ് തുടർനടപടികൾ നടത്തിയത്. എന്നാൽ നദിയിൽ നടത്തിയ തിരച്ചിൽ വിഫലമാവുകയാണ് ഉണ്ടായത്. നിക്കോളയെ കാണാതായ ദിവസം പ്രദേശത്ത് കണ്ട ചുവന്ന വാനിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് .

ലിവർപൂൾ: ലിവർപൂൾ മലയാളികൾക്ക് വീണ്ടും വേദന സമ്മാനിച്ച് മലയാളി നഴ്സിന്റെ മരണം. ലിവർപൂൾ Heart & Chest ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സും പാലാ സ്വദേശിയുമായ മാർട്ടിൻ വി ജോർജിന്റെ ഭാര്യ അനു മാർട്ടിൻ  (37)അല്‍പം മുമ്പ് മാഞ്ചസ്റ്റർ റോയൽ ആശുപത്രിൽ വച്ച് നിര്യാതയായത്. ഭർത്താവായ മാർട്ടിൻ ലിവർപൂളിൽ എത്തിയിട്ട് നാല് മാസം മാത്രമാണ് ആയിട്ടുള്ളത്. അനു യുകെയിൽ എത്തിയിട്ട്  വെറും മൂന്ന് ആഴ്ചകൾ പൂർത്തിയാകുമ്പോൾ ഇന്ന് എല്ലാ സ്വപ്നങ്ങളും ബാക്കിയാക്കി നിത്യതയിലേക്ക് യാത്രയായിരിക്കുന്നത്.

നഴ്‌സായ അനു  കഴിഞ്ഞ രണ്ട് വർഷക്കാലമായിട്ട് ബ്ലഡ് ക്യാൻസർ  രോഗബാധിതയായി ചികിത്സയിലായിരുന്നുവെങ്കിലും Born Marrow Transplantation ലൂടെ രോഗത്തെ നിയന്ത്രിച്ചതിന് ശേഷമാണ് യുകെയിൽ വലിയ പ്രതീക്ഷകളോടെ ഭർത്താവിനൊപ്പം ചേർന്നത് . എന്നാൽ ലിവർപൂളിലെത്തിയ ആദ്യ ദിവസംതന്നെ അനുവിനെ വളരെ ക്ഷീണിതയായി കാണപ്പെടുകയും ഉടനടി Liverpool Royal ആശുപത്രിയിലും പിന്നീട് Royal Clatterbridge hospital ലേക്കും മാറ്റുകയായിരുന്നൂ.

എന്നാൽ ഈ കഴിഞ്ഞ ആഴ്ചയിൽ അനുവിന്റെ ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന്, മാഞ്ചസ്റ്റർ Royal Infirmary ആശുപത്രിയിലെ  Critical care യൂണിറ്റിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ചികിത്സകൾ തുടരുന്നതിനിടെ ആരോഗ്യനില വീണ്ടും വഷളായി ഇന്ന് ആറ് മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

രണ്ട് പെൺമക്കൾ-  ആഞ്‌ജലീന  (7) ഇസബെല്ല  (3).  മക്കൾ ഇരുവരും നാട്ടിൽ ആണ് ഉള്ളത്. അനു, മാനന്തവാടി കാട്ടിക്കുന്ന് വടക്കേടത്ത്ശ്രീ V.P ജോർജ് & ഗ്രേസി ദമ്പതികളുടെ  ഇരട്ടമക്കളിൽ ഒരാളാണ്.

പ്രിയപ്പെട്ട സഹോദരി അനു വിന്റെ ആകസ്മികമായ വേർപാടിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം  ദുഃഖാർത്തരായ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്ക്‌ചേരുകയും ചെയ്യുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ശമ്പളവർദ്ധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നേഴ്സിംഗ് യൂണിയൻ നടത്തുന്ന സമരം കൂടുതൽ കരുത്താർജിക്കുകയാണ്. അതിന്റെ ഭാഗമായി അത്യാഹിത വിഭാഗങ്ങൾ, തീവ്രപരിചരണം, ക്യാൻസർ വാർഡുകൾ എന്നിവിടങ്ങളിൽ നിന്നുള്ള നേഴ്‌സുമാരോട് സഹപ്രവർത്തകരോടൊപ്പം പണിമുടക്കിൽ പങ്കെടുക്കാൻ യൂണിയൻ ഉടൻ ആവശ്യപ്പെടും. സർക്കാരുമായുള്ള തർക്കം രൂക്ഷമാകുന്നതിനാൽ റോയൽ കോളേജ് ഓഫ് നഴ്‌സിംഗിലെ (ആർസിഎൻ) ജീവനക്കാർ പണിമുടക്കിനൊരുങ്ങുകയാണ്. വരും ദിവസങ്ങളിൽ ശക്തമായ നടപടികളിലേക്ക് നീങ്ങുമെന്നാണ് പുറത്ത് വരുന്ന വിവരം.

നേരത്തെ അടിയന്തിര സേവനങ്ങൾ വേണ്ട മേഖലകളിൽ ചില ഇളവുകൾ യൂണിയൻ നൽകിയിരുന്നു. എന്നാൽ സർക്കാർ മൗനം പാലിക്കുന്നതിനാൽ ഇത് നീക്കം ചെയ്യാൻ ഒരുങ്ങുകയാണ് നേഴ്സിംഗ് ജീവനക്കാർ. വെള്ളിയാഴ്ച മുതൽ ഇളവുകൾ എല്ലാം പിൻവലിക്കുമെന്നും മുഴുവൻ ജീവനക്കാരും സമരത്തിൽ പങ്കെടുക്കുമെന്ന് എൻ എച്ച് എസ് മേധാവികളെ അറിയിച്ചിട്ടുണ്ട്. തീരുമാനത്തെ എൻ എച്ച് എസ് നേതാക്കൾ ഗൗരവത്തോടെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജീവനക്കാർ പറയുന്നു.

ഏതുവിധേയനെയും സമരം നിർത്താനാണ് അധികൃതർ ശ്രമിക്കുന്നത്. ജീവിത ചിലവുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ശമ്പള വർദ്ധനവ് അല്ലാതെ മറ്റ് മാർഗമില്ല എന്ന നിലപാടിലാണ് ജീവനക്കാർ. ഇംഗ്ലണ്ടിലെ നേഴ്‌സുമാരുടെ അടുത്ത പണിമുടക്കുകളുടെ തീയതി വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. ഇംഗ്ലണ്ടിലെ നേഴ്‌സുമാർ കഴിഞ്ഞ ആഴ്ച രണ്ട് ദിവസത്തേക്ക് ജോലിയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. എന്നാൽ വെയിൽസ് സർക്കാർ ശമ്പള ഓഫർ മെച്ചപ്പെടുത്തിയതിനെത്തുടർന്ന് വെയിൽസിൽ ആസൂത്രണം ചെയ്ത സമരം പിൻവലിക്കുകയാണ് ചെയ്തത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലങ്കാഷെയറിൽ നിന്ന് കാണാതായ നിക്കോള ബുള്ളിയുടെ തിരോധാനത്തിൽ കടുത്ത ദുരൂഹത തുടരുകയാണ്. ഇതിനിടെ നിക്കോളയെ കണ്ടെത്താൻ ഉതകുന്ന വിവരങ്ങൾ ജനങ്ങൾ പങ്കുവയ്ക്കണമെന്ന് കുടുംബാംഗങ്ങൾ ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചു. സംഭവത്തെക്കുറിച്ച് മറ്റുള്ളവരെ അറിയിക്കാനും തിരച്ചിലിന് സഹായകരമായ മറ്റ് സൂചനകൾ കണ്ടെത്തുന്നതിനുമായി സമൂഹമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കാനാണ് നിക്കോളയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഈ നീക്കം നടത്തിയിരിക്കുന്നത്.

നിക്കോള ബുള്ളിയെ കാണാതായിട്ട് മൂന്നാഴ്ചകൾ കഴിഞ്ഞു . തൻറെ ആറും ഒമ്പതും വയസ്സ് പ്രായമുള്ള രണ്ടു കുട്ടികളെ സ്കൂളിൽ വിട്ടയച്ചതിന് ശേഷമാണ് നിക്കോളയെ കാണാതായത് . പിന്നീട് നിക്കോളയുടെ ഫോൺ നദിയിൽ നിന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ നിക്കോള പുഴയിൽ വീണിരിക്കാമെന്ന സംശയത്തിലായിരുന്നു പോലീസ് തുടർനടപടികൾ നടത്തിയത്. എന്നാൽ നദിയിൽ നടത്തിയ തിരച്ചിൽ വിഫലമാവുകയാണ് ഉണ്ടായത്. നിക്കോളയെ കാണാതായ ദിവസം പ്രദേശത്ത് കണ്ട ചുവന്ന വാനിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബ്രിറ്റ്സ് അവാർഡ് തിളക്കത്തിൽ ഗായകൻ ഹാരി സ്‌റ്റൈൽസ്. നാല് അവാർഡുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. നോമിനേറ്റ് ചെയ്യപ്പെട്ട എല്ലാ വിഭാഗത്തിലും വിജയിച്ചു എന്നുള്ളതും ഇത്തവണത്തെ പ്രത്യേകതയാണ്.

29 കാരനായ ഗായകൻ അതുല്യ നേട്ടം കൈവരിച്ചതിന് ശേഷം, ഇതിന്റെ വില തനിക്കറിയാമെന്നും, അവാർഡ് ലഭിക്കാത്ത എല്ലാവർക്കും ഇത് സമർപ്പിക്കുന്നു എന്നും പറഞ്ഞു. ഗ്രാമി അവാർഡിന് ശേഷം തനിക്ക് ലഭിച്ച ഓൺലൈൻ വിമർശനങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ആൽബം ഓഫ് ദി ഇയർ അവാർഡ് സ്വീകരിക്കുമ്പോൾ അതിനെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി.

അതുല്യ നേട്ടത്തിലേക്ക് കൈപിടിച്ചു നടത്തിയ എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു. പ്രത്യേകിച്ചു ഇതിനു പ്രാപ്തരാക്കിയ മാതാവ്, മറ്റ് പ്രിയപ്പെട്ടവർ എന്നിവരുടെ പേരുകളും എടുത്തു പറഞ്ഞായിരുന്നു പരാമർശം. ‘ഇന്ന് രാത്രി ലഭിച്ച നേട്ടത്തെ കുറിച്ച് എനിക്കറിയാം, അതിനാൽ ഈ അവാർഡ് റെയ്ന, ഫ്ലോറൻസ് [വെൽച്ച്], മേബൽ, ബെക്കി [ഹിൽ] എന്നിവർക്കുള്ളതാണ്’ – ഹാരി പറഞ്ഞു.

തന്റെ ആസ് ഇറ്റ് വാസ് എന്ന ഗാനത്തിന്റെ പ്രകടനത്തോടെ ഷോയ്ക്ക് തുടക്കമിട്ടപ്പോൾ ബ്രിറ്റ്സിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. തുടർന്ന് ആതിഥേയനായ മോ ഗില്ലിഗൻ വേദിയിലെത്തി, ഷോയിൽ പങ്കെടുത്തവരെ സ്വാഗതം ചെയ്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മെർസിസൈഡ് ഹോട്ടലിന് പുറത്തുണ്ടായ സംഘർഷത്തിൽ 15 പേർ അറസ്റ്റിൽ. വെള്ളിയാഴ്ചയാണ് സംഭവം. അഭയാർഥികളെ പാർപ്പിക്കുന്ന ഹോട്ടലാണിത്. നോസ്‌ലിയിൽ സംഘർഷത്തിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥനും രണ്ട് ആളുകൾക്കും പരിക്കേറ്റു. ഒരു പോലീസ് വാൻ കത്തിക്കുകയും പലതരത്തിലുള്ള വസ്തുക്കൾ ഉദ്യോഗസ്ഥർക്ക് നേരെ എറിയുകയും ചെയ്തു.

13 നും 54 നും ഇടയിൽ പ്രായമുള്ള 13 പുരുഷന്മാരെയും രണ്ട് സ്ത്രീകളെയും അക്രമാസക്തമായതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്യൂട്ട്സ് ഹോട്ടലിന് പുറത്ത് സമാധാനപരമായാണ് പ്രതിഷേധം അരങ്ങേറിയത്. എന്നാൽ ഒരുകൂട്ടം ആളുകൾ കടന്നു വന്നതോടെ പ്രതിഷേധം അക്രമസക്തമാകുകയായിരുന്നു. ചുറ്റികകളും പടക്കങ്ങളുമായി കൂട്ടമായി ആളുകൾ ഒത്തുക്കൂടുകയായിരുന്നു എന്ന് ഹെഡ് കോൺസ്റ്റബിൾ സെറീന കെന്നഡി പറഞ്ഞു. സംഭവത്തെ അപലപിച്ചു ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ രംഗത്ത് വന്നിട്ടുണ്ട്.

ഇത്തരം പെരുമാറ്റങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും സെക്രട്ടറി ട്വീറ്റിൽ വ്യക്തമാക്കി. പ്രദേശത്ത് 48 മണിക്കൂർ നേരത്തേക്ക് നിരോധനാജ്ഞാ ഏർപ്പെടുത്തിയിരിക്കുകയാണ്. ലജ്ജാകരവും ഭയാനകവുമാണ് ഈ സംഭവമെന്ന് ഷാഡോ ഹോം സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. എന്നാൽ ഭീഷണികളെ തള്ളിക്കളഞ്ഞത് തിരിച്ചടിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിൽ എത്തുന്ന മലയാളികൾക്ക് പലപ്പോഴും ട്രാഫിക്ക് ചിഹ്നങ്ങൾ സംബന്ധിച്ച് തെറ്റിദ്ധാരണ ഉണ്ടാകാറുണ്ട്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്ന ഒരു വീഡിയോ മലയാളികൾക്ക് ഏറെ സഹായകരമാവുകയാണ്. അടയാളം അനുസരിച്ച് നിയമം മനസിലാക്കാൻ എളുപ്പമാണെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഒരു ഡ്രൈവിംഗ് പരിശീലക. സ്‌പോട്ട് ഓൺ ഡ്രൈവിംഗ് സ്‌കൂളിന്റെ സ്ഥാപക ചെഷയറിൽ നിന്നുള്ള ആനി വിന്റർബേൺ 825,000-ത്തിലധികം ഫോളോവേഴ്‌സുള്ള ടിക്ടോക്കിലൂടെയാണ് പരാമർശം നടത്തിയത്.

ഏറ്റവും പരിചയസമ്പന്നരായ ഡ്രൈവർമാരെപ്പോലും പലപ്പോഴും കുഴപ്പത്തിലാക്കുന്ന റോഡ് അടയാളത്തെ കുറിച്ച് പറഞ്ഞതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.b ചെറിയ നീല നിറത്തിൽ ഹൈലൈറ്റ് ചെയ്ത വലിയൊരു ‘P’ ചേർത്തിട്ടുള്ള ചിഹ്നം ‘തിങ്കൾ – ശനി. 8എ എം – 6പിഎം എന്നാണ് വായിക്കുന്നതെന്ന് ആനി പറയുന്നു. 1 മണിക്കൂർ. 1 മണിക്കൂറിനുള്ളിൽ തിരിച്ചുവരില്ല എന്നാണ് സൂചിപ്പിക്കുന്നത്. തിങ്കൾ മുതൽ ശനിയാഴ്ച വരെ, നിങ്ങൾക്ക് രാവിലെ 8 മണിക്കും രാത്രി 6 മണിക്കും ഇടയിൽ പാർക്ക് ചെയ്യാം, എന്നാൽ ഒരു മണിക്കൂർ മാത്രമേ പാർക്ക് ചെയ്യാവൂ എന്നാണ് ഈ അടയാളം പറയുന്നത്- ആനി പറയുന്നു.

നിങ്ങളുടെ പാർക്കിംഗ് സ്ഥലത്ത് നിന്ന് ഡ്രൈവ് ചെയ്യാനും ബ്ലോക്കിന് ചുറ്റും ഡ്രൈവ് ചെയ്യാനും നേരെ ആ പാർക്കിംഗ് സ്ഥലത്തേക്ക് മടങ്ങാനും നിങ്ങൾക്ക് അനുവാദമില്ല എന്നും ഇത് സൂചിപ്പിക്കുന്നു. ഈ സമയങ്ങൾ ഒഴികെ മറ്റു സമയങ്ങളിൽ നിങ്ങൾക്ക് എത്ര നേരം വേണമെങ്കിലും പാർക്ക് ചെയ്യാമെന്ന് ഇത് വ്യക്തമാക്കുന്നു

Copyright © . All rights reserved