Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിലേക്ക് ജോലിയ്ക്കായി എത്തിച്ചേർന്ന എല്ലാ മലയാളികളും തന്നെ ഇന്ത്യയിൽ തങ്ങളുടെ ആസ്തി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വസ്തുവകകൾ മേടിക്കുകയും ബാങ്കുകളിൽ എൻആർ ഇ സ്ഥിരനിക്ഷേപം ചെയ്യുന്നവരാണ്. പൗണ്ടിൻെറ റേറ്റ് കൂടുന്നതിന് അനുസരിച്ച് നാട്ടിലേയ്ക്ക് പണം അയയ്ക്കുമ്പോൾ മാനസികമായ സന്തോഷം അനുഭവിക്കുന്നവരാണ് ഒട്ടുമിക്ക യു കെ മലയാളികളും . എന്നാൽ ഇന്ത്യയിലെ ബാങ്കുകളിൽ സ്ഥിരനിക്ഷേപവും അതിൽ നിന്നുള്ള വരുമാനവും ഉണ്ടെങ്കിൽ ബ്രിട്ടനിൽ ആദായനികുതി ഫയൽ ചെയ്യുമ്പോൾ അതുകൂടി ഉൾപ്പെടുത്തിയില്ലെങ്കിൽ ഭീമമായ തുക പിഴയായി ഒടുക്കേണ്ടതായി വരും.

യുകെ ഗവൺമെൻറും ഇന്ത്യാ ഗവൺമെന്റും തമ്മിലുള്ള പുതിയ ധാരണാപത്രം അനുസരിച്ചാണ് ഇത് നടപ്പിലാക്കുന്നത്. എച്ച് എം റവന്യൂവിന്റെ പരിധിയിലാണ് ഇന്ത്യയിൽ നിന്നുള്ള സ്ഥിരനിക്ഷേപത്തിൽ നിന്നുള്ള വരുമാനത്തെയും ഉൾപ്പെടുത്തിയിരിക്കുന്നത് . നിലവിൽ ഒട്ടേറെ മലയാളികൾക്ക് ആണ് എച്ച് എം റവന്യൂവിൽ നിന്ന് നോട്ടീസ് ലഭിച്ചിരിക്കുന്നത്. എട്ടുവർഷം വരെ പഴക്കമുള്ള സ്ഥിരനിക്ഷേപങ്ങളുടെ പേരിൽ വരെ നോട്ടീസ് ലഭിച്ചതായാണ് അറിയാൻ സാധിച്ചിരിക്കുന്നത്. സ്ഥലം വിറ്റവർക്കും ക്യാപിറ്റൽ ഗെയിൻ ടാക്സ് കൊടുക്കാനുള്ള നോട്ടീസുകൾ ലഭിക്കുന്നുണ്ട്.

പല യുകെ മലയാളികൾക്കും പിഴയും പലിശയും ഉൾപ്പെടെ അടയ്ക്കാനുള്ള നോട്ടീസ് ആണ് ലഭിച്ചിരിക്കുന്നത്. എച്ച് എം റവന്യൂവിന്റെ ടാക്സ് റിട്ടേൺ ജനുവരി 31 -ന് മുമ്പാണ് അടയ്ക്കേണ്ടത്. ടാക്സ് റിട്ടേൺ നൽകുന്നതിന് രണ്ടുമാസം താമസിച്ചിട്ടുണ്ടെങ്കിൽ 100 പൗണ്ട് ആണ് പിഴയായി അടയ്ക്കേണ്ടതായി വരിക. അതിനുശേഷം ഓരോ ദിവസവും 10 പൗണ്ട് വീതം പിഴയാണ് ഒടുക്കേണ്ടതായി വരിക. യുകെയിലെ ഇന്ത്യക്കാർ നാട്ടിൽ സ്ഥല വിൽപ്പന, സ്ഥിരനിക്ഷേപം എന്നിവ പോലുള്ള സാമ്പത്തിക ക്രയവിക്രയങ്ങൾ നടത്തുമ്പോൾ യുകെ ഗവൺമെൻറിന് വിവരങ്ങൾ ലഭ്യമാക്കുന്ന തലത്തിലേയ്ക്കാണ് ഇന്ത്യയും യുകെയും തമ്മിലുള്ള ധാരണ പത്രത്തിൻറെ അടിസ്ഥാനത്തിൽ കാര്യങ്ങൾ മാറിയിരിക്കുന്നത് എന്ന വസ്തുത പലരും തിരിച്ചറിഞ്ഞിട്ടില്ല.

യുകെ മലയാളികൾക്ക് എൻആർഐയും എൻആർഒയും അക്കൗണ്ട് ഉണ്ടെങ്കിലും സാധാരണഗതിയിൽ സ്ഥിരനിക്ഷേപങ്ങൾ എൻ ആർ ഇ അക്കൗണ്ടിലാണ് സൂക്ഷിക്കുന്നത്. ഇതിന്റെ പ്രധാനകാരണം എൻ ആർ ഒ അക്കൗണ്ടിലെ സ്ഥിര നിക്ഷേപങ്ങൾക്ക് വരുമാനം നികുതി ഇന്ത്യയിലും അടക്കേണ്ടതായി വരുമെന്നുള്ളതാണ്. ഈ രീതിയിലുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് വരുമാന നികുതി പിടിച്ചതിനു ശേഷമുള്ള തുക മാത്രമെ നിക്ഷേപകന് ലഭിക്കുകയുള്ളൂ. എന്നാൽ എൻ ആർ ഇ അക്കൗണ്ടിൽ ഉള്ള തുകയ്ക്ക് ഇന്ത്യയിൽ ടാക്സ് കൊടുക്കേണ്ടതില്ല. പക്ഷേ അതിന് യുകെയിൽ ടാക്സ് കൊടുക്കേണ്ട സാഹചര്യത്തിലേയ്ക്കാണ് കാര്യങ്ങൾ എത്തുന്നത്. അതുകൊണ്ടുതന്നെ നാട്ടിൽ സ്ഥിരനിക്ഷേപത്തിൽ നിന്ന് വരുമാനം ഉള്ള യുകെ മലയാളികൾ തങ്ങളുടെ വരുമാനത്തിന് നിശ്ചിത സമയത്തിനുള്ളിൽ ടാക്സ് കൊടുക്കാൻ ശ്രദ്ധിയ്യിച്ചില്ലെങ്കിൽ പലിശയും പിഴപലിശയും കൊടുക്കേണ്ടതായി വരുമെന്ന് മറക്കരുത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഊർജ ഉപയോഗം വെട്ടിചുരുക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് അധികൃതർ. ഭാവിയിൽ പണം കൊടുത്ത് വൈദ്യുതിയും എനർജിയും വാങ്ങേണ്ട അവസ്ഥ വരുമെന്നും ഇത് സൂചിപ്പിക്കുന്നു.തിരക്കേറിയ സമയങ്ങളിൽ വൈദ്യുതി ഉപയോഗം കുറച്ചാൽ തന്നെ പകുതി തുക ബില്ലിൽ കുറയും. ഇത് മനസിലാക്കാതെയാണ് പലരും ഇത് ഉപയോഗിക്കുന്നത്.

നാഷണൽ ഗ്രിഡിന്റെ നേതൃത്വത്തിലുള്ള ഡിമാൻഡ് ഫ്ലെക്‌സിബിലിറ്റി സർവീസിന്റെ ഭാഗമായാണ് തീരുമാനം. വൈകുന്നേരം 4.30 മുതൽ 6 വരെ ആവശ്യമല്ലാത്ത എല്ലാ ഉപയോഗങ്ങളും കുറയ്ക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഊർജ്ജ ലഭ്യത വർധിപ്പിക്കാൻ കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുത നിലയങ്ങളിലേക്ക് തിരിയുന്നത് പോലുള്ള സാഹചര്യങ്ങളിലേക്ക് കടക്കാതിരിക്കാനാണ് നടപടി. ഡിമാൻഡ് ഫ്ലെക്‌സിബിലിറ്റി സർവീസിന്റെ ഭാഗമായി ഊർജം ഉപയോഗം കുറച്ച കുടുംബങ്ങൾക്ക് £2 മില്യണിലധികം വരുന്ന ക്രെഡിറ്റുകൾ സമ്മാനമായി നൽകിയിട്ടുണ്ട്. ആദ്യഘട്ടം വിജയം കണ്ടതിനെ തുടർന്നാണ് നടപടി.

ഡി എഫ് എസിലൂടെ ഊർജബില്ലുകൾ കുറയ്ക്കാൻ കഴിഞ്ഞതിനെ തുടർന്ന് നിരവധി ആളുകൾ സേവനം പ്രയോജനപ്പെടുത്താൻ ഒരുങ്ങുകയാണ്. നിരവധി ആളുകൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മണി മെയിലുമായി ബന്ധപ്പെട്ടിരുന്നു. ബ്രിട്ടീഷ് ഗ്യാസ്, ഇ.ഒ.എൻ എനർജി, ഇ.ഡി.എഫ്, ഒക്ടോപസ് എനർജി, ഓവോ എനർജി എന്നിവ ഈ പദ്ധതിയിൽ പങ്കെടുക്കുന്ന കമ്പനികളാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: എൻ എച്ച് എസ് ജീവനക്കാരുടെ മരണത്തിൽ ക്ലെയിം തുക ഉറപ്പാക്കി എന്നുള്ള വാർത്ത വ്യാജം. മലയാളം യുകെ നടത്തിയ അന്വേഷണത്തിലാണ് വ്യാജ വാർത്ത പുറത്ത് കൊണ്ടുവന്നത്. ജീവനക്കാർ മരണപ്പെടുമ്പോൾ ക്ലയിം ഉണ്ടെന്നുള്ള വാർത്തയാണ് ഇപ്പോൾ വ്യാജമാണെന്ന് തെളിഞ്ഞിരിക്കുന്നത്. കോവിഡ് സമയത്ത് മരണപ്പെട്ടവർക്ക് നൽകിയ തുക ആ കാലയളവിൽ മാത്രം ഉണ്ടായിരുന്നതാണെന്നും അധികൃതർ വ്യക്തമാക്കുന്നു. ജീവിതത്തിന്റെ നല്ല കാലം മുഴുവൻ ആരോഗ്യ മേഖലയിൽ കഷ്ടപ്പെട്ട ആളുകളുടെ കുടുംബത്തിന് അവരുടെ കാലശേഷം ജീവിക്കാനുള്ള തുകയാണ് ഇതിലൂടെ ലഭിക്കുന്നത്. യുകെയിലെ മലയാളികളിൽ കൂടുതൽ ആളുകളും ജോലി ചെയ്യുന്നത് ആരോഗ്യ മേഖലയിലാണ്. അതുകൊണ്ട് തന്നെ ഇത്തരം വാർത്തകൾ നിരവധിയാളുകളെയാണ് തെറ്റിദ്ധരിപ്പിക്കുന്നത്.

പലപ്പോഴും മരണപ്പെടുന്നത് യുവതികളായതിനാൽ തന്നെ കുട്ടികളുടെ പഠനമുൾപ്പടെയുള്ള കാര്യങ്ങൾ ആശങ്കയിലാണ്. അതേസമയം പെൻഷൻ സ്കീമിൽ ഉള്ളവർക്കും ജീവനക്കാർക്ക് തത്തുല്യമായ തുക ലഭിക്കുമെന്നുള്ള വാദം തെറ്റാണ്. സ്കീമിൽ ജോയിൻ ചെയ്തിട്ടുള്ള ആളുകളുടെ വാർഷിക വരുമാനത്തിന്റെ ഇരട്ടിയാണ് ലഭിക്കുന്നത്. ഈ തുക ലഭിക്കുന്നത് ജീവിത പങ്കാളിക്കാണ്. നോമിനിയുടെ സ്ഥാനത്ത് മറ്റൊരാളുടെ പേരാണ് നൽകിയതെങ്കിലും അവർക്ക് ലഭിക്കും. മലയാളി നേഴ്സ് അഞ്ചുവിന്റെ കുടുംബത്തെ സഹായിക്കാൻ പ്രാദേശിക മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ 28 ലക്ഷം രൂപ പിരിച്ചു നൽകാൻ ശ്രമം നടക്കുകയാണ്.

യുകെയിൽ ഏറ്റവും കൂടുതൽ മലയാളി നേഴ്സുമാർ ജോലി ചെയ്യുന്നത് എൻ എച്ച് എസിലാണ്. അതുകൊണ്ട് തന്നെ നല്ലൊരു ജീവിതം സ്വപ്നം കണ്ടു യുകെയുടെ മണ്ണിലേക്ക് ചേക്കേറുന്ന മലയാളികൾക്ക് അവരുടെ ആയുഷ് കാലത്തും അതിന് പിന്നാലെ മരണത്തിലും എൻ എച്ച് എസ് താങ്ങായി മാറുകയാണ് എന്ന പേരിൽ പ്രമുഖ മാധ്യമങ്ങൾ നൽകിയ വ്യാജവാർത്തയാണ് ഇതിലൂടെ പൊളിച്ചു പുറത്ത് കൊണ്ടുവന്നിരിക്കുന്നത്.

കെറ്ററിംഗില്‍ കൊല്ലപ്പെട്ട അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹം നാട്ടിൽ എത്തിക്കാൻ യുകെ മലയാളി സമൂഹം വളരെയധികം കഷ്ടപ്പെട്ടിരുന്നു. എന്നാൽ പിന്നീടാണ് കുടുംബത്തിന് സഹായമായി ലഭിക്കുന്ന തുകയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. പെൻഷൻ സ്കീമിൽ അഞ്ജു അംഗമാണെങ്കിൽ മാത്രമേ തുക ലഭിക്കാൻ അർഹതയുള്ളൂ. ദൈനംദിന ചിലവുകൾ ഉൾപ്പെടെ വർദ്ധിക്കുന്ന സാഹചര്യത്തിൽ പല ആളുകളും പെൻഷൻ സ്കീമിൽ തുക അടയ്ക്കാതെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാറുണ്ട്. നിയമപരമായി അഞ്ജുവിന്റെ തുക ലഭിക്കുന്നത് ഭർത്താവിനാണ്. എന്നാൽ ഇവിടെ ഭർത്താവ് പ്രതി സ്ഥാനത്ത് ആയതിനാൽ മാതാപിതാക്കൾക്ക് തുക ലഭിക്കുമോ എന്നുള്ള കാര്യത്തിൽ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കൺസർവേറ്റീവ് പാർട്ടി ചെയർമാൻ നാദിം സഹാവിയുടെ സാമ്പത്തിക കാര്യങ്ങളിൽ അന്വേഷണത്തിന് ഉത്തരവിട്ട് പ്രധാനമന്ത്രി റിഷി സുനക്. നികുതി തർക്കത്തിൽ കഴിഞ്ഞ ദിവസം 1 മില്യൺ പൗണ്ടിലധികം പിഴ ചുമത്തിയിരുന്നു. പാർട്ടി ചെയർമാൻ ആയാലും ഉത്തരം വേണ്ട ചില ചോദ്യങ്ങൾ ഉണ്ടെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. പുതിയ ഉപദേഷ്ടാവ് ലോറി മാഗ്നസിന്റെ അന്വേഷണം സഹാവിയുടെ മന്ത്രിതലങ്ങളിലേക്കും വ്യാപിപ്പിച്ചേക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

നേരത്തെ നികുതി ഒടുക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ അതും പരിശോധനയ്ക്ക് വിധേയമാണ്. റിഷി സുനകുമായുള്ള തർക്കത്തെ തുടർന്ന് നടപടിയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. തർക്കം വളരെ ഗൗരവമുള്ളതാണെന്നും മുൻപോട്ട് നീങ്ങുംതോറും കാര്യങ്ങൾ കൂടുതൽ ഗൗരവമുള്ളതാണെന്നും അവർ പറയുന്നു. എന്നാൽ ഒക്ടോബറിലാണ് കൺസർവേറ്റീവ് പാർട്ടി ചെയർമാനായി സഹാവിയെ നിയമിച്ചത്. ആ സമയങ്ങളിൽ ഒന്നും തന്നെ യാതൊരു പ്രശ്നവും ഇല്ലായിരുന്നെന്നുമാണ് പുറത്ത് വരുന്ന വിവരം.

എംപിമാരോട് വിഷയത്തെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് കഴിഞ്ഞ ആഴ്ച സഹാവി അറിയിച്ചു. എന്നാൽ ആദ്യം പ്രധാനമന്ത്രി എം പി യെ ന്യായീകരിച്ചു രംഗത്ത് വന്നതായും വിമർശകർ ചൂണ്ടിക്കാട്ടി. രാഷ്ട്രീയത്തിൽ സമഗ്രതയും പ്രൊഫഷണലിസവും ഉത്തരവാദിത്തവും കൊണ്ടുവരുമെന്ന സർക്കാരിന്റെ തീരുമാനത്തെ സഹാവി അട്ടിമറിച്ചെന്നും അതുകൊണ്ട് നടപടി ഉണ്ടാകുമെന്നും അധികാരികൾ പറഞ്ഞു. ഉത്തരം നൽകേണ്ട ചില ചോദ്യങ്ങളിൽ നിന്നും ആർക്കും ഒഴിഞ്ഞു മാറാൻ ആകില്ലെന്നും, അതിന് നിർബന്ധമായും ഉത്തരം നൽകേണ്ടി വരുമെന്നുമാണ് വിഷയത്തിൽ പ്രധാനമന്ത്രിയുടെ വാദം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയെ നടുക്കിയ സ്കൂൾ വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ പ്രതിയ്ക്ക് പരോൾ നിരസിച്ചു. സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിക്കാണ് പരോൾ നിഷേധിച്ചത്. 2001 ജൂൺ 18 നായിരുന്നു സംഭവം. എസെക്സിലെ ഈസ്റ്റ് ടിൽബറിയിലുള്ള വീടിനു സമീപത്തു വെച്ച് 15 കാരിയായ വിദ്യാർത്ഥിനിയെ സ്റ്റുവർട്ട് കാംബെൽ(64) അതിക്രൂരമായി കൊലപെടുത്തുകയായിരുന്നു. കേസിൽ മൃതദേഹം കിട്ടിയിരുന്നില്ല. ഇത് അന്വേഷണത്തെ സാരമായി തന്നെ ബാധിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കാംപ്ബെല്ലിന്റെ വീട്ടിൽ നിന്ന് ഡാനിയേലിന്റെ ഡിഎൻഎ ഉള്ള ഒരു ജോടി വെളുത്ത സ്റ്റോക്കിംഗുകളും അവൾ ഉപയോഗിച്ചിരുന്ന ലിപ് ഗ്ലോസും പോലീസ് കണ്ടെടുത്തത്.

തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ആയിരുന്നു പ്രതി പദ്ധതി ഇട്ടിരുന്നതെന്ന് അന്വേഷണ സംഘം പറയുന്നു. ഇതിനായി കാംബെൽ തന്റെ നീല ട്രാൻസിറ്റ് വാനിലേക്ക് പിടിച്ചു കയറ്റാൻ ശ്രമിച്ചെന്നുമാണ് നിഗമനം. സംഭവത്തെ തുടർന്ന് 2002 ഡിസംബറിൽ കാംപ്ബെൽ കൊലക്കുറ്റത്തിന് ജീവപര്യന്തവും തട്ടിക്കൊണ്ടുപോയതിന് പത്തുവർഷവും തടവിനും ശിക്ഷിക്കപ്പെട്ടു. 20 വർഷത്തിന് ശേഷം മാത്രം പരോൾ പരിഗണിച്ചാൽ മതിയെന്നാണ് ഹൈക്കോടതി പറയുന്നത്. അതുകൊണ്ട് പരോൾ ഇത്തവണയും ലഭിക്കില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. പ്രതിയായ ഇയാളെ ഒരു കാരണവശാലും വിട്ടയയ്ക്കാൻ പറ്റില്ലെന്നും പരോൾ ഹിയറിംഗിനുള്ള പരിധിയിൽ അദ്ദേഹം എത്തിയിട്ടില്ലെന്നും, സുരക്ഷയെ മുൻ നിർത്തിയാണ് തീരുമാനമെന്നും ഹിയറിങ്ങ് പാനൽ അറിയിച്ചു.

ഇതിനെതിരെ അപ്പീൽ നൽകാൻ ക്യാമ്പെലിന് ഇപ്പോൾ 28 ദിവസത്തെ സമയമുണ്ട്. ഇല്ലാത്തപക്ഷം 2024 ലെ ഇനി ഹിയറിങ്ങിനു ഹാജരാകാൻ കഴിയൂ. സുരക്ഷ പോലുള്ള ചില ഘടകങ്ങളെ മുൻ നിർത്തി സ്റ്റുവർട്ട് കാംബെല്ലിന്റെ പരോൾ നിരസിച്ചെന്നും, തുറന്ന ജയിലിലേക്ക് മാറ്റണമെന്നുള്ള ആവശ്യവും നിരാകരിച്ചതായി പരോൾ ബോർഡ് പ്രതിനിധി മാധ്യമങ്ങളോട് പ്രതികരിച്ചു. സ്കൂൾ വിദ്യാർത്ഥിനിയായ ഡാനിയേൽ കൊല്ലപ്പെട്ടിട്ട് 20 വർഷങ്ങൾ പിന്നിട്ടിട്ടും മൃതദേഹം ഇതുവരെ കണ്ടെടുത്തിട്ടില്ല. അത് എവിടെയാണ് ഒളിപ്പിച്ചതെന്ന് പ്രതി വെളിപ്പെടുത്താൻ തയാറാകണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: അക്കൗണ്ട് ഉടമകളെ ആകർഷിക്കാൻ നിരവധി പദ്ധതികളുമായി സാന്റാൻഡർ യുകെ ബാങ്ക് രംഗത്ത്. ഇതിനായി 200 പൗണ്ട് സ്വിച്ചിംഗ് ഓഫറാണ് നിലവിൽ അവതരിപ്പിച്ചിരിക്കുന്നത്. നിലവിലുള്ള ഉപഭോക്താക്കൾക്കും പുതിയ ആളുകൾക്കും ഈ ഓഫർ ലഭ്യമാണ്. സാന്റാൻഡർ എഡ് ജിലേക്കോ 123 കറന്റ് അക്കൗണ്ടിലേക്കോ മാറുമ്പോഴും ഈ ഓഫർ ലഭിക്കും.

ഓഫർ ലഭിക്കുന്നതിന് കാസ്സ് ഉപയോഗിച്ച് സ്വിച്ച് പൂർത്തിയാക്കുകയും 60 ദിവസത്തിനുള്ളിൽ രണ്ട് സജീവ ഡയറക്ട് ഡെബിറ്റുകൾ നടത്തുകയും വേണം. പ്രതിമാസം കുറഞ്ഞത് £500 നിക്ഷേപിക്കുകയും നിർബന്ധമായും ഓൺലൈനിലോ മൊബൈൽ ബാങ്കിംഗിലോ ലോഗിൻ ചെയ്യുകയും വേണം. ക്യാഷ്ബാക്ക് ആയി ലഭിക്കുന്ന തുക 30 ദിവസത്തിനുള്ളിൽ അവരുടെസാന്റാൻഡർ അക്കൗണ്ടിൽ ക്രെഡിറ്റ് ആകും. 200 പൗണ്ട് ഓഫർ പരിമിത കാലത്തേക്കാണെന്നും ബാങ്കിന്എപ്പോൾ വേണമെങ്കിലും പിൻവലിക്കാവുന്നതാണെന്നും അറിയിച്ചിട്ടുണ്ട്.

എഡ് ജ്, 123, സെലക് ട്, പ്രൈവറ്റ്, എവരിഡേ എന്നിവയാണ് യോഗ്യതയുള്ള സാന്റാൻഡർ അക്കൗണ്ടുകൾ. പ്രതിമാസ ഫീസായി £3 ഉം,അവശ്യ ബില്ലുകൾക്കും ചെലവുകൾക്കും £20 വരെ ക്യാഷ്ബാക്കും കൂടാതെ നിക്ഷേപത്തിന് 4% പലിശയും ഈ ഓഫിറിൽ നൽകുന്നുണ്ട്. നവംബർ മാസമാണ് ഇത് പ്രവർത്തനമാരംഭിച്ചത്. പുതിയ കറന്റ് അക്കൗണ്ട് ഷോപ്പിംഗിനും ട്രാൻസ്പോർട്ട് സംബന്ധമായ ഡെബിറ്റ് കാർഡ് ചെലവിനും 1% ക്യാഷ്ബാക്ക് ഉറപ്പ് നൽകുന്നുണ്ട്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിലെ ഏറ്റവും വിലക്കുറവുള്ള സൂപ്പർമാർക്കറ്റ് എന്ന നിലയിൽ എല്ലാവരും സമീപിച്ചിരുന്നത് ആൽഡി എന്ന ബ്രാന്റിനെയാണ്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വിവരം അനുസരിച്ചു ഇനി മുതൽ ആ വിശേഷണം ആൽഡിക്ക് സ്വന്തമല്ല. നിലവിൽ മറ്റൊരു സൂപ്പർമാർക്കറ്റ് ഗ്രൂപ്പ് തലസ്ഥാനത്ത് എത്തിയതിനെ തുടർന്നാണിത്. കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല എങ്കിലും 2023 ലെ ആദ്യമാസത്തിൽ വെയിൽസ് ഓൺലൈനും കൺസ്യൂമർ സർവേയും നടത്തിയ പഠനങ്ങളെ തുടർന്നാണ് മാറ്റം. വെയിൽസ് ഓൺലൈൻ നടത്തിയ സർവേയിൽ 2022 ഡിസംബറിനും 2023 ജനുവരിക്കും ഇടയിൽ എല്ലാ പ്രധാന സൂപ്പർമാർക്കറ്റുകളിലും ഭക്ഷ്യവസ്തുക്കൾക്ക് വിലവർധനവ് ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു.

ഒരിടത്ത് തന്നെ ഏഴ് ഇനങ്ങളുടെ വില 1 പൗണ്ടിൽ കൂടുതലാണെന്നും സർവ്വേ സാക്ഷ്യപ്പെടുത്തുന്നു. പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റമാണ് വർദ്ധനവിന് പിന്നിലെ പ്രധാന ഘടകം. ഈ ആഴ്ച നടന്ന ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം സർവേയിൽ ഡിസംബറിൽ മൊത്തത്തിലുള്ള പണപ്പെരുപ്പം ശരാശരി 13.3% ആയിരുന്നു. കൺസ്യൂമർ സർവേ പ്രകാരം 2022-ലെ ഏറ്റവും വിലകുറവുള്ള സൂപ്പർമാർക്കറ്റാണ് ആൽഡി. എന്നാൽ, വെയ്ൽസ് ഓൺലൈനിന്റെ കണക്കുകൾ അനുസരിച്ച് ആൽഡി നാലാം സ്ഥാനത്താണ്. നിലവിൽ ഒന്നാം സ്ഥാനത്ത് ടെസ്കോയും, രണ്ടാം സ്ഥാനത്ത് ലിഡ് ലയും, മൂന്നാം സ്ഥാനത്ത് അസ് ഡയുമാണ് എത്തിയിരിക്കുന്നത്.

സർവേയുടെ ലിസ്റ്റിൽ ഏഴ് ഇനങ്ങളാണ് പ്രധാനമായും ഉണ്ടായിരുന്നത്. ഇതിന്റെ വിലയുടെ അടിസ്ഥാനത്തിലാണ് സൂപ്പർ മാർക്കറ്റുകളെ പട്ടികയിൽ ഉൾപ്പെടുത്തിയത്. എല്ലാ സ്റ്റോറുകളിലും വിലവർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇതിൽ ഒന്നാം സ്ഥാനത്ത് എത്തിയ ടെസ്കോയെക്കാൾ നേരിയ വർദ്ധനവാണ് ആൽഡിയിൽ ഉള്ളത്. പലചരക്ക് സാധനങ്ങളുടെയും ബേക്കറി സാധനങ്ങളുടെയും വിലയിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജീവിതചിലവുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആളുകൾ പ്രയാസപ്പെടുകയാണ്. അതിനിടയിൽ. ഭക്ഷ്യ വസ്തുക്കൾക്കു വില വർദ്ധിക്കുന്നത് ദുരിതത്തിലേക്ക് തള്ളിയിടുന്നതിനു സമാനമാണെന്നും, സൂപ്പർമാർക്കറ്റുകൾ നടപടി പുനഃപരിശോധിക്കണമെന്നും ഫുഡ് പോളിസി മേധാവി സ്യൂ ഡേവീസ് പറഞ്ഞു

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എൻഎച്ച്എസ്സിന്റെ പ്രവർത്തനങ്ങൾ ആകെ താളം തെറ്റിയിരിക്കുകയാണ്. കോവിഡ് മഹാമാരിയും നേഴ്സുമാരുടെ സമരവും ആവശ്യം വേണ്ട ജീവനക്കാരുടെ അഭാവവും എല്ലാം എൻഎച്ച്എസിന്റെ പ്രവർത്തനങ്ങളെ പ്രശ്നത്തിലാക്കിയിരിക്കുകയാണ്. മെച്ചപ്പെട്ട സേവനങ്ങൾ എൻഎച്ച്എസിൽ നിന്ന് ലഭിക്കാത്തതിന്റെ സംഭവങ്ങൾ ദിനംപ്രതി മാധ്യമങ്ങളിൽ വൻ തലക്കെട്ടുകൾ സൃഷ്ടിക്കുന്നു.

അർബുദ രോഗബാധിതയായിരുന്ന 79 കാരിയായ ബെറിൽ ഹാൻകിൻ ഡാർലിംഗ്ടണിന് മെമ്മോറിയൽ ഹോസ്പിറ്റലിൽ മണിക്കൂറുകളോളം ആണ് കാത്തിരിക്കേണ്ടി വന്നത്. കടുത്ത നെഞ്ചുവേദനയെ തുടർന്നാണ് അവർക്ക് അടിയന്തര വൈദ്യസഹായത്തിന്റെ ആവശ്യം നേരിട്ടത്. ഡോക്ടറെ കാണാൻ അവർക്ക് 11 മണിക്കൂർ കാത്തിരിക്കേണ്ടി വന്നു. അവധി ദിവസങ്ങളിൽ മതിയായ ജീവനക്കാരുടെ അഭാവത്തിൽ ഡോക്ടറെ കാണാൻ കാത്തിരിക്കേണ്ടി വരുന്നതിൽ അസ്വാഭാവികതയില്ലെങ്കിലും പ്രവർത്തി ദിവസങ്ങളിൽ ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നാണ് തന്റെ ദുരവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് ബെറിൽ ഹാൻകിൻ പറഞ്ഞത്.

നിലവിൽ രോഗികളുടെ എണ്ണത്തിലെ കൂടുതലും ജീവനക്കാരുടെ കുറവും മൂലം ശരിയായ സേവനം ജനങ്ങൾക്ക് നൽകാൻ വളരെയേറെ ബുദ്ധിമുട്ടുന്നതായി നോർത്ത് ഈസ്റ്റ് ആൻഡ് നോർത്ത് കംബ്രിയ ഇന്റഗ്രേറ്റഡ് കെയർ ബോർഡിന്റെ (ഐ സി ബി ) എക്സിക്യൂട്ടീവ് മെഡിക്കൽ ഡയറക്ടർ ഡോ. നീൽ ഒബ്രിയൻ പറഞ്ഞു. 2021 ഡിസംബറുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ അത്യാഹിത വിഭാഗത്തിൽ സഹായം ആവശ്യപ്പെടുന്നവരുടെ എണ്ണം 30 ശതമാനം വർദ്ധിച്ചതായി അദ്ദേഹം അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: വൈദ്യുതി മുടക്കം തടയുന്നതിനുള്ള പദ്ധതികളുമായി യുകെ. വർഷത്തിലെ ഏറ്റവും തണുപ്പുള്ള ദിവസങ്ങളിലൊന്നായ ഇന്ന് ഒരു ദശലക്ഷത്തിലധികം കുടുംബങ്ങൾ വൈദ്യുതി ഉപയോഗം കുറയ്ക്കും. വീടുകളിലെ അമിത വൈദ്യുതി ഉപയോഗം നിയന്ത്രിക്കുക എന്നുള്ള ലക്ഷ്യമാണ് ഇതിൽ പ്രധാനമായും ഉള്ളത്. നാഷണൽ ഗ്രിഡിന്റെ ഡിമാൻഡ് ഫ്ലെക്സിബിലിറ്റി സർവീസിൽ പങ്കെടുക്കാൻ എല്ലാവരും തയാറാകണമെന്നും, വൈകുന്നേരം 5നും 6 നും ഇടയിൽ ലൈറ്റും ഫാനും മറ്റു ഉപകരണങ്ങളും ഓഫ്‌ ചെയ്ത് ഇതിൽ സഹകരിക്കണമെന്നും അധികൃതർ പറഞ്ഞു.

കഴിഞ്ഞ നവംബർ മാസമാണ് പദ്ധതിയെ കുറിച്ചുള്ള തീരുമാനം എടുക്കുന്നത്. എന്നാൽ ഇപ്പോഴാണ് തീരുമാനം പ്രവർത്തികമായത്. ഈ ആഴ്ച യുകെയിലെ താപനില കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. അമിത ചാർജ് ഈടാക്കി വിതരണക്കാർ സൃഷ്ടിക്കുന്ന പ്രതിസന്ധിയും നിലവിലുണ്ട്. ഇതിനെ തുടർന്ന് ഇന്ന് നോർത്ത് യോർക്ക്ഷെയറിലെ ഡ്രാക്സ് പവർ സ്റ്റേഷനിലും നോട്ടിംഗ്ഹാംഷെയറിലെ വെസ്റ്റ് ബർട്ടണിലും ബാക്ക്-അപ്പ് കൽക്കരി പ്ലാന്റുകൾ ഉപയോഗിക്കാനും തീരുമാനമുണ്ട്.

അതേസമയം, വൈദ്യുതി വിതരണം അപകടത്തിലാണെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്തെ വൈദ്യത ഉപയോഗം ആവശ്യത്തിനുണ്ടോ എന്നുറപ്പാക്കുന്ന നടപടികളുടെ ഭാഗമായാണ് ക്രമീകരണമെന്നും അവർ കൂട്ടിച്ചേർത്തു. സ്കീമിൽ പങ്കെടുക്കാത്തതിന് ആരിൽ നിന്നും പിഴ ഈടാക്കുന്നതല്ല. സൈൻ അപ്പ് ചെയ്യുന്നവർക്ക് തിരക്കുള്ള സമയങ്ങളിൽ അവർക്ക് ആവശ്യമുള്ളത്ര വൈദ്യുതി ഉപയോഗിക്കാനും അവകാശമുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുക്രൈന് കൂടുതൽ ആയുധ സഹായം നൽകുന്ന രാജ്യങ്ങൾക്ക് കനത്ത മുന്നറിയിപ്പുമായി റഷ്യ രംഗത്ത്. യുക്രൈന് ആണവ സഹായം നൽകുന്നതിലൂടെ രാജ്യങ്ങൾ സ്വന്തം കുഴി തോണ്ടുകയാണെന്നും അത് വലിയൊരു ആഗോള ദുരന്തത്തിൽ ചെന്ന് അവസാനിക്കാനാണ് സാധ്യതയെന്നുമാണ് റഷ്യൻ പാർലമെന്റ് ഉദ്യോഗസ്ഥർ പറഞ്ഞത്.

വാഹനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, മറ്റ് ഉപകരണങ്ങൾ എന്നിവയുൾപ്പെടെ വെള്ളിയാഴ്ച രാജ്യത്തിന് കോടിക്കണക്കിന് സൈനിക സഹായം വാഗ്ദാനം ചെയ്ത് പലരും രംഗത്ത് വന്നതിനെ തുടർന്നാണ് സന്ദേശം. കീവിലേക്ക് കൂടുതൽ ആയുധങ്ങൾ എത്തിചേരുന്നത് ലോകത്തിന്റെ നാശത്തിന് കാരണമാകുമെന്ന് സ്റ്റേറ്റ് ഡുമ ചെയർമാൻ വ്യാസെസ്ലാവ് വോലോഡിൻ പറഞ്ഞു. ഉക്രൈയ്‌നിന് ആയുധങ്ങൾ നൽകുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ജർമ്മനി. നിരവധി ആയുധങ്ങളും യൂണിറ്റുകളുമാണ് ഇതിനോടകം തന്നെ ജർമ്മനി യുക്രൈയിനിൽ എത്തിച്ചു നൽകിയത്.

അതേസമയം, യുക്രൈനുമായുള്ള ബന്ധത്തിൽ ജാഗ്രത പുലർത്തിയാണ് ബെർലിൻ മുൻപോട്ട് പോകുന്നത്. അപ്രതീക്ഷിതമായി ഒന്നും തന്നെ സംഭവിക്കില്ലെങ്കിലും, ചരിത്രപരമായി പല പ്രശ്നങ്ങളും നിലനിന്നിരുന്നതിനെ തുടർന്നാണിത്. യുക്രൈയ്നിലേക്ക് ലെക്ലർക്ക് യുദ്ധ ടാങ്കുകൾ അയക്കുന്നു എന്നുള്ള ആരോപണം തള്ളികളയുന്നില്ലെന്നും, അതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രതിരോധ മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. യുക്രൈനു കൂടുതൽ ആയുധങ്ങൾ നൽകണമെന്ന് വാദിക്കുന്നവരിൽ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും ഉണ്ട്. ഞായറാഴ്ച അദ്ദേഹം സന്ദർശനം നടത്തിയതും ഈ വാദത്തെ ബലപ്പെടുത്തുന്നു.

Copyright © . All rights reserved