Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പ്രധാനമന്ത്രി ലിസ് ട്രസിന്റെ നയങ്ങളെ ചൊല്ലി രാജ്യത്ത് ഭരണപക്ഷത്തിനിടയിൽ തന്നെ വിഭാഗീയത രൂക്ഷമാകുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് ഒടുവിൽ സമാധാന ശ്രമവുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് മന്ത്രി നാദിം സഹാവി. രാജ്യത്തിന്റെ പുരോഗതിയാണ് പ്രധാനമെന്നും അതിനായി എല്ലാവരും ടോറികളുടെ പിന്നിൽ അണിനിരക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

പാർട്ടിക്കുള്ളിലെ വ്യത്യസ്ത അഭിപ്രായം വിഭജനം ഉണ്ടാക്കുമെന്നും അത് അടുത്ത തിരഞ്ഞെടുപ്പിൽ പരാജയത്തിനു സാധ്യത വർധിപ്പിക്കുമെന്നും സഹാവി പറഞ്ഞു. എന്നാൽ ട്രസ് രാജ്യത്തിന്റെ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടാണ് പ്രവർത്തിക്കേണ്ടതെന്ന് മുൻ സാംസ്കാരിക സെക്രട്ടറി നദീൻ ഡോറീസ് മുന്നറിയിപ്പ് നൽകി.

കൺസർവേറ്റീവുകൾ ട്രസിനെ പുറത്താക്കുന്ന ഒരു സാഹചര്യം കാണാൻ കഴിയുമോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; അത് സാധ്യമല്ല, ലിസ് ട്രസിന്റെ പുറകെ പോവുകയാണ് പാർട്ടിക്ക് ചെയ്യാൻ കഴിയുന്നത്. കാലതാമസം നേരിടുന്നതാണ് പ്രധാനം പ്രശ്നമെന്നും സാമ്പത്തിക വളർച്ചയ്ക്കും ഊർജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പദ്ധതി നടപ്പിലാക്കുന്നതിലാണ് ഗവൺമെന്റ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിചേർത്തു.

എന്നാൽ ഞായറാഴ്ച അബർഡീനിൽ നടന്ന എസ്എൻപിയുടെ പാർട്ടി സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കവെ, ടോറി സർക്കാരിനേക്കാൾ ഒരു ലേബർ പാർട്ടിയാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് സ്റ്റർജിയൻ പറഞ്ഞു: “ടോറികളെയും അവർ നിലകൊള്ളുന്ന എല്ലാറ്റിനെയും ഞാൻ വെറുക്കുന്നു.” രാജ്യത്തെ ഭരണപക്ഷ പാർട്ടിക്കുള്ളിൽ തന്നെ വിഭാഗീയത രൂക്ഷമാകുന്നതിന്റെ വാർത്തകൾ ദിനംതോറും പുറത്തുവരികയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- തികച്ചും മോശമായ തരത്തിലുള്ള സന്ദേശങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചുവെന്ന കുറ്റത്തിന് 7 പോലീസ് ഓഫീസർമാർക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഓക്സ്ഫോർഡ്ഷെയർ സിവിൽ ന്യൂക്ലിയർ കോൺസ്റ്റബുലറിയിൽ ജോലി ചെയ്യുന്ന അഞ്ചു ഓഫീസർമാർക്കെതിരെയും, ഇവിടെ നിന്നും സ്ഥലം മാറി തെക്ക്- പടിഞ്ഞാറൻ ഫോഴ്സിലേക്ക് മാറിയ ഒരു ഉദ്യോഗസ്ഥനെതിരെയും, ഒരു മുൻ ഓഫീസർക്ക് എതിരെയുമാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വിവേചനപരവും അപകീർത്തികരവും അശ്ലീലവുമായ വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ ഈ ഉദ്യോഗസ്ഥർ പ്രചരിപ്പിച്ചു എന്ന ആരോപണത്തെ തുടർന്നാണ് പോലീസ് വാച്ച്ഡോഗ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കമ്മ്യൂണിക്കേഷൻസ് ആക്ട് പ്രകാരം വളരെ മോശമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചത് സംബന്ധിച്ച് ഏഴുപേർക്കെതിരെയും അന്വേഷണം നടത്തുകയാണെന്ന് അന്വേഷണ ചുമതലയുള്ള ഇൻഡിപെൻഡന്റ് ഓഫീസർ ഫോർ പോലീസ് കണ്ടക്ട് (ഐഒപിസി) അറിയിച്ചു.


നിലവിൽ സർവീസിലുള്ള ഉദ്യോഗസ്ഥർക്കെതിരെയും മുൻ ഉദ്യോഗസ്ഥനുമെതിരായ ആരോപണങ്ങൾ വളരെ ഗൗരവമുള്ളതും ആശങ്കാജനകവുമാണെന്ന് ഐഒപിസി റീജിയണൽ ഡയറക്ടർ കാതറിൻ ബേറ്റ്‌സ് പറഞ്ഞു. ഓരോ ഉദ്യോഗസ്ഥന്റെയും പങ്ക് അന്വേഷണണത്തിന്റെ അവസാനം വ്യക്തമാകുമെന്നും, ഇതോടൊപ്പം തന്നെ കേസ് ക്രൗൺ പ്രോസിക്യൂഷൻ സേവനത്തിലേക്ക് റഫർ ചെയ്യേണ്ടതുണ്ടോ എന്ന് തീരുമാനിക്കുമെന്നും അവർ വ്യക്തമാക്കി . ഇത്തരത്തിൽ മോശം പെരുമാറ്റം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ പുതിയ അഴിമതി വിരുദ്ധ യൂണിറ്റിന് പദ്ധതിയിടുന്നതായി മെട്രോപൊളിറ്റൻ പോലീസ് കമ്മീഷണർ സർ മാർക്ക് റൗളി പ്രഖ്യാപിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: രാജ്യത്ത് ഊർജപ്രതിസന്ധി രൂക്ഷമാകുന്നതിനിടയിൽ നിലപാട് മയപ്പെടുത്തി സർക്കാർ. ജനങ്ങളെ ബോധവൽക്കരിക്കാനുള്ള പരിപാടി ഉപേക്ഷിച്ചു. നിലവിലെ പ്രശ്നങ്ങളെ അടിസ്ഥാനപ്പെടുത്തി പൊതുവായ അഭിപ്രായ രൂപീകരണം നടത്തേണ്ടതില്ലെന്ന തീരുമാനത്തിലേക്കാണ് എത്തിയത്. വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് എതിർപ്പ് ഉന്നയിച്ചതിനെ തുടർന്നാണ് ഈ മാറ്റമെന്നും ബിബിസി റിപ്പോർട്ട്‌ ചെയ്യുന്നു.

വിഷയം പരിഹരിക്കുവാനുള്ള പദ്ധതി രാജ്യത്തിനുണ്ടെന്നും പ്രചാരണപ്രവർത്തനങ്ങൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തടഞ്ഞുവെന്നുള്ള റിപ്പോർട്ടുകൾ കാലാവസ്ഥാ വകുപ്പ് മന്ത്രി ഗ്രഹാം സ്റ്റുവർട്ട് നിഷേധിച്ചു. യൂറോപ്പിലെ ഊർജപ്രതിസന്ധി രൂക്ഷമായാൽ രാജ്യത്തിന്റെ പല ഭാഗത്തും വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിന്റെ ഭാഗമായി വീട്ടുപകരണങ്ങൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കുവാൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ പരിഗണിക്കുകയായിരുന്നു.

ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആന്റ് സോഷ്യൽ കെയർ (ഡിഎച്ച്‌എസ്‌സി) ൽ നിന്നും എതിർപ്പ് ഉയർന്നതിനാൽ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നില്ലെന്ന് വാർത്തകേന്ദ്രങ്ങൾ പറഞ്ഞു. ഏതെങ്കിലും തീരുമാനത്തിൽ അവർ പ്രത്യേക പങ്ക് വഹിച്ചിട്ടുണ്ടെന്ന് തങ്ങൾ വിശ്വസിക്കുന്നില്ലെന്ന് ഡിഎച്ച്എസ്‌സി മാധ്യമങ്ങളോട് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

നിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തി മലയാളം യുകെ അവാർഡ് നൈറ്റിന് തുടക്കമായി. യുകെയിലെ മലയാളി സമൂഹത്തിൽ നിന്നും പ്രവർത്തനം കാഴ്ചവച്ച സംഘടനകളെയും വ്യക്തികളെയുമാണ് മലയാളം യുകെ അവാർഡ് നൈറ്റിൽ ആദരിക്കുന്നത്. അവാർഡ് നൈറ്റിൽ മൂന്ന് പുസ്തകങ്ങളുടെ പ്രകാശന കർമ്മവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ജോജി തോമസ് എഴുതിയ വേറിട്ട ചിന്തകളും ഡോ. ഐഷാ വി എഴുതിയ ഓർമ്മച്ചെപ്പ് തുറന്നപ്പോൾ എന്ന ഗ്രന്ഥവും മലയാളം യുകെ ന്യൂസിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരമാണ്.

2 മണിക്ക് ആരംഭിച്ച ബോളിവുഡ് ഡാൻസ് ഫെസ്റ്റിനെ തുടർന്നാണ് അവാർഡ് നൈറ്റ് തുടക്കം കുറിച്ചത്. അവാർഡ് നൈറ്റിൽ തന്നെയാണ് ബോളിവുഡ് ഡാൻസ് ഫെസ്റ്റിന്റെ സമ്മാനം വിതരണം ചെയ്യുന്നത്. യുകെ മലയാളികൾ നെഞ്ചിലേറ്റിയ ബോളിവുഡ് ഡാൻസ് ഫെസ്റ്റിന്റെ സമ്മാനർഹരെ അറിയാൻ യുകെ മുഴുവൻ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

 

പ്രോഗ്രാം ലൈവായി കാണുന്നതിന് വാർത്തയിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Website: vsquaretv.com/malayalamuk
Facebook: facebook.com/vsquaretvuk
Youtube:https://youtu.be/ssLUHS9JQBM

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മലയാളം യുകെ ന്യൂസ് സംഘടിപ്പിച്ച ബോളിവുഡ് ഡാൻസ് ഫെസ്റ്റ് പുരോഗമിക്കുമ്പോൾ അത്യുജ്ജല പ്രകടനമാണ് ഓരോ ടീമും കാഴ്ച്ച വയ്ക്കുന്നത്. തിങ്ങിനിറഞ്ഞ കാണികൾക്ക് ആവേശം വിതറി മുന്നേറുന്ന ഓരോ ടീമിനും നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്.

 

 

 

പ്രോഗ്രാം ലൈവായി കാണുന്നതിന് വാർത്തയിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Website: vsquaretv.com/malayalamuk
Facebook: facebook.com/vsquaretvuk
Youtube:https://youtu.be/ssLUHS9JQBM

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെ മലയാളികൾ ആകാംഷയോടെ കാത്തിരുന്ന മലയാളം യുകെ അവാർഡ് നൈറ്റിനും ബോളിവുഡ് ഡാൻസ് ഫെസ്റ്റിനും തിരശ്ശീല ഉയർന്നു. മലയാളം യുകെ ഡാൻസ് ഫെസ്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം ഡയറക്ട് ബോർഡ് മെമ്പേഴ്സിന്റെ സാന്നിധ്യത്തിൽ മലയാളം യുകെ ന്യൂസ് ചീഫ് എഡിറ്റർ ബിൻസു ജോൺ നിർവഹിച്ചു. വാശിയേറിയ മത്സരത്തിനൊരുങ്ങി യുകെയിലെമ്പാടുമുള്ള ടീമുകൾ. ബോളിവുഡ് ഡാൻസ് രംഗത്ത് യുകെയിൽ നടക്കുന്ന ഏറ്റവും വലിയ കലാമാമാങ്കത്തിനാണ് യോർക്ക് ഷെയറിൽ തിരി തെളിഞ്ഞത്.

വിവിധ ടീമംഗങ്ങളുടെ മത്സരക്രമങ്ങൾ തീരുമാനിച്ചത് നറുക്കെടുപ്പിലൂടെയാണ് . പ്രോഗ്രാം ലൈവായി കാണുന്നതിന് വാർത്തയിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Website: vsquaretv.com/malayalamuk
Facebook: facebook.com/vsquaretvuk
Youtube:https://youtu.be/ssLUHS9JQBM

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെ മലയാളികൾ ആകാംഷയോടെ കാത്തിരുന്ന മലയാളം യുകെ അവാർഡ് നൈറ്റും ബോളിവുഡ് ഡാൻസ് ഫെസ്റ്റും തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. ഇതിനോടകം തന്നെ നിരവധി മത്സരാർത്ഥികളാണ് മത്സര വേദിയിൽ പങ്കെടുക്കാനായി റിപ്പോർട്ട് ചെയ്‍തിരിക്കുന്നത്. ബോളിവുഡ് ഡാൻസ് രംഗത്ത് യുകെയിൽ നടക്കുന്ന ഏറ്റവും വലിയ കലാമാമാങ്കത്തിനാണ് യോർക്ക് ഷെയറിൽ തിരി തെളിയുന്നത്.

ബോളിവുഡ് ഡാൻസ് ഫെസ്റ്റിന്റെയും തുടർന്ന് നടക്കുന്ന അവാർഡ് നൈറ്റിന്റെയും തത്സമയ സംപ്രേഷണം രണ്ട് മണി മുതൽ ഉണ്ടായിരിക്കുന്നതാണ്.മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവടിലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം ബോളിവുഡ് ഡാൻസ് മത്സരത്തിൻ്റെ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. യുകെയിലെ മലയാളി സമൂഹത്തിൽ നിന്നും വിവിധ മേഖലകളിൽ അനിതര സാധാരണമായ നിലയിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചവരെയാണ് മലയാളം യുകെ അവാർഡിന് തിരഞ്ഞെടുത്തിരിക്കുന്നത്. അവാർഡ് നൈറ്റിൽ മൂന്ന് പുസ്തകങ്ങളുടെ പ്രകാശന കർമ്മവും ഉൾപ്പെടുത്തിയിട്ടുണ്ട് ഇതിൽ ജോജി തോമസ് എഴുതിയ വേറിട്ട ചിന്തകളും ഡോ ഐഷ വി എഴുതിയ ഓർമ്മച്ചെപ്പ് തുറന്നപ്പോൾ എന്ന ഗ്രന്ഥവും മലയാളം യുകെ ന്യൂസിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരങ്ങളാണ്.

Website: vsquaretv.com/malayalamuk
Facebook: facebook.com/vsquaretvuk
Youtube:https://youtu.be/ssLUHS9JQBM

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- വാണിജ്യ മന്ത്രി കോണർ ബേൺസിന്റെ ഭാഗത്തുനിന്നും ഗുരുതരമായ രീതിയിൽ പെരുമാറ്റചട്ട ലംഘനം ഉണ്ടായ ആരോപണത്തെ തുടർന്ന് അദ്ദേഹത്തെ ഗവൺമെന്റിൽ നിന്നും പുറത്താക്കിയിരിക്കുകയാണ് പ്രധാനമന്ത്രി ലിസ് ട്രസ്. ഇദ്ദേഹത്തിൽ നിന്നും ടോറി പാർട്ടി വിപ്പും നീക്കയതായാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാർട്ടി കോൺഫറൻസിൽ ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്നും തികച്ചും മോശമായ രീതിയിൽ പെരുമാറ്റം ഉണ്ടായെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇത്തരത്തിൽ വിമർശനം ഉയർന്ന ഉടൻതന്നെ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും നടപടി ഉണ്ടായിരിക്കുകയാണ്. പാർട്ടിയുടെ അന്വേഷണ നടപടികളുമായി താൻ പൂർണ്ണമായും സഹകരിക്കുമെന്നും തന്റെ മേൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം തെറ്റാണെന്ന് തെളിയിക്കുവാൻ പൂർണ്ണമായി പരിശ്രമിക്കുമെന്നും ബേൺസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പരാതിയെക്കുറിച്ച് തനിക്ക് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും തന്നോട് യാതൊരുവിധ തരത്തിലുള്ള വിശദീകരണവും ആവശ്യപ്പെട്ടിട്ടില്ലെന്നും ബേൺസ് വ്യക്തമാക്കി. പാർട്ടി അന്വേഷണം വേഗത്തിൽ നടക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഗുരുതരമായ പെരുമാറ്റദൂഷ്യത്തിന്റെ പരാതിയെത്തുടർന്ന്, കോണർ ബേൺസ് എംപിയോട് അടിയന്തരമായി സർക്കാർ വിടാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായാണ് ഡൗണിങ്‌ സ്ട്രീറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. എല്ലാ മന്ത്രിമാരുടെ ഭാഗത്തുനിന്നും ഉയർന്ന നിലവാരത്തിലുള്ള പെരുമാറ്റമാണ് പൊതുജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അതിനാൽ തന്നെയാണ് ഇത്തരത്തിൽ ഒരു നടപടി പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയായി ഒരു മാസത്തിനോടകം തന്നെ ലിസ് ട്രസ്സിന്റെ സർക്കാർ പൂർണ്ണമായും അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്ന് ലേബർ പാർട്ടി ഡെപ്യൂട്ടി നേതാവ് ആഞ്ചലാ റേയ്നർ കുറ്റപ്പെടുത്തി. 2010 മുതൽ ബോൺമൗത്ത് വെസ്റ്റിന്റെ എംപിയായ ബേൺസ് ലിസ് ട്രസിന്റെയും ബോറിസ് ജോൺസന്റെയും കീഴിൽ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ ഗവൺമെന്റ്ൽ നിന്ന് പുറത്താക്കിയതിൽ സമ്മിശ്രമായ പ്രതികരണങ്ങളാണ് ഉയർന്നു വരുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- പ്രധാനമന്ത്രിയുടെ ഓഫീസ് എതിർപ്പ് ഉന്നയിച്ചതിനെത്തുടർന്ന് ശൈത്യകാലത്ത് ഊർജ ഉപയോഗം കുറയ്ക്കുന്നത് സംബന്ധിച്ച് ജനങ്ങളോട് ആവശ്യപ്പെടേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. വീടുകളിൽ ഊർജ്ജ ഉപയോഗം കുറയ്ക്കുന്നതിനായി സർക്കാരിന്റെ ഭാഗത്തുനിന്നും വ്യക്തമായ പദ്ധതി ഉണ്ടായിരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇത്തരത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഭാഗത്തുനിന്നും നിയന്ത്രണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല എന്നാണ് കാലാവസ്ഥ മന്ത്രി ഗ്രഹാം സ്റ്റുവർട്ട് വ്യക്തമാക്കിയത്. ശൈത്യകാലത്ത് സാധ്യമാകുമ്പോഴെല്ലാം ഊർജ്ജ സംരക്ഷണത്തിനായി വീട്ടുപകരണങ്ങളും ഹീറ്ററുകളുമെല്ലാം ഓഫാക്കുവാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ പരിഗണിക്കുകയായിരുന്നു ഡിപ്പാർട്ട്‌മെന്റ് ഫോർ ബിസിനസ്, എനർജി ആൻഡ് ഇൻഡസ്ട്രിയൽ സ്ട്രാറ്റജി (ബിഇഐഎസ്) എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആന്റ് സോഷ്യൽ കെയറിൽ (ഡിഎച്ച്‌എസ്‌സി) നിന്നും എതിർപ്പ് ഉയർന്നതിനെ തുടർന്ന് പദ്ധതിയുമായി മുന്നോട്ട് പോകുന്നതിൽ നിന്ന് ബി ഇ ഐ എ എസ് പിന്തിരിഞ്ഞതായാണ് ബിബിസിയോട് വ്യക്തമാക്കിയിരിക്കുന്നത്.

വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് യുകെ ഗ്യാസിനെയാണ് വളരെയധികം ആശ്രയിക്കുന്നത്. രാജ്യത്തെ വൈദ്യുതിയുടെ 40% ത്തിലധികം ഉൽപ്പാദിപ്പിക്കുന്നത് ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന പവർ സ്റ്റേഷനുകളാണ്. തിരക്കേറിയ സമയങ്ങളിൽ ഡിമാൻഡ് കുറയ്ക്കുന്ന ഉപയോക്താക്കൾക്ക് പ്രതിഫലം നൽകുന്നതിനായി ഒരു സന്നദ്ധ സേവനം ആരംഭിക്കുന്നതിനുള്ള പദ്ധതികൾ നാഷണൽ ഗ്രിഡ് തയ്യാറാക്കിയിട്ടുണ്ടെന്ന് സർക്കാർ പറയുന്നു.കൺസർവേറ്റീവ്പാർട്ടിയുടെ നേതൃത്വ പ്രചാരണ വേളയിൽ, പ്രധാനമന്ത്രി ലിസ് ട്രസ് ഈ ശൈത്യകാലത്ത് ഊർജ്ജ റേഷനിംഗ് ഉണ്ടാകില്ലെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ ബ്രിട്ടന് യൂറോപ്പിൽ നിന്ന് വൈദ്യുതി ഇറക്കുമതി ചെയ്യാൻ കഴിയാതെ വരികയും ആവശ്യമായ വാതകം ലഭിക്കാതെ വരികയും ചെയ്താൽ, സാധ്യമായ ബ്ലാക്ക്ഔട്ടുകളെക്കുറിച്ചുള്ള മുന്നറിയിപ്പ് നാഷണൽ ഗ്രിഡിന്റെ നൽകിയിരുന്നു. എന്നാൽ അത്തരത്തിൽ ഒരിക്കലും സംഭവിക്കുകയില്ല എന്നുള്ള ശുഭപ്രതീക്ഷയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മലയാളം യുകെ അവാർഡ് നൈറ്റിനും ബോളിവുഡ് ഡാൻസ് ഫെസ്റ്റിനുമുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി . ശനിയാഴ്ച ഒരുമണിക്ക് രജിസ്ട്രേഷൻ പൂർണമാകുന്ന ബോളിവുഡ് ഡാൻസ് ഫെസ്റ്റ് ആരംഭിക്കുന്നത് 2 മണിക്കാണ്. ബോളിവുഡ് ഡാൻസ് രംഗത്ത് യുകെയിൽ നടക്കുന്ന ഏറ്റവും വലിയ കലാമാമാങ്കത്തിനാണ് യോർക്ക് ഷെയറിൽ തിരി തെളിയുന്നത്.ഡാൻസ് ഫെസ്റ്റിനെ തുടർന്ന് അവാർഡ് നൈറ്റിൻെറ തിരശീല ഉയരും .

ബോളിവുഡ് ഡാൻസ് ഫെസ്റ്റിന്റെയും തുടർന്ന് നടക്കുന്ന അവാർഡ് നൈറ്റിന്റെയും തത്സമയ സംപ്രേഷണം രണ്ട് മണി മുതൽ ഉണ്ടായിരിക്കുന്നതാണ്. ഒക്ടോബർ എട്ടിന് കൃത്യം രണ്ട് മണിക്ക് തന്നെ ബോളിവുഡ് ഡാൻസ് മത്സരങ്ങൾ ആരംഭിക്കുമെന്നതിനാൽ മത്സരത്തിൽ പങ്കെടുക്കാൻ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ടീമംഗങ്ങളും ഒരു മണിക്ക് തന്നെ റിസപ്ഷൻ കമ്മറ്റിയുടെ അടുത്ത് റിപ്പോർട്ട് ചെയ്യേണ്ടതാണ്. യോർക്ക് ഷെയറിലെ കീത്തിലി വിക്ടോറിയാ ഹാളിൽ അരങ്ങേറുന്ന അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലയാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവടിലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം ബോളിവുഡ് ഡാൻസ് മത്സരത്തിൻ്റെ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. യുകെയിലെ മലയാളി സമൂഹത്തിൽ നിന്നും വിവിധ മേഖലകളിൽ അനിതര സാധാരണമായ നിലയിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചവരെയാണ് മലയാളം യുകെ അവാർഡിന് തിരഞ്ഞെടുത്തിരിക്കുന്നത്. അവാർഡ് നൈറ്റിൽ മൂന്ന് പുസ്തകങ്ങളുടെ പ്രകാശന കർമ്മവും ഉൾപ്പെടുത്തിയിട്ടുണ്ട് ഇതിൽ ജോജി തോമസ് എഴുതിയ വേറിട്ട ചിന്തകളും ഡോ ഐഷ വി എഴുതിയ ഓർമ്മച്ചെപ്പ് തുറന്നപ്പോൾ എന്ന ഗ്രന്ഥവും മലയാളം യുകെ ന്യൂസിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരങ്ങളാണ്.

താഴെ നൽകിയിരിക്കുന്ന ലിങ്കിൽ രണ്ട് മണി മുതൽ പരിപാടിയുടെ തത്സമയ സംപ്രേഷണം ലഭ്യമാണ്.

 

RECENT POSTS
Copyright © . All rights reserved