ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
നേഴ്സുമാരുടെയും ഡോക്ടർമാരുടെയും സമരം എൻഎച്ച്എസിനെ കടുത്ത പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. സർക്കാരും നേഴ്സിംഗ് യൂണിയനും തമ്മിൽ ശമ്പളത്തിൽ ധാരണയായിരുന്നെങ്കിലും യുകെയിലെ ഏറ്റവും വലിയ നേഴ്സിംഗ് യൂണിയനായ റോയൽ കോളേജ് ഓഫ് നേഴ്സിംഗിലെ അംഗങ്ങൾ അതിനെതിരെ വോട്ട് ചെയ്തിരിക്കുകയാണ്. ഇതോടെ വീണ്ടും . സമരങ്ങൾ എൻഎച്ച്എസിന്റെ പ്രവർത്തനങ്ങളെ കൂടുതൽ താളം തെറ്റിക്കുമെന്നുള്ള ആശങ്കകളാണ് ഉയർന്നു വരുന്നത്.

ഇതിനിടെ കഴിഞ്ഞ ആഴ്ച 4 ദിവസം ജൂനിയർ ഡോക്ടർമാർ നടത്തിയ പണിമുടക്ക് എൻഎച്ച്എസിനെ പ്രതിസന്ധിയിലാക്കിയതിന്റെ കണക്കുകൾ പുറത്തു വന്നു ഏപ്രിൽ 12 മുതൽ 15 വരെയായിരുന്നു യുകെയിൽ ഉടനീളം ജൂനിയർ ഡോക്ടർമാർ പണിമുടക്കിയത് . 196000 അപ്പോയിൻമെന്റുകളാണ് ഡോക്ടർമാരുടെ സമരം മൂലം റദ്ദാക്കേണ്ടതായി വന്നത്. ഓപ്പറേഷൻ ഉൾപ്പെടെ ഗുരുതര രോഗാവസ്ഥയിലുള്ളവരുടെ ചികിത്സകളും ഈ ഗണത്തിൽ ഉൾപ്പെടുന്നു എന്നത് പ്രശ്നത്തിന്റെ ഗൗരവം ഇരട്ടിയാക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. മാറ്റിവയ്ക്കപ്പെട്ട അടിയന്തര ചികിത്സകളിൽ രണ്ടായിരത്തോളം ശാസ്ത്രക്രിയകളും ഉൾപ്പെടുന്നുണ്ട്.

കഴിഞ്ഞ 5 മാസ കാലയളവിൽ എൻഎച്ച്എസ് ആശുപത്രികളിൽ നടന്ന പണിമുടക്കിനെ തുടർന്ന് 5 ലക്ഷത്തിലധികം അപ്പോയിൻമെന്റുകളെ ബാധിച്ചതായാണ് കണക്കുകൾ . എൻഎച്ച്എസ്സിന്റെ പ്രവർത്തനം താളം തെറ്റുന്നതിനെ സൂചിപ്പിക്കുന്ന ഈ കണക്കുകളെ വളരെ നിരാശജനകമെന്നാണ് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ വിശേഷിപ്പിച്ചത്. എൻഎച്ച്എസിലെ വെയിറ്റിംഗ് ലിസ്റ്റുകൾ വെട്ടി കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളെ ജീവനക്കാരുടെ തുടരെയുള്ള പണിമുടക്കുകൾ ബാധിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: എൺപത്തിയഞ്ച് വയസ്സിന് മുകളിലുള്ള ഉപഭോക്താക്കളുടെ വീടുകളിൽ മുൻകൂർ പേയ്‌മെന്റ് എനർജി മീറ്ററുകൾ നിർബന്ധിതമായി ഇൻസ്റ്റാൾ ചെയ്യുന്നത് നിർത്തലാക്കും. റെഗുലേറ്റർ ഓഫ്‌ജെമിന്റെ പുതിയ നിയമങ്ങൾ പ്രകാരമാണ് നടപടി. ഇതിനെ തുടർന്ന് ഉപഭോക്താക്കൾക്ക് അവരുടെ കടങ്ങൾ തീർക്കാൻ വിതരണക്കാർ കൂടുതൽ അവസരങ്ങൾ നൽകേണ്ടിവരും. ബ്രിട്ടീഷ് ഗ്യാസിന്റെ ഡെറ്റ് ഏജന്റുമാർ മീറ്ററുകൾ ഫിറ്റ് ചെയ്യുന്നതിനായി ചിലരുടെ വീടുകളിൽ അതിക്രമിച്ചുകയറിയത് പ്രതിഷേധത്തിന് കാരണമായിരുന്നു. അതേ തുടർന്നാണ് നടപടി.

എന്നാൽ പുതിയ നിയമങ്ങൾ വേണ്ടത്ര മുന്നോട്ട് പോയിട്ടില്ലെന്നും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകൾക്ക് നിർബന്ധിത ഇൻസ്റ്റാളേഷനുകൾ നേരിടേണ്ടിവരുമെന്നുമാണ് അധികൃതർ പറയുന്നത്. ഊർജ വില വർധിച്ചതിന് ശേഷം ആളുകളെ അവരുടെ സമ്മതമില്ലാതെ പ്രീപേയ്‌മെന്റ് മീറ്ററിലേക്ക് മാറ്റുന്നത് ഇന്ന് നിത്യസംഭവമാണ്. പ്രീപേയ്‌മെന്റ് മീറ്ററിലേക്ക് മാറ്റുന്നത് വാറന്റ് വഴിയോ സ്മാർട്ട് മീറ്ററുകൾ വഴിയോ ചെയ്യാവുന്നതാണ്. കടബാധ്യതയുള്ള ഉപഭോക്താക്കളെ അവരുടെ ചെലവ് നിയന്ത്രിക്കാൻ ഇത് സഹായിച്ചേക്കാമെന്ന് വിതരണക്കാർ പറയുന്നത്. എന്നാൽ പ്രചാരകർ പറയുന്നത് പ്രീപേയ്‌മെന്റ് മീറ്ററുകളിലേയ്ക്ക് മാറുന്നത് നല്ലതാണെന്നാണ്.

.
ടൈംസ് പത്രം ബ്രിട്ടീഷ് ഗ്യാസിലെ തെറ്റായ രീതികൾ തുറന്നുകാട്ടിയതിനെത്തുടർന്ന് എല്ലാ നിർബന്ധിത ഇൻസ്റ്റാളേഷനുകൾക്കും ഓഫ്‌ജെം താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ എല്ലാ ഊർജ്ജ വിതരണക്കാരും മീറ്ററുകൾ ഘടിപ്പിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ ഔദ്യോഗിക കേന്ദ്രങ്ങൾ പുറത്ത് ഇറക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ടെസ്കോ സ്റ്റോറുകളിൽ ക്ലബ് കാർഡ് നയത്തിൽ വീണ്ടും മാറ്റം നടപ്പിലാക്കാൻ ഒരുങ്ങി മാനേജ്മെന്റ്. പലചരക്ക് സാധനങ്ങൾക്കായി കൂടുതൽ തുക ചിലവാക്കാൻ കഴിയുന്ന പുതിയ സ്കീമാണ് നടപ്പിലാക്കാൻ ഒരുങ്ങുന്നത്. നാളെ മുതൽ, ഷോപ്പർമാർക്ക് അവരുടെ ക്ലബ് കാർഡ് ആപ്പ് ഉപയോഗിക്കാൻ കഴിയില്ല. പകരം പോയിന്റുകൾ ശേഖരിക്കുന്നത് തുടരാൻ ഒരു പുതിയ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ടിവരും. ടെസ്കോ ഗ്രോസറി & ക്ലബ്കാർഡ് എന്ന പുതിയ ആപ്പ് അതേ രീതിയിൽ തന്നെ പ്രവർത്തിക്കും. ഇതിൽ ജോയിൻ ചെയ്യാൻ ഉപഭോക്താക്കൾ ലോഗിൻ ചെയ്യണം.

അതേസമയം,പോയിന്റുകൾ നേടുന്നത് തുടരാൻ ഷോപ്പർമാർക്ക് അവരുടെ ഫിസിക്കൽ ക്ലബ്കാർഡ് ഉപയോഗിക്കാനും കഴിയും. ജൂൺ 14 മുതൽ, സൂപ്പർമാർക്കറ്റ്,സിസി, പിസ്സ എക്സ്പ്രസ് എന്നിവയുൾപ്പെടെയുള്ള റിവാർഡിനായി ചെലവഴിക്കാൻ കഴിയുന്ന ക്ലബ് കാർഡ് വൗച്ചറുകളുടെ മൂല്യം കുറയ്ക്കും. എന്നാൽ ജൂൺ പകുതി മുതൽ, ടെസ്‌കോയുടെ 100 റിവാർഡ് പാർട്‌ണർമാരിൽ ആരെങ്കിലും എക്‌സ്‌ചേഞ്ച് ചെയ്‌താൽ മാത്രമേ ഉപഭോക്താക്കൾക്ക് മൂല്യം ഇരട്ടിയാക്കാൻ കഴിയൂ എന്നാണ് പുതിയ നയം വ്യക്തമാക്കുന്നത്.

ഇന്ധനത്തിനായി ചെലവഴിക്കുന്ന ഓരോ £2 നും നേരത്തെ ഓരോ പോയിന്റ് വീതം നൽകിയിരുന്നു. എന്നാൽ ഇപ്പോൾ അത് നിർത്തലാക്കുകയാണ് ടെസ്കോ. പുതിയ നയം അനുസരിച്ച് ഓരോ രണ്ട് ലിറ്ററിനും ഒരു പോയിന്റ് എന്നാണ് തീരുമാനം. നിലവിൽ ഇന്ധന വിലയെ ആശ്രയിച്ചു മാത്രമാണ് ഈ തീരുമാനം. നടപടി ഇന്ധന ഉപഭോക്താക്കൾക്ക് കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ലീഡ്‌സ്/ വെയിക്ഫീൽഡ്: ഇരട്ടി നൊമ്പരമായി യുകെ പ്രവാസി മലയാളികൾ. ഇന്ന് ഉച്ചക്ക് മരിച്ച ചിചെസ്റ്റർ മലയാളി നഴ്‌സായ റെജി ജോണി മരിച്ച വാർത്ത യുകെ മലയാളികൾ അറിഞ്ഞു വരുന്നതിനകം തന്നെ വെയിക്ഫീൽഡിൽ കുടുംബസമേതം താമസിച്ചിരുന്ന മഞ്ജുഷ് മാണിയുടെ (48) മരണവാർത്ത അക്ഷരാർത്ഥത്തിൽ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും കഠിന ദുഃഖത്തിൽ ആക്കിയിരിക്കുകയാണ്. ഇന്ന് വൈകീട്ട് 7.45pm ന് ചികിത്സയിൽ ഇരിക്കെ മഞ്ജുഷ് മാണി വിടപറഞ്ഞത്. ഇവിടെയും വില്ലൻ ക്യാൻസർ തന്നെ.
ഭാര്യ – ബിന്ദു. രണ്ട് പെൺമക്കളാണ് ഇവർക്കുള്ളത്. ആൻ മേരി, അന്ന എന്നിവർ യഥാക്രമം എ ലെവലിനും പത്താം ക്‌ളാസ്സിലും പഠിക്കുന്നു.
യുകെയിലെ തന്നെ മുൻനിര സൂപ്പർ മാർക്കറ്റുകളിൽ ഒന്നായ മോറിസണിലെ കെയിറ്ററിങ് ഡിപ്പാർട്മെന്റ് മാനേജർ ആയിട്ടാണ് പരേതൻ ജോലി ചെയ്‌തിരുന്നത്. രണ്ട് വർഷം മുൻപാണ് തനിക്കു ക്യാൻസർ പിടിപെട്ടിരിക്കുന്ന കാര്യം മഞ്ജുഷ് തിരിച്ചറിഞ്ഞത്. എങ്കിലും കുടുംബത്തോടോ, കൂട്ടുകാരോട് പോലും ഈ കാര്യം പങ്ക്‌വെച്ചിരുന്നില്ല. എന്നാൽ തന്റെ ഭാര്യയുടെയും മക്കളുടെയും ജീവിതം കൃത്യമായി മുന്നോട്ട് പോകാൻ വേണ്ടുന്ന എല്ലാ കാര്യങ്ങളും നടത്തുകയായിരുന്നു മഞ്ജുഷ്. ഇതിനിടയിൽ ചികിത്സകളും മറ്റും കൃത്യമായി ചെയ്‌തു പോന്നു. ഈ കാര്യങ്ങൾ എല്ലാം തിരിച്ചറിയുന്നത് പിന്നീട് ആയിരുന്നു എന്ന് മാത്രം.
എല്ലാവരെയും ചിരിച്ചുകൊണ്ട് സ്വാഗതം ചെയ്യുന്ന, ആരോടും സൗഹൃദം കൂടുന്ന നല്ലൊരു മനസ്സിനുടമയായിരുന്നു മഞ്ജുഷ്. അതുകൊണ്ടു തന്നെ ഈ മരണം വെയിക്ഫീൽഡ് മലയാളികളുടെ നൊമ്പരമായി മാറിയത്. കഴിഞ്ഞ രണ്ടു മാസമായി രോഗം വഷളായതിനെത്തുടർന്ന് ആശുപത്രിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് ലീഡ്‌സ് ഇടവക വികാരിയായ ഫാദർ ജോസ് അന്ത്യാകുളം എല്ലാ അന്ത്യകൂദാശകളും കൊടുത്തു ബന്ധുക്കൾക്കും കൂട്ടുകാർക്കും ഒപ്പം അരികെ നിൽക്കുമ്പോൾ ആണ് മഞ്ജുഷ് മരണമടഞ്ഞത്.
പിറവം മഞ്ചാടിയിൽ കുടുംബാംഗമായ മഞ്ജുഷിന്റെ ആവശ്യപ്രകാരം നാട്ടിലാണ് സംസ്‌കാരം നടത്തുന്നത്. പരേതന്റെ വേർപാടിൽ ദുഃഖിച്ചിരിക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നതിനൊപ്പം പരേതന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.
വെസ്റ്റ് സസ്സെക്സ്/ ചിചെസ്റ്റർ : ചിചെസ്റ്ററിൽ മലയാളി നഴ്സിന്റെ മരണം. ചിചെസ്റ്ററിലേ ആദ്യകാല മലയാളികളിൽ ഒരാളായ ജോണിയുടെ ഭാര്യയും ചിചെസ്റ്റർ NHS ആശുപത്രിയിലെ ബാൻഡ് ഏഴ് നഴ്‌സാണ് ജോലി ചെയ്തിരുന്ന റെജി ജോണിയാണ് (49) അല്പം മുൻപ് മരണമടഞ്ഞിരിക്കുന്നത്. യുകെയിൽ എത്തുന്നതിന് മുൻപ് എറണാകുളം മെഡിക്കൽ ട്രസ്റ് ആശുപത്രിലെ നഴ്‌സായിരുന്നു പരേതയായ രജി ജോണി. ക്യാൻസർ ആണ് മരണകാരണം. ഭർത്താവ് ജോണി. ഒരു പെൺകുട്ടി (അമ്മു ജോണി ) മാത്രമാണ് ഈ ദമ്പതികൾക്കുള്ളത്.
കഴിഞ്ഞ വർഷം 2022 മെയ് മാസത്തിലാണ് സാധാരണപോലെ ആശുപത്രിയിൽ ജോലി ചെയ്യവേ റെജിക്ക് ഒരു ചെസ്റ് വേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ വൈദ്യസഹായം ലഭിക്കുകയും ചെയ്‌തിരുന്നു. കോവിഡിന് ശേഷം ഉണ്ടായ ഈ വേദന കോവിഡിന്റെ പരിണിതഫലമാണ് എന്നാണ് തുടക്കത്തിൽ കരുതിയത്. എന്നാൽ തുടന്ന് നടന്ന പരിശോധനകളിൽ ക്യാൻസർ ആണ് എന്നുള്ള വസ്തുത മനസ്സിലാക്കുന്നത്.
പിന്നീട് തുടർ ചികിത്സകൾ നടത്തിവരവേ രോഗം തിരിച്ചറിഞ്ഞു ഒരു വർഷം പോലും പൂർത്തിയാകുന്നതിനു മുൻപേ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. രോഗ വിവരം തന്നെ സഹപ്രവർത്തകരെ ഞെട്ടിച്ചപ്പോൾ ചിചെസ്റ്ററിലെ മലയാളികളെ ഒന്നടങ്കം വേദനയിൽ ആഴ്ത്തിയാണ് ഇപ്പോൾ റെജിയുടെ നിത്യതയിലേക്കുള്ള യാത്ര.
റെജിയുടെ ശവസംസ്‌കാര ചടങ്ങുകൾ തൊടുപുഴക്കടുത്തു മാറിക സെന്റ് ജോസഫ് ഫൊറോനാ പള്ളിയിൽ വച്ച് നടത്തപ്പെടും. യുകെയിലെ നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതിനുസരിച് നാട്ടിലെ തിയതി പിന്നീട് അറിയിക്കുന്നതാണ്. മരണത്തിന് മുൻപേ റെജിയുടെ തീരുമാനമാണ് സ്വന്തം മാതാപിതാക്കളെ അടക്കിയിരിക്കുന്ന സ്ഥലത്തുതന്നെ തന്നെയും സംസ്ക്കരിക്കണമെന്നുള്ളത്. പരേതയായ റെജിയുടെ മൂത്ത സഹോദരനാണ് ഈ വിവരം മലയാളം യുകെയുമായി വേദനയോടെ പങ്കുവെച്ചത്.
മറിക പാറത്തട്ടേൽ കുടുംബാംഗമാണ് പരേത. സഹോദരങ്ങൾ. പി ജെ ജോസ്, സണ്ണി ജോൺ, ജാൻസി ജോൺ, ജിജി ജോൺ. ഏറ്റവും ഇളയവളായ ജിജി ജോണിയും പരേതയായ റെജിയും ഇരട്ടകുട്ടികളാണ്.
റെജിയുടെ അകാല നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെ അറിയിക്കുന്നതിനൊപ്പം പരേതക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.
റെജിയുടെ സഹപാഠിയുടെ ഹൃദയസ്പർശിയായ കുറിപ്പുകൂടി വായിക്കാം..
റെജീ ,നീയും കാണാമറയത്ത് പോയി മറഞ്ഞല്ലോ ? നമ്മൾ 50 പേരിൽ ഓരോരുത്തരായി യാത്ര ആവുകയാണ് എത്ര ശ്രമിച്ചിട്ടും ഒന്നും മറക്കാൻ കഴിയുന്നില്ലെടാ .2022 June 24 ന് രണ്ടാഴ്ചത്തേക്ക് നാട്ടിൽ വരുമ്പോൾ എല്ലാവരെയും കാണണം എന്ന് പറഞ്ഞ് May 10th ന് ticket എടുത്തപ്പോൾ തന്നെ എൻ്റെ Leave ok ആക്കണമെന്ന് വിളിച്ച് പറഞ്ഞ നീ ,പിന്നീടുള്ള സംസാരങ്ങൾ എല്ലാം നമ്മളുടെ കണ്ടുമുട്ടലുകളെ കുറിച്ചായിരുന്നു ,പക്ഷേ ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് നീ നടത്തിയ പരിശോധനയിൽ May 26 ന് ആണ് CA Liver Secondary ആണെന്ന സത്യാവസ്ഥ മനസ്സിലായത് ,ആദ്യത്തെ കുറെ ദിവസം മനസ്സ് വേദനിച്ചെങ്കിലും നീ അതിൽ നിന്നെല്ലാം കരകയറി ,വീണ്ടും നമ്മുടെ സംസാരങ്ങൾ പഴയത് പോലെ ആയി ,നാട്ടിൽ വരണം എല്ലാവരെയും കണ്ട് പോരണം എന്ന് February വരെ നീ ആഗ്രഹിച്ചിരുന്നു ,പക്ഷേ March ആയപ്പോഴേക്കും നിൻ്റെ ആരോഗ്യനില മോശമായി തുടങ്ങി ,എന്നിരുന്നാലും നിന്നെ സ്നേഹിക്കുന്ന ഞങ്ങൾ എല്ലാവരും നിനക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരുന്നു ,ദൈവം നല്ല മനുഷ്യരെ അധികകാലം ഭൂമിയിൽ നിർത്തില്ല ,അവരെ നേരത്തേ ദൈവസന്നിധിയിലേക്ക് വിളിക്കും ആകൂട്ടത്തിൽ നിന്നെയും വിളിച്ചു. മിനിമം ഒന്നര മണിക്കൂർ ആയിരുന്നു നമ്മുടെ ഫോൺ സംഭാഷണം ,എടീ എന്നാട്ടടീ വിശേഷം എന്ന നിൻ്റെ ചോദ്യം ഇനി എങ്ങനെ ഞാൻ കേൾക്കും .വീണ്ടും കണ്ട് മുട്ടും വരെ പ്രിയകൂട്ടുകാരി നിനക്കും വിട 🙏🙏😪😪 അമ്മുവിനും ജോണിക്കും സങ്കടകരമായ ഈ അവസ്ഥ തരണം ചെയ്യാൻ ജഗദീശരൻ ശക്തി നല്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പ്രധാനമന്ത്രി ഋഷി സുനകിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് പാർലമെന്റിന്റെ സ്റ്റാൻഡേർഡ് വാച്ച് ഡോഗ്. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് പങ്കാളിത്തമുള്ള ശിശുസംരക്ഷണ സ്ഥാപനവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണ്. എം പി ചട്ടം ഏതെങ്കിലും കാരണവശാൽ ലംഘിച്ചിട്ടുണ്ടോ എന്നുള്ളത് പരിശോധിച്ചു വരികയാണ്. സ്പ്രിംഗ് ബജറ്റിൽ പുറത്തിറക്കിയ പുതിയ നയത്തിൽ നിന്ന് പ്രയോജനം നേടുന്ന ശിശു സംരക്ഷണ ഏജൻസിയായ കോരു കിഡ്‌സിൽ ഭാര്യ അക്ഷത മൂർത്തിയുടെ ഓഹരികളെക്കുറിച്ച് കഴിഞ്ഞ മാസം സുനക് ചോദ്യങ്ങൾ നേരിട്ടു.

ചാൻസലർ ജെറമി ഹണ്ട് പുതിയ ചൈൽഡ് മൈൻഡർമാർക്ക് പേയ്‌മെന്റുകൾ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ഏജൻസികൾ വഴി സൈൻ അപ്പ് ചെയ്യുന്നവർക്ക് കൂടുതൽ തുക ലഭ്യമാകും. മാർച്ച് 6-ന് ഈ ഏജൻസികളിലൊന്നായ കോരു കിഡ്‌സിന്റെ ഷെയർഹോൾഡറായി അക്ഷത മൂർത്തി ലിസ്റ്റ് ചെയ്യപ്പെട്ടു. മാർച്ച് 28 ന് നടന്ന പാർലമെന്ററി കമ്മിറ്റി ഹിയറിംഗിൽ ശിശുസംരക്ഷണ നയത്തെക്കുറിച്ച് എംപിമാർ ചോദ്യം ചെയ്തപ്പോൾ കോരു കിഡ്‌സുമായുള്ള അക്ഷതയുടെ ബന്ധത്തെക്കുറിച്ച് സുനക് പരാമർശിച്ചില്ല. ലേബർ എംപി കാതറിൻ മക്കിന്നൽ സുനകിനോട് പ്രഖ്യാപിക്കാൻ എന്തെങ്കിലും കാരണമുണ്ടോ എന്ന് ചോദിച്ചിരുന്നു.

ഹിയറിംഗിന് ഏതാനും ദിവസങ്ങൾക്ക് ശേഷം കമ്മിറ്റിക്ക് അയച്ച കത്തിൽ, തന്റെ ഭാര്യയുടെ താൽപ്പര്യം കാബിനറ്റ് ഓഫീസിൽ അറിയിച്ചിട്ടുണ്ടെന്നും മന്ത്രിമാരുടെ താൽപ്പര്യങ്ങളുടെ പുതിയ പ്രസ്താവന ഉടൻ പുറത്തുവരുമെന്നും സുനക് പറഞ്ഞു. മന്ത്രിമാരുടെ വ്യക്തിപരമായ താല്പര്യങ്ങൾ കണക്കിലെടുക്കില്ലെന്ന് റിഷി സുനക് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ചാൾസ് രാജാവ് കിരീടധാരണം നടത്താൻ ഇനിയുള്ളത് വളരെ കുറച്ച് ദിവസങ്ങൾ മാത്രം. ഇതിനോട് അനുബന്ധിച്ചു വിപുലമായ ചടങ്ങുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 2023 മെയ് 6 ശനിയാഴ്ചയാണ് കിരീടധാരണം നടക്കുന്നത്.

കിരീടധാരണ സമയം
ചാൾസ് മൂന്നാമൻ രാജാവിന്റെയും പത്നി കാമില രാജ്ഞിയുടെയും കിരീടധാരണം മെയ് 6 നാണ് നടക്കുന്നത്. ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്ന് രാജകുടുംബം ഘോഷയാത്രയായി എത്തിയതിന് ശേഷം വെസ്റ്റ്മിൻസ്റ്റർ ആബിയിലെ ചടങ്ങുകൾ രാവിലെ 11 മണിക്ക് ആരംഭിക്കും. ചടങ്ങുകൾക്ക് ശേഷം കൊട്ടാരത്തിലേക്കുള്ള ഘോഷയാത്രയിൽ കൂടുതൽ രാജകുടുംബാംഗങ്ങൾ ചേരും. ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാൽക്കണിയിൽ രാജാവും രാജ്ഞിയും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് ആ ദിവസത്തെ ആചാരപരമായ പരിപാടികൾ അവസാനിപ്പിക്കും.
ഘോഷയാത്രയുടെ റൂട്ട്
ഇരുവരും അഡ്മിറൽറ്റി കമാനം വഴി മാളിലൂടെ ഇറങ്ങി, ട്രഫാൽഗർ സ്‌ക്വയറിന്റെ തെക്ക് ഭാഗത്തേക്ക് പോകും, തുടർന്ന് വൈറ്റ്ഹാൾ, പാർലമെന്റ് സ്ട്രീറ്റ് എന്നിവയിലൂടെ കടന്ന് ആബിയിൽ എത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കിരീടധാരണത്തിനുശേഷം രാജ്ഞി വൈറ്റ്ഹാൾ, ട്രാഫൽഗർ സ്‌ക്വയർ, പാൽ മാൾ, ഹൈഡ് പാർക്ക് കോർണർ, മാർബിൾ ആർച്ച്, ഓക്‌സ്‌ഫോർഡ് സർക്കസ് എന്നിവയിലൂടെ അഞ്ച് മൈൽ യാത്ര ചെയ്തു ബാക്കിഗ്ഹാം കൊട്ടാരത്തിൽ എത്തും. യാത്രയ്ക്കായി ഇരുവരും ഗോൾഡ് സ്റ്റേറ്റ് കോച്ചാണ് ഉപയോഗിക്കുന്നത്.

കിരീടധാരണത്തിന് ശേഷമുള്ള തിങ്കളാഴ്ച, അതായത് മെയ് 8 യുകെയിൽ ബാങ്ക് അവധിയാണ്. ഈ ദിവസം സന്നദ്ധപ്രവർത്തനത്തിനായിട്ടാണ് നീക്കി വെച്ചിരിക്കുന്നത്. ഇതിലൂടെ ആളുകൾ അവരുടെ പ്രാദേശികമായ ഇടങ്ങളിലെ വിവിധ പ്രൊജക്ടുകളിൽ പങ്കുചേരുന്നു. ആഘോഷ പരിപാടികളുടെ ഭാഗമായി ടേക്ക് ദാറ്റ്, കാറ്റി പെറി, ലയണൽ റിച്ചി എന്നിവരണിനിരക്കുന്ന മ്യൂസിക് ഷോ ക്രമീകരിച്ചിട്ടുണ്ട്. 1953 ലെ രാജ്ഞിയുടെ കിരീടധാരണത്തിൽ നിന്നും ഇത്തവണത്തെ ചടങ്ങിന് ചില മാറ്റങ്ങളുണ്ട്. 1953-ലെ കിരീടധാരണം മൂന്ന് മണിക്കൂർ ദൈർഘ്യമുള്ളതും 8,000 അതിഥികൾ പങ്കെടുത്തുവെങ്കിലും ഇത്തവണത്തെ ചടങ്ങ് ചെറുതാണെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: മക്‌ഡൊണാൾഡിന് സമീപത്ത് വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയായി. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.14ഉം 15ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് ആക്രമണത്തിന് ഇരയായത്. വാർവിക്‌ഷെയറിലെ ന്യൂനട്ടണിലെ ക്വീൻസ് റോഡിലെ മക്‌ഡൊണാൾഡിന് പുറത്തുള്ള ചെറുപ്പക്കാരാണ് ഇരുവർക്കും നേരെ ആദ്യം എത്തിയതെന്നാണ് പോലീസ് പറയുന്നത്.

റിവർസ്‌ലി പാർക്കിൽ രാത്രി 7 മണിക്കും 8 മണിക്കും ഇടയിൽ പെൺകുട്ടികളിൽ ഒരാളെ ബലാത്സംഗം ചെയ്തു. രണ്ടാമത്തെ പെൺകുട്ടിയെ ജൂബിലി പാർക്കിൽ വെച്ച് രാത്രി 10 മണിക്ക് മുമ്പ് രണ്ടാം പ്രതി അതിക്രൂരമായി മർദ്ദിച്ചെന്നുമാണ് പോലീസ് റിപ്പോർട്ടിൽ ഉള്ളത്. സംഭവത്തിൽ പ്രതികൾ എന്ന് സംശയിക്കുന്ന രണ്ട് പേരുടെ ചിത്രങ്ങളും മറ്റ് വിവരങ്ങളും പോലീസ് ഇതിനോടകം തന്നെ പുറത്ത് വിട്ടിട്ടുണ്ട്. കറുത്ത തൊപ്പിയും ട്രൗസറും കറുത്ത പഫർ കോട്ടുമാണ് ഒരാൾ ധരിച്ചിരുന്നത്. മറ്റെയാൾ അഡിഡാസ് ട്രാക്ക് സ്യൂട്ട് ബോട്ടും കോട്ടുമാണ് ധരിച്ചിട്ടുള്ളത്.

ന്യൂനട്ടൺ ടൗൺ സെന്ററിലും പരിസരത്തും ഇതിനോടകം തന്നെ പോലീസ് സാന്നിധ്യം ഉണ്ട്. പട്രോളിംഗ് നടപടികളും വർധിപ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. കേസിൽ പോലീസിനു കൈമാറാൻ എന്തെങ്കിലും വിവരങ്ങൾ കൈവശമുള്ളവർ ഉടൻ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പക്കൽ എത്തണമെന്നും, കേസിന്റെ അന്വേഷണം എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ തെളിവുകൾ സഹായിക്കുമെന്നും പോലീസ് പറയുന്നു
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെയിലെ ആശുപത്രികളിൽ ഡസൻ കണക്കിന് ബലാത്സംഗങ്ങളും ലൈംഗികാതിക്രമങ്ങളും ഓരോ ആഴ്ചയും നടക്കുന്നതായി റിപ്പോർട്ട് പുറത്ത്. ഇത്തരത്തിൽ വെറും മൂന്ന് വർഷങ്ങൾ കൊണ്ട് 6,500 ആക്രമണ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂട്ടബലാത്സംഗങ്ങളും കുട്ടികൾക്ക് നേരെയുള്ള ആക്രമണങ്ങളും ഇതിൽ ഉൾപ്പെടുന്നു. പുറത്ത് വന്ന റിപ്പോർട്ടിൽ ആശുപത്രികളിൽ സ്ത്രീകൾക്ക് മതിയായ സുരക്ഷിതത്വം ലഭിക്കുന്നില്ലെന്നാണ് വ്യക്തമാക്കുന്നതെന്ന് ഹീതർ ബിന്നിംഗ് പറയുന്നു. ‘ഒരു വ്യക്തിക്ക് ഏറ്റവും കൂടുതൽ സുരക്ഷിതത്വം ലഭിക്കേണ്ട ഇടമാണ് ആശുപത്രികൾ. എന്നാൽ ഈ റിപ്പോർട്ട് അതിനെ മാറ്റി മറിക്കുന്നു’- അവർ പറഞ്ഞു.

ഔദ്യോഗിക കണക്കുകൾ ലൈംഗികാതിക്രമത്തിന്റെ ഭയാനകമായ തോത് വെളിപ്പെടുത്തുന്നു. ഈ വിഷയത്തിൽ പോലീസിന്റെ ഭാഗത്ത് നിന്ന് വേണ്ടത്ര ഇടപെടൽ ഉണ്ടായില്ലെന്നാണ് ഹെതർ ബിന്നിംഗ് ആരോപിക്കുന്നത്. കേസുകൾ റിപ്പോർട്ട് ചെയ്തിട്ടും മൗനം പാലിക്കുന്നു എന്നും ഇത് ആർക്കുവേണ്ടിയാണ് ചെയ്യുന്നതെന്നും അവർ ഉന്നയിക്കുന്നു. വിവരാവകാശ രേഖകൾ അനുസരിച്ച് ലഭിക്കുന്ന കേസുകളുടെ റിപ്പോർട്ട് പോലും പോലീസ് കണ്ടില്ലെന്ന് നടിക്കുന്നു. മൂന്ന് വർഷം കൊണ്ട് റിപ്പോർട്ട് ചെയ്ത കേസുകളിൽ പോലീസിന്റെ മൗനം ആളുകളെ ഞെട്ടിക്കുന്നു എന്നും അവർ കൂട്ടിച്ചേർത്തു .

2019 ജനുവരിക്കും 2022 ഒക്ടോബറിനും ഇടയിൽ കുറഞ്ഞത് 2,088 ബലാത്സംഗങ്ങളും 4,451 ലൈംഗികാതിക്രമങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് ആഴ്ചയിൽ 33 കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് മനസിലാക്കാം. എൻഎച്ച്എസിൽ വച്ചാണോ അതോ സ്വകാര്യ സ്ഥാപനങ്ങളിൽ വച്ചാണോ കുറ്റകൃത്യങ്ങൾ നടത്തിയതെന്ന് ഡാറ്റ വിശദമാക്കുന്നില്ല. എന്നാൽ എഴിൽ ഒന്ന് സംഭവങ്ങളും ആശുപത്രി വാർഡുകളിലാണെന്നുള്ളത് ഞെട്ടിപ്പിക്കുന്നതാണ്. കുറ്റകൃത്യങ്ങളുടെ നിരക്ക് അനുദിനം വർധിക്കുകയാണ്. സിസിടിവി പോലുള്ള മതിയായ സംവിധാനങ്ങൾ ഇല്ലാത്ത ഏരിയകളിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനെ തുടർന്ന് എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കാണമെന്ന് യൂണിയനുകൾ ആവശ്യപ്പെട്ടു
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഇപിസി ലക്ഷ്യങ്ങൾ സ്വകാര്യ വാടക മേഖലയ്ക്ക് വിനാശകരമാകുമെന്ന് ലെറ്റിംഗ്സ് ഏജൻസി മേധാവി. ഏജൻസി ഗ്രൂപ്പായ മൈ പ്രോപ്പർട്ടി ബോക്‌സിന്റെ മാനേജിംഗ് ഡയറക്‌ടർ ബെൻ ക്വയിൻട്രലാണ് പ്രസ്താവന നടത്തിയത്. വാടകയ്ക്കെടുത്ത വീടുകളിൽ ഊർജ നിരക്കിന്റെ കാര്യത്തിൽ പ്രാവർത്തികമായ നിരക്ക് നടപ്പിലാക്കണമെന്ന് അദ്ദേഹം ഭവന സെക്രട്ടറി മൈക്കൽ ഗോവിനോട് അഭ്യർത്ഥിച്ചു. നിലവിലുള്ള എനർജി പെർഫോമൻസ് സർട്ടിഫിക്കറ്റിന്റെ പരിമിതികൾ, മെച്ചപ്പെട്ട റേറ്റിംഗുകൾ പാലിക്കാൻ ഭൂവുടമകളെ നിർബന്ധിക്കുന്ന സർക്കാർ നടപടികളും കൂടിച്ചേർന്ന് 2028 ഓടെ കാര്യക്ഷമമായ മാറ്റം ഉണ്ടാകുമെന്നാണ് വിദഗ്ധർ പറയുന്നത്.

2028-ഓടെ നിലവിലെ EPC ബാൻഡിൽ നിന്ന് E മുതൽ C വരെ നിലവാരം മെച്ചപ്പെടുത്താൻ നടപടികൾ കൃത്യമായി സ്വീകരിച്ചു വരികയാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. വിമർശകർ ഇതിനെ ശിക്ഷാർഹമാണെന്ന് വിശേഷിപ്പിക്കുകയും ഭൂവുടമകൾക്ക് വലിയ ബില്ലുകളോ £30,000 വരെ പിഴയോ നേരിടേണ്ടിവരുമെന്നും അവർ അനുസരിക്കുന്നതിൽ പരാജയപ്പെട്ടാൽ വസ്തുവകകൾ വാടകയ്‌ക്ക് നൽകുന്നത് നിരോധിക്കുമെന്നും വാദിക്കുന്നു. ഊർജകാര്യക്ഷമത കൂട്ടാനുള്ള നടപടികൾക്കായി ഭൂവുടമയുടെ ഏറ്റവും കുറഞ്ഞ ചെലവ് പരിധി 3,500 പൗണ്ടിൽ നിന്ന് 10,000 പൗണ്ടായി ഉയർത്താൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്.

അതേസമയം, വാടക ഇതിനകം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു സമയത്ത് ചുവപ്പുനാടയും ചെലവും അനിശ്ചിതത്വവും കൂടുതൽ ഭൂവുടമകളെ വാടക മേഖലയിൽ നിന്ന് പുറത്താക്കുമെന്ന് ക്വയിൻട്രെൽ പറയുന്നു. ഗ്രീൻ ഹോംസ് ഗ്രാന്റ് പോലെയുള്ള മുൻ സംരംഭങ്ങളിൽ പലതും പരാജയപ്പെട്ടപ്പോൾ, രാജ്യത്തെ പഴക്കം ചെന്ന ഭവനങ്ങളുടെ ഊർജ്ജ സ്റ്റോക്കിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള ഉത്തരവാദിത്തം ഭൂവുടമകളിൽ സർക്കാർ ചുമത്തരുതെന്നും അദ്ദേഹം കൂട്ടി ചേർത്തു.