ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: കഴിഞ്ഞ 30 വർഷങ്ങളിലായി പുരുഷൻമാരുടെ ലൈംഗിക അവയവത്തിന്റെ വലിപ്പം വർധിച്ചിട്ടുണ്ടെന്ന് പഠനം. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി ഗവേഷകർ നടത്തിയ മെറ്റാ അനാലിസിസിലാണ് ഫലം പുറത്ത് വന്നത്. 1992 മുതൽ 2021 വരെ ശരാശരി ലിംഗത്തിന്റെ നീളത്തിൽ നിന്ന് 25 ശതമാനം വർദ്ധനവാണ് കണ്ടെത്തിയിരിക്കുന്നത്. 4.8 മുതൽ 6 ഇഞ്ച് വരെ വർദ്ധനവ് രേഖപ്പെടുത്തുന്നു. രാസവസ്തുക്കളുമായുള്ള സമ്പർക്കം, ജീവിതശൈലി, ജങ്ക് ഫുഡ് എന്നിവയാണ് ഇതിന് കാരണമായ ഘടകങ്ങളെന്നാണ് വിദഗ്ധർ പറയുന്നത്. പാരിസ്ഥിതികമായ പല ഘടകങ്ങൾക്കും ഇതിൽ പങ്കുണ്ട്.

ഇത് പോസിറ്റീവ് ആണെന്ന് തോന്നുമെങ്കിലും, ഇത് വളരുന്ന വന്ധ്യതാ നിരക്കുമായി ചേർത്ത് പരിശോധിക്കുമ്പോൾ ആശങ്കപ്പെടുത്തുന്നുണ്ടെന്നും ഗവേഷകർ പറയുന്നു. ദി വേൾഡ് ജേണൽ ഓഫ് മെൻസ് ഹെൽത്തിൽ വാലന്റൈൻസ് ദിനത്തിലാണ് സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി ഗവേഷക സംഘം കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചു. 1942 നും 2021 നും ഇടയിൽ നടത്തിയ 75 പഠനങ്ങളിൽ നിന്ന് അവർ ഡേറ്റ ശേഖരിച്ചു. ഇതിനായി മൊത്തത്തിൽ 55,761 പുരുഷന്മാരുടെ ലിംഗങ്ങളുടെ അളവുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ പഠനങ്ങളും വ്യത്യസ്‌ത സംസ്ഥാനങ്ങളിലെ ലിംഗത്തിന്റെ ദൈർഘ്യത്തെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു.

‘നിലവിലെ മാറ്റം ആശങ്കാജനകമാണ്. കാരണം നമ്മുടെ പ്രത്യുത്പാദന വ്യവസ്ഥ മനുഷ്യ ജീവശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ്. ഇത്രയധികം വർദ്ധനവ് ഈ കാലയളവിൽ രേഖപ്പെടുത്തിയെങ്കിൽ അത് മുന്നോട്ടുള്ള ജീവിതത്തെ പലതരത്തിൽ ബാധിക്കാൻ സാധ്യതയുണ്ട്. ജീവിതശൈലി ഉൾപ്പെടെ പല കാരണങ്ങളാണ് ഈ ഫലത്തിലേക്ക് നയിച്ചത്’- സ്റ്റാൻഫോർഡ് മെഡിസിനിലെ യൂറോളജി പ്രൊഫസറായ ഡോ. മൈക്കൽ ഐസൻബെർഗ് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: സ്‌കിൽഡ് വർക്കർ വിസ സ്‌കീമിന് കീഴിൽ ജോലി ചെയ്യുന്ന മുഴുവൻ ആളുകൾക്കും ഇനി ഹെൽത്ത് കെയർ വർക്കർ വിസയ്‌ക്കും അപേക്ഷിക്കാനാകും. 2022 ഫെബ്രുവരി 15 മുതലാണ് മാറ്റം പ്രാബല്യത്തിൽ വരുന്നത്. ആരോഗ്യ-സാമൂഹിക പരിപാലന സംവിധാനത്തിലെ സമ്മർദ്ദം ലഘൂകരിക്കാനുള്ള താൽക്കാലിക പരിഹാരമായാണ് ഈ വിസ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. മാത്രമല്ല, കൂടുതൽ ആനുകൂല്യങ്ങളും ഇതിലൂടെ വാഗ്ദാനം ചെയ്യുന്നുണ്ട്.
2023 ഫെബ്രുവരി 10 വെള്ളിയാഴ്ച ആരോഗ്യ സാമൂഹിക പരിപാലന വകുപ്പ് (DHSC) അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റ് ഫണ്ട് പ്രസിദ്ധീകരിച്ചു. വരും വർഷങ്ങളിൽ എത്തിച്ചേരാൻ പോകുന്ന ആരോഗ്യ പരിപാലന തൊഴിലാളികളുടെ ക്ഷേമത്തിനായി ഇത് പ്രയോജനപ്പെടുത്തുമെന്നാണ് പുറത്ത് വരുന്ന വിവരം. ഡിഎച്ച്എസ്‌സി ഒരു ലീഡ് ലോക്കൽ അതോറിറ്റി മുഖേന ഗ്രാന്റ് വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. പ്രാദേശികമായ വിവിധ സംഘടനകളും അധികൃതരുമായും ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനം. കൗൺസിലുകളും പ്രൊവൈഡർമാരും റിസോഴ്‌സ് കൈകാര്യം ചെയ്യുന്നതിനായി പ്രാദേശികമായ പങ്കാളിത്തം രൂപീകരിക്കേണ്ടതുണ്ടെന്നും ഫണ്ടിംഗ് സ്വീകരിക്കുന്നതിനായി ഒരു ലോക്കൽ അതോറിറ്റിയെ തിരഞ്ഞെടുക്കേണ്ടതുണ്ടെന്നും യുകെയിലെ ഹെൽത്ത് കെയർ വർക്കർ വിസ റിക്രൂട്ട്‌മെന്റ് തുടരാൻ തീരുമാനവുമായി അധികൃതർ. പുതിയതായി എത്തുന്ന ആളുകൾക്ക് വാഗ്ദാനം ചെയ്യുന്നത് നിരവധി ആനുകൂല്യങ്ങളും
ഡിഎച്ച്എസ്‌സി ഒമ്പത് ഇംഗ്ലീഷ് പ്രദേശങ്ങളിൽ ഓരോന്നിനും പരമാവധി ഫണ്ടിംഗ് അലവൻസ് നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ 2023 ഫെബ്രുവരി 24-നകം അവർക്ക് എത്രത്തോളം ആവശ്യമുണ്ടെന്നും അത് എന്തിനുവേണ്ടി ഉപയോഗിക്കുമെന്നും വ്യക്തമാക്കുന്ന അപേക്ഷകൾ സമർപ്പിക്കാൻ ലോക്കൽ അതോറിറ്റികളോട് ആവശ്യപ്പെടുന്നു. വരും കാലങ്ങളിൽ പദ്ധതി കൂടുതലായി വ്യാപിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: മാരക രോഗം മൂലം പ്രയാസപ്പെടുകയാണ് രണ്ട് പിഞ്ചു കുഞ്ഞുങ്ങൾ. ഒരു വർഷം മുൻപാണ് ടെഡിക്കും നല ഷായ്ക്കും അപൂർവവും മാരകവുമായ ജനിതക വൈകല്യം കണ്ടെത്തിയത്. ഇത് ക്രമേണ അവരുടെ ചലനത്തെയും സംസാരത്തെയും ബാധിച്ചു. സാധാരണയായി എട്ട് വയസ്സിന് മുൻപാണ് ഈ രോഗവസ്ഥ കുട്ടികളിൽ പിടിപ്പെടുന്നത്. മാരക രോഗമായ മെറ്റാക്രോമാറ്റിക് ല്യൂക്കോഡിസ്‌ട്രോഫി (എംഎൽഡി) എന്ന രോഗത്തിന് രണ്ട് പെൺകുട്ടികളും കഷ്ടപ്പെടുന്നതിന്റെ വേദനയിലാണ് ഇരുവരുടെയും മാതാപിതാക്കൾ. എന്നാൽ വിദഗ്ധരുടെ സേവനത്തെ തുടർന്ന് എൻ എച്ച് എസിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വിലയേറിയ മരുന്ന് നൽകി ടെഡിയുടെ ജീവൻ നിലനിർത്തിയിരിക്കുകയാണ്.

എന്നാൽ എൻ എച്ച് എസിന്റെ കീഴിൽ നടന്ന ഏറ്റവും നൂതനമായ ചികിത്സയുടെ ഭാഗമായി 19 മാസം പ്രായമുള്ള ടെഡി ഇപ്പോൾ സന്തോഷവതിയും ആരോഗ്യവാനുമാണ്. മൂന്ന് വയസ്സുള്ള നളയ്ക്ക് പക്ഷേ, ചികിത്സ വളരെ വൈകിയാണ് ലഭ്യമായത്. തകരാറുള്ള ജീൻ തിരുത്താൻ ഡിഎൻഎ പരിഷ്‌ക്കരിക്കുന്ന ലിബ്‌മെൽഡി എന്ന ബ്രേക്ക്‌ത്രൂ തെറാപ്പി, രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ മാത്രമേ കുട്ടികൾക്ക് നൽകാൻ കഴിയൂ. ചലിക്കാനോ കളിക്കാനോ കഴിയാത്ത അവസ്ഥയിലേക്ക് നള മാറിയപ്പോൾ മതിയായ ചികിത്സ നൽകാൻ കഴിഞ്ഞില്ല. ടെഡിയെ കഴിഞ്ഞ ജൂലൈയിലാണ് റോയൽ മാഞ്ചസ്റ്റർ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.

നിലവിൽ ജീൻ തെറാപ്പി സ്വീകരിക്കുന്ന ആദ്യത്തെ രോഗിയാണ് അവൾ. ഇപ്പോൾ രോഗത്തിന്റെ തീവ്ര ലക്ഷണങ്ങൾ ഒന്നും തന്നെ കാണിക്കുന്നില്ല. ഏകദേശം £ 2.8 മില്യൺ വിലയാണ് തെറാപ്പിക്ക്. ഇതോടെ ലോകത്തിലെ ഏറ്റവും ചെലവേറിയ മരുന്നായി ഇത് മാറി. ലണ്ടൻ ആസ്ഥാനമായുള്ള ഔഷധ നിർമ്മാതാക്കളായ ഓർച്ചാർഡ് തെറപ്യൂട്ടിക്‌സ് ആണ് ഇത് വികസിപ്പിച്ചെടുത്തത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കൊച്ചി- ലണ്ടൻ വിമാനയാത്രയ്ക്കിടെ എയർ ഇന്ത്യ വിമാനത്തിൽ യുകെ മലയാളിക്ക് ആകസ്മിക മരണം. ഡെർബിക്ക് അടുത്ത് ഇകെസ്റ്റൺ എന്ന സ്ഥലത്ത് താമസിക്കുന്ന ദിലീപ് ഫ്രാൻസിസ് ജോർജാണ് വിമാനയാത്രയ്ക്കിടെ മരണമടഞ്ഞത്. ദുരന്തം അറിയാതെ സ്വീകരിക്കാൻ കാത്തിരുന്ന ഭാര്യയേയും മക്കളേയും തേടിയെത്തിയത് ദിലീപിന്റെ മരണവാർത്തയാണ്.
വിമാന യാത്രയ്ക്കിടെ കടുത്ത ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ദിലീപിന് സഹയാത്രികരുടെ സഹായത്തോടെ അടിയന്തര മെഡിക്കൽ സഹായം ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണം നടന്ന ഉടനെ എയർ ഇന്ത്യയുടെ ഓഫീസിൽ നിന്നും ദിലീപിന്റെ കുടുംബത്തെ വിവരം അറിയിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായാണ് അറിയാൻ സാധിച്ചത്. എന്നാൽ മരണവാർത്ത എത്തുന്നതിന് മുൻപ് ഭാര്യയും മക്കളും അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിലേയ്ക്ക് തിരിച്ചു കഴിഞ്ഞിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: സ്കോട്‌ലൻഡിന്റെ ഫസ്റ്റ് മിനിസ്റ്റർ ആയ ഭരണാധികാരി നിക്കോള സ്റ്റർജിയൻ ബുധനാഴ്ച അപ്രതീക്ഷിതമായി തന്റെ രാജിപ്രഖ്യാപിച്ചു. 2014 മുതൽ സ്കോട്‌ലൻഡിന്റെ ഫസ്റ്റ് മിനിസ്റ്ററാണ് സ്റ്റർജിയൻ. തന്റെ പാർട്ടിയായ സ്കോട്ടിഷ് നാഷണൽ പാർട്ടി പുതിയ നേതാവിനെ കണ്ടെത്തുവോളം ഫസ്റ്റ് മിനിസ്റ്ററായി തുടരുമെന്നും നിക്കോള സ്റ്റർജിയൻ അറിയിച്ചു. 2026-ൽ നടക്കുന്ന അടുത്ത തിരഞ്ഞെടുപ്പുവരെ എം.പി.യായും തുടരും.

സ്കോട്‌ലൻഡിന്റെ ഭരണാധികാരിയാകുന്ന ആദ്യ വനിതയാണ് അമ്പത്തിരണ്ട് വയസ്സുള്ള സ്റ്റർജിയൻ . അധികാരമേറ്റപ്പോൾ മുതൽ ബ്രിട്ടനിൽ നിന്ന് സ്കോട്‌ലൻഡിനെ വേർപെടുത്തി സ്വതന്ത്രരാജ്യമാക്കാനുള്ള ശ്രമത്തിലായിരുന്നു അവർ. എന്നാൽ, ഇതിനായി നടത്തിയ ഹിതപരിശോധനയിൽ ഭൂരിഭാഗം സ്കോട്‌ലൻഡുകാരും ബ്രിട്ടനിൽ തുടരുന്നതിനെ അനുകൂലിക്കുകയായിരുന്നു. വീണ്ടുമൊരു ഹിതപരിശോധന നടത്താനുള്ള അവരുടെ നീക്കത്തിന് ബ്രിട്ടീഷ് സർക്കാരിന്റെ അനുമതി കിട്ടിയതുമില്ല. മാത്രമല്ല, സ്വതന്ത്രരാജ്യമാകുന്നതിൽ സ്കോട്‌ലൻഡുകാർക്ക് താത്പര്യമില്ലെന്നു കാണിക്കുന്ന അഭിപ്രായസർവേകളും പുറത്തുവന്നിരുന്നു.
എന്നാൽ, രാജിക്കുകാരണം തന്റെ തന്ത്രങ്ങൾ വിജയിക്കാത്തതിനെത്തുടർന്നുള്ള സമ്മർദമല്ലെന്നും സ്റ്റർജിയൻ പറഞ്ഞു. നീണ്ടനാളത്തെ ആലോചനയ്ക്കുശേഷമാണ് രാജിവെക്കാൻ തീരുമാനിച്ചതെന്നും രാഷ്ട്രീയക്കാരി എന്നതുപോലെ താൻ ഒരു മനുഷ്യനുമാണെന്നും ബുധനാഴ്ച രാജിപ്രഖ്യാപിച്ചു നടത്തിയ വാർത്താസമ്മേളനത്തിൽ അവർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: കേരളത്തിലെ ആശുപത്രികളിൽ നേഴ്സുമാർക്ക് ശമ്പളം കുറവാണ് എന്നുള്ളത് ഒരു യഥാർഥ്യമാണ്. ഇതിനെ ഒരു സാധ്യതയാക്കി എൻ എച്ച് എസ് അധികാരികൾ കേരളത്തിലേക്ക് എത്തുകയാണ്. ഉയർന്ന ശമ്പളത്തിന് പ്രഗത്ഭരായ ജീവനക്കാരെ റിക്രൂട്ട് ചെയ്യുക എന്നുള്ളതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. എൻ എച്ച് എസ് പ്രതിനിധികളും വിദഗ്ദരും അടങ്ങുന്ന സംഘമാണ് സന്ദർശിക്കുന്നത്.
ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട്, വെസ്റ്റ് യോർക്ക്ഷയർ ഇന്റഗ്രേറ്റഡ് കെയർ സിസ്റ്റം എന്നിവ സംയുക്തമായാണ് നടപടി കൈകൊള്ളുന്നത്. തിരുവനന്തപുരം ആസ്ഥാനമായുള്ള സംസ്ഥാന സർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്‌സ് (ഒഡിഇപിസി), കേരള സ്‌കിൽസ് കൗൺസിൽ എന്നിവയുമായി സഹകരിച്ചാണ് ഈ ടീം കേരളത്തിലെ മന്ത്രിമാരുമായാണ് കൂടിക്കാഴ്ച നടത്തുന്നത്.
കേരളവും യുകെയുമായുള്ള ബന്ധം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചർച്ച നടത്തുന്നതെന്നുമാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്. തങ്ങളുടെ അഞ്ച് പ്രതിനിധികളുടെ ഇന്ത്യാ സന്ദർശനം ആരോഗ്യ, സാമൂഹിക പരിപാലന മേഖലകളിലെ പ്രൊഫഷണൽ അവസരങ്ങൾ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നതെന്ന് വെസ്റ്റ് യോർക്ക്ഷയർ ഇന്റഗ്രേറ്റഡ് കെയർ സിസ്റ്റം പ്രതിനിധികൾ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ചാൾസ് മൂന്നാമൻ രാജാവിൻറെ കിരീടധാരണ ചടങ്ങിൽ വിവാദമായ കോഹിനൂർ രത്നം പതിച്ച കിരീടം ഭാര്യയും രാജ്ഞിയുമായ കാമില ധരിക്കില്ല. ഏറെ വാർത്തകളിൽ ഇടംപിടിച്ച കോഹിനൂർ രത്നം പതിച്ച കിരീടം ധരിക്കുക വഴി വീണ്ടും രാജ്യാന്തര തലത്തിൽ വിവാദം ഉയരാൻ ഇടയാകുമെന്ന വിലയിരുത്തലിലാണ് പുതിയ തീരുമാനം. 1911ൽ ജോർജ് അഞ്ചാമന്റെ കിരീടധാരണവേളയിൽ രാജപത്നി മേരി രാജ്ഞി അണിഞ്ഞ കിരീടം പുതുക്കിയെടുത്തു കാമില ധരിക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു.

ഈ കിരീടത്തിന്റെ രൂപകൽപനയിൽ മാറ്റം വരുത്തി കോഹിനൂറിനു പകരം കള്ളിനൻ വജ്രക്കല്ലുകൾ പതിച്ച് അലങ്കരിക്കും. കോളനിഭരണ കാലത്ത് ഇന്ത്യയിൽനിന്നു ബ്രിട്ടിഷുകാർ കോഹിനൂർ രത്നം കൈവശപ്പെടുത്തുകയ്യായിരുന്നു. രത്നം ഇന്ത്യയ്ക്കു തിരികെനൽകണമെന്ന ആവശ്യം ശക്തമായിരിക്കെ കൂടുതൽ വിവാദങ്ങൾ ഒഴിവാക്കാനും നയതന്ത്ര സൗഹൃദം ഉറപ്പാക്കാനുമാണ് ഈ തീരുമാനം. മേയ് 6 -ന് വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ചാൾസ് രാജാവിന്റെ കിരീടധാരണച്ചടങ്ങിൽ കാമില കോഹിനൂർ അണിയുമോയെന്ന ആകാംക്ഷയ്ക്കാണ് ഇതോടെ വിരാമമായത്.

1849ൽ ഈസ്റ്റ് ഇന്ത്യ കമ്പനി കൈവശപ്പെടുത്തി വിക്ടോറിയ രാജ്ഞിക്കു സമ്മാനിച്ചതാണ് 105 കാരറ്റിന്റെ കോഹിനൂർ രത്നം. കഴിഞ്ഞ സെപ്റ്റംബറിൽ എലിസബത്ത് രാജ്ഞിയുടെ സംസ്കാരവേളയിൽ മൃതദേഹപേടകത്തിനു മുകളിൽ കോഹിനൂർ പ്രദർശിപ്പിച്ചിരുന്നു. രാജപത്നിയെന്ന നിലയിൽ എലിസബത്ത് രാജ്ഞിയുടെ അമ്മ 1937ൽ അണിഞ്ഞ കിരീടത്തിലാണ് ഇപ്പോൾ കോഹിനൂർ ഉള്ളത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: മെറ്റ് പോലീസ് ഉദ്യോഗസ്ഥൻ യുവതിയെ പീഡിപ്പിച്ചു. അതിജീവിതയുടെ വീട്ടിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ പ്രതിയായ ഫാബിയൻ അഗ്വിലാർ-ഡെൽഗാഡോ (40) ആ സമയത്ത് യൂണിഫോമിലും ഡ്യൂട്ടിയിലുമായിരുന്നു. 2020 മെയ് മാസത്തിൽ യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് ഇയാൾ കുറ്റം ചെയ്തത്. സഹപ്രവർത്തകനോടൊപ്പം വീട്ടിൽ എത്തിയ പോലീസ് ഉദ്യോഗസ്ഥൻ വീട് പരിശോധിക്കാൻ എന്ന വ്യാജേനെയാണ് ഉള്ളിൽ പ്രവേശിച്ചത്.

സൗത്ത് വാർക്ക് ക്രൗൺ കോടതിയാണ് കേസിൽ വാദം കേട്ടത്. അതേസമയം, ജോലിയിൽ പുതിയ ആളായ അഗ്വിലാർ-ഡെൽഗാഡോ, തനിക്കെതിരെ ഉയർന്നു വന്ന എല്ലാ ആരോപണങ്ങളും നിഷേധിച്ചു രംഗത്ത് വന്നു. സ്ത്രീ തന്നെയാണ് ലൈംഗികമായി ദുരുപയോഗം ചെയ്തതെന്നും, കേസിൽ ഇയാൾ നിരപരാധിയാണെന്നും കഴിഞ്ഞ ദിവസം പുറത്ത് വന്ന അഭിമുഖത്തിൽ വ്യക്തമാക്കി.
ആദ്യം അയാൾ എന്നെ കടന്നുപിടിക്കുകയും, പിന്നീട് ബലമായി ചുണ്ടിൽ ചുംബിക്കാൻ ശ്രമിക്കുകയും ആയിരുന്നെന്ന് യുവതി പറയുന്നു. ‘അയാളുടെ ആക്രമണത്തിൽ നിന്ന് തിരിഞ്ഞോടാൻ ശ്രമിക്കുന്നതിനിടയിൽ വീണ്ടും ബലമായി ഉപദ്രവിക്കുകയായിരുന്നെന്നും അവർ കൂട്ടിചേർത്തു. മാറിടത്തിൽ ബലമായി കടന്ന് പിടിക്കാൻ വരെ ശ്രമമുണ്ടായി’- അവർ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബിബിസി ഡൽഹി, മുംബൈ ഓഫീസുകളിൽ ഇന്നലെ ആരംഭിച്ച ആദായനികുതി വകുപ്പിന്റെ പരിശോധന ഇന്ന് തുടർന്നേക്കും. നികുതിയിലെ ക്രമക്കേടുകൾ , ലാഭം വക മാറ്റൽ തുടങ്ങിയവ ആരോപിച്ചാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. ചൊവ്വാഴ്ച 11 . 30 -ന് ആരംഭിച്ച റെയ്ഡിൽ 2012 മുതലുള്ള രേഖകളാണ് പരിശോധിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ലാപ്ടോപ്പുകൾ പിടിച്ചെടുക്കുകയും ഫോണുകൾ പരിശോധിക്കുകയും ചെയ്തെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. റെയ്ഡ് അല്ല സർവേയാണ് നടക്കുന്നത് എന്നാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണം .

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദം പുകയുന്നതിനിടെ നടന്ന റെയ്ഡ് പ്രതികാര നടപടിയുടെ ഭാഗമാണെന്ന വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. സർക്കാരിനെ വിമർശിക്കുന്നവരെ ഉന്നമിടുന്നത് ഇന്ത്യയിൽ അസാധാരണമല്ലെന്നാണ് പരിശോധനകളോട് ബിബിസി പ്രതികരിച്ചത്. പരിശോധനകളോട് പൂർണ്ണമായി സഹകരിക്കുമെന്ന് അവർ അറിയിച്ചിട്ടുണ്ട്.

ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക മാധ്യമങ്ങളുടെയും പ്രധാന തലക്കെട്ട് ബിബിസിയിൽ നടന്ന റെയ്ഡ് ആണ്. തരംതാണ പ്രതികാര നടപടിയാണ് സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടായത് എന്നാണ് പൊതുവേയുള്ള വിമർശനം. ബിബിസിയിൽ നടത്തിയ റെയ്ഡ് അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കുമെന്ന അഭിപ്രായമാണ് പൊതുവേയുള്ളത്. റെയ്ഡും അനന്തര നടപടികളും ഇന്ത്യൻ – ബ്രിട്ടീഷ് നയതന്ത്ര ബന്ധത്തിൽ കരിനിഴൽ വീഴ്ത്തിയേക്കാമെന്ന് സംശയിക്കുന്നവരും കുറവല്ല .ബ്രിട്ടീഷ് മാധ്യമ സ്ഥാപനമായ ബിബിസിയുടെ ഇന്ത്യൻ ഓഫീസിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനകളെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നാണ് ഈ വിഷയത്തിൽ ബ്രിട്ടൻ പ്രതികരിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: കൗൺസിൽ നികുതി വർധനവിൽ വലഞ്ഞ് ജനം. ദശലക്ഷക്കണക്കിന് കുടുംബങ്ങൾ 100 പൗണ്ടോ അതിൽ കൂടുതലോ വർദ്ധനവാണ് നിലവിൽ നേരിടുന്നത്. നികുതി പുതുക്കാൻ സർക്കാർ തീരുമാനം കൈകൊണ്ടതിനെ തുടർന്നാണ് നടപടി. അനുദിനം ജീവിത ചിലവ് വർധിക്കുന്ന സാഹചര്യത്തിൽ കനത്ത പ്രഹരമാണ് ഇത് ഏൽപ്പിക്കുന്നത്. ഓരോ ദിവസവും തള്ളി നീക്കുന്നത് വളരെ ബുദ്ധിമുട്ടിയാണെന്നാണ് ജനങ്ങൾ പറയുന്നത്. നികുതി വർദ്ധനവ് കൂടിയാകുമ്പോൾ കുടുംബ ബഡ്ജറ്റ് താളം തെറ്റുമെന്ന കാര്യമുറപ്പാണെന്നും വിമർശകർ പറയുന്നു.

അതേസമയം, സെൻട്രൽ ബെഡ്‌ഫോർഡ്‌ഷെയറിലെ ഒരു കൗൺസിൽ മാത്രമാണ് 2023-24 ൽ കൗൺസിൽ നികുതി വർദ്ധിപ്പിക്കില്ലെന്ന് പറഞ്ഞത്. നികുതി വർധിപ്പിച്ചതിൽ ഏറെയും 2% ആണ്. ക്യാപ്പിംഗ് സമ്പ്രദായം രാജ്യത്ത് നിലവിൽ വന്നതിനുശേഷമുള്ള ഏറ്റവും ഉയർന്ന വർധനവാണിതെന്നുമാണ് വിമർശകർ ചൂണ്ടികാട്ടുന്നത്. ഇതോടെ ഇംഗ്ലണ്ടിലെ എല്ലാ പ്രദേശങ്ങളിലും ശരാശരി 4 ശതമാനമെങ്കിലും വർധനവ് രേഖപ്പെടുത്തുന്നു. പണപ്പെരുപ്പം അനിയന്ത്രിതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നികുതി ഉയർത്തുന്നതെന്നാണ് കൗൺസിൽ മേധാവികളുടെ വാദം.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മൂന്ന് കൗൺസിലുകൾക്കാണ് 10 ശതമാനം മുതൽ 15 ശതമാനം വരെ നികുതി വർധിപ്പിക്കാൻ പ്രത്യേക അനുമതി നൽകിയിരിക്കുന്നത്. കൗണ്ടി കൗൺസിൽസ് നെറ്റ്‌വർക്ക് സമാഹരിച്ച കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിലെ 152 ഏകീകൃത അധികാരികളിൽ 114 എണ്ണം വരുന്ന സാമ്പത്തിക വർഷത്തേക്കുള്ള വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ശരാശരി ബാൻഡ് D ഗാർഹിക ബില്ലുകൾ 5 ശതമാനം വർദ്ധനവിന് കീഴിൽ പ്രതിവർഷം £ 99 വർദ്ധിക്കും. ഏറ്റവും ഉയർന്ന നികുതിയുള്ള മേഖലകളിലെ ചെലവേറിയ സാധനങ്ങൾക്ക് ഇതിന്റെ ഇരട്ടിയിലധികം വർധനയുണ്ട്.