Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെയും ഭാര്യ കാരിയുടെയും സൗത്ത് ലണ്ടൻ വീട് സ്വന്തമാക്കണോ? 1.6 മില്യൺ പൗണ്ട് ആണ് തുക. മൂന്ന് വർഷം മുമ്പ് അവർ വാങ്ങിയതിനേക്കാൾ 400,000 പൗണ്ട് അധിക തുകയോടെയാണ് വീട് വിപണിയിൽ എത്തിയിരിക്കുന്നത്. 2019 ജൂലൈയിൽ കാംബർവെല്ലിലെ നാല് ബെഡ്‌റൂമുകളുള്ള വിക്ടോറിയൻ സെമി, ജോൺസൺ പ്രധാനമന്ത്രിയായതോടെ ബൈ-ടു-ലെറ്റ് മോർട്ട്‌ഗേജ് നൽകിയാണ് വാങ്ങിയതെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

എന്നാൽ അദ്ദേഹം ഇവിടെ താമസിച്ചിട്ടില്ല. വാടകയ്ക്ക് കൊടുത്തു. ഡൗണിംഗ് സ്ട്രീറ്റിലാണ് ഇരുവരും താമസിച്ചത്. ഈ വർഷം ആദ്യം വീട് പുതുക്കിപണിതിരുന്നു. 2,100 ചതുരശ്ര അടി വിസ്തൃതിയുള്ള വീട് മികച്ച നിലവാരത്തിലാണ് പണിതത്. കൂടാതെ ഷട്ടറുകൾ, തടി നിലകൾ, താഴ്ന്ന നിലയിലുള്ള കാസ്റ്റ് ഇരുമ്പ് റേഡിയറുകൾ എന്നിവയുൾപ്പെടെ നിരവധി സവിശേഷതകൾ നിലനിർത്തുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ഈ വർഷം അവസാനം ഡിസംബർ മാസത്തിൽ റിലീസ് ചെയ്യാനിരുന്ന നെറ്റ്ഫ്ലിക്സ് സീരീസിന് ഹാരി രാജകുമാരനും മേഗനും കൂടുതൽ സമയം ആവശ്യപ്പെട്ടതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്ഞിയുടെ മരണശേഷം ഉടൻതന്നെ ഒരു റിലീസ് ഇരുവരും ആഗ്രഹിക്കുന്നില്ലെന്നും, ഒരു വർഷമെങ്കിലും സമയം ഇരുവരും ആവശ്യപ്പെട്ടതായുമാണ് അടുത്ത വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ. ഈ വർഷം ഡിസംബറിൽ ഷോ റിലീസ് ആകും എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഇതിനായി നെറ്റ്ഫ്ലിക്സിന്റെ മുകളിലും കൂടുതൽ സമ്മർദ്ദങ്ങൾ ഉണ്ടെന്നും അതിനാൽ തന്നെ കൂടുതൽ സമയം ഇവർക്ക് നൽകുമോ എന്ന കാര്യത്തിൽ സംശയമാണെന്നും നെറ്റ്ഫ്ലിക്സിന്റെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ഹാരി രാജകുമാരൻ അടുത്തു പ്രസിദ്ധപ്പെടുത്താനിരുന്ന തന്റെ ആത്മകഥയിൽ രാജ്ഞിയുടെ മരണത്തെ തുടർന്ന് കാര്യമായ മാറ്റങ്ങൾ വരുത്തിയതായുള്ള മെയിൽ പത്രത്തിന്റെ റിപ്പോർട്ടും കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയിരുന്നു. എന്നാൽ ഇതെല്ലാം തന്നെ രാജകുടുംബവുമായുള്ള തന്റെ ബന്ധം ഹാരി രാജകുമാരൻ വിളക്കി ചേർക്കുവാൻ ആഗ്രഹിക്കുന്നുവെന്നാണ് വ്യക്തമാക്കുന്നത്.

താനും ഹാരി രാജകുമാരനും നെറ്റ്ഫ്ലിക്സിനായി ചിത്രീകരിക്കുന്ന ഡോക്യുമെന്ററിയിൽ തങ്ങളുടെ പ്രണയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കഴിഞ്ഞ മാസം മേഗൻ സൂചന നൽകിയിരുന്നു.
ഹാരി രാജകുമാരനുമായുള്ള തന്റെ അഞ്ച് വർഷത്തെ പ്രണയം തനിക്ക് ഇതുവരെ പൊതുജനങ്ങളുമായി പങ്കിടാൻ കഴിയാത്ത ജീവിതത്തിന്റെ ഭാഗങ്ങളിൽ ഒന്നാണെന്നും ദി കട്ടിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ ഡച്ചസ് പറഞ്ഞു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത്തരം ഒരു ഷോ റിലീസ് ആകുവാൻ ഇരുവരും ആഗ്രഹിക്കുന്നില്ല എന്നാണ് പുറത്തിറങ്ങിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഇരുവരുടെയും ആവശ്യം നെറ്റ്ഫ്ലിക്സ് അംഗീകരിക്കുമോ എന്ന ആശങ്കയയും നിലനിൽക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ നിന്നും സൈപ്രസിലേക്ക് ഭാര്യയോടൊപ്പമുള്ള യാത്രയ്ക്കിടെ വിമാനത്തിൽ വെച്ച് അറുപത്തിമൂന്നുകാരനായ ബ്രിട്ടീഷ് പൗരൻ കഴിഞ്ഞ രാത്രി മരണമടഞ്ഞു. യാത്രയ്ക്കിടെ ഇദ്ദേഹം അബോധാവസ്ഥയിൽ ആയതിനെ തുടർന്ന് ഭാര്യ ക്യാബിൻ ക്രൂ അംഗങ്ങളെ വിവരം അറിയിക്കുകയും, ലാൻഡ് ചെയ്ത ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. സൈപ്രസിലെ തെക്കു പടിഞ്ഞാറൻ നഗരമായ പാഫോസിലേക്കുള്ള യാത്രയ്ക്കിടെയാണ് ഈ അപകടം സംഭവിച്ചത്. ലാൻഡ് ചെയ്ത ഉടൻതന്നെ ഇദ്ദേഹത്തെ പാഫോഴ്സ് ജനറൽ ആശുപത്രിയിലേക്ക് ആംബുലൻസ് മാർഗ്ഗം എത്തിച്ചെങ്കിലും, അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞു എന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയത്. അതിനാൽ തന്നെ വിമാനത്തിൽ വച്ച് തന്നെ ഇദ്ദേഹം മരണപ്പെട്ടു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.


മരണത്തിന് പിന്നിൽ എന്തെങ്കിലും സംശയാസ്പദമായ കാരണങ്ങൾ ഉണ്ടെന്ന് ഇതുവരെ തെളിവുകൾ ഒന്നും തന്നെ ഇല്ലെന്നും അതിനാൽ തന്നെ ഇതൊരു സാധാരണ മരണമായാണ് കണക്കാക്കുന്നതെന്നും പോലീസ് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ രാത്രി തന്നെ ഇതേ വിമാനത്താവളത്തിൽ മറ്റൊരു അപകടവും സംഭവിച്ചു. ഗ്ലാസ്ഗോയിൽ നിന്നും എത്തിയ എഴുപത്തിമൂന്നുകാരിയായ സ്ത്രീ വിമാനത്തിൽ നിന്നും ഇറങ്ങുന്നതിനിടെ താഴെ വീഴുകയും സാരമായി തലയ്ക്ക് ക്ഷതം ഏൽക്കുകയും ചെയ്തു. എന്നാൽ ഇവർ അപകട നില തരണം ചെയ്തു എന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നേഴ്സുമാർക്കുള്ള ഇംഗ്ലീഷ് ഭാഷ മാനദണ്ഡത്തിൽ നിർണായക തിരുത്തുമായി എൻ എം സി. നാളുകളായി മലയാളികൾ ഉൾപ്പടെ ധാരാളം ആളുകൾ മുൻപോട്ട് വെച്ച ആവശ്യം ഇതോടെ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ ഭാഷ പ്രാവീണ്യം ഉറപ്പ് വരുത്താൻ എൻ എം സി നേരത്തെ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. മലയാളിയായ അജിമോൾ പ്രദീപാണ് ഈ പോരാട്ടത്തെ മുന്നിൽ നിന്ന് നയിച്ചത്. ധാരാളം എഴുത്തുകൾ നടത്തുകയും വിദഗ്ദരായ ആളുകളുടെ ഉൾപ്പെടെ നിർദ്ദേശവും ഉൾക്കൊണ്ടാണ് അജിമോൾ ഈ സുപ്രധാനമായ പോരാട്ടം നയിച്ചത്.

രണ്ട് ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റുകൾ താരതമ്യം ചെയ്യുമ്പോൾ മിനിമം സ്കോർ ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് ആദ്യത്തെ മാറ്റം. സ്കോറുകൾ ഒരുമിച്ചാക്കാനുള്ള സമയപരിധി 6 മാസത്തിൽ നിന്ന് 12 മാസമായി നിശ്ചയിക്കുന്നതും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇംഗ്ലീഷ് ഭാഷ ഭൂരിപക്ഷമല്ലാത്ത രാജ്യങ്ങളിൽ നിന്നും യോഗ്യത നേടിയവർക്കും ഇംഗ്ലീഷ് ടെസ്റ്റുകൾ നേരിയ വ്യത്യാസത്തിൽ നേടാൻ കഴിയാത്തവർക്കും നിലവിൽ ജോലി ചെയ്യുന്ന എംപ്ളോയർ നല്കുന്ന ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിൻ്റെ തെളിവ് സംബന്ധിച്ചുള്ളതാണ് രണ്ടാമത്തെ മാറ്റം.

ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ നിർണായകമായ മാറ്റം കൊണ്ടുവരാൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നവർ. ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ മേഖലയിൽ ജോലി ചെയ്യുന്നവർ ഇംഗ്ലീഷ് ഭാഷ ഫലപ്രദമായി ആശയവിനിമയത്തിന് ഉപയോഗിക്കുന്നുണ്ടെന്ന് കാണിക്കുന്ന വ്യക്തമായ രേഖകൾ നൽകാൻ എംപ്ളോയർമാർക്ക് ഇതിലൂടെ അനുമതി ലഭിക്കും. ഈ രണ്ടു മാറ്റങ്ങളാണ് ഇന്ന് വന്നിരിക്കുന്നത്.

നേഴ്സിംഗ് പാസായതിന് ശേഷം ബ്രിട്ടനിലെത്തി എൻ എം സി യുടെ സർട്ടിഫിക്കറ്റ് കിട്ടാനായിരുന്നു ഇതുവരെ പ്രയാസം. നിലവിലെ ഭേദഗതികൾ അംഗീകരിക്കക്കപ്പെടുമ്പോൾ ഇതും മാറും എന്നുള്ളതും ആശ്വാസകരമാണ്.

എട്ടാഴ്ച നീണ്ടു നിന്ന കൺസൾട്ടേഷനിൽ 34,000 പേരാണ് പങ്കെടുത്തത്. കഴിഞ്ഞ പത്തു വർഷങ്ങളിൽ നടന്ന എൻ എം സി കൺസൾട്ടേഷനിലെ ഏറ്റവും ഉയർന്ന പങ്കാളിത്തമായിരുന്നു ഇത്. ഇതിലെ രണ്ടു പ്രൊപ്പോസലുകൾ ഗവേണിംഗ് കൗൺസിൽ മീറ്റിംഗിൽ പരിഗണിക്കുകയായിരുന്നു.

എന്നാൽ അതേസമയം, യുകെയിലെത്തിയതിനു ശേഷം ഇംഗ്ലീഷിൽ പഠിച്ച് എക്സാം പാസായി പോസ്റ്റ് ഗ്രഡ് ജുവേറ്റ് യോഗ്യത നേടിയത് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിൻ്റെ തെളിവായി സ്വീകരിക്കണമെന്ന പ്രൊപ്പോസൽ ഗവേണിംഗ് കൗൺസിൽ പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. ഈ പ്രൊപ്പോസലിന് സമാനമായ പിന്തുണ കൺസൾട്ടേഷനിൽ ലഭിച്ചെങ്കിലും മുന്നോട്ട് ഇക്കാര്യം പരിഗണിക്കുന്നതിൽ തടസങ്ങൾ ഉണ്ടായതിനാൽ ഒഴിവാക്കുകയായിരുന്നു

ഇന്ത്യയിൽ നിന്നും നേഴ്സിംഗ് ക്വാളിഫൈഡ് ആയി യുകെയിൽ എത്തിയെങ്കിലും പിൻ നമ്പർ ലഭിക്കാതെ ഹെൽത്ത് കെയർ അസിസ്റ്റൻ്റുമാരായി വർഷങ്ങളായി ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ നിരവധിയാണ്. ഇവർക്ക് എൻ എം സി രജിസ്ട്രേഷൻ ലഭ്യമാകാൻ വഴി തുറക്കുന്ന നടപടിയിലേയ്ക്ക് നയിക്കുന്നതാണ് കൺസൾട്ടേഷൻ പ്രൊപ്പോസലുകൾക്ക് എൻ എം സി ഗവേണിംഗ് കൗൺസിൽ നൽകുന്ന അഗീകാരം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബന്ധുക്കളെയും യുകെയിലേയ്ക്ക് കൊണ്ടുവരാൻ വിദേശ വിദ്യാർത്ഥികളെ അനുവദിക്കുന്ന ഇമിഗ്രേഷൻ നിയമങ്ങൾ സർക്കാർ അവലോകനം ചെയ്യാൻ ഒരുങ്ങുന്നു. രാജ്യത്ത് വിസ അനുവദിച്ച വിദേശ വിദ്യാർത്ഥികളുടെ ആശ്രിതരുടെ എണ്ണം മൂന്ന് വർഷത്തിനുള്ളിൽ അഞ്ച് മടങ്ങ് വർദ്ധിച്ചതായി ഹോം ഓഫീസ് ഡാറ്റ വ്യക്തമാക്കുന്നു. 2019 ൽ 13,664 ആയിരുന്നെങ്കിൽ 2022 ജൂൺ വരെ അത് 81,089 ആയി ഉയർന്നു. വിദേശ വിദ്യാർത്ഥികളുടെ എണ്ണം വർധിപ്പിച്ച് വരുമാനം വർദ്ധിപ്പിക്കാൻ സർവകലാശാലകൾ ഒരുങ്ങിക്കഴിഞ്ഞു. ഇതിനാൽ പഠനത്തിനായി എത്തുന്നവരുടെ ബന്ധുകൾക്കും ഇനി വേഗം യുകെയിൽ എത്താൻ കഴിയും. നൈജീരിയക്കാരും ഇന്ത്യക്കാരും ഏറ്റവും കൂടുതൽ ആശ്രിതരെ കൊണ്ടുവരുന്നത്.

34,000 നൈജീരിയൻ വിദ്യാർത്ഥികൾ 31,898 ബന്ധുക്കളെ കൊണ്ടുവന്നപ്പോൾ 93,100 ഇന്ത്യൻ വിദ്യാർത്ഥികൾ 24,916 പേരെ കൊണ്ടുവന്നു. തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിനും പ്രതിഭകളെ ആകർഷിക്കുന്നതിനും സാമ്പത്തിക വളർച്ച മെച്ചപ്പെടുത്തുന്നതിനുമായി വിസ സമ്പ്രദായം പുനഃപരിശോധിക്കുന്ന കാര്യം പരിഗണനയിലാണ്. ചില പ്രധാന മേഖലകൾക്ക് കൂടുതൽ വിദേശ ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ ഇതിലൂടെ സാധിക്കും. തൊഴിൽ വിസകളിലുടനീളം, ആശ്രിതരുടെ എണ്ണവും അനുപാതവും വർദ്ധിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലെ റൺവേയിൽ രണ്ട് യാത്രാവിമാനങ്ങൾ തമ്മിൽ കൂട്ടുമുട്ടി. ആളപായം ഒന്നുമൊന്നും തന്നെയില്ല എന്നാണ് വിമാനത്താവള അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ഇന്നലെ രാത്രി 8 മണിയോടെ കൊറിയൻ എയർ 777 വിമാനം റൺവേയിൽ വെച്ച് ഐസ്‌ലാൻഡെയർ 767 വിമാനവുമായാണ് കൂട്ടിമുട്ടിയത്. എന്നാൽ പൂർണ്ണമായും ഇരു വിമാനങ്ങളും തമ്മിൽ അപകടകരമായ തരത്തിലുള്ള കൂട്ടിമുട്ടൽ നടന്നില്ല എന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കിയിരിക്കുന്നത്. കൊറിയൻ വിമാനം രാത്രി ഏഴരയോടെ കൊറിയയിലെ സിയോളിലേക്ക് യാത്ര തിരിക്കാൻ ഇരിക്കുകയായിരുന്നു. പാർക്ക് ചെയ്തിരുന്ന ഐസ്‌ലാൻഡെയർ വിമാനത്തിലേക്ക് കൊറിയൻ വിമാനം കൂട്ടിമുട്ടുകയായിരുന്നു എന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.
സംഭവസ്ഥലത്ത് ഉടൻതന്നെ എമർജൻസി സർവീസുകൾ എത്തുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ലണ്ടൻ ഫയർ ബ്രിഗേഡും ലണ്ടൻ ആംബുലൻസ് സർവീസും ഉടൻതന്നെ സ്ഥലത്തെത്തി ആവശ്യമായ സഹായങ്ങൾ നൽകിയതായും എയർപോർട്ട് അധികൃതർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യൂറോപ്പ് മലയാളികൾ ആകാംഷയോടെ കാത്തിരിക്കുന്ന മലയാളം യുകെ ബോളിവുഡ് ഡാൻസ് മത്സരത്തിന് ഒക്ടോബർ 8 ന് തിരശ്ശീലയുയരും. മലയാളം യുകെ ന്യൂസിൻ്റെ 2022 ലെ അവാർഡ് നൈറ്റിനോട് അനുബന്ധിച്ച് നടത്തുന്ന ബോളിവുഡ് ഡാൻസ് മത്സരത്തിന് യുകെയുടെ വിവിധ ഭാഗങ്ങളിൽനിന്നും നിരവധി ടീമുകൾ മാറ്റുരയ്ക്കും. ഒക്ടോബർ 8ന് യോർക്ക് ക്ഷയറിലെ കീത്തിലിയിലാണ് ബോളിവുഡ് ഡാൻസ് മത്സരം നടക്കുക. അത്യധികം ആവേശം നിറഞ്ഞ മത്സരത്തിന് വലിയ പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കോവിഡ് കാലം കഴിഞ്ഞതിന് ശേഷമുള്ള വലിയൊരാഘോഷത്തിനാണ് യോർക്ക്ക്ഷയർ സാക്ഷിയാവുക. 1001 പൗണ്ട് ഒന്നാം സമ്മാനവും 751, 501 പൗണ്ടുകൾ രണ്ടും മൂന്നും സ്ഥാനത്ത് എത്തുന്നവർക്കായി ഒരുക്കിയിരിക്കുന്നു. സത്യസന്ധമായ വിധി നിർണ്ണയത്തിലൂടെ ബോളിവുഡ് ഡാൻസ് മത്സരത്തിൻ്റെ വിജയികളെ മലയാളം യുകെ പ്രഖ്യാപിക്കും. ബോളിവുഡ് ഡാൻസ് മത്സരത്തിന് ശേഷം നടക്കുന്ന അവാർഡ് നൈറ്റിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകും. മലയാളം യുകെയുടെ 2022 ലെ അവാർഡ് ജേതാക്കൾക്കുള്ള അവാർഡുകൾ തദവസരത്തിൽ നല്കും. അതീവ ശ്രദ്ധയോടെ മലയാളം യുകെ ടീമംഗങ്ങൾ പരിഗണിച്ച അവാർഡുകളാണ് നല്കപ്പെടുക.

ഒക്ടോബർ എട്ടാം തീയതി യോർക്ക്ക്ഷയറിലെ കീത്തിലിയിൽ നടക്കുന്ന അവാർഡ് നൈറ്റിന് വളരെ വിപുലമായ ഒരുക്കങ്ങളാണ് മലയാളം യുകെ ന്യൂസ് ഒരുക്കിയിരിക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാർ അവാർഡ് നൈറ്റിൽ വിസ്മയങ്ങൾ വിരിയിക്കാനുള്ള ഒരുക്കത്തിലാണ്. അവാർഡ് നൈറ്റ് മനോഹരമാക്കാനായിട്ട് ആധുനിക സാങ്കേതിക വിദ്യയോടെ സഹായത്തോടെയുള്ള മികച്ച സൗകര്യങ്ങളാണ് പ്രേക്ഷകർക്കായി കാത്തിരിക്കുന്നത്..

Venue:
Victoria Hall
Hardings Road
Keighley, WestYorkshire
BD213JN

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കവന്‍ട്രി: നോര്‍ത്ത് വെയ്ല്‍സിലെ ബാംഗോറില്‍ താമസിക്കുന്ന മലയാളി കുടുംബത്തിനെ ദുഃഖത്തിലാഴ്ത്തി പതിന്നാലുകാരിയുടെ മരണം. മരണമടഞ്ഞത് കോട്ടയം അതിരമ്പുഴ സ്വദേശികളായ ബിജുവിന്റെയും സിജിയുടെയും മകൾ അലീന. ഹൃദ്രോഗ സംബന്ധമായ ചികിത്സകൾ നടത്തിവരുകയായിരുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് മരണം സംഭവിച്ചത്. ഹൃദ്രോഗ ചികിത്സയിൽ വൈദഗ്ദ്ധ്യം നേടിയ ന്യുകാസില്‍ ഫ്രീമാന്‍ ഹോസ്പിറ്റലില്‍ ആയിരുന്നു ചികിത്സ. ഏതാനും ദിവസം ചികിത്സ സ്വീകരിച്ചതിന് പിന്നാലെ രോഗനില വഷളായി മരണം സംഭവിക്കുക ആയിരുന്നു. ഏറെക്കാലമായി ബാംഗോറില്‍ താമസിച്ച് വരികയായിരുന്നു. കുട്ടിയുടെ മരണവാർത്ത അറിഞ്ഞ് യുകെയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള നിരവധി മലയാളികളാണ് എത്തിയത്.

അലീനയുടെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഏഴ് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ പ്രതിയായ ട്രാൻസ് മാന്റെ ലിംഗഭേദം നിയമപരമായി പ്രതിരോധിച്ച സംഭവത്തിലാണ് ഇപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. സംഭവത്തിൽ പോലീസ് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. പോലീസിന്റെ ജോലി പ്രതികളെ അല്ലെങ്കിൽ കുറ്റവാളികളെ പിടികൂടുന്നതിലാകണമെന്ന് ഹോം സെക്രട്ടറി പറഞ്ഞു.

കേസിലെ പ്രതിയായി ശിക്ഷിക്കപ്പെട്ട സാലി ആൻ ഡിക്‌സൺ (58)ന്റെ ലിംഗസ്വത്വത്തെ കുറിച്ചുള്ള പോലീസിന്റെ വിശദീകരണത്തിലാണ് പ്രതിഷേധം ഉയർന്നത്. സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വിഷയം വലിയ രീതിയിൽ ചർച്ചയാവുകയാണ്. ജോൺ സ്റ്റീഫൻ ഡിക്‌സൺ, 1980-കളുടെ അവസാനത്തിലും 1990-കളിലും ലിംഗമാറ്റം നടത്തുന്നതിന് മുമ്പ് നടന്ന 30 കേസുകളിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഡിക്‌സണിന്റെ ഇരകളിൽ ഏറ്റവും പ്രായം കുറഞ്ഞയാൾക്ക് ഏഴ് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന് 18 വർഷത്തെ കസ്റ്റഡി തടവ് വിധിച്ചിരുന്നു.

അപകടകാരിയായ ഒരു കുറ്റവാളിയെ ജയിലിൽ അടയ്ക്കാൻ സസെക്സ് പോലീസ് നന്നായി പ്രവർത്തിച്ചുവെന്ന് ബ്രാവർമാൻ എംപി പറഞ്ഞു. എന്നാൽ രാഷ്ട്രീയം കളിക്കരുതെന്നും കുറ്റവാളികളെ പിടികൂടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നികുതി വെട്ടികുറയ്ക്കാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരെ പരസ്യവിമർശനവുമായി ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്. ഈ നീക്കം പിൻവലിക്കണമെന്നും ഇല്ലാത്ത പക്ഷം ജീവിത ചിലവുകൾ വർധിക്കുന്ന സാഹചര്യത്തിലേക്ക് എത്തുമെന്നും അധികൃതർ ചൂണ്ടികാട്ടുന്നു. അസാധാരണമായ ഈ നീക്കം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്നും, ഇത് അസ്വമത്വം വർധിപ്പിക്കാൻ ഇടയാക്കുമെന്നും ഐഎംഎഫ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഇപ്പോൾ തന്നെ വിപണികൾ പ്രതിസന്ധിയിലാണ്. പൗണ്ടിന്റെ മൂല്യം ചരിത്രത്തിൽ താഴേക്ക് പോയതും ഈ അടുത്താണ്. എന്നാൽ നടപടി രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകുമെന്നാണ് വിദഗ്ദർ പറയുന്നത്. 50 വർഷത്തിനിടെ രാജ്യത്തെ ഏറ്റവും വലിയ നികുതി പാക്കേജ് ചാൻസലർ ക്വാസി ക്വാർട്ടെങ് വെള്ളിയാഴ്ച പുറത്തിറക്കി. 45 ബില്യൺ പൗണ്ട് വെട്ടിക്കുറയ്ക്കുന്നത് സർക്കാർ കടമെടുത്താണ്. ഇതെല്ലാം രാജ്യത്തെ പ്രതിസന്ധിയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

എല്ലാവരുടെയും ജീവിതനിലവാരം ഉയർത്തുന്നതിനായി സമ്പദ്‌വ്യവസ്ഥ വളർത്തുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ട്രഷറി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാക്കളിൽ ചിലർക്ക് തടസ്സം സൃഷ്ടിച്ചുകൊണ്ട് മോർട്ട്ഗേജ് ഇടപാടുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

RECENT POSTS
Copyright © . All rights reserved