Main News

ഷെഫ് ജോമോൻ കുര്യാക്കോസ്

സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽക്കേ ജോമോന് മോഹൻലാൽ ഒരു അഭിനിവേശം ആണ് .ജീവിത ചക്രം മുൻപോട്ട് ചലിച്ചപ്പോൾ ആ അഭിനിവേശത്തിന്റെ ആഴവും പരപ്പും കൂടി ഷെഫ് ആയപ്പോൾ മുതൽ ജോമോന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ലാലേട്ടന് ഒരു നേരത്തെ ആഹാരം വെച്ച് വിളമ്പി കൊടുക്കണം എന്നത് . ലാലേട്ടൻ കഴിഞ്ഞ തവണ ലണ്ടനിൽ വന്നപ്പോൾ നിർഭാഗ്യവശാൽ ഈ ആഗ്രഹം സാധിക്കാൻ പറ്റിയില്ല എന്നാൽ മോഡേൺ ട്വിസ്റ്റ് ഉള്ള ഒരു 7 കോഴ്സ് മെനു ജോമോന്റെ കിച്ചണിൽ റെഡി ആയിരുന്നു . തന്റെ കൈയിൽ ഇരുന്ന മെനു ആർക്കും ഉണ്ടാക്കി കൊടുക്കുകയോ അതിന്റെ സീക്രട്ട് ചേരുവകളും പാചകം ചെയ്യുന്ന വിധവും രീതിയും ഒന്നും വെളിയിൽ വിടാതെ നിധി കാക്കുന്നതു പോലെ ജോമോൻ സൂക്ഷിച്ചു വച്ചു .

ലാലേട്ടന്റെ ഇത്തവണത്തെ സന്ദർശനത്തിൽ അദ്ദേഹം തന്റെ ഹോട്ടലിൽ വരുന്നു എന്നറിഞ്ഞപ്പോൾ ജോമോന് ഒന്നും ആലോചിക്കാൻ ഇല്ലായിരുന്നു .ആ 7 കോഴ്സ് മെനുവിൽ ലാലേട്ടന് ഏറ്റവും ഇഷ്ടപ്പെട്ട വിഭവം ആയ ഗ്രിൽഡ് വൈൽഡ് ആഫ്രിക്കൻ പ്രോണിന്റെ റെസിപ്പി ഈ വേൾഡ് ഫുഡ് ഡേയിൽ ജോമോൻ ഇന്ന് ആദ്യമായി മലയാളം യു കെയിലെ വീക്കെൻഡ് കുക്കിങ്ങിലൂടെ ലോക മലയാളികൾക്ക് പരിചയപ്പെടുത്തുന്നത്. ആറാംതമ്പുരാൻ സിനിമയിലെ ‘ജലഗിത്താറിന്റെ ഹൃദയ തന്ത്രികൾ ഈണം ഉതിർക്കുന്ന…’ എന്ന സംഭാഷണത്തിൽനിന്നു പ്രേരണ ഉൾക്കൊണ്ടാണ് ഈ വിഭവത്തിന്റെ പ്ലേറ്റിംഗ്‌ ജോമോൻ നടത്തിയത് .അവസാനം ജോമോനിൽ നിന്ന് ഓട്ടോഗ്രാഫും ഒപ്പിട്ട് മേടിച്ചാണ് അഭിനയത്തിന്റെ കുലപതി മടങ്ങിയത്

ഗ്രിൽഡ് വൈൽഡ് ആഫ്രിക്കൻ പ്രോൺ

കൊഞ്ച് -10 -15

മാരിനേഷന് വേണ്ട സാധനങ്ങൾ

ഓയിൽ -50 എംൽ

മഞ്ഞൾപൊടി -1 ടീസ്പൂൺ

ഇഞ്ചി അരിഞ്ഞത് -1 ടീസ്പൂൺ

പച്ച മുളക് അരിഞ്ഞത് -2 എണ്ണം

കറിവേപ്പില – 1 തണ്ട് ഇല പൊടിയായി അരിഞ്ഞത്

 

ഗ്‌ളൈസ് ഉണ്ടാക്കാൻ ആവശ്യം ഉള്ള സാധനങ്ങൾ

തേങ്ങാപ്പാൽപ്പൊടി – 1 കപ്പ്

ചെറു ചൂട് വെള്ളം -1 കപ്പ്

ലെമൺ ഗ്രാസ് -1 എണ്ണം

മഞ്ഞൾപ്പൊടി -1 ടീസ്പൂൺ

വെളിച്ചെണ്ണ -2 ടീസ്പൂൺ

പച്ചമുളക് -2 എണ്ണം

കറിവേപ്പില -1 തണ്ട്

ക്രഷ് ഡ് പെപ്പർ -1 ടീസ്പൂൺ

വെളുത്തുള്ളി അരിഞ്ഞത് -2 ടീസ്പൂൺ

പാചകം ചെയ്യേണ്ട വിധം

കൊഞ്ച് നീളത്തിൽ നടുവേ മുറിച്ചു നന്നായി കഴുകി എടുക്കുക . മാരിനേഷന് പറഞ്ഞിരിക്കുന്ന ചേരുവകൾ എല്ലാം നന്നായി മിക്സ് ചെയ്തെടുത്തു പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കുക.ഈ പേസ്റ്റ് വൃത്തിയാക്കി വച്ചിരിക്കുന്ന കൊഞ്ചിൽ തേച്ചു പിടിപ്പിക്കുക . സോസ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ കറിവേപ്പില,വെളുത്തുള്ളി പച്ചമുളക് മഞ്ഞൾപൊടി എന്നിവ ചേർത്ത് വഴറ്റുക ,തേങ്ങാപ്പാൽ നല്ല കട്ടിയിൽ ഉണ്ടാക്കി പാനിലേയ്ക്ക് ചേർക്കുക .ഒപ്പം ലെമൺ ഗ്രാസും ചേർത്ത് ചെറു തീയിൽ സോസ് കുറുക്കി എടുക്കുക .ശേഷം ഒരു അരിപ്പയിൽ കൂടി അരിച്ചെടുക്കുക . മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന കൊഞ്ച് ഒരു ഗ്രില്ലിൽ വച്ച് (ഫ്ലഷ് മുകളിൽ വരത്തക്ക രീതിയിൽ ) കുക്ക് ചെയ്യുക .കൂടെ ഉണ്ടാക്കി വച്ചിരിക്കുന്ന ലെമൺ ഗ്രാസ് ഗ്‌ളൈസ് ഫ്ളെഷിൽ ഒഴിച്ച് ഒരു 2 മിനിറ്റു കൂടി ഗ്രില്ലിൽ വയ്ക്കുക .180 ഡിഗ്രി പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 3 -4 മിനിറ്റ് കൂടി വച്ച് പൂർണ്ണമായും കുക്ക് ചെയ്‌തെടുക്കുക .

കൊഞ്ചിൻറെ ഫ്ലെഷ് സൈഡ് എപ്പോഴും മുകളിലേയ്ക്കു വച്ചായിരിക്കണം കുക്ക് ചെയ്യേണ്ടത് .

ഷെഫ് ജോമോൻ കുര്യാക്കോസ്

 

 

 

 

 

 

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ബൈബിൾ കലോത്സവത്തിന് മുന്നോടിയായിട്ടുള്ള പ്രസ്റ്റൺ റീജിയണൽ ബൈബിൾ കലോത്സവം ലിവർപൂളിൽ പുരോഗമിക്കുന്നു. അത്യന്തം വാശിയേറിയ മത്സരം അഞ്ച് സറ്റേജുകളിലായിട്ടാണ് നടന്നുകൊണ്ടിരിക്കുന്നത്. ആദിമാതാപിതാക്കൾ മുതൽ ആദിമ ക്രൈസ്തവ സമൂഹം വരെയുള്ള സംഭവ കഥയുടെ ദൃശ്യാവിഷ്കാരങ്ങൾ ഓരോ സ്റ്റേജിലും മാറി മറിയുന്ന കാഴ്ചയാണിപ്പോൾ. സംഘാടക മികവുകൊണ്ട് കൃത്യ സമയത്ത് തന്നെ എല്ലാ സ്റ്റേജിലും മത്സരം പൊടിപൊടിക്കുകയാണ്.

മത്സരങ്ങളുടെ ആദ്യ ഫലങ്ങൾ പുറത്തു വന്നു തുടങ്ങി. പതിവ് തെറ്റിക്കാതെ ലീഡ്സ് സെൻ്റ് മേരീസ് ആൻ്റ് സെൻ്റ് വിൽഫ്രിഡ്സ് ഇടവക പോയിൻ്റ് വേട്ട തുടങ്ങി.

പ്രസ്റ്റൺ റീജിയനു പുറത്തു നിന്നുമുള്ള കാണികളടക്കം വലിയ ജന തിരക്കാണനുഭവപ്പെടുന്നത്.
സ്റ്റേജ് നമ്പർ 2 വിൽ സീനിയേഴ്സിൻ്റെ ഗ്രൂപ്പ് സോങ്ങും സ്റ്റേജ് നമ്പർ 1 ൽ മാർഗ്ഗംകളിയും നടക്കുകയാണിപ്പോൾ.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലിവർപൂൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അതിരൂപതാ തലത്തിൽ സംഘടിപ്പിച്ചിരിക്കുന്ന രൂപതാ തല ബൈബിൾ കലോത്സവത്തിന് മുന്നോടിയായി ഐ പ്രെസ്റ്റൻ റീജിയണൽ ബൈബിൾ കലോത്സവത്തിന് ഇന്ന് ലിവർപൂളിൽ തിരി തെളിഞ്ഞു . ലിവർപൂൾ മർച്ചന്റ് ടെയ്‌ലർ ബോയ്സ് സ്‌കൂളിൽ ആണ് മത്സരങ്ങൾ നടക്കുന്നത്. നാനൂറോളം മത്സരാർഥികളാണ് വിവിധ വേദികളിലായി മത്സരങ്ങളിൽ പങ്കെടുക്കുന്നത്.

പ്രെസ്റ്റൻ റീജിയണിലെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ ഉള്ള മത്സരാർഥികൾ ആണ് മത്സരത്തിൽ പങ്കെടുക്കാൻ എത്തിയത്. പരിപാടിയുടെ വിജയത്തിനായി വിപുലമായ കമ്മറ്റിയാണ് പ്രവർത്തിച്ചു വരുന്നത് . റെവ ഫാ ആൻഡ്രൂസ് ചെതലന്റെ നേതൃത്വത്തിൽ ലിവർപൂൾ ലിതെർലാൻഡ് ഔർ ലേഡി ക്വീൻ ഓഫ് ദി പീസ് ഇടവകയാണ് ബൈബിൾ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത് .

ലിവർപൂളിൽ നടക്കുന്ന റീജിയൻ ബൈബിൾ കലോത്സവത്തിൻെറ വിശേഷങ്ങൾ ലോകമെങ്ങുമുള്ള മലയാളികളിലേയ്‌ക്കെത്തിക്കാൻ വിപുലമായ സജ്ജീകരങ്ങളാണ് മലയാളംയുകെ ന്യൂസ് ടീം ഒരുക്കിയിരിക്കുന്നത്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: റോയൽ മെയിലിൽ തൊഴിൽ അവസരങ്ങൾ വെട്ടികുറയ്ക്കാനൊരുങ്ങി അധികൃതർ. അടുത്ത ഓഗസ്റ്റിൽ 10,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുമെന്നാണ് പുതിയ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി 6,000 പേരെ പിരിച്ചുവിടാൻ ഒരുങ്ങുന്നുവെന്നും കമ്പനി മുന്നറിയിപ്പ് നൽകി.

പിരിച്ചുവിടലുകൾക്ക് പുറമേ, പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി ധാരാളം വെട്ടി ചുരുക്കലുകൾ ഉണ്ടാകും. മുഴുവൻ വർഷവും നഷ്ടം 350 മില്യൺ പൗണ്ടിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റോയൽ മെയിൽ പറഞ്ഞു. എട്ട് ദിവസത്തെ വ്യാവസായിക പ്രവർത്തനത്തിന്റെ നേരിട്ടുള്ള ആഘാതവും പോസ്റ്റ് ചെയ്യുന്ന പാഴ്സലുകളുടെ കുറഞ്ഞ അളവും ഇതിൽ ഉൾപ്പെടുന്നുവെന്നും കൂട്ടിച്ചേർത്തു.

എന്നാൽ തൊഴിലാളി സമരത്തെ തുടർന്ന് കമ്പനിയ്ക്ക് വലിയ നഷ്ടം ഉണ്ടായെന്നും ഇതിനെ മറികടക്കാൻ വേറെ നടപടി ഒന്നുമില്ലെന്നുമാണ് നൽകുന്ന വിശദീകരണം. തൊഴിലാളികളെ പിരിച്ചു വിടുന്നതിൽ സങ്കടം ഉണ്ടെന്നും, കമ്പനിയുടെ നിലവിലെ അവസ്ഥ മോശമായതുകൊണ്ടാണ് ഇത്തരമൊരു നടപടിയെന്നും റോയൽ മെയിലിന്റെ ചീഫ് എക്സിക്യൂട്ടീവ് സൈമൺ തോംസൺ പറഞ്ഞു. പ്രതിസന്ധികളെ തരണം ചെയ്യാൻ നിരന്തരം ശ്രമിച്ചിരുന്നുവെന്നും എന്നാൽ തുടർച്ചയായ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടിയെന്നുമാണ് മാധ്യമങ്ങൾ പറയുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: എം പി മാരിൽ നിന്നും വീണ്ടും തിരിച്ചടി നേരിട്ട് ലിസ് ട്രസ്. ചാൻസലറെ പുറത്താക്കുകയും ഒരു പ്രധാന സാമ്പത്തിക നയത്തിൽ പിന്നോട്ട് പോവുകയും ചെയ്തതിന് ശേഷമാണിത്. ലിസ് ട്രസിന് ഇങ്ങനെ തുടരാനാവില്ലെന്നാണ് ഒരു മന്ത്രി വിഷയത്തിൽ പ്രതികരിച്ചത് . പ്രധാനമന്ത്രിയുടെ വാർത്താ സമ്മേളനത്തിന് ശേഷം പാർട്ടി നിരാശയുടെ അവസ്ഥയിലാണെന്ന് മറ്റൊരു ടോറി എംപി പറഞ്ഞു.

എന്നാൽ ട്രസ് അനുകൂല എം പി മാരും വിഷയത്തിൽ പ്രതികരണം നടത്തുന്നുണ്ട്. ട്രസ് പിന്തുണക്കാരനായ ക്രിസ്റ്റഫർ ചോപ്പ് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു. പ്രധാനമന്ത്രി പദവി അവൾക്ക് നന്നായി കൈകാര്യം ചെയ്യാൻ അറിയാമെന്നും അതിനു ആരുടേയും അഭിപ്രായം ആവശ്യമില്ലെന്നും പറഞ്ഞു. അവളുടെ സ്ഥാനം സുരക്ഷിതമാക്കാൻ അവൾക്കറിയാമെന്നും ഇല്ലാത്തപക്ഷം അത് കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലിസ് ട്രസിനെതിരെ പാർട്ടിയിൽ നിന്ന് തന്നെ രൂക്ഷവിമർശനം ഉയരുന്നതിനിടയിലാണ് എം പിമാരുടെ വാക്കുകൾ ചർച്ചയാകുന്നത്.

ലിസ് ട്രസ് ചാൻസലർ ക്വാസി ക്വാർട്ടെംഗിനെ പുറത്താക്കുകയും കോർപ്പറേഷൻ നികുതി 19% ൽ നിന്ന് 25% ആക്കാനുള്ള തീരുമാനം മാറ്റുകയും ചെയ്തിരുന്നു. ഈ മാസമാദ്യം ആദായനികുതിയുടെ ഉയർന്ന നിരക്ക് ഒഴിവാക്കാനുള്ള തന്റെ പദ്ധതി ലിസ് ട്രസ് റദ്ദാക്കിയതിന് ശേഷമുള്ള മിനി-ബജറ്റിലെ പ്രഖ്യാപനം പിന്നോട്ട് പോകുന്നതിനെ സൂചിപ്പിക്കുന്നു എന്നാണ് വിമർശകർ ചൂണ്ടികാട്ടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ഹാരി പോട്ടർ സിനിമകളിൽ ഹാഗ്രിഡായി വേഷമിട്ട പ്രമുഖ നടൻ റോബി കോൾട്രെയിൻ (72) അന്തരിച്ചു. ഹാരി പോട്ടർ സിനിമകൾക്ക് പുറമേ, ഐറ്റിവിയിലെ ഡിറ്റക്ടീവ് ഡ്രാമ ആയിരുന്ന ക്രാക്കറിലും, ജെയിംസ് ബോണ്ട് സിനിമകളായ ഗോൾഡൻഐ, ദി വേൾഡ് ഈസ്‌ നോട്ട് ഇനഫ് എന്നിവയിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ ചെയ്തു. സ്കോട്ട്ലൻഡിലെ ഫാൽകിർക്കിനടുത്തുള്ള ആശുപത്രിയിൽ വച്ചായിരുന്നു അദ്ദേഹത്തിന് മരണമെന്ന് റോബിയുടെ വക്താവ് അറിയിച്ചു. മൂന്നുവർഷം അടുപ്പിച്ച് മികച്ച നടനുള്ള ബാഫ്റ്റാ അവാർഡിന് അദ്ദേഹം അർഹനായിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണത്തിൽ ഹാരി പോർട്ടർ രചയിതാവ് ജെ കെ റൗലിങ്, എമ്മ വാട്സൺ ഉൾപ്പെടെയുള്ളവർ ദുഃഖം രേഖപ്പെടുത്തി. സ്കോട്ട്ലാൻഡ് പ്രഥമ മന്ത്രി നിക്കോള സ്റ്റർജിയോനും അദ്ദേഹത്തിന്റെ മരണത്തിലുള്ള ദുഃഖം അറിയിച്ചു.


വളരെയധികം പ്രതിഭാശാലിയായ ഒരാളായിരുന്നു റോബിയെന്ന് ജെയിംസ് ബോണ്ട് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് പ്രതികരിച്ചു. ആന്റണി റോബർട്ട്‌ മക് മില്യൻ എന്ന പേരിൽ 1950 ൽ സൗത്ത് ലങ്കാഷെയറിലാണ് അദ്ദേഹം ജനിച്ചത്. അധ്യാപകനും പിയാനിസ്റ്റുമായ ജീൻ റോസിന്റെയും ജനറൽ പ്രാക്ടീഷണറായ ഇയാൻ ബാക്സ്റ്റർ മക് മില്ലന്റെയും മകനായിരുന്ന കോൾട്രെയ്ൻ. 1979-ൽ പ്ലേ ഫോർ ടുഡേ എന്ന ടിവി സീരീസിലൂടെയാണ് നടന്റെ കരിയർ ആരംഭിച്ചത്, എന്നാൽ ബിബിസി ടിവി കോമഡി സീരീസായ എ കിക്ക് അപ്പ് ദ എയ്റ്റീസ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്, അതിൽ ട്രേസി ഉൾമാൻ, മിറിയം മാർഗോളീസ്, റിക്ക് മയൽ എന്നിവരും അഭിനയിച്ചു. അദ്ദേഹത്തിന്റെ മരണത്തിൽ നിരവധി പേരാണ് തങ്ങളുടെ ദുഃഖം അറിയിച്ചിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ ധനകാര്യ മന്ത്രി ക്വാസി ക്വാർട്ടെങിനെ പുറത്താക്കിയതായുള്ള തീരുമാനം അറിയിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ലിസ് ട്രെസ്സ്. അതോടൊപ്പം സാമ്പത്തിക രംഗത്തെ ഉദ്ദേജിപ്പിക്കുന്നതിനായി മുൻപ് പ്രഖ്യാപിച്ച ടാക്സുകൾ കുറയ്ക്കുവാനുള്ള തീരുമാനം പിൻവലിക്കുകയാണെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നിലവിലുള്ള സാമ്പത്തിക രംഗത്തെ ഉത്തേജിപ്പി ക്കുന്നതിനായി സെപ്റ്റംബർ 23 നാണ് ധനമന്ത്രിയായിരുന്ന ക്വാർട്ടെങ്ങ് ടാക്സുകൾ കുറയ്ക്കുവാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. എന്നാൽ ഈ തീരുമാനത്തോട് വാണിജ്യ സമൂഹവും വിപണിയും ശക്തമായ എതിർപ്പാണ് പ്രകടിപ്പിച്ചത്. എന്നാൽ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച കൈവരിക്കുന്നതിനു വേണ്ടിയുള്ള തന്റെ ദൗത്യം നിറവേറ്റുവാൻ പ്രധാനമന്ത്രിയായി തുടരുമെന്ന് ലിസ് ട്രെസ്സ് ഉറപ്പിച്ചു പറഞ്ഞു. യുഎസ് ഉച്ചകോടിയിൽ നിന്ന് നേരത്തെ മടങ്ങിയെത്തിയ പ്രധാനമന്ത്രി ക്വാസി ക്വാർട്ടെങിനെ സ്ഥാനത്തു നിന്നും പുറത്താക്കിയ ശേഷമാണ് എട്ട് മിനിറ്റ് നീണ്ട വാർത്താ സമ്മേളനം നടത്തിയത്. ചില ടോറി എംപിമാർ തന്നെ വാർത്താ സമ്മേളനത്തെത്തുടർന്ന് പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

മുൻ ആരോഗ്യമന്ത്രിയായിരുന്ന ജെറെമി ഹണ്ടിനെ പുതിയ ധനമന്ത്രിയായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നിലവിലെ സാഹചര്യങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ ഉണ്ടാകുമെന്നും പുതിയ സാമ്പത്തിക പദ്ധതികൾ ഈ മാസം അവസാനം പുതിയ ചാൻസലർ പ്രഖ്യാപിക്കുമെന്നും അവർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കുറ്റകൃത്യ നിരക്കിൽ കേരളം ഒന്നാമത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യുറോ നടത്തിയ പഠനത്തിലെ കണക്കുകൾ പ്രകാരമാണിത്. കേരളത്തിൽ അരങ്ങേറുന്ന കുറ്റകൃത്യങ്ങളിൽ ഏറ്റവും കൂടുതൽ കൊച്ചിയിലാണ്. സമീപകാലത്ത് നടന്ന പല സംഭവങ്ങളും ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. കുറ്റകൃത്യ നിരക്ക് 421.4 ആണ്.

ഉത്തർപ്രദേശ് ഉൾപ്പടെയുള്ള പല സംസ്ഥാനങ്ങളെയും പിന്തള്ളിയാണ് കേരളം ഒന്നാമത് എത്തിയത്. സമീപകാലത്തായി ഏറെ കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് നടക്കുന്നുണ്ട്. രാഷ്ട്രീയപരമായതുൾപ്പെടെ പല കാരണങ്ങളും അതിനു പിന്നിലുണ്ട്.

കൊച്ചിയിലെ ക്രൈം റേറ്റ് 1879.8 ആണ്. ഇത് മറ്റേത് നഗരത്തിലേക്കാളും വളരെ കൂടുതലാണ്. കലൂരിൽ ഈ അടുത്ത് ആവർത്തിച്ചു കൊലപാതകങ്ങൾ നടന്നിരുന്നു. പുറത്ത് വന്ന കണക്കുകൾ ഏറെ പേടിപ്പെടുത്തുന്നതാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന് അവകാശപ്പെടുമ്പോഴും നാട് കടന്നു പോകുന്നത് ഭീകരമായ സാഹചര്യത്തിലേക്കാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു തൊടുപുഴ കോളജിലെ ചോദ്യപേപ്പർ വിവാദവും അതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളും. പോപ്പുലർ ഫ്രന്റ് എന്ന സംഘടനയാണ് ഈ ദാരുണമായ കൃത്യം ചെയ്തത്. സംഘടനയെ ഇന്ത്യയിൽ നിരോധിച്ചുകൊണ്ട് ഈ അടുത്ത് നിയമം വന്നിരുന്നു. അതിനു കാരണമായി ചൂണ്ടിക്കാട്ടുന്ന പ്രധാന കാരണങ്ങളിൽ ഒന്ന് ഇതാണ്.

കേവലമൊരു ചോദ്യത്തിന്റെ പേരിൽ കൈയ്യറുത്തു മാറ്റപ്പെട്ട അധ്യാപകൻ പ്രൊഫ. ടി ജെ ജോസഫിന്റെ സംഭവത്തെ കുറിച്ച് ബിബിസി തയ്യാറാക്കിയ ഫീച്ചർ ഇപ്പോൾ ചർച്ചയാകുകയാണ്.

കൈയ്യറുത്ത് മാറ്റപ്പെട്ട കറുത്ത ദിനത്തെ കുറിച്ച് അദ്ദേഹം ഓർത്തെടുക്കുകയാണ്. ജൂലൈ മാസത്തിൽ ഒരു ഞായറാഴ്ച്ച ഉറ്റവരോടൊപ്പം പള്ളിയിൽ പോകുമ്പോഴാണ് ആ ദാരുണമായ സംഭവം നടന്നത്. വീടിനു സമീപത്തു വന്നു നിന്ന കാറിൽ നിന്നു അക്രമികൾ ചാടി ഇറങ്ങി കൈ അറുത്തു മാറ്റിയത് മലയാള നാടിന് ഇന്നും വേദനയാണ്. മിനിവാനിന്റെ വാതിൽ തുറന്ന് ആറ് പേർ പുറത്തേക്ക് വന്നു. അതിലൊരാൾ പ്രൊഫ.ജോസഫിന്റെ കാറിനടുത്തേക്ക് ഓടി. അയാൾ ഒരു കോടാലി ചുമന്നിരുന്നതായും ബിബിസി യിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ പറയുന്നു.

തുടർന്ന് അക്രമികൾ അദ്ദേഹത്തെ ദാരുണമായി അക്രമിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയും അടിയന്തിര ശസ്ത്രക്രിയ നടത്തിയതിലൂടെയുമാണ് അദ്ദേഹത്തിന് ജീവൻ തിരികെ ലഭിച്ചത്. അബോധാവസ്ഥയിലേക്ക് വഴുതിപ്പോയ പ്രൊഫ. ജോസഫിനെ 50 കിലോമീറ്റർ (31 മൈൽ) അകലെയുള്ള ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആറ് ഡോക്ടർമാർ 16 മണിക്കൂർ എടുത്ത് 16 കുപ്പി രക്തം ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തുകയും അറ്റുപോയ കൈ തുന്നിക്കെട്ടുകയും കൈത്തണ്ടയും കൈയും ശരിപ്പെടുത്തുകയും ചെയ്തെന്നും കുറിപ്പിൽ പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

അൻപത് വയസ്സിന് മുകളിലുള്ള എല്ലാവർക്കും തങ്ങളുടെ ശരത്കാലത്ത് കോവിഡ് ബൂസ്റ്റർ ഡോസുകളും ഫ്ലൂ ജാബുകളും നാളെ മുതൽ ബുക്ക് ചെയ്യാം. ഏറ്റവും പുതിയ കോവിഡ് വാക്സിനു വേണ്ടി 50 മുതൽ 64 വയസ്സ് വരെ പ്രായമുള്ള ഏകദേശം 12 ദശലക്ഷം ആളുകളാണ് യോഗ്യരായിരിക്കുന്നത്. ഈ ശൈത്യകാലത്ത് കോവിഡിനോടൊപ്പം തന്നെ ഉയർന്ന അളവിൽ പനി പടരുമെന്ന ആശങ്ക ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ ഉന്നയിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇംഗ്ലണ്ടിലുടനീളം ആയിരക്കണക്കിന് കമ്മ്യൂണിറ്റി ഫാർമസികളിലും ജിപി സർജറുകളിലുമായി വാക്സിനുകൾ നൽകാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച മാത്രം ഏകദേശം രണ്ടു മില്യൻ വാക്സിനുകളാണ് ഇതിനായി കൊണ്ടുവന്നത്. രാജ്യത്തുടനീളം ജനങ്ങളുടെ ക്ഷേമത്തിനായി അക്ഷീണം പ്രയത്നിക്കുന്ന മുൻനിര ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ചുകൊണ്ട് എൻഎച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവ് അമൻഡ പ്രിച്ചാർഡ് രംഗത്ത് വന്നു. ഈ വർഷം മാത്രം ഏകദേശം 33 ദശലക്ഷം ആളുകൾക്കാണ് സൗജന്യ വാക്സിൻ ലഭിക്കാൻ അർഹതയുള്ളത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ ശരത്കാലത്ത് വാക്സിൻ സ്വീകരിക്കാനായി രജിസ്റ്റർ ചെയ്ത ആളുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരുപക്ഷേ വലിയ വെല്ലുവിളിയാകാൻ സാധ്യതയുള്ള ഈ ശൈത്യകാലത്തെ സമീപിക്കുമ്പോൾ കോവിഡ്, ഫ്ലൂ എന്നിവയ്ക്ക് എതിരായുള്ള സംരക്ഷണം നേടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മിസ് പ്രിച്ചാർഡ് കൂട്ടിച്ചേർത്തു.

Copyright © . All rights reserved