ന്യൂസ് ഡെസ്ക് മലയാളം യുകെ
അയർഷെയർ: അർദ്ധരാത്രിയിൽ വീടുകൾ പൊളിയാനും ഇടിഞ്ഞുതാഴാനും തുടങ്ങിയതോടെ പരിഭ്രാന്തരായി താമസക്കാർ. അയർഷെയർ സാൾട്ട്കോട്ട്സിലുള്ള ചില വീടുകളിലെ ഭിത്തിയിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതോടെ വിലപിടിപ്പുള്ള വസ്തുക്കൾ എടുത്ത് വീടൊഴിയാൻ നിവാസികൾ നിർബന്ധിതരായി. സിനിമാരംഗത്തോട് സമാനമായ സംഭവങ്ങൾ നേരിട്ടനുഭവിച്ചതിന്റെ ആഘാതത്തിലാണ് വീട്ടുടമസ്ഥർ. അവശ്യവസ്തുക്കളും ഇൻഷുറൻസിനായുള്ള പേപ്പറുകളും എടുത്ത് എത്രയും വേഗം വീടൊഴിയുകയാണെന്ന് ആളുകൾ പറഞ്ഞു. തറയിലെ വിള്ളലുകൾ വലുതായികൊണ്ടിരിക്കുകയായിരുന്നുവെന്നും അവർ വെളിപ്പെടുത്തി. വീടുകൾക്ക് കീഴിലുള്ള പഴയ കൽക്കരിഖനിയാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ചില പ്രദേശവാസികൾ അറിയിച്ചു.
അർദ്ധരാത്രിയിൽ തന്റെ വീടിന്റെ ചുമരിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് പരിഭ്രാന്തനായ വീട്ടുടമസ്ഥനാണ് അയൽവാസികളെയും വിളിച്ചുണർത്തിയത്. മുകളിലുള്ള വില്ല ഫ്ലാറ്റിന്റെ പടികൾ പിന്നീട് തകർന്നു. വീടിന്റെ പിൻഭാഗം ഇടിഞ്ഞുതാണ നിലയിലായിരുന്നു. എമർജൻസി സർവീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സുരക്ഷിതമല്ലാത്ത വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ താമസക്കാരോട് ആവശ്യപ്പെട്ടു. ശനിയാഴ്ച പുലർച്ചെ 1:50 നാണ് സംഭവം നടന്നത്. 12 വീടുകൾ ഒഴിപ്പിക്കുകയും റോഡ് അടച്ചിടുകയും ചെയ്തിട്ടുണ്ട്. പ്രശ്നം പരിഹരിച്ചെന്നും പ്രദേശവാസികൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും പോലീസ് അറിയിച്ചു.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- ആരോഗ്യ മേഖല പൂർണമായും കോവിഡ് കേന്ദ്രീകൃത പ്രവർത്തനങ്ങളിൽ ശ്രദ്ധ വയ്ക്കുമ്പോൾ, കോവിഡ് ഇതര മരണങ്ങൾ ക്രമാതീതമായി വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ജൂലൈ മാസം തുടക്കംമുതൽ തന്നെ, കോവിഡ് മൂലമല്ലാതെയുള്ള മരണങ്ങളുടെ തോത് വർദ്ധിക്കുന്നതായാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ശൈത്യകാലത്ത് തണുപ്പ് മൂലവും, മറ്റ് ഇൻഫെക്ഷനുകൾ മൂലവും മരണനിരക്ക് കൂടാനുള്ള സാധ്യതയുണ്ടെങ്കിലും, ഇത്തരമൊരു വേനൽക്കാലത്ത് ഇത് അസാധാരണമാണെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. എന്നാൽ ഭൂരിഭാഗം മരണങ്ങളും കൃത്യസമയത്ത് രോഗാവസ്ഥ കണ്ടുപിടിക്കാതെ വന്നതിനാലാണ്. കഴിഞ്ഞ ആഴ്ച ഗവൺമെന്റ് പുറത്തുവിട്ട റിപ്പോർട്ടിൽ, 2019 നേക്കാൾ 23 മില്യൺ കുറവ് കൺസൾട്ടേഷനുകൾ മാത്രമാണ് 2020 ൽ നടന്നതെന്ന് വ്യക്തമാക്കുന്നു. ഇതോടൊപ്പംതന്നെ രോഗനിർണയത്തിനും കാര്യമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. ക്രോണിക് ഒബ് സ്ട്രക്റ്റീവ് പൾമണറി ഡിസീസ് ( സി ഒ പി ഡി ) നിർണയിക്കപ്പെടുന്നത് 51% ആയും, ഹാർട്ട് ഫെയില്യർ 20% ആയും കുറഞ്ഞിട്ടുണ്ട്.
ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജൂലൈ രണ്ടു മുതൽ ഇംഗ്ലണ്ടിലും വെയിൽസിലുമായി 9619 അധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് 48 ശതമാനത്തോളവും കോവിഡ് മൂലമുള്ള മരണങ്ങളല്ല എന്നത് ആശങ്കാജനകമാണ്.
എൻ എച്ച് എസ് പൂർണമായി കോവിഡ് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്, മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവരെ അപകടത്തിലാക്കുമെന്ന് വിവിധ ചാരിറ്റി സംഘടനകൾ വ്യക്തമാക്കിയിരുന്നു. 18 മാസത്തോളം ചികിത്സകൾക്കുള്ള കാലതാമസം വന്നതാണ് ഇപ്പോൾ മരണ നിരക്ക് വർദ്ധിക്കുന്നതിന് കാരണമായിരിക്കുന്നത് എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഗവൺമെന്റ് ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ജീവനക്കാരുടെ കുറവ് കാരണം രോഗികൾക്ക് ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉടലെടുത്തേക്കുമെന്ന് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ഹോസ്പിറ്റലുകളിൽ ഒന്നായ നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ്. ക്യാൻസർ രോഗികൾക്ക് ആശുപത്രികൾ കീമോതെറാപ്പി നൽകേണ്ടതുണ്ടെന്നും അതിജീവനത്തിന് സാധ്യതയുള്ള രോഗികൾക്ക് മുൻഗണന നൽകണമെന്നും എൻഎച്ച്എസ് ട്രസ്റ്റ് പറഞ്ഞു. 30 ശതമാനം സ്പെഷ്യലിസ്റ്റ് നേഴ്സുമാരുടെ കുറവുള്ളതിനാൽ വ്യാഴാഴ്ച 49 രോഗികളുടെ ചികിത്സ മാറ്റിവയ് ക്കേണ്ടി വന്നു.
എല്ലാ രോഗികൾക്കും കീമോതെറാപ്പി നൽകാനുള്ള സ്റ്റാഫ് ഇല്ലാത്തതിനാൽ മുൻഗണന ക്രമത്തിലാണ് ഇത് നടന്നുവരുന്നതെന്ന് ഓങ്കോളജിസ്റ്റ് ഡോ.ലൂസി ഗോസേജ് തന്റെ ബ്ലോഗ് പോസ്റ്റിൽ കുറിച്ചു. ഒക്ടോബറിൽ എല്ലാ രോഗികൾക്കുമുള്ള കീമോതെറാപ്പി പുനരാരംഭിക്കുമെന്ന് ആശുപത്രി വ്യക്തമാക്കി. ഒഴിവുകളും ജീവനക്കാരുടെ അസുഖവും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ടെന്നും പുതിയ നിയമനം തുടരുകയാണെന്നും ആശുപത്രി വക്താവ് പറഞ്ഞു.
അതിജീവനത്തിന് ഏറ്റവും കൂടുതൽ സാധ്യതയുള്ള രോഗികൾക്ക് കീമോതെറാപ്പി നൽകുന്നത് തുടരുന്നുണ്ട്. മറ്റു രോഗികളെ സ്പെഷ്യലിസ്റ്റ് ക്യാൻസർ ടീം നേരിട്ട് ബന്ധപ്പെടുന്നതോടൊപ്പം ആവശ്യമായ പിന്തുണ വാഗ്ദാനം ചെയ്യുന്നു. കോവിഡ് പ്രതിസന്ധി കാരണം 19,500 ആളുകൾ രോഗനിർണയം നടത്താത്ത അർബുദവുമായി ജീവിക്കുന്നുവെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് രൂക്ഷമായതിനെ തുടർന്ന് മറ്റു ആശുപത്രി സേവനങ്ങൾ തടസപ്പെട്ടപ്പോൾ അതിജീവന സാധ്യതയുള്ള രോഗികൾക്ക് ക്യാൻസർ സേവനങ്ങൾ മുൻഗണന ക്രമത്തിൽ നൽകാൻ എൻഎച്ച്‌എസ് ഇംഗ്ലണ്ട് ആശുപത്രികൾക്ക് അനുമതി നൽകിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് മഹാമാരിയ്ക്ക് ശേഷം രാജ്യം അടച്ചുപൂട്ടുമെന്ന തരത്തിലുള്ള പരിഭ്രാന്തിയാണ് ബ്രിട്ടനിൽ ഇന്ധന പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. പ്രതിസന്ധി ഉടലെടുക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും സർക്കാർ തലത്തിൽ വൻ വീഴ്ച സംഭവിച്ച തരത്തിലുള്ള വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചരക്ക് നീക്കത്തിന് മികച്ച സംവിധാനം ഉണ്ടെന്ന് അഭിമാനിച്ചിരുന്ന ബ്രിട്ടന് അപമാനകരമായ സംഭവങ്ങളാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി മാധ്യമങ്ങളിൽ നിറയുന്നത്. അനാവശ്യ വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞത് പ്രതിസന്ധി രൂക്ഷമാക്കിയതായുള്ള അഭിപ്രായങ്ങളും പങ്കുവെയ്ക്കപ്പെടുന്നുണ്ട്.
ഇതിനിടെ ഒരു സ്വകാര്യ സർക്കാർ തല മീറ്റിങ്ങിൽ ബിപി എക്സിക്യൂട്ടീവ് നടത്തിയ പരാമർശങ്ങൾ പുറത്തായതാണ് ജനങ്ങളുടെ ഇടയിൽ പരിഭ്രാന്തി സൃഷ്ടിച്ചതെന്ന അഭിപ്രായമാണ് മന്ത്രിമാർ പങ്കുവെച്ചത്. എന്നാൽ യുകെയിലെ ഇന്ധന വിതരണത്തിലെ കുഴപ്പങ്ങളിൽ നിന്ന് മുഖം രക്ഷിക്കാനുള്ള ഗവൺമെൻറ് തല നീക്കമായാണ് പലരും ഈ അഭിപ്രായപ്രകടനത്തെ കാണുന്നത്. ബിബിസി റേഡിയോയിൽ പതിറ്റാണ്ടുകളോളം പ്രവർത്തിച്ചതിന് ശേഷം റോഡ് ഹാലേജ് അസോസിയേഷൻ മേധാവിയായ മിസ്റ്റർ മക്കെൻസി തനിക്കെതിരെയുള്ള ആരോപണം നിഷേധിച്ച് രംഗത്തുവരുകയും ചെയ്തു.
അതേസമയം വിദേശ ഡ്രൈവർമാരെ യുകെയിൽ എത്തിക്കുന്നതിനായി കുടിയേറ്റ നിയമങ്ങളിൽ ഇളവ് വരുത്താനും 5,000 വിദേശ ലോറി ഡ്രൈവർമാർക്ക് വിസ നൽകാനും പ്രധാനമന്ത്രി ഒരുങ്ങുകയാണ്. ഇന്ധനക്ഷാമം സമ്പദ്‌വ്യവസ്ഥയെ തകിടം മറിച്ചേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഡ്രൈവർ ക്ഷാമം പരിഹരിക്കുന്നതിനായി ആയിരക്കണക്കിന് വിദേശ ഡ്രൈവർമാർക്ക് പ്രധാനമന്ത്രി വിസ നൽകുമെന്നും ലൈസൻസ് നേടാൻ ശ്രമിക്കുന്ന ഡ്രൈവർമാരെ എച്ച്ജിവി ടെസ്റ്റിംഗ് സൈറ്റുകളിൽ സഹായിക്കാൻ സൈനികരെ ഒരുക്കുമെന്നും പ്രതീക്ഷിക്കുന്നു. കോവിഡ് വ്യാപനം കാരണം പരിശോധന മുടങ്ങിയതിനാൽ ബ്രിട്ടനിൽ 90,000 ത്തിലധികം ഡ്രൈവർമാരുടെ കുറവുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ടാങ്കർ ഡ്രൈവർമാരുടെ അഭാവം ഇന്ധന വിതരണത്തെ തടസപ്പെടുത്തുമെന്ന് ബിപിയും എസ്സോയും വ്യാഴാഴ്ച അറിയിച്ചതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. ഈ വാർത്ത പെട്രോൾ പമ്പുകളിൽ തിരക്ക് വർധിക്കുന്നതിന് കാരണമായി. തുടർന്ന് നിരവധി പെട്രോൾ സ്റ്റേഷനുകൾ അടച്ചുപൂട്ടി. എല്ലാ പെട്രോൾ സ്റ്റേഷനുകളിലും ഫലപ്രദമായി വിതരണം നടത്താൻ ആവശ്യമായ ലോറി ഡ്രൈവർമാർ ഇല്ലെന്നതാണ് സർക്കാരിനെയും പൊതുജനങ്ങളെയും ആശങ്കയിലാക്കുന്ന പ്രധാന കാര്യം.
മിനു നെയ്‌സൺ പള്ളിവാതുക്കൽ
ചേരുവകൾ
വൈറ്റ് ബ്രെഡ് – 10 സ്ലൈസ് (പൊടിച്ചത്)
പാൽ – 1 1 / 2 കപ്പ്
പഞ്ചസാര-10 ടീസ്പൂൺ
ഉപ്പ്- ഒരു നുള്ള്
വാനില എസ്സൻസ് -1 ടീസ്പൂൺ
കാരാമൽ സോസ്
പഞ്ചസാര -4 ടീസ്പൂൺ
വെള്ളം-2 ടീസ്പൂൺ
ഉണ്ടാക്കുന്ന രീതി
പാലിലേക്കു വാനില എസൻസും, ഉപ്പും, പഞ്ചസാരയും ചേർക്കുക (പഞ്ചസാര അലിയുന്നതുവരെ ഇളക്കുക)
എന്നിട്ട് ബ്രെഡ് പൊടിച്ചത് പാൽ മിശ്രിതത്തിൽ മൃദുവാകുന്നതുവരെ, സ്പൂൺ ഉപയോഗിച്ച് ഇളക്കുക.
കാരാമൽ സോസ് ഉണ്ടാക്കാൻ, 2 ടീസ്പൂൺ പഞ്ചസാരയും 2 ടീസ്പൂൺ വെള്ളവും ചേർത്ത് തിളപ്പിക്കുക.
ഏകദേശം 5 മിനിറ്റിനു ശേഷം പഞ്ചസാര ഗോൾഡൻ മഞ്ഞ ആകുമ്പോൾ, പാത്രത്തിലേക്ക് ( പുഡ്ഡിംഗ് ഉണ്ടാക്കുന്ന പാത്രം ) ഒഴിച്ച് ഉടനടി ചുറ്റിച്ചെടുക്കുൿ
5 മിനിറ്റിനു ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന ബ്രെഡ് മിശ്രിതം, കാരാമൽ സോസിന്റ്റെ മുകളിലേക്ക് ഒഴിക്കുക
ഒരു അലൂമിനിയം ഫോയിൽ കൊണ്ട് പാത്രം മൂടി , അതിൽ ചെറിയ ദ്വാരങ്ങൾ ഇടുക .
എന്നിട്ടു 25 മിനിറ്റ് ഇടത്തരം ചൂടിൽ ആവിയിൽ വേവിച്ചെടുക്കുക.
പുഡ്ഡിംഗ് ചൂടാറിയശേഷം, ഫ്രിഡ്ജിലേക്കു മാറ്റുക.
2 മണിക്കൂറിന് ശേഷം പുഡ്ഡിംഗ് പുറത്തെടുത്ത് ഒരു പ്ലേറ്റിലേക്ക് കമഴ്ത്തിയിടുക.
എളുപ്പവും രുചികരവുമായ കാരാമൽ ബ്രെഡ് പുഡ്ഡിംഗ് തയ്യാർ
മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ചരക്ക് വാഹന ഡ്രൈവർമാരുടെ കുറവ് കാരണം ഇന്ധന ക്ഷാമം രൂക്ഷമായതിനാൽ പെട്രോൾ സ്റ്റേഷനുകളിൽ രണ്ടാം ദിനവും വാഹനങ്ങളുടെ നീണ്ട നിര. യുകെയിൽ 100,000 ഡ്രൈവർമാരുടെ കുറവുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇത് ഭക്ഷണം, പെട്രോൾ തുടങ്ങിയ ആവശ്യവസ്തുക്കളുടെ വിതരണത്തെ തടസപ്പെടുത്തുന്നുണ്ട്. അതേസമയം വിദേശ ഡ്രൈവർമാരെ യുകെയിൽ എത്തിക്കുന്നതിനായി കുടിയേറ്റ നിയമങ്ങളിൽ ഇളവ് വരുത്താനും 5,000 വിദേശ ലോറി ഡ്രൈവർമാർക്ക് വിസ നൽകാനും പ്രധാനമന്ത്രി ഒരുങ്ങുകയാണ്. ഇന്ധനക്ഷാമം സമ്പദ്‌വ്യവസ്ഥയെ തകിടം മറിച്ചേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. ഡ്രൈവർ ക്ഷാമം പരിഹരിക്കുന്നതിനായി ആയിരക്കണക്കിന് വിദേശ ഡ്രൈവർമാർക്ക് പ്രധാനമന്ത്രി വിസ നൽകുമെന്നും ലൈസൻസ് നേടാൻ ശ്രമിക്കുന്ന ഡ്രൈവർമാരെ എച്ച്ജിവി ടെസ്റ്റിംഗ് സൈറ്റുകളിൽ സഹായിക്കാൻ സൈനികരെ ഒരുക്കുമെന്നും പ്രതീക്ഷിക്കുന്നു.
കോവിഡ് വ്യാപനം കാരണം പരിശോധന മുടങ്ങിയതിനാൽ ബ്രിട്ടനിൽ 90,000 ത്തിലധികം ഡ്രൈവർമാരുടെ കുറവുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ടാങ്കർ ഡ്രൈവർമാരുടെ അഭാവം ഇന്ധന വിതരണത്തെ തടസപ്പെടുത്തുമെന്ന് ബിപിയും എസ്സോയും വ്യാഴാഴ്ച അറിയിച്ചതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. ഈ വാർത്ത പെട്രോൾ പമ്പുകളിൽ തിരക്ക് വർധിക്കുന്നതിന് കാരണമായി. തുടർന്ന് നിരവധി പെട്രോൾ സ്റ്റേഷനുകൾ അടച്ചുപൂട്ടി. എല്ലാ പെട്രോൾ സ്റ്റേഷനുകളിലും ഫലപ്രദമായി വിതരണം നടത്താൻ ആവശ്യമായ ലോറി ഡ്രൈവർമാർ ഇല്ലെന്നതാണ് സർക്കാരിനെയും പൊതുജനങ്ങളെയും ആശങ്കയിലാക്കുന്ന പ്രധാന കാര്യം.
ഡ്രൈവർ ക്ഷാമം എങ്ങനെ പരിഹരിക്കണമെന്നതിനെക്കുറിച്ചുള്ള അടിയന്തര ചർച്ചകൾക്കായി മന്ത്രിമാർ ഇന്നലെ യോഗം ചേർന്നിരുന്നു. കുടിയേറ്റ നിയമങ്ങൾ ലഘൂകരിക്കാനാണ് ട്രക്കിങ് കമ്പനികൾ സർക്കാരിനോട് ആവശ്യപ്പെടുന്നത്. പ്രതിസന്ധിയെ നേരിടാൻ സർക്കാരിന് സാധിക്കുന്നില്ലെന്നും ഇതവരുടെ പരാജയമാണെന്നും ലേബർ ഡെപ്യൂട്ടി ലീഡർ ആഞ്ചല റെയ്‌നർ ചൂണ്ടിക്കാട്ടി. പെട്ടെന്നുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ ഞങ്ങൾ താൽക്കാലിക നടപടികൾ സ്വീകരിക്കുമെന്ന് ഡൗണിങ് സ്ട്രീറ്റ് വ്യക്തമാക്കി. ഏറ്റവും പുതിയ ഒഎൻഎസ് ലേബർ ഫോഴ്സ് സർവേ പ്രകാരം 14,000 യൂറോപ്യൻ യൂണിയൻ ലോറി ഡ്രൈവർമാർ ജൂൺ 2020 വരെയുള്ള കാലയളവിൽ യുകെ വിട്ടിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കഴിഞ്ഞ ദിവസം ലണ്ടനിലെ കേറ്റർ പാർക്കിൽ വെച്ച് ആക്രമണത്തിനിരയായി മരണപ്പെട്ട 22 കാരിയായ സ്കൂൾ അധ്യാപിക സബീന നെസ്സയെ തലയ്ക്കടിച്ച ശേഷം ആക്രമി തോളിൽ എടുത്തുകൊണ്ടുപോയി കേറ്റർ പാർക്കിൽ ഉപേക്ഷിക്കുകയായിരുന്നു എന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. സബിനയുടെ ഭവനത്തിൽ നിന്നും മീറ്ററുകൾ അകലെ മാത്രമാണ് ആക്രമണം നടന്നതെന്ന് പോലീസ് അധികൃതർ പറഞ്ഞു. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 38 കാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടൊപ്പംതന്നെ മറ്റൊരാളുടെ ദൃശ്യങ്ങളും പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. വളരെ അപ്രതീക്ഷിതകരമായ സംഭവമാണ് ലണ്ടൻ നഗരത്തിൽ വച്ച് സംഭവിച്ചതെന്ന് നിരവധിപ്പേർ വ്യക്തമാക്കി.
സബീനയുടെ മരണത്തിൽ പങ്കുചേർന്ന് നടത്തിയ അനുസ്മരണത്തിൽ അഞ്ഞൂറോളം പേർ പെഗ്ലർ സ്ക്വയറിൽ ഒത്തുചേർന്നു. സബീനയുടെ സഹോദരി ജബിനയും ഇതിൽ പങ്കു ചേർന്നു. തന്റെ കുടുംബത്തോട് കാണിച്ച സ്നേഹത്തിനും കരുതലിനും അവർ നന്ദി പറഞ്ഞു. മറ്റൊരു കുടുംബത്തിനും തങ്ങളുടെ അവസ്ഥ ഉണ്ടാകരുതെന്ന് താൻ ആഗ്രഹിക്കുന്നതായി അവർ വ്യക്തമാക്കി.
സബീനയ്ക്ക് നേരെ നടന്ന ആക്രമണം ലണ്ടനിലെ സ്ത്രീസുരക്ഷാ വീണ്ടും ചർച്ചാവിഷയം ആക്കിയിരിക്കുകയാണ്. ഇതിനിടെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന അർബൻ ഏഞ്ചൽസ് സംഘടനയുടെ പ്രവർത്തകയായ ഇരുപത്തിരണ്ടുകാരി ടാലിസ്കർ കോൺഫോർഡിനെതിരെ ഒരാഴ്ചയിൽ തന്നെ നിരവധി ആക്രമണ ശ്രമങ്ങൾ നടന്നതായി അവർ വ്യക്തമാക്കി. താൻ ഒറ്റയ്ക്ക് വീട്ടിലേയ്ക്കും മറ്റും നടക്കുമ്പോഴാണ് പലപ്പോഴും ആക്രമണങ്ങൾക്ക് ഇരയാകുന്നത്. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടേണ്ടതല്ലെന്ന് അവർ പറഞ്ഞു. അധികൃതർ കൂടുതൽ ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണിത്. സ്ത്രീകൾക്ക് എല്ലാവിധ സുരക്ഷയും ഉറപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ ചരക്ക് വാഹന ഡ്രൈവർമാരുടെ ക്ഷാമം രൂക്ഷമായി തുടരുകയാണ് . പല പെട്രോൾ സ്റ്റേഷനുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ് . ഡ്രൈവർമാരുടെ ക്ഷാമം മൂലം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ മന്ത്രിതല ചർച്ചകൾ ആരംഭിച്ചതായി ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞു. നിലവിൽ രാജ്യമൊട്ടാകെ ആകെ 100000 ത്തോളം ഡ്രൈവർമാരുടെ കുറവ് ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എച്ച്ജിവി (ഹെവി ഗുഡ്സ് വെഹിക്കിൾ) ഡ്രൈവർമാരുടെ കുറവ് പരിഹരിക്കുന്നതിനായി താൽക്കാലിക വിസ നൽകുന്ന കാര്യത്തിൽ മന്ത്രിതലത്തിൽ അഭിപ്രായ ഐക്യം ഇല്ലെന്ന് വാർത്തകളും പുറത്തുവന്നിട്ടുണ്ട്
വിദേശത്തുള്ള എച്ച്ജിവി (ഹെവി ഗുഡ്സ് വെഹിക്കിൾ) ഡ്രൈവർമാരെ ആകർഷിക്കുന്നതിനായി കുടിയേറ്റ നിയമങ്ങൾ ലഘൂകരിക്കാൻ മന്ത്രിമാർ സമ്മർദം നേരിടുന്നുണ്ട്. ജോലി ഉപേക്ഷിച്ച ഡ്രൈവർമാരെ തിരികെ കൊണ്ടുവരാൻ ട്രാൻസ്പോർട്ട് സ്ഥാപനങ്ങൾ വലിയ ശമ്പളം വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞത്. എനർജി ബില്ലുകളിലെ വർദ്ധനവ് കാരണം ഈ ശൈത്യകാലത്ത് ഗാർഹിക ചിലവ് നാല് ശതമാനം ഉയരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ലോറി ഡ്രൈവർമാരുടെ കുറവ് കാരണം പെട്രോൾ, ഡീസൽ വിതരണം പൂർണമായി നടത്താൻ കഴിയില്ലെന്ന് ബിപി ഓയിൽ യുകെ അറിയിച്ചു. ഗ്യാസ് വില കുതിച്ചുയരുന്നതിന് പിന്നാലെയാണ് ഇന്ധന ക്ഷാമവും രൂക്ഷമാകുന്നത്.
ഡ്രൈവർ ക്ഷാമം കാരണം ഇന്ധനം എത്തില്ലെന്ന ഭീതിയെ തുടർന്ന് നിരവധി പേരാണ് ഇന്നലെ പമ്പുകളിലേക്ക് ഇരച്ചെത്തിയത്. പെട്രോൾ, ഡീസൽ വിതരണം തടസപ്പെടുമെന്നും പെട്രോൾ സ്റ്റേഷൻ അടച്ചുപൂട്ടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ടോൺബ്രിഡ്ജ്, കെന്റ്, എലി, കേംബ്രിഡ്ജ്ഷയർ, ബ്രൈറ്റ്, ലീഡ്സ് എന്നിവിടങ്ങളിൽ കാറുകളുടെ നീണ്ട നിര കാണപ്പെട്ടു. എസെക്സിലെ ഒരു പെട്രോൾ സ്റ്റേഷനിൽ ഇന്നലെ രാവിലെ തന്നെ ഡീസൽ തീർന്നിരുന്നു . 1973 -ലെ ഒപെക് ഓയിൽ പ്രതിസന്ധിയുടെയും 2000 -ലെ ഇന്ധനക്ഷാമത്തിന്റെയും ഓർമ്മകൾ ഉണർത്തുന്ന ദൃശ്യങ്ങളായിരുന്നു യുകെയിലെ നിരത്തുകളിൽ കാണപ്പെട്ടത് . ഇതോടൊപ്പം സൂപ്പർമാർക്കറ്റുകൾ ഭക്ഷ്യക്ഷാമത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രാദേശിക പെട്രോൾ സ്റ്റേഷനുകൾ അടയ്ക്കാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങളിൽ, ടാങ്കിന്റെ നാലിലൊന്ന് ഇന്ധനം എങ്കിലും സൂക്ഷിക്കണമെന്ന് പെട്രോൾ റീടെയിലേഴ്സ് അസോസിയേഷൻ ഇന്നലെ രാത്രി ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : വലിയ ദൂഷ്യമില്ലാത്ത മരുന്നാണ് പാരസെറ്റമോൾ. വേദനാസംഹാരിയായും പനിമൂലമുള്ള ശരീരതാപം കുറയ്ക്കാനും പാരസെറ്റമോൾ ധാരാളമായി ലോകമൊട്ടാകെ ഉപയോഗിക്കുന്നുണ്ട്. 500 മില്ലിഗ്രാം ഗുളികകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്. പനിയുള്ള ആൾക്ക് ദിവസം (24 മണിക്കൂർ) രണ്ടരയോ മൂന്നോ ഗ്രാം വരെ ആവശ്യമനുസരിച്ച് കഴിക്കാം. പരമാവധി 500 മില്ലി ഗ്രാമിന്റെ ആറ് ഗുളികയിൽ കൂടുതൽ കഴിക്കരുതെന്ന് അർത്ഥം. ഉയര്‍ന്ന ഡോസില്‍ സ്ഥിരമായി കഴിച്ചാല്‍ കരളിനെ ബാധിക്കുന്ന തരത്തിലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഈ മരുന്ന് കാരണമാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഓക്സ്ഫോർഡ് അക്കാദമിക് പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, കരൾ തകരാറുമായി ബന്ധപ്പെട്ട് പാരസെറ്റമോളിന്റെ പങ്കിനെപ്പറ്റി അന്വേഷിക്കുന്നുണ്ട്.
പാരസെറ്റമോൾ അമിതമായി കഴിക്കുന്നതിന്റെ അനുപാതം 1976 ൽ 14.3 ശതമാനത്തിൽ നിന്ന് 1990 ൽ 42 ശതമാനമായി വർദ്ധിച്ചു. 1993ൽ അത് 47.8 ശതമാനം ആയി മാറി. പാരസെറ്റമോളിന്റെ അമിത ഉപയോഗത്തിലൂടെ കരൾ തകരാറിലായ രോഗികളെ 1987 മുതൽ 1993 വരെയുള്ള കാലയളവിൽ സ്പെഷ്യലിസ്റ്റ് ലിവർ ഫെയ് ലിയർ യൂണിറ്റിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 1992 നും 1993 നും ഇടയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 80 രോഗികളിൽ 25 പേർക്ക് ഗുരുതരമായ കരൾ രോഗം ഉണ്ടായിരുന്നു. 25 ലധികം ഗുളികകൾ കഴിച്ചതിനെ തുടർന്നാണ് കരൾ തകരാറിലായത്.
പനിവന്നാല്‍ പാരസെറ്റമോളും വേദന വന്നാല്‍ വേദന സംഹാരിയും ഒരു നിയന്ത്രണവുമില്ലാതെ വാങ്ങിക്കഴിക്കുന്നവര്‍ ഇന്ന് ഏറെയാണ്. സ്വയംചികിത്സകര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മരുന്ന് കൂടിയാണ് പാരസെറ്റമോള്‍. കൃത്യമായ രോഗനിര്‍ണയം നടത്താതെ മരുന്നുകഴിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കും. അമിതമായ ഡോസില്‍ കഴിച്ചാല്‍ അത് കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയും വൃക്കസ്തംഭനത്തിന് വരെ കാരണമാവുകയും ചെയ്യുമെന്ന് ബ്രിട്ടീഷ് ലിവർ ട്രസ്റ്റ് പറഞ്ഞു. ആഹാരത്തിലൂടെ അകത്തു കടക്കുന്ന വിഷം കലർന്ന പദാർഥങ്ങളെ നിരുപദ്രവകാരികളാക്കി മാറ്റുന്നതു കരളാണ്. അതുകൊണ്ട് തന്നെ കരളിന്റെ ആരോഗ്യം തകരാറിലാവാതിരിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മഞ്ഞപ്പിത്തം, വയറുവേദന, കാലുകളിലും കണങ്കാലുകളിലും വീക്കം, വിട്ടുമാറാത്ത ക്ഷീണം, ഓക്കാനം അല്ലെങ്കിൽ ഛർദ്ദി, മൂത്രത്തിന്റെ നിറത്തിൽ ഉണ്ടാവുന്ന മാറ്റം തുടങ്ങിയവ കരൾ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യുകെയിൽ ചരക്ക് വാഹന ഡ്രൈവർ ക്ഷാമം രൂക്ഷം. ഡ്രൈവർ ക്ഷാമം കാരണം ഇന്ധനം എത്തില്ലെന്ന ഭീതിയെ തുടർന്ന് നിരവധി പേരാണ് ഇന്ന് പമ്പുകളിലേക്ക് ഇരച്ചെത്തിയത്. പെട്രോൾ, ഡീസൽ വിതരണം തടസപ്പെടുമെന്നും പെട്രോൾ സ്റ്റേഷൻ അടച്ചുപൂട്ടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ടോൺബ്രിഡ്ജ്, കെന്റ്, എലി, കേംബ്രിഡ്ജ്ഷയർ, ബ്രൈറ്റ്, ലീഡ്സ് എന്നിവിടങ്ങളിൽ കാറുകളുടെ നീണ്ട നിര കാണപ്പെട്ടു. എസെക്സിലെ ഒരു പെട്രോൾ സ്റ്റേഷനിൽ ഇന്ന് രാവിലെ തന്നെ ഡീസൽ തീർന്നു. 1973 -ലെ ഒപെക് ഓയിൽ പ്രതിസന്ധിയുടെയും 2000 -ലെ ഇന്ധനക്ഷാമത്തിന്റെയും ഓർമ്മകൾ ഉണർത്തുന്ന ദൃശ്യങ്ങളായിരുന്നു ഇന്ന് യുകെ നിരത്തുകളിൽ. ഇതോടൊപ്പം സൂപ്പർമാർക്കറ്റുകൾ ഭക്ഷ്യക്ഷാമത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രാദേശിക പെട്രോൾ സ്റ്റേഷനുകൾ അടയ്ക്കാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങളിൽ, ടാങ്കിന്റെ നാലിലൊന്ന് ഇന്ധനം എങ്കിലും സൂക്ഷിക്കണമെന്ന് പെട്രോൾ റീടെയിലേഴ്സ് അസോസിയേഷൻ ഇന്നലെ രാത്രി ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
ലോറി ഡ്രൈവർമാരുടെ കുറവ് കാരണം പെട്രോൾ, ഡീസൽ വിതരണം പൂർണമായി നടത്താൻ കഴിയില്ലെന്ന് ബിപി ഓയിൽ യുകെ അറിയിച്ചു. ഗ്യാസ് വില കുതിച്ചുയരുന്നതിന് പിന്നാലെയാണ് ഇന്ധന ക്ഷാമവും രൂക്ഷമാകുന്നത്. യുകെയിലുടനീളം വ്യവസായങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നിരവധിയാണെന്ന് മനസിലാക്കുന്നതായി ഡൗണിംഗ് സ്ട്രീറ്റ് ഇന്ന് ഉച്ചയ്ക്ക് അറിയിച്ചു. ചരക്ക് വാഹന ഡ്രൈവർമാരുടെ കുറവ് നേരിടാൻ കമ്പനികൾ പാടുപെടുകയാണ്.
ആകെ 100,000 ഡ്രൈവർമാരുടെ ആവശ്യമുണ്ടെന്നാണ് വിലയിരുത്തൽ. വിദേശത്തുള്ള എച്ച്ജിവി (ഹെവി ഗുഡ്സ് വെഹിക്കിൾ) ഡ്രൈവർമാരെ ആകർഷിക്കുന്നതിനായി കുടിയേറ്റ നിയമങ്ങൾ ലഘൂകരിക്കാൻ മന്ത്രിമാർ സമ്മർദം നേരിടുന്നുണ്ട്. ജോലി ഉപേക്ഷിച്ച ഡ്രൈവർമാരെ തിരികെ കൊണ്ടുവരാൻ ട്രാൻസ്പോർട്ട് സ്ഥാപനങ്ങൾ വലിയ ശമ്പളം വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞത്. എനർജി ബില്ലുകളിലെ വർദ്ധനവ് കാരണം ഈ ശൈത്യകാലത്ത് ഗാർഹിക ചിലവ് നാല് ശതമാനം ഉയരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.