ന്യൂസ് ഡെസ്ക് മലയാളം യുകെ
യു എസ് :- 180 മില്യൻ വർഷത്തോളം ഭൂമിയിൽ ഉണ്ടായിരുന്ന ദിനോസറുകളുടെ നാശത്തിന് കാരണമായ ആസ്ട്രോയിഡിന്റെ ഉത്ഭവത്തെ സംബന്ധിച്ച് വ്യക്തമായ ധാരണകൾ രൂപപ്പെട്ടതായി വെളിപ്പെടുത്തിയിരിക്കുയാണ് ശാസ്ത്രജ്ഞർ. ആറു മൈൽ വീതിയുള്ള ഈ ആസ്ട്രോയിഡ് ഭൂമിക്കുമേൽ പതിച്ചത് ഏകദേശം 66 മില്യൻ വർഷങ്ങൾക്ക് മുൻപാണ്. ഇന്നത്തെ മെക്സിക്കോയുടെ പ്രദേശമായ യുകാറ്റാൻ പെനിൻസുളയ്ക്കടുത്ത് ഈ ആസ്ട്രോയിഡ് ഭൂമിയിൽ പതിച്ച സ്ഥലത്ത് 180 കിലോ മീറ്റർ വ്യാസത്തിൽ പ്രതിഫലനങ്ങൾ ഉണ്ടായിരുന്നു. ഇതോടൊപ്പംതന്നെ അന്ന് ഭൂമിയിൽ ഉണ്ടായിരുന്ന 75 ശതമാനത്തോളംസസ്യ ജീവ ജാലങ്ങളുടെ നാശത്തിന് ഈ പ്രതിഭാസം കാരണമായി. ‘ചിക്സ്യുലബ് ‘ എന്നാണ് ശാസ്ത്രജ്ഞർ ഈ ആസ്ട്രോയിഡിന് പേര് നൽകിയിരിക്കുന്നത്.

ആസ്ട്രോയിഡ് വീണ പ്രതലത്തിൽ നിന്നും മറ്റും കുഴിച്ചെടുത്ത പാറകളുടെ സാമ്പിളുകളും മറ്റും പരിശോധിച്ച ശാസ്ത്രജ്ഞർ, കാർബണേഷ്യസ് കോണ്ട്രൈറ്റ് അഥവാ സി – കോൺഡ്രൈറ്റ് എന്ന വിഭാഗം മീറ്റിയൊറൈറ്റ് അഥവാ ഉൽക്കശിലയിൽ പെട്ടതാണ് ഈ ആസ്ട്രോയിഡ് എന്ന് കണ്ടെത്തിയിരിക്കുകയാണ് . ഭൂമിയിൽ പതിക്കുന്ന ഉൽക്കകളുടെ മൂന്നു ശതമാനത്തോളം കാർബണേഷ്യസ് കോണ്ട്രൈറ്റ് വിഭാഗത്തിൽപ്പെട്ടവയാണ്. ഇതിന്റെ പേരു പോലെ, ഇത്തരം ഉൽക്കകളിൽ കാർബണിൻെറ തോത് വളരെ കൂടുതലാണ് എന്നതായിരുന്നു മുൻപുണ്ടായിരുന്ന നിഗമനം. എന്നാൽ പിന്നീട് പഠനങ്ങൾ ഇത് തെറ്റാണെന്ന് തെളിയിച്ചു. ഇത്തരം ഉൽക്കകളുടെ രണ്ട് ശതമാനം മാത്രമാണ് കാർബണിന്റെ അളവ് ഉള്ളത്.

നിരവധിതവണ ഇത്തരം ഉൽക്കകൾ ഭൂമിക്കുമേൽ പതിച്ചിട്ടുണ്ടെങ്കിലും, വർഷങ്ങൾക്കു മുൻപ് നടന്ന പ്രതിഭാസത്തിന് കാരണമാകാവുന്ന തരത്തിലുള്ള വലിപ്പമുള്ള ഒന്നുംതന്നെ ഇന്നില്ല എന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങൾക്ക് ഇടയിൽ സ്ഥിതി ചെയ്യുന്ന പ്രധാന ആസ്ട്രോയിഡ് ബെൽറ്റിനെ സംബന്ധിച്ച് വളരെയധികം പഠനങ്ങൾ നടന്നു വരികയാണ്. നാസ സൂപ്പർ കമ്പ്യൂട്ടറുകൾ നിരവധി ആസ്ട്രോയിഡുകളുടെ സഞ്ചാരപാത സംബന്ധിച്ച് നിരന്തരമായ നിരീക്ഷണങ്ങൾ നടത്തി വരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ന്യൂയോർക്ക് : ലൈംഗിക പീഡന കേസിൽ ആരോപണ വിധേയനായ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ രാജി വച്ചു. നിലവിലെ സാഹചര്യത്തിൽ തനിക്ക് ചെയ്യാനാവുന്ന ഏറ്റവും ഉചിതമായ കാര്യം ഭരണ പദവിയിൽ നിന്ന് മാറി നിൽക്കുകയാണെന്ന് രാജി പ്രഖ്യാപിച്ച് കൊണ്ട് ക്യൂമോ പറഞ്ഞു. രാജി 14 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും. അമേരിക്കയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകളിൽ ഒന്നാണ് ഇത്. പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെയുള്ളവരിൽ നിന്ന് രാജിവയ്ക്കാൻ ക്യൂമോ സമ്മർദ്ദം നേരിട്ടിരുന്നു. ക്യൂമോയുടെ രാജിയോടെ ന്യൂയോർക്കിന്റെ ആദ്യ വനിത ഗവർണർ ആയി ലഫ്റ്റനന്റ് ഗവർണർ കാത്തി ഹോച്ചുൽ മാറി. ന്യൂയോർക്ക് അറ്റോർണി ജനറലിന്റെ സ്വതന്ത്ര അന്വേഷണത്തിൽ 63 കാരനായ ക്യൂമോ, സർക്കാർ ജീവനക്കാർ ഉൾപ്പെടെ 11 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതായി കണ്ടെത്തിയിരുന്നു. പീഡന പരാതിയിൽ 2020 ലാണ് ഗവർണർക്കെതിരെ അന്വേഷണം ആരംഭിച്ചത്. ലൈംഗിക പരാമർശങ്ങൾ നടത്തിയെന്നും സമ്മതമില്ലാതെ തങ്ങളെ ചുംബിച്ചുവെന്നും സ്ത്രീകൾ ആരോപിച്ചു. ഇതിനെ തുടർന്നാണ് ക്യൂമോ രാജി വയ്ക്കാൻ നിർബന്ധിതനായത്.

ആൻഡ്രൂ ക്യൂമോയുടെ മുതിർന്ന സെക്രട്ടറി മെലിസ ഡെറോസ ഞായറാഴ്ചയാണ് രാജി വച്ചത്. കോവിഡ് നിയന്ത്രണനടപടികളിലൂടെ ഏറെ ശ്രദ്ധ നേടിയ ക്യൂമോ തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിക്കുകയും രാജിയാവശ്യവുമായി ബന്ധപ്പെട്ടുള്ള ഫോൺ കോളുകൾ നിരസിക്കുകയും ചെയ്തിരുന്നു. എന്നാൽ രാജി വെയ്ക്കണമെന്ന് പ്രസിഡന്റ് ബൈഡനും വൈറ്റ് ഹൗസ് വക്താവും ശക്തമായി ആവശ്യപ്പെട്ടു. സമ്മര്‍ദ്ദങ്ങള്‍ തുടര്‍ച്ചയായ ശേഷം ഇംപീച്ച്‌മെന്റ് നടപടികളിലേയ്ക്ക് കടന്നപ്പോഴാണ് ഈ രാജി. അമേരിക്കൻ ഭരണകൂടത്തിലെ ഏറ്റവും കഴിവുറ്റ ഭരണാധികാരികളിലൊരാളായ ക്യൂമോയുടെ പടിയിറക്കം അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും.

അനാവശ്യമായി ശരീരഭാഗങ്ങളിൽ സ്പർശിക്കുക, ലൈംഗിക ചുവയോടെ സംസാരിക്കുക എന്നിവയിലൂടെ ക്യൂമോ വനിതാ ഉദ്യോഗസ്ഥർക്ക് സ്വസ്ഥമായി ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലാതാക്കിയതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസ് ഉള്‍പ്പെടെ നിരവധി പേരാണ് കുമോയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. അഞ്ചുമാസത്തോളം നീണ്ട ആരോപണങ്ങള്‍ക്കുശേഷമാണ് ക്യൂമോയുടെ രാജി പ്രഖ്യാപനം. ആരോപണങ്ങൾ, പെൺമക്കളുമായുള്ള തന്റെ ബന്ധത്തെ ദോഷകരമായി ബാധിച്ചുവെന്ന് ക്യൂമോ വെളിപ്പെടുത്തി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മദ്യപിച്ചുള്ള വാഹനാപകടത്തെ തുടർന്ന് M1 -ൽ രണ്ട് കുരുന്നു ജീവനുകൾ പൊലിഞ്ഞു . മിൽട്ടൺ കെയ്‌നിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഇന്നലെ രാത്രിയുണ്ടായ അപകടത്തെ തുടർന്ന് പത്ത് മണിക്കൂർ ആണ് റോഡ് ഗതാഗതം തടസ്സപ്പെട്ടത്. M1 -ലെ ജംഗ്ഷൻ 14 നും 15 നും ഇടയിലാണ് കുട്ടികൾ സഞ്ചരിച്ച വോക്സ്ഹാൾ ആസ്ട്രയും ലാർജ് ഗുഡ് വെഹിക്കിളുമായി കൂട്ടിയിടിച്ചത്.

കാറിലുണ്ടായിരുന്ന മറ്റൊരു കുട്ടിയേയും ഡ്രൈവറിനെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡിസ്ചാർജ് ചെയ്തു. ലോറിയുടെ ഡ്രൈവർക്ക് പരുക്കില്ല . അനുവദനീയമായതിൻെറ പരിധിയിൽ കൂടുതൽ മദ്യം കഴിച്ച് വാഹനം ഓടിച്ചതിന് പോലീസ് 35 വയസ്സുള്ള യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡെർബി സ്വദേശിയായ യുവതി ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ അറിയുന്നവർ 43210356500 എന്ന റഫറൻസ് നമ്പർ ഉപയോഗിച്ചത് 101 അല്ലെങ്കിൽ ഓൺലൈനിൽ വിവരങ്ങൾ നൽകണമെന്ന് പോലീസ് അറിയിച്ചു.
ബാർനെറ്റിലെ ക്യൂൻ എലിസബത്ത് ഗ്രാമർ സ്കൂൾ സ്റ്റുഡന്റായ ഐവിൻ മാത് സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ്, ആൻഡ് ഇപി ക്വു എന്നിവയ്ക്കാണ് എ സ്റ്റാർ നേടിയത്. ഇതിനോടൊപ്പം തന്നെ സ്റ്റുഡൻറ് ആൻഡ് ടീച്ചേഴ്സ് വോട്ട് ചെയ്ത് സ്കൂൾ ക്യാപ്റ്റനായി തിരഞ്ഞെടുത്തിരുന്നു. യുകെ റോയൽ കോളേജ് സയൻസ് ചലഞ്ചിൽ ഇൻഡിവിജ്വൽ എൽ കാറ്റഗറിയിലും ഓവറോൾ സ്കൂൾ കാറ്റഗറിയിലും നാഷണൽ ഫസ്റ്റ് പ്രൈസ് നേടി 500 പൗണ്ട് സമ്മാനം കരസ്ഥമാക്കിയിരുന്നു.
പിയാനോ ആൻഡ് വയലിൻ പ്രാവണ്യം നേടിക്കൊണ്ടിരിക്കുന്ന ഐവിൻ ചർച്ച് ക്വയറിലെ വയലിനിസ്റ്റ് കൂടിയാണ്. കവിത രചനയിലും മികവുപുലർത്തുന്ന ഈ മിടുക്കന്റെ പ്രസിദ്ധീകരിച്ച കവിത ബ്രിട്ടീഷ് ലൈബ്രറി ശേഖരണത്തിലും കാണാൻകഴിയും. യുകെ മലയാളികളുടെ പ്രധാനവേദിയായ യുക്മാ കലാ കായിക മേളകളിൽ റീജിനൽ ലെവലിലും നാഷണൽ ലെവലിലും സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
പാലാ രാമപുരം സ്വദേശിയായ ജോസ് പി. എമ്മിന്റെയും ബിന്ദു മോൾ ജോസിന്റെയും മൂത്ത പുത്രനായ ഐവിന് ഒരു അനുജൻ കൂടിയുണ്ട്. അനുജൻ ലോവിൻ ജോസ് ലാങ്ങ്ലി ഗ്രാമർ സ്കൂൾ സ്റ്റുഡൻറ് ആണ്. 2001 -ൽ യുകെയിലെത്തിയ പിതാവ് സോഫ്റ്റ്‌വെയർ അനലിസ്റ്റായി ജോലി ചെയ്യുന്നു . യുക്മ നേതൃത്വനിരയിൽ ഭാരവാഹിയായിരുന്ന ജോസ് പി എം ആണ് യുക്മ കലാകായിക മേളകൾക്ക് സോഫ്റ്റ്‌വെയർ ഡെവലപ്പ് ചെയ്തിരിക്കുന്നത്. മാതാവ് ബിന്ദു മോൾ ജോസ് കാർഡിയോളജിയിൽ സ്പെഷലിസ്റ്റ് നേഴ്സായി ജോലി ചെയ്യുകയാണ്. ലണ്ടനിൽ ഈലിങ്ങിലാണ് ഇവർ താമസിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ എ – ലെവൽ റിസൽട്ടുകൾ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഏറ്റവും ഉയർന്ന ഗ്രേഡുകളായ എ*, എ എന്നിവ നേടിയത് 44.8 ശതമാനം പേരാണ്. കഴിഞ്ഞ വർഷം 38. 5 ശതമാനം പേർ മാത്രമാണ് ഉയർന്ന ഗ്രേഡുകൾ നേടിയത്. 2019 ൽ കോവിഡിന് മുൻപ് സാധാരണരീതിയിൽ പരീക്ഷ നടത്തിയതിൽ നിന്നും 75 ശതമാനമാണ് ഗ്രേഡുകൾ ഉയർന്നിരിക്കുന്നത്. ഇത്തരത്തിൽ ഗ്രേഡുകൾ ഉയർന്നതോടെ കൂടുതൽ വിദ്യാർഥികൾ യൂണിവേഴ്സിറ്റി തലത്തിൽപ്രവേശനത്തിന് അർഹരാകും. എന്നാൽ ഇത് കൂടുതൽ മത്സരങ്ങൾക്ക് ഇടയാക്കും എന്നാണ് വിദഗ്ധരുടെ നിഗമനം.

മെഡിസിൻ കോഴ്സുകൾക്കും മറ്റും ഇപ്രാവശ്യം കൂടുതൽ വിദ്യാർഥികളുടെ തിരക്ക് ഉണ്ടാകും. പാസായ എല്ലാ വിദ്യാർഥികൾക്കും യൂണിവേഴ്സിറ്റി പ്രവേശനം ലഭിക്കുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. പല മെഡിക്കൽ സ്കൂളുകളും അധിക വിദ്യാർത്ഥികളോട് അടുത്ത വർഷത്തേയ്ക്ക് കാത്തിരിക്കാനും, അതിനായി പ്രത്യേക ഇൻസെന്റിവുകൾ നൽകുവാനും തയ്യാറാകുന്നുണ്ട്. വൊക്കേഷണൽ പരീക്ഷകളുടെ റിസൾട്ടുകളും ഉടൻതന്നെ പ്രസിദ്ധീകരിക്കും. ഇത്തരമൊരു സാഹചര്യത്തിലും ഇത്രയധികം വിജയം നേടിയ കുട്ടികളെ എല്ലാവരെയും അനുമോദിക്കുന്നതായി ഇംഗ്ലണ്ട് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ വ്യക്തമാക്കി. പ്രതിസന്ധികളെ തരണം ചെയ്യുന്നതിനുള്ള കുട്ടികളുടെ മനോബലത്തെ അഭിനന്ദിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ഓർമപ്പെടുത്തി. എന്നാൽ യുവാക്കളെ പിന്തുണയ്ക്കുന്നതിൽ ഗവൺമെന്റ് പരാജയപ്പെട്ടതായി ലേബർ പാർട്ടി ഷാഡോ വിദ്യാഭ്യാസ സെക്രട്ടറി കെയിറ്റ് ഗ്രീൻ ആരോപിച്ചു.

പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിദ്യാർത്ഥികളെ അഭിനന്ദിച്ചു. ഇതോടൊപ്പം തന്നെ കോവിഡ് കാലത്ത് കുട്ടികൾ ഈ വിജയം നേടുന്നതിൽ അധിക പങ്ക് വഹിച്ച അധ്യാപകരോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അടുത്ത വർഷം ജനുവരി മുതൽ തങ്ങളുടെ ഉപഭോക്താക്കൾക്ക് റോമിംഗ് ചാർജ് ഏർപ്പെടുത്താൻ വോഡഫോൺ തീരുമാനമെടുത്തു. ഇതോടെ യൂറോപ്പിൽ യാത്ര ചെയ്യുന്ന ഉപഭോക്താക്കൾക്ക് റോമിംഗ് ചാർജ് ഏർപ്പെടുത്തുന്ന യു കെയിലെ രണ്ടാമത്തെ കമ്പനിയാണ് വോഡഫോൺ . നിലവിൽ EE റോമിംഗ് ചാർജുകൾ ഏർപ്പെടുത്തുന്ന കാര്യം ജൂണിൽ തന്നെ പ്രഖ്യാപിച്ചിരുന്നു.

അടുത്ത വർഷം ജനുവരി മുതൽ പുതിയതും പ്ലാനുകൾ നവീകരിക്കുകയും ചെയ്യുന്ന ഉപഭോക്താക്കൾക്ക് ‘ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ വോഡഫോൺ മൊബൈൽ സേവനങ്ങൾ ഉപയോഗിക്കുന്നതിൽ ഒരു ദിവസം കുറഞ്ഞത് ഒരു പൗണ്ട് നൽകേണ്ടതായി വരും . സമാനമായ ചാർജുകളാണ് വോഡഫോണിൻ്റെ ബിസിനസ് എതിരാളിയായ EE ഏർപ്പെടുത്തിയിരിക്കുന്നത്. ബ്രെക്സിറ്റിന് ശേഷം റോമിംഗ് ചാർജുകൾ ഏർപ്പെടുത്താൻ ആലോചിക്കുന്നില്ല എന്നാണ് ടെലിഫോൺ ഓപ്പറേറ്റേഴ്സ് അറിയിച്ചിരുന്നത്. നിയമങ്ങൾ ഓഗസ്റ്റ് 11 മുതൽ നിലവിൽ വരുമെങ്കിലും ജനുവരി വരെ ഉപഭോക്താക്കളിൽനിന്ന് റോമിംഗ് ചാർജുകൾ ഈടാക്കുകയില്ലെന്ന് കമ്പനി അറിയിച്ചു. 2017 മുതൽ ബ്രിട്ടീഷുകാർക്ക് യൂറോപ്പിലെങ്ങും റോമിംഗ് ചാർജുകൾ ഇല്ലാതെ മൊബൈൽ സേവനങ്ങൾ ഉപയോഗിക്കാൻ പറ്റിയിരുന്നു. ബ്രെക്സിറ്റിന് ശേഷമാണ് മൊബൈൽ കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ റോമിംഗ് ചാർജുകൾ ഏർപ്പെടുത്താൻ അവസരം വന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ത്യ:- ഇംഗ്ലീഷ് പദപ്രയോഗത്തിൽ നിന്നും ‘ കറി ‘ എന്ന വാക്ക് നീക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് ഭക്ഷണ തല്പരരായ ആളുകൾ. അത്തരമൊരു വാക്ക് ബ്രിട്ടീഷ് അടിമത്തത്തെ ആണ് സൂചിപ്പിക്കുന്നതെന്ന വിലയിരുത്തലാണ് ഇത്തരമൊരു ആവശ്യത്തിന് പിന്നിൽ. ഇന്ത്യൻ വിഭവങ്ങളുടെ യഥാർത്ഥ പേരുകൾ പഠിക്കുവാൻ തയ്യാറാകാതിരുന്ന ബ്രിട്ടീഷുകാർ അവരുടെ സൗകര്യത്തിനായി ഉപയോഗിച്ച വാക്കാണ് കറി എന്നുള്ളത്. ഫുഡ് ബ്ലോഗർ ആയിരിക്കുന്ന ചാഹ്ത്തി ബെൻസൽ ആണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ ഇത്തരമൊരു ആവശ്യം ആദ്യമായി ഉന്നയിച്ചിരിക്കുന്നത്. ഇതിനോടകംതന്നെ ബാൻസലിന്റെ വീഡിയോ 3 മില്യൺ ജനങ്ങളിലധികം കണ്ടു കഴിഞ്ഞിരിക്കുകയാണ്. എന്നാൽ ഇത്തരമൊരു നീക്കം വിഡ്ഢിത്തമാണെന്നും, കറി എന്ന വാക്കിന് വളരെയധികം ഉപയോഗങ്ങൾ ഉണ്ടെന്നും യു കെയുടെ കറി ഗൈഡ് 80 കാരനായ പാറ്റ് ചാപ്മാൻ കുറ്റപ്പെടുത്തി.

ഇന്ത്യയിൽ വിവിധ തരം വിഭവങ്ങൾ ഓരോ സ്ഥലങ്ങളിലും ലഭ്യമാണ്. എന്നാൽ ഇവയെയെല്ലാം കറി എന്ന ഒറ്റവാക്കിൽ ഒതുക്കുന്നത് തെറ്റാണെന്ന് ബൻസൽ വ്യക്തമാക്കുന്നു. എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സൗത്ത് ഏഷ്യൻ രാജ്യങ്ങളിലെ ഭക്ഷണത്തെ ഒന്നാകെ കറി എന്ന വാക്കുകൊണ്ട് ചുരുക്കുന്നത് തെറ്റാണെന്ന് അവർ തുറന്നു പറഞ്ഞു. ഇന്ത്യൻ വിഭവങ്ങൾ കറി എന്ന് ഒറ്റവാക്കിൽ ഒതുങ്ങുന്നതല്ലെന്ന് മാസ്റ്റർ ഷെഫ് ഇന്ത്യ മുൻ പ്രൊഡ്യൂസർ ഷെഫ് സംജ്യോത് സിംഗ് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ആൻഡ്രൂ രാജകുമാരൻ തന്റെ പതിനേഴാമത്തെ വയസ്സിൽ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച് കോടതിയിൽ കേസ് നൽകിയിരിക്കുകയാണ് വിർജീനിയ റോബർട്ട്സ് എന്ന യുവതി. മുൻപുതന്നെ ലൈംഗികാരോപണ കേസിൽ പ്രതിയായ ജഫ്രി എപ്സ്റ്റിനിന്റെ അറിവോടെയാണ് ആൻഡ്രൂ രാജകുമാരൻ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തത്. ലണ്ടൻ, മാൻഹട്ടൻ, കരിബിയൻ തുടങ്ങി വിവിധ സ്ഥലങ്ങളിൽ വച്ചാണ് താൻ ഉപയോഗിക്കപ്പെട്ടതെന്ന് അവർ വ്യക്തമാക്കുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം തന്നെ കള്ളമാണെന്നും, തനിക്ക് ഈ യുവതി പരിചയമുണ്ടോ എന്ന് തന്നെ സംശയമാണെന്നും ആൻഡ്രൂ രാജകുമാരൻ മുൻപ് വ്യക്തമാക്കിയിരുന്നു.

18 വയസ്സ് പോലും പ്രായമാകാത്ത ഒരു കുട്ടിയെ 40 വയസ്സുകാരനായ ആൻഡ്രൂ ദുരുപയോഗം ചെയ്തത് ഒരിക്കലും അംഗീകരിക്കാൻ ആവുന്നതല്ലെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. രാജകുമാരന്റെ സ്ഥാനവും പ്രശസ്തിയും മൂലം തന്റെ പരാതി തള്ളിക്കളയപ്പെടാൻ സാധ്യതയുണ്ടെന്നും വിർജീനിയ പറഞ്ഞു. മുൻപ് ഇത്തരം ആരോപണങ്ങൾ വിർജീനിയ ഉയർത്തിയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് രാജകുമാരനെതിരെ കോടതിയിൽ കേസ് നൽകുന്നത്. ജഫ്രി എപ്സ്റ്റിനിന്റെ കൂട്ടാളി ആയിരുന്ന ഗിസ്ലെയിൻ മാക്സ്വെലിന്റെ വീട്ടിൽ വെച്ചായിരുന്നു ആദ്യമായി ആൻഡ്രൂ രാജകുമാരൻ തന്നെ ലൈംഗികമായി ഉപദ്രവിച്ചത്. തന്നെ ഉപദ്രവിച്ചവരുടെ പണവും പദവിയും മൂലമാണ് ഇത്രയുംകാലം തനിക്ക് നീതി ലഭിക്കാതിരുന്നത് എന്ന് വിർജീനിയ പറഞ്ഞു. എപ്സ്റ്റിനെ ലൈംഗികാരോപണ കേസിൽ അറസ്റ്റ് ചെയ്തിരുന്നെങ്കിലും, വിചാരണ നടക്കുന്നതിനിടെ ജയിലിൽ വച്ച് അദ്ദേഹം തൂങ്ങിമരിച്ചു. മാക്സ്വെല്ലിനെതിരെയുള്ള വിചാരണ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. പുതിയ സംഭവവികാസങ്ങളോട് പ്രതികരിക്കാൻ രാജകുടുംബാംഗങ്ങൾ ഇതുവരെ തയ്യാറായിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വെയിൽസ് :- കോവിഡ് വാക്സിൻ എടുക്കുവാൻ വിസമ്മതിച്ച പോർച്ചുഗലിലെ ഒരു കുടുംബത്തിലെ ദമ്പതികളും മകനും ഉൾപ്പെടെ മൂന്നുപേർ ഒറ്റ ആഴ്ചയ്ക്കുള്ളിൽ കോവിഡ് ബാധിച്ച് മരിച്ചു. മരിച്ച ദമ്പതികളുടെ മറ്റൊരു മകനായ ഫ്രാൻസിസ് തന്റെ മാതാപിതാക്കൾ എടുത്ത തീരുമാനം തെറ്റായിരുന്നുവെന്നും, ജനങ്ങളെല്ലാവരും തന്നെ വാക്സിൻ എടുക്കണമെന്നും മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആരോഗ്യപരമായി മോശമായ അവസ്ഥയിൽ ആയിരുന്നിട്ടു പോലും ഫ്രാൻസിസിന്റെ മാതാപിതാക്കളായ 73 വയസ്സുള്ള പിതാവ് ബേസിലും, 65 വയസ്സുള്ള മാതാവ് ഷാർമഗ്‌നും വാക്സിൻ എടുക്കുവാൻ സമ്മതിച്ചിരുന്നില്ല. ഇവരോടൊപ്പം തന്നെ 40 വയസ്സുള്ള ഫ്രാൻസിസിന്റെ സഹോദരൻ ഷോളും വാക്സിൻ എടുത്തിരുന്നില്ല. പിന്നീട് ദിവസങ്ങൾക്കുള്ളിൽ തന്നെ കുടുംബത്തിലെ മൂന്ന് പേരും കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ഇതേ തുടർന്ന് ജൂലൈ പന്ത്രണ്ടാം തീയതി മാതാപിതാക്കളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജൂലൈ ആറാം തീയതി കിഡ്നി സ്റ്റോണിന്റെ ചികിത്സയ്ക്കായി ബേസിൽ ആശുപത്രി സന്ദർശിച്ചപ്പോൾ ആകാം രോഗം പടർന്നത് എന്നാണ് നിഗമനം. രോഗം സ്ഥിരീകരിച്ചു രണ്ടു ദിവസങ്ങൾക്കുള്ളിൽ തന്നെ ബേസിലിനെ ഇന്റെൻസിവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചു.

ആശുപത്രിയിൽ എത്തിച്ചശേഷം മാതാപിതാക്കളുടെ പക്കൽ ഫോൺ ചാർജറുകൾ ഇല്ലാതിരുന്നതിനാൽ അവരുമായി സംസാരിക്കാൻ സാധിച്ചിരുന്നില്ല എന്ന് ഫ്രാൻസിസ് വ്യക്തമാക്കി. സഹോദരനിൽ നിന്നുമാണ് താൻ വിവരങ്ങൾ അറിഞ്ഞതെന്നും , വിവരം അറിഞ്ഞ ഉടൻ തന്നെ പോർച്ചുഗലിലേക്ക് യാത്ര ചെയ്യാനായി ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു എന്നും ഫ്രാൻസിസ് പറഞ്ഞു. എന്നാൽ പി സി ആർ ടെസ്റ്റ് റിപ്പോർട്ട് കാത്തിരിക്കുമ്പോഴാണ്, ഷോളിന്റെ കാമുകിയുടെ ഫോൺ കോൾ ഫ്രാൻസിസിനെ തേടിയെത്തിയത്. ഷോളിനെയും കോവിഡ് പോസിറ്റീവായതുമൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വിവരമാണ് ഫ്രാൻസിസിനു ലഭിച്ചത്. ജൂലൈ പതിനേഴാം തീയതി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഷോൾ, രാത്രി ഒരു മണിയോടുകൂടി മരണപ്പെട്ടു. ദിവസവും വ്യായാമം ചെയ്തിരുന്ന വളരെയധികം ആരോഗ്യവാനായ ഒരാൾ ആയിരുന്നു ഷോൾ. വാക്‌സിൻ എടുത്തിരുന്നെങ്കിൽ ഒരുപക്ഷേ ഷോളിന്റെ ജീവൻ നിലനിർത്താനാകുമായിരുന്നുവെന്ന് ഫ്രാൻസിസ് വ്യക്തമാക്കുന്നു.

ഷോൾ മരണപ്പെട്ട ശേഷം മൂന്നാമത്തെ ദിവസം പിതാവും മരണപ്പെട്ടു. ജൂലൈ 21 ന് പോർച്ചുഗലിലെത്തിയ ഫ്രാൻസിസിനെ പി പി ഇ കിറ്റ് ധരിച്ച് അമ്മയെ കാണാനുള്ള അനുവാദം ഡോക്ടർമാർ നൽകി. എന്നാൽ ജൂലൈ 24ന് അമ്മയും മരണപ്പെട്ടു. ഇപ്പോൾ വെയിൽസിൽ തിരിച്ചെത്തിയിരിക്കുന്ന ഫ്രാൻസിസ്, വാക്സിന്റെ ആവശ്യകതയെപ്പറ്റി ജനങ്ങൾക്ക് പ്രചോദനം നൽകുന്നുണ്ട്. തന്റെ കുടുംബത്തിന്റെ അനുഭവം മറ്റൊരാൾക്കും വരരുതെന്ന് താൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് മഹാമാരിക്ക് ശേഷം രാജ്യാന്തര യാത്രകൾ ആരംഭിച്ചപ്പോൾ രോഗവ്യാപനം തടയുന്നതിനായി മിക്ക രാജ്യങ്ങളും ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കിയിരുന്നു. രോഗവ്യാപനം തീവ്രമായിട്ടുള്ള റെഡ് ലിസ്റ്റിൽ പെട്ട രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് കോവിഡ് പോസിറ്റീവ് അല്ലെങ്കിലും യുകെയിൽ ഹോട്ടൽ ക്വാറന്റീൻ നിർബന്ധിതമാണ്. വിമാനത്താവളങ്ങളിൽനിന്ന് നിർദ്ദിഷ്ട ഹോട്ടലിലേയ്ക്കുള്ള ദൂരം, ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ, ഭക്ഷണം എന്നിവയെക്കുറിച്ച് ഒട്ടേറെ പരാതികൾ ആണ് എല്ലാ രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിൽ ഏറ്റവും പുതിയതാണ് ബ്രിട്ടനിൽ നിന്നുള്ള നേഴ്‌സിംഗ് വിദ്യാർഥിനി പങ്കുവെച്ച തൻറെ അനുഭവം

അക്ഷരാർത്ഥത്തിൽ നരകയാതനയാണ് തനിക്ക് നേരിടേണ്ടതായി വന്നതെന്ന് നഴ്സിങ് വിദ്യാർഥിനിയായ സോഫി ബർജ്ജ് പറഞ്ഞു. തന്നെ പാർപ്പിച്ച സ്പാനിഷ് ക്വാറന്റീൻ ഹോട്ടലിനേക്കാൾ ജയിലിൽ കഴിയുന്നതായിരുന്നു ഭേദമെന്നാണ് മിസ്സ് ബർജ്ജ് അഭിപ്രായപ്പെട്ടത്. വെയിൽസിലെ ബാരിയാണ് 22 -കാരിയായ സോഫി ബർജ്ജിൻെറ സ്വദേശം. സോഫി സ്പെയിനിലെ മജോർക്കയിൽ അവധി ആഘോഷിച്ചതിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പാണ് കോവിഡ് പോസിറ്റീവായത്.

ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി വരെ തനിക്ക് യാചിക്കേണ്ടി വന്നുവെന്ന് സോഫി പറഞ്ഞു. കോവിഡ് പോസിറ്റീവായ തൻെറ ആരോഗ്യസ്ഥിതിയെക്കുറിച്ച് പിന്നീട് ഒരു പരിശോധനയും ലഭ്യമാക്കിയില്ല. പലപ്പോഴും നൽകിയ ഭക്ഷണം തണുത്തുറഞ്ഞതായിരുന്നു. നിവൃത്തിയില്ലാതെ ഹോട്ടലിലെ താമസക്കാർ പരസ്പരം കയർ കെട്ടി വെള്ളവും ഭക്ഷണവും പങ്കുവെയ്ക്കേണ്ടതായി വന്ന അവസ്ഥ വരെ ഉണ്ടായി . അക്ഷരാർത്ഥത്തിൽ വിശന്ന് കരയേണ്ട അവസ്ഥ തനിക്ക് സംജാതമായി എന്നാണ് സോഫി തൻെറ അനുഭവം പങ്ക് വച്ചത്. സ്പെയിൻ നിലവിൽ യുകെയുടെ ആംബർ ലിസ്റ്റിലാണ്.