സുജിത് തോമസ്
പാര്‍ട്ട് 1
മൈദ ഒന്നര കപ്പ്
കറുവ, ഗ്രാമ്പൂ, ഏലക്ക, ജാതിപത്രി ഇവ പൊടിച്ചത് – 2 ടീസ്പൂണ്‍
ചുക്ക് പൊടിച്ചത് 1/4 ടീ സ്പൂണ്‍
സോഡാ പൊടി1/2 ടീ സ്പൂണ്‍
ബേക്കിംങ് പൗഡര്‍- 1 ടീസ്പൂണ്‍
ഉപ്പ്-1/4 ടീ സ്പൂണ്‍
ഇവ എല്ലാം ഒരുമിച്ച് തെള്ളിയെടുത്ത് മാറ്റിവക്കുക.
പാര്‍ട്ട് 2
ടുട്ടി ഫ്രൂട്ടി-1 1/2 കപ്പ്( റം അല്ലെങ്കില്‍ ബ്രാണ്ടിയില് കുതിര്‍ത്തത്)2 ആഴ്ചയെങ്കിലും കുതിര്‍ത്താല്‍ നല്ലത്.
കശുവണ്ടി- 1/2 കപ്പ് ചെറുതായി ചതച്ചത്. ഇതിലേക്ക് നാല് ടീസ്പൂണ്‍ മൈദ ചേര്‍ത്ത് കോട്ട് ചെയ്ത് മാറ്റിവക്കുക
മുട്ട -3
വെജിറ്റബിള്‍ ഓയില്‍ 3/4 കപ്പ്
1/2 കപ്പ് പഞ്ചസാര 3 ഏലക്കാ ചേര്‍ത്ത് പൊടിച്ചത്
വാനില എസന്‍സ്- 1 ടീസ്പൂണ്‍
പാര്‍ട്ട്3
കാരവന് സിറപ്പ്- തയ്യാറാക്കുന്ന വിധം
1/2 കപ്പ് പഞ്ചസാര, 3 ടേബിള്‍ സ്പൂണ്‍ വെളളം ചേര്‍ത്ത് ഇടത്തരം ചൂടില്‍ അലിയിക്കുക. ഉരുകി പത വന്ന് ഗോള്‍ഡന്‍ ബ്രൗണ്‍ കളര്‍ ആകുമ്പോള്‍ തീ ഓഫ് ചെയ്ത് ഉടനെ 4/3 കപ്പ് തിളച്ച വെള്ളം ഒഴിച്ച് ഇളക്കി തണുക്കാന്‍ വെക്കുക
കേക്ക് തയ്യാറാക്കുന്ന വിധം
1 മൂന്നു മുട്ട വെള്ളയും മഞ്ഞയുമായി തിരിക്കുക
2. മുട്ട വെള്ള നന്നായി കട്ടിയായി അടിച്ചുമാറ്റി വക്കുക
3 മുട്ടയുടെ മഞ്ഞ നന്നായി അടിക്കുക ഇതിലേക്ക് 3/4 കപ്പ് വെജിറ്റബിള്‍ ഓയില്‍ കൂടി ചേര്‍ത്ത് വീണ്ടും നന്നായി അടിക്കുക
4 ഈ മിശ്രിതത്തിലേക്ക് പൊടിച്ച പഞ്ചസാര, പല തവണയായി ചേര്‍ത്ത് വീണ്ടും അടിച്ച് യോജിപ്പിക്കുക
5 ഈ ചേരുവയിലേക്ക് തയ്യാറാക്കിവച്ചിരിക്കുന്ന കാരവന് സിറപ്പും വാനില എസന്‍സും കൂടി ചേര്‍ത്ത് യോജിപ്പിക്കുക
6 ഇനി പാര്‍ട്ട് ഒന്നിലെ ചേരുവകള്‍ കൂടി ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക
7 പാര്‍ട്ട് രണ്ടിലെ ചേരുവകള്‍ ചേര്‍ത്ത് നന്നായി ഫോള്‍ഡ് ചെയ്ത് എടുക്കുക
8 മുട്ടയുടെ വെള്ള പതപ്പിച്ചതും കൂടി ചേര്‍ത്ത് സാവധാനം ഫോള്‍ഡ് ചെയ്ത് എടുക്കുക.
9 വെണ്ണ പുരട്ടി തയ്യാറാക്കി വച്ചിരിക്കുന്ന കേക്ക് ടിന്നിലേക്ക് ഈ മിശ്രിതം ഒഴിച്ച് പ്രീഹീറ്റ് ചെയ്ത് ഓവനില്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ 45 മുതല്‍ 55 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കുക.
ഫ്രൂട്ട്സ് റൂണില്‍ സോക്ക് ചെയ്യാന്‍- 3 ടേബിള്‍സ്പൂണ്‍ ബ്രാണ്ടി അല്ലെങ്കില്‍ റം ടൂട്ടിഫ്രൂട്ടില്‍ ചേര്‍ത്ത് മിക്സ് ചെയ്ത് ചില്ലുഭരണിയില്‍ 2 ആഴ്ചയെങ്കിലും വെച്ച ശേഷം ഉപയോഗിച്ചാല്‍ വളരെ നന്നായിരിക്കും. കേക്ക് രണ്ടു ദിവസം മുന്‍പേ തയ്യാറാക്കി അല്പം ആപ്രിക്കോട്ട് ജാം മുകളില്‍ തേച്ചാല്‍ കേക്കിന് നല്ല മണവും തിളക്കവും ലഭിക്കും.

സുജിത് തോമസ്

ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇടിമിന്നലിൽ ബ്രിട്ടനിൽ കനത്ത നാശനഷ്ടം. ഹാംപ്ഷെയറിലെ വീടുകളുടെ മേൽക്കൂര ഇടിമിന്നലേറ്റ് തകർന്നു. ചൂട് കൂടിയതോടെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലവിൽ ഉണ്ട്. ആൻഡോവറിലെ രണ്ട് വീടുകൾ തകർന്നെങ്കിലും താമസക്കാരായ രണ്ട് സ്ത്രീകൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കൻ ഇംഗ്ലണ്ടിലും വെയിൽസിലും കനത്ത മഴയും മഞ്ഞുവീഴ്ചയും 55 മൈൽ വേഗതയിലുള്ള കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പുകളുള്ളത്. സ്കൂൾ അവധി ദിനങ്ങൾ ആരംഭിക്കുന്നതിനാൽ അവധിക്കാല യാത്രയ്ക്ക് പദ്ധതിയിട്ടിരുന്നവരെ മോശം കാലാവസ്ഥ പ്രതികൂലമായി ബാധിക്കും . ഈ വാരാന്ത്യത്തിൽ തന്നെ ഏകദേശം 400,000 വിനോദസഞ്ചാരികൾ ആണ് വിമാനത്താവളങ്ങളിലേയ്ക്ക് യാത്രയ്ക്കായി തിരിച്ചിരിക്കുന്നത് .
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : നാല് പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിക്കാനുള്ള കരാറിൽ ഒപ്പുവച്ച് ഹാരി. ഇതിൽ രണ്ട് പുസ്തകത്തിന്റെ രചയിതാവ് ഹാരി ആയിരിക്കും. ഒരെണ്ണം ഭാര്യ മേഗനാണ് എഴുതുന്നത്. അടുത്ത വർഷം രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ ഹാരി രാജകുമാരൻ ഒരു ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരിക്കും. ഒരു മെഗാ ഡീലിന് ശേഷമാണ് ഈ തീരുമാനം. ലേലം 18 മില്യൺ പൗണ്ടിൽ ആരംഭിച്ചെങ്കിലും അവസാന കണക്ക് 29 മില്യൺ പൗണ്ടിൽ എത്തിയതായി പബ്ലിഷിംഗ് ഹൗസ് അറിയിച്ചു. പെൻഗ്വിൻ റാൻഡം ഹൗസുമായുള്ള കരാറിന്റെ ഭാഗമായി മേഗൻ ഒരു ‘വെൽനെസ്’ ഗൈഡ് എഴുതുകയാണ്. നാലാമത്തെ പുസ്തകത്തിന്റെ ശീർഷകവും വിഷയവും രചയിതാവും അജ്ഞാതമാണ്. ഹാരിയെ കാണാൻ രണ്ട് പ്രസാധകർ ലണ്ടനിൽ നിന്ന് എത്തിയപ്പോൾ മറ്റുള്ളവർ വീഡിയോ കോളിലൂടെ ലേലത്തിൽ പങ്കെടുത്തു. ഹാരി രാജകുമാരൻ എഴുതുന്ന ആദ്യ പുസ്തകം അടുത്ത വർഷം പുറത്തിറങ്ങുമെന്നിരിക്കെ രണ്ടാമത്തെ പുസ്തകം രാജ്ഞിയുടെ മരണത്തിന് ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ.

“അവസാന കരാർ യഥാർത്ഥത്തിൽ നാല് പുസ്തക ഇടപാടായിരുന്നു. മേഗൻ ഒരു വെൽനെസ്-ടൈപ്പ് പുസ്തകം എഴുതുകയും നാലാമത്തേത് എന്താണെന്ന് ആളുകൾക്ക് ഉറപ്പില്ല. പക്ഷേ, ഏറ്റവും ഞെട്ടിക്കുന്ന കാര്യം, രാജ്ഞിയുടെ മരണം വരെ രണ്ടാമത്തെ പുസ്തകം പ്രസിദ്ധീകരിക്കില്ലെന്ന ഹാരിയുടെ നിർദ്ദേശമാണ്.” പബ്ലിഷിംഗ് ഹൗസ് അറിയിച്ചു. പുലിറ്റ്സർ ജേതാവായ ഗോസ്റ്റ് റൈറ്റർ ജെ ആർ മൊഹ്രിംഗറുമായി രഹസ്യമായി സഹകരിക്കാനുള്ള ഹാരിയുടെ തീരുമാനത്തിൽ രാജകുടുംബം വളരെയധികം ആശങ്കാകുലരാണ്. രണ്ട് പേരും ഒരു വർഷമായി പുസ്തകത്തിനായി പ്രവർത്തിക്കുകയാണ്. ഹാരി തന്റെ ജീവിതത്തെക്കുറിച്ചുള്ള ‘പൂർണമായും സത്യസന്ധനായ ആദ്യ വിവരണം’ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ രാജകുമാരന്റെ അനുഭവങ്ങളെക്കുറിച്ചുള്ള ഏകപക്ഷീയമായ ഒരു വിവരണമാണിതെന്ന് രാജകീയ വൃത്തങ്ങൾ കരുതുന്നു. രാജ്ഞിയും മുതിർന്ന രാജകുടുംബാംഗങ്ങളും ഇപ്പോഴും ഹാരിയുടെ അഭിമുഖങ്ങളിൽ നിന്നുണ്ടായ തിരിച്ചടികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്.

39 കാരനായ ഹാരിയും മേഗനും ഒന്നിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ ഒരുങ്ങുന്നു എന്ന വസ്തുത ഔദ്യോഗിക പ്രഖ്യാപനത്തിൽ പരാമർശിച്ചിട്ടില്ല. പുസ്തകത്തിൽ നിന്നുള്ള വരുമാനം ചാരിറ്റിക്ക് സംഭാവന ചെയ്യുമെന്ന് പെൻഗ്വിൻ റാൻഡം ഹൗസ് പറഞ്ഞു. എന്നാൽ ഇതിൽ റോയൽറ്റിയും അഡ്വാൻസും ഇതിൽ ഉൾപ്പെടുമോ എന്ന് വിശദീകരിച്ചിട്ടില്ല. തന്റെ പുസ്തകത്തിന്റെ പദ്ധതികളെക്കുറിച്ച് രാജ്ഞിയടക്കം കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും രാജകുമാരന്റെ വക്താവ് പറഞ്ഞു. ഹാരിയുടെ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കാൻ ബക്കിംഗ്ഹാം കൊട്ടാരം വിസമ്മതിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഔദ്യോഗിക കണക്കുകൾ പ്രകാരം ബ്രിട്ടനിൽ തുടർച്ചയായ മൂന്നാം ദിവസവും കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു. ഇന്നലെ രേഖപ്പെടുത്തിയ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 36, 389 ആണ്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് 64 മരണങ്ങളാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ രോഗികളുടെ എണ്ണത്തിൽ 15,000 ത്തിലധികം കുറവുണ്ട്. എന്നാൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് ശേഷമുള്ള രോഗവ്യാപനം പുതിയ കണക്കുകളിൽ പ്രതിഫലിച്ചിട്ടില്ലന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതുകൊണ്ടുതന്നെ വരുംദിനങ്ങളിൽ രോഗവ്യാപനം പ്രതിദിനം ഇരട്ടിയിലധികം ആകാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.

ഇതിനിടെ രണ്ട് ഡോസ് പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ചവരെ ഒറ്റപ്പെടലിൽ നിന്ന് ഒഴിവാക്കാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ കടുത്ത സമ്മർദമാണ് നേരിടുന്നത് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . എൻഎച്ച്എസിന്റെ കോവിഡ് -19 ആപ്ലിക്കേഷനിൽ നിന്ന് ജീവനക്കാർക്ക് ഒറ്റപ്പെടൽ നിർദ്ദേശം ലഭിക്കുന്നതു മൂലം പല സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നത് . ഇതിനെതിരെ പ്രതിഷേധം ഉയർത്തിയ സ്ഥാപന ഉടമകൾക്ക് പിന്തുണയുമായി ലണ്ടൻ മേയർ സാദിഖ് ഖാൻ രംഗത്തുവന്നു. നിയന്ത്രണങ്ങൾ പിൻവലിച്ചതിനെ തുടർന്ന് പ്രവർത്തനം ആരംഭിച്ച പബ്ബുകൾ, ബാറുകൾ, റസ്റ്റോറന്റുകൾ എന്നിവ കടുത്ത തോതിൽ ജീവനക്കാരുടെ ക്ഷാമം നേരിടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉചിതമായ തീരുമാനം കൈക്കൊള്ളുന്നില്ലെങ്കിൽ ഒറ്റപ്പെടൽ നിർദ്ദേശത്തിന് പൊതുജനത്തിന്റെ ഭാഗത്തുനിന്നും പിന്തുണ ലഭിക്കുകയില്ലെന്ന് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സെലക്ട് കമ്മിറ്റി ചെയർമാനും കൺസർവേറ്റീവ് എംപിയുമായ ജെറമി ഹണ്ട് മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബോൾട്ടനിൽ നിന്നും കാണാതായ 11 വയസ്സുകാരി പെൺകുട്ടിക്കായി പോലീസ് അന്വേഷണം ശക്തമാക്കി. ഫറ്റുമാ കാദിറിനെ ആണ് ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ബോൾട്ടനിൽ നിന്നും വ്യാഴാഴ്ച കാണാതായത്. പെൺകുട്ടി വ്യാഴാഴ്ച രാത്രി മാഞ്ചസ്റ്ററിൽ നിന്നും ലണ്ടനിലേക്കുള്ള ട്രെയിനിൽ കയറിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തങ്ങളുടെ മകളോട് എത്രയും വേഗം വീട്ടിലേക്ക് തിരിച്ചു വരണമെന്നും തങ്ങൾ അവൾക്കായി കാത്തിരിക്കുകയാണെന്നും മാതാപിതാക്കളായ അഷീമും മിസ്രയും പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 11ന് പെൺകുട്ടി ലണ്ടൻ ബ്രിഡ്ജ് ട്യൂബ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട് എന്നാണ് പോലീസ് അനുമാനിക്കുന്നത്. പെൺകുട്ടിയെ മറ്റൊരു പുരുഷനോടും സ്ത്രീയോടുമൊപ്പം സ്റ്റേഷനിൽ കണ്ടെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഇവർ പെൺകുട്ടിയെ സഹായിക്കാൻ ശ്രമിച്ചവരാണ് എന്നാണ് പോലീസ് കരുതുന്നത്.

പെൺകുട്ടിയുടെ സുരക്ഷയെ സംബന്ധിച്ച് തങ്ങൾക്ക് അതിയായ ആശങ്കയുണ്ടെന്നും, വിവരം ലഭിക്കുന്നവർ ഉടൻ തന്നെ അധികൃതരെ അറിയിക്കണമെന്നും ഡിസിപി പോൾ റോളിൻസൺ അറിയിച്ചു. പെൺകുട്ടിയുടെ പക്കൽ മൊബൈൽ ഉണ്ടെങ്കിലും, ഇപ്പോൾ പ്രവർത്തനരഹിതമാണ് എന്ന് അധികൃതർ വ്യക്തമാക്കി. എന്താണ് പെൺകുട്ടി മാതാപിതാക്കളെ ഉപേക്ഷിച്ചു പോകാനുള്ള കാരണം എന്ന് ഇതുവരെയും വ്യക്തമല്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്നലെ ബ്രിട്ടനിൽ ഔദ്യോഗിക കണക്കുപ്രകാരം 39,906 പേരാണ് കോവിഡ് പോസിറ്റീവ് ആയത്. കഴിഞ്ഞ വ്യാഴാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 17.8 ശതമാനം കുറവാണ്. എന്നാൽ കോവിഡ് ബാധിതരുടെ എണ്ണത്തിലെ കുറവ് താൽക്കാലികം മാത്രമാണെന്ന് വിദഗ്ധർ മുന്നറിയിപ്പുനൽകി. ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിലെ എപ്പിഡെമിയോളജിസ്റ്റ് പ്രൊഫസർ പോൾ ഹണ്ടറിൻെറ അഭിപ്രായത്തിൽ പ്രതിദിന കോവിഡ് വ്യാപനത്തിൽ കുറവ് കാണിക്കുന്നുണ്ട്. പക്ഷേ ജൂലൈ 19 -ന് ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിനുശേഷമുള്ള രോഗവ്യാപനം നിലവിലെ കണക്കുകളിൽ പ്രതിഫലിച്ചിട്ടില്ല എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. വരും ആഴ്ചകളിൽ രോഗവ്യാപനം ക്രമാതീതമായി ഉയരാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇതിനിടെ എൻഎച്ച്എസ് കോവിഡ് -19 ആപ്ലിക്കേഷനിൽ നിന്നുള്ള സുരക്ഷാ മുന്നറിയിപ്പ് മൂലം ഒറ്റപ്പെടലിന് വിധേയരാകേണ്ടി വന്നതു മൂലമുള്ള ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിന് 16 മേഖലകളിൽ ജോലി ചെയ്യുന്നവരെ ക്വാറന്റീനിൽ നിന്ന് ഒഴിവാക്കി ഗവൺമെൻറ് മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയിരുന്നു. ഭക്ഷ്യോല്പാദനവും വിതരണവും, ജലം, വെറ്റിനറി മരുന്നുകൾ, അവശ്യ രാസവസ്തുക്കൾ, അത്യാവശ്യ ഗതാഗതം , മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, ക്ലിനിക്കൽ ഉപഭോഗ സപ്ലൈസ്, അടിയന്തര സേവനങ്ങൾ, അതിർത്തി നിയന്ത്രണം, ഊർജം, സിവിൽ ന്യൂക്ലിയർ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, വേസ്റ്റ്, ആവശ്യമായ പ്രതിരോധ പ്രവർത്തനം, പ്രാദേശിക ഗവൺമെന്റ് എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കാണ് ഇളവുകൾ ബാധകം. ഈ മേഖലകളിലെ ജോലിക്കാർക്ക് ഐസൊലേഷൻ ഉപേക്ഷിച്ച് ജോലിസ്ഥലത്തേയ്ക്ക് പോകാനും ദൈനംദിന പരിശോധനയ്ക്ക് ശേഷം ജോലി ചെയ്യാനും കഴിയും. പക്ഷേ പരിശോധന ഫലം പോസിറ്റീവ് ആണെങ്കിൽ നേരിട്ട് വീട്ടിലേക്ക് തന്നെ പോകുകയും ക്വാറന്റീനിൽ പ്രവേശിക്കുകയും വേണം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : 16 തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവരെ ഐസൊലേഷനിൽ നിന്നൊഴിവാക്കി സർക്കാർ. രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ച ജീവനക്കാർ കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടാലും ഐസൊലേഷനിൽ കഴിയേണ്ടതില്ലെന്ന് സർക്കാർ പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദേശത്തിൽ പറയുന്നു. ഭക്ഷ്യോല്പാദനവും വിതരണവും, ജലം, വെറ്റിനറി മരുന്നുകൾ, അവശ്യ രാസവസ്തുക്കൾ, അത്യാവശ്യ ഗതാഗതം , മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, ക്ലിനിക്കൽ ഉപഭോഗ സപ്ലൈസ്, അടിയന്തര സേവനങ്ങൾ, അതിർത്തി നിയന്ത്രണം, ഊർജം, സിവിൽ ന്യൂക്ലിയർ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, വേസ്റ്റ്, ആവശ്യമായ പ്രതിരോധ പ്രവർത്തനം, പ്രാദേശിക ഗവൺമെന്റ് എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കാണ് ഇളവുകൾ ബാധകം. ഈ മേഖലകളിലെ ജോലിക്കാർക്ക് ഐസൊലേഷൻ ഉപേക്ഷിച്ച് ജോലിസ്ഥലത്തേക്ക് പോകാനും ദൈനംദിന പരിശോധനയ്ക്ക് ശേഷം ജോലി ചെയ്യാനും കഴിയും. പക്ഷേ പരിശോധന ഫലം പോസിറ്റീവ് ലഭിക്കുകയാണെങ്കിൽ നേരിട്ട് വീട്ടിലേക്ക് തന്നെ പോകുകയും ക്വാറന്റീനിൽ പ്രവേശിക്കുകയും വേണം.

പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ച തൊഴിലാളികൾക്ക് മാത്രമേ ഇത് ബാധകമാകൂ എന്ന് സർക്കാർ അറിയിച്ചു. ജൂലൈ 14 വരെയുള്ള ആഴ്ചയിൽ 600,000 ത്തിലധികം ആളുകളോട് ഐസൊലേഷനിൽ കഴിയാൻ ആവശ്യപ്പെട്ടതിനാൽ സർക്കാരിന് വളരെയധികം ആശങ്കയുണ്ടെന്ന് ബിസിനസ് സെക്രട്ടറി ക്വാസി ക്വാർട്ടെംഗ് പറഞ്ഞിരുന്നു. തൊഴിലാളികളുടെ പേര് ലിസ്റ്റുചെയ്തിട്ടുള്ള കത്ത് സർക്കാരിൽ നിന്ന് തൊഴിലുടമയ്ക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ മാത്രമേ ഈ ഇളവ് ലഭിക്കൂ എന്ന് സർക്കാർ തൊഴിലാളികളോട് അറിയിച്ചിട്ടുണ്ട്.

കോവിഡ് രോഗിയുമായി അടുത്ത ബന്ധമുള്ളവർ അത്യാവശ്യമെങ്കിൽ മാത്രമേ ജോലിക്ക് പോകാവൂ. തങ്ങളുടെ ജീവനക്കാരുടെ അഭാവം ബിസിനസിൽ പ്രത്യാഘാതമുണ്ടാക്കുമെന്ന് തൊഴിലുടമകൾ വിശ്വസിക്കുന്നുവെങ്കിൽ സർക്കാർ വകുപ്പുമായി ബന്ധപ്പെടാൻ നിർദ്ദേശിക്കുന്നു. എൻഎച്ച്എസ്, പോലീസ്, സൂപ്പർമാർക്കറ്റുകൾ തുടങ്ങി നിരവധി മേഖലകളിൽ ‘പിംഗ്ഡെമിക്’ എന്ന് വിളിക്കപ്പെടുന്ന സ്റ്റാഫ് ക്ഷാമം ഉണ്ടാകുന്നെന്ന മുന്നറിയിപ്പുകൾക്കിടയിലാണ് ബിസിനസ്, വ്യവസായ മേഖലയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ആവശ്യപ്പെടുന്നത്. നിർണായക തൊഴിലാളികൾക്ക് ഇളവുകൾ നൽകുമെന്ന് സർക്കാർ തിങ്കളാഴ്ച സ്ഥിരീകരിച്ചു. റെയിൽവേ സിഗ്നലർമാരെയും എയർ ട്രാഫിക് കൺട്രോളറുകളെയും ഉൾപ്പെടുത്തുമെന്നും അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ജപ്പാൻ :- ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങ് നടക്കുവാൻ ഒരു ദിവസം ബാക്കി നിൽക്കെ, ഷോ ഡയറക്ടർ കെന്റാറോ കോബായാഷിയെ പിരിച്ചുവിട്ടു. നാസി കൂട്ടക്കൊലയെ സംബന്ധിച്ച് 1990 കളിൽ അദ്ദേഹം നടത്തിയ വിവാദപരമായ തമാശയുടെ ഫൂട്ടേജുകൾ പുറത്തുവന്നതിനെ തുടർന്നാണ് ഇത്തരത്തിലൊരു നടപടി. ചരിത്രത്തിലെ വേദനാജനകമായ സംഭവങ്ങളെ അദ്ദേഹം വേണ്ട ഗൗരവത്തിൽ കണ്ടില്ലെന്ന് ജപ്പാൻ ഒളിമ്പിക് ചീഫ് സെയ്ക്കോ ഹാഷിമോട്ടോ ആരോപിച്ചു. ഒളിമ്പിക്സിനെ തുടർന്നുണ്ടായ വിവാദങ്ങളിൽ ഏറ്റവും അവസാനത്തെ ആണ് ഇത്. മുൻപ് കൊമേഡിയൻ ആയിരുന്ന കോബായാഷി, അദ്ദേഹം നടത്തിയ ഒരു ഷോയിൽ നാസി കൂട്ടക്കൊലയെ വേണ്ട ഗൗരവത്തിൽ കണ്ടില്ലെന്നാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം. അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച അംഗീകരിക്കാൻ ആവുന്നതല്ലെന്ന് ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ വ്യക്തമാക്കി.

എത്ര വലിയ കൊമേഡിയൻ ആണെങ്കിലും, നാസി കൂട്ടക്കൊലയിൽ ജീവൻ നഷ്ടപ്പെട്ടവരെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് യു എസ് ബേസ്ഡ് ഹോളോകോസ്റ്റ് റിസർച്ച് ബോഡി സെന്റർ ചീഫ് റാബി എബ്രഹാം കൂപ്പർ വ്യക്തമാക്കി. താൻ മറ്റൊരു ഉദ്ദേശത്തോടുകൂടി അല്ലെന്നും, മറിച്ച് വിനോദം മാത്രമാണ് ലക്ഷ്യമിട്ടത് എന്നും കോബായാഷി വ്യക്തമാക്കി.

കോവിഡ് വ്യാപനം കാരണം മത്സരങ്ങളിൽ നിന്ന് കാണികളെ വിലക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ ഏകദേശം 950 പേർക്ക് മാത്രമേ പങ്കെടുക്കുവാൻ അനുമതി ഉള്ളൂ. അതിനിടയിലാണ് ഇത്തരത്തിൽ കൂടുതൽ വിവാദങ്ങൾ പുറത്തുവരുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- അപേക്ഷകരുടെ വർദ്ധനവിനെ തുടർന്ന് മെഡിക്കൽ വിദ്യാർത്ഥികളോട് ഒരു വർഷത്തേക്ക് തങ്ങളുടെ കോഴ്സ് നീട്ടി വയ്ക്കുവാൻ ആവശ്യപ്പെട്ടിരിക്കുകയാണ് എക്സറ്റർ യൂണിവേഴ്സിറ്റി. ഇത്തരത്തിൽ നീട്ടി വയ്ക്കുന്നവർക്ക് അടുത്ത വർഷം സൗജന്യ താമസ സൗകര്യവും, 10,000 പൗണ്ട് തുകയും ഉറപ്പാണെന്ന വാഗ് ദാനവും യൂണിവേഴ്സിറ്റി നൽകുന്നുണ്ട്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 20 ശതമാനം വിദ്യാർഥികളുടെ വർദ്ധനവാണ് മെഡിക്കൽ അഡ്മിഷൻ രംഗത്ത് ഈ വർഷം ഉണ്ടായിരിക്കുന്നത്. എന്നാൽ മെഡിക്കൽ സീറ്റുകളുടെ എണ്ണത്തിൽ സർക്കാർ ഈ വർഷം വെട്ടിച്ചുരുക്കൽ നടത്തിയിട്ടുണ്ട്. ഈ വർഷത്തെ കുട്ടികൾ അടുത്ത വർഷത്തേക്ക് കാത്തിരുന്നാൽ, അടുത്ത വർഷം അഡ്മിഷൻ എടുക്കുന്നവരെ ഇത് കാര്യമായി ബാധിക്കും. എക്സറ്റർ യൂണിവേഴ്സിറ്റിയാണ് ഇത്തരത്തിൽ 2022 ലേയ്ക്ക് കാത്തിരിക്കുവാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇത്തരത്തിൽ കാത്തിരിക്കുന്നവർക്ക് സൗജന്യ താമസ സൗകര്യം ഒരുക്കുമെന്നാണ് യൂണിവേഴ്സിറ്റി വാഗ്ദാനം ചെയ്യുന്നത്. സാധാരണയായി 6574 പൗണ്ട് മുതൽ 7611 പൗണ്ട് വരെയാണ് വിദ്യാർത്ഥികളോട് താമസ സൗകര്യത്തിനായി യൂണിവേഴ്സിറ്റി ഈടാക്കുന്നത്. വളരെ അധികം വിദ്യാർഥികൾ ഈവർഷം തങ്ങളുടെ പഠനത്തിനായി എക്സറ്റർ യൂണിവേഴ്സിറ്റിയെ സമീപിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി വൈസ് ചാൻസലർ പ്രൊഫസർ മാർക്ക് ഗുഡ്വിൻ അറിയിച്ചു. അഡ്മിഷൻ എടുക്കുന്നവർക്ക് ഏറ്റവും മെച്ചപ്പെട്ട സൗകര്യവും, പഠനാന്തരീക്ഷവും ഒരുക്കുക എന്നത് യൂണിവേഴ്സിറ്റിയുടെ കർത്തവ്യമാണ്. അതിനാൽ തന്നെയാണ് അധികമുള്ള കുട്ടികളോട് കാത്തിരിക്കുവാനായി ആവശ്യപ്പെട്ടത് എന്നും അദ്ദേഹം വ്യക്തമാക്കി. മെഡിക്കൽ വിദ്യാർഥികൾക്കായി ചെലവാക്കേണ്ടുന്ന തുകയുടെ അളവ് വളരെ കൂടുതലായതിനാൽ ആണ് ഗവൺമെന്റ് ഇത്തരത്തിലുള്ള സീറ്റുകളുടെ എണ്ണം കുറച്ചത്. മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ അവസാന വർഷങ്ങളിൽ എൻഎച്ച്എസ് ആശുപത്രികളിൽ വിദ്യാർഥികൾ സേവനം ചെയ്യേണ്ടതുമാണ്. ഗവൺമെന്റിൻെറ ഭാഗത്തുനിന്നും കൂടുതൽ സഹായങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിനെ തുടർന്ന് രാജ്യം കടുത്ത പ്രതിസന്ധിയിലേയ്ക്ക് നീങ്ങുകയാണെന്ന സൂചനകൾ പുറത്തുവന്നു. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണവും ദിനം പ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി സമ്പർക്ക പട്ടികയിലുള്ളവർക്ക് എൻഎച്ച്എസ് ആപ്പിൽ നിന്ന് ഒറ്റപ്പെടൽ നിർദ്ദേശം നൽകുന്നതാണ് കടുത്ത പ്രതിസന്ധിയ്ക്ക് ആധാരം. സൂപ്പർമാർക്കറ്റ് ഉൾപ്പെടെ ആവശ്യ സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒട്ടേറെ ജീവനക്കാർക്കാണ് ദിനംപ്രതി ഒറ്റപ്പെടൽ നിർദ്ദേശം ലഭിച്ചുകൊണ്ടിരിക്കുന്നത്. ജോലിക്കാരുടെ ക്ഷാമം മൂലം പല സ്ഥാപനങ്ങളും ബ്രിട്ടനിൽ അടച്ചിടൽ ഭീക്ഷണിയിലാണ്.

ലോറി ഡ്രൈവർമാർ, മറ്റ് ഭക്ഷ്യ സംഭരണ മേഖലയിലുള്ളവർ തുടങ്ങിയവർക്ക് എൻഎച്ച്എസ് കോവിഡ് ആപ്ലിക്കേഷനിൽ നിന്ന് ഒറ്റപ്പെടൽ നിർദ്ദേശം ലഭിച്ചതിനാൽ ഭക്ഷ്യ വിതരണശൃംഖല പ്രതിസന്ധിയിൽ ആയിരിക്കുകയാണെന്നാണ് ആ മേഖലയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തത്ഫലമായി അധികം താമസിയാതെ സൂപ്പർമാർക്കറ്റുകളിലെ ഷെൽഫുകൾ കാലിയാകുമെന്ന് ആ രംഗത്ത് പ്രവർത്തിക്കുന്നവർ മുന്നറിയിപ്പ് നൽകി. ഇപ്പോൾ തന്നെ ശൂന്യമായ സൂപ്പർമാർക്കറ്റിലെ ഷെൽഫുകളുടെ ചിത്രങ്ങൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒറ്റപ്പെടൽ നിർദേശത്തെ തുടർന്നുണ്ടാകുന്ന ഗുരുതര പ്രതിസന്ധി മുന്നിൽ കണ്ട് എൻഎച്ച്എസിൽ ജോലിചെയ്യുന്ന ജീവനക്കാർ ഉൾപ്പെടെയുള്ളവരെ ക്വാറന്റീനിൽ നിന്ന് ഒഴിവാക്കിയിരുന്നു. സമാന രീതിയിൽ 10 ദിവസത്തെ സ്വയം ഒറ്റപ്പെടൽ നിർദ്ദേശം ലഭിച്ചാലും ഇൻ-സ്റ്റോർ സ്റ്റാഫിനെയും വിതരണക്കാരെയും ജോലി ചെയ്യാൻ അനുവദിക്കണമെന്ന് ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.