Main News

ദൈവസ്നേഹത്തിന്റെ ആഘോഷമാണ് ക്രിസ്മസ്. “… തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” (യോഹന്നാന്‍ 3:16) ഇതില്‍ കൂടുതല്‍ സ്നേഹിക്കാന്‍ എങ്ങനെയാണ് പറ്റുന്നത്. ദൈവം തനിക്ക് ഏറ്റം പ്രിയപ്പെട്ടതിനെ, ഏറ്റം പ്രിയപ്പെട്ടവനെ നമുക്കുവേണ്ടി നല്‍കിയ ദിനമാണ് ക്രിസ്മസ്. അതുകൊണ്ടാണ് ഇത് ദൈവസ്നേഹത്തിന്റെ ആഘോഷമായി മാറുന്നത്.

സ്നേഹത്തിന്റെ ഫലമായ ഈ ദാനത്തിനു പിന്നില്‍ ദൈവത്തിന്റെ ഒരു വലിയ പദ്ധതിയുണ്ട്. അത് നമ്മുടെ ക്ഷേമത്തിനുള്ള പദ്ധതിയാണ് (ജറമിയ 29:11), പ്രവൃത്തിമൂലം തന്നില്‍ നിന്ന്‍ അകന്നുപോയ നമ്മെ വീണ്ടും തന്നിലേക്ക് അടുപ്പിക്കാന്‍, തന്റെ സ്വന്തമാക്കി മാറ്റാന്‍, ദൈവമകനായി/ദൈവമകളായിതീര്‍ക്കാന്‍ ഉള്ള പദ്ധതി. “കണ്ടാലും! എത്ര വലിയ സ്നേഹമാണ് പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കള്‍ എന്ന്‍ നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാനുതാനും” (1 യോഹന്നാന്‍ 3:1).

ഈശോ തന്റെ പരസ്യജീവിത കാലത്ത് പ്രഘോഷിച്ചതൊക്കെയും അപ്പന്റെ ഈ സ്നേഹത്തെക്കുറിച്ചാണ്. ഉപേക്ഷിച്ചുപോയ മകനെക്കാത്ത് വഴിക്കണ്ണുമായി കാത്തിരിക്കുന്ന അപ്പന്‍ ഈ സ്നേഹത്തിന്റെ പ്രതീകമല്ലേ? നഷ്ടപ്പെട്ടുപോയ ഒരൊറ്റ ആടിനെയും തേടി കുന്നും മലയും കയറി ഇറങ്ങുന്ന ഇടയന്‍ ഈ സ്നേഹത്തിന്റെ അടയാളമല്ലേ? തേടി നടക്കുന്ന ജനത്തെക്കണ്ട് അനുകമ്പതോന്നുന്ന അവര്‍ക്ക് അപ്പം വര്‍ദ്ധിപ്പിച്ചു വിളമ്പിക്കൊടുത്ത് വിശപ്പകറ്റുന്ന ഗുരു കാണിച്ചത് സ്നേഹത്തിന്റെ മാതൃകയല്ലേ? ഒടുവില്‍ കുരിശില്‍ സ്വയം നൽകിക്കൊണ്ട് സ്നേഹത്തിന് ഇതിനപ്പുറം ഒരു അര്‍ഥം ഇല്ലാ എന്ന് അവന്‍ കാണിച്ചു തന്നു.
ഇങ്ങനെ സ്വീകരിക്കാന്‍ ഉള്ളത് എന്നതിനേക്കാള്‍ നല്‍കാനുള്ളതാണ് സ്നേഹം എന്ന് ദൈവം നമ്മെ പഠിപ്പിച്ചു തുടങ്ങിയ ദിവസമാണ് ക്രിസ്മസ്.

തന്റെ ഏക പുത്രനെ നമുക്ക് നല്‍കിക്കൊണ്ട് സ്നേഹിച്ച ദൈവത്തിന്റെ സ്നേഹത്തെ ഈ ക്രിസ്മസ് നാളുകളില്‍ നമുക്ക് ആഘോഷിക്കാം. കുടുംബത്തില്‍, ജോലിസ്ഥലങ്ങളില്‍, പൊതുഇടങ്ങളില്‍ ഒക്കെ നാം കണ്ടുമുട്ടുന്നവര്‍ക്ക് സ്നേഹം കൊടുക്കുന്നവരായി നമുക്ക് മാറാം. മറ്റുള്ളവര്‍ക്ക് നാം ചെയ്യുന്ന ഓരോ ചെറിയ നന്മയും ഈ ദൈവസ്നേഹത്തിലുള്ള നമ്മുടെ പങ്കുചേരലാണ്. അതുകൊണ്ട് ക്രിസ്മസ്ന്റെ 25 ദിനങ്ങളെ നന്മപ്രവര്‍ത്തികള്‍ കൊണ്ട് സമ്പന്നമാക്കാന്‍ അങ്ങനെ ഇത് ദൈവസ്നേഹത്തിന്റെ ഉത്സവമാക്കി മാറ്റാന്‍ ഇടയാകട്ടെ.
എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍.

 

ഫാ. സ്കറിയ പറപ്പള്ളിൽ

വികാരി, സെന്റ് ആന്റണീസ് ചർച്ച്, തിരുവല്ല,മുത്തൂർ

 

 

 

 

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം

ഫാ. ഹാപ്പി ജേക്കബ്

അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം. ലൂക്കോ 2 : 14

ബേത് ലഹേമിലെ അടുത്ത കാഴ്ച്ച സന്തോഷത്തിന്റെ ചില അനുഭവങ്ങളാണ്. അവനെ കണ്ടുമുട്ടുന്നവരുടെ സന്തോഷം അതാണ് നാം കാണുന്ന അടുത്ത കാഴ്ച. ദൂതന്മാരുടെമഹത്വഗാനം കേൾക്കുന്ന ആട്ടിടയന്മാർ അവനെ കാണുവാൻ തീരുമാനിക്കുന്നു. അവർ ബേതലഹേമിലേക്ക് ചെന്ന് തിരുകുടുംബത്തെ ദർശിക്കുന്നു. ആത്മീകമായ സന്തോഷം നമുക്ക് ലഭിക്കുവാനും ഈ കണ്ടെത്തൽ ആവശ്യമായിവരുന്നു. ആട്ടിടയന്മാരും വിദ്വാന്മാരും എല്ലാം തങ്ങളുടെ കാഴ്ചകൾ വച്ച് വണങ്ങി ആ ദിവ്യ സന്തോഷം അനുഭവിക്കുന്നു. ദൈവപുത്രനെ കാണുമ്പോൾ അവർ അവരെ തന്നെ മറന്നു തങ്ങളുടെ വിശിഷ്ടമായവ തന്നെ കാഴ്ചയായി നൽകുന്നു. ആ കണ്ടെത്തൽ അവർക്ക് നൽകുന്നത് സമാധാനവും സന്തോഷവും സ്നേഹവുമാണ്. രാജത്വത്തിനെ അവസാനമില്ലാത്ത രാജാവിന്റെ സന്നിധിയിൽ നിന്ന് ലഭിക്കുന്ന കൃപകളും അവസാനമില്ലാത്തത് എന്ന് മനസ്സിലാക്കുക.

മൂന്നു തലങ്ങളിലാണ് ഈ ദൈവിക സമാധാനം നാം അനുവർത്തിക്കേണ്ടത്. ആദ്യമായി ദൈവവുമായുള്ള ബന്ധത്തിൽ, അതിലൂടെ മാത്രമേ നമ്മുടെ ഉള്ളിലും സമാധാനം നിറയൂ. നഷ്ടമാകുന്ന ക്ഷണിക ബന്ധങ്ങളെക്കാൾ ശാശ്വതമായ ഈ ദൈവിക ബന്ധം ഈ ജനനത്തിന്റെ കൃപയായി നാം സ്വീകരിക്കുക. എങ്കിൽ മാത്രമേ മറ്റുള്ളവരോടും ഈ സമാധാനം പാലിക്കാൻ നമുക്ക് കഴിയൂ. വാക്കുകളില്ല, ദൈവപുത്രനെ കണ്ടെത്തുന്നവരുടെ സന്തോഷം വേണം ഈ ക്രിസ്തുമസിൽ നാം പകരേണ്ടത്. ഇന്ന് ലോകത്തിലേക്ക് നാം നോക്കുമ്പോൾ സമാധാനവും സന്തോഷവും ഒക്കെ അന്വേഷിക്കുന്ന ധാരാളം അനുഭവങ്ങൾ. അവിടെയൊക്കെ ബേത്‌ലഹേമിലെ ഈ സന്തോഷവും സമാധാനവും നാം കൊടുക്കേണ്ടവരാണ്.

ലൗകിക തൃപ്തി നിറയുന്ന ഈ കാലങ്ങളിൽ എവിടെയും കലഹങ്ങളും കലാപങ്ങളും അതിനെ കാരണങ്ങളും ഉണ്ട്. നിലനിൽക്കുന്നതോ ആചരിക്കുന്നതോ ആയ ഏതെങ്കിലും ആശയങ്ങൾക്ക് ഉണ്ടാകുന്ന ചലനങ്ങൾ പോലും ഇന്ന് അസാമാധാനം വിതയ്ക്കുന്നു. ഇല്ലായ്മയും വല്ലായ്മയും, ക്ഷാമവും എല്ലാം അസമാധാനത്തിന് കാരണമാകുന്നു. ആശ്വസിപ്പിക്കുവാൻ പോലും വാക്കുകളും വ്യക്തികളും ഇല്ലാത്ത ഈ കാലത്തിന്റെ സമാധാന വാഹകർ നാമായിത്തീർന്നു കൂടെ. അതിനുവേണ്ടി ബേത്‌ലഹേമിലെ ഈ സന്തോഷം നാം പ്രാപിക്കുക.

അടുത്തതായി നാം കാണേണ്ടത് തിരു കുടുംബത്തെയാണ്. മറിയവും യൗസേപ്പും ക്രിസ്തുവും അടങ്ങുന്ന ആ കുടുംബം. വലുതോ ചെറുതോ ആയിക്കോട്ടെ ക്രിസ്തു ഉൾപ്പെടാതെയുള്ള ഒരു ജീവിതം നമുക്ക് ആവശ്യമില്ല. ഇന്ന് നാം കാണുന്നതോ അറിയാവുന്നതോ അല്ല നമ്മുടെ ഭവനങ്ങളിൽ പോലും പല സമയങ്ങളിലും ഈ മാതൃക പാലിക്കപ്പെടുവാൻ കഴിയുന്നില്ല. ക്രിസ്തുവിനാലാണ് വ്യക്തികളെ കൂട്ടിച്ചേർത്ത് കൗദാശികമായി കുടുംബങ്ങളായി രൂപപ്പെടുത്തിയിട്ടുള്ളത്. ഇന്നുള്ള തെറ്റിദ്ധാരണ മനുഷ്യബന്ധങ്ങളാണ് ആധാരം എന്നുള്ളത്. അങ്ങിനെ ആണ് ദൈവഭയമില്ലാതെ ഏതു സമയത്തും അവനവന്റെ ഇഷ്ടം അനുസരിച്ച് ബന്ധങ്ങൾ ഇട്ടേച്ചു പോകുന്നത്. ക്രിസ്തുവിൽ അടിസ്ഥാനപ്പെട്ടിട്ടുള്ള കുടുംബങ്ങൾ എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ച് നിലനിൽക്കുന്ന ബന്ധങ്ങൾ ആയിത്തീരും.

ഭാര്യയും ഭർത്താവും മക്കളും അടങ്ങുന്ന കുടുംബം എന്നതിനേക്കാൾ നാം പറഞ്ഞ ശീലിക്കുക അവരോടൊപ്പം ക്രിസ്തുവും അടങ്ങുന്ന കുടുംബം എന്ന്. യൗസേപ്പും മറിയവും അവരുടെ യാതനകളും നാം ഒന്ന് കാണുക. ക്രിസ്തു നിമിത്തം അവർ അതിനെയെല്ലാം അതിജീവിച്ച് നമുക്ക് മാതൃകയായി.

ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കാണുവാൻ കഴിഞ്ഞതും നാളെ സംഭവിക്കുന്നതുമായ കുടുംബങ്ങളിൽ ശിഥിലത ബേത്‌ലഹേമിലെ ഈ കാഴ്ച മാറ്റിതരട്ടെ.

ഇങ്ങനെ ബെത്‌ലഹേമിലേക്കുള്ള യാത്രയിൽ പല അനുഭവങ്ങളും നാം കണ്ടു. ചിലത് നമുക്ക് അറിയാവുന്നതും ചിലത് അറിഞ്ഞിട്ടും തിരിച്ചറിയാത്തതും ആയിരുന്നു. നാം ആചരിച്ചു വന്ന ക്രിസ്തുമസ് അല്ല, അനുഭവിച്ച സന്തോഷം നിത്യസന്തോഷമല്ല അനുഭവിക്കുന്ന സമാധാനം നിത്യസമാധാനവുമല്ല. ഏതവസ്ഥയിലും നമുക്ക് വേണ്ടി ജനിച്ച ആ ക്രിസ്തുവും അവന്റെ സന്ദേശവും ആണ് നിത്യസമാധാനവും സന്തോഷവും സ്നേഹവും നമുക്ക് തരുന്നത്.ആയതുകൊണ്ട് ക്രിസ്തു ഇല്ലാത്ത ക്രിസ്തുമസ് നമുക്ക് വേണ്ട. മോടിയും ആഡംബരവും വിരുന്നും കുറഞ്ഞാലും അതിനേക്കാൾ ശ്രേഷ്ഠമായ ദാനം ; അത് ക്രിസ്തു എന്ന തിരിച്ചറിവിലൂടെ ഈ ക്രിസ്തുമസ് ആചരിക്കുവാൻ നമുക്ക് സാധിക്കട്ടെ. എല്ലാവർക്കും എന്റെ ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേരുന്നു.

സ്നേഹത്തോടെ
നിങ്ങളുടെ ഹാപ്പി ജേക്കബ് അച്ഛൻ.

 

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.

 

 

ജോയൽ ചെമ്പോല

സത്യസന്ധമായ വാർത്തകൾ നിഷ്പക്ഷമായി ജനങ്ങൾക്ക് മുമ്പിൽ എത്തിക്കുന്നവരാണ് മലയാള മാധ്യമങ്ങൾ. ഒരു പൗരന് ഇന്ത്യയിൽ എവിടെയും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം ഭരണഘടനയിൽ അനുശ്വാസിക്കുന്നുണ്ട്. പക്ഷെ അതൊന്നും മാനിക്കാതെയുള്ള നടപടിയാണ് കഴിഞ്ഞ ദിവസം കർണാടക പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടായത്.

മംഗലാപുരത്ത് പോലീസിന്റെ വെടിയേറ്റ് രണ്ടു പേർ കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ കേരളത്തിൽ നിന്നുമുള്ള മാധ്യമ പ്രവർത്തകരെ മാത്രം അറസ്റ്റ് ചെയ്ത പോലീസിന്റെ വിചിത്ര നടപടി അപലപനീയമാണ്. അക്രിഡിയേഷനും തിരിച്ചറിയൽ കാർഡുമുൾപ്പെടെ എല്ലാ രേഖകളും കൈവശമുണ്ടായിരുന്നിട്ടും അവയെന്നും പരിശോധിക്കാതെ ക്യാമറയും മൊബൈയിൽ ഫോണുൾപ്പെടെ പിടിചെടുത്തത് എന്തിനുവേണ്ടിയാണ് എന്നതിന് പോലീസിന് ക്യത്യമായ മറുപടിയില്ല.

 

നിയന്ത്രണമേർപ്പെടുത്തിയ സ്ഥലത്ത് പ്രവേശിച്ചതിനാലാണ് കസ്റ്റഡിയിലെടുതതെന്ന് പറഞ്ഞ പോലീസിനോട് ഒരു മറു ചോദ്യം. കേരളത്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനു സമീപം മറ്റ് ദേശീയ മാധ്യമങ്ങളും കർണാടകയിലെ മാധ്യമ പ്രവർത്തകരും വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നു. ബി.ജെ.പിയെ പിന്തുണക്കുന്ന മാധ്യമങ്ങൾക്കൊന്നും വിലക്കില്ല. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയടുതെത്തി അഭിപ്രായങ്ങൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലെ മാധ്യമ പ്രവർത്തകരാണ്. ഈ കാരണങ്ങളൊക്കെയാവാം പോലീസിനെ പ്രകോപ്പിപിച്ചത്. ഇവരെ കസ്റ്റഡിയിൽ എടുത്ത ശേഷം ചില ബി.ജെ.പി നേതാക്കളും ബി.ജെ.പി അനുകൂല ചാനലുകളും മാധ്യമ പ്രവർത്തകർ എന്ന വ്യാജേന മാരാകായുധങ്ങളുമായെത്തിയ അമ്പതോളം പേരെ അറസ്റ്റ് ചെയ്തതായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്തു. ഏഴ് മണിക്കുറോളം കസ്റ്റഡിയിൽ വെച്ച ശേഷം സംസ്ഥാന അതിർത്തിയിലെത്തിച്ച് ഇവരെ കേരളാ പോലിസിനു കൈമാറുകയായിരുന്നു. മറ്റൊരു തരത്തിൽ നോക്കിയാൽ നാടുകെടത്തൽ തന്നെ.

അടിയന്തിരാവസ്ഥ കാലത്ത് മാധ്യമസ്വാതന്ത്ര്യം നിഷേധിച്ച ഇന്ദിര ഗാന്ധിയുടെ അവസ്ഥ പിൽക്കാലത്ത് ഇന്ത്യ കണ്ടതാണ്. മാധ്യമങ്ങളെ അടിച്ചമർത്തുമ്പോൾ രാജ്യം ദുർബലമാകും. മാധ്യമസ്വാതന്ത്യം നിഷേധിച്ച് രാജ്യത്തെ ഒരു ഏകാധിപത്യ ഭരണത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണോ ഈ നടപടികൾ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ജോയൽ ചെമ്പോല

കോട്ടയം മണർകാട് ആണ് സ്വദേശം. കോട്ടയം എറ്റുമാനുരപ്പൻ കോളേജിൽ നിന്നും ബികോമിൽ ബിരുദം. കോട്ടയം പ്രസ് ക്ലബിൽ ജേർണലിസം വിദ്യാർത്ഥിയാണ്. ചെമ്പോലയിൽ ജേക്കബ് ജോർജ്ജിന്റെയും ലളിതമ്മ ജേക്കബിന്റെയും മൂത്ത മകനാണ്. സഹോദരൻ ഡോണൽ.

ഓസ്‌ട്രേലിയയിലെ  പ്രവാസി മലയാളികൾക്ക് തീരാ ദുഃഖം നൽകി മലയാളി ദമ്പതികളുടെ അപകടമരണം. ഇന്നലെ ഓസ്ട്രേലിയയിൽ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചു മറിഞ്ഞ് തീപിടിച്ച് പെരുമ്പാവൂർ തുരുത്തിപ്ലി സ്വദേശികളായ നവദമ്പതികള്‍ ആണ് മരിച്ചത്.  തുരുത്തിപ്ലി തോമ്പ്ര ടി.എ.മത്തായിയുടെയും വല്‍സയുടെയും മകന്‍ ആല്‍ബിന്‍ ടി.മാത്യു (30), ഭാര്യ നിനു സൂസൻ എൽദോ (28) എന്നിവരാണ് മരിച്ചത്. മരിച്ച ആൽബിൻ പെരുമ്പാവൂർ സെന്റ് മേരീസ് പള്ളി ഇടവകാംഗമാണ്. ഓസ്‌ട്രേലിയന്‍ സമയം ഇന്നലെ (വെള്ളിയാഴ്ച്ച ) ഉച്ചയ്ക്ക് 12.45ന് ന്യൂ സൗത്ത് വെയില്‍സിലെ ഡബ്ലോയ്ക്കടുത്തായിരുന്നു അപകടം ഉണ്ടായത്.

റോഡില്‍ നിന്നു മറിഞ്ഞ് കത്തിയ നിലയിലായിരുന്നു കാറെന്ന് ഒറാന മിഡ്–വെസ്റ്റേന്‍ ജില്ലാ പൊലീസ് ബന്ധുക്കളെ അറിയിച്ചു. ക്വീന്‍സ്‌ലന്‍ഡില്‍ നിന്ന് ഡബ്ലോയിലേക്കുള്ള ന്യൂവല്‍ ഹൈവേയിലാണ് അപകടമുണ്ടായത്. ഈ അപകടത്തെത്തുടര്‍ന്നു പുറകെ വന്ന 7 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. 10 പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസെത്തി തീയണച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരുന്നു.

പുതിയതായി വാട കയ്‌ക്കെടുത്ത വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ കാറില്‍ പോകുമ്പോഴായിരുന്നു അപകടമെന്നു ബന്ധുക്കള്‍ പറഞ്ഞു. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതായും പൊലീസ് ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായിരുന്നു ആല്‍ബിന്‍. കൂനാബറാബ്രന്‍ ഹെല്‍ത്ത് സര്‍വീസിലെ നഴ്‌സായിരുന്നു നിനു. ഓസ്‌ട്രേലിയയിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും സംഭവസ്ഥലത്തു എത്തിയിട്ടുണ്ട്. മൂവാറ്റുപുഴ മുളവൂര്‍ പുതുമനക്കുഴി എല്‍ദോസ്–സാറാമ്മ ദമ്പതികളുടെ മകളാണ് നിനു.

മധുവിധു തീരും മുന്‍പെയാണ് ദമ്പതികളെ മരണം തട്ടിയെടുത്തത്. ഒരു മാസം മുന്‍പ് യാത്ര പറഞ്ഞിറങ്ങിയവരുടെ മരണവാര്‍ത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിശ്വസിക്കാനാകുന്നില്ല. ഒക്ടാബര്‍ 28നായിരുന്നു ഇവരുടെ വിവാഹം. നവംബര്‍ 20ന് ഇവര്‍ ഓസ്‌ട്രേലിയയിലേക്ക് പോയി. 2 വര്‍ഷമായി ഓസ്‌ട്രേലിയയില്‍ നഴ്‌സാണ് നിനു. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായിരുന്നു ആല്‍ബിന്‍. റിട്ട.എസ്‌ഐയാണ് ആല്‍ബിന്റെ പിതാവ് ടി.എ.മത്തായി. മൃതദേഹങ്ങള്‍ എന്ന് നാട്ടിലെത്തിക്കുമെന്നു വിവരം ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. പോസ്റ്റുമോർട്ടം നടക്കുകയും ഇന്ത്യൻ എംബസ്സിയിലെ പേപ്പറുകൾ പൂർത്തിയാവുകയും ചെയ്‌താൽ പെട്ടെന്ന് തന്നെ   മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാൻ സാധിക്കുമെന്ന് കരുതുന്നു.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : മൂന്നര വർഷം നീണ്ടുനിന്ന ബ്രെക്സിറ്റ്‌ പ്രതിസന്ധികൾക്ക് അവസാനമെന്ന് സൂചന. യൂറോപ്യൻ യൂണിയൻ വിടാൻ യുകെ ഒരുങ്ങുന്നു. ഇന്നലെ ബോറിസ് ജോൺസന്റെ ബ്രെക്സിറ്റ്‌ കരാർ എംപിമാർ പാസാക്കിയതോടെയാണ് വീണ്ടും ബ്രെക്സിറ്റ്‌ പ്രതീക്ഷകൾക്ക് ചിറകുമുളച്ചത്. പിൻവലിക്കൽ കരാർ ബിൽ കോമൺസിൽ 128 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് പാസായത്. ആകെ 358 വോട്ടുകളാണ് ലഭിച്ചത്. പുതുവർഷത്തിൽ പാർലമെന്റിൽ ബിൽ പാസ്സാകുന്നതോടെ ജനുവരി 31ന് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടും. അതിനു ശേഷം യൂറോപ്യൻ യൂണിയൻ വിടുന്നതിനുവേണ്ടി നിർമിക്കപ്പെട്ട വകുപ്പ് പിരിച്ചുവിടും. 2020 ഡിസംബറോടെ പുതിയ സ്വതന്ത്ര വ്യാപാര കരാർ ഉണ്ടാക്കാൻ ശ്രമിക്കുന്നതിനായി ബ്രസ്സൽസുമായി സർക്കാർ ശക്തമായ ചർച്ചകൾ നടത്തുകയും ചെയ്യും.

ബിൽ പാസ്സാകുന്നതോടെ ബ്രെക്സിറ്റ്‌ സംഭവിക്കുമെന്നും നമുക്ക് മുന്നോട്ട് പോകാൻ കഴിയുമെന്നും ജോൺസൻ പറഞ്ഞു. ലേബർ നേതാവ് ജെറമി കോർബിൻ തന്റെ എംപിമാരോട് ബില്ലിനെതിരെ വോട്ടുചെയ്യാൻ ആവശ്യപ്പെട്ടു. യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകാൻ മികച്ചതായ മാർഗ്ഗം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2020 ഡിസംബർ വരെയുള്ള പരിവർത്തന കാലയളവിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ അംഗമായി നിലകൊള്ളും. എന്നാൽ അതിനുശേഷം ഈ പരിവർത്തന കാലയളവ് ഒരു കാരണവശാലും നീട്ടുകയില്ല എന്നും ജോൺസൻ പറഞ്ഞു. അഭയാർഥി കുട്ടികൾക്കുള്ള നിയമ പരിരക്ഷ സംബന്ധിച്ച ബില്ലിലെ ഒരു ഭാഗം ഒഴിവാക്കിയ സർക്കാർ തീരുമാനത്തെ പ്രതിപക്ഷ എംപിമാർ വിമർശിച്ചു.

ഒക്ടോബറിൽ, പ്രധാനമന്ത്രി യൂറോപ്യൻ യൂണിയനുമായി ഉണ്ടാക്കിയ ബ്രെക്‌സിറ്റ് കരാർ നടപ്പാക്കുന്ന നിയമനിർമാണം വ്യാഴാഴ്ച രാജ്ഞിയുടെ പ്രസംഗത്തിൽ അവതരിപ്പിക്കുകയും അടുത്ത വർഷത്തേക്കുള്ള സർക്കാരിന്റെ മുൻഗണനകൾ വ്യക്തമാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകൾക്ക് 80 സീറ്റുകളുടെ ഭൂരിപക്ഷം ലഭിച്ചതോടെ ഈ ബിൽ എളുപ്പത്തിൽ പാസാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. അത് തന്നെയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതും. ബ്രെക്സിറ്റ്‌ യാഥാർഥ്യമാകുന്ന ആ ദിനത്തിനായുള്ള കാത്തിരിപ്പിലാണ് ബ്രിട്ടീഷ് ജനത.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- 93 വയസ്സുള്ള ബ്രിട്ടീഷ് രാജ്ഞിയുടെ പബ്ലിക് ട്രാൻസ്പോർട്ടിലുള്ള യാത്രയാണ് ഇപ്പോൾ മാധ്യമങ്ങളിൽ ചർച്ചാവിഷയം ആയിരിക്കുന്നത്. മുൻകൂട്ടി റിസർവ് ചെയ്യാതെ ആയിരുന്നു രാജ്ഞിയുടെ ഈ യാത്ര. പാർലമെന്റിൽ ഉള്ള തന്റെ പ്രസംഗത്തിന് ശേഷം 10: 42 ന് ലണ്ടനിലെ കിങ്‌സ് ക്രോസ്സ് സ്റ്റേഷനിൽ നിന്നും ആണ് രാജ്ഞി യാത്രതിരിച്ചത്. കൃത്യം 12 : 31ന് നോർഫോകിലെ കിങ്‌സ് ലിൻ സ്റ്റേഷനിൽ രാജ്ഞി എത്തിച്ചേർന്നു. തൊണ്ണൂറ്റിമൂന്നുകാരിയായ രാജ്ഞി, ഒരു കറുത്ത ഹാൻഡ്ബാഗും, പിങ്ക് നിറത്തിലുള്ള ഉടുപ്പും ധരിച്ച് പ്ലാറ്റ്ഫോമിലൂടെ നടന്നു നീങ്ങുന്ന കാഴ്ച ജനങ്ങൾക്ക് അത്ഭുതമായിരുന്നു. സഹയാത്രികരോട് രാജ്ഞി കുശലം പറയുകയും സഹൃദം പങ്കിടുകയും ചെയ്തു.

 

സാന്ദ്രിഗം എന്ന രാജ്ഞിയുടെ നോർഫോകിലുള്ള പ്രൈവറ്റ് എസ്റ്റേറ്റിലേക്കു സ്റ്റേഷനിൽ നിന്നും മുപ്പതു മിനിറ്റ് യാത്ര മാത്രമാണ് ഉള്ളത്. സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധതയുടെ ഭാഗമായി രാജ്ഞിയുടെ ഈ യാത്രയെ നമുക്ക് വിലയിരുത്താം.

1952 മുതൽ ഏറ്റവും കൂടുതൽ കാലം ഒരു രാജ്യത്തിന്റെ നേതൃസ്ഥാനം വഹിക്കുന്ന വ്യക്തിയാണ് രാജ്ഞി. ട്രെയിനിൽ മറ്റേത് യാത്രക്കാരെയും പോലെതന്നെയാണ് രാജ്ഞിയും യാത്ര ചെയ്തതെന്ന് സഹയാത്രികർ പറയുന്നു. പ്ലാറ്റ്ഫോമിൽ ഇറങ്ങിയപ്പോൾ മാത്രമാണ് രാജ്ഞി ആ ട്രെയിനിൽ ഉണ്ടായിരുന്ന വിവരം താൻ അറിഞ്ഞതെന്ന് സഹയാത്രികയായ മോണിക്ക മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പ്രൈവറ്റ് എസ്റ്റേറ്റിലെ ക്രിസ്മസ് ആഘോഷങ്ങൾക്കായാണ് രാജ്ഞി എത്തിച്ചേർന്നത്. രാജ കുടുംബത്തിലെ മറ്റ് അംഗങ്ങളും രാജ്ഞിയെ അനുഗമിക്കും.

സിനി മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ജീവിത നിലവാരത്തിലും സാധനങ്ങളുടെ വിലയിലും യുകെയും ഇന്ത്യയും തമ്മിൽ വളരെ അന്തരമുണ്ട്. ഉയർന്ന വേതനമുള്ളപ്പോൾ തന്നെ പാശ്ചാത്യരാജ്യങ്ങളിൽ ഉപഭോക്ത വസ്തുക്കൾക്ക് അതിനനുസരിച്ച് വിലയും കൊടുക്കണം. എന്നാൽ ഇന്ത്യയിൽ ആവശ്യസാധനങ്ങൾക്ക് കുതിച്ചുയരുന്ന  വിലക്കയറ്റം പാശ്ചാത്യ രാജ്യങ്ങളെ പോലും അതിശയിപ്പിക്കുന്നതാണ്. പാൽ,മുട്ട തുടങ്ങിയ പല ആവശ്യസാധനങ്ങൾക്കും യുകെ ഉൾപ്പെടെയുള്ള പാശ്ചാത്യ നാടുകളെക്കാളും കൂടുതൽ വിലയാണ് ഇന്ന് ഇന്ത്യയിലുള്ളത്. കുതിച്ചുയരുന്ന സവാള വില തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്.

സവാളയ്ക്ക് ഇന്ത്യയിൽ 200 രൂപയ്ക്ക് അടുത്ത് മുടക്കേണ്ടതായി വരുമ്പോൾ യുകെയിൽ ഒരു കിലോ സവാളയ്ക്ക് 20 രൂപ വിലയേ ഉള്ളൂ. യുകെയിൽ പ്രധാനമായും രണ്ടു തരത്തിലുള്ള സവാളകൾ ആണ് ഉള്ളത്. ഡച്ച് ഒനിയൻ എന്ന് അറിയപ്പെടുന്ന വെള്ള സവാളയും ഇംഗ്ലീഷ് ഒനിയൻ എന്നറിയപ്പെടുന്ന ചുവന്ന സവാളയും. ഇതിൽ ഡച്ച് ഒനിയൻ ആണ് വ്യാപകമായി ഉപയോഗിക്കുന്നത്. ഡച്ച് ഒനിയന്   10 കിലോയ്ക്ക് 200 രൂപയാണ് സാധാരണ റീട്ടെയിൽ മാർക്കറ്റിലെ വില. ഇംഗ്ലീഷ് ഒനിയൻ എന്നറിയപ്പെടുന്ന ചുവന്ന സവാളയ്ക്ക് കിലോയ്ക്ക് 40 രൂപയിൽ താഴെ മാത്രമേ വിലയുള്ളൂ. ഇന്ത്യയിലും കേരളത്തിലും ഉപയോഗിക്കുന്ന സവാള ബോംബെ ഒനിയൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. 4 കിലോ ബാഗിന് 200 രൂപയെ യുകെ മാർക്കറ്റിൽ വിലയുള്ളൂ. സീസണിൽ ഇതിലും വളരെ വില കുറച്ച് ബോംബെ ഒനിയൻ ലഭിക്കും.

വിലക്കയറ്റത്തില്‍ നട്ടംതിരിയുകയാണ് ഇന്ത്യയിൽ ജനം. രാജ്യത്ത് കുതിച്ചുയരുന്ന ഉള്ളി വിലയിൽ ലാഭം കൊയ്യുന്നത് ഇടനിലക്കാർ മാത്രമാണ്. പ്രകൃതിക്ഷോഭത്തില്‍ വലഞ്ഞ കര്‍ഷകര്‍ക്ക് വിപണി വിലയ്ക്ക് ആനുപാതികമായി പ്രതിഫലം ലഭിക്കുന്നില്ല. കഴിഞ്ഞ ദിവസം ഇന്ത്യ സവോള ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ ഇവയെല്ലാം വിതരണം ചെയ്തു കഴിഞ്ഞു. ഇതോടെയാണ് സവോള ക്ഷാമം വീണ്ടും രൂക്ഷമായത്.

സിഡ്‌നി: സിഡ്‌നിയില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെ, ഡബ്ബോയ്ക്ക് സമീപത്തുള്ള ഡനഡൂവില്‍ വെള്ളിയാഴ്ച ഉച്ചക്ക് (പ്രാദേശിക സമയം) 12.30 ന്  ഉണ്ടായ അപകടത്തിൽ മലയാളി നഴ്‌സും ഭർത്താവിനും ദാരുണാന്ത്യം. പെരുമ്പാവൂർ അല്ലപ്ര സ്വദേശി ആൽവിൻ മത്തായി ഭാര്യ നീനു എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൂനാബാര്‍ബറിനില്‍ താമസിച്ച് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. അടുത്ത കാലത്ത് വിവാഹം കഴിഞ്ഞ ദമ്പതികളായിരുന്നു ഇവര്‍ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ഉച്ചയ്ക്ക് 12.45ഓടെയാണ് എമര്‍ജന്‍സി വിഭാഗം സംഭവസ്ഥലത്ത് എത്തുന്നത്. റോഡില്‍ നിന്ന് പുറത്തേക്ക് മാറിയ ടൊയോട്ട കാംറി സെഡാന് തീപിടിച്ചു എന്ന റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്നാണ് എമര്‍ജന്‍സി വിഭാഗം സ്ഥലത്തെത്തിയത്. എന്നാൽ കാര് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട് ഉണ്ട്. അപകടത്തെത്തുടർന്ന് ഏഴ് വാഹനങ്ങൾ കൊട്ടിയിടിച്ചതായും മറ്റു ഏഴു പേർക്ക് സാരമായ പരിക്കുകൾ പറ്റിയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.

പൊലീസ് സ്ഥലത്തെത്തുമ്പോള്‍ തലകീഴായി മറിഞ്ഞുകിടന്ന കാറിന് പൂര്‍ണമായും തീപിടിച്ചിരുന്നുവെന്ന് ന്യൂ സൗത്ത് വെയില്‍സ് പൊലീസ് അറിയിച്ചു. തീയണച്ചു കഴിഞ്ഞപ്പോഴാണ് കാറിനുള്ളിലുണ്ടായിരുന്ന രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത് എന്നാണ് അറിയുന്നത്.

കൂനാബാര്‍ബനില്‍ നിന്ന് ഡബ്ബോയിലേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്. അപകടം എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിന് സാക്ഷിയായവരോ, ഡാഷ് ക്യാം ദൃശ്യങ്ങള്‍ കൈവശമുള്ളവരോ ഉണ്ടെങ്കില്‍ ബന്ധപ്പെടണമെന്നും ഓസ്‌ട്രേലിയൻ പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

News update… അപകടം പുതിയ വീട്ടിലേക്ക് വേണ്ട സാധങ്ങൾ വാങ്ങാൻ ഉള്ള യാത്രയിൽ… മധുവിധു തീരും മുൻപേ മരണം തട്ടിയെടുത്ത ആൽബിനും നിനുവും… മരണവാർത്ത വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും ബന്ധുക്കളും

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ഇന്നലെ നടന്ന രാജ്ഞിയുടെ പ്രസംഗത്തിലും പ്രാമുഖ്യം ബ്രെക്സിറ്റിന് തന്നെ. ബോറിസ് ജോൺസൻ നേരത്തെ പ്രഖ്യാപിച്ചതുപോലെ ജനുവരി 31ഓടുകൂടി ബ്രെക്സിറ്റ്‌ നടപ്പാക്കാനുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. യുകെയുടെ പാരമ്പര്യം അനുസരിച്ചുള്ള രാജ്ഞിയുടെ പ്രസംഗത്തിൽ ബ്രെക്സിറ്റിനും എൻഎച്ച്എസിനും ആയിരുന്നു മുൻ‌തൂക്കം. രാജ്ഞിയുടെ പ്രസംഗത്തിൽ പ്രഖ്യാപിച്ച 30 ലധികം ബില്ലുകളിൽ ഏഴെണ്ണം ബ്രെക്സിറ്റ് സംബന്ധിച്ചായിരുന്നു. ജനുവരി 31 ന് യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകുന്നതാണ് ഇപ്പോൾ സർക്കാരിന്റെ മുൻ‌ഗണന വിഷയം എന്നും കൂടാതെ അധിക എൻ‌എച്ച്എസ് ഫണ്ടിംഗ് നിയമത്തിൽ ഉൾപ്പെടുത്തുമെന്നും രാജ്ഞി പ്രഖ്യാപിച്ചു. മൂന്നു മാസത്തിനുള്ളിൽ രണ്ടാം തവണയാണ് പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് രാജ്ഞി സംസാരിക്കുന്നത്.

വ്യാപാരം, കൃഷി, മത്സ്യബന്ധനം, കുടിയേറ്റം, ധനകാര്യ സേവനങ്ങൾ, സ്വകാര്യ അന്താരാഷ്ട്ര നിയമം എന്നിവ സംബന്ധിച്ച് ബ്രെക്‌സിറ്റ് നിയമനിർമ്മാണത്തിനായി നീക്കിവച്ചിരിക്കുന്ന ഏഴ് ബില്ലുകൾ പ്രഖ്യാപിച്ചു. യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകാൻ യുകെയെ നിർബന്ധിക്കുന്ന പിൻവലിക്കൽ കരാർ ബിൽ തന്നെയായിരിക്കും ജോൺസൻ പാർലമെന്റിൽ ആദ്യം അവതരിപ്പിക്കുക. ക്രിസ്മസ് അവധിക്കാലത്തിനുമുമ്പ് , ഇന്ന് തന്നെ അതവതരിപ്പിക്കാനാവും ജോൺസൻ ശ്രമിക്കുക. കഴിഞ്ഞയാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം പ്രധാനമന്ത്രിയുടെ കോമൺസ് ഭൂരിപക്ഷം 80 ആണെന്നതും ശ്രദ്ധേയമാണ്. അതിനാൽ തന്നെ ഇനി വലിയ മാറ്റങ്ങൾ ഇല്ലാതെ ജനുവരി 31ഓടുകൂടി ബ്രെക്സിറ്റ്‌ സംഭവിക്കാനുള്ള സാധ്യതയും ഏറെയാണ്.

2023 – 2024 ഓടെ പ്രതിവർഷം 33.9 ബില്യൺ ഡോളർ അധികമായി നൽകിക്കൊണ്ട് എൻ എച്ച് എസ് സേവനങ്ങൾ മെച്ചപ്പെടുത്താനും സർക്കാർ പദ്ധതിയിടുന്നു. വിദഗ്ദ്ധരായ തൊഴിലാളികളെ സ്വാഗതം ചെയ്യാൻ യുകെയെ അനുവദിക്കുന്ന പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഇമിഗ്രേഷൻ സംവിധാനം, രാജ്ഞിയുടെ പ്രസംഗത്തിലെ മറ്റൊരു പ്രധാന പ്രഖ്യാപനം ആയിരുന്നു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ആയിരക്കണക്കിന് റീട്ടെയിലർമാർ, പബ്ബുകൾ, റെസ്റ്റോറന്റുകൾ എന്നിവയുടെ ബിസിനസ്സ് നിരക്ക് കുറയ്ക്കുമെന്നും ഏറ്റവും ആവശ്യം ഉള്ളവർക്കായി ആശുപത്രി കാർ പാർക്കിംഗ് ചാർജ് കുറയ്ക്കുമെന്നും 2050 ഓടെ ഹരിതഗൃഹ വാതക ഉദ്‌വമനം പൂജ്യത്തിലേക്ക് എത്തിക്കാനുള്ള നടപടികൾ സർക്കാർ തുടരുമെന്നും രാജ്ഞി അറിയിച്ചു.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- മനുഷ്യ ഹൃദയങ്ങളിലെ നന്മ ഇനിയും ചോർന്നു പോയിട്ടില്ല. ഈ പ്രസ്താവനയെ സാധൂകരിക്കുന്ന പ്രവൃത്തിയുമായി ഒരു ബ്രിട്ടീഷ് ചെറുപ്പക്കാരൻ സോഷ്യൽ മീഡിയയിൽ കയ്യടി നേടിക്കൊണ്ടിരിക്കുകയാണ്. ജാക്ക് എന്ന ബ്രിട്ടീഷ് ചെറുപ്പകാരനാണ് തന്റെ ബിസിനസ് ക്ലാസ് സീറ്റ് എൺപ്പത്തെട്ടുകാരിയായ വയലറ്റ് എന്ന സ്ത്രീക്ക് കൈമാറിയത്.

വിർജിൻ അറ്റ്ലാന്റിക് എന്ന വിമാന സർവീസിൽ ജോലി ചെയ്യുന്ന ലേഹ് ആമിയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ജാക്ക് തന്റെ അപ്പർ ക്ലാസ് സീറ്റ്‌ സ്ത്രീക്ക് കൈമാറിയതിനു ശേഷം ഇക്കണോമി ക്ലാസിൽ യാത്ര ചെയ്യുകയായിരുന്നു.

വയലറ്റ് യുകെയിൽ ഉള്ള തന്റെ മകളെ സന്ദർശിക്കാനാണ് യാത്ര ചെയ്തത്. ബിസിനസ്‌ ക്ലാസ്സിൽ യാത്ര ചെയ്യാനുള്ള വയലറ്റിന്റെ ആഗ്രഹമാണ് ജാക്ക് നിവർത്തിച്ചത്. ജാക്കിനെ എല്ലാവരും അഭിനന്ദനങ്ങൾ കൊണ്ട് പൊതിയുകയാണ്.

RECENT POSTS
Copyright © . All rights reserved