Main News

അപൂര്‍വ്വ ക്യാന്‍സറിനോട് പൊരുതുന്ന അഞ്ചു വയസുകാരന് ചികിത്സക്കായി വിത്തു കോശങ്ങള്‍ വേണം. ഓസ്‌കാര്‍ സാക്‌സെല്‍ബി-ലീ എന്ന വോസ്റ്റര്‍ഷയര്‍ സ്വദേശിയായ ബാലന് ക്യാന്‍സറില്‍ നിന്ന രക്ഷനേടാന്‍ സ്‌റ്റെം സെല്‍ ചികിത്സയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ടി-സെല്‍ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന രക്താര്‍ബുദമാണ് ഓസ്‌കാറിന് ബാധിച്ചിരിക്കുന്നത്. കുട്ടിക്ക് ചേരുന്ന വിത്തുകോശങ്ങള്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. 6000ത്തോളം ആളുകളാണ് ഇതിനോടകം വിത്തുകോശങ്ങള്‍ ചേരുമോ എന്നറിയാന്‍ പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്. കഴിഞ്ഞയാഴ്ച 5000 ആളുകള്‍ പരിശോധന നടത്തി. ഇന്നലെ ഒരു ദിവസം മാത്രം വൂസ്റ്ററിലെ ഗില്‍ഡ് ഹാളില്‍ 1090 പേരാണ് പരിശോധനയ്ക്കായി എത്തിയത്.

മൂന്നു മാസത്തിനുള്ളില്‍ വിത്തുകോശ ചികിത്സ ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ക്യാന്‍സര്‍ കണ്ടെത്തിയതിനു ശേഷം ഓസ്‌കാര്‍ കീമോതെറാപ്പിക്ക് വിധേയനായിരുന്നു. എന്നാല്‍ പൂര്‍ണ്ണ രോഗമുക്തി നേടണമെ ങ്കില്‍ കൂടുതല്‍ മികച്ച ചികിത്സ ആവശ്യമാണ്. കുട്ടിയുടെ ശരീരത്തില്‍ ചതവു പോലെയുള്ള പാടുകള്‍ കണ്ടെത്തിയതോടെയാണ് മാതാപിതാക്കളായ ഒലീവിയ സാക്‌സെല്‍ബിയും ജാമീ ലീയും ഡോക്ടറെ സമീപിച്ചത്. പിന്നീട് നടത്തിയ പരിശോധനകളിലാണ് കുട്ടിക്ക് അപൂര്‍വ്വ ക്യാന്‍സറാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ വാരാന്ത്യത്തില്‍ ഓസ്‌കാറിന് ചേരുന്ന സ്െറ്റം സെല്‍ ദാതാക്കളാകാന്‍ താല്‍പര്യം പ്രകടിപ്പിച്ച് വിത്തുകോശ പരിശോധനയ്ക്ക് 4855 പേരാണ് എത്തിയത്. പിറ്റമാസ്റ്റണ്‍ പ്രൈമറി സ്‌കൂളില്‍ നടന്ന പരിശോധനയ്ക്ക് മഴയെയും അവഗണിച്ച് ആളുകള്‍ ക്യൂ നില്‍ക്കുകയായിരുന്നു.

ഡികെഎംഎസ് എന്ന ചാരിറ്റിയാണ് സ്വാബ് ശേഖരണം നടത്തിയത്. ഇതിനു മുമ്പ് സ്വാബ് ശേഖരണത്തിന് ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിയത് 2200 ആളുകള്‍ മാത്രമായിരുന്നു. വൂസ്റ്റര്‍ഷയര്‍ എംപി റോബിന്‍ വോക്കര്‍, വൂസ്റ്റര്‍ മേയര്‍ ജബ്ബ റിയാസ് തുടങ്ങിയവരും സ്വാബ് പരിശോധനയ്ക്ക് എത്തി. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ ബ്രിട്ടനില്‍ ഓരോ വര്‍ഷവും 650 പേരെ ബാധിക്കാറുണ്ട്. അവരില്‍ പകുതിയും കുട്ടികളാണ്.

ഡോർസെറ്റ് കൗണ്ടിയിലെ പൂളിൽ താമസിക്കുന്ന കോട്ടയം കല്ലറ സ്വദേശി പഴുക്കായിൽ റോബിൻസിൻ്റെയും സ്മിതയുടെയും (അമ്മഞ്ചേരി ഓണശ്ശേരിൽ കുടുംബാംഗം )പുത്രൻ റെയ്സ് (9) ആണ് ബന്ധുമിത്രാദികളുടെയും യു കെ മലയാളി സമൂഹത്തിൻ്റെയും ഒരാഴ്ച നീണ്ട പ്രാർത്ഥനകൾ വിഫലമാക്കി മാലാഖമാർക്കൊപ്പം യാത്രയായത് . ഇന്ന്10/03/2019 പുലർച്ചെ 2 മണിക്ക് സൗത്താംപ്റ്റൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം .

പൂ ൾ സെൻ്റ് മേരീസ് കാത്തലിക് പ്രൈമറി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു . കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിൽ വച്ച് കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയും സൗതാംപ്റ്റൺ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്തി ചികിത്സ നൽകി വരികയുമായിരുന്നു . റൊക്സാൻ(7) റഫാൽ (3) എന്നിവർ സഹോദരങ്ങൾ ആണ് .

പൂളിലെയും ബോൺമൗത്തിലെയും മലയാളി സമൂഹത്തിലെ സജീവസാന്നിധ്യമായ റോബിൻസിൻ്റെയും സ്മിതയുടെയും കുടുംബത്തിനുണ്ടായ തീരാദുഖത്തിൽ നിറകണ്ണുകളുമായ് ഒരു സമൂഹമൊന്നായ് ഒപ്പമുണ്ട് . റെയ്സിൻ്റെ ഭൗതിക ശരീരം കാണുന്നതിന് പൂളിലെ ജൂലിയാസ് ഹൗസ് ഹോസ്പീസിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.സംസ്കാര ചടങ്ങുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്

ന്യൂസ് ഡെസ്ക്

യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷന്റെ (യുക്മ) പ്രസിഡൻറായി മനോജ് പിള്ള തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു വോട്ടിനാണ് മനോജ് പിള്ള എതിർ സ്ഥാനാർത്ഥി റോജിമോൻ വറുഗീസിനെ പരാജയപ്പെടുത്തിയത്. വൈസ് പ്രസിഡന്റുമാരായി എബി സെബാസ്റ്റ്യൻ, ലിറ്റി ജിജോ, ജനറൽ സെക്രട്ടറിയായി അലക്സ് വർഗീസ്, ജോയിൻറ് സെക്രട്ടറിമാരായി സാജൻ സത്യൻ, സെലീനാ സജീവ്, ട്രഷററായി അനീഷ് ജോൺ, ജോയിന്റ് ട്രഷററായി ടിറ്റോ തോമസ് എന്നിവരെയും തെരെഞ്ഞെടുത്തു. ഇന്നലെ ബിർമ്മിങ്ങാമിൽ നടന്ന ഇലക്ഷനിൽ നൂറിലേറെ വരുന്ന അസോസിയേഷനുകളിൽ നിന്ന് എത്തിയ പ്രതിനിധികളാണ് അടുത്ത രണ്ടു വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ഓരോ സ്ഥാനാർത്ഥികൾക്കും ലഭിച്ച വോട്ടുകൾ

പ്രസിഡൻറ്
മനോജ് പിള്ള 120
റോജിമോൻ വറുഗീസ് 118

വൈസ് പ്രസിഡൻറ്
എബി സെബാസ്റ്റ്യൻ 133
ലോറൻസ് പെല്ലിശ്ശേരി 103

വൈസ് പ്രസിഡന്റ് (വനിത)
ലിറ്റി ജിജോ 122
ഡോ. ശീതൾ ജോർജ് 115

ജനറൽ സെക്രട്ടറി
അലക്സ് വർഗീസ് 121
ഓസ്റ്റിൻ അഗസ്റ്റിൻ 114

ജോയിന്റ് സെക്രട്ടറി
സാജൻ സത്യൻ 118
കിരൺ സോളമൻ 118
നറുക്കെടുപ്പിലൂടെ സാജൻ സത്യൻ വിജയിച്ചു.

ജോയിന്റ് സെക്രട്ടറി (വനിത)
സെലീന സജീവ് 138
രശ്മി മനോജ് 100

ട്രഷറർ
അനീഷ് ജോൺ 119
ജയകുമാർ നായർ 118

ജോയിന്റ് ട്രഷറർ
ടിറ്റോ തോമസ് 120
അജിത്ത് വെൺമണി 117

ബ്രെക്‌സിറ്റ് അന്തിമ തിയതി അടുത്തിട്ടും ധാരണയില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാത്ത യൂറോപ്യന്‍ യൂണിയനെതിരെ ഹൗസ് ഓഫ് കോമണ്‍സ് ലീഡര്‍ ആന്‍ഡ്രിയ ലീഡ്‌സം. യൂറോപ്യന്‍ യൂണിയന്‍ നേതൃത്വം ഗെയിം കളിക്കുകയാണെന്നും ഇതു മൂലം ബ്രസല്‍സും ലണ്ടനും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. ചര്‍ച്ചകളില്‍ ഓരോ പ്രശ്‌നങ്ങളായി ഉയര്‍ന്നു വന്നുകൊണ്ടിരിക്കുകയാണ്. ബ്രെക്‌സിറ്റില്‍ യൂറോപ്യന്‍ യൂണിയന്‍ എന്തുതരം ‘കളിയാണ്’ നടത്തുന്നതെന്ന് മനസിലാകുന്നില്ലെന്നും അവര്‍ പറഞ്ഞു. തെരേസ മേയ് അവതരിപ്പിക്കുന്ന പുതിയ ഉടമ്പടിയില്‍ അടുത്ത ദിവസം വോട്ടെടുപ്പ് നടക്കാനിരിക്കെ യൂറോപ്പില്‍ നിന്ന് കേള്‍ക്കുന്നത് നിരാശാജനകമായ വാര്‍ത്തകളാണെന്നും അവര്‍ വ്യക്തമാക്കി.

ജനുവരിയില്‍ പാര്‍ലമെന്റ് വോട്ടിനിട്ടു തള്ളിയ ഉടമ്പടിയില്‍ മാറ്റങ്ങള്‍ക്കായി ശ്രമിക്കുമെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ മാറ്റങ്ങള്‍ വരുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്. ഐറിഷ് ബാക്ക്‌സ്‌റ്റോപ്പിലായിരുന്നു ഭരണപക്ഷ എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രധാനമന്ത്രിക്കെതിരെ തിരിഞ്ഞത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡും യൂറോപ്യന്‍ യൂണിയന്‍ മേഖലയായ അയര്‍ലന്‍ഡും തമ്മിലുള്ള അതിര്‍ത്തി കൈകാര്യം ചെയ്യുന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശിച്ച പദ്ധതികള്‍ മേയ് അംഗീകരിക്കുകയായിരുന്നു. ഇതില്‍ മാറ്റങ്ങള്‍ ആവശ്യപ്പെട്ടാണ് പാര്‍ലമെന്റ് വോട്ടിനു ശേഷം മേയ് യൂറോപ്യന്‍ യൂണിയനെ വീണ്ടും സമീപിച്ചത്. പ്രദേശത്ത് യൂറോപ്യന്‍ നിയമങ്ങള്‍ ബാധകമാക്കിക്കൊണ്ട് അതിര്‍ത്തി തുറന്നിടാമെന്ന് യൂറോപ്യന്‍ യൂണിയന്‍ ചീഫ് നെഗോഷ്യേറ്റര്‍ മൈക്കിള്‍ ബാര്‍ണിയര്‍ വെള്ളിയാഴ്ച ഒരു നിര്‍ദേശം അവതരിപ്പിച്ചെങ്കിലും ലണ്ടന്‍ അത് നിരസിച്ചു.

വിഷയത്തില്‍ ഇനിയും പ്രതീക്ഷയുണ്ടെന്ന് ലീഡ്‌സം റോയിട്ടേഴ്‌സിനോട് പറഞ്ഞു. എങ്കിലും യൂറോപ്യന്‍ യൂണിയനില്‍ നിന്ന് കേള്‍ക്കുന്ന കാര്യങ്ങളില്‍ കടുത്ത നിരാശയാണുള്ളത്. അവര്‍ എന്തു ഗെയിമാണ് കളിക്കുന്നതെന്ന കാര്യം ഞാന്‍ സ്വയം ചോദിക്കുകയാണെന്നും അവര്‍ പറഞ്ഞു. ചൊവ്വാഴ്ച നടക്കുന്ന വോട്ടെടുപ്പിലും മേയ് പരാജയപ്പെട്ടാല്‍ ആരായിരിക്കും കുറ്റക്കാര്‍ എന്ന ചോദ്യത്തിന് യൂറോപ്യന്‍ യൂണിയനെയായിരിക്കും താന്‍ ചൂണ്ടിക്കാട്ടുകയെന്നും അവര്‍ വ്യക്തമാക്കി.

സ്‌കൂളുകള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയെയാണ് നേരിടുന്നതെന്ന് ഹെഡ്ടീച്ചര്‍മാര്‍. 7000ത്തോളം ഹെഡ്ടീച്ചര്‍മാരാണ് ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ലക്ഷക്കണക്കിന് വീടുകളിലേക്ക് ഇക്കാര്യമറിയിച്ചു കൊണ്ട് കത്തയച്ചിരിക്കുകയാണ് ഇവര്‍. വിഷയം അറിയിക്കാന്‍ എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സിനെ കാണാന്‍ ശ്രമിച്ചപ്പോള്‍ അനുമതി ലഭിച്ചില്ലെന്നും സ്‌കൂളുകളുടെ പ്രതിസന്ധി അദ്ദേഹം ശ്രദ്ധിക്കുന്നില്ലെന്നും ഹെഡ്ടീച്ചര്‍മാര്‍ ആരോപിക്കുന്നു. വര്‍ത്ത്‌ലെസ് എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന ക്യാംപെയിന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് കത്തയക്കല്‍ പ്രതിഷേധ പരിപാടി ആരംഭിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ 3.5 മില്യന്‍ വീടുകളിലേക്ക് കഴിഞ്ഞ ദിവസം സംഘടന കത്തുകള്‍ അയച്ചു. സ്‌കൂളുകളില്‍ തങ്ങള്‍ക്ക് എല്ലാ വിധ ജോലികളും ചെയ്യേണ്ടി വരുന്നുണ്ടെന്ന് പ്രധാനാധ്യാപകര്‍ പരാതിപ്പെടുന്നു.

ടോയ്‌ലെറ്റുകള്‍ ഉള്‍പ്പെടെ വൃത്തിയാക്കേണ്ടി വന്നിട്ടുണ്ടെന്നാണ് സറേയിലെ സേര്‍ബിറ്റണില്‍ പ്രവര്‍ത്തിക്കുന്ന ടോള്‍വര്‍ത്ത് ഗേള്‍സ് സ്‌കൂളിന്റെ ഹെഡ്ടീച്ചറായ സിയോബാന്‍ ലോവ് പറഞ്ഞു. കാന്റീനില്‍ ഭക്ഷണം വിളമ്പേണ്ടി വന്നിട്ടുണ്ട്. ഒരു ഡെപ്യൂട്ടി ഹെഡ്ടീച്ചറെ നിയമിക്കാന്‍ പോലും കഴിയുന്നില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ഒരു വിദ്യാര്‍ത്ഥിക്ക് 10 പൗണ്ട് എന്ന നിരക്കില്‍ പണം നല്‍കണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്. പുസ്തകങ്ങള്‍ ഉള്‍പ്പെടെയുളളവ വാങ്ങുന്നതിനായാണ് ഇത്. സയന്‍സ് വിഷയങ്ങളില്‍ പഠനത്തിനായി ഒരു വര്‍ഷം ഒരു വിദ്യാര്‍ത്ഥിക്ക് 1.50 പൗണ്ടാണ് ലഭിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

നാലോ അഞ്ചോ വര്‍ഷം മുമ്പ് ലഭിച്ചിരുന്നതിനേക്കാള്‍ കുറഞ്ഞ ഫണ്ടിലാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാണെന്ന് സ്‌കൂള്‍ വാച്ച്‌ഡോഗ് ഓഫ്‌സ്റ്റെഡ് ചീഫ് ഇന്‍സ്‌പെക്ടര്‍ അമാന്‍ഡ സ്പീല്‍മാന്‍ പറഞ്ഞു. ലോക്കല്‍ അതോറിറ്റികള്‍ നടത്തുന്ന സെക്കന്‍ഡറി സ്‌കൂളുകളില്‍ മൂന്നിലൊന്നും കമ്മി ബജറ്റിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് എജ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.

കുടിവെള്ള പൈപ്പുകളില്‍ ചോര്‍ച്ചയുണ്ടോ എന്ന് കണ്ടെത്താന്‍ വ്യത്യസ്തമായ മാര്‍ഗ്ഗം ആവിഷ്‌കരിച്ച് വാട്ടര്‍ കമ്പനി. പൈപ്പുകള്‍ ചോരുന്നുണ്ടോ എന്ന് അറിയിക്കാന്‍ ഊബര്‍ ടാക്‌സി ഡ്രൈവര്‍മാരെ നിയോഗിച്ചിരിക്കുകയാണ് സെവേണ്‍ ട്രെന്റ് എന്ന കമ്പനി. ഇത് വളരെ ഫലപ്രദമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. രണ്ടാഴ്ചക്കുള്ളില്‍ 50 റിപ്പോര്‍ട്ടുകള്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നല്‍കിയെന്ന് കമ്പനി അറിയിച്ചു. വിര്‍ച്വല്‍ ഫീല്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം എന്ന പദ്ധതിയുടെ ഭാഗമായി വീഡിയോ എടുത്ത് നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്. പ്രതിദിനം 400 മില്യന്‍ ലിറ്റര്‍ വെള്ളം പാഴാകാതെ സംരക്ഷിക്കുമെന്നാണ് കമ്പനി പ്രതിജ്ഞ ചെയ്തിരിക്കുന്നത്. എന്നാല്‍ തകരാറുകള്‍ കണ്ടെത്താന്‍ വിദഗ്ദ്ധരെ അയക്കുന്നതിനു പകരം ടാക്‌സി ഡ്രൈവര്‍മാരെ ഉപയോഗിക്കുന്നതില്‍ കമ്പനിക്കെതിരെ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

വാട്ടര്‍ എന്‍ജിനീയര്‍മാര്‍ പരിശീലനം നേടിയ സ്‌പെഷ്യലിസ്റ്റുകളാണെന്നും വെള്ളത്തില്‍ മാലിന്യം കലര്‍ന്നിട്ടുണ്ടോയെന്നും അത് ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതാണോയെന്നും മനസിലാക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും യൂണിയന്‍ നേതാവായ സ്റ്റുവര്‍ട്ട് ഫേഗാന്‍ പറഞ്ഞു. ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഇത് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലീക്ക് എവിടെയാണെന്ന് കൃത്യമായി മനസിലാക്കാനും അവര്‍ക്ക് സാധിച്ചെന്നു വരില്ല. അതിനാല്‍ റിപ്പയര്‍ ചെയ്യാനെത്തുന്നവര്‍ ഹൈവേകളില്‍ അനാവശ്യമായി കുഴികള്‍ എടുക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ചോര്‍ച്ച കണ്ടെത്താന്‍ സെവേണ്‍ ട്രെന്റ് ടാക്‌സി ഡ്രൈവര്‍മാരെ നിയോഗിച്ചിരിക്കുന്ന എന്ന വാര്‍ത്ത കേട്ടപ്പോള്‍ തമാശായായിരിക്കും എന്നാണ് കരുതിയതെന്നും ഫേഗാന്‍ പറഞ്ഞു.

എന്നാല്‍ ഉപഭോക്താക്കള്‍ക്കും ഡ്രൈവര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കും സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനിടയുള്ള വിഷയമായതിനാല്‍ ആരും ഈ തമാശ കേട്ട് ചിരിക്കുന്നില്ല. സെവേണ്‍ ട്രെന്റ് വിവേകത്തോടെ പെരുമാറണമെന്നും പ്രോഗ്രാം അടിയന്തരമായി റദ്ദാക്കണമെന്നും ജിഎംബി ദേശീയ നേതാവായ അദ്ദേഹം ആവശ്യപ്പെട്ടു. കമ്പനിയുടെ ഈ പദ്ധതിയെ ഊബര്‍ ലീക്ക്‌സ് എന്നാണ് ജീവനക്കാര്‍ തന്നെ പരിഹസിക്കുന്നത്.

ലണ്ടൻ: സാമ്പത്തികവും സാമൂഹികവുമായ കേരളത്തിന്റെ പുരോഗതിയിൽ പ്രവാസികൾക്കുള്ള പങ്ക് ഒട്ടും ചെറുതല്ല. കേരളത്തിലെ പല കുടുംബങ്ങളെയും സാമ്പത്തികമായി സുരക്ഷിതരാക്കിയതില്‍ വിദേശത്തു ജോലിയും സംരംഭങ്ങളും വിജയിപ്പിച്ചവരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് എന്ന് പറയാം. അതുകൊണ്ടുതന്നെ മലയാളികളുടെ സ്വപനമായി വിദേശ തൊഴിലും , വിദേശപഠനവും മാറിയിരിക്കുകയാണ്. വിദേശത്ത് ഉന്നത പഠനം, അവിടെ തന്നെ ഉയര്‍ന്ന ജോലി എന്നിവ സ്വപ്നം കണ്ടുതുടങ്ങുന്നവര്‍ IELTS, OET ടെസ്റ്റുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

International English Language Testing System എന്ന IELTS ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യ മേഖലയില്‍ ജോലിചെയ്യാനാഗ്രഹിക്കുന്നവര്‍, സ്റ്റുഡന്‍സ്, എന്‍ജിനിയര്‍മാര്‍ , ടീച്ചര്‍മാര്‍, അക്കൗണ്ടന്റ്, സോഷ്യല്‍ വര്‍ക്കേഴ്‌സ് തുടങ്ങി പ്രൊഫഷണല്‍ മേഖലയില്‍ തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം IELTS വേണം. എന്നാല്‍ OET അഥവാ ഒക്കുപ്പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് എന്നത് ആരോഗ്യമേഖലയില്‍ ഉള്ളവര്‍ക്ക് വേണ്ടി മാത്രമുള്ള പരീക്ഷയാണ്. ആരോഗ്യ മേഖലയിലെ 12 പ്രൊഫഷണലുകള്‍ക്ക് OET ടെസ്റ്റിന് അപേക്ഷിക്കാവുന്നതാണ്. ഡയറ്റിക്‌സ് , മെഡിസിന്‍ , നഴ്‌സിംഗ് , ഒക്കുപേഷണല്‍ തെറാപ്പി, ഒപ്‌റ്റോ മെട്രി , ഫര്‍മസി , ഡെന്റിസ്ട്രി, ഫിസിയോതെറാപ്പി, പോഡിയാട്രി, റേഡിയോളജി , സ്പീച് പാത്തോളജി , വെറ്റിനറി സയന്‍സ് എന്നിവയാണ്.

ആശയവിനിമയത്തിന് ഇംഗ്ലീഷ് ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ ഉപരിപഠനത്തിനും ജോലിക്കും പോകുന്നവർ നിർബന്ധമായും അവര്‍ നിഷ്‌ക്കര്‍ഷിക്കുന്ന പരീക്ഷ (IELTS , OET) എഴുതി നിശ്ചിത സ്കോർ അഥവാ ഗ്രേഡ് നേടിയിരിക്കണം. ഒരാളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള നാല് കഴിവുകളെയാണ് IELTS ലും OET യിലും വിലയിരുത്തുന്നത്. (Writing, Speaking Listening , Reading) ചെറിയ ചില കാര്യങ്ങളിലെ അറിവില്ലായിമയാണ് IELTS ലും OET യിലും സ്കോർ കുറയുന്നതിനോ പരാജയപ്പെടുന്നതിനോ കാരണമായി തീരുന്നത്. അവ കൃത്യമായി മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കും.

എന്നാൽ IELTS, OET എന്നിവയെ കുറിച്ച് നാട്ടിൽ ഉള്ള പലര്‍ക്കും വ്യക്തമായ ധാരണയില്ല. ഇത് വിദേശ സ്വപ്നത്തിന് തടസമാവുകയും ചെയ്യുന്നു. ഇത് നാട്ടിൽ എങ്കിൽ ഇത്തരം കടമ്പകൾ വരുന്നതിന് മുൻപേ യുകെയിൽ എത്തിച്ചേർന്ന ഒരുപാട് നേഴ്‌സുമാർ കെയറർ ജോലി ചെയ്‌ത്‌ പോരുന്നു. യുകെയിലുള്ള പല സ്ഥാപനങ്ങളിലും പഠിച്ചു എഴുതിയിട്ടും IELTS കിട്ടാതെ വിഷമിക്കുന്നവർ ധാരാളം. അങ്ങനെയുള്ളവർക്കാണ് ഇപ്പോൾ നല്ലൊരവസരം വന്നുചേർന്നിരിക്കുന്നത്.  IELTS, OET പരിശീലന രംഗത്ത് സുദീര്‍ഘമായ പ്രവൃത്തി പരിചയമുള്ള ശ്രീ. ജോബി ജോസഫിന്റെ നേതൃത്വത്തില്‍ ഈ രംഗത്തെ പ്രഫഷണലുകള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിങ്ങൾക്കായി എടുക്കുന്നു. ഇദ്ദേഹത്തിന്റെ വ്യക്തിഗത പാഠ്യശൈലികള്‍ കൊണ്ട് നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ നല്ല സ്‌കോര്‍ കരസ്ഥമാക്കി വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നു. റെഗുലര്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് എഫക്ടീവ് ക്ലാസ് നല്‍കുന്നു.

Writing, Speaking score കിട്ടാത്തവര്‍ക്ക് ഇത് ഒരു സുവര്‍ണാവസരമാണ്. Listening, reading എന്നിവയിൽ ഏറ്റവും പുതിയ study meterials IELTS, OET യിലും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും. ഇവിടെ നിങ്ങളുടെ സമയത്തിന് അനുസരിച്ചു ക്ലാസുകൾ എടുക്കുന്നു എന്നുള്ളതാണ്.

ഓൺലൈൻ ട്യൂഷന്റെ ഹൈലൈറ്റുകൾ

*ഓരോ ദിവസവും 2 Letters (OET)ഉം ഒരു writing task 1 x 2 Discuss ചെയ്യുന്നു.

* Corrections, Answers കൊടുക്കുന്നു. ഒരോ ദിവസവും Role play/ ഒരു സ്പീക്കിംഗ് സെക്ഷന്‍

* Grammar Excise

*Affordable fee structure

*ഉദ്യോഗാര്‍ത്ഥിക്ക് സമയക്രമം തീരുമാനിക്കാവുന്നതാണ്.

* Free one day Orientation

* 24 മണിക്കൂറും ക്ലാസ്

* No shortcut for success need your dedication and cooperation

*Feel the difference by attending a few classes

IELTS, OET പരിശീലന രംഗത്ത് സുദീര്‍ഘമായ പ്രവൃത്തി പരിചയമുള്ള ശ്രീ. ജോബി ജോസഫ് യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന RB Academy Ltd. ന്റെ കീഴില്‍ മാര്‍ച്ച് പകുതിയോട് കൂടി ക്ലാസുകള്‍ ആരംഭിക്കുന്നു. Writing, Speaking സ്‌കോര്‍ കിട്ടാത്തവര്‍ക്ക് ഈ അവസരം ഉപയോഗിക്കാവുന്നതാണ്. ലെസ്റ്ററിലാണ് രണ്ടാഴ്ച്ച ദൈര്‍ഘ്യമുള്ള Intensive and extensive regular ക്ലാസുകള്‍ തുടങ്ങുന്നത്. ശനിയാഴ്ച്ചകളില്‍ ലണ്ടനിലും ക്ലാസുകള്‍ എടുക്കുന്നു.

അതോടൊപ്പം തന്നെ സ്റ്റോക്ക് ഓൺ ട്രെൻഡ്, നോട്ടിങ്ഹാം, പോർട്സ്മൗത്, ഡെർബി, ലെസ്റ്റർ എന്നീ സ്ഥലങ്ങളിൽ സെമിനാറുകൾ നടത്തുന്ന തിയതി പിന്നീട് അറിയിക്കുന്നതായിരിക്കും. താൽപ്പര്യമുള്ളവർ  ബന്ധപ്പെടുക

കൂടുതല്‍ വിവരങ്ങള്‍ക്ക്:
RB Academy Ltd, UK 07 533 523 500, 07400712345 നമ്പറില്‍ ബന്ധപ്പെടുക.

ചൊവ്വാഴ്ച പാര്‍ലമെന്റില്‍ നടക്കുന്ന വോട്ടെടുപ്പില്‍ താന്‍ മുന്നോട്ടു വെച്ച ബ്രെക്‌സിറ്റ് ഡീല്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ ബ്രിട്ടന്‍ ഒരിക്കലും യൂറോപ്യന്‍ യൂണിയന്‍ വിടില്ലെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി തെരേസ മേയ്. തന്റെ ഉടമ്പടിക്ക് ജനാധിപത്യപരമായും സാമ്പത്തികമായുമുള്ള കാരണങ്ങളാല്‍ പിന്തുണ നല്‍കേണ്ടതുണ്ട്. അതിനാല്‍ ഇതിനെ പിന്തുണയ്ക്കണമെന്ന് അപേക്ഷിക്കുകയാണെന്ന് തെരേസ മേയ് പറഞ്ഞു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ബാക്ക്‌സ്‌റ്റോപ്പ് വിഷയത്തില്‍ മാറ്റങ്ങള്‍ വരുത്തി ഉടമ്പടിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം വാങ്ങുന്നതിനായി ബ്രസല്‍സിന്റെ പിന്തുണ തേടിയിരിക്കുകയായിരുന്നു മേയ്. ഗ്രിംസ്ബിയില്‍ വെച്ച് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി പാര്‍ലമെന്റ് തന്റെ ഉടമ്പടിയെ പിന്തുണയ്ക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചത്.

പിന്തുണച്ചാല്‍ യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു വരും. ഡീല്‍ തള്ളിയാല്‍ എന്തുണ്ടാകുമെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു. മാസങ്ങളോളം യൂറോപ്യന്‍ യൂണിയനില്‍ത്തന്നെ തുടര്‍ന്നേക്കാം, അല്ലെങ്കില്‍ ഉടമ്പടി നല്‍കുന്ന സംരക്ഷണമില്ലാതെ പുറത്തു പോയേക്കാം, അതുമല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഒരിക്കലും പുറത്തു പോകാതെയുമിരിക്കാമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. മുമ്പുണ്ടായിരുന്ന ആശയഭിന്നതകള്‍ മറന്ന് എല്ലാവരും ബ്രെക്‌സിറ്റ് നടപ്പാകണമെന്ന ആഗ്രഹം പങ്കുവെക്കുന്നവരായി മാറിയിരിക്കുകയാണ്. യൂറോപ്പിനു പുറത്ത് ഭാവിയില്‍ വിജയമുണ്ടാകാന്‍ നാം ഒരു രാജ്യമെന്ന നിലയില്‍ ഒരുമിച്ച് നില്‍ക്കേണ്ടതുണ്ട്.

യൂറോപ്യന്‍ യൂണിയന്‍ വരും ദിവസങ്ങളില്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ പാര്‍ലമെന്റ് വോട്ടില്‍ വലിയ മാറ്റങ്ങളായിരിക്കും വരുത്തുകയെന്ന് യൂറോപ്യന്‍ നേതാക്കളോടുള്ള അഭ്യര്‍ത്ഥനയെന്ന നിലയില്‍ അവര്‍ പറഞ്ഞു. ഇപ്പോഴാണ് നമുക്ക് പ്രവര്‍ത്തിക്കാനുള്ള സമയം. കഴിഞ്ഞ രണ്ടു വര്‍ഷം ഒരു ധാരണയ്ക്കായി നാം ഒരുമിച്ച് പ്രവര്‍ത്തിച്ചു. യൂറോപ്പില്‍ നിന്ന് ശരിയായ വിധത്തില്‍ പുറത്തു പോകാനും ഭാവിയില്‍ മികച്ച ബന്ധം തുടരാനുമുള്ള ഒരു പ്ലാറ്റ്‌ഫോമാണ് ഈ ധാരണയെന്നും യൂറോപ്യന്‍ നേതാക്കളെ ലക്ഷ്യമിട്ട് അവര്‍ പറഞ്ഞു.

പാസ്‌പോര്‍ട്ട് പുതുക്കാന്‍ ലക്ഷങ്ങള്‍ ഇടിച്ചു കയറിയതോടെ പാസ്‌പോര്‍ട്ട് ഓഫീസ് വെബ്‌സൈറ്റ് തകര്‍ന്നു. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള സഞ്ചാരം വിലക്കപ്പെടാതിരിക്കണമെങ്കില്‍ വെള്ളിയാഴ്ചക്കുള്ളില്‍ പാസ്‌പോര്‍ട്ട് പുതുക്കണമെന്നായിരുന്നു മുന്നറിയിപ്പ്. 3.5 മില്യന്‍ പാസ്‌പോര്‍ട്ടുകള്‍ അടിയന്തരമായി പുതുക്കിയില്ലെങ്കില്‍ നോ ഡീല്‍ ബ്രെക്‌സിറ്റ് സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ഇവരുടെ യാത്ര വിലക്കപ്പെട്ടേക്കാമെന്നായിരുന്നു മുന്നറിപ്പ്. ഷെങ്കണ്‍ നിയമം അനുസരിച്ച് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ എത്തുന്നവരുടെ പാസ്‌പോര്‍ട്ടിന് എത്തുന്ന അന്നു മുതല്‍ കുറഞ്ഞത് ആറു മാസത്തെ കാലാവധിയെങ്കിലും ആവശ്യമാണ്. മാര്‍ച്ച് 29നാണ് ബ്രെക്‌സിറ്റ് തിയതിയെന്നതിനാല്‍ ഇന്നലെയായിരുന്ന കാലാവധി അവസാനിക്കാറായ പാസ്‌പോര്‍ട്ടുകള്‍ പുതുക്കേണ്ട തിയതി.

പുതുക്കാനായി അപേക്ഷിച്ചവര്‍ക്ക് വെബ്‌സൈറ്റ് തകര്‍ന്നതിനെത്തുടര്‍ന്ന് അതിന് സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ സേവനം ലഭ്യമല്ലെന്ന സന്ദേശമായിരുന്നു വെബ്‌സൈറ്റില്‍ നിന്ന് ലഭിച്ചത്. ഇതേത്തുടര്‍ന്നുണ്ടായ ജനരോഷം സോഷ്യല്‍ മീഡിയയില്‍ പ്രതിഫലിച്ചു. നിരവധി പേരാണ് പാസ്‌പോര്‍ട്ട് പുതുക്കാന്‍ കഴിയാത്തതിലുള്ള പ്രതിഷേധവും നിരാശയും പങ്കുവെച്ച് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളുമായി എത്തിയത്. വെബ്‌സൈറ്റിന് സാങ്കേതികത്തകരാറ് നേരിട്ടതാണെന്നും ഇക്കാര്യത്തില്‍ ഖേദപ്രകടനം നടത്തുന്നതായും പിന്നീട് പാസ്‌പോര്‍ട്ട് ഓഫീസ് ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി. തകരാറ് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്നും പാസ്‌പോര്‍ട്ട് ഓഫീസ് വ്യക്തമാക്കി.

പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷമാണ് വെബ്‌സൈറ്റ് വീണ്ടും പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. കണ്‍സ്യൂമര്‍ ഗ്രൂപ്പായ വിച്ച്? ജനങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് പാസ്‌പോര്‍ട്ട് പുതുക്കാന്‍ ആളുകള്‍ ഇടിച്ചു കയറിയത്. 15 മാസത്തില്‍ താഴെ കാലാവധിയുള്ള പാസ്‌പോര്‍ട്ടുകള്‍ പോലും നോ ഡീല്‍ സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വിലക്കിയേക്കാമെന്നായിരുന്നു മുന്നറിയിപ്പ്. .

ഗൂഗിള്‍ ക്രോമില്‍ വന്‍ സുരക്ഷാപ്പിഴവ് കണ്ടെത്തി. ഇതേത്തുടര്‍ന്ന് അടിയന്തരമായി ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഗൂഗിളിന്റെ മുതിര്‍ന്ന സെക്യൂരിറ്റി എന്‍ജിനീയര്‍ നിര്‍ദേശം നല്‍കി. ഹാക്കര്‍മാര്‍ക്ക് മാല്‍വെയറുകള്‍ സ്ഥാപിക്കാന്‍ അവസരമൊരുക്കുന്ന പിഴവാണ് കണ്ടെത്തിയിരിക്കുന്നത്. ഡെസ്‌ക്ടോപ്പ് വെര്‍ഷനില്‍ കണ്ടെത്തിയ ഈ പിഴവ് പൂര്‍ണ്ണമായും പരിഹരിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് വിവരം. ക്രോമിലെ ഫയല്‍റീഡര്‍ എന്ന ഭാഗത്തെയാണ് ബഗ് ബാധിച്ചിരിക്കുന്നത്. യൂസര്‍ കമ്പ്യൂട്ടറില്‍ ശേഖരിച്ചിരിക്കുന്ന ഡേറ്റ വെബ്‌സൈറ്റുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ് ഇത്. ബഗ്ഗിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഗൂഗിള്‍ പുറത്തു വിട്ടിട്ടില്ല. ഗൂഗിള്‍ ഇത് തിരിച്ചറിയുന്നതിനു മുമ്പുതന്നെ ക്രോം ബ്രൗസറുകള്‍ ഏറെ നേരം ആക്രമണത്തിന് വിധേയമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ബഗ്ഗിന് പരിഹാരം കണ്ടെത്താനും അവ പരിഹരിക്കാനുമെടുത്ത സമയത്തിനുള്ളില്‍ ഹാക്കര്‍മാര്‍ ഒട്ടേറെ ആക്രമണങ്ങള്‍ നടത്തിയിരിക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു. വളരെപ്പെട്ടെന്നു തന്ന് ക്രോം അപ്‌ഡേറ്റ് ചെയ്യണമെന്നാണ് ഗൂഗിളിന്റെ മുതിര്‍ന്ന സെക്യൂരിറ്റി എന്‍ജിനീയര്‍ ജസ്റ്റിന്‍ ഷൂ ട്വിറ്റര്‍ സന്ദേശത്തില്‍ ഉപയോക്താക്കളോട് ആവശ്യപ്പെട്ടത്. വളരെ ഗുരുതരമായ ഒരു ബഗ്ഗാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ കണ്ടെത്തിയ ബഗ്ഗുകള്‍ ബ്രൗസറുമായി ബന്ധമുള്ള തേര്‍ഡ് പാര്‍ട്ടി സോഫ്റ്റ് വെയറുകളെയായിരുന്നു ആക്രമിച്ചിരുന്നത്. പുതിയ ബഗ് ക്രോം കോഡിനെ നേരിട്ട് ആക്രമിക്കുകയാണ്. അതിനാല്‍ അപ്‌ഡേറ്റ് ചെയ്ത് ബഗ് ഫിക്‌സ് ചെയ്തതിനു ശേഷം ബ്രൗസര്‍ മാനുവല്‍ റീസ്റ്റാര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്രകാരം ചെയ്യുന്നത് എക്‌സ്‌പ്ലോയിറ്റ് ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നത് പൂര്‍ണ്ണമായും ഇല്ലാതാക്കും. ക്രോം വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ബ്രൗസറിന്റെ മെനു ബാറിലെ ഹെല്‍പ് ഓപ്ഷന്‍ വഴിയും എബൗട്ട് ഗൂഗിള്‍ ക്രോം ഓപ്ഷന്‍ വഴിയും സാധിക്കും.

RECENT POSTS
Copyright © . All rights reserved