Movies

നടൻ ശ്രീനിവാസന്റെ തുറന്നുപറച്ചിലുകൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. തന്റെ മുൻകാലത്തെ രാഷ്ട്രീയത്തെ കുറിച്ചും സിനിമയിലെ സഹതാരങ്ങളുമായുള്ള ബന്ധത്തെ കുറിച്ചും ശ്രീനിവാസൻ പറയുന്നുണ്ട്. താൻ ചെറുപ്പത്തിൽ എബിവിപിക്കാരൻ ആയിരുന്നു എന്നാണ് ശ്രീനിയുടെ വെളിപ്പെടുത്തൽ.

സന്ദേശം സിനിമയിൽ വീടിനകത്ത് നടന്നതായി കാണിക്കുന്ന സംഭവങ്ങളിൽ മിക്കതും തന്റെ ജീവിതത്തിൽ തന്നെ സംഭവിച്ചതാണ്. അത് തന്റെ ജീവിതം തന്നെയായിരുന്നു. തന്റെ സഹോദരൻ കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്നു എന്നും അന്ന് താൻ എബിവിപിക്കാരനായിരുന്നു എന്നുമാണ് ശ്രീനിവാസന്റെ വെളിപ്പെടുത്തൽ.

കൂടാതെ ഹിറ്റ് കോംബോ ആയി കണക്കാക്കുന്ന സഹതാരം മോഹൻലാലുമായി മെച്ചപ്പെട്ട ബന്ധമല്ലെന്നും ശ്രീനിവാസൻ വെളിപ്പെടുത്തി. തനിക്ക് അദ്ദേഹവുമായി ഒരുപാട് പ്രശ്നങ്ങളുണ്ട്. അ്രദ്ദേഹത്തിന്റെ കാപട്യത്തെക്കുറിച്ച് പല തവണ തുറന്നു പറഞ്ഞിട്ടുണ്ടെന്നും മരിക്കുന്നതിന് മുമ്പ് അതെല്ലാം തുറന്നെഴുതുമെന്നും ശ്രീനിവാസൻ വെളിപ്പെടുത്തി.

ഒരു ചാനൽ പരിപാടിക്ക് എത്തിയപ്പോൾ മോഹൻലാൽ തന്നെ കെട്ടിപ്പിടിച്ച് ചുംബിച്ചത് മോഹൻലാൽ കംപ്ലീറ്റ് ആക്ടർ ആയതുകൊണ്ടാണ് എന്നായിരുന്നു ശ്രീനിവാസന്റെ പരിഹാസം. ഡോ സരോജ് കുമാർ എന്ന സിനിമ ഒരു തരത്തിൽ മോഹൻലാലിന്റെ സ്പൂഫ് ആയത് കൊണ്ടുതന്നെ അദ്ദേഹവുമായുള്ള ബന്ധത്തെ ബാധിച്ചോയെന്ന ചോദ്യത്തിന് അല്ലെങ്കിലും ഞങ്ങളുടെ ബന്ധം അത്ര മികച്ചതായിരുന്നില്ല എന്നാണ് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ശ്രീനിവാസൻ പറഞ്ഞത്. മമ്മൂട്ടിയുമായി നല്ല ബന്ധമാണെന്ന സൂചനയും ശ്രീനിവാസൻ നൽകി.

ഗായകന്‍ വിജയ് യേശുദാസിന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. ചെന്നൈയിലെ വീട്ടില്‍ നിന്നും 60 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മോഷണവുമായി ബന്ധപ്പെട്ട് വിജയ് യേശുദാസിന്റെ ഭാര്യ ദര്‍ശനയാണ് അഭിരാമപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയത്. വീട്ടില്‍നിന്നും 60 പവന്‍ സ്വര്‍ണ, വജ്രാഭരണങ്ങള്‍ നഷ്ടമായി എന്ന് പരാതിയില്‍ പറയുന്നു.

മോഷണവുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരെ സംശയമുണ്ടെന്നും പരാതിയിലുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ രണ്ടിന് നോക്കിയപ്പോള്‍ സ്വര്‍ണം വീട്ടിലുണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിക്കുന്നുണ്ട്. . വീട്ടുജോലിക്കാര്‍ക്കെതിരായ പരാമര്ശത്തിന്റെ അടിസ്ഥാനത്തില് അവരുടെ പശ്ചാത്തലവും മുന്‍കാല വിവരങ്ങളും ശേഖരിക്കുന്നുണ്ട്.

സമാനമായ രീതിയില്‍ ഒരാഴ്ച മുമ്പ് ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലും മോഷണം നടന്നിരുന്നു. ഒരു വീട്ടുജോലിക്കാരിയെയും ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

നടന്‍ ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അടുത്തിടെയാണ് പുറത്ത് വന്നത്. കരള്‍ രോഗബാധിതനായ താരം ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയിലാണെന്നാണ് ആദ്യം പ്രചരിച്ചത്. ഇതോടെ ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം ആശങ്കയിലായി. എന്നാല്‍ നടന്റെ അവസ്ഥ കുഴപ്പമൊന്നുമില്ലെന്ന് പിന്നീട് വിവരം വന്നു.

നിലവില്‍ ആശുപത്രിയില്‍ തന്നെ തുടരുന്ന ബാലയ്ക്ക് അടുത്ത ദിവസം ഒരു സര്‍ജറി നടത്താന്‍ പോവുകയാണ്. ജീവിതത്തിലേക്കോ അതോ മരണത്തിലേക്കോ എന്ന് പോലും പറയാന്‍ പറ്റാത്ത സാഹചര്യമാണെന്ന് പറഞ്ഞ് ബാല തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ആശുപത്രിയില്‍ നിന്നുമെടുത്ത പുത്തനൊരു വീഡിയോയാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്. ഭാര്യ എലിസബത്തിനൊപ്പം തങ്ങളുടെ വിശേഷപ്പെട്ട ദിവസം ആഘോഷിക്കുയാണെന്ന് പറഞ്ഞാണ് ബാല വന്നത്.

‘എല്ലാവര്‍ക്കും നമസ്‌കാരം, ഇവിടെ വന്നിട്ട് ഏകദേശം ഒരു മാസമായി. ഈ ഡോക്ടറുടെ (ഭാര്യ എലിസബത്ത്) നിര്‍ബന്ധപ്രകാരം വന്നതാണ്. ഇത്രയും നാള്‍ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. എല്ലാവരുടെയും പ്രാര്‍ഥനകള്‍ കൊണ്ടാണ് തിരികെ ജീവിതത്തിലേക്ക് വന്നത്.

ഇനി രണ്ട് മൂന്ന് ദിവസം കൂടി കഴിഞ്ഞാല്‍ മേജറായിട്ടൊരു ഓപ്പറേഷനുണ്ട്. അതില്‍ മരണത്തിന് വരെ സാധ്യതയുണ്ട്. അതിജീവനത്തിനുള്ള സാധ്യതകളാണ് കൂടുതലുള്ളത്. നിങ്ങളുടെ പ്രാര്‍ഥനകള്‍ കൊണ്ട് മുന്നോട്ട് പോകുമെന്നാണ് വിചാരിക്കുന്നത്. നെഗറ്റീവായിട്ടൊന്നും ചിന്തിക്കുന്നില്ലെന്നും,’ ബാല പറയുന്നു.

ഇന്നത്തെ ദിവസത്തെ പ്രത്യേകതയെ കുറിച്ച് പറയാന്‍ ബാല ഭാര്യ എലിസബത്തിനെ ഏല്‍പ്പിച്ചു. ‘ഇന്ന് ഞങ്ങളുടെ രണ്ടാം വിവാഹ വാര്‍ഷികമാണ്. കഴിഞ്ഞ വര്‍ഷം ഒന്നാം വിവാഹവാര്‍ഷികത്തിന് ഡാന്‍സ് കളിക്കുന്ന വീഡിയോയാണ് ഞങ്ങള്‍ പങ്കുവെച്ചിരുന്നത്. ഇത്തവണ ഡാന്‍സില്ല. മൂന്നാം വിവാഹവാര്‍ഷികം ആഘോഷിക്കുന്നത് ഡാന്‍സോട് കൂടിയായിരിക്കുമെന്നും’, എലിസബത്ത് പറയുന്നു.

‘ഞങ്ങളുടെ വിശേഷപ്പെട്ട ദിവസം ആഘോഷിക്കണമെന്ന് എലിസബത്തിന് വല്ലാത്തൊരു ആഗ്രഹമുണ്ടായിരുന്നു. ജനനവും മരണവുമടക്കം എന്തായാലും ദൈവമാണ് തീരുമാനിക്കുന്നത്. പ്രാര്‍ഥന പോലെ എല്ലാം നടക്കട്ടെ എന്നാണ് ബാല പറയുന്നത്. നിങ്ങളെല്ലാവരും പ്രാര്‍ഥിക്കണമെന്ന്,’ എലിസബത്തും പറയുന്നു. ശേഷം ഇരുവരും കേക്ക് മുറിച്ച് കൊണ്ടാണ് വാര്‍ഷികം ആഘോഷിച്ചത്.

‘ഇനിയിപ്പോള്‍ എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ നീയൊരു ഡോക്ടറെ വിവാഹം കഴിക്കണം. ഇനിയൊരു ആക്ടറെ വിവാഹം കഴിക്കരുതെന്നാണ് ബാല ഭാര്യയ്ക്ക് നല്‍കുന്ന ഉപദേശം. ഇത്രയും നാള്‍ എനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവരോടും നന്ദി പറയുകയാണെന്നും’, ബാല കൂട്ടിച്ചേര്‍ത്തു.

അതേ സമയം ആശുപത്രിയില്‍ തന്റെ ബന്ധുക്കള്‍ വന്നതിനെ പറ്റിയും നടന്‍ പറഞ്ഞിരുന്നു. ‘അമ്മയ്ക്ക് സുഖമില്ലാത്തത് കൊണ്ട് വരാന്‍ പറ്റിയില്ലെന്നും തന്റെ ചിറ്റപ്പനും ചിറ്റമ്മയുമാണ് കൂടെ ഉള്ളതെന്നും ബാല പറഞ്ഞു. എന്റെ ഓപ്പറേഷന് മുന്‍പ് ഒപ്പിട്ട് കൊടുക്കാന്‍ വേണ്ടിയാണ് ഇവര്‍ രണ്ട് പേരും നാട്ടില്‍ നിന്നുമെത്തിയതെന്നാണ്, ബാല പറയുന്നത്.

ആശുപത്രിയില്‍ നിന്നുള്ള വിവാഹ വാര്‍ഷിക ആഘോഷത്തിന് ശേഷം ഇരുവരും ഒന്നിച്ചുള്ള സ്വകാര്യനിമിഷങ്ങളിലേത് അടക്കമുള്ള ചിത്രങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എത്രയും വേഗം ബാല അസുഖംഭേദമായി ജീവിതത്തിലേക്ക് തിരികെ വരട്ടെ എന്ന് ആശംസിക്കുകയാണെന്ന് പറഞ്ഞാണ് ആരാധകരടക്കം കമന്റുകളുമായി എത്തുന്നത്.

2021 മാര്‍ച്ച് ഇരുപത്തിയൊന്‍പതിനാണ് ബാലയും ഡോക്ടറായ എലിസബത്തും തമ്മില്‍ വിവാഹിതരാവുന്നത്. രഹസ്യമായിട്ടാണ് താരവിവാഹം നടക്കുന്നതും. ഇക്കാര്യം പുറംലോകത്ത് നിന്ന് താരങ്ങള്‍ മറച്ച് വെക്കുകയായിരുന്നു. പിന്നീട് വാര്‍ത്ത പുറത്ത് വന്നതിന് ശേഷമാണ് ബാല എലിസബത്തുമായിട്ടുള്ള ബന്ധത്തെ കുറിച്ച് തുറന്ന് സംസാരിക്കുന്നത്.

2021 സെപ്റ്റംബറില്‍ താരങ്ങള്‍ നിയമപരമായി വിവാഹിതരായി. പിന്നാലെ പലതരം വിവാദങ്ങളും പ്രശ്‌നങ്ങളുമാണ് ബാലയുടെ ജീവിതത്തിലുണ്ടായത്. അതിനെയെല്ലാം താരം മറികടന്നപ്പോഴാണ് അസുഖം വരുന്നതും.

പതിവിൽ നിന്ന് വ്യത്യസ്‍തമായി ഒരു കിടിലൻ ത്രില്ലർ ചിത്രവുമായി തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ് പ്രിയദർശന്റെ ‘കൊറോണ പേപ്പേഴ്സ്’. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങിയത്. തമിഴിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ‘എട്ട് തോട്ടകള്‍’ എന്ന സിനിമയുടെ മലയാളം റീമേക്കാണ് കൊറോണ പേപ്പേഴ്സ്. ഫോർ ഫ്രെയിംസിന്‍റെ ആദ്യ നിർമ്മാണ സംരംഭമായ ചിത്രം പ്രിയദർശൻ തന്നെയാണ് നിർമ്മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ശ്രീ ഗണേഷിന്റേതാണ് കഥ. യുവതാരങ്ങളായ ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകർ ഇതിനകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഷെയ്ൻ നിഗം തിരികെയെത്തുന്നത്.

തന്റെ പതിവ് കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്‍തമായി ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് ഷെയ്ൻ എത്തുന്നത്. സിദ്ധിഖിന്റെ കഥാപാത്രത്തെ കാണിച്ചുകൊണ്ടാണ് സിനിമയുടെ ട്രെയിലർ തുടങ്ങുന്നത്. ഷെയ്നിനൊപ്പം ഷൈൻ ടോം ചാക്കോയുടെയും സിദ്ദിഖിൻ്റെയും പ്രകടനവും ട്രെയിലറിൽ എടുത്തു കാണിക്കുന്നുണ്ട്. ഒരു കിടിലൻ ത്രില്ലർ ചിത്രം തന്നെയാണ് വരാനിരിക്കുന്നത് എന്നാണ് ട്രെയിലർ തരുന്ന സൂചന. ഷെയ്ൻ നിഗമിൻ്റെ പോലീസ് വേഷം തന്നെയാണ് ട്രെയിലറിൽ ശ്രദ്ധ നേടുന്നത്. തമിഴ് താരം ഗായത്രി ശങ്കർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഹന്ന റെജി കോശി, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീൻ പോൾ ലാൽ, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പാപ്പന്‍, ശ്രീകാന്ത് മുരളി, നന്ദു പൊതുവാൾ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശ്രീ ഗണേഷ് രചനയും സംവിധാനവും നിർവ്വഹിച്ച് 2017-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ തമിഴ് ഭാഷാ ക്രൈം ത്രില്ലർ ചിത്രമാണ് 8 തോട്ടകൾ. വെല്ലപാണ്ഡ്യൻ നിർമ്മിച്ച ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ മകൻ വെട്രി, അപർണ ബാലമുരളി, നാസർ, എം.എസ്. ഭാസ്കർ, മീര മിഥുൻ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. അപർണയുടെ ആദ്യ തമിഴ് ചിത്രമായിരുന്നു ഇത്. മഹേഷിന്റെ പ്രതികാരം കണ്ട ശേഷമാണ് ശ്രീ ഗണേഷ് അപർണയെ നായികയാക്കാൻ തീരുമാനിച്ചത്. 1949-ൽ പുറത്തിറങ്ങിയ ജാപ്പനീസ് ചിത്രമായ സ്‌ട്രേ ഡോഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ഈ ചിത്രം 2018-ൽ കന്നഡയിൽ 8MM ബുള്ളറ്റ് എന്ന പേരിലും തെലുങ്കിൽ 2021-ൽ സേനാപതി എന്ന പേരിലും റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയ സമയം എട്ട് തോട്ടകളുടെ സംവിധായകനായ ശ്രീ ഗണേഷ് റീമേക്കിൽ സന്തോഷം പ്രകടിപ്പിച്ച് എത്തിയിരുന്നു. റീമേക്ക് സിനിമകളുടെ പോസ്റ്ററുകളിൽ യഥാർത്ഥ എഴുത്തുകാരന്റെ പേര് പൊതുവെ കാണാറില്ല. പക്ഷെ ഒരു ടെക്നീഷ്യൻ ആയതിനാൽ തന്റെ പേര് പോസ്റ്ററുകളിൽ വെക്കണമെന്ന് പ്രിയദർശൻ നിർബന്ധം പിടിച്ചിരുന്നു. ഈയൊരു കാര്യം മലയാള സിനിമാമേഖലയിൽ നിന്ന് മറ്റുള്ളവർ പഠിക്കേണ്ട ഒരു കാര്യമാണെന്നും ശ്രീ ഗണേഷ് പറഞ്ഞു. മാത്രമല്ല, തമിഴ് സിനിമയും എഴുത്തുകാർക്ക് ഇതുപോലെ അർഹിക്കുന്ന ബഹുമാനം നൽകേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാള സിനിമ തനിക്ക് എന്നും പ്രചോദനമാണെന്നും ഓരോ സിനിമയ്ക്കും അവർ നൽകുന്ന പ്രാധാന്യവും പരസ്പരമുള്ള പിന്തുണയുമെല്ലാം തന്നെ അത്ഭുതപ്പെടുത്താറുണ്ട് എന്നും ശ്രീ ഗണേഷ് പറഞ്ഞു. മാത്രമല്ല, മലയാളസിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ തന്റെ കഥ റീമേക്ക് ചെയ്യുന്നു എന്നതും ഏറെ സന്തോഷപ്പെടുത്തുന്ന ഒന്നാണ്. സുപ്രധാനമായ ചില മാറ്റങ്ങളോടെയാകും മലയാളം പതിപ്പ് എത്തുക. അതുകൊണ്ട് തന്നെ മലയാളം പതിപ്പിനായി താൻ കാത്തിരിക്കുകയാണ്. എല്ലാം നന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്രീ ഗണേഷ് പറഞ്ഞു. ചിത്രം ഏപ്രിൽ മാസം റിലീസിനെത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരേ പീഡന പരാതി നല്‍കിയ യുവനടി വീണ്ടും ആരോപണവുമായി രംഗത്ത്. ഇന്‍സ്റ്റഗ്രാമില്‍ വിജയ്ബാബുവിനെ പിന്തുണച്ചുവെന്ന കമന്റിനു മറുപടിയായാണ് അതിജീവിതയുടെ ആരോപണം.

സിനിമയില്‍ വേഷം നല്‍കണമെന്നു പറഞ്ഞ് അയാളുടെ അടുത്ത് കെഞ്ചിയിട്ടില്ലെന്നും തന്റെ ഒരു വെബ് സീരീസിലെ പ്രകടനം കണ്ട് അയാള്‍ തന്നെ ഇങ്ങോട്ടു ബന്ധപ്പെട്ടതാണെന്നും അതിജീവിത ആരോപിച്ചു. ഓഡീഷനിലൂടെയാണു തന്നെ സെലക്ട് ചെയ്തത്. സ്വപ്‌നം കണ്ട ഇടത്തിലേക്ക് എത്തിച്ചേരാന്‍ ഇന്നുവരെ കഠിനാധ്വാനം ചെയ്ത ആളാണു താനെന്നും വിജയ് ബാബു ഇപ്പോഴും തന്റെ കരിയര്‍ നശിപ്പിക്കുകയാണെന്നും അവര്‍ ആരോപിച്ചു.

ഇങ്ങനെയാണു നമ്മുടെ സമൂഹത്തില്‍ കാര്യങ്ങള്‍ നടക്കുന്നത്. വൃത്തികെട്ട പുരുഷാധിപത്യ സമൂഹം. പുരുഷന്‍ കൊല്ലും, ബലാല്‍സംഗം ചെയ്യും, ഏതു പെണ്ണിനോടും അവനെന്തു വൃത്തികേടും ചെയ്യാം, പക്ഷെ പിന്തുണ കിട്ടും. ഇത് ഇതിനെല്ലാം ഒരു അവസാനമായിരിക്കുമെന്നു താനുറപ്പാക്കും. തന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയവനെ പിന്തുണയ്ക്കുന്നതു താന്‍ അവസാനിപ്പിക്കും.

കഠിനാധ്വാനം കൊണ്ട് കരിയര്‍ തുടങ്ങിയ ഒരു തുടക്കക്കാരിയോട് അയാള്‍ ചെയ്തത് എന്താണെന്ന് അറിയാമോ. നിങ്ങള്‍ക്ക് ഒന്നുമറിയില്ല. കാത്തിരുന്നു കാണുക. ചിലതു നിങ്ങള്‍ക്കരികിലേക്ക് ഉടനെത്തും. അയാളെക്കുറിച്ചു നിങ്ങള്‍ക്കു കൂടുതല്‍ മനസിലാക്കാന്‍ കഴിയും. എന്തായായാലും ഈ കമന്റ് ഇട്ടവന്‍ ഉറപ്പായും കേസ് നേരിടും. വേദന എന്താണെന്ന് അവനറിയട്ടെ. നെഗറ്റിവിറ്റിയുമായി വരുന്ന ഓരോരുത്തര്‍ക്കും വേണ്ടിയാണിത്. ഇനി മിണ്ടാതിരിക്കില്ല.

തനിക്കു സിനിമയില്‍ വേഷം ലഭിക്കാത്തതുകൊണ്ടാണു താന്‍ ആരോപണവുമായി വന്നത് എന്നാണയാള്‍ പറഞ്ഞത്. അങ്ങനെയൊരു സംഭവമേ ഇല്ല. അതയാള്‍ സൃഷ്ടിച്ചെടുത്തതാണ്. തീര്‍ച്ചയായും അയാള്‍ക്കു കഥകള്‍ മെനയാനറിയാമെന്നും അതിജീവിത വ്യക്തമാക്കുന്നു. നിരന്തരം വിജയ് ബാബു ബലാത്സംഗം ചെയ്തുവെന്നാണു നടി വെളിപ്പെടുത്തിയത്. വിമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന പേജിലൂടെയാണു വിജയ് ബാബുവില്‍ നിന്നുനേരിട്ട ലൈംഗിക അതിക്രമത്തെ കുറിച്ചു പെണ്‍കുട്ടി തുറന്നെഴുതിയത്.

സിനിമ രംഗത്ത് പുതുമുഖമായ തന്നോടു സൗഹൃദത്തോടെ പെരുമാറുകയും ഉപദേശങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുകയും ചെയ്തുകൊണ്ടു വിശ്വാസം നേടിയെടുത്തശേഷം തന്റെ വ്യക്തിപരവും തൊഴില്‍പരവുമായ പ്രശ്‌നങ്ങളില്‍ വിജയ് ബാബു രക്ഷകനെപ്പോലെ പെരുമാറി. അതിന്റെ മറവില്‍ തന്നെ െലെംഗികമായി ചൂഷണം ചെയ്‌തെന്നും പെണ്‍കുട്ടി പറയുന്നു. രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ചു സ്ത്രീകളെ തന്റെ കെണിയിലേക്കു വീഴ്ത്തുന്നതായിരുന്നു അയാളുടെ പ്രവര്‍ത്തനരീതി. തുടര്‍ന്നു മദ്യം നല്‍കി, അവശയാക്കി, അതിന്റെ ലഹരിയില്‍ ലെംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നെന്നും പെണ്‍കുട്ടി പറയുന്നു.

തന്റെ നഗ്‌നവീഡിയോ റെക്കോഡ് ചെയ്യുകയും അതു ലീക്ക് ചെയ്തു തന്റെ സിനിമാ ജീവിതം തകര്‍ക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും നടി ആരോപിച്ചു. വിജയ് ബാബുവിന്റെ ഈ കെണിയില്‍ അകപ്പെട്ട ആദ്യത്തെ പെണ്‍കുട്ടി ഞാനല്ല. വേറെയും നിരവധി സ്ത്രീകളുണ്ടെന്നും നടി വെളിപ്പെടുത്തി. ഇനി വായ മൂടിവയ്ക്കുന്നില്ല. തനിക്കിനി ഈ വേദന സഹിക്കാനാവില്ല. തനിക്കു നീതി ലഭിക്കുമെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നതായും നടി ആരോപിച്ചു.

നടിയും ഗായികയുമായ രുചിസ്മിത ഗുരുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒഡിഷയിലെ ബെലാംഗിറിൽ അമ്മാവന്റെ വീട്ടിലാണ് സംഭവം. റൂമിനകത്തെ ഫാനിൽ ഷാളുകൊണ്ട് കെട്ടിത്തൂങ്ങി മരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഭക്ഷണം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ജീവനൊടുക്കുന്നതിൽ കലാശിച്ചതെന്ന് നടിയുടെ അമ്മ പ്രതികരിച്ചു. രാത്രി എട്ടുമണിയോടെ ആലൂ പറാത്ത തയ്യാറാക്കാൻ മകളോട് പറഞ്ഞിരുന്നു. എന്നാൽ, പത്ത് മണിയാകട്ടെ എന്നായിരുന്നു മറുപടി. തുടർന്ന് തർക്കമായി. ഇതിനു പിന്നാലെയാണ് റൂമിൽ കയറി പിന്നീട് മരിച്ചനിലയിൽ കണ്ടെത്തിയതെന്ന്’ അമ്മ പറഞ്ഞു. ഇതിന് മുമ്പും ആത്മഹത്യാശ്രമം നടത്തിയതായും അമ്മ ആരോപിച്ചു.

സംഗീത ആൽബങ്ങളിലൂടെയാണ് രുചിസ്മിത പ്രേക്ഷകർക്ക് സുപരിചിതയായത്. നിരവധി ചിത്രങ്ങളിലും സ്‌റ്റേജ് ഷോകളിലും വേഷമിട്ടിട്ടുണ്ട്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

“വിമാനം” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവച്ച നായികയാണ് ദുർഗ്ഗ. പിന്നീട് ഇടവിട്ടു ധാരാളം ചിത്രങ്ങളുട ഭാഗമായി മലയാളത്തിലെ തിരക്കിട്ട ഒരു താരമായി മാറി. കടുത്ത മോഹൻലാൽ ആരാധികയായണെന്ന് താരം പല ഇന്റർവ്യൂകളിലും പറഞ്ഞിട്ടുണ്ട് . തന്റെ അഭിപ്രായങ്ങൾ മുഖം നോക്കാതെ പറയുന്ന താരം പലപ്പോഴും സാമൂഹിക വിഷയങ്ങളിൽ തന്റെ അഭിപ്രായം രേഖപ്പെടുത്താറുണ്ട് .

നടി അവസാനം ചെയ്ത ഉടൽ കുടുക്ക് എന്നീ ചിത്രങ്ങൾ വളരെയധിക പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.ചിത്രത്തിൽ വളരെ ഗ്ലാമർ ആയ സീനുകളിൽ താരം ഒരുമടിയും കൂടാത്ത അഭിനയിച്ചു പ്രതിഫലിച്ചിരിക്കുന്നതു. അതിന്റെ പേരിൽ വലിയ സൈബർ ആക്രമങ്ങൾ താരം നേരിട്ടിട്ടുണ്ട്. കുടുക്കിൽ ഉള്ള ഒരു ലിപ് ലോക്ക് സീനിന്റെ പേരിൽ ദുർഗ്ഗാ വളരെയധികം സൈബർ ആക്രമങ്ങൾ നേരിട്ടിട്ടുണ്ട്. ചെറുപ്പത്തിൽ താൻ നേരിട്ട ലൈംഗിക ചൂഷണത്തെ കുറിച്ചും ദുര്‍ഗ്ഗ കൃഷ്ണ തുറന്നു പറഞ്ഞിട്ടുണ്ട്.

ഇപ്പോൾ ഒരഭിമുഖത്തിൽ മലയാളത്തിലെ ഏറ്റവും ഹോട്ടായ താരം ആരെന്നു വെളിപെപ്ടുത്തിയിരിക്കുയാണ് ദുർഗ്ഗ. ദുർഗ്ഗയുടെ അഭിപ്രായത്തിൽ മലയാളത്തിൽ ഏറ്റവും ഹോട്ടായി തനിക്ക് തോന്നിയിട്ടുളളത് പൃഥ്വിരാജ് സുകുമാരൻ ആണെന്ന് പറയുന്നു. രണ്ടാമതായി ടോവിനോ തോമസും മൂന്നാമൻ ദുൽഖർ സൽമാനാണ് താരത്തിന്റെ അഭിപ്രായം. ദുൽഖറിനെ ഹോട്ടും ക്യൂട്ടുമായി ആണ് തനിക്ക് തോന്നിയിട്ടൂള്ളത് എന്ന് ദുർഗ്ഗാ പറയുന്നു. ദുൽഖർ ഭയങ്കര ഹാൻസം ആണെന്നും താരം പറയുന്നു. പ്രിത്വിരാജ്,ദുൽഖർ,ഫഹദ് ഫാസിൽ ടോവിനോ ഇവരിൽ ആരാണ് ഹോട്ട് എന്ന അവതാരകയുടെ ചോദ്യത്തിന് തന്റെ ഓർഡർ പറയുകയായിരുന്നു ദുർഗ്ഗ.

വിവാഹം കഴിഞ്ഞെങ്കിലും ഡേറ്റിനു പോകാൻ ആഗ്രഹമുള്ള നടൻ ബോളിവുഡ് നടൻ രൺവീർ കപൂറാണ് എന്നാണ് ദുർഗ പറയുന്നത്. താരത്തിന്റെ പ്രണയവിവാഹം ആയിരുന്നു. ആദ്യകാലങ്ങളിൽ തനിക്കൊപ്പം ചാൻസ് തേടി അലഞ്ഞതും അഭിനയിച്ചതുമായ നടൻ അർജുൻ രവീന്ദ്രനെ ആണ് താരം പ്രണയിച്ചു വിവാഹം കഴിച്ചത്.

അതുല്യ കലാകാരന്‍ ഇന്നസെന്റ് വിട പറഞ്ഞിരിക്കുകയാണ്. താരത്തിന്റെ ഓര്‍മ്മകളാണ് സോഷ്യല്‍ മീഡിയയില്‍ താരങ്ങളും ആരാധകരും ഒരു പോലെ പങ്കുവയ്ക്കുന്നത്. ആലപ്പി അഷ്‌റഫ് പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ചേതനയറ്റ ഇന്നസെന്റിന്റെ ശീരത്തില്‍ മേക്കപ്പ് ചെയ്യുന്ന ഫോട്ടോയാണ് അഷ്‌റഫ് പങ്കുവച്ചിരിക്കുന്നത്. ‘ഒരിക്കല്‍ കൂടി…. ഇനിയൊരു മേക്കപ്പ് ഇടല്‍ ഉണ്ടാവില്ല. എന്നാലും, അരങ്ങു തകര്‍ത്ത അഭിനയ മികവ് എന്നും നിലനില്‍ക്കും’ എന്നാണ് ചിത്രത്തിനൊപ്പം സംവിധായകന്‍ കുറിച്ചിരിക്കുന്നത്.

അതേസമയം, തങ്ങളുടെ പ്രിയതാരത്തെ അവസാനമായി ഒരുനോക്കു കാണാനായി നിരവധിയാളുകളാണ് എത്തുന്നത്. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ഇന്നസെന്റിന്റെ മൃതദേഹം ഇരിങ്ങാലക്കുടയില്‍ എത്തിച്ചു.

ഉച്ചയ്ക്ക് 12 മുതല്‍ 3.30 വരെയാണ് തൃശൂര്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. വൈകിട്ടോടെ വീട്ടിലേക്ക് കൊണ്ടു പോകും. നാളെ രാവിലെ ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് മലയാളികളുടെ ഇഷ്ട നടന്റെ സംസ്‌കാരം.

പ്രശസ്ത മലയാള സിനിമാനടന്‍ ഇന്നസെന്റിന്റെ വിയോഗം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. ഇന്നസെന്റിന്റെ മരണ കാരണം കാന്‍സറല്ലെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹത്തെ ചികിത്സിച്ച ഡോ. വി പി ഗംഗാധരന്‍.

അദ്ദേഹത്തിന് കാന്‍സര്‍ രോഗം മടങ്ങി വന്നതല്ല. കൊവിഡും അനുബന്ധ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമാണ് ഇന്നസെന്റിന്റെ മരണകാരണമെന്നും ഡോക്ടര്‍ വ്യക്തമാക്കി. ഞായറാഴ്ച രാത്രി പത്തരയോടെയാണ് കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്‍ നടനും മുന്‍ എം പിയുമായ ഇന്നസെന്റിന്റെ അന്ത്യം.

എഴുപത്തിയഞ്ച് വയസ്സായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീ്ഡ്രല്‍ ദേവാലയത്തില്‍ നടക്കും. മന്ത്രി പി.രാജീവാണ് ഇന്നസെന്റിന്റെ മരണവാര്ത്ത സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ ചേര്‍ന്ന വിദഗ്ദ്ധ മെഡിക്കല്‍ ബോര്‍ഡ് യോഗം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഇക്കാര്യം അറിയിച്ചത്.

 

അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റിന് (75) വിടചൊല്ലി സിനിമാ ലോകവും ആരാധകരും. മൃതദേഹം കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനുവച്ചു. രാവിലെ 8 മുതൽ 11 വരെയാണ് ഇവിടെ പൊതുദർശനം. തുടർന്ന് ഇരിങ്ങാലക്കുട ടൗൺ ഹാളിലെ പൊതുദർശനത്തിനും ശേഷം വൈകിട്ടു 3നു വീട്ടിലേക്കു കൊണ്ടുപോകും. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നാളെ രാവിലെ 10നാണ് സംസ്കാരം.

ഇന്നലെ രാത്രി 10.30ന് എറണാകുളം ലേക്‌ഷോർ ആശുപത്രിയിലായിരുന്നു ഇന്നസന്റിന്റെ വിയോഗം. കാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു. നൃത്തശാല (1972) ആണ് ആദ്യസിനിമ. 700ൽ അധികം സിനിമകളിൽ അഭിനയിച്ചു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, കന്നഡ, ഇംഗ്ലിഷ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 1989ൽ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (ചിത്രം: മഴവിൽക്കാവടി) നേടി. ശ്രദ്ധേയമായ ഏതാനും മലയാള സിനിമകളുടെ നിർമാതാവുമാണ്. 2000 മുതൽ 2018 വരെ താരസംഘടന അമ്മയുടെ പ്രസിഡന്റ് ആയിരുന്നു.

1979ൽ ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലറായ അദ്ദേഹം 2014ൽ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ യുഡിഎഫിന്റെ പി.സി.ചാക്കോയ്ക്കെതിരെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ചു. 2019ൽ ബെന്നി ബഹനാനോടു പരാജയപ്പെട്ടു. തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മകനായി 1948 മാർച്ച് നാലിന് ഇരിങ്ങാലക്കുടയിലാണ് ജനനം.

കോവിഡ് മൂലം ശ്വാസകോശ അസുഖങ്ങളും പല അവയവങ്ങളും പ്രവര്‍ത്തനരഹിതമായതും ഹൃദയാഘാതവുമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മലയാള സിനിമയില്‍ ഹാസ്യ, സ്വഭാവ വേഷങ്ങളില്‍ നാലുപതിറ്റാണ്ട് നിറഞ്ഞുനിന്ന പ്രതിഭയാണ് വിടവാങ്ങിയത്. ഹിന്ദി, തമിഴ്, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 18 വര്‍ഷം താരസംഘടന ‘അമ്മ’യുടെ പ്രസിഡന്റായിരുന്നു. അറുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു, നൃത്തശാലയാണ് ആദ്യചിത്രം. മഴവില്‍ക്കാവടിയിലെ അഭിനയത്തിന് സഹനടനുള്ള സംസ്ഥാന പുരസ്കാരം നേടി. 2014 മുതല്‍ 2019 വരെ ചാലക്കുടിയില്‍ നിന്നുള്ള ലോക്സഭാംഗമായിരുന്നു.

RECENT POSTS
Copyright © . All rights reserved