Movies

മാദക സൗന്ദര്യവും കൊണ്ട് എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കിവാണ താര റാണി. മറ്റേതു നടിമാരേക്കാളും താരപദവി ആഘോഷിച്ചിരുന്നവൾ. സില്‍ക്ക് സ്മിത. ആന്ധ്രയിലെ എലൂരില്‍ നിന്ന് കോടമ്പക്കത്തെത്തിയ വിജയലക്ഷ്മി ആരാധക കോടികളുടെ സിൽക്കായി വളർന്നത് സിനിമാക്കഥയെ വെല്ലുന്ന ജീവിതാനുഭവങ്ങളിലൂടെയാണ്. വിജയലക്ഷ്മിയില്‍ നിന്ന് സ്മിതയിലേക്കും അവിടെ നിന്ന് സില്‍ക്ക് സ്മിതയിലേക്കുമുള്ള അവളുടെ യാത്ര ഏതു ഫ്രെയിമുകൾക്കുമപ്പുറം നിൽക്കുന്ന ഒരു ചലച്ചിത്ര കാവ്യം പോലെയാണ്… ഒരുകാലത്ത് സില്‍ക്ക് സ്മിതയുടെ ഗാനരംഗങ്ങളില്ലാത്ത സിനിമകളെപ്പറ്റി തെന്നിന്ത്യയ്ക്ക് ചിന്തിക്കാൻകൂടി കഴിയുമായിരുന്നില്ല. സിനിമയെ വെല്ലുന്നതായിരുന്നു സില്‍ക്കിന്റെ ജീവിതം.

സിൽക്കിൻ്റെ പെട്ടന്നുള്ള മരണ വാർത്ത ഇന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിപ്പിക്കുന്നതായിരുന്നു. തമിഴ്നാട്ടിലെ മുതിർന്ന മാധ്യമ പ്രവർത്തകനും നടനുമായ ബയിൽവാൻ രംഗനാഥൻ സിൽക്കിൻ്റെ മരണത്തിനു ശേഷം സംഭവിച്ച കാര്യങ്ങളെക്കുറിച്ച് മുൻപ് നടത്തിയ വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാകുകയാണ്. യൂടൂബ് ചാനലിലൂടെ പല തുറന്നു പറച്ചിലുകളും നടത്തി വിവാദ നായകനായി മാറിയിട്ടുള്ളതാണ് ബയിൽവൻ രംഗനാഥൻ.

പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി എത്തിച്ച സിൽക്കിൻ്റെ നഗ്നമായ മൃതദേഹം പീഡിപ്പിക്കപ്പെട്ടതിനു സാധ്യതയേറെയെന്നാണ് ബയിൽവൻ രംഗനാഥൻ പറയുന്നത്. മോർച്ചറിയിലും പോസ്റ്റ്മോർട്ടം ചെയ്യുന്നിടത്തുമുള്ള ജീവനക്കാർ മദ്യപിച്ചാണ് ജോലി ചെയ്യുന്നത്. അതിനു കാരണം ബോധത്തോടെ അവിടെ നിൽക്കാനാവില്ല എന്നതാണ്. ഇന്നത്തെ പോലെ വൃത്തിയുള്ള ചുറ്റപാടായിരുന്നില്ല അന്ന് മദ്രാസിലെ മോർച്ചറികളുടെത്. വൃത്തി ഹീനവും ദുർഗന്ധം വമിക്കുന്നതുമായ ഇടങ്ങളായിരുന്നു അത്. മൃതദേഹങ്ങളിൽ നിന്നുള്ളതും മരുന്നുകളുടെയും രക്തത്തിൻ്റെതുമൊക്കെയായി ദുർഗന്ധവും വൃത്തിഹീനവുമായ അന്തരീഷം. അവിടെ ജോലി ചെയ്യുന്നവർക്ക് സ്വബോധത്തോടെ നിൽക്കാനാവില്ല. രാവിലെ ജോലിക്കു കയറുന്ന സമയം മുതൽ അവിടെയുള്ള ജീവനക്കാർ മദ്യപിച്ചായിരിക്കും നിൽക്കുന്നത്. സാധാരണയായി പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ ഡോക്ടർ സമീപത്തു നിന്നു പറഞ്ഞു കൊടുക്കുക മാത്രമേയുള്ളു. ശരീരം കീറി മുറിക്കുന്നതും ആന്തരികാവയവങ്ങളിൽ നിന്നും പരിശോധനയ്ക്കും മറ്റും എടുക്കുന്നതും മൃതദേഹം വീണ്ടും സ്റ്റിച്ച് ചെയ്യുന്നതും കുളിപ്പിച്ച് വൃത്തിയാക്കി വെള്ളത്തുണിയിൽ പൊതിയുന്നതുമെല്ലാം ജീവനക്കാരാണ്. വളരെ ധൈര്യം വേണ്ട ജോലിയാണത്. അതുകൊണ്ടു തന്നെ ജീവനക്കാർ മദ്യപിക്കുന്നതിൽ ഡോക്ടർമാറും അധികൃതരും നടപടി സ്വീകരിക്കാറില്ല.

സിൽക്ക് സ്മിതയുടെ ജീവനറ്റ ശരീരം പോസ്റ്റ്മോർട്ടത്തിന് എത്തിച്ചപ്പോഴും സ്ഥിതി മറിച്ചായിരുന്നില്ല. വെള്ളിത്തിരയിൽ കൺകുളിർക്കെ കണ്ട അംഗലാവണ്യങ്ങളിൽ മതിമറന്നവരായിരുന്നു അന്നത്തെ അവരുടെ പുരുഷ ആരാധകരൊക്കെ തന്നെ. 35 -ാം വയസിലാണ് സിൽക്ക് സ്മിത ആത്മഹത്യ ചെയ്യുന്നത്. സൗന്ദര്യംകൊണ്ടും ഉടലഴകുകൊണ്ടും അപ്പോഴും അവർ താരറാണിയായിരുന്നു. സിൽക്ക് സ്മിതയുടെ മൃതദേഹം പോലീസ് നടപടികൾക്കു ശേഷം പോസ്റ്റ്മോർട്ടത്തിനു വേണ്ടി എത്തിച്ചു. മദ്യം തീർത്ത ബോധത്തിനും അബോധത്തിനുമിടയിലെ നേർരേഖയിൽ നിൽക്കുന്നവനിലെ മൃഗം ഉണർന്നപ്പോൾ അവിടെയുണ്ടായിരുന്ന ജീവനക്കാർ അവളുടെ ജീവനറ്റ ശരീരത്തെ പ്രാപിച്ചിരിക്കാമെന്നും പറയുകയാണ് ബയിൽവൻ രംഗനാഥൻ. സിൽക്ക് സ്മിതയെക്കുറിച്ച് താൻ പറഞ്ഞ കാര്യങ്ങൾ പലയിടത്തു നിന്നും കേട്ടിട്ടുള്ളതാണെന്നും അതിൽ വാസ്തവമുണ്ടെങ്കിലും അസത്യങ്ങളും ഇടംപിടിക്കാമെന്നും അദ്ദേഹം ബയിൽവൻ രംഗനാഥൻ പറയുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടനും മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. നിലവില്‍ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മാര്‍ച്ച് മാസം ആദ്യമാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണ് നടന് അസുഖം ഗുരുതരമായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. കാന്‍സറിന് നേരത്തെയും ചികിത്സ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.

ഇപ്പോൾ അദ്ദേഹം കൊച്ചി ലേക്ക് ഷോര്‍ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് ഉള്ളതെന്ന്   റിപ്പോർട്ട്. ആരോഗ്യ നില ആശങ്കാകുലമായി തുടരുകയാണ്. മൂന്നു തവണ വന്ന കൊവിഡിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങളാണ് അദ്ദേഹത്തെ അലട്ടിയിരുന്നത്. കഴിഞ്ഞ ആറുമാസമായി ആശുപത്രിയും വീടുമായി കഴിയുകയായിരുന്നു.

ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് നവ്യ നായർ. സിനിമയ്ക്ക് പുറമെ സോഷ്യൽമീഡിയയിലും മിനിസ്‌ക്രീൻ അവതാരകയായും നവ്യ സജീവമാണ്. ഇപ്പോഴിതാ മലയാള സിനിമയിലെ ‘ഒതുക്കലുകളെ’ കുറിച്ച് താരം പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. തിരിച്ചു വരവിനെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് താരം ഇക്കാര്യങ്ങൾ പറയുന്നത്.

പഴയ നായികമാരിൽ നിന്നും വ്യത്യസ്തമായി ഇന്നത്തെ നായികമാർ പരസ്പരം പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്നുണ്ടെന്നാണ് നവ്യ നായർ പറയുന്നത്. തന്റെ തിരിച്ചുവരവ് സമയത്ത് മഞ്ജു വാര്യർ അടക്കമുള്ളവർ തന്നെ പിന്തുണച്ചതിനെക്കുറിച്ചും നവ്യ മനസ് തുറക്കുന്നുണ്ട്. പണ്ട് നായികമാരെ ഒരുത്താനുള്ള ശ്രമങ്ങൾ ഒക്കെ നടക്കുമായിരുന്നുവെന്നും ഇന്ന് അങ്ങനെയൊന്നും ഇല്ലെന്നും താരം പറയുന്നു.

‘നായികമാരെ ഒതുക്കാൻ മറ്റ് നായികമാർ ശ്രമിക്കുന്ന രീതിയൊന്നും ഇപ്പോഴില്ല. പണ്ട് ആ രീതിയൊക്കെ കുറച്ചുണ്ടായിരുന്നു. എനിക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അനുഭവങ്ങൾ വിശദീകരിക്കാനൊന്നും എന്നോട് പറയരുത്. അത് ഞാൻ ചെയ്യില്ലെന്നാണ് നവ്യ പറയുന്നത്. എനിക്കെതിരെ അങ്ങനെ ചിലരൊക്കെ പ്രവർത്തിച്ചിരുന്നു എന്ന് മറ്റുള്ളവരൊക്കെ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. അതിന്റെ പൂർണ വിശദാംശം പറഞ്ഞ് തരാൻ എനിക്കറിയില്ലെന്നും നവ്യ പറയുന്നു. കഴിഞ്ഞ ദിവസം റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നവ്യ ഇക്കാര്യങ്ങൾ പറയുന്നത്.

‘ഇന്നത്തെ നായികമാർ പഴയതിനേക്കാളും സപ്പോർട്ടിങ്ങാണ്. ഇപ്പോൾ എന്റെ സിനിമയുടെ ഇന്നുമുതൽ എന്നുപറയുന്ന പോസ്റ്ററിൽ മഞ്ജു ചേച്ചിയാണ് ഓഡിയൻസിനെ അഡ്രസ് ചെയ്യുന്നത്. പ്രൊഡക്ഷനിൽ നിന്ന് ഇക്കാര്യം ആദ്യം പറഞ്ഞപ്പോൾ തന്നെ ചേച്ചിക്ക് ഭയങ്കര സന്തോഷമായിരുന്നു. അതുപോലെ തന്നെ ഒരുത്തിയുടെ ട്രെയ്‌ലറും ടീസറുമൊക്കെ റിലീസ് ചെയ്തതും എനിക്ക് പരിചയമുള്ളതും, പുതിയതും പഴയതുമായിട്ടുള്ള ഒരുപാട് ആർട്ടിസ്റ്റുകളാണ് നവ്യ പറയുന്നു.

ബന്ധു വിഷം നൽകി അപായപ്പെടുത്താൻ ശ്രമിച്ചതിനെ കുറിച്ച് നടൻ പൊന്നമ്പലം. ഭക്ഷണത്തിലും മറ്റും സ്ലോ പൊയിസൺ നൽകി അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് നടൻ പറയുന്നത്. ഈ അടുത്തിടെയാണ് പൊന്നമ്പലം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രീയക്ക് വിധേയനായത്. മദ്യപിച്ച് വൃക്ക തകരാറിലാ‍യതല്ലെന്നും വിഷം ബാധിച്ചതാണെന്നും നടൻ ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘മദ്യപിച്ച് തന്റെ വൃക്ക തകരാറിലായതാണെന്നാണ് പലരും വിചാരിച്ചത്. എന്നാൽ അങ്ങനെയല്ല. എന്റെ അച്ഛന് നാല് ഭാര്യമാരാണുള്ളത്. അതിൽ മൂന്നാമത്തെ ഭാര്യയുടെ മകൻ മനേജറായി എന്നോടൊപ്പം ഉണ്ടായിരുന്നു. ഒരു ദിവസം ബിയറിൽ എന്തോ വിഷം കലർത്തി നൽകി. ഇയാളാണ് ഇതിന് പിന്നിലെന്ന് ആദ്യം അറിയില്ലായിരുന്നു. പിന്നീട് ഇതെ സ്ലോ പൊയിസൺ രസത്തിൽ കലർത്തി തന്നു. ഇത് എന്റെ ആരോഗ്യത്തെ ബാധിച്ചു.

എന്നാൽ ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു. ഒപ്പം ജോലി ചെയ്തവരോട് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് അറിയുന്നത്. ഞാൻ നന്നായി ജീവിക്കുന്നുവെന്നതിന്റെ അസൂയ കൊണ്ട് കൂടിയാണ് ഇതെല്ലാം ചെയ്തത്. ഞാൻ ചെറുപ്പം മുതൽ പണം സമ്പാദിക്കുന്നതും അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല’ പൊന്നമ്പലം പറഞ്ഞു.

അടുത്തിടെ വൃക്കകളുടെ പ്രവർത്തനം നിലച്ച് പൊന്നമ്പലത്തെ അത്യാഹിത നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.മരണത്തിൽ നിന്നും ബന്ധുവും സംവിധായകനുമായ ജഗന്നാനാഥൻ വൃക്ക ദാനം ചെയ്തതോടെയാണ് ഇദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഫെബ്രുവരി പത്തിനായിരുന്നു പൊന്നമ്പലത്തിൻറെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. ഇപ്പോൾ ചെന്നൈയിലെ വീട്ടിൽ വിശ്രമത്തിലായ ഇദ്ദേഹം സുഖപ്പെട്ട് വരുകയാണ്.

ബ്രഹ്‌മപുരത്തെ മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ പ്രതികരണവുമായി നടി ഗ്രേസ് ആന്റണി. പുക ആരംഭിച്ച അന്ന് മുതൽ താനും കുടുംബവും ചുമയും ശ്വാസം മുട്ടും തല പൊളിയുന്ന വേദനയും അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് ഗ്രേസ് ആന്റണി പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ഗ്രേസ് ആന്റണിയുടെ പ്രതികരണം.

ഗ്രേസ് ആന്റണിയുടെ വാക്കുകൾ ഇങ്ങനെ

ഒന്ന് ശ്വാസം വിടാൻ പോലും പറ്റാത്ത അവസ്ഥയിൽ നമ്മളെ ഈ നിലയിൽ ആരാണ് എത്തിച്ചത് നമ്മളൊക്കെത്തന്നെ അല്ലേയെന്ന് ഗ്രേസ് ചോദിക്കുന്നു. പുക ആരംഭിച്ച അന്നുമുതൽ എനിക്കും എന്റെ വീട്ടിലുള്ളവർക്കും ചുമ തുടങ്ങി പിന്നെ അത് ശ്വാസം മുട്ടലായി, കണ്ണ് നീറി വെള്ളം വന്നു തുടങ്ങി. തല പൊളിയുന്ന വേദന. നീണ്ട 10 ദിവസമായി ഞങ്ങൾ അനുഭവിക്കുന്നതാണെന്നും നടി കുറിച്ചു.

കഴിഞ്ഞ പത്ത് ദിവസമായി അനുഭവിക്കുകയാണ് ജനങ്ങൾ. ഒന്ന് ശ്വാസം വിടാൻ പോലും പറ്റാത്ത അവസ്ഥയിൽ നമ്മളൊക്കെത്തന്നെ അല്ലേ? മറ്റാരുടേയും അവസ്ഥ പറയുന്നതിലും നല്ലത് ഞാൻ എന്റെ അവസ്ഥ പറയാം. പുക ആരംഭിച്ച അന്ന് മുതൽ എനിക്കും എന്റെ വീട്ടിലുള്ളവർക്കും ചുമ തുടങ്ങി പിന്നെ അത് ശ്വാസം മുട്ടലായി, കണ്ണ് നീറി വെള്ളം വന്നു തുടങ്ങി.

തലപൊളിയുന്ന വേദന. നീണ്ട പത്ത് ദിവസമായി ഞങ്ങൾ അനുഭവിക്കുന്നതാണ്. അപ്പോൾ തീ അണയ്ക്കാൻ പാടുപെടുന്ന അഗ്നിശമന സേനയുടെയും ബ്രഹ്‌മപുരത്തിനെ ചുറ്റി ജീവിക്കുന്ന ജനങ്ങളുടെയും അവസ്ഥ കാണാതെ പോകരുത്. ഒരു ദുരവസ്ഥ വന്നിട്ട് അത് പരിഹരിക്കുന്നതിലും നല്ലതു അത് വരാതെ നോക്കുന്നതല്ലേ. ലോകത്തു എന്ത് പ്രശനം ഉണ്ടായാലും പൊളിറ്റിക്കൽ കറക്ട്നെസ്സ് എന്ന് പറഞ്ഞു പ്രതികരിക്കുന്ന നമുക്കു എന്താ ഇതിനെ പറ്റി ഒന്നും പറയാൻ ഇല്ലേ,

‘അതോ പുകയടിച്ചു ബോധം കെട്ടിരിക്കുകയാണോ’? ഒന്നും കിട്ടിയില്ലെങ്കിലും മനുഷ്യന് വേണ്ടത് ശ്വാസം മുട്ടിച്ചു കൊല്ലില്ലെന്നുള്ള ഒരു ഉറപ്പാണ്. ഇപ്പോൾ അതും പോയിക്കിട്ടയെന്നും ഗ്രേസ് ആന്റണി പറയുന്നു.

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരമാണ് അപ്‌സര. ടെലിവിഷൻ പരിപാടികളുടെ സംവിധായകൻ കൂടിയായ ആൽബി ഫ്രാൻസിസാണ് അപ്‌സരയെ വിവാഹം ചെയ്തത്. വിവാഹ ദിവസം മുതൽ വലിയ രീതിയിൽ വിമർശനങ്ങൾ ഇരുവർക്കും കേൾക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതാ അപ്‌സരയുടെ അപ്‌സരയുടെ ആദ്യ ഭർത്താവ ആ കണ്ണൻ നടിയ്‌ക്കെതിരെ എത്തിയിരിക്കുകയാണ്.

താൻ വിവാഹമോചിതയാണെന്നും ആദ്യ ബന്ധം ഓർക്കാൻ ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ് സമ്മാനിച്ചതെന്നും അപ്‌സര വെളിപ്പെടുത്തിയിരുന്നു. ഈ ആരോപണങ്ങൾ നിഷേധിച്ചാണ് കണ്ണൻ എത്തിയിരിക്കുന്നത്. അപ്‌സര തന്നെ ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്ന് കണ്ണൻ പറയുന്നു. യൂട്യൂബ് ചാനലിലൂടെയാണ് കണ്ണൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

കണ്ണൻ ശാരീരികമായി ഉപദ്രവിച്ചതാണ് വേർപിരിയാൻ കാരണമെന്ന് അപ്‌സര പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴത്തെ ഭർത്താവുമായി അപ്‌സരയ്ക്കുണ്ടായ പ്രണയമാണ് ബന്ധം വേർപ്പെടുത്താൻ കാരണമെന്നാണ് കണ്ണൻ പറയുന്നത്. അപ്‌സര തന്റെ ഭാര്യയായിരുന്നപ്പോൾ ഇപ്പോഴത്തെ ഭർത്താവുമായി ഇരുവരേയും പലയിടത്ത് വച്ചും കണ്ടിട്ടുണ്ട്. അന്നേരമൊന്നും പ്രതികരിച്ചിട്ടില്ലെന്നും കണ്ണൻ പറയുന്നു.

‘അടുത്തിടെ ഞാൻ കൊറിയോഗ്രാഫി ചെയ്ത വർക്കിൽ അപ്സര പങ്കെടുത്തിരുന്നു. ശേഷം ഷേക്ക് ഹാൻഡ് ഒക്കെ തന്നിട്ടാണ് പോവുന്നതും. പക്ഷേ പിന്നെ എന്നെ മോശക്കാരനാക്കുകയാണ് അവൾ ചെയ്തത്. ഇനിയെങ്കിലും സത്യങ്ങൾ പറഞ്ഞില്ലെങ്കിൽ എന്റെ ഭാവിയെ അത് ബാധിക്കും. അവളുടെ കല്യാണവുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നത്തിനും ഞാൻ പോയിട്ടില്ല.

സത്യത്തിൽ എന്റെ കൂടെ ജീവിക്കുമ്പോൾ അപ്സരയും ഇപ്പോഴത്തെ ഭർത്താവ് ആൽബിയും തമ്മിൽ ഇഷ്ടത്തിലായിരുന്നു. അത് ഞാൻ കൈയ്യോടെ പൊക്കി. അവളുടെ വീട്ടിൽ നിന്നാണ് അത് സംഭവിക്കുന്നത്. ഇതോടെ വീട്ടുകാരുടെ മുന്നിൽ പോലും അവൾക്ക് പിടിച്ച് നിൽക്കാൻ പറ്റാതെ വന്നു. അങ്ങനെ വന്നപ്പോഴാണ് ആത്മഹത്യ ശ്രമം നടത്താനൊക്കെ നോക്കിയത്. ഈ വിഷയത്തോട് കൂടി എന്നെ ഒഴിവാക്കണമെന്ന തീരുമാനത്തിലേക്ക് അവളെത്തി.

അങ്ങനെ അവൾ കൂട്ടുകാരിയുടെ വീട്ടിലേക്ക് താമസം മാറുകയും എനിക്കെതിരെ പോലീസിൽ പരാതി കൊടുക്കുകയും ചെയ്തു. അവൾക്ക് അവളുടെ ജീവിതവുമായി പോയാൽ മതി. എന്നെ എന്റെ വഴിയ്ക്കും വിടാമായിരുന്നു. പക്ഷേ അതിനല്ല അവൾ ശ്രമിച്ചത്. അതാണ് ഞാനിപ്പോൾ ഇങ്ങനൊരു വീഡിയോയുമായി വന്നത്’, കണ്ണൻ പറയുന്നു.

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് കത്തിയ സംഭവത്തിൽ പ്രതികരണവുമായി നടിയും നിർമ്മാതാവുമായി സാന്ദ്രാ തോമസ്. സംഭവത്തിൽ ഉത്തരവാദിത്തപ്പെട്ടവർ ഇടപെട്ടത് വളരെ മോശമായിട്ടാണെന്ന് സാന്ദ്രാ തോമസ് പറഞ്ഞു. കൊച്ചിയിൽ നിൽക്കാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. അതുകൊണ്ടാണ് അവിടെ നിന്നും മാറിയിരിക്കുന്നത്. മാരകമായ സാഹചര്യമാണ് കൊച്ചിയിലുള്ളതെന്നും സാന്ദ്ര തോമസ് പറഞ്ഞു.

സാന്ദ്രയുടെ വാക്കുകൾ ഇങ്ങനെ: ‘ബ്രഹ്‌മപുരം കത്തി എന്ന് അറിഞ്ഞ് അവിടെ നിന്ന് പോന്നെങ്കിലും കുട്ടികൾ ഇപ്പോഴും അത് അനുഭവിക്കുകയാണ്. ചുമയും തലവേദനയും മൂക്കൊലിപ്പും അങ്ങനെ അതിന്റേതായ എല്ലാ പ്രത്യാഘാതങ്ങളും ഞാനും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇനിയും കൊച്ചിയിൽ നിൽക്കാൻ സാധിക്കാത്ത സാഹചര്യമായത് കൊണ്ടാണ് അവിടെ നിന്നും മാറിയത്. എന്നാൽ എവിടെയും പോകാനാകാത്ത ഒരുപാട് കുടുംബങ്ങളുണ്ട്, അമ്മമാരുണ്ട്.

കുട്ടികളാണ് ഇതിന്റെ ദൂഷ്യ ഫലങ്ങൾ വളരെ അധികം അനുഭവിക്കുന്നത്. അതിനൊപ്പം പരീക്ഷയും. പരീക്ഷ എങ്ങനെ കുട്ടികൾ എഴുതും എന്നാണ് സർക്കാർ വിചാരിക്കുന്നത്. മന്ത്രിമാരെന്നല്ല, രാഷ്ട്രീയ പ്രവർത്തകരെന്നല്ല, സിനിമ താരങ്ങൾ എല്ലാം വളരെ മോശമായിട്ടാണ് ഇതിൽ ഇടപെട്ടിരിക്കുന്നത്. കൊച്ചിയിൽ അസ്വഭാവിക സാഹചര്യം ഇല്ല എന്നാണ് എല്ലാവരും പറഞ്ഞു കൊണ്ടിരുന്നത്. മേയറും ഉദ്യോഗസ്ഥരും അടക്കമുള്ള ഉത്തരവാദിപ്പെട്ടവരുടേതെല്ലാം ഒരു പ്രതിരോധ പറച്ചിലുകളായിരുന്നു.

അവിടെ ജീവിക്കുന്ന ആളുകൾക്ക് അറിയാം എന്താണ് സംഭവിക്കുന്നതെന്ന്. ഇത്രയും മാരകമായ ഒരു സാഹചര്യം എങ്ങനെ മറികടക്കുമെന്നാണ് ഉദ്യോഗസ്ഥർ എല്ലാം പറയുന്നത്. കൊച്ചിയിലേക്ക് വരാൻ എനിക്ക് പേടിയാണ്. ബ്രഹ്‌മപുരം കത്തി മൂന്നാമത്തെ ദിവസമാണ് നിയമസഭ നടക്കുന്നത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്തെങ്കിലും പറയും എന്ന് ഞാൻ പ്രതീക്ഷിച്ചു. ഒരക്ഷരം മിണ്ടിയില്ല എന്നതാണ് വേദനാജനകമായ ഒരു കാര്യം’ സാന്ദ്ര തോമസ് പറഞ്ഞു.

പ്രതികരണവുമായി നടനും സംവിധായകനുമായ രമേഷ് പിഷാരടി. ഫേസ്ബുക്കിലൂടെ ആണ് തീപിടിത്തത്തെ ന്യായീകരിക്കുന്നവർക്കെതിരെ പിഷാരടി രംഗത്തെത്തിയത്. പൊളിറ്റക്കൽ കറകട്നസ് അഥവാ ‘പൊ ക’ എന്ന പേരിൽ തന്റെ ഫേസ്ബുക്ക് പേജിൽ ഇട്ട പോസ്റ്റിലാണ് പിഷാരടി വിമർശനം ഉന്നയിക്കുന്നത്.

തീപിടിത്തത്തിൽ കണ്ണെരിഞ്ഞും, ചുമച്ചും,ശ്വാസം മുട്ടിയും, ചൊറിഞ്ഞു തടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കൽ കറക്റ്റ്‌നെസ്സിനോട് അനുതാപമാണെന്ന് രമേഷ് പിഷാരടി കുറിച്ചു. ബ്രഹ്‌മപുരത്ത് തീ അണയ്ക്കാൻ ശ്രമിക്കുന്ന പൊതുപ്രവർത്തകരോടും സന്നദ്ധ സംഘടനകളോടും അഗ്‌നിശമന സേനാംഗങ്ങളോടും അവരുടെ ജീവൻ പണയം വച്ചുള്ള ശ്രമങ്ങളോടും ആദരവുണ്ടെന്നും പിഷാരടി പറഞ്ഞു.

പിഷാരടിയുടെ കുറിപ്പ് ഇങ്ങനെ

‘പൊളിറ്റിക്കൽ കറക്റ്റ്‌നെസ്സ് അഥവാ ‘പൊക’ബ്രഹ്‌മപുരത്ത് തീ അണയ്ക്കാൻ ശ്രമിക്കുന്ന പൊതുപ്രവർത്തകരോടും സന്നദ്ധ സംഘടനകളോടും എനിക്ക് ആദരവുണ്ട്. അഗ്‌നിശമന സേനാംഗങ്ങളോടും അവരുടെ ജീവൻ പണയം വച്ചുള്ള ശ്രമങ്ങളോടും എനിക്ക് ആദരവുണ്ട്. എന്നാൽ അനുതാപമുള്ളത് കണ്ണെരിഞ്ഞും, ചുമച്ചും,ശ്വാസം മുട്ടിയും, ചൊറിഞ്ഞുതടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കൽ കറക്റ്റ്‌നെസ്സിനോടാണ്’, എന്നാണ് പിഷാരടി കുറിച്ചത്.

അതേസമയം ബ്രഹ്മപുരത്തെ പുകയില്‍ അതിജാഗ്രത വേണമെന്നും സുരക്ഷിതരായിരിക്കണമെന്നും ആവശ്യപ്പെട്ട് നടന്മാരായ പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, വിനയ് ഫോർട്ട് തുടങ്ങിയ താരങ്ങൾ. മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങളുടെ വിവരങ്ങൾ അടങ്ങിയ ചിത്രം പങ്കുവച്ചായിരുന്നു പ്രതികരണം. കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ജില്ലാ ഭരണകൂടം നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഇവർ ഓര്‍മപ്പെടുത്തി.

ബ്രഹ്മപുരം വിഷയത്തില്‍ ചലച്ചിത്രതാരങ്ങളാരും പ്രതികരിക്കാത്തതിനെതിരെ കഴിഞ്ഞ ദിവസം നിര്‍മാതാവ് ഷിബു ജി. സുശീലന്‍ രംഗത്തെത്തിയിരുന്നു. വിജയ് ബാബു, മിഥുൻ മാനുവൽ തോമസ്, സജിത മഠത്തിൽ, ബാദുഷ, ഹരീഷ് പേരടി തുടങ്ങിയവർ ഈ വിഷയത്തിൽ തങ്ങളുടെ പ്രതിഷേധം അറിയിച്ച് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തുവന്നിരുന്നു.

തൊണ്ണൂറ്റി അഞ്ചാമത് ഓസ്കർ അവാർഡ് പ്രഖ്യാപനത്തിന് ഇനി രണ്ടുനാൾ മാത്രം. മാ‍ർച്ച് 12-ന് (ഇന്ത്യയിൽ മാർച്ച്13) ആണ് പ്രഖ്യാപനം. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണ ആർ ആർ ആറിലാണ് പ്രതീക്ഷ. ഒറിജിനൽ സോംഗ്’ വിഭാഗത്തിൽ RRR-ലെ ‘നാട്ടു നാട്ടു’ എന്ന ഗാനം ആദ്യ 5-ൽ ഇടംപിടിച്ചിട്ടുണ്ട്. ചന്ദ്രബോസിന്റെ രചനയിൽ എം എം കീരവാണി രചിച്ച നാട്ടു നാട് അതിന്റെ വിഭാഗത്തിൽ ഓസ്കാർ നേടാനുള്ള ശക്തമായ മത്സരാർത്ഥിയാണ്.

23 വിഭാഗങ്ങളിലേക്കാണ് ചിത്രങ്ങൾ മത്സരിക്കുന്നത്. മികച്ച സംവിധായകൻ, മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം, മികച്ച സഹനടി, മികച്ച ആനിമേറ്റഡ് ഫീച്ചർ ഫിലിം, മികച്ച ഗാനം, മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം, മികച്ച നടി, മികച്ച നടൻ, മികച്ച ചിത്രം, മികച്ച മേക്കപ്പ്, ഹെയർസ്റ്റൈൽ, മികച്ച ഛായാഗ്രഹണം, മികച്ച ഒറിജിനൽ സ്കോർ, മികച്ച ആനിമേഷൻ ഷോർട്ട് ഫിലിം, മികച്ച വിഷ്വൽ ഇഫക്റ്റ്സ്, മികച്ച തിരക്കഥ, മികച്ച ഡോക്യുമെന്ററി (ഹ്രസ്വ വിഷയം), മികച്ച അവലംബിത തിരക്കഥ, മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം, മികച്ച സഹനടൻ, മികച്ച സൗണ്ട് സ്കോ‍ർ, മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച ചിത്രസംയോജനം, മികച്ച വസ്ത്രാലങ്കാരം എന്നിങ്ങനെയാണ് കാറ്റഗറി.

മത്സരിക്കുന്ന ചിത്രങ്ങൾ

മികച്ച ചിത്രം- ടോപ്പ് ഗൺ: മാവെറിക്ക്, വിമൻ ടോക്കിങ്, എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്, ദി ബാൻഷീസ്, ഓഫ് ഇൻഷെറിൻ, ട്രയാങ്കിൾ ഓഫ് സാഡ്നസ്, ദി ഫാബെൽമാൻസ്, ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്, എൽവിസ്, ടാർ

മികച്ച നടൻ- ബ്രണ്ടൻ ഫ്രേസർ – ദി വെയ്ൽ, ഓസ്റ്റിൻ ബട്ട്ലർ – എൽവിസ്, കോളിൻ ഫാരൽ – ദി ബാൻഷീസ് ഓഫ് ഇൻഷെറിൻ, ബിൽ നൈജി – ലിവിങ്, പോൾ മെസ്ക്കൽ – ആഫ്റ്റർ സൺ

മികച്ച നടി- ആൻഡ്രിയ റൈസ്ബറോ – ടു ലെസ്ലി, മിഷേൽ വില്യംസ് – ദി ഫാബെൽമാൻസ്, കേറ്റ് ബ്ലാഞ്ചെറ്റ് – ടാർ, അനാ ഡി അർമാസ് – ബ്ലോണ്ട്, മിഷേൽ യോ – എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്

മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം- ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്, അർജന്റീന, 1985, ദി ക്വയറ്റ് ഗേൾ, ക്ലോസ്, ഇഒ

മികച്ച ഗാനം- നാട്ടു നാട്ടു – എം എം കീരവാണി, ചന്ദ്രബോസ്: ദിസ് ഈസ് ലൈഫ് – മിറ്റ്സ്കി, ഡേവിഡ് ബൈർൺ, റയാൻ ലോട്ട്: ലിഫ്റ്റ് മി അപ്പ് – റിഹാന, ടെംസ്, റയാൻ കൂഗ്ലർ: ഹോൾഡ് മൈ ഹാൻഡ് – ലേഡി ഗാഗ, ബ്ലഡ്പോപ്: അപ്ലോസ് – ഡയാന വാരൻ

മികച്ച ആനിമേറ്റഡ് ഫീച്ചർ- ടേണിംഗ് റെഡ്, ഗില്ലെർമോ ഡെൽ ടോറോയുടെ പിനോച്ചിയോ, മാർസൽ ദി ഷെൽ വിത്ത് ഷൂസ് ഓൺ, ദി സീ ബീസ്റ്റ്, പസ്സ് ഇൻ ബൂട്ട്സ്

മികച്ച സഹനടി- ഏഞ്ചല ബാസെറ്റ് – ബ്ലാക്ക് പാന്തർ: വക്കണ്ട ഫോർഎവർ, കെറി കോണ്ടൻ – ദി ബാൻഷീസ് ഓഫ് ഇൻഷെറിൻ, ജാമി ലീ കർട്ടിസ് – എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്, സ്റ്റെഫാനി ഹ്സു – എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്, ഹോങ് ചൗ – ദി വെയ്ൽ

ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം- ഒരു ഐറിഷ് ഗുഡ്ബൈ, ദി റെഡ് സ്യൂട്ട്കെയിസ്, ദി പ്യൂപ്പിൾസ്, ഇവാലു, നൈറ്റ് റൈഡ്മി

കച്ച സംവിധായകൻ- മാർട്ടിൻ മക്ഡൊണാഗ് – ദി ബാൻഷീസ് ഓഫ് ഇൻഷെറിൻ, ടോഡ് ഫീൽഡ് – ടാർ, റൂബൻ ഓസ്റ്റ്ലണ്ട് – ട്രയാങ്കിൾ ഓഫ് സാഡ്നസ്, ഡാനിയൽ ക്വാൻ, ഡാനിയൽ ഷീനെർട്ട് – എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്, സ്റ്റീവൻ സ്പിൽബർഗ് – ഫാബെൽമാൻസ്

മികച്ച സഹനടൻ- ബ്രെൻഡൻ ഗ്ലീസൺ – ദി ബാൻഷീസ് ഓഫ് ഇൻഷെറിൻ, ബ്രയാൻ ടയർ ഹെൻറി – കോസ് വേ, ജൂഡ് ഹിർഷ് – ദി ഫാബെൽമാൻസ്, ബാരി കിയോഗൻ – ദി ബാൻഷീസ് ഓഫ് ഇൻഷെറിൻ, കെ ഹുയ് ക്വാൻ – എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്

മികച്ച ഡോക്യുമെന്ററി ഫീച്ചർ- ആൾ ദാറ്റ് ബ്രീത്ത്സ്, ഫയർ ഓഫ് ലവ്, ആൾ ദി ബ്യൂട്ടി ആൻഡ് ദി ബ്ലഡ്ഷെഡ്, എ ഹൗസ് മെയ്ഡ് ഓഫ് സ്പ്ലിൻഡേഴ്സ്, നവൽനി.

മികച്ച അവലംബിത തിരക്കഥ- ലിവിങ്, ടോപ്പ് ഗൺ: മാവെറിക്ക്, വിമൻ ടോക്കിങ്, ഗ്ലാസ് ഉനിയൻ: എ നൈവ്സ് ഔട്ട് മിസ്റ്ററി, ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്

മികച്ച ഡോക്യുമെന്ററി (ഹ്രസ്വ വിഷയം)- ദി എലിഫന്റ് വിസ്പറേഴ്സ്, ഹൗൾഔട്ട്‌, ദി മാർത്ത മിച്ചൽ എഫക്ട്, സ്ട്രേഞ്ചർ അറ്റ് ദി ഗേറ്റ്, ഹൗ ഡു യു മെഷ‍ർ അ ഇയ‍ർ

മികച്ച തിരക്കഥ- എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്, ദി ബാൻഷീസ് ഓഫ് ഇൻഷെറിൻ, ട്രയാങ്കിൾ ഓഫ് സാഡ്നസ്, ദി ഫാബെൽമാൻസ്‌

മികച്ച വിഷ്വൽ ഇഫക്റ്റ്സ്- ടോപ്പ് ഗൺ: മാവെറിക്ക്, ബ്ലാക്ക് പാന്തർ: വക്കണ്ട ഫോർഎവർ, ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്, അവതാ‍‍ർ: ദി വേ ഓഫ് വാട്ടർ, ദി ബാറ്റ്മാൻ

മികച്ച ആനിമേഷൻ ഷോർട്ട് ഫിലിം- മൈ ഇയർ ഓഫ് ഡിക്സ്, ഐസ് മെർച്ചന്റ്സ്, ആൻ ഓസ്ട്രിച്ച് ടോൾഡ് മി ദി വേൾഡ് ഈസ് ഫേക്ക് ആൻഡ് ഐ തിങ്ക് ഐ ബിലീവ് ഇറ്റ്, ദി ബോയ്. ദി മോൾ. ദി ഫോക്സ് ആൻഡ് ദി ഹോഴ്സ്, ദി ഫ്ലൈയിങ് സെയ്ലർ

മികച്ച ഒറിജിനൽ സ്കോർ- ബേബിലോൺ, എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്, ദി ബാൻഷീസ് ഓഫ് ഇൻഷെറിൻ, ദി ഫാബെൽമാൻസ്, ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്

മികച്ച ഛായാഗ്രഹണം- എംപെയർ ഓഫ് ലൈറ്റ് – റോജർ ഡീക്കിൻസ്, ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട് – ജെയിംസ് ഫ്രെണ്ട്, ബാർഡോ, ഫാൾസ് ക്രോണിക്കിൾ ഓഫ് എ ഹാൻഡ്ഫുൾ ട്രൂത്ത്സ് – ഡാരിയസ് ഖോണ്ട്ജി, എൽവിസ് – വാക്കർ, ടാർ – ഫ്ലോറിയൻ ഹോഫ്മീസ്റ്റർ

മികച്ച മേക്കപ്പ്, ഹെയർസ്റ്റൈൽ- ബ്ലാക്ക് പാന്തർ: വക്കണ്ട ഫോർഎവർ – ജോയൽ ഹാർലോ, കാമിൽ ഫ്രെണ്ട്, ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട് – ഹൈക്ക് മെർക്കർ, ലിൻഡ ഐസൻഹാമെറോവ, എൽവിസ് – ആൽഡോ സിഗ്നോറെറ്റി, മാർക്ക് കൂലിയർ, ജേസൺ ബെയർഡ്, ദി വെയ്ൽ – അഡ്രിയൻ മൊറോട്ട്, ജൂഡി ചിൻ, ആൻ മേരി ബ്രാഡ്‌ലി, ദി ബാറ്റ്മാൻ – മൈക്കൽ മരിനോ, നവോമി ഡോൺ, മൈക്കൽ ഫോണ്ടെയ്ൻ

മികച്ച വസ്ത്രാലങ്കാരം- ബേബിലോൺ – മേരി സോഫ്രസ്, മിസിസ് ഹാരിസ് ഗോസ് ടു പാരീസ് – ജെന്നി ബീവൻ, ബ്ലാക്ക് പാന്തർ: വക്കണ്ട ഫോർഎവർ – റൂത്ത് കാർട്ടർ, എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ് – ഷേർളി കുറാട്ട, എൽവിസ് – കാതറിൻ മാർട്ടിൻ

മികച്ച ചിത്രസംയോജനം- ടോപ്പ് ഗൺ: മാവെറിക്ക് – എഡ്ഡി ഹാമിൽട്ടൺ, എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ് – പോൾ റോജേഴ്സ്, ദി ബാൻഷീസ് ഓഫ് ഇൻഷെറിൻ – മിക്കെൽ ഇ.ജി. നീൽസൺ, എൽവിസ് – മാറ്റ് വില്ല, ജോനാഥൻ റെഡ്മണ്ട്, ടാർ – മോണിക്ക വില്ലി

മികച്ച പ്രൊഡക്ഷൻ ഡിസൈൻ- ബേബിലോൺ – ഫ്ലോറൻസിയ മാർട്ടിൻ, ആന്റണി കാർലിനോ, ദി ഫാബെൽമാൻസ് – റിക്ക് കാർട്ടർ, കാരെൻ ഒ’ഹാര, ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട് – ക്രിസ്റ്റ്യൻ എം. ഗോൾഡ്ബെക്ക്, ഏണസ്റ്റൈൻ ഹിപ്പർ, അവതാ‍‍ർ: ദി വേ ഓഫ് വാട്ടർ – ഡിലൻ കോൾ, ബെൻ പ്രോക്ടർ, വനേസ കോൾ, എൽവിസ് – കാതറിൻ മാർട്ടിൻ, കാരെൻ മർഫി, ബെവർലി ഡൺ

മികച്ച സൗണ്ട് സ്കോ‍ർ- ടോപ്പ് ഗൺ: മാവെറിക്ക്, ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്, അവതാ‍‍ർ: ദി വേ ഓഫ് വാട്ടർ, എൽവിസ്, ദി ബാറ്റ്മാൻ

ഹൃദയ സംബദ്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിലായിരുന്ന മോളി കണ്ണമാലി അസുഖം ഭേദമായതിനെ തുടർന്ന് ആശുപത്രിയിൽ നിന്നു വീട്ടിലേക്ക് തിരിച്ചെത്തി. തുടർന്ന് നടൻ ബാലയെ കണ്ട് ചികിത്സയ്ക്കും വീട് ജപ്തി ചെയ്യുന്നത് ഒഴിവാക്കാനുമായി സഹായമഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. മോളിക്ക് സഹായമായി ബാല ഒരു ചെക്ക് നൽകിയ വിവരം താരം തന്നെയായിരുന്നു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോഴിതാ തങ്ങൾ അഭിനയിക്കുയാണെന്ന് പറഞ്ഞ് ചില ചാനലുകൾ കാര്യങ്ങൾ വളച്ചൊടിച്ചു തെറ്റായ വർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് പറയുകയാണ് മോളിയും കുടുംബവും.

തന്റെ വീടിന് ജപ്തി നോട്ടീസ് വന്നപ്പോൾ സഹായിക്കാണം എന്നു പറയാൻ വേണ്ടിയാണ് താൻ ബാലയുടെ വീട്ടിൽ അന്ന് പോയതെന്ന് മോളി പറയുന്നു. ചേച്ചിക്ക് മരുന്നിനും ചിലവിനുമായിട്ട് ഒരു പതിനായിരം രൂപ തരാമെന്നു പറഞ്ഞു ഒരു ചെക്ക് ബാല തനിക്ക് തന്നിരുന്നു. ചെക്ക് തന്നപ്പോൾ തന്റെ വീടിന് ജപ്തി നോട്ടീസ് വന്നിട്ടുണ്ട് സഹായിക്കണം എന്നായിരുന്നു താൻ ബാലയോടെ പറഞ്ഞത്. എന്നാൽ പത്തുലക്ഷത്തിന്റെ ചെക്കാണ് ബല തനിക്ക് തന്നതെന്നായിരുന്നു വാർത്തകൾ പ്രചരിച്ചതെന്ന് മോളി പറയുന്നു.

മനുഷ്യാവകാശ കമ്മീഷന്റെ ഡയറക്ടർ ആണെന്ന് പറഞ്ഞു ഫോൺ വിളിക്കുകയും ജപ്തി എന്തായി എത്ര കാശുണ്ട് അടയ്ക്കാൻ ഹോസ്പിറ്റൽ കാശ് കൊണ്ട് പോയി അടച്ചൂടെ എന്നക്കെ പറയുകയു പിന്നെ ഓരോ കാര്യാങ്ങൾ ചോദിക്കുകയും ചെയ്തു. പിനീടായിരുന്നു അവർ അത് റെക്കോർഡ് ചെയ്യുകയാണെന്നുള്ള കാര്യം അറിഞ്ഞതെന്ന് മോളിയുടെ മകൻ പറയുന്നു. നമ്മളെ ആരും സഹായിച്ചില്ലെങ്കിലും ഉപദ്രവികാത്തിരുന്നാൽ മതി. അത്രയ്ക്കും തങ്ങളെ നാണം കെടുത്തുകയാണ് ചെയ്തത്. ജപ്തി ഒഴിവാക്കാൻ അഞ്ചുലക്ഷം രൂപ അടയ്ക്കണം.ഒരിക്കൽ മമ്മൂക്ക തനിക്ക് ഓപറേഷനുള്ള തുക നൽകാമെന്ന് പറഞ്ഞു. എന്നാൽ അതും ഇതുപോലെ പതിനഞ്ചു ലക്ഷം തന്നുവെന്ന് പറഞ്ഞു തെറ്റായി വാർത്തകൾ വന്നു. ഫേമസ് ആയിട്ടുള്ള ആൾക്കാരാണ് പറയുന്നത്. പക്ഷെ സത്യാവസ്ഥ എന്താണെന്ന് നമ്മൾക്ക് മാത്രമേ അറിയുകയുള്ളൂ.

അമ്മ അഭിനയിക്കുകയാണ് കരഞ്ഞുകോണ്ട് കാശുണ്ടാക്കുകയാണെന് ആളുകൾ പറയുന്നു. ഇനി ഒരാളോടും സഹായം ചോദിക്കില്ലെന്നും ചാനലുകാരെ വീട്ടിലേക്ക് കടത്തി വിടില്ലെന്നും ബാങ്കിന്റെ ഡീറ്റെയിൽസ് തരാം എന്നിട്ട് നിങ്ങൾ തന്നെ എന്താ സംഭവിച്ചതെന്ന് നേരിട്ട് മനസിലാക്കിക്കോ അല്ലാതെ ഇതുപോലെ കമന്റ്‌ ചെയ്യരുതെന്ന് മോളി കണ്ണമാലിയും മകനും പറയുന്നു.

ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ് ഖാന്റെ വീട്ടില്‍ കയറി ഒളിച്ചിരുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാറൂഖിന്റെ മുബൈയിലെ വസതിയായ മന്നത്തിലാണ് ഇവർ കയറിയത്. താരത്തെ നേരിട്ട് കാണാനായിരുന്നു ഈ സാഹസം. മേക്കപ്പ് റൂമിൽ കയറി ഒളിച്ച ഇവർ എട്ടുമണിക്കൂറോളം ഇതിനുള്ളിലിരുന്നു. ബം​ഗ്ലാവിന്റെ മതിൽ ചാടിക്കടന്ന ഇരുവരും മൂന്നാം നിലയിലെ മേക്കപ്പ് റൂമിലെത്തുകയായിരുന്നു.

പത്താൻ സാഹിൽ സലിം ഖാൻ, രാം സരഫ് കുശ്‍വാഹ എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി രണ്ടിന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഇരുവരും മേക്കപ്പ് റൂമിൽ കയറി ഇരിപ്പുറപ്പിച്ചത്. ഹൗസ് കീപ്പിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന സതീഷ് ആണ് ഇവരെ ആദ്യം കണ്ടത്. ഇരുവരെയും ലോബിയിലേക്ക് കൊണ്ടുചെന്ന് വിവരം ഷാറൂഖ് ഖാനെ അറിയിച്ചു. ഇവരെ കണ്ട് താരം ഞെട്ടിപ്പോയി എന്നാണ് ബാന്ദ്ര പൊലീസിന്റെ എഫ്ഐആറിലുള്ളത്.

വീട്ടില്‍ അതിക്രമിച്ചു കയറിയതിന് ഭവനഭേദനത്തിനടക്കം കേസെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാമെന്ന് പൊലീസ് വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved