ന്യൂസ് ഡെസ്ക് , മലയാളം യുകെ
യുകെയിൽ രണ്ടാം ലോക്ക്ഡൗൺ 6 ദിനം പിന്നിടുമ്പോൾ തങ്ങളിലൊരാൾ മരണത്തിന് കീഴടങ്ങിയതിൻെറ ഞെട്ടലിലാണ് മലയാളി സമൂഹം. ബെർമിങ്ഹാമിൽ താമസിച്ചിരുന്ന പ്രവാസിമലയാളി ഹർഷൻ ശശി (70 ) ആണ് കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരണമടഞ്ഞത്. ബെർമിങ്ഹാമിലെ പെട്രോൾ സ്റ്റേഷനിലും ഒരു ശ്രീലങ്കൻ ഷോപ്പിലും ആയിരുന്നു ജോലിചെയ്തിരുന്നത് . ഭാര്യയും മകളും ലണ്ടനിലാണ് . കേരളത്തിൽ പത്തനംതിട്ട സ്വദേശിയാണ് അന്തരിച്ച ഹർഷൻ ശശി . രോഗം സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തിനൊപ്പം താമസിച്ചിരുന്നവരും നിരീക്ഷണത്തിൽ കഴിയുകയാണ്.
ഹർഷൻ ശശിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുന്നതനുസരിച്ച് അറിയിക്കുന്നതായിരിക്കും.
വാക്സിൻ കൈയ്യെത്തുംദൂരത്ത് എത്തിയ ഈ സമയത്ത് മലയാളി സമൂഹം വൈറസ് വ്യാപന സാധ്യത മുന്നിൽ കണ്ട് കോവിഡ് -19 പ്രോട്ടോകോൾ പാലിക്കുകയും ലോക്ക്ഡൗണിന് വീടുകളിൽ തന്നെ സുരക്ഷിതരായി ഇരിക്കാൻ ശ്രമിക്കണമെന്നും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖർ അഭിപ്രായപ്പെട്ടു.
അയർലണ്ടിലെ കൗണ്ടി ക്ലെയര്‍ കില്‍റഷി നോര്‍ത്തിൽ താമസിക്കുന്ന പറവൂര്‍ സ്വദേശി പുറത്തേക്കാട്ട് പി ജെ വര്‍ഗീസിന്റെ ഭാര്യ മെറീനാ വര്‍ഗീസ് (45 വയസ്സ്) നിര്യാതയായി. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന മെറീനാ ഇന്നലെ (10/11/2020) വൈകിട്ടാണ് ലീമറിക്ക് ഹോസ്പിറ്റലില്‍ വെച്ച് നിര്യാതയായത്.
ലീമെറിക്ക് മേഖലയിലെ മലയാളികള്‍ക്ക് സുപരിചിതയായിരുന്ന മെറീനാ കില്‍റഷ് കമ്യൂണിറ്റി നഴ്സിംഗ് ഹോമില്‍ നഴ്സായി സേവനം അനുഷ്ടിച്ചു വരികയായിരുന്നു. എല്ലാവരോടും, സന്തോഷത്തോടെ, നിറ ചിരിയോടെ മാത്രം ഇടപെട്ടിരുന്ന മെറീനയുടെ മരണവാര്‍ത്ത ലീമെറിക്ക് മലയാളികൾക്ക് വേദനയായി.
ആലുവാ ചെങ്ങമനാട്ട് പൊയ്ക്കാട്ടുശ്ശേരി വടക്കന്‍ കുടുംബാംഗമായ മെറീന അയര്‍ലണ്ടിലെ ആദ്യകാല പ്രവാസിമലയാളികളിൽ പെടുന്നു.
മൂന്നു മക്കൾ : ജെഫിന്, ജെനീറ്റ, ജെറമിയ
മെറീനായുടെ ഭൗതീക ശരീരം ഇന്ന് (ബുധന്‍ ) മൂന്നു മണിയ്ക്ക് കില്‍റഷിലെ ഭവനത്തില്‍ എത്തിക്കും. അതിന് ശേഷം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പരേതയ്ക്ക് അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. സംസ്കാര ശുശ്രൂഷകള്‍ നാളെ (വ്യാഴാഴ്ച ) രാവിലെ 11 മണിക്ക് ഭവനത്തിൽ ആരംഭിക്കുകയും തുടർന്നുള്ള ശ്രുശ്രുഷകൾ കില്‍റഷിലെ ദേവാലയത്തില്‍ നടക്കുന്നു.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ എപ്പാർക്കിയുടെ വികാരി ജനറാൾ മോൺസിഞ്ഞോർ ഡോ. ആൻറണി ചുണ്ടെലിക്കാട്ടിലിൻെറ പിതാവ് വി കെ ചാക്കോ(94) നിര്യാതനായി. അമ്പൂരി സേക്രട്ട് ഹാർട്ട് ഇടവകാംഗമാണ്.
ഭാര്യ പരേതയായ ബ്രിജിറ്റ് ചാക്കോ, മക്കൾ :മറിയാമ്മ, പരേതനായ ജോസ് ചാക്കോ, ഏലിയാമ്മ, അന്നമ്മ ജോസ്, സിസിലി, ഫാ. ആൻറണി, റ്റെസി
മോൺസിഞ്ഞോർ ഫാ. ഡോ. ആൻറണി ചുണ്ടെലിക്കാട്ടിലിൻെറ പിതാവിന്റെ നിര്യാണത്തിൽ മലയാളം യുകെ യുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുകയും അവരുടെ വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.
മിയാമിയിൽ കാറപകടത്തിൽ ഷിക്കാഗോ സ്വദേശി ഡോ. നിത കുന്നുംപുറത്ത് (30) മരണമടഞ്ഞു. ഷിക്കാഗോയിൽ താമസിക്കുന്ന ഉഴവൂർ കുന്നുംപുറത്ത് തോമസ് ത്രേസിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകളാണ്. നിതിൻ നിമിഷ എന്നിവർ സഹോദരങ്ങളാണ് . ചിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ പള്ളി ഇടവകാംഗമാണ് .
ഡോ. നിത കുന്നുംപുറത്തിൻെറ അകാല വിയോഗം കണ്ണീരോടെയാണ് പ്രവാസി മലയാളികളും ബന്ധുക്കളും സുഹൃത്തുക്കളും ഏറ്റുവാങ്ങിയത്. പഠനകാര്യങ്ങളിൽ മാത്രമല്ല സാംസ്കാരിക സാമൂഹ്യ പ്രവർത്തനങ്ങളിലും ഡോ. നിത എന്നും മുൻപന്തിയിൽ ആയിരുന്നു. ഡോ. നിത റസിഡൻസി ചെയ്യുകയായിരുന്നു.
നിതയുടെ മരണത്തിൽ മലയാളം യുകെ യുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുകയും അവരുടെ വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.
പ്രവാസി കേരളാ കോൺഗ്രസിന്റെ യു.കെ ഘടകം സെക്രട്ടറി ശ്രീ. ജിജോ കുര്യാക്കോസ് അരയത്തിൻ്റെ മാതാവ് ത്രേസ്യാമ്മ കുര്യാക്കോസ് നാട്ടിൽ നിര്യാതയായി. കെ.എസ്.സി മുൻ സംസ്ഥാന പ്രസിഡൻ്റ്, ബർജസ് ഹിൽ മലയാളി അസോസിയേഷൻ സജീവ പ്രവർത്തകൻ, മുൻ യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ സെക്രട്ടറി, യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നാഷണൽ കമ്മറ്റി അംഗം തുടങ്ങിയ മേഖലയിൽ യു.കെ മലയാളികൾക്കിടയിൽ പ്രിയങ്കരനാണ് ശ്രീ. ജിജോ കുര്യാക്കോസ് അരയത്ത്.
ത്രേസ്യാമ്മ കുര്യാക്കോസിൻെറ വിയോഗത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി കട്ടപ്പന സ്വദേശിയായ യുവതി റെയ്ച്ചൽ തുണ്ടത്തിൽ (33) നിര്യാതയായി. റെഡ് ഡിങ് ൽ താമസിച്ചിരുന്ന റെയ്ച്ചൽ ഏതാനും നാളുകളായി ആരോഗ്യ സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയായിരുന്നു . രണ്ടു ദിവസം മുമ്പാണ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായി വീട്ടിലെത്തിയത്. വീട്ടില്‍ കഴിഞ്ഞു വരവേയാണ് ഇന്നലെ രാത്രിയോടെ റെയ്ച്ചലിന്റെ മരണം സംഭവിച്ചത്. തിരുവനന്തപുരം സ്വദേശിയായ സുനിലാണ് ഭര്‍ത്താവ്. ലണ്ടനില്‍ തന്നെ ഒരൂ ടൂറിസ്റ്റ് ഹോം മാനേജരായി ജോലി ചെയ്യുകയാണ് സുനിൽ. സുനില്‍ റെയ്ച്ചൽ ദമ്പതികൾക്ക് മക്കളില്ല.
കട്ടപ്പന റ്റി.എസ് ബേബി സാറിന്റെയും (തുണ്ടത്തിലേട്ട് ) മണി ടീച്ചറിന്റെയും മകളാണ്. റെയ്ച്ചലിനെയും ഭര്‍ത്താവിനെയും കാണുവാന്‍ കഴിഞ്ഞ ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ മാതാപിതാക്കള്‍ റെഡ്ഡിംഗില്‍ എത്തിയിരുന്നു. കോളേജില്‍ ജോലി ചെയ്യുന്ന മൂത്തമകള്‍ ട്രീസ ഭര്‍ത്താവിനൊപ്പം ഇപ്പോള്‍ മിനിസോട്ടയിലും ഡോക്ടറായ ഇളയ മകള്‍ ആന്‍ട്രിയ ന്യൂയോര്‍ക്കിലും ആണ്. ബ്രിട്ടനില്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരുന്നതിനാല്‍ മൃതദേഹം നാട്ടില്‍ കൊണ്ടുവരുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
റെയ്ച്ചലിൻറെ മരണത്തിൽ മലയാളം യുകെ യുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുകയും അവരുടെ വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായിട്ട് കോവിഡുമായി പോരാട്ടത്തിലായിരുന്ന എബ്രഹാം സ്കറിയ (65) അവസാനം മരണത്തിന് കീഴടങ്ങി. വെന്റിലേറ്ററിൻെറ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന എബ്രഹാം സ്കറിയ ഇന്ന് പതിനൊന്നുമണിയോട് കൂടിയാണ് മരണമടഞ്ഞത്.
സിപാപ് മെഷീൻ റ്റൊളറേറ്റ് ചെയ്യാൻ പറ്റാത്തതിനാൽ വെന്റിലേറ്ററിൻെറ സഹായം എബ്രഹാം സ്കറിയ ആവശ്യപ്പെട്ടപ്രകാരമാണ് നൽകിയത്. ഭാര്യ കുഞ്ഞുമോൾ റോയൽ ലിവർപൂൾ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സായിട്ട് ജോലി ചെയ്യുകയാണ്. പരേതൻ റാന്നി മാക്കപ്പുഴ താമറത്ത് കുടുംബാംഗമാണ്. മക്കൾ ക്രിസ്ബിൻ, ക്രിസി. മരുമകൻ ബിമൽ.
ലിവർപൂളിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായിരുന്ന എബ്രഹാം സ്കറിയ ലിവർപൂളുകാരുടെ പ്രിയപ്പെട്ട അവറാച്ചനായിരുന്നു. ലിവർപൂൾ ഐൻട്രി ഹോസ്പിറ്റലിൽ ആയിരുന്നു എബ്രഹാം സ്കറിയ അഡ്മിറ്റ് ചെയ്യപ്പെട്ടിരുന്നത്. ലിവർപൂളിൽ കോവിഡിൻെറ താണ്ഡവം തുടരുകയാണെങ്കിലും ആദ്യമായിട്ടാണ് ഒരു മലയാളി മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
എബ്രഹാം സ്കറിയയുടെ മരണത്തിൽ മലയാളം യുകെ യുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുകയും അവരുടെ വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.
യുകെയിലെ മലയാളികളെ ദുഃഖത്തിലാഴ്ത്തി വീണ്ടും മലയാളി മരണങ്ങൾ . കോട്ടയം പൂഞ്ഞാർ പടന്നമാക്കൽ ടോമി ലൂക്കോസിന്റെ ഭാര്യ ജെയ്സമ്മ എബ്രഹാമാണ് (56) അവസാനമായി മരണത്തിന് കീഴടങ്ങിയത്. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ജെയ്സമ്മ കോവിഡ് ബാധിതയായാണ് മരണമടഞ്ഞത്. ജെയ്സമ്മയുടെ നിര്യാണമറിഞ്ഞ് ബർമിങ്ഹാമിലും പരിസരപ്രദേശത്തുമുള്ള മലയാളികൾ ദുഃഖാർത്തരായ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ എത്തിയിട്ടുണ്ട്. അഡ്വ. റ്റോമി ലൂക്കോസ് ആണ് ജെയ്സമ്മയുടെ ഭർത്താവ്. അലൻ എബ്രഹാം ഏകമകനാണ് . ജെയ്സമ്മയും റ്റോമിയും സെഹിയോൻ യുകെയുടെ മുൻനിര പ്രവർത്തകരായിരുന്നു. സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ ഇന്നലെ സെന്റ് ബനഡിക് മിഷൻ ബർമിങ്ഹാമിലെ വിശ്വാസസമൂഹം പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തി. ജെയ്സമ്മ സ്റ്റാഫ് നഴ്സായി ആണ് ജോലി ചെയ്തിരുന്നത്.
കോട്ടയം ഞീഴൂർ സ്വദേശി തടത്തിൽ ഫിലിപ്പ് ജോസഫിൻറെ ഭാര്യ ജെയിൻ ഫിലിപ്പാണ് (56) ഇന്നലെ വിടപറഞ്ഞ മറ്റൊരു മലയാളി . ജെയിൻ കഴിഞ്ഞ 16 വർഷമായി ഗ്ലാസ്കോയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു. മക്കൾ : ജോബിൻ ഫിലിപ്പ് ,ജോയൽ ഫിലിപ്പ് . ജെയിന്റെ സഹോദരൻ സ്റ്റോക് ഓൺ ട്രെൻഡിൽ താമസിക്കുന്ന ജിം ജേക്കബ് ഉൾപ്പെടെ നിരവധി ബന്ധുമിത്രാദികൾ ജെയിന്റെ അന്ത്യ നിമിഷത്തിൽ ഒപ്പമുണ്ടായിരുന്നു. ജെയിൻ തൊടുപുഴ വഴിത്തല മാറിക മ്യാലക്കരപ്പുറത്ത് കുടുംബാംഗമാണ്. ജെയിന്റെ സംസ്കാരചടങ്ങുകൾ കോവിഡിന്റെ പശ്ചാത്തലത്തിൽ യുകെയിൽ തന്നെ നടത്താൻ തീരുമാനിച്ചു .
പരേതരുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം അറിയിക്കുന്നു.
ആറുമാസം മുമ്പ് നാട്ടിൽ നിന്നും യുകെയിലെത്തിയ റിട്ടയേർഡ് റവന്യൂ ഉദ്യോഗസ്ഥൻ ഹൃദയാഘാതം മൂലം മരണമടഞ്ഞു. കോട്ടയം ഉഴവൂർ കൊരട്ടികുന്നേൽ ലക്ഷ്മണൻ നായരാണ്(75) മറ്റന്നാൾ കുടുംബസമേതം നാട്ടിലേക്ക് തിരികെ പോകാനിരിക്കെ ആകസ്മികമായി വിടവാങ്ങിയത്. ഭാര്യയോടും മകൻ അനൂപിനുമൊപ്പം ആറു മാസത്തിലേറെയായി ചെംസ്ഫോർഡിലായിരുന്നു താമസം.
ലക്ഷ്മണൻ നായരുടെ വിയോഗത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
തൃശൂര്‍: ഭക്തിഗാന രചയിതാവും സംഗീത സംവിധായകനുമായ തൃശൂര്‍ അതിരൂപതാംഗം ഫാ. തോബിയാസ് ചാലയ്ക്കല്‍ (74) നിര്യാതനായി (28.10.2020). സംസ്കാരം ഇന്ന് (29.10.2020) ഉച്ചകഴിഞ്ഞ് മൂന്നിന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ കണ്ടശാംകടവ് ഫൊറോന ദേവാലയത്തില്‍.
രാവിലെ പത്തുവരെ തൃശൂര്‍ സെന്റ് ജോസഫ്സ് പ്രീസ്റ്റ് ഹോമിലും തുടര്‍ന്ന് കാരമുക്കുള്ള സഹോദരന്റെ വസതിയിലും ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ കണ്ടശാംകടവ് ഫൊറോന ദേവാലയത്തിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.
കണ്ടശാംകടവ് ചാലയ്ക്കല്‍ പരേതരായ പീറ്റര്‍-മറിയം ദമ്പതികളുടെ മകനാണ്.
ചാലക്കുടി, ഇരിങ്ങാലക്കുട കത്തീഡ്രലുകളില്‍ അസിസ്റ്റന്റ് വികാരിയായും പട്ടിക്കാട്, വേലൂര്‍, വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ ഫൊറോന വികാരിയായും കൊടുങ്ങ, അമ്പനോളി, നിര്‍മലപുരം, വൈലത്തൂര്‍, അഞ്ഞൂര്, പുതുരുത്തി, ആറ്റത്തറ, പീച്ചി, എരുമപ്പെട്ടി, കടങ്ങോട്, പറവട്ടാനി, ഒളരിക്കര, പുല്ലഴി, ഏനാമാവ്, ചെങ്ങാലൂര്‍, സ്നേഹപുരം, അരിമ്പൂര്‍, പുത്തന്‍പീടിക, പഴയങ്ങാടി, കുട്ടംകുളം, പാറന്നൂര്‍ പള്ളികളില്‍ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ടു വര്‍ഷം കല്യാണ്‍ രൂപതയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബലവാനായ ദൈവമേ… ഉള്‍പ്പെടെ മുന്നൂറോളം ക്രൈസ്തവ ഭക്തിഗാനങ്ങള്‍ രചിച്ച ഇദ്ദേഹം കലാസദന്‍ സംഗീതവിഭാഗം കണ്‍വീനറായിരുന്നു. സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. സഹോദരങ്ങള്‍: സിസ്റ്റര്‍ സെര്‍വിറ്റസ് എഫ്സിസി, സിസ്റ്റര്‍ ഫിഷര്‍ എഫ്സിസി, ജോസ്, പോള്‍, ജോസ്ഫീന, ആന്റോ.