Social Media

പ്രവാചകന്‍ മുഹമ്മദ് നബിയെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് തിരുവല്ല സ്വദേശിയായ യുവാവിനെ ബഹ്‌റൈനില്‍ അറസ്റ്റ് ചെയ്‌തെന്ന് വ്യജപ്രചരണം. തുകലശ്ശേരി സ്വദേശിയായ ബിജെപി പ്രവര്‍ത്തകന്‍ സിനു പരിയാരത്ത് മനയില്‍ എന്ന യുവാവ് നബിയെ അപമാനിച്ചെന്ന തരത്തിലുള്ള പ്രചരണങ്ങളും ഫേസ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ നവമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വ്യാജപ്രചരണങ്ങള്‍ക്കെതിരെ തിരുവല്ല ഡിവൈഎസ്‌പിയ്ക്ക് സിനു പരാതി നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശിയായ മുഹമ്മദ് കാമില്‍ ഷാ എന്ന എസ്‌ഡിപിഐ പ്രവര്‍ത്തകനെ ഫേസ്ബുക്ക് വഴിയാണു സിനു പരിചയപ്പെടുന്നത്. തിങ്കളാഴ്ച ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ നടന്ന സംവാദത്തില്‍ സിനുവും മുഹമ്മദ് കാമില്‍ ഷായും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. സംവാദത്തിനിടയില്‍ മുഹമ്മദ് കാമില്‍ ഷാ മോശമായ വാക്കുപയോഗിച്ചപ്പോള്‍ താനും അതേ രീതിയില്‍ തിരിച്ചു പറയുകയായിരുന്നു. എന്നാല്‍ പ്രവാചകനുമായി ബന്ധപ്പെട്ട യാതൊന്നും അതിലുണ്ടായിരുന്നില്ലെന്നും സിനു പറയുന്നു. 

നീ ഇതിന് അനുഭവിക്കും, നോക്കിയിരുന്നോ എന്നായിരുന്നു മുഹമ്മദ് കാമില്‍ ഷായുടെ ഭീഷണി. അര മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും മുഹമ്മദ് കാമില്‍ ഷായുടെ ഫേസ്ബുക്ക് പ്രൊഫൈലിലും മുഹമ്മദ് കാമില്‍ ഷാ അഡ്മിനായ ‘ഈ മൗനം അപകടം’ എന്ന പേജിലും പ്രവാചകനെ സിനു ആക്ഷേപിച്ചെന്ന് ആരോപിക്കുന്ന പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. മുഹമ്മദ് നബിയെ അധിക്ഷേപിച്ചതായി സിനു ഇട്ട കമന്റുകളെന്ന രീതിയിലും പ്രചരണം വ്യാപകമായി. ഇത് ഫോട്ടോഷോപ്പില്‍ കൃത്രിമമായി നിര്‍മ്മിച്ചതോ, തന്റെ പേരില്‍ വ്യാജ ഐഡി നിര്‍മ്മിച്ചോ ചെയ്തതായിരിക്കാമെന്നു സിനു പറയുന്നു.

വ്യാജപ്രചാരണത്തിനു പിന്നാലെ ഫേസ്ബുക്ക് മെസെഞ്ചര്‍ വഴിയും ഫോണ്‍ വഴിയും കൊന്നുകളയുമെന്നതടക്കമുള്ള ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചെന്നു സിനു പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പ്രവാചകനെ തെറിവിളിച്ച നിനക്ക് എതിരെ പ്രതികരിച്ചതിന്റെ പേരില്‍ എനിക്ക് എന്തു നഷ്ടം സംഭവിച്ചാലും ശരി, അതൊക്കെ സഹിക്കാന്‍ ഞാന്‍ തയ്യാറാണ് എന്നായിരുന്നു മുഹമ്മദ് കാമില്‍ ഷാ ഫേസ്ബുക്കില്‍ കുറിച്ചത്. സിനു നബിയെ അപമാനിക്കുന്ന രീതിയില്‍ പോസ്റ്റ് ഇടുകയും കമന്റ് ചെയ്ത് അപമാനിച്ചതും പുറം ലേകത്തെ അറിയിച്ചത് താനാണെന്നും മുഹമ്മദ് കാമില്‍ ഷാ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്.

യുവമോര്‍ച്ചയുടെ തിരുവല്ല ടൗണ്‍ കമ്മിറ്റി അംഗമായ തനിക്ക് മറ്റ് മതങ്ങളോട് ആദരവാണുള്ളതെന്നും ഇതര മതങ്ങളിലെ ആളുകളുമായി അടുത്ത സൗഹൃദമാണുള്ളതെന്നും സിനു വ്യക്തമാക്കുന്നു. മുസ്ലീം സുഹൃത്തുക്കള്‍ ആണ് തനിക്കെതിരെയുള്ള ആരോപണത്തെ ചെറുക്കാന്‍ മുന്നിട്ടിറങ്ങിയത്. പൊലീസില്‍ പരാതി നല്‍കിയതും അവര്‍ പറഞ്ഞിട്ടാണ്. തിരുവല്ല ഡിവൈഎസ്‌പിയ്ക്ക് സിനു നല്‍കിയ പരാതി സൈബര്‍ സെല്ലിനു കൈമാറിയിട്ടുണ്ട്. ഇതിനു ശേഷം മുഹമ്മദ് കാമില്‍ ഷായുടെ ഫേസ്ബുക്ക് പ്രൊഫൈലും ”ഈ മൗനം അപകടം” എന്ന പേജും ഡീയാക്ടിവേറ്റ് ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ ഓഗസ്റ്റില്‍ നാട്ടില്‍ തിരിച്ചെത്തിയ സിനു പ്രവാചകനിന്ദയ്ക്ക് ബഹ്‌റൈനില്‍ അറസ്റ്റിലായെന്നും പ്രചരണം നടന്നു. താന്‍ ഇപ്പോഴും ബഹ്‌റൈനില്‍ തന്നെയാണ് ജോലി ചെയ്യുന്നതെന്നു കരുതിയാണ് വ്യാജപ്രചരണമെന്നും ഇതിന്റെ പേരില്‍ താന്‍ ബഹ്‌റൈനില്‍ അറസ്റ്റിലാകും എന്നാണ് അവര്‍ കരുതിയതെന്നും സിനു പറഞ്ഞു. എത്ര പ്രകോപനമുണ്ടായാലും നിയമത്തിന്റെ വഴി തന്നെ സ്വീകരിക്കാനാണ് സിനുവിന്റെ തീരുമാനം.

ഓര്‍ക്കാപുറത്ത് ഉണ്ടാവുന്ന  അപകടം വണ്ടിയിലുള്ളവരെ മാത്രമല്ല ബാധിക്കുന്നത് എന്ന് തെളിയിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പറക്കുന്നത്. ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്നും ഊരിത്തെറിച്ച ടയര്‍ റോഡിനരികില്‍ ഉണ്ടായിരുന്ന ഫാര്‍മസിയില്‍ കാത്തിരുന്നവരുടെ നേര്‍ക്കാണ് വന്നുപതിച്ചത്.
തുര്‍ക്കിയിലെ അഡാന പ്രവിശ്യയില്‍ വെള്ളിയാഴ്ച നടന്ന സംഭവം നടന്നത്. ഫാര്‍മസി ഉടമയായ അബ്ദുള്‍ഖാദിര്‍ തന്റെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കടയിലിരിക്കവെയാണ് അപ്രതീഷിതമായി കടയ്ക്കുള്ളിലേക്ക് ടയര്‍ പാഞ്ഞുകയറിയത്. മുഖത്തടിച്ചെങ്കിലും ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
അപ്രതീക്ഷിതമായി ടയര്‍ കടയ്ക്കുള്ളിലേക്ക് വന്നത് ഞെട്ടിച്ചുവെന്ന് ഫാര്‍മസി ഉടമ അബ്ദുള്‍ഖാദിര്‍ സംഭവം വിശദീകരിക്കുന്നത് ഇങ്ങനെ :

മരുന്നുവാങ്ങാനെത്തുന്ന രോഗികള്‍ക്കായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ വന്നത് ഒരു ചക്രമായിരുന്നു. ഞങ്ങള്‍ ഞെട്ടിപ്പോയി. ഒരു ഫാര്‍മസിയില്‍ പോലും സുരക്ഷിതമല്ല എന്നതാണ് സ്ഥിതി.

വാഹനത്തില്‍ നിന്ന് ഊരി പോയ ടയര്‍ പ്രധാന റോഡിന് കുറച്ചകലെയുള്ള വഴിയോരത്ത് കൂടി നടന്നുപോയ യുവാവിനെ ഇടിച്ചിട്ട് വീഡിയോ കുറച്ച് നാള്‍ക്ക് മുമ്പ് ഓണ്‍ലൈനില്‍ വൈറലായിരുന്നു. ‘വരാനിരിക്കുന്നത് വഴിയിൽ തങ്ങില്ല ‘ എന്ന പഴഞ്ചൊല്ലാണ് ഈ വീഡിയോകള്‍ ഓര്‍മിപ്പിക്കുന്നത്.

കര്‍ദാഷിയാന്‍ സഹോദരിമാര്‍ എപ്പോഴും ലോകത്തുടനീളമുള്ള ആരാധകര്‍ക്ക് ചര്‍ച്ചാവിഷയമാണ്. നഗ്നതാപ്രദര്‍ശനത്തിന് ഒരു മടിയുമില്ല എന്നത് തന്നെ കാരണം. അടുത്തിടെ സ്നാപ്പ്ചാറ്റിലൂടെ രണ്ടു മക്കളുടെ അമ്മയായ കിം ഞെട്ടിച്ചതിന് പിന്നാലെ മൂന്ന് മക്കളുടെ മാതാവായ കോര്‍ട്നി കര്‍ദാഷിയാന്റെ വകയാണ് അടുത്ത സമ്മാനം. 38 വയസ് തികഞ്ഞ ചൊവ്വാഴ്ച താരം ജന്മദിനം ആഘോഷിച്ചത് സ്വിമ്മിംഗ് പൂളില്‍ നിന്നുള്ള പൂര്‍ണ്ണ നഗ്‌നചിത്രം ഷെയര്‍ ചെയ്താണ്.

ബര്‍ത്ത്ഡേ സ്യൂട്ടെന്ന ഒന്നാന്തരം അടിക്കുറിപ്പോടെയായിരുന്നു ചിത്രം നല്‍കിയത്. എന്തായാലും ജന്മദിന സമ്മാനം ആരാധകര്‍ക്ക് നന്നായി പിടിക്കുകയും ചെയ്തു. ചിത്രം എത്തി 30 മിനിറ്റുകള്‍ക്കകം 220,000 ലൈക്കാണ് അവരുടെ 56 ദശലക്ഷം ഫോളോവേഴ്സില്‍ നിന്നും ഉണ്ടായത്. പങ്കാളി സ്‌കോട്ട് ഡിസിക്കിനും കോര്‍ട്നിക്കുമായി മൂന്ന് കുട്ടികളുണ്ട്. മകന്‍ മാസന് ഏഴ് വയസ്സും രണ്ടാമന്‍ റെയ്ന് രണ്ടു വയസ്സും മകള്‍ പെനലോപ്പിന് നാലു വയസ്സുമാണ് പ്രായം.

birthday suit

A post shared by Kourtney Kardashian (@kourtneykardash) on

നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ വിവാഹ സല്‍ക്കാരത്തിന് വിനീത് ശ്രീനിവാസൻ പാടിയ പാട്ട് വൈറലാകുന്നു. പാട്ടിനുമുൻപായി വിനീത് പറയുന്ന വാക്കുകളും സദസ് കയ്യടിയോടെ സ്വീകരിക്കുന്നു. ‘ധ്യാന്‍ ഹിന്ദുവാണ്. വധു ക്രിസ്ത്യാനിയും. അതുകൊണ്ടു തന്നെ ഒരു മാപ്പിളപ്പാട്ടാകുന്നതാണ് ഇവിടെ നല്ലത്’ എന്നു പറഞ്ഞാണ് വിനീത് പാട്ട് തുടങ്ങുന്നത്. ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലെ ‘എന്റെ ഖല്‍ബിലെ’ എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ യൂട്യൂബില്‍ വൈറലായിരിക്കുന്നത്.

ഓഹിയോ :  യൂ ട്യൂബ് നോക്കി ഡ്രൈവിങ് പഠിച്ച്‌ അച്ഛന്റെ വാന്‍ ഓടിച്ച്‌ 8 വയസുകാരന്‍. യുണൈറ്റഡ് സ്റ്റേറ്റ്സിലുള്ള ഓഹിയോവിലാണ് സംഭവം. വാന്‍ എടുത്ത് ഒരു മൈലോളം അകലെയുള്ള മാക്ക്ഡൊണാള്‍ഡ്സിലേക്ക് ആണ് ഡ്രൈവ് ചെയ്തത്. കൂട്ടിന് സഹോദരിയുമുണ്ടായിരുന്നു.

നാലു ട്രാഫിക്ക് സിഗ്നലുകളും ഒരു റയില്‍വേട്രാക്കും മുറിച്ചു കടന്നാണ് ഈ എട്ട് വയസുകാരന്‍ വാന്‍ ഓടിച്ചത്. അമിത വേഗമെടുക്കാതെ സിഗ്നലുകളെല്ലാം പാലിക്കുകയും ചെയ്തു. മാക്ടൊണാള്‍ഡിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന പരിചയക്കാരാണ് കുട്ടികള്‍ ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയതും വീട്ടില്‍ അറിയിച്ചതും.

ഇന്ത്യക്കാരിയായ വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് ഫെയ്‌സ്ബുക്കില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ച മലയാളി യുവാവിനെ യുഎഇ കമ്പനി ജോലിയില്‍നിന്നു പുറത്താക്കി. ഇയാളുടെ വിസ റദ്ദാക്കി നാടുകടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. ദുബായ് ആല്‍ഫാ പെയിന്റ് കമ്പനിയില്‍ കസ്റ്റമര്‍ സര്‍വീസ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ബിന്‍സിലാല്‍ ബാലചന്ദ്രനെ പിരിച്ചുവിട്ടതായി യുഎഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്ലാമിനെതിരായും ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന റാണാ അയൂബ് എന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് ഇയാള്‍ അയച്ച മോശം സന്ദേശങ്ങള്‍ അവര്‍ ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറത്തുവന്നത്. റാണാ അയൂബിന്റെ സുഹൃത്തുക്കള്‍ വിവരം യുഎഇ കമ്പനിയെ അറിയിച്ചതോടെയാണ് ബിന്‍സി ബാലചന്ദ്രന്റെ ജോലി നഷ്ടപ്പെട്ടത്. ഇയാള്‍ക്കെതിരേ ഇന്ത്യയില്‍ കേസ് കൊടുക്കുമെന്നും റാണാ അയൂബ് അറിയിച്ചു. കേരളത്തില്‍ പല പരിപാടികളിലും ഇവര്‍ പങ്കെടുത്തിട്ടുണ്ട്. 2002-ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് റാണ എഴുതിയ ഗുജറാത്ത് ഫയല്‍സ് എന്ന പുസ്തകം വിവാദമായിരുന്നു.

bincy-lal1.jpg.image.784.410
ഏപ്രില്‍ ആറിനാണ് ബിന്‍സിയുടെ അശ്ലീല സന്ദേശങ്ങള്‍ റാണ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരുള്‍പ്പെടെയായിരുന്നു പോസ്റ്റ്. തുടര്‍ച്ച് റാണയുടെ സുഹൃത്തുക്കള്‍ ഇയാളുടെ കമ്പനിയില്‍ വിവരം അറിയിക്കുകയായിരുന്നു. തങ്ങളുടെ ജീവനക്കാരന്‍ ഒരു സ്ത്രീയെ സമൂഹമാധ്യമങ്ങളിലൂടെ ശല്യപ്പെടുത്തുന്നതായി ഇമെയിലില്‍ പരാതി ലഭിച്ചതായി കമ്പനി അധികൃതര്‍ അറിയിച്ചു. പരാതി ശരിയാണെന്നു പരിശോധനയില്‍ വ്യക്തമായതോടെ ഏപ്രില്‍ എട്ടിന് ബിന്‍സിയെ പിരിച്ചുവിട്ടുവെന്നും കമ്പനി വ്യക്തമാക്കി. ഇസ്ലാമിനെതിരായും ഇയാള്‍ പോസ്റ്റുകള്‍ ചെയ്തിരുന്നുവെന്നും പരിശോധനയില്‍ വ്യക്തമായി. യുഎഇ സൈബര്‍ നിയമപ്രകാരം കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍ ഏറെ വര്‍ഷം ഇയാള്‍ ജയിലില്‍ കഴിയേണ്ടിവരും.

പൊന്നാനി സ്വദേശിയായ ഷെഫീക്ക് ഫെയ്‌സ്ബുക്കില്‍ വന്ന ഒരു  പോസ്റ്റ് നിങ്ങൾക്കുള്ള ഒരുതിരിച്ചറിവാണ്.സിനിമ പിന്നണി പ്രവര്‍ത്തകന്‍ കൂടിയായ ഷെബീഖ് കുറ്റിപ്പുറത്ത് നിന്ന് പൊന്നാനിയിലേക്കുള്ള യാത്രയില്‍ മൊബൈലില്‍ പകര്‍ത്തിയ ചിത്രം പറയാതെ പറയുന്നുണ്ട് എല്ലാം. ചിത്രം എങ്ങനെയാണ് തന്റെ മൊബൈലില്‍ പതിഞ്ഞതെന്ന് ഷെഫീഖ് പോസ്റ്റില്‍ വിശദീകരിക്കുന്നുമുണ്ട്. മലയാളികളുടെ ഹൃദയം തകർത്തു വൈറൽ ആയ ആ പോസ്റ്റ് ഇങ്ങനെ ?

ചിത്രത്തോടൊപ്പം ആ സ്‌നേഹിതൻ ഇങ്ങനെ കുറിച്ചു

ഓരോ യാത്രയും പുതിയ അനുഭവങ്ങൾ സമ്മാനിക്കും, കാലത്ത് 9.30 ഒരു നീണ്ട മുംബൈ യാത്രക്കൊടുവിൽ കുറ്റിപ്പുറം എത്തി. അവിടെ നിന്നും നാട്ടിലേക്കുള്ള ബസിൽ കയറി, അപ്പോഴാണ് എന്റെയടുത്ത സീറ്റിൽ ഒരു വൃദ്ധൻ ഇരിക്കുന്നത് കണ്ടത്, നെരവീണ മുടിയുള്ള ചുളിവ് വീണ തൊലികൾ, ഒരു 70 ന്റെ അടുത്ത് പ്രായം വരും ജീവിതത്തിൽ ആകെയുള്ള കൂട്ട് എന്നോണം ഒരു ഊന്ന് വടി മുറുക്കെ പിടിച്ചിട്ടുണ്ട്, മങ്ങിയ കാഴ്ചകൾ തെളിയാൻ വേണ്ടി ഒരു വട്ട കണ്ണടയും ഉണ്ട്. വാർദ്ധക്യത്തിന്റെ എല്ലാ ചുളിവുകളും അയാളുടെ മുഖത്തുണ്ടായിരുന്നു, കയ്യിൽ വിയർപ്പ് ഒട്ടിക്കിടക്കുന്ന ഒരു പത്തു രൂപാ നോട്ടും, ഒരു ചെറിയ കഷ്ണം പേപ്പറും ഉണ്ട്. കണക്ടർ വന്നപ്പോൾ അയാൾ പത്തു രൂപാ നോട്ടിനൊപ്പം ആ കടലാസും കൂടെ കൊടുത്തു, അതു വായിച്ച് കണ്ടക്ടർ അയാളുടെ മുഖത്ത് നോക്കാതെ തിരിച്ച് കൊടുത്തു. ഞാൻ ആ കടലാസിലോട്ട് നോക്കി അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു, “തവനൂർ ബസിൽ കയറി വൃദ്ധ മന്ദിരത്തിൽ ഇറങ്ങുക” ഞാൻ ഏറെ നേരം ആ പേപ്പറിലേക്ക് തന്നെ നോക്കി നിന്നു, കണ്ണു നിറഞ്ഞു, വീട്ടിലെ പൂമുറ്റത്ത് മലർന്ന് കിടന്ന് മക്കളുടെ സന്തോഷവും ,കൊച്ചുമക്കളുടെ കളികളും കണ്ട് ആശ്വാസത്തിന്റെ നെടുവീർപ്പിട്ട് പോയ കാലത്തിന്റെ കാലത്തിന്റെ നല്ല ഓർമകളെ താലോലിക്കാൻ കൊതിച്ച്, ഒടുവിൽ കാലത്തിന്റെ കുത്തൊഴുക്കിലെവിടെയോ കാലിടറിയവർ, മക്കളെ സ്നേഹിക്കുന്ന തിരക്കിൽ അവർക്ക് വേണ്ടി രക്തം വിയർപ്പാക്കി ഒഴുക്കിയിട്ട് , വളർന്നു വലുതായപ്പോൾ തിരസ്കരിച്ച മക്കൾ, വൃദ്ധമന്ദിരം എത്തി തന്റെ മുഷിഞ്ഞ ബാഗും എടുത്ത് അയാൾ മെല്ലെ ഇറങ്ങി പതുക്കെ നടന്നു നീങ്ങി, ആരൊക്കെയോ തിരിച്ചുവിളിക്കും എന്ന പ്രതിക്ഷയിലാവണം ഇടക്ക് തിരിഞ്ഞ് നോക്കുന്നുണ്ട്, അപ്പോൾ എവിടെയോ വായിച്ച രണ്ടു വരികളാണ് എനിക്കോർമ്മ വന്നത് “ പത്തു മക്കളെ നോക്കാൻ എനിക്കൊരു കഷ്ടപ്പാടും ഉണ്ടായില്ല, എന്നാൽ എന്നെ ഒരാളെ നോക്കാൻ ഈ പത്തു മക്കളും ഇത്ര കഷ്ടപ്പെടുന്നതെന്തെ?”വിണ്ടുകീറി,യുണങ്ങീട്ടങ്ങനെ, പൂക്കാതെ, കായ്ക്കാതെ, നിൽക്കും കാലം, കാതലിരുണ്ട് പൊടിയും കാലം, തായ് വേരൊടിഞ്ഞു ചളിയും കാലം, ശാഖകളൊന്നായടരും കാലം, ദ്വാരങ്ങൾ മുറ്റി, കുഴങ്ങും കാലം, സ്നേഹത്തോടൊരു തുള്ളി പകരാൻ ആരുണ്ടാകുമെന്നാരറിയുന്നു, മക്കളെ, നിങ്ങളിലാരുണ്ടാകുമെന്നാരറിയുന്നു?..

സൗത്താംപ്ടനിലെ ഒരു യുവാവ് പ്രണയ ദിനത്തില്‍ തന്‍റെ കാമുകിയെ പറ്റിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആയിരിക്കുകയാണ്. കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്താന്‍ എന്ന രീതിയില്‍ അവള്‍ക്ക് മുന്‍പില്‍ മുട്ട് കുത്തിയ യുവാവ് കയ്യില്‍ ഒരു മോതിരത്തിന്റെ ബോക്സും കരുതിയിരുന്നു. ബ്രാഡ് ഹോംസ് എന്ന യുവാവ് തുടര്‍ന്ന്‍ കാമുകിയോട് തന്നെ തങ്ങളുടെ ബന്ധത്തില്‍ താന്‍ വളരെ സന്തുഷ്ടന്‍ ആണെന്ന്‍ പറഞ്ഞ ശേഷം വിവാഹാഭ്യര്‍ത്ഥന നടത്തുന്ന രീതിയില്‍ കാമുകി ജെന്നിയ്ക്ക് മുന്‍പില്‍ മുട്ട് കുത്തുകയായിരുന്നു.
താന്‍ ഏറെ സ്നേഹിക്കുന്ന കാമുകനില്‍ നിന്നും വിവാഹാഭ്യര്‍ത്ഥനയാണ് ഉണ്ടാകാന്‍ പോകുന്നത് എന്ന്‍ കരുതിയ ജെന്നിക്ക് സന്തോഷം കൊണ്ട് തന്‍റെ വികാരങ്ങള്‍ നിയന്ത്രിക്കാനും ആവുന്നില്ല. എന്നാല്‍ ”will you marry me?” (എന്നെ വിവാഹം കഴിക്കുമോ) എന്ന ചോദ്യത്തിന് പകരം ബ്രാഡ് ഉന്നയിച്ചത്. ”will you make a cup of tea? (ഒരു കപ്പ്‌ ചായ ഉണ്ടാക്കാമോ) എന്ന ചോദ്യം ആയിരുന്നു എന്ന് മാത്രം.

പ്രണയ സൂചകമായ മോതിരം പ്രതീക്ഷിച്ച് നിന്ന ജെന്നി കണ്ടത് മോതിര ബോക്സിനുള്ളില്‍ ഒരു ടീ ബാഗ്‌ മാത്രവും. പ്രണയ തരളിതയായി നിന്ന ജെന്നി ഇതോടെ കൊപാകുലയവുകയും ചെയ്യുന്നുണ്ട്. ഇരുവരുടെയും പ്രണയത്തിന്‍റെ ഭാവി ഇനി എന്തായാലും ബ്രാഡ് പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ ഏഴ് മില്യനിലധികം പ്രാവശ്യം കണ്ടു കഴിഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ബിവറേജസിന് മുന്നില്‍ പൊതുവെ മലയാളികള്‍ സമാധാന പ്രിയരും ക്ഷമാശീലരുമാണ്. എന്നാല്‍ ക്ഷമയ്ക്കും ഒരതിരുണ്ടല്ലോ. പാര്‍ക്കിങ് തര്‍ക്കത്തെ തുടര്‍ന്ന് പാലാ ബിവറേജസിനു മുന്നിലുണ്ടായ അടിപിടി രംഗങ്ങളാണ് ഈ വീഡിയോയില്‍. ഇവിടെ കാര്‍ പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കം ആണ് പ്രശ്നങ്ങള്‍ തുടങ്ങാന്‍ കാരണം.
പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്ത് യുവാവിനെ ഒരുവിധം വാഹനത്തില്‍ കയറ്റിയെങ്കിലും നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് യുവാവിനെ ആക്രമിക്കാനെത്തിയതോടെ വാഹനത്തില്‍ നിന്നും ഇറങ്ങി യുവാവ് അടി തുടങ്ങി. കിട്ടിയവര്‍ കിട്ടിയവര്‍ പിന്‍വാങ്ങിയതല്ലാതെ യുവാവിനെ ചെറുക്കാന്‍ ആര്‍ക്കുമായില്ല. പാലാ സ്വദേശി തന്നെയായ യുവാവ് ക്രിമിനല്‍ കേസിലെ പ്രതിയും ഗുണ്ടാ പട്ടികയിലുള്ളയാളുമാണത്രെ. കരാട്ടെയും പഠിച്ചിട്ടുണ്ട്. ഈ മാസം മൂന്നിന് ബുധനാഴ്ചയായിരുന്നു സംഭവം. പരാതിക്കാരില്ലാത്തതിനാല്‍ യുവാവിനെതിരെ പൊലീസ് കേസൊന്നുമില്ല.

മനില: ഡോകടര്‍മാര്‍ മരിച്ചുവെന്നു വിധിയെഴുതിയ മൂന്ന്‍ വയസ്സുകാരിക്ക് സംസ്കാര ചടങ്ങുകള്‍ക്കിടെ ജീവന്‍ തിരികെ കിട്ടി. കുട്ടിയുടെ സംസ്കാര ചടങ്ങുകള്‍ നടന്ന്‍ കൊണ്ടിരിക്കെയാണ് കുട്ടിയില്‍ ജീവന്‍റെ തുടിപ്പുകള്‍ ഉണ്ടെന്ന്‍ തിരിച്ചറിയുന്നത്. ഉടന്‍ തന്നെ ബന്ധുക്കളും മറ്റുള്ളവരും ചേര്‍ന്ന്‍ കുട്ടിയെ വീണ്ടും ആശുപത്രിയില്‍ എത്തിച്ചു. കുട്ടി മരിച്ചുവെന്ന് അറിയിച്ച് സംസ്കാര ചടങ്ങുകള്‍ക്കായി കുട്ടിയെ ആശുപത്രി അധികൃതര്‍ വിട്ടു നല്‍കുകയായിരുന്നു.
സംസ്കാര ചടങ്ങുകള്‍ക്കിടെ പെട്ടിയില്‍ ശ്രധിച്ച ഒരാള്‍ കുട്ടിയുടെ തല അനങ്ങിയതായി സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് കാര്യങ്ങള്‍ മാറിയത്. കുട്ടിക്ക് ജീവന്‍ അവശേഷിക്കുന്നുവെന്ന്‍ കണ്ട് ഉടനടി ഹോസ്പിറ്റലില്‍ വീണ്ടും എത്തിച്ചു. ഇതിനിടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഒരു ബന്ധു ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ ച്ത്രീകരിച്ചത് യുട്യൂബില്‍ അപ് ലോഡ് ചെയ്തതോടെ ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ വൈറല്‍ ആവുകയായിരുന്നു. കുട്ടിയെ ആദ്യം ചികിത്സിച്ച ആശുപത്രിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

വീഡിയോ കാണാന്‍ താഴെ ക്ലിക്ക് ചെയ്യുക

RECENT POSTS
Copyright © . All rights reserved