Spiritual

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മ ദിനാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരുമാസക്കാലമായി യുകെയുടെ വിവിധ ഭാഗങ്ങളിൽ അൽ ഇഹ്‌സാൻ സംഘടിപ്പിച്ച മീലാദ് സമ്മേളനത്തിന് പ്രൗഢമായ സമാപനം. കഴിഞ്ഞ 11 വർഷമായി യുകെയിലെ മത സാംസ്‌കാരിക ആത്മീയ മേഖലകളിൽ ശക്തമായി ഇടപെടുന്ന സന്നദ്ധ സകഘടനയാണ് അൽ ഇഹ്‌സാൻ. ലണ്ടനിലെ വൈറ്റ് സിറ്റിയിലെ ഫീനിക്സ് അക്കാഡമിയിൽ ശനിയാഴ്ച സങ്കടിപ്പിക്കപ്പെട്ട സമ്മേളനം വിദ്യാർത്ഥികളുടെ വ്യത്യസ്‌തമായ കലാപരിപാടികൾ, പ്രവാചക പ്രകീർത്തനങ്ങൾ, സാംസ്‌കാരിക സമ്മേളനം തുടങ്ങിയവയെ കൊണ്ട് വ്യത്യസ്തമായി. യുകെയുടെ വ്യത്യസ്‌ത മേഖലകളിൽ കഴിഞ്ഞ ഒരു മാസക്കാലമായി അൽ ഇഹ്‌സാൻ സംഘടിപ്പിച്ചു വരുന്ന മീലാദ് പരിപാടികളുടെ പര്യവസാനമാണ് ശനിയാഴ്ച നടത്തപ്പെട്ട മഹാ സമ്മേളനം.

വിദ്യാഭ്യാസപരവും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന രാജ്യത്തിനകത്തും പുറത്തുമുള്ള ജനങ്ങളുടെ ഉന്നമനത്തിനു ഇഹ്‌സാൻ നൽകി വരുന്ന സഹായങ്ങൾ വളരെ പ്രശംസനീയമാണെന്നു സാംസ്‌കാരിക സമ്മേളനം ഉൽഗാടണം ചെയ്തു കൊണ്ട് സംഘടയുടെ സ്ഥാപക സമിതിയങ്കം അബ്ദുൽ അസീസ് പറഞ്ഞു. പ്രവാചകൻ ജാതി മത ബേദമന്യേ ലോക ജനതയ്ക്ക് കാരുണ്യമായാണ് നിയോഗിക്കപ്പെട്ടത്.മനുഷ്യേതര ജീവികളോടും സ്നേഹത്തോടും സമാദാനത്തോടും മാത്രമാണ് നബി വർത്തിച്ചത്. അദ്ദേഹം കൂട്ടിച്ചേർത്തു.


യുകെയിലെ പ്രമുഖ യുവ പണ്ഡിതൻ അമർ സിദ്ദിഖി പരുപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി. പ്രവാചക സ്വാഭാവം ദൈവികവും ദൈവത്തിൽ നിന്നും സിദ്ദിച്ചതുമാണ്. അത് നമ്മുടെ ജീവിതത്തിൽ സ്വായത്തമാക്കാൻ നമ്മൾ പരിശ്രമിക്കണം. അദ്ദേഹം പറഞ്ഞു.
അപ്പ ഗഫൂർ, അഷ്‌റഫ് ബിർമിങ്ഹാം, ഗഫൂർ സൗത്താൾ എന്നിവർ പരിപാടിയിൽ ആശംസാകാർപ്പിച്ചു കൊണ്ട് സംസാരിച്ചു.അൽ ഇഹ്‌സാൻ അക്കാഡമിക് ഡയറക്ടർ ശാഹുൽ ഹമീദ് പരിപാടിയിൽ സ്വാഗതവും കൺവീനർ സിദ്ദീഖ് നന്ദിയും രേഖപ്പെടുത്തി.

ഈ മാസം ഏഴിന് അന്തരിച്ച കേറ്ററിങ്ങിലെ സൈന്റ്റ് എഡ്‌വേർഡ് പള്ളിയിലെ വികാരിയായിരുന്ന ഫാദർ വിൽ‌സൺ കോറ്റത്തിലിന്റെ ബോഡി വ്യഴാഴ്ച പൊതുദർശനത്തിനു വച്ചപ്പോൾ വലിയ ഒരു ജനാവലി യു കെ യുടെ വിവിധഭാഗങ്ങളിൽനിന്നും അവസാനമായി അച്ഛനെ കാണാനും അന്ത്യപചാരം അർപ്പിക്കാനും കേറ്ററിങ്ങിൽ എത്തിചേർന്നു.

കേട്ടറിങ് സമൂഹത്തിലെ കുടുംബത്തിൽനിന്നും ഒരാൾ നഷ്ട്ടപ്പെട്ട പ്രിതീതിയാണ് അവിടെ കണ്ടത് .
കഴിഞ്ഞ ഇരുപതു വർഷത്തെ യു കെ മലയാളി ചരിത്രത്തിൽ മലയാളികൾക്കു വേണ്ടി സേവനം അനുഷ്ഠിച്ച ഒരു വൈദികന്റെ പ്രഥമ നിര്യണമായിരുന്നു വിൽസൺ അച്ഛന്റേത് .

അനുശോചന സന്ദേശം നൽകിയ ബിഷപ്പ് ജോസഫ് സ്രാമ്പിക്കൽ അച്ഛൻ മരിക്കുകയില്ല മറ്റൊരു ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്തെന്നു പറഞ്ഞു , വിശുദ്ധരുടെ ജീവിതം ഉദ്ധരിച്ചു അച്ഛന്റെ 21 വർഷത്തെ സേവനംകൊണ്ടു ദൈവം അയച്ച ദൗത്യം പൂർത്തീകരിച്ചു അച്ഛന്റെ പിതാവിന്റെ അടുത്തേക്ക് തിരിച്ചുപോയി എന്നുകൂടി ബിഷപ്പ് കൂട്ടിച്ചേർത്തു . വിൽസൺ അച്ഛൻ വിനയം കൊണ്ടും സ്‌നേഹംകൊണ്ടും എല്ലാവരെയും കിഴ്പ്പെടുത്തിയ ഒരു വൈദികൻ ആയിരുന്നുവെന്നു ബിഷപ്പ് പറഞ്ഞു .

കേറ്ററിംഗ് സമൂഹത്തിനു വേണ്ടി നന്ദി അർപ്പിച്ചു സംസാരിച്ച ജോർജ് അച്ഛന്റെ അൽമിയ ജീവിതം എല്ലാവർക്കും മാതൃകയായിരുന്നു എന്ന് പറഞ്ഞു . ക്നാനായ സമൂഹത്തെ പ്രതിനിധികരിച്ചു സംസാരിച്ച ബിജി ,അച്ഛൻ ക്നാനായ സമൂഹത്തോട് വലിയ കരുതൽ ഉണ്ടായിരുന്ന വൈദികനായിരുന്നു എന്ന് പറഞ്ഞു .വൈകുന്നേരം 4 ,30 നു ആരംഭിച്ച ചടങ്ങു 7 .30 നാണു അവസാനിച്ചത് അച്ഛന്റെ ഭൗതികശരീരം അച്ചന്മാർ വഹിച്ചുകൊണ്ട് ബലിപീഠത്തിലേക്കും ,ആന വാതിലിലേക്കും ചുംബിച്ചപ്പോൾ എല്ലാവരുടെയും കണ്ണുനിറഞ്ഞു . .അച്ഛന്റെ ശരീരം ഇന്നുരാത്രിയിൽ പള്ളിയിൽ സൂക്ഷിച്ചു നാളെ ഇംഗ്ലീഷ് സമൂഹം കൂടി അന്ത്യപചാരം അർപ്പിച്ച ശേഷം ശനിയാഴ്ച നാട്ടിൽ എത്തിച്ചു തിങ്കളാഴ്ച അച്ഛന്റെ ഇടവകപ്പള്ളിയായ അയർക്കുന്നം ആറുമാനൂർ പള്ളിയിൽ സംസ്കരിക്കും

അച്ഛൻ യു കെ, യിലെ കേറ്ററിങ്ങിൽ സൈന്റ്റ് എഡ്‌വേർഡ് പള്ളിയിൽ സീറോ മലബാർ വികാരിയായി പ്രവർത്തിച്ചു വരികയായിരുന്നു . കഴിഞ്ഞ ഏഴാം തീയതിയാണ് മരണത്തിനു കീഴടങ്ങിയത് ഹൃദയാഘാതമാണ് മരണകാരണം എന്നാണ് അറിയുന്നത് .

രാവിലെ കുർബാനയ്ക്കു എത്താത്തതുകൊണ്ട് കപ്യാർ അന്വേഷിച്ചു ചെന്നപ്പോൾ മരിച്ചു കിടക്കുകയായിരുന്നു. കട്ടിലിൽ നിന്നും കാല് പുറത്തുകിടന്നിരുന്നു എന്നാണ് അറിയുന്നത് . പിന്നീട് പാരാമെഡിക്കൽസ് എത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു .

പരേതൻ കോട്ടയം അയർക്കുന്നം ആറുമാനൂർ സ്വദേശിയാണ്, ചങ്ങനാശേരി രൂപത അംഗവുമാണ്. അച്ഛൻ വളരെ സമ്പന്നകുടുംബത്തിലെ അംഗമാണെങ്കിലും എളിമയും ലാളിത്യവും കൊണ്ട് എല്ലാവരുടെയും സ്നേഹവും ബഹുമാനവും നേടിയിരുന്നു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ഉൾപ്പടെ ഒട്ടേറെ സംഘടനകൾ റീത്തു സമർപ്പിച്ചു ആദരിച്ചു.

ബർമിങ്ഹാം: യേശുനാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയും സാധ്യമാകുന്ന ശുശ്രൂഷകളിലൂടെ അനേകരെ ജീവിതനവീകരണത്തിലേക്കും ക്രിസ്തീയ വിശ്വാസത്തിലേക്കും നയിച്ചുകൊണ്ടിരിക്കുന്ന വട്ടായിലച്ചൻ നയിക്കുന്ന നാല് ദിവസത്തെ താമസിച്ചുള്ള ധ്യാനത്തിനൊരുക്കമായി ബിർമിങ്ഹാം സെഹിയോനിൽ നാല്പത് മണിക്കൂർ തുടർച്ചയായ ദിവ്യകാരുണ്യ ആരാധന നടക്കുന്നു. ഈമാസം 28 ന് രാവിലെ 6 മുതൽ 29 രാത്രി 10 വരെയാണ് ആരാധന.

യൂറോപ്പിൽ ആദ്യമായി റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ, ഫാ. സോജി ഓലിക്കൽ എന്നിവർ നയിക്കുന്ന മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് “എഫാത്ത കോൺഫറൻസ് ” യുകെ യിലെ ഡെർബിഷെയറിലാണ് നടക്കുന്നത് .
ഡിസംബർ 12 മുതൽ 15 വരെ നടക്കുന്ന ധ്യാനത്തിൽ ഡാർബിഷെയറിലെ നയനമനോഹരമായ ഹേയസ് കോൺഫറൻസ് സെന്റർ യൂറോപ്പിന്റെ അഭിഷേകാഗ്നി മലയായി മാറും .
ഇതിലേക്കുള്ള ബുക്കിങ് നടന്നുകൊണ്ടിരിക്കുന്നു.
കൺവെൻഷന്റെ പ്രോമോ വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക.

ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കലും ധ്യാനത്തിൽ പങ്കെടുക്കും .
എഫാത്ത കോൺഫറൻസിനായി
അഭിഷേകാഗ്നി മിനിസ്ട്രിയുടെ പ്രമുഖ വചനശുശ്രൂഷകനായ ഫാ.ഷൈജു നടുവത്താനിയിൽ, ഇന്റർ നാഷണൽ കോ ഓർഡിനേറ്റർ ബ്രദർ ഷിബു കുര്യൻ , യുകെ കോ ഓർഡിനേറ്റർ ബ്രദർ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടന്നുവരുന്നു.
യേശുനാമത്തിൽ
ദൈവ മഹത്വത്തിനായി ലോകമെമ്പാടും ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നാല് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് താഴെ കാണുന്ന വെബ്‌സൈറ്റിൽ നേരിട്ട് സീറ്റുകൾ ബുക്ക്ചെയ്യാവുന്നതാണ്.
www.afcmuk.org
അഡ്രസ്സ് ;
THE HAYES ,
SWANWICK
DERBYSHIRE
DE55 1AU
കൂടുതൽ വിവരങ്ങൾക്ക്
അനീഷ് തോമസ് – 07760254700
ബാബു ജോസഫ് – 07702061948

ബർമിങ്ഹാം: ഡോർ ഓഫ് ഗ്രേയ്‌സ് യുവജന ബൈബിൾ കൺവെൻഷനായി ബർമിങ്ഹാം സെഹിയോനിൽ പ്രാർത്ഥനാ ഒരുക്കങ്ങൾ പുരോഗമിക്കുന്നു .
വർത്തമാനകാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാൻ ,നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാർഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയിൽ നയിക്കാൻ ,ഓരോ ഹൃദയങ്ങളിലും ആഴമാർന്ന ദൈവ കരുണയുടെ വാതിൽ തുറക്കാൻ പ്രാപ്തമാക്കുന്ന “ഡോർ ഓഫ് ഗ്രേസ് ” അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് നടക്കുക . രെജിസ്ട്രേഷൻ , ഫുഡ് എന്നിവ സൗജന്യമായിരിക്കും.മാതാപിതാക്കൾക്കും പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.
ജീവിത വിശുദ്ധിയുടെ സന്മാർഗത്തെ ലക്ഷ്യമാക്കി നടക്കുന്ന കൺവെൻഷൻ യൂറോപ്പ് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ വചനപ്രഘോഷകനും യുവജന ശുശ്രൂഷകനുമായ ഫാ. ഷൈജു നടുവത്താനിയിൽ നയിക്കും. മാതാപിതാക്കൾക്കും പ്രത്യേകമായി ശുശ്രൂഷകൾ ഉണ്ടായിരിക്കും.
കൺവെൻഷൻ 23 ന് ഉച്ചയ്ക്ക് 12 ന് ആരംഭിച്ച് വൈകിട്ട് 4 സമാപിക്കും.
യൂറോപ്യൻ നവസുവിശേഷവത്കരണരംഗത്ത്‌ സുപ്രധാന മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ അനുഗ്രഹപാതയിലൂടെ യേശുവിൽ യുവജന ശാക്തീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയാണ് ഡോർ ഓഫ്‌ ഗ്രേയ്‌സ്.
ഏറെ അനുഗ്രഹീതമായ ഈ യുവജന ബൈബിൾ കൺവെൻഷനിലേക്കു 23 ന് ശനിയാഴ്ച്ച റവ.ഫാ. സോജി ഓലിക്കലുംഅഭിഷേകാഗ്നി മിനിസ്‌ട്രിയും മുഴുവൻ യുവജനങ്ങളെയും മാതാപിതാക്കളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു.
അഡ്രസ്സ് .
സെന്റ് ജെറാർഡ് കാത്തലിക് ചർച്ച്.
ബെർമിങ്ങ്ഹാം
B 35 6JT.
കൂടുതൽ വിവരങ്ങൾക്ക്
ബിജു 07515368239
സാറാമ്മ 07838942077

വാല്‍താംസ്റ്റോ: – ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) നവബർ മാസം 20-ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷ ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നതാണ്.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

6.30 pm ജപമാല , 7.00 pm വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്നു് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധനയും.

പള്ളിയുടെ വിലാസം:

Our Lady and St.George
Church,132 Shernhall Street, Walthamstow, E17 9HU

തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

ഡബ്ലിൻ : റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ഇന്റർ നാഷണൽ യൂത്ത് കോൺഫറസിനൊരുക്കമായി 21 ന് അയർലണ്ടിൽ പ്രത്യേക മരിയൻ പ്രദക്ഷിണം.
മുപ്പത്തിമൂന്ന് ദിവസത്തെ മരിയൻ സമർപ്പണ പ്രാർത്ഥനാ യജ്‌ഞം വിവിധ രാജ്യങ്ങളിലെ ശുശ്രൂഷകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു . ക്രിസ്തീയ വിശ്വാസപാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് വർത്തമാന കാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാൻ ,നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാർഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയിൽ നയിക്കാൻ ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുമുള്ള യുവതീയുവാക്കൾ പങ്കെടുക്കുന്ന ഇന്റർനാഷണൽ യൂത്ത് കോൺഫറൻസ് അയർലണ്ടിലെ ഡബ്ലിനിലാണ്  ഡിസംബർ 27 മുതൽ 30 വരെ നടക്കുക .
> അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക പ്രശസ്ത വചനപ്രഘോഷകൻ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നാലുദിവസത്തെ ധ്യാന ശുശ്രൂഷകളോടുകൂടിയ യൂത്ത് കോൺഫറൻസ് നയിക്കും.
> അപ്പസ്തോലിക് നൂൺഷ്യോ‌ ആർച്ച് ബിഷപ്പ് ജൂഡ് തദ്ദേവൂസ് ഒക്കോലോ, ബിഷപ്പ് അൽഫോൻസ് കുള്ളിനൻ, സീറോ മലബാർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ പങ്കെടുക്കുന്ന കോൺഫറൻസിൽ അഭിഷേകാഗ്നി മിനിസ്ട്രിയുടെ പ്രമുഖ വചന പ്രഘോഷകൻ ഫാ.സോജി ഓലിക്കലും ഫാ.വട്ടായിലിനൊപ്പംചേരും.
യൂത്ത് കോൺഫറൻസിനൊരുക്കമായി മുപ്പത്തിമൂന്ന് ദിവസത്ത മരിയൻ സമർപ്പണ പ്രാർത്ഥനായജ്‌ഞം അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
നവമ്പർ 21 ന് വ്യാഴാഴ്ച  പ്രത്യേക മരിയൻ ജപമാല പ്രദക്ഷിണം നടക്കും. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ചുകൊണ്ട് അയർലണ്ടിലെ എല്ലാ സ്ഥലങ്ങളിലും അന്നേദിവസം മരിയൻ പ്രദക്ഷിണം എത്തിച്ചേരും.
> ഫാ.ഷൈജു നടുവത്താനിയിൽ, ശുശ്രൂഷകരായ  ജോസ് കുര്യാക്കോസ്, ഷിബു കുര്യൻ, ഐനിഷ് ഫിലിപ്പ് തുടങ്ങിയ പ്രമുഖരും ഭാഗമാകുന്ന യൂത്ത് കോൺഫറസിലേക്ക് www.afcmteamireland.org  എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
21 നടക്കുന്ന പ്രത്യേക മരിയൻ പ്രദക്ഷിണത്തിലേക്ക് സംഘാടകരായ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്
സോണിയ 00353879041272
ആന്റോ 00353870698898
സിൽജു 00353863408825.

ഗുരുവായൂർ : ആറാമത് ലണ്ടൻ ചെബൈ സംഗീതോത്സവത്തോടനുബന്ധിച്ചു പുറത്തിറക്കുന്ന സോവനീറിൻറെ പ്രകാശനം ശ്രീ ഗുരുവായൂരപ്പ സന്നിധിയിൽ നിർവഹിച്ചു. വൃശ്ചികം ഒന്നിന് (നവംബർ 17) ശ്രീ ഗുരുവായൂരപ്പന്റെ തൃപ്പാദങ്ങളിൽ സമർപ്പിച്ചു പൂജിച്ച സോവനീർ ആണ് ലണ്ടൻ ഹിന്ദു ഐക്യവേദി ചെയർമാൻ ശ്രീ തെക്കുമുറി ഹരിദാസ് പ്രകാശനം ചെയ്തത്. ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, ദേവസ്വം മെമ്പർമാരായ ഗോപിനാഥൻ, പ്രശാന്ത് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. പ്രശസ്ത സംഗീതജ്ഞൻ “അയ്യപ്പ ഗാന ജ്യോതി, കലാരത്നം “പദ്മശ്രീ കെ ജി ജയനു” (ജയവിജയ) ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആദര സൂചകമായി “സംഗീത ആചാര്യ” അവാർഡ് നൽകി ആദരിച്ചു.

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രസാക്ഷാത്കാരത്തിനായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിലാണ് നവംബർ 30 നു ആറാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം നടത്തപ്പെടുന്നത്. നവംബർ 30 ന് ഉച്ചക്ക് ഒരുമണിയോട് കൂടി ഭദ്രദീപം തെളിയിച്ചു ചടങ്ങുകൾക്ക് ആരംഭം കുറിക്കും. കർണാടക ശാസ്ത്രീയ സംഗീത ശാഖയിലേക്കുള്ള യാത്ര ആരംഭിക്കുന്ന കുരുന്നുകളും, ശാസ്ത്രീയ സംഗീത മേഖലകളിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള അതിപ്രഗല്ഭരും, ജാതി-മത-വർണ്ണ-വർഗ്ഗ വ്യത്യാസമില്ലാതെ ഒരേ വേദിയിൽ മാനസ ഗുരുവായ ചെമ്പൈ സ്വാമികളെ ധ്യാനിച്ച് നവംബർ 30 നു ഗുരുവായൂരപ്പന് നാദ നൈവേദ്യം സമർപ്പിക്കും. കഴിഞ്ഞ വർഷങ്ങളിലെ സംഗീത പ്രേമികളുടെ അഭൂതപൂർവമായ തിരക്ക് കണക്കിലെടുത്തു സംഗീതോത്സവ വേദി പതിവ് സത്സംഗ വേദിയായ തൊൺടൻഹീത് കമ്മ്യൂണിറ്റി സെന്ററിൽ നിന്നും ലാങ്‌ഫ്രാങ്ക് ഓഡിറ്റോറിയത്തിലേക്ക് മാറ്റിയതിനാൽ ആയിരത്തിലേറെ സംഗീത ആസ്വാദകർക്ക് ഇക്കൊല്ലം നാദസപര്യ അനായാസം ആസ്വാദനയോഗ്യമാകുമെന്ന് സംഘാടകർ അറിയിച്ചു. ഗുരു-ഗോവിന്ദ ഭക്തിയുടെ നിറവിൽ ഗുരുപവനപുരിയെ അനുസ്മരിപ്പിക്കും വിധം ലണ്ടനിൽ അരങ്ങേറുന്ന സംഗീതോത്സവത്തെ വിജയകാരമി ആറാം വർഷവും അതി വിപുലമായും തികച്ചും സൗജന്യമായും അണിയിച്ചൊരുക്കുവാനുള്ള ഒരുക്കങ്ങളിലാണ് രാജേഷ് രാമന്റെ നേതൃത്വത്തിലുള്ള സംഘാടകർ. സമയ പരിമിതി മൂലം ഈ വർഷത്തെ സംഗീതോത്സവത്തിൽ പങ്കെടുക്കുന്ന ഗായകരുടെ രെജിസ്ട്രേഷൻ 170ൽ നിർത്തേണ്ടി വന്നു എന്നും 2020 നവംബറിൽ നടത്താനിരിക്കുന്ന സംഗീതോത്സവം ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന തരത്തിൽ വിപുലമായി സഘടിപ്പിക്കുവാൻ ആണ് തയ്യാറെടുക്കുന്നതെന്നും സംഘാടകർ അറിയിച്ചു. അടുത്തവർഷത്തെ സംഗീതോത്സവത്തിലേക്കുള്ള ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.

കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി,

Rajesh Raman: 07874002934, Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

Sangeetholsavam Venue: Lanfranc School Auditorium, Mitcham Rd, Croydon CR9 3AS

Monthly Satsang Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU

Email: [email protected]

Facebook:https://www.facebook.com/londonhinduaikyavedi.org

London Hindu Aikyavedi is working towards the fulfillment of our mission of building a Sree Guruvayoorappan Temple in the United Kingdom.

ഫാ. ബിജു കുന്നയ്ക്കാട്ട്

ലിവർപൂൾ: ദൈവവചനം ആഘോഷിക്കുകയും , ജീവിക്കുകയും , പങ്കുവെക്കുകയും ചെയ്യുകയാണ് ഓരോ വിശ്വാസിയുടെയും ദൗത്യമെന്നു ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ . യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കത്തോലിക്കാ കലാ മേളയായ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മൂന്നാമത് ദേശീയ ബൈബിൾ കലോത്സവം ലിവർപൂളിൽ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മെ ഒരു ദൈവജനമാക്കി തീർക്കുന്നത് ദൈവവചനം ആയതിനാൽ നാം അതിനു വേണ്ടി ഹൃദയം കൊടുക്കണം. ഹൃദയത്തിലെ തണുപ്പ് മാറ്റി തിരുവചനത്തിന്റെ അഗ്നിയാൽ നാം ജ്വലിക്കുന്നവരാകണം.എഴുതപ്പെട്ട വചനം ദൈവത്തിന്റെ ജീവനുള്ള വചനമായി അനുഭവപ്പെടുന്നത് പരിശുദ്ധാത്മാവിന്റെ പ്രവർത്തി വഴിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ എട്ടു റീജിയനുകളിലായി അയ്യായിരത്തിലധികം മത്സരാർഥികൾ പങ്കെടുത്ത റീജിയണൽ കലോത്സവങ്ങളിൽ വിജയികളായ ആയിരത്തി മുന്നൂറ് മത്സരാർത്ഥികൾ ആണ് ഇന്നലെ പതിനൊന്നു സ്റ്റേജുകളിലായി നടന്ന മത്സരങ്ങളിൽ പങ്കെടുത്തത് .

രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് വെരി റവ ഡോ . ആന്റണി ചുണ്ടെലിക്കാട്ട് , സിഞ്ചെല്ലൂസ് മാരായ റവ . ഫാ. ജിനോ അരീക്കാട്ട് എം . സി . ബി . എസ് , റെവ. ഫാ. സജിമോൻ മലയിൽ പുത്തൻപുരയിൽ , ചാൻസിലർ വെരി . റവ . ഡോ . മാത്യു പിണക്കാട്ട് ,കലോത്സവം ഡയറക്ടർ റവ . ഫാ. പോൾ വെട്ടിക്കാട്ട് സി .എസ് .ടി . , അസോസിയേറ്റ് ഡയറക്ടർ റവ . ഫാ. ജോർജ് എട്ടുപറയിൽ , കലോൽസം ചീഫ് കോഡിനേറ്റേഴ്‌സ് മാരായ റോമിൽസ് മാത്യു ,സിജി വൈദ്യാനത്ത് , രൂപതയിലെ വിവിധ റീജിയനുകളിൽ നിന്നുള്ള വൈദികർ അല്മായ പ്രതിനിധികൾ എന്നിവർ കലോത്സവത്തിന് നേതൃത്വം നൽകി .

ഫാ. ബിജു കുന്നയ്ക്കാട്ട്

ദൈവവചനത്തിൻ്റെ ജീവസാക്ഷ്യങ്ങൾ അരങ്ങിലും കലകളിലും സന്നിവേശിപ്പിച്ച ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാ ബൈബിൾ കലോത്സവത്തിന് കൊടിയിറങ്ങി. ലിവർപൂൾ ഡേ ലാ സാലെ അക്കാഡമിയിൽ ഇന്നലെ നടന്ന വാശിയേറിയ ദേശീയതല മത്സരങ്ങൾക്ക് രാവിലെ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തിരി തെളിച്ച് ഉദ്‌ഘാടനം നിർവ്വഹിച്ചു. രൂപതയിലെ എട്ടു റീജിയനുകളിൽനിന്നായി ആയിരത്തിഇരുനൂറില്പരം കലാപ്രതിഭകൾ അണിനിരന്ന മത്സരങ്ങളുടെ സമാപനത്തിൽ 213 പോയിന്റ് നേടി പ്രെസ്റ്റൺ റീജിയൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

കവെൻട്രി റീജിയൻ രണ്ടാം സ്ഥാനത്തും ലണ്ടൻ റീജിയൻ മൂന്നാം സ്ഥാനത്തും എത്തി. രാവിലെ ഒൻപതുമണിക്കാരംഭിച്ച മത്സരങ്ങളിലെല്ലാം കൃത്യമായ സമയനിഷ്ഠ പാലിച്ചതുമൂലം പ്രതീക്ഷിച്ചതുപോലെ വൈകിട്ട് ആറു മണിക്ക് തന്നെ സമാപന സമ്മേളനം ആരംഭിച്ചു. മാർ ജോസഫ് സ്രാമ്പിക്കൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പതിനൊന്നു വേദികളിലായി നടത്തപ്പെട്ട മത്സരങ്ങൾക്ക് യൂകെയിൽ അറിയപ്പെടുന്ന വിധികർത്താക്കളാണ് മൂല്യനിർണ്ണയം നടത്തിയത്.

കഴിഞ്ഞ മൂന്നു വർഷങ്ങളിലായി ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ബൈബിൾ കലോത്സവത്തിന്റെ ഡിറക്ടറും രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് ചെയർമാനായിരുന്ന റെവ. ഫാ. പോൾ വെട്ടിക്കാട്ട് CST, ബൈബിൾ കലോത്സവത്തിന്റെ കോ ഓർഡിനേറ്റർസ് ആയി സ്തുത്യർഹമായ സേവനം നിർവ്വഹിച്ച മി. റോമിൽസ് മാത്യു, മി. സിജി വൈദ്യാനത്ത് എന്നിവരെ മാർ സ്രാമ്പിക്കൽ പൊന്നാട അണിയിച്ച് ആദരിച്ചു. ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ പുതിയ ചെയർമാനായി സ്റ്റോക്ക് ഓൺ ട്രെൻഡ് സീറോ മലബാർ മിഷൻ ഡയറക്ടർ റെവ. ഫാ. ജോർജ്ജ് എട്ടുപറയിലിനെ മാർ സ്രാമ്പിക്കൽ നിയമിച്ചു. അടുത്ത വർഷത്തെ ദേശീയ തല രൂപത ബൈബിൾ കലോത്സവം കാവെൻട്രി റീജിയനിൽ നടത്താനും തീരുമാനമായി.

രൂപത ബൈബിൾ കലോത്സവത്തിന്റെ പ്രത്യേക സപ്പ്ളിമെൻറ് പ്രകാശനവും ഇന്നലെ നടന്നു. അടുത്തവർഷം കാവെൻട്രിയിൽ നടക്കാനുള്ള രൂപതാതല മത്സരങ്ങളുടെ മുന്നോടിയായി രൂപതാധ്യക്ഷൻ നൽകിയ ദീപശിഖ ബൈബിൾ അപോസ്റ്റലേറ്റ് ചെയർമാൻ റെവ. ഫാ. ജോർജ്ജ് എട്ടുപറയിലും കവെൻട്രി റീജിയൻ പ്രതിനിധികളും ഒരുമിച്ചു ഏറ്റുവാങ്ങി. സമ്മേളനത്തിന്റെ സമാപനത്തിൽ ഫാ. എട്ടുപറയിൽ എല്ലാവര്ക്കും നന്ദി പ്രകാശിപ്പിച്ചു.

സംഘാടകമികവിൻറെ നേർക്കാഴ്ചയായിമാറിയ ബൈബിൾ കലോത്സവം എല്ലാവരുടെയും മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റി. ലിവർപൂൾ വിശ്വാസസമൂഹം ആതിഥ്യമരുളിയ കലോത്സവത്തിന് രൂപത വികാരി ജനറാളും ലിവർപൂൾ ലിതെർലാൻഡ് സമാധാന രാഞ്ജി ഇടവക വികാരിയുമായ റെവ. മോൺ. ജിനോ അരീക്കാട്ട് MCBS, ഇതുവരെ ബൈബിൾ അപ്പോസ്റ്റലേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിരുന്ന റെവ. ഫാ. പോൾ വെട്ടിക്കാട്ട് CST, കോ ഓർഡിനേറ്റർസ് മി. റോമിൽസ് മാത്യു, മി. സിജി വൈദ്യാനത്ത്, അസ്സോസിയേറ്റ് കോർഡിനേറ്റർ റെവ. ഫാ. ജോർജ്ജ് ഏറ്റുപറയിൽ, മിഷൻലീഗ്, യൂത്ത് മൂവ്മെന്റ്, അല്മായപ്രതിനിധികൾ എന്നിവരിൽനിന്നായി പ്രത്യേകപരിശീലം നേടിയ 180 ൽ അധികം വോളണ്ടിയേഴ്‌സ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ നടന്നത്. വിവിധ സമയങ്ങളിലായി ആയിരങ്ങൾ ഒഴുകിയെത്തിയ മത്സരങ്ങളുടെ നടത്തിപ്പിനെക്കുറിച്ചോ മറ്റു ക്രമീകരങ്ങളെക്കുറിച്ചോ പരാതികളൊന്നും ഉയർന്നില്ല എന്നുള്ളതും ശ്രദ്ധേയമായി.

രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, മുഖ്യ വികാരി ജനറാൾ റെവ. ഫാ. ആൻ്റണി ചുണ്ടെലിക്കാട്ട്, മോൺ. റെവ. ഫാ. സജിമോൻ മലയിൽപുത്തെൻപുരയിൽ, ചാൻസിലർ റെവ. ഡോ. മാത്യു പിണക്കാട്ട്, കത്തീഡ്രൽ വികാരി റെവ. ഡോ. ബാബു പുത്തെൻപുരക്കൽ, സെക്രട്ടറി റെവ. ഫാ. ഫാൻസ്വാ പത്തിൽ, രൂപതയിൽ ശുശ്രുഷചെയ്യുന്ന നിരവധി വൈദികരുൾപ്പെടെയുള്ളവരുടെ മുഴുവൻ സമയസാന്നിധ്യവും ശ്രധിക്കപ്പെട്ടു. ദൈവവചനം ആഘോഷിക്കുകയും ജീവിക്കുകയും പങ്കുവെക്കുകയും ചെയ്യുകയാണ് ഓരോ വിശ്വാസിയുടെയും ദൗത്യമെന്നു നേരത്തെ കലോത്സവം ഉദ്ഘാടനം ചെയ്ത് മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.

ദൂരെനിന്നു വരുന്നവരുടെ പ്രത്യേകസൗകര്യാർത്ഥവും പൊതുതാല്പര്യവും പരിഗണിച്ച്, മിതമായ നിരക്കിൽ രുചികരമായ ഭക്ഷണസാധനങ്ങൾ എല്ലാസമയങ്ങളിലും ലഭ്യമായിരുന്നു. പ്രത്യേകമായി ഒരുക്കിയിരുന്ന ചാപ്പലിൽ രാവിലെ 8. 30 മുതൽ വൈകിട്ട് 5. 30 വരെ തുടർച്ചയായി ദിവ്യകാരുണ്യ ആരാധന, വിവിധ സമയങ്ങളിൽ ലിവര്പൂളിലെത്തുന്ന വൈദികർക്കും വിശ്വാസികൾക്കും വി. ബലിയർപ്പിക്കുന്നതിനായി 10: 30, 12: 30, 2: 30, 4: 30 എന്നീ സമയങ്ങളിൽ വി. കുര്ബാന, വൈകിട്ട് 5: 00 മുതൽ 8: 00 വരെ സമാപന ദിവ്യകാരുണ്യ ആരാധന തുടങ്ങിയവയും ദൈവവചന ആഘോഷത്തിൻറെ ഭാഗമായി ക്രമീകരിച്ചിരുന്നു.

മത്സരാർത്ഥികളുടെ പ്രകടനം മികച്ച നിലവാരം പുലർത്തി എന്ന് വിധികർത്താക്കളും കാണികളും അഭിപ്രായപ്പെട്ടു. വെറും മത്സരമെന്ന രീതിയിൽ കാണാതെ ദൈവവചനത്തെ ഗൗരവമായി വിശ്വാസികൾ സമീപിക്കുകയും പഠിക്കുകയും മനസ്സിലാക്കുകയും അവതരിപ്പിക്കുകയും ചെയ്തതാണ് കലാവേദികളിലൂടെ പ്രകടമായതെന്ന് കോ ഓർഡിനേറ്റർ മോൺ. ജിനോ അരീക്കാട്ട് അഭിപ്രായപ്പെട്ടു. ഈ വർഷത്തെ ബൈബിൾ കലോത്സവം വൻ വിജയമാക്കുവാൻ പരിശ്രമിച്ച എല്ലാവര്ക്കും നന്ദി പ്രകാശിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഫാ. ബിജു കുന്നയ്ക്കാട്ട്

ലിവർപൂൾ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത നേതൃത്വം നൽകുന്ന മൂന്നാമത് ബൈബിൾ കലോത്സവത്തിന്റെ രൂപതാതല മത്സരങ്ങൾ നാളെ ലിവർപൂൾ കാർ ലെയിൻ ഈസ്റ്റിലുള്ള ‘ഡേ ലാ സാലെ അക്കാഡമി’യിൽ (L11 4SG) നടക്കും. രൂപതയുടെ എട്ടു റീജിയനുകളിൽ നടന്ന പ്രാഥമികതലത്തിലെ വിജയികളാണ് രൂപതാതല മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്. രാവിലെ ഒൻപതു മണിക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മത്സരങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കും.

ബൈബിൾ കലാമാമാങ്കത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി, വികാരി ജനറാൾ മോൺ. ജിനോ അരീക്കാട്ട് MCBS, ബൈബിൾ അപ്പൊസ്‌റ്റോലറ്റ് ചെയർമാൻ റെവ. ഫാ. പോൾ വെട്ടിക്കാട്ട് CST, അസ്സോസിയേറ്റ് കോർഡിനേറ്റർ റെവ. ഫാ. ജോർജ്ജ് ഏറ്റുപറയിൽ, കോ. കോർഡിനേറ്റർമാരായ മി. റോമിൽസ് മാത്യു, മി. സിജി വൈദ്യാനത്ത് എന്നിവർ അറിയിച്ചു. പതിനൊന്ന് വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ വിവിധസമയങ്ങളിലായി 1200 ഓളം മത്സരാർത്ഥികൾ കലാപ്രകടനങ്ങൾ അവതരിപ്പിക്കും. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി മിഷൻലീഗ്, യൂത്ത് മൂവ്മെന്റ്, അല്മായപ്രതിനിധികൾ എന്നിവരിൽനിന്നായി പ്രത്യേകപരിശീലം നേടിയ 180 ൽ അധികം വോളണ്ടിയേഴ്‌സ് വേദികൾക്കു സമീപമുണ്ടാകും.

ദൂരെനിന്നു വരുന്നവരുടെ പ്രത്യേകസൗകര്യാർത്ഥവും പൊതുതാല്പര്യവും പരിഗണിച്ച്, മിതമായ നിരക്കിൽ രുചികരമായ ഭക്ഷണസാധനങ്ങൾ എല്ലാസമയങ്ങളിലും ലഭ്യമായിരിക്കുമെന്നു സംഘാടകസമിതി അറിയിച്ചു. രാവിലെ 8. 15 മുതൽ പ്രഭാതഭക്ഷണം ലഭ്യമായിത്തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്. കോച്ചുകളിലും സ്വകാര്യവാഹനങ്ങളിലും വരുന്നവർക്ക് പാർക്കിങ്ങിനും സൗകര്യമുണ്ടായിരിക്കും. വിജയികളെക്കാത്ത് സർട്ടിഫിക്കറ്റുകളുടെയും ട്രോഫികളുടെയും ശേഖരവും ഒരുങ്ങിക്കഴിഞ്ഞു. യൂകെയുടെ വിവിധ മത്സരവേദികളിൽ വിധിനിർണ്ണയം നടത്തി മികവുതെളിയിച്ച പ്രഗത്ഭരായ വിധികർത്താക്കളാണ് ഇത്തവണയും മത്സരങ്ങളുടെ മൂല്യനിർണ്ണയം നടത്തുന്നത്.

പ്രത്യേകമായി ഒരുക്കിയിരിക്കുന്ന ചാപ്പലിൽ രാവിലെ 8. 30 മുതൽ വൈകിട്ട് 5. 30 വരെ തുടർച്ചയായി ദിവ്യകാരുണ്യ ആരാധനയ്ക്കുള്ള അവസരമുണ്ടായിരിക്കും. വിവിധ സമയങ്ങളിൽ ലിവര്പൂളിലെത്തുന്ന വൈദികർക്കും വിശ്വാസികൾക്കും വി. ബലിയർപ്പിക്കുന്നതിനായി 10: 30, 12: 30, 2: 30, 4: 30 എന്നീ സമയങ്ങളിൽ വി. കുര്ബാനയർപ്പണവും പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന ചാപ്പലിൽ നടക്കും. വൈകിട്ട് 5: 00 മുതൽ 8: 00 വരെ സമാപന ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും.

വൈകിട്ട് 5: 30 നു സമാപന ചടങ്ങുകൾ ആരംഭിക്കും. എട്ടു മണിയോടുകൂടി ചടങ്ങുകളെല്ലാം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് മത്സരത്തിന് ആഥിത്യമരുളുന്ന ലിവർപൂൾ ഇടവക വികാരി റെവ. മോൺ. ജിനോ അരീക്കാട്ട് MCBS അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാനും പ്രോത്സാഹിപ്പിക്കാനായി എല്ലാവരെയും ലിവര്പൂളിലേക്കു സ്വാഗതം ചെയ്യുന്നതായി സംഘാടകസമിതി അറിയിച്ചു.

RECENT POSTS
Copyright © . All rights reserved