Spiritual

ന്യൂസ് ഡെസ്‌ക്. മലയാളം യുകെ.
കൂടെ വസിക്കുന്ന സ്‌നേഹം. ആ സ്‌നേഹം സംഗീതമായി!
ഹൃദയം ഉരുകി ഞാന്‍ കരയും നേരം
ഞാനാണു നിന്‍ ദൈവമെന്നോതി
കൂടെവസിക്കുന്ന സ്‌നേഹം… എന്ന് തുടങ്ങുന്ന ഗാനം ഈശോയുടെ സ്‌നേഹത്തിന്റെ പൂര്‍ണ്ണത വെളിവാക്കുകയാണ്.
ദിവ്യകാരുണ്യാരാധനയ്ക്ക് കര്‍ത്താവിനെ സ്തുതിക്കാനുതകുന്ന മനോഹര ഗാനം.
സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഈ ഗാനം രചിച്ചത് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ മോണ്‍. റവ. ഫാ. ജിനോ അരീക്കാട്ടാണ്. ജനശ്രദ്ധയാകര്‍ഷിച്ച ഈ ഗാനത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് നിരവധി ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ പ്രശസ്ത സംഗീത സംവിധായകനായ ഫാ. മാത്യൂസ് പയ്യപ്പിള്ളിയാണ്. അനൂപ് വര്‍ഗ്ഗീസ് നിര്‍മ്മിച്ച ഈ സംഗീത വിരുന്നിന്ന് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വ്വഹിച്ചിരിക്കുന്നത് പ്രതീപ് ടോമാണ്. പുതുനിര ഗായകനായ ലിബിന്‍ സ്‌കറിയയാണ് ഈ ഗാനം പാടിയിരിക്കുന്നത്.
വെറുമൊരു ഗാനത്തേക്കാളുപരി ഈശോയുടെ സ്‌നേഹമാണ് ഈ വരികളിലൂടെ പ്രതിഭലിക്കുന്നത്. കുടുംബത്തില്‍
സ്‌നേഹം കുറയുന്ന കാലത്ത് ഈശോയുടെ സ്‌നേഹത്തിന്റെ മൂല്യം കൂടുന്നു. അതിന്റെ പ്രതിഫലമാണ് ഈ ഗാനം. ഫാ. ജിനോ പറയുന്നു.
ക്രിസ്തുമസ്സ് കാലത്ത് കേള്‍ക്കാന്‍ ഇഷ്ടെപ്പടുന്ന ഗാനശേഖരത്തില്‍ ഈ ഗാനവും കൂടി ചേര്‍ക്കപ്പെടും.
മൊണ്‍. റവ. ഫാ. ജിനോ അരീക്കാട്ടെഴുതിയ ഗാനം കേള്‍ക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

https://youtu.be/jmZ8U9ti-6k

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ദീപാവലി ആഘോഷങ്ങൾ നവംബർ 14 നു നടക്കും. തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉൽസവമാണ്‌ ദീപാവലി അഥവാ ദിവാളി (दिवाली, தீபாவளி). തുലാമാസത്തിലെ അമാവാസി ദിവസമാണ്‌ ദീപാവലി ആഘോഷിച്ചുവരുന്നത്. കൈകളില്‍ ഏന്തുന്ന ദീപത്തിന്റെ പ്രകാശം മനസിലും കൊണ്ടുവരുന്ന സന്തോഷത്തിന്റെ ആഘോഷമാണ് ദീപാവലി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ഐക്യവേദിയുടെ ഫേസ്ബുക്ക് പേജ് വഴിയാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

14 നവംബർ 2020, യുകെ സമയം വൈകിട്ട് 5.00 (ഇന്ത്യൻ സമയം രാത്രി 10.30) മുതൽ കാസർഗോഡ് റിഥം മേലോഡീസ് അവതരിപ്പിക്കുന്ന തത്സമയ ഭക്തി ഗാനമേള അരങ്ങേറും. നളിൻ നാരായൺ നേതൃത്വം നൽകുന്ന ഭക്തി ഗാനമേളയിൽ നളിന്റെ മകൾ ബേബി വൈഗ ഉൾപ്പെടെ പത്തിലധികം കലാകാരൻമാരും സാങ്കേതിക വിദഗ്ദ്ധരും പങ്കെടുക്കുന്നു. കാസർഗോഡ് ജില്ലയിലെ കാവുഗോളി കടപ്പുറത്തെ നാരായണൻ പുഷ്പ ദമ്പതികളുടെ മകനായി ജനിച്ച നളിൻ ചെറുപ്പം മുതൽ തന്നെ സംഗീതത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു. പ്രശസ്ത സംഗീതജ്ഞൻ സ്വാതി വിജയൻ മാസ്റ്ററുടെ കീഴിൽ സംഗീതം അഭ്യസിച്ച നളിൻ നിരവധി വേദികളിലും ഓഡിയോ കാസ്സറ്റുകളിലും പാടിയിട്ടുണ്ട്. നളിൻ കഴിഞ്ഞ 25 വർഷങ്ങളായി സംഗീത മേഖലയിൽ തുടരുന്നു.

കാസർഗോഡ് റിഥം മേലോഡീസ് അവതരിപ്പിക്കുന്ന ഭക്തി ഗാനമേളയിൽ പങ്കെടുക്കുന്നവർ;

ഗായകർ: നളിൻ നാരായണൻ, ബേബി വൈഗ എൻ , അനൂപ് നാരായണൻ
കീബോർഡ്: പുരുഷോത്തം
പുല്ലാങ്കുഴൽ: ജയൻ അയക്കാട്
തബല: മുരളീധരൻ
സിതാർ: സ്വാതി വിജയൻ മാസ്റ്റർ
റിഥം പാഡ്: ഉമേഷ്
സൗണ്ട് എഞ്ചിനീയർ: അഷ്‌റഫ്
ക്യാമറ: അസീസ്, സിമാക്സ് തത്സമയ പ്രക്ഷേപണം
അസിസ്റ്റന്റ് ക്യാമറ സപ്പോർട്ട് : സന്തോഷ്
സ്റ്റേജ്, ലൈറ്റ്, സൗണ്ട് സ്പോൺസർ: എസ്പിടി ലൈവ് ലൈറ്റ് ആൻഡ് ശബ്ദം കുംബ്ലയും

ലോകൈശ്വര്യത്തിനും രോഗമുക്തിക്കും ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നതിനോടൊപ്പം എല്ലാ സഹൃദയരെയും ദീപാവലി ആഘോഷങ്ങളിലേക്ക് ഭഗവത് നാമത്തിൽ സ്വാഗതം ചെയ്യുന്നതായി ലണ്ടൻ ഹിന്ദു ഐക്യവേദിയെ പ്രതിനിധീകരിച്ച് ശ്രീ തെക്കുമുറി ഹരിദാസും, ശ്രീ തേമ്പലത്ത് രാമചന്ദ്രനും അറിയിച്ചു.

Working towards the fulfilment of our mission of building a Sree Guruvayoorappan Temple in the United Kingdom.

For more information kindly contact Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601.

To participate: Kindly visit LHA’s Facebook page – https://www.facebook.com/londonhinduaikyavedi.org/

സകല വിശുദ്ധരുടെ അനുഗ്രഹം യാചിച്ചുകൊണ്ടും , സകല മരിച്ച വിശ്വാസികൾക്കും മോക്ഷഭാഗ്യം തേടിയുള്ള പ്രാർത്ഥനകളാലും ധന്യമായ നവംബർ മാസത്തിൽ സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 14 ന് നടക്കും .

ആഗോളതലത്തിൽ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി സെഹിയോൻ യുകെ യുടെ സ്ഥാപകൻ റവ. ഫാ. സോജി ഓലിക്കൽ തുടക്കമിട്ട ,ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുത്തുവരുന്ന കൺവെൻഷൻ ഇത്തവണയും കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തിൽ ഓൺലൈനിലാണ് നടക്കുക . കുട്ടികൾക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.

സെഹിയോൻ യുകെ ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ മോൺസിഞ്ഞോർ ഷോൺ ഹീലി , പ്രശസ്‌ത കുടുംബ പ്രേഷിതനും , ക്രിസ്റ്റീൻ മിനിസ്ട്രിയുടെ നേതൃത്വവുമായ ബ്രദർ സന്തോഷ് ടി എന്നിവർ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകും .യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും . .
WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,അത്ഭുതകരമായ വിടുതലുകളും രോഗശാന്തിയും സംഭവിച്ചുകൊണ്ടിരിക്കുന്ന ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬

തിരുക്കുടുംബം കൂട്ടായ്മ യുകെയിൽ നടത്തുന്ന ആദ്യ ധ്യാനമാണ് . കൂട്ടായ്മ 2004- ൽ രൂപീകരിക്കപ്പെട്ടതും കേരളത്തിൽ 2014 ൽ രജിസ്റ്റർ ചെയ്യപ്പെട്ടു ജീവകാരുണ്യ ശുശ്രൂഷകളുമായി നാളിതുവരെ മുന്നോട്ടു പോകുകയും ചെയ്യുന്ന ഈ കൂട്ടായ്മയുടെ ഒരു നവീകരണധ്യാനം കൂട്ടായ്മയുടെഡയറക്ർ മാരായിരിക്കുന്ന ബഹുമാനപ്പെട്ട ജോർജ് പുത്തൂരാനും ഡീക്കൻ ജോബോയിയും നയിക്കുന്നത്‌ ഡിസംബർ 10,11,12 തീയതികളിൽ യുകെ സമയം 2 -4 വരെയാണ്.

ധ്യാന ദിവസങ്ങളിൽ കേരളത്തിൽ നിന്നുള്ള വചനശുശ്രൂഷകരായ ബഹുമാനപ്പെട്ട മി. ബാബുരാജ് (റിട്ട. ഹെഡ്മാസ്റ്റർ) ആനിക്കാട് സെൻ മേരിസ് ആശ്രമം ഡയറ്കടർ ബഹു. സിബി ചെരുവിൽ പുരയിടവും ബ്രദർ ജോസു മേരിമാതായും ശുശ്രൂഷകൾ ചെയ്യുന്നു. ജപമാലയോടും ദിവ്യബലിയോടും കൂടി ആരംഭിക്കുന്ന ഈ ശുശ്രൂഷകൾ സൂമിലൂടെ നിങ്ങളുടെ വീടുകളിൽ എത്തിക്കുന്നു . ഈ ശുശ്രൂഷയുടെ വിജയത്തിന് വേണ്ടിയും ഈ ശുശ്രൂഷകൾ വീടുകളിലിരുന്നു പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാനും നിങ്ങൾ താഴെ പറയുന്ന മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കൂട്ടായ്മയുടെ കോർഡിനേറ്റർ ശ്രീ സന്തോഷ് കൊട്ടിശ്ശേരി അറിയിക്കുന്നു
ബന്ധപ്പെടേണ്ട നമ്പേഴ്സ്

യുകെ 007535103002 ,00447958408274 , അയർലണ്ട് 00353892190406
ഇന്ത്യ 00919846044692 ,8547623508 ഇന്ത്യൻ സമയം വൈകിട്ട് 7 .30 മുതൽ

ബർമിങ്ഹാം : കർത്താവായ യേശുവിൽ വിശ്വസിക്കുക നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും എന്ന തിരുവചനത്തിന്റെ അഭിഷേകം കുടുംബങ്ങളിൽ നിറയുകയെന്ന ലക്ഷ്യത്തോടെ ,ആയിരക്കണക്കിന് കുട്ടികൾക്ക് ജീവിത വളർച്ചയ്ക്കാവശ്യമായ ആത്മീയ ശുശ്രൂഷകൾ ഒരുക്കിയതിലൂടെ അവരിൽനിന്നും കണ്ടതും കേട്ടതും അറിഞ്ഞതുമായ കാര്യങ്ങൾ , അഭിഷേകാഗ്നി കാത്തലിക് ഗ്ലോബൽ മിനിസ്ട്രിയും ലിറ്റിൽ ഇവാഞ്ചലിസ്റ്റിന്റെയും നേതൃത്വത്തിൽ മാതാപിതാക്കൾക്കായി പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കുന്ന ഏകദിന ധ്യാനം നാളെ ഓൺലൈനിൽ നടക്കുന്നു .

അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ഡയറക്ടർ ഫാ. ഷൈജു നടുവത്താനിയിൽ ധ്യാനം നയിക്കും . യു കെ സമയം രാവിലെ 10.30 നും ഇന്ത്യൻ സമയം വൈകിട്ട് 4നും ആസ്ട്രേലിയൻ സമയം രാത്രി 9.30 മണിക്കും ആയിരിക്കും ധ്യാനം. 85126306224 എന്ന ZOOM ID വഴിയാണ് പങ്കെടുക്കേണ്ടത് .

കൂടുതൽ വിവരങ്ങൾക്ക്
യുകെ .തോമസ് 07877 508926.
ആസ്‌ട്രേലിയ .സിബി 0061401960134
അയർലൻഡ് .ഷിബു 00353877740812.

ഷിബു മാത്യൂ
ഓണ്‍ലൈനില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിലൂടെ ഭക്തിയില്‍ കുറവ് വന്നു എന്ന് തോന്നുന്നില്ല. ഇനിയുള്ള കാലത്തും ക്രൈസ്തവര്‍ ഇങ്ങനെ തന്നെ തുടര്‍ന്നാല്‍ പോരേ..?? കൊറോണയുടെ കാലത്ത് ധാരാളം പേര്‍ ചോദിക്കുന്ന ചോദ്യമിതാണ്. അതിനെക്കുറിച്ച് സഭ പഠിപ്പിക്കുന്നതെന്താണ്? ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരമാണ് ക്ലാരിഷ്യന്‍ സന്യാസ സഭാംഗമായ ഫാ. ബിനോയ് ആലപ്പാട്ട് നല്‍കുന്നത്. ഗുജറാത്തില്‍ ഗാന്ധിനഗര്‍ സീറോ മലബാര്‍ ഇടവകയില്‍ വികാരിയായി സേവനം അനുഷ്ഠിക്കുകയാണദ്ദേഹം.
ഫാ. ബിനോയ് പറയുന്നതിങ്ങനെ.
കൂദാശകള്‍ എപ്പോഴും നേരിട്ട് ചെയ്യുവാനുള്ളതാണ്. 2020 ഏപ്രില്‍ 17ന് വിശുദ്ധ കുര്‍ബാന മദ്ധ്യേ പരിശുദ്ധ ഫ്രാന്‍സീസ് പാപ്പാ ഇതിന് വ്യക്തമായ നിര്‍വചനം നല്‍കി. മാധ്യമങ്ങളിലൂടെയുള്ള കൂദാശാ അനുകരണങ്ങളും അതിന്റെ ഭാഗഭാഗിത്വമൊന്നും സഭയുടെ കൂദാശകള്‍ക്ക് പകരമാകുന്നില്ല. പ്രത്യേകമായ സാഹചര്യത്തില്‍ ഒരു ക്രമീകരണം മാത്രമായി ഇതിനെ വിശേഷിപ്പിക്കാന്‍ സാധിക്കത്തുള്ളൂ. കോവിഡ് കാലത്തെ ഐസുലേഷനില്‍ സഭ നല്‍കിയ ആനുകൂല്യം മാത്രമാണിത്.
ഓണ്‍ലൈന്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്ക് കൊള്ളുമ്പോള്‍ പൂജ്യ വസ്തുക്കളുടെ സാന്നിധ്യമനുഭവിക്കുന്നില്ല. വിശുദ്ധ കുര്‍ബാന സ്വീകരണം സാധ്യമാകുന്നില്ല. വിരുന്നിന്റെ ഭാഗമാകുവാന്‍ സാധിക്കുമ്പോഴാണ് അര്‍പ്പണം പൂര്‍ണ്ണമാകുന്നത്. സ്വകാര്യതയുടെ അനുഭവമല്ല ബലിയര്‍പ്പണം. ഓണ്‍ലൈന്‍ ശീലമാക്കാന്‍ ഒരു പക്ഷെ തോന്നിപ്പോകും. ഒരിക്കലും അത് കൗദാശീകമല്ല. സഭയുടെ മാനങ്ങളില്ല. ഒരു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന്റെ പുണ്യവും അതില്‍ കിട്ടുന്നില്ല. കണ്ടു എന്നു മാത്രം.
ഇതിന് വ്യക്തമായ ഉദാഹരണം ഇതാണ്.
ഞാന്‍ ഗുജറാത്തില്‍ ശുശ്രൂഷ ചെയ്യുന്നു. നാട്ടിലുള്ള എന്റെ അമ്മച്ചിയെ ഫോണ്‍ വിളിക്കുമ്പോള്‍ അമ്മച്ചിയുടെ സാന്നിധ്യമറിയാന്‍ എനിക്ക് സാധിക്കുന്നുണ്ട്. പക്ഷേ, എന്നെ കാത്തിരിക്കുന്ന അമ്മച്ചിയുടെ അടുത്തെത്തി കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കുന്ന അനുഭവം ഒരിക്കലും ഫോണ്‍ വിളിയില്‍ എനിക്ക് ഉണ്ടാകില്ല. ഞാന്‍ പറഞ്ഞതിന്റെ വ്യക്തമായ നിര്‍വചനമിതാണ്.
ഓണ്‍ലൈനിലെ വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുന്നവര്‍ക്കും ഇനി മുതല്‍ അതു മതി എന്ന് ആശ്വസിക്കുന്നവരുമായ ക്രൈസ്തവര്‍ക്ക് ഫാ. ബിനോയ് ആലപ്പാട്ട് നല്‍ക്കുന്ന മറുപടി കാണുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഗ്ലോസ്റ്റർ : അപൂർവങ്ങളിൽ അപൂർവമാണ് ഈ നിയോഗം . എൺപത്തിയൊന്ന് വയസ്സുള്ള തന്റെ അമ്മ അന്നമ്മ വർഗീസ് എഴുതിയ ഇടവകയുടെ സുവനീറിൽ പ്രസിദ്ധീകരിച്ച കവിത അവിചാരിതമായി കണ്ട നിമിഷം മുതൽ ജോണി വർഗീസിന്റെ മനസ്സിലേക്ക് ഓടിയെത്താത്ത ദിവസങ്ങളില്ല. മാതാവിനോടുള്ള ഭക്തിയും കാവ്യഭംഗിയും നിറഞ്ഞു നിന്ന ആ കവിത ജോണിയുടെ മനസ്സിന്റെ വിങ്ങലായപ്പോൾ 13 വർഷമായി യുകെയിലെ ഗ്ലോസ്റ്ററിൽ ജീവിക്കുന്ന ഈ പ്രവാസി മലയാളി ലോക മലയാളി സമൂഹത്തിന്  സമ്മാനിച്ചത് അതുല്യമായ ഒരു ദൃശ്യവിസ്മയ കാഴ്ചയാണ് .

വീട്ടു ചെലവുകൾ മാത്രം ഡയറിയിൽ എഴുതിയിരുന്ന തന്റെ അമ്മ സ്വപ്നത്തിൽ മാതാവിനെ ദർശിച്ചതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെഴുതിയ ഈ മനോഹരമായ കാവ്യം പാടിയിരിക്കുന്നത് ക്രിസ്തീയ ഭക്തിഗാന മേഖലയിലെ സ്വർഗ്ഗീയ ഗായകനായ ക്ലസ്റ്ററാണ്.  ഈ ഗാനത്തിന് അതിമനോഹരമായി ഈണം നൽകിയിരിക്കുന്നത് ജോണിയുടെ ബാല്യകാല സുഹൃത്തും യു എ യിൽ പ്രവാസി മലയാളിയുമായി കഴിയുന്ന കെ എക്സ് രാജേഷ് ആണ്. കഴിഞ്ഞ മുപ്പത്തഞ്ച് വർഷങ്ങളായി ഗായകസംഘാംഗമായിരുന്ന കെ എക്സ് രാജേഷ് ഇപ്പോൾ ഷാർജ പള്ളിയിലെ ഗായസംഘത്തിനെ നയിക്കുകയാണ്. ഈ ഗാനത്തിന് ആശംസകൾ നേർന്ന ഓസ്ട്രയലിലുള്ള ബേബിയച്ചൻ ജോണി വർഗീസിന്റെയും  കെ എക്സ് രാജേഷിന്റെയും സഹപാഠിയായിരുന്നു.

കോവിഡ് കാലത്ത് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഈ ഗാനത്തിന് ദൃശ്യാവിഷ്ക്കാരം നൽകാൻ സാധിച്ചത് പരിശുദ്ധ മാതാവിന്റെ പ്രത്യേക അനുഗ്രഹത്താലാണെന്ന് ജോണി വർഗീസ് മലയാളം യുകെയോട് പറഞ്ഞു . തന്റെ അമ്മയുടെ രചനയുടെ ദൃശ്യാവിഷ്കാരം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ജോണി. സെന്റ് പീറ്റേഴ്സ് ചർച്ച് ഗ്ലോസ്റ്റർ , ഗ്ലോസ്റ്റർ കത്തീഡ്രൽ , പ്രിങ്ക്നാഷ് ആബി ക്രാൻഹാം ഗ്ലോസ്റ്റർ , സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലായാണ് ഈ ഗാനത്തിന്റെ ചിത്രീകരണം യുകെയിലെ പ്രമുഖ വീഡിയോ ഗ്രാഫറായ ബെറ്റർ ഫ്രെയിമ്സിന്റെ സോജി തോമസ് പൂർത്തിയാക്കിയത്. ഈ ഗാനം റെക്കോർഡ് ചെയ്തത് കേരളത്തിലും , മ്യൂസിക്ക് മിക്‌സിംഗ് നടത്തിയത്  യു എ യിലും , ചിത്രീകരണം നടന്നത് ഇംഗ്ളണ്ടിലും , സ്കോട്ട്ലൻഡിലും , ഒസ്‌ട്രേലിയലുമായാണ്.

ഓർമ്മവെച്ച നാൾ മുതൽ എല്ലാദിവസവും ജപമാല ചൊല്ലുന്ന മരിയ ഭക്തയായ തന്റെ അമ്മയ്ക്ക് പരിശുദ്ധ മാതാവിന്റെ പ്രത്യേക അനുഗ്രഹത്താൽ സാധിതമായതാണ് ഈ രചനയെന്നാണ് ജോണി വിശ്വസിക്കുന്നത്. കേരളത്തിൽ കൊച്ചി കടവന്ത്ര സ്വദേശിയായ ജോണിയും ഭാര്യ അനി മേരി ജോസും ഗ്ലോസ്റ്റർ റോയൽ ഹോസ്പിറ്റലാണ് ജോലി ചെയ്യുന്നത്. അന്ന ജോണി, ജോസ് ജോണി, റോസ് ജോണി എന്നിവരാണ് ജോണി – അനി ദമ്പതികളുടെ മൂന്നു കുട്ടികൾ . ജോണിയുടെ മൂത്ത സഹോദരൻ ജോസ് വർഗീസും കുടുംബവും യുകെയിലെ തന്നെ സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്നത്. ചലച്ചിത്ര രംഗത്ത് അസിസ്റ്റന്റ് ഡയറക്റ്ററായി പ്രവർത്തിച്ചിട്ടുള്ള ജോണി വർഗീസിന് സ്വന്തം അമ്മയ്ക്കായി ചിത്രീകരിച്ച ഗാനത്തിന്റെ ഡയറക്റ്ററായി പ്രവർത്തിക്കുവാനുള്ള ഭാഗ്യം കൂടിയാണ് ലഭിച്ചത്.

അമ്മയെ കാത്തിരിപ്പൂ എന്ന അതിമനോഹരമായ ഗാനം ആസ്വദിക്കുവാൻ താഴെയുള്ള യൂട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്യുക .

                        

Singer : Kester                                                                 Music director : K X Rajesh

ബ്രിസ്റ്റോള്‍ മലയാളി സമൂഹം ഒത്തൊരുമിച്ച് ആഘോഷിക്കേണ്ട ചടങ്ങ് കോവിഡ് പശ്ചാത്തലത്തില്‍ ചുരുങ്ങിയപ്പോഴും മധുരം ഒട്ടും കുറയാതെ കുരുന്നുകളുടെ ആദ്യ കുര്‍ബാന സ്വീകരണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അതീവ ജാഗ്രതയോടെയായിരുന്നു കുട്ടികളുടെ ആദ്യ കുര്‍ബാന സ്വീകരണം നടന്നത്. ബ്രിട്ടനില്‍ രണ്ടാം ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതിന് തൊട്ടുമുന്‍പായി ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കുരുന്നുകള്‍. വിശ്വാസത്തിലേക്ക് ആനയിക്കപ്പെടുമ്പോള്‍ ഭാഗ്യവും,അനുഗ്രഹവും ഒരുമിച്ച് തേടിയെത്തുന്നതിന്റെ സൂചനയായി ഈ ചടങ്ങുകള്‍.

ബ്രിസ്റ്റോള്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ വെച്ചാണ് അനുഗ്രഹീതമായ ചടങ്ങുകള്‍ അരങ്ങേറിയത്. എസ്ടിഎസ്എംസിസിയുടെ ആദ്യ കുര്‍ബാന സ്വീകരണത്തിന്റെ മൂന്ന് ഘട്ടങ്ങളില്‍ ഒന്നാം ഘട്ടമാണ് ബ്രിസ്റ്റോള്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ ഇന്നലെ പൂര്‍ത്തിയായത്. ഒന്നാം ഘട്ടത്തില്‍ നാലു പേരാണ് ആദ്യ കുര്‍ബാന സ്വീകരിച്ചത്. അടുത്ത ശനിയാഴ്ച ഏഴു പേരും, പിന്നീടുള്ള ശനിയാഴ്ച മൂന്നുപേരും ആദ്യ കുര്‍ബാന സ്വീകരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ആള്‍ക്കൂട്ടം ഒഴിവാക്കിയുള്ള ചടങ്ങുകള്‍. കോവിഡ് പശ്ചാത്തലത്തില്‍ മൂന്നു കുടുംബത്തെ മാത്രമാണ് ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ അനുവാദമുണ്ടായിരുന്നത്.

അനുഗ്രഹം നിറഞ്ഞൊഴുകിയ ചടങ്ങില്‍ ഫാ. പോള്‍ വെട്ടിക്കാട്ട് മുഖ്യകാര്‍മ്മികനായി. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ മതബോധന ഡയറക്ടര്‍ ഫാ. ജോയ് വയലില്‍ വചന സന്ദേശം നല്‍കി. സിസ്റ്റര്‍ ഗ്രേസ് മേരി , സിസ്റ്റര്‍ ലീന മേരി, ഡീക്കന്‍ ജോസഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എസ്ടിഎംസിസി ട്രസ്റ്റിമാരായ സെബാസ്റ്റ്യയന്‍ ലോനപ്പന്‍, ഷാജി വര്‍ക്കി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ലിജോ പടയാട്ടില്‍ സിനി ലിജോ ദമ്പതികളുടെ മകന്‍ ആന്‍വിന്‍ ലിജോ, ജെയ്‌സണ്‍ പ്രിന്‍സി ദമ്പതികളുടെ മകന്‍ അല്‍ഫോണ്‍സ് ജെയ്‌സന്‍, മനോജ് ലിസമ്മ ദമ്പതികളുടെ മകന്‍ ബെനഡിക്ട് മനോജ്, ജെഗി ജോസഫ് ഷൈനി ജെഗി ദമ്പതികളുടെ മകന്‍ എമില്‍ ജോ ജെഗി എന്നിവരാണ് ഒന്നാം ഘട്ടത്തില്‍ ആദ്യ കുര്‍ബാന സ്വീകരിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും തിളക്കം ഒട്ടും കുറയ്ക്കാതെ അനുഗ്രഹപൂര്‍ണ്ണമായിരുന്നു ആഘോഷങ്ങള്‍. ചടങ്ങുകള്‍ക്ക് ശേഷം ലഘു ഭക്ഷണം ഒരുക്കിയിരുന്നു.

ആദ്യ കുര്‍ബാന സ്വീകരിച്ചവര്‍ക്കുള്ള മൊമന്റോയും, സര്‍ട്ടിഫിക്കറ്റുകളും ഫാ. പോള്‍ വെട്ടിക്കാട്ട് വിതരണം ചെയ്തു. ചടങ്ങില്‍ കുരുന്നുകള്‍ കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു. ക്ലമന്‍സ് നീലങ്കാവിലും, നിഷ ജോര്‍ജ്ജ് തരകനും ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി.

കുട്ടികളെ ആദ്യ കുര്‍ബാനയ്ക്കായി ഒരുക്കിയത് വേദപാഠം അധ്യാപകരായ സിസ്റ്റര്‍ ഗ്രേസ് മേരിയും, ലീന മേരിയുമാണ്. മനോഹരമായ അലങ്കാരങ്ങള്‍ നിറച്ച് പള്ളിയില്‍ വെച്ച് നടന്ന ആദ്യ കുര്‍ബാന ചടങ്ങുകള്‍ കുട്ടികള്‍ക്ക് മനസില്‍ എന്നെന്നും സൂക്ഷിച്ച് വെയ്ക്കുവാന്‍ പോന്ന ഒരു നിധിയായി മാറി. വരുന്ന രണ്ട് ശനിയാഴ്ചകളില്‍ ബാക്കി കുട്ടികളുടെ കുര്‍ബാന സ്വീകരണം നടക്കും. യുകെയിലെ ഏറ്റവും വലിയ കത്തോലിക്കാ സമൂഹമായ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ എല്ലാ വര്‍ഷവും നിരവധി കുട്ടികളാണ് ചടങ്ങില്‍ പങ്കെടുക്കാറുള്ളത്. ഇക്കുറി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത് മൂലം ശ്രദ്ധയോടെ സുരക്ഷ ഉറപ്പാക്കിയാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ജാതിമത വിശ്വാസങ്ങള്‍ക്ക് അതീതമായി മലയാളി സമൂഹത്തിന്റെ മൊത്തം ആഘോഷമായി നടത്താറുള്ള പരിപാടിയാണ് ഈ വിധം ചുരുങ്ങിയത്.

ഷിബു മാത്യൂ
ആരാധനക്രമ വത്സരത്തിലെ പള്ളിക്കൂദാശ കാലഘട്ടത്തിലേയ്ക്ക് പരിശുദ്ധ കത്തോലിക്കാ സഭ പ്രവേശിച്ചിരിക്കുകയാണ്. സഭയെ മഹത്വത്തോട് കൂടെ മിശിഹാ പിതാവായ ദൈവത്തിന്റെ കരങ്ങളില്‍ സമര്‍പ്പിക്കുന്ന ചിന്തയാണ് പള്ളിക്കൂദാശ കാലത്തിന്റെ മുഖ്യ പ്രമേയം.
ആഗോള തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോനാ പള്ളിയില്‍ ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാനമദ്ധ്യേ ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍ നല്‍കിയ വചന സന്ദേശത്തിന്റെ പൂര്‍ണ്ണരൂപമാണ് മലയാളം യുകെ ന്യൂസ് പബ്‌ളീഷ് ചെയ്യുന്നത്.
ദൈവത്തിന് വേണ്ടി കിടിലം കൊള്ളുന്ന ധാര്‍മ്മീകതയുടെ സ്വരം ഇടി മുഴക്കം പോലെ മരുഭൂമിയെയും മനുഷ്യ ഹൃദയങ്ങളേയും കിടിലകൊള്ളിച്ച ശബ്ദം. അത് സ്‌നാപകന്റെതാ. ഈ സ്‌നാപകനേപ്പോലെ ധാര്‍മ്മീകതയുടെ ഉള്‍ക്കിടിലം സമ്മാനിക്കുന്ന അതിശക്തമായ പ്രബോധനം കൈമുതലായി ഉള്ളവനാണ് ഈശോമിശിഹാ എന്ന ഉള്‍ക്കാഴ്ച്ച ഒരു പക്ഷേ അന്യമതസ്തര്‍ക്കും ഉണ്ടാകാം. അതു കൊണ്ടാണ് രാഷ്ട്രപിതാവായ ഗാന്ധിജി പറഞ്ഞത് ക്രിസ്ത്യാനികളെ വേണ്ട വിധത്തില്‍ ആദരിക്കാന്‍ തോന്നുന്നില്ല. എങ്കിലും ക്രിസ്തുവിനെ ആദരിക്കാതിരിക്കാന്‍ എനിക്കാവുന്നില്ല എന്ന്.
ആധുനീകതയില്‍ ജീവിക്കുന്ന ക്രൈസ്തവരും അക്രൈസ്തവരുമായവരുടെ ജീവിതരീതിയുടെ അസ്വഭാവീകത തുറന്നു കാട്ടുന്ന ഒരു സന്ദേശമാണ് ഇന്ന് ദേവാലയത്തില്‍ റവ. ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍ വിശ്വാസികള്‍ക്കായി നല്‍കിയത്.
സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു.
കുറവിലങ്ങാടിന്റെ സുവിശേഷം.

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവത്തിന്റെ മത്സരങ്ങൾക്കുള്ള വിഡീയോ ലഭിക്കേണ്ട അവസാന തിയതി ഇന്ന് സമാപിക്കും. മത്സരത്തിൽ പങ്കെടുക്കുന്നതിന് പേര് രജിസ്റ്റർ ചെയ്തവർക്ക് അവരുടെ രജിസ്‌ട്രേഷൻ നമ്പർ ഇതിനോടകം അയച്ചുകഴിഞ്ഞു. മത്സരാത്ഥികൾക്ക് അവരുടെ രജിസ്റ്റേർഡ് ഈമെയിലിൽ, മത്സരങ്ങൾക്കുള്ള വിഡീയോ എപ്രകാരമാണ് റെക്കോർഡ് ചെയ്യേണ്ടതെന്നും അത് മത്സരങ്ങൾക്ക് അയക്കേണ്ടത് എപ്രകാരമായിരിക്കണമെന്നും അറിയിച്ചിട്ടുണ്ട് .

കഴിഞ്ഞ വർഷങ്ങളിൽനിന്നും വ്യത്യസ്തമായി നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ഈ വർഷം വെർച്വൽ ബൈബിൾ കലോത്സവമാണ് നടത്തുക. പരിമിതമായ സാഹചര്യത്തിൽനിന്നുകൊണ്ട്, എല്ലാവരെയും ഉൾക്കൊള്ളാവുന്ന തരത്തിൽ ഓരോ എയ്‌ജ് ഗ്രൂപ്പുകാർക്കും വ്യത്യസ്തങ്ങളായ മത്സരങ്ങളാണ് രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് ഈ വർഷം സംഘടിപ്പിച്ചിരിക്കുന്നത്. മത്സരങ്ങൾക്ക് പേര് നൽകാനുള്ള അവസാന തീയതി ഒക്ടോബർ പതിനൊന്നിന് സമാപിച്ചിരിന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ കലോത്സവത്തെക്കുറിച്ചും മത്സരങ്ങൾ അയക്കേണ്ട രീതികളെക്കുറിച്ചും കൂടുതലായി അറിയുന്നതിന് ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ വെബ്സൈറ്റ് സന്ദർശിക്കുകയോ ബൈബിൾ അപ്പൊസ്‌തലേറ്റുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു. http://smegbbiblekalotsavam.com/wp-content/uploads/2020/09/CSMEGB-Online-Bible-Kalotsavam-2020-Final-2.9-29.09.2020.pdf

Copyright © . All rights reserved