ഷിബു മാത്യൂ
ഒക്ടോബര്‍ മാസം പരിശുദ്ധ അമ്മയോടുള്ള ആദരവ് സൂചകമായി ജപമാല മാസമായി ക്രൈസ്തവര്‍ ആചരിക്കുന്നു. പരിശുദ്ധ അമ്മയെ ഓര്‍ക്കുമ്പോള്‍ ഓരോ മലയാളിയുടെ മനസ്സിലും ഓടിയെത്തുന്നത് നന്മ നേരുമമ്മ.. വീണ്ണിന്‍ രാജകന്യ… എന്നു തുടങ്ങുന്ന ഗാനമാണ്. ഇതിന് പുറമേ നൂറ് കണക്കിന് ഗാനങ്ങള്‍ മലയാളത്തില്‍ വേറെയുമുണ്ട്. മലയാളത്തിലെ പ്രശസ്തരായ ഗായകര്‍ പാടിയ മരിയഭക്തി ഗാനങ്ങളില്‍ ഏറ്റവും സുന്ദരമായ മുപ്പത്തൊന്നു ഗാനങ്ങള്‍ തിരഞ്ഞെടുത്ത് ജപമാല മാസത്തില്‍ സ്വന്തം ശബ്ദത്തില്‍ പാടിയിരിക്കുകയാണ് യുകെയിലെ നോര്‍ത്തലേര്‍ട്ടണില്‍ താമസിക്കുന്ന മാത്യൂ ജോണ്‍ കണ്ടംകുളങ്ങര. ഒക്ടോബര്‍ ഒന്നുമുതല്‍ മുപ്പത്തൊന്നു വരെയുള്ള ദിവസങ്ങളില്‍ ദിവസവും ഓരോ ഗാനം പാടി റിക്കോര്‍ഡ് ചെയ്ത് യൂ റ്റിയൂബ് ചാനലിലൂടെ പബ്‌ളീഷ് ചെയ്യുകയായിരുന്നു. എല്ലാവരും എല്ലാത്തിനും ഓണ്‍ലൈനിനെ ആശ്രയിക്കുന്ന ഇക്കാലത്ത് പരിശുദ്ധ അമ്മയെ സ്തുതിക്കുന്ന മനോഹരമായ ഈ ഗാനങ്ങള്‍ മലയാളികളുടെ പ്രാര്‍ത്ഥനാമുറികളില്‍ എത്തിക്കാന്‍ കഴിഞ്ഞത് ഒരു അനുഗ്രഹമായി കാണുന്നു. ജപമാല മാസത്തില്‍ മലയാളികളുടെ വീടുകളില്‍ ദിവസവും ചൊല്ലുന്ന ജപമാലയോടൊപ്പം പാടി പ്രാര്‍ത്ഥിക്കാനുള്ള ഒരവസരം കൂടിയാണ് ഈ ഗാനങ്ങളെന്ന് മാത്യൂ പറയുന്നു.
പാരമ്പര്യമായി കിട്ടിയ കഴിവുകളോ, ശാസ്ത്രീയമായ പഠനങ്ങളോ ഒന്നും മാത്യൂവിനില്ല. ഇടവക ദേവാലയമായ ആലപ്പുഴ ജില്ലയിലെ കിഴക്കുംമുറി സെന്റ്
തോമസ് ദേവാലയത്തിലെ അല്‍ത്താരയില്‍ വിശുദ്ധ കുര്‍ബാനയില്‍ കൂട്ടുകാരാടൊപ്പം പാടിയ പരിചയം മാത്രമേ സംഗീത ലോകത്ത് മാത്യുവിന് സ്വന്തമായി ഉള്ളൂ. 2004ല്‍ യുകെയില്‍ എത്തിയതോടെ അതും ഭാഗീകമായി നിലച്ചു. മലയാളികള്‍ യുകെയിലേയ്ക്ക് എത്താന്‍ തുടങ്ങിയതിന്റെ ആദ്യ നാളുകളില്‍ മലയാളത്തിലുള്ള കുര്‍ബാനകളും ശുശ്രൂഷകളും മറ്റും നന്നേ കുറവായിരുന്നു. 2010 ന് ശേഷമാണ് അതിനൊരു മാറ്റമുണ്ടായത്. 2013 ല്‍ ബഹു. പനയ്ക്കല്‍ അച്ചന്റെ നേതൃത്വത്തില്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രം ഡാര്‍ലിംഗ്ടണില്‍ ആരംഭിച്ചപ്പോള്‍ അവിടുത്തെ ആത്മീയ ശുശ്രൂഷകളില്‍ ഗാനങ്ങള്‍ ആലപിക്കാനവസരമൊരുങ്ങി. തുടര്‍ന്നങ്ങോട്ട് യുകെയില്‍ നടന്ന ഒട്ടുമിക്ക ധ്യാനങ്ങളിലും ഗാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
തികഞ്ഞ ഒരു മരിയഭക്തനാണ് മാത്യൂ. ജീവിതത്തില്‍ പല വിധത്തിലുള്ള രോഗങ്ങളും പിടിപെട്ടിരുന്നു. ഏറ്റവും ഒടുവില്‍ കൊറോണയുടെ പിടിയിലും അകപ്പെട്ടു. ആഴ്ച്ചകളോളം അത്യാഹിത വിഭാഗത്തിന്റെ പരിചരണത്തിലായിരുന്നു. മരണത്തെ മുഖാമുഖം കണ്ടയാളാണ് ഞാന്‍. അപ്പോഴൊക്കെ ആശ്വാസമായത് പരിശുദ്ധ അമ്മയുടെ അനുഗ്രഹമാണെന്ന് മാത്യൂ പറയുന്നു. അതില്‍ നിന്ന് ഉള്‍ക്കൊണ്ട പ്രചോദനമാണ് മരിയഭക്തി വളര്‍ത്തുക എന്ന ലക്ഷ്യത്തില്‍ എത്തിച്ചത്. മുപ്പത്തൊന്നു ദിവസങ്ങളിലായി പാടിയ മാതാവിന്റെ ഗാനങ്ങളെല്ലാം മലയാളികള്‍ക്ക് സുപരിചിതമാണ്. ഈ ഗാനങ്ങളുടെ റിക്കോര്‍ഡിംഗും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് മാത്യൂ തന്നെയാണ്. വളരെ പരിമിതമായ സൗകര്യങ്ങളിലാണ് ഇതെല്ലാം പൂര്‍ത്തിയാക്കിയത്. ഈ സംരംഭത്തിന് എല്ലാ പ്രോത്സാഹനവും ചെയ്തത് ഫാ.ജോസ് അന്തിയകുളമാണ്. പരിശുദ്ധ അമ്മയോടുള്ള ഒരു നിയോഗമായി ഈ സംരംഭത്തിനെ കാണുന്നു. മരിയഭക്തി പുതുതലമുറയിലും വളര്‍ത്തുന്നതില്‍ സഭയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യം മാത്രമേ ഇതിനുള്ളൂവെന്ന് മാത്യൂ പറയുന്നു. യുകെയിലെ നോര്‍ത്തലേര്‍ട്ടണിലാണ് മാത്യുവും കുടുംബവും താമസിക്കുന്നത്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയാണ് ജന്മദേശം. ഭാര്യ ജോളി മാത്യൂ, ഡിയോസ, ഡാനിയേല്‍ എന്നിവര്‍ മക്കളാണ്.
ജപമാല നാളില്‍ മാത്യൂ ആലപിച്ച മുപ്പത്തിയൊന്ന് ഗാനങ്ങള്‍ കേള്‍ക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
ബർമിങ്ഹാം : ലോകസുവിശേഷവത്ക്കരണത്തിനായി യൂറോപ്പ് കേന്ദ്രീകരിച്ച് റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ , ഫാ. സോജി ഓലിക്കൽ എന്നിവർ സ്ഥാപിച്ച സെഹിയോൻ യുകെ മിനിസ്ട്രി ഡയറക്ടർ റവ.ഫാ . ഷൈജു നടുവത്താനിയിലിന്റെ നേതൃത്വത്തിൽ 2020 നവംബർ 1 മുതൽ കോവിഡ് 19 ന്റെ പ്രത്യേക പശ്ചാത്തലത്തിൽ ശുദ്ധീകരണാത്മാക്കൾക്കുവേണ്ടി സകല വിശുദ്ധരുടെയും തിരുന്നാൾ ദിനമായ 1 മുതൽ 30 വരെ രാവിലെയും വൈകിട്ടും 3 മണിക്ക് ഇംഗ്ലീഷിലും മലയാളത്തിലും മാറിമാറി കരുണയുടെ ജപമാല യജ്ഞം നടത്തുന്നു .എല്ലാദിവസവും വെളുപ്പിന് 3 മണിക്ക് ഇംഗ്ലീഷിലും ഉച്ചകഴിഞ്ഞ് 3 ന് മലയാളത്തിലും ഓൺലൈനിൽ ശുശ്രൂഷകൾ നടക്കും. ഫാ. നടുവത്താനിയോടൊപ്പം സെഹിയോൻ യുകെ യിലെ പ്രമുഖ ആത്മീയ ശുശ്രൂഷകരും ജപമാലയ്ക്ക് നേതൃത്വം നൽകും.
താഴെപ്പറയുന്ന പ്രത്യേക ലിങ്കുകളിൽ ഓരോരുത്തർക്കും ഇതിൽ നേരിട്ട് പങ്കെടുക്കാവുന്നതാണ് .
മലയാളത്തിലുള്ള പ്രാർത്ഥനകൾ താഴെ പറയുന്ന ലിങ്കിൽ ലഭ്യമാണ്. സമയം : 3 PM
https://line.me/R/ti/g/Mxxtl9MWFI
ഇംഗ്ലീഷിലുള്ള പ്രാർത്ഥനകൾ താഴെ പറയുന്ന ലിങ്കിൽ ലഭ്യമാണ്. സമയം : 3AM
https://line.me/R/ti/g/82uEJeRsra
സെഹിയോൻ യുകെ മിനിസ്ട്രി ഈ പ്രത്യേക ശുശ്രൂഷയിലേക്ക് യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്
തോമസ് 07877 508926.
ഹുസൈൻ മുസ്‌ലിയാർ
വിശ്വഗുരു മുഹമ്മദ് റസൂലുള്ളാഹി (സ) ഒരു പ്രത്യക ജനതയിലേയ്ക്കോ പ്രത്യക കാലത്തേയ്ക്കോ നിയോഗിക്കപ്പെട്ട പ്രവാചകനല്ല,എല്ലാ കാലത്തേക്കും അന്ത്യനാൾ വരെയുള്ള സർവ്വ മനുഷ്യരിലേക്കും നിയോഗിക്കപെട്ടവരാണ്. മനുഷ്യജീവിതത്തിൻ്റെ അഖില മേഖലയ്ക്കും അനുധാവനം ചെയ്യാൻ പറ്റുന്ന ജീവിതമാണ് തിരുദൂതരുടേത്. എറ്റവും നല്ല ഭരണാധികാരി, നല്ലയോദ്ധാവ്, മാതൃക കുടുബനാഥൻ വാത്സല്യനിധിയായ പിതാവ്, അനുചരൻമാർ അവരുടെ ആത്മാവിനെക്കാൾ സ്നേഹിക്കാൻ കാരണമാകുന്ന നിലക്ക് അനുയായികളെ സ്നേഹിച്ചവർ, കാരുണ്യത്തിൻ്റെ അക്ഷയ ഖനി ഇങ്ങനെ എണ്ണിയാൽ തീരാത്ത പ്രത്യകതകളുടെ ഉടമയാണ് പ്രവാചകർ (സ).
കാരുണ്യം വറ്റിപ്പോയ ഈ ആധുനിക ലോകത്ത് സ്വാർത്ഥ താല്പ്പര്യങ്ങൾക്ക് വേണ്ടി യുദ്ധത്തിൻ്റെ പേര് പറഞ്ഞ് അനേകായിരം പിഞ്ച് മക്കളെ അനാഥരാക്കുമ്പോൾ അനാഥ കുട്ടിയുടെ മുന്നിൽ വച്ച് സ്വന്തം മക്കളെ ലാളിക്കരുത്, അത് അവർക്ക് വേദനയുണ്ടാക്കും എന്ന് പഠിപ്പിച്ച നേതാവ്. കള്ളത്തരത്തെയും പൊള്ളത്തരത്തെയും ശക്തിയുക്തം എതിർത്തവർ.
മോഷ്ടിച്ചത് എൻ്റെ മക്കൾ ഫാതിമയാണങ്കിലും കൈ ഞാൻ മുറിക്കും എന്ന് പറയുന്നതിലുടെ നീതിമാനായ ഭരണാധികാരിയെ കാണാൻ കഴിയും. സർവ്വ ഗുണങ്ങളും സമ്മേളിച്ചത് കൊണ്ട് തിരുമേനിയേ പറയാത്ത ഒരു മതാചാര്യരും ചരിത്രകാരൻമാരും കടന്ന് പോയിട്ടില്ല. ശ്രീ നാരായണ ഗുരുവിൻ്റെ പത്ത് ശ്ലോകങ്ങളിൽ ഏഴാമത് ശ്ലോകം തിരുദൂതരെ കുറിച്ചാണ് “പുരുഷാകൃതി പൂണ്ട ദൈവമോ
നര ദിവ്യാ കൃതി പൂണ്ട ധർമ്മമോ
പരമേശ്വര പവിത്രപുത്രനോ
കാരുണ്യവാൻ നബി മണി മുത്ത് രത്നമോ ”
മഹാകവികൾ പാടി “ചിരപ്രവിദ്ധമാം തമസ്സകറ്റുവാൻ ധരയിലേക്ക് ഈശ്വരൻ നിയോഗിച്ച സൂര്യൻ” ഭവിഷ്യ പുരാണത്തിൽ പ്രാവാചകനെ കുറിച്ച് മുന്നറിയിപ്പ് തരുന്നത് കാണുക ” ധർമ്മം നശിച്ച് അധർമ്മം വിളയാടുന്ന കാലം മുഹമ്മദ് എന്ന് പേരുള്ള ഒരു വിദേശി തൻ്റെ അനുചരൻമാരുമായി പ്രത്യക്ഷപെടും” ഇങ്ങനെ തുല്യത ഇല്ലാത്ത വ്യക്തിതത്തിൻ്റെ ഉടമയാണ് മുഹമ്മദു റസൂലുള്ളഹി (സ) ആ തിരുമേനിയുടെ 1495 മത് ജന്മദിനം ലോകമെമ്പാടും ആഘോഷിക്കുന്ന ഈ വേളയിൽ സമാധാനത്തിൻ്റെ തിരുദൂതരുടെ ശരിയായ കാല്പാടുകൾ ലോകം അനുധാവനം ചെയ്തിരുന്നുവെങ്കിൽ ഈ നാട് അശാന്തിയുടെ വിളനിലം ആകുമായിരുന്നില്ല. ഒരു നല്ല ഇന്നിനും നാളേക്കുമായി നമുക്ക് പ്രത്യാശ വെടിയാതിരിക്കാം എല്ലാവർക്കും നബിദിനാശംസകൾ.
ബർമിങ്ഹാം: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന യുവജന ധ്യാനം “സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ ” ഒക്ടോബർ 30 മുതൽ നവംബർ 1 വരെ ഓൺലൈനിൽ നടക്കും. പ്രശസ്ത വചനപ്രഘോഷകനും യുവജന ശുശ്രൂഷകനുമായ റവ. ഫാ.ഷൈജു നടുവത്താനിയിൽ, ബ്രദർ ജോസ് കുര്യാക്കോസ് എന്നിവർ ഇംഗ്ലീഷിൽ നടക്കുന്ന ഈ ധ്യാനത്തിലെ ശുശ്രൂഷകൾ നയിക്കും .
വർത്തമാനകാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാൻ ,നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാർഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയിൽ നയിക്കാൻ ,ഓരോ ഹൃദയങ്ങളിലും ആഴമാർന്ന ദൈവ കരുണയുടെ വാതിൽ തുറക്കാൻ പ്രാപ്തമാക്കുന്ന “സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ ”
30 ന് വെള്ളിയാഴ്ച്ച വൈകിട്ട് 6 മുതൽ രാത്രി 8 വരെയും 31നും 1 നും ശനി , ഞായർ ദിവസങ്ങളിൽ വൈകിട്ട് 5 മുതൽ രാത്രി 9 വരെയുമായിരിക്കും.
AFCMUK.ORG/REGISTER എന്ന ലിങ്കിൽ ഈ ശുശ്രൂഷയിലേക്ക് പ്രത്യേകമായി രജിസ്റ്റർ ചെയ്യേണ്ടതാണ് .
ജീവിത വിശുദ്ധിയെയും സന്മാർഗത്തെയും ലക്ഷ്യമാക്കി നടക്കുന്ന ഏറെ അനുഗ്രഹീതമായ ഈ യുവജന ധ്യാനത്തിലേക്ക് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി മുഴുവൻ യുവജനങ്ങളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
സ്നേഹ : 07443043667.
സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ എല്ലാമാസവും നടക്കുന്ന നൈറ്റ് വിജിൽ 30 ന് വെള്ളിയാഴ്ച നടക്കും.
ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് നടക്കുക . ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിലും സെഹിയോൻ ടീമും നയിക്കുന്ന നൈറ്റ് വിജിൽ രാത്രി 9 മുതൽ 12 വരെയാണ് നടക്കുക.
WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ലൈവ് ആയി കാണാവുന്നതാണ്.ജപമാല ,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന നൈറ്റ് വിജിലിലേക്ക് സെഹിയോൻ യുകെ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ജേക്കബ് 07960 149670.
ബർമിങ്ഹാം : നാളെയുടെ വാഗ്ദാനങ്ങളെ യേശുവിൽ ഐക്യപ്പെടുത്തുവാൻ,അവർ അനുദിനം വിശുദ്ധിയിൽ വളരാൻ, വിശുദ്ധ ജീവിതങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് അഭിഷേകാഗ്നി കാത്തലിക് ചിൽഡ്രൻസ് മിനിസ്ട്രിയുടെയും ലിറ്റിൽ ഇവാഞ്ചലിസ്റ്റിന്റെയും നേതൃത്വത്തിൽ “ഹോളിവീൻ ” ആഘോഷങ്ങൾ സകല വിശുദ്ധരുടെയും തിരുനാളിന്റെ തലേന്ന് (All Saints Day Eve) ഒക്ടോബർ 31 ന് നടക്കുന്നു . ക്രൈസ്തവ മാഹാത്മ്യത്തിന്റെ വളർച്ചയ്ക്കായി ദൈവികേതരസങ്കല്പങ്ങളുടെ പ്രതിരൂപമായ ഹാലോവീൻ ആഘോഷങ്ങൾക്ക് പകരം വിശുദ്ധരുടെയും മാലാഖമാരുടെയും വേഷവിധാനങ്ങളോടെ,ക്രിസ്തുവിന്റെ പടയാളികളാകുവാൻ കുട്ടികളെയും മാതാപിതാക്കളെയും ഉദ്ബോധിപ്പിച്ചുകൊണ്ട് നടക്കുന്ന ഹോളിവീൻ ആഘോഷങ്ങളിലേക്ക്
6 മുതൽ 12 വയസ്സുവരെയുള്ള എല്ലാ കുട്ടികളും വിശുദ്ധരുടെയോ മാലാഖാമാരുടെയോ ക്രിസ്തീയതയ്ക്കു പ്രാമുഖ്യം നൽകുന്ന മറ്റെന്തെങ്കിലും വേഷവിധാനങ്ങളോടെയോ ഓൺലൈനിൽ സൂം ( ZOOM ) ആപ്പ് വഴി പങ്കെടുക്കണമെന്ന് യേശുനാമത്തിൽ അഭ്യർത്ഥിക്കുന്നു . .
കുട്ടികളുടെ അഭിരുചിക്കിണങ്ങിയ ആത്മീയ തലത്തിലുള്ള വിവിധ പ്രോഗ്രാമുകൾ ഉൾപ്പെടുന്ന ഈ ശുശ്രൂഷയിലേക്ക് യുകെ സമയം രാവിലെ 11 മണിക്ക് 87466737421 എന്ന ZOOM ID വഴിയാണ് പങ്കെടുക്കേണ്ടത് .
കൂടുതൽ വിവരങ്ങൾക്ക്
തോമസ് 07877 508926
ഷൈമോൻ തോട്ടുങ്കൽ
പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവത്തിന്റെ മത്സരങ്ങൾക്കുള്ള വിഡീയോ ലഭിക്കേണ്ട അവസാന തീയതി നവംബർ ഒന്ന്. മത്സരത്തിൽ പങ്കെടുക്കുന്നതിന് പേര് രജിസ്റ്റർ ചെയ്തവർക്ക് അവരുടെ രജിസ്‌ട്രേഷൻ നമ്പർ ഇതിനോടകം അയച്ചുകഴിഞ്ഞു . മത്സരാത്ഥികൾക്ക് അവരുടെ രജിസ്റ്റേർഡ് ഈമെയിലിൽ , മത്സരങ്ങൾക്കുള്ള വിഡീയോ എപ്രകാരമാണ് റെക്കോർഡ് ചെയ്യേണ്ടതെന്നും അത് മത്സരങ്ങൾക്ക് അയക്കേണ്ടത് എങ്ങനെ ആയിരിക്കണമെന്നും പ്രതിപാദിച്ചിട്ടുണ്ട്. ഏതെങ്കിലും മത്സരാത്ഥികൾക്ക് ഇതുവരെയും ഇമെയിൽ കിട്ടിയിട്ടില്ലായെങ്കിൽ മിഷൻ കോർഡിനേറ്ററുമായോ രൂപത ബൈബിൾ അപ്പോസ്റ്റോലെറ്റുമായോ ബന്ധപ്പെടേണ്ടതാണ്.
ബൈബിൾ അപ്പോസ്റ്റോലെറ്റുമായി ബന്ധപ്പെടേണ്ട ഇമെയിൽ [email protected] എന്നതാണ്.കഴിഞ്ഞ വർഷങ്ങളിൽനിന്നും വ്യത്യസ്തമായി നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ഈ വർഷം വെർച്യുൽ ബൈബിൾ കലോത്സവമാണ് നടത്തുക . തങ്ങൾ കണ്ടതും കേട്ടതും പഠിച്ചറിഞ്ഞതുമായ വിശ്വാസ സത്യങ്ങളെ പ്രഘോഷിക്കുകയാണ് ഓരോ ബൈബിൾ കലോത്സവത്തിലൂടെയും നടക്കുക . അതിനായി അവരെ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിമിതമായ സാഹചര്യത്തിൽനിന്നുകൊണ്ടാണ് രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് ശ്രമിക്കുന്നത്. എല്ലാവരെയും ഉൾക്കൊള്ളാവുന്ന തരത്തിൽ ഓരോ എയ്‌ജ് ഗ്രൂപ്പുകാർക്കും വ്യത്യസ്തങ്ങളായ മത്സരങ്ങളാണ് ഈ വർഷവും നടത്തുക.
മത്സരങ്ങൾക്ക് പേര് നൽകാനുള്ള അവസാന തീയതി ഒക്ടോബർ പതിനൊന്നിന് സമാപിച്ചിരിന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ കലോത്സവത്തെക്കുറിച്ചും മത്സരങ്ങൾ അയക്കേണ്ട രീതികളെക്കുറിച്ചും കൂടുതലായി അറിയുന്നതിന് ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ വെബ്സൈറ്റ് സന്ദർശിക്കുക . http://smegbbiblekalotsavam.com/wp-content/uploads/2020/09/CSMEGB-Online-Bible-Kalotsavam-2020-Final-2.9-29.09.2020.pdf. ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു .
ലണ്ടനിൽ ഒരു ഗുരുവായൂരപ്പക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ മഹാനവമി വിജയദശമി ആഘോഷങ്ങൾ ഐക്യവേദിയുടെ ഫേസ്ബുക്ക് പേജ് വഴി വിപുലമായി നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളൂന്നു. വിജയത്തിന്‍റേയും ധര്‍മ്മ സംരക്ഷണത്തിന്‍റേയും സന്ദേശമാണ് നവരാത്രി നല്‍കുന്നത്. നവരാത്രി ദിവസങ്ങളിലെ ആദ്യ മൂന്ന് നാള്‍ ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് നാള്‍ ലക്ഷിമിയായും അവസാന മൂന്ന് നാള്‍ സരസ്വതിയായും സങ്കല്‍പ്പിച്ചാണ് പൂജ നടത്തുന്നത്. കേരളത്തില്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്‍ക്കാണ് നവരാത്രി ആഘോഷത്തില്‍ പ്രാധാന്യം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ പ്രതിവർഷം ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള കുരുന്നുകളുടെ വിദ്യാരംഭം ഈ വർഷം നടത്തുവാൻ സാധിക്കുന്നതല്ലെന്നു സംഘടകർ അറിയിച്ചു.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒന്നാം ദിവസം – ഒക്ടോബർ 24 ശനിയാഴ്ച, കേരളത്തിന്റെ തനതു ശാസ്ത്രീയ കലകളിൽ ഒന്നായ നങ്ങ്യാർക്കൂത്ത് ഫേസ്ബുക്ക് ലൈവ് ആയി അവതരിപ്പിക്കുന്നു. കൂടിയാട്ടത്തിന്റെ ഒരു ഭാഗമായും, കൂടിയാട്ടത്തിൽനിന്നു വേറിട്ട് ക്ഷേത്രങ്ങളിൽ ഒരു ഏകാംഗാഭിനയ ശൈലിയായിട്ടും ചെയ്തുവരുന്ന ഒരു കലാരൂപമാണ് നങ്ങ്യാർക്കൂത്ത്.
പ്രശസ്ത നങ്ങ്യാർക്കൂത്ത് കലാകാരി കലാമണ്ഡലം കൃഷ്ണേന്ദു അവതരിപ്പിക്കുന്ന കൂത്തിന് അകമ്പടിയേകുന്നത് പ്രശസ്ത മിഴാവ് കലാകാരൻ കലാമണ്ഡലം ധനരാജനാണ്. കേരള കലാമണ്ഡലം കല്പിതസർവ്വകലാശാലയിൽ നിന്ന് 10 വർഷത്തെ കൂടിയാട്ട പഠനം ബിരുദാനന്തര ബിരുദത്തോടെ പൂർത്തിയാക്കിയ കലാമണ്ഡലം കൃഷ്ണേന്ദുവിന്, സി. അച്ചുതക്കുറുപ്പ് സ്മാരക എൻഡോവ്മെൻ്റ്, കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് സ്കോളർഷിപ്പ്, കെ.പി.നാരായണപ്പിഷാരോടി സ്മാരക സുവർണ്ണ മുദ്ര, ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട് . കേരള കലാമണ്ഡലം കല്പിത സർവ്വകലാശാലയിൽ കൂടിയാട്ടത്തിൽ ഗവേഷണം പൂർത്തിയാക്കി. ഇപ്പോൾ അവിടെ താല്ക്കാലിക അദ്ധ്യാപികയാണ് കലാമണ്ഡലം കൃഷ്ണേന്ദു.

കേരള കലാമണ്ഡലത്തിൽ നിന്ന് പോസ്റ്റുഡിപ്ലോമയോടു കൂടി മിഴാവ് പഠനം പൂർത്തിയാക്കിയ കലാമണ്ഡലം ധനരാജന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് സ്കോളർഷിപ്പ്, കേരള സംഗീത നാടക അക്കാദമി യുവപ്രതിഭാ പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി വേദികളിൽ ചാക്യാർകൂത്ത്, നങ്ങ്യാർ കൂത്ത്, കൂടിയാട്ടം എന്നിവയ്ക്ക് പശ്ചാത്തല വാദകനായി പ്രവർത്തിച്ചിട്ടുള്ളതിനു പുറമെ മിഴാവ് മേളം, മിഴാവിൽ തായമ്പക എന്നിവയും സമകാലിക നാടകാവതരണങ്ങൾക്ക് പിന്നണിയിലും പ്രവർത്തിച്ചിട്ടുണ്ട്.നരസിംഹാവതാരം കഥയെ ആസ്പദമാക്കിയുള്ള സോദാഹരണ പ്രഭാഷണം ഒക്ടോബർ 24 ശനിയാഴ്ച, യുകെ സമയം വൈകിട്ട് 5 മണിക്ക് (ഇന്ത്യൻ സമയം വൈകിട്ട് 9:30) ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഫേസ്ബുക് പേജ് വഴി തത്സമയമായി സംപ്രേക്ഷണം ചെയ്യും.

രണ്ടാം ദിവസം – ഒക്ടോബർ 25 ന്, യുകെ സമയം വൈകിട്ട് 4 മണിക്ക് (ഇന്ത്യൻ സമയം വൈകിട്ട് 8 :30) താനവട്ടത്തിന്റെ തമ്പുരാൻ എന്നറിയപ്പെടുന്ന പ്രശസ്ത കുത്തിയോട്ട സംഗീത സാമ്രാട്ട് ശ്രീ വി വിജയരാഘവകുറുപ്പ് അവതരിപ്പിക്കുന്ന ലളിതാമൃതം സംഗീത സന്ധ്യ തത്സമയം സംപ്രേക്ഷണം ചെയ്യുന്നു.

പേള ശ്രീ ജി ശങ്കരകുറുപ്പില്‍ നിന്നും നാല്‍പ്പതു വര്‍ഷം മുന്‍പ് ശിഷ്യത്വം സ്വീകരിച്ച വിജയരാഘവകുറുപ്പ് ആദ്യകാലത്ത് കുത്തിയോട്ട ചുവടുകലനക്കിയെങ്കിലും പിന്നീട് അദ്ദേഹം കാലത്തിന്‍റെ അനിവാര്യതയെന്നപോലെ കുത്തിയോട്ട കമ്മികൾ രചിച്ചു സംഗീതം നൽകി ഭഗവതികളങ്ങളില്‍ ആലപിച്ചു ഒരു നാടിന്റെ തന്നെ ആത്മാവിലേയ്ക്ക് നിസ്തൂല പ്രകാശം നല്കി വിളങ്ങി കൊണ്ടിരിക്കുന്നു.ഉത്തുംഗമായ രചനാപാടവം, ഉദാത്തമായ സംഗീതസന്നിവേശം, ഉജ്വലവും അനുഗ്രഹീതവുമായ ആലാപനനൈര്‍മല്ല്യത ഇതെല്ലാം ഒത്തൊരുമിച്ച അതുല്യ പ്രതിഭയായ ശ്രീ വി വിജയരാഘവകുറുപ്പ് അനവധി ദേശീയ-വിദേശ പുരസ്കാരങ്ങൾക്കും ഫെല്ലോഷിപ്പുകൾക്കും അർഹനായിട്ടുണ്ട്.

ലോകൈശ്വര്യത്തിനും രോഗമുക്തിക്കും ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നതിനോടൊപ്പം എല്ലാ സഹൃദയരെയും മഹാനവമി-വിജയദശമി ആഘോഷങ്ങളിലേക്ക് ഭഗവത് നാമത്തിൽ സ്വാഗതം ചെയ്യുന്നതായി ലണ്ടൻ ഹിന്ദു ഐക്യവേദിയെ പ്രതിനിധീകരിച്ച് ശ്രീ തെക്കുമുറി ഹരിദാസും, ശ്രീ തേമ്പലത്ത് രാമചന്ദ്രനും അറിയിച്ചു.



ഷൈമോൻ തോട്ടുങ്കൽ
പ്രെസ്റ്റൻ .സഭയെ അറിയുക സഭയെ സ്നേഹിക്കുക; സീറോ മലബാർ സഭയുടെ ചരിത്രം പഠിക്കുവാൻ രൂപതയിലെ ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന നസ്രാണി സഭ ചരിത്ര പഠന മത്സരത്തിന്റെ കവർ ഫോട്ടോ ആകാൻ താല്പര്യമുള്ളവർക്കുവേണ്ടി നടത്തിയ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു . നിരവധി മത്സരാർത്ഥികളിൽനിന്നും വിജയിയായത് രൂപതയിലെ സെന്റ് ബെർണാഡിറ്റ് മിഷൻ ,സൽറ്റലീയിലുള്ള ജോബിൻ ജോർജും കുടുംബവുമാണ് . മത്സരത്തിൽ വിജയിയായ ജോബിൻ ജോർജിന്റെ കുടുംബാഗങ്ങളായ, ഷേമ ജോബിൻ, മാരിബെൽ ജോബിൻ, ഇസബെൽ ജോബിൻ, ക്രിസ് ജോബിൻ എന്നിവർക്ക് ബൈബിൾ അപ്പോസ്റ്റലേറ്റ് ടീമിന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നതിനൊപ്പം മത്സരത്തിൽ പങ്കെടുത്ത എല്ലാകുടുംബങ്ങൾക്കും നന്ദി പറയുന്നതായും രൂപത ബൈബിൾ അപ്പോസ്റ്റോലെറ്റിനുവേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു. സീറോ മലബാർ സഭയിലെ കുടുംബങ്ങൾക്കായിട്ട് നടത്തപ്പെട്ട ഈ മത്സരത്തിന് സിറോ മലബാർ സഭയുടെ പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ചുള്ള ഏറ്റവും പുതിയ കുടുംബ ഫോട്ടോകളാണ് ക്ഷണിച്ചിരുന്നത് . ഈ ഫാമിലി ഫോട്ടോ ആയിരിക്കും തുടർന്നുള്ള നസ്രാണി ചരിത്ര പഠന മത്സരങ്ങളിൽ ഉപയോഗിക്കുക.
നാം ആയിരിക്കുന്ന നമ്മുടെ സഭയുടെ ചരിത്രം അറിയുക എന്നുള്ളത് നമ്മുടെ അവകാശവും ആവശ്യവുമാണ്. ഓരോ സഭയ്ക്കും വ്യത്യസ്തമായ പാരമ്പര്യവും ആരാധനാക്രമവുമാണുള്ളത്. ഓരോ സഭയുടെയും പാരമ്പര്യമനുസരിച്ച് വ്യത്യസ്തമായ ആചാരാനുഷ്ട്ടാനങ്ങളും ആരാധന ക്രമരീതികളുമാണ് ഉള്ളത്. ഈശോമിശിഹായിലൂടെ ദൈവത്തിന്റെ കരുണയും സ്‌നേഹവും രക്ഷയും നമുക്ക് വെളിവാക്കപ്പെട്ടു തന്നു. ഇപ്രകാരം വെളിപ്പെടുത്തപ്പെട്ട മിശിഹാ രഹസ്യം ക്രിസ്തുശിഷ്യന്മാർ ലോകം മുഴുവനിലും പ്രഘോഷിച്ചു. ക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനായ തോമാശ്ലീഹായാണ് ഭാരതത്തിന്റെ മണ്ണിൽ സുവിശേഷം പ്രസംഗിച്ചു നമ്മുടെ സഭ സ്ഥാപിച്ചത് എന്നു പറയുമ്പോൾ നമുക്ക് അഭിമാനിക്കാം. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ചുകൊണ്ട്, ബൈബിൾ കലോത്സവത്തിന്റെയും സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെയും ഫൈനൽ മത്സരങ്ങൾക്ക് ശേഷവും ആയിരിക്കും നസ്രാണി സഭ ചരിത്ര പഠന മത്സരങ്ങൾ ആരംഭിക്കുക. മത്സരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ബൈബിൾ അപ്പോസ്റ്റലേറ്റ് വെബ് സൈറ്റ് വഴി പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ക്രിസ്തുമാർഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ മിന്സ്ട്രിയുടെ സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ ടീം കുട്ടികൾക്കും ടീനേജുകാർക്കുമായി ഒക്ടോബർ മാസത്തിലെ സ്കൂൾ അവധിക്കാലത്ത് 25 മുതൽ 27 വരെയും ( ഞായർ , തിങ്കൾ , ചൊവ്വ ) തുടർന്ന് 28 മുതൽ 30 വരെയും (ബുധൻ , വ്യാഴം , വെള്ളി ) തീയതികളിൽ ഓൺലൈനിൽ സൂം ആപ്പ് വഴി രണ്ട് ധ്യാനങ്ങൾ നടത്തുന്നു.

www.sehionuk.org/register എന്ന വെബ്സൈറ്റിൽ സീറ്റുകൾ രജിസ്റ്റർ ചെയ്യാം.
സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്‌ഡം ടീമുകൾ ശുശ്രൂഷകൾ നയിക്കും . രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 മണിവരെയാണ് 9 വയസ്സുമുതൽ 12 വരെയുള്ള കുട്ടികളുടെ ധ്യാനം . ഉച്ചകഴിഞ്ഞ് 3 മുതൽ വൈകിട്ട് 5 വരെയാണ് 13 വയസ്സുമുതൽ 17 വരെയുള്ള ടീനേജുകാർക്ക് ധ്യാനം നടക്കുക.
കുട്ടികളുടെ ആത്മീയ , മാനസിക വളർച്ചയെ മുൻനിർത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ പ്രോഗ്രാമുകളും ശുശ്രൂഷകളും ധ്യാനത്തിന്റെ ഭാഗമാകും.
കൂടുതൽ വിവരങ്ങൾക്ക് ;
തോമസ് 07877508926.