Spiritual

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
സുന്ദരമായ പ്രബോധനം. ലോകം ഇന്നു വരെ കേട്ടിട്ടില്ലാത്ത വിധത്തിലുള്ള അസന്നിക്തമായ, പ്രാവര്‍ത്തികമാക്കാന്‍ ഇത് സാധ്യമാണോ എന്ന് കേള്‍ക്കുന്നവര്‍ക്ക് ആദ്യമേ തോന്നുന്ന ഒരു പ്രമേയം.
ശത്രുവിനെ സ്‌നേഹിക്കുക.

ആഗോള ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോനാ പള്ളിയില്‍ ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ നല്‍കിയ വചന സന്ദേശത്തിന്റെ പ്രസക്തഭാഗങ്ങളാണിത്. പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

ഈശോയുടെ തിരുഹൃദയത്തിന്റെ അനന്ത സ്നേഹം മാനവരാശിയെ നിത്യ രക്ഷയിലേക്ക് നയിക്കുന്ന സുവിശേഷം പ്രഘോഷിച്ചുകൊണ്ട് ജൂൺ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ നടക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെയിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ , വർത്തമാനകാല പ്രതിബന്ധങ്ങളെയും മഹാമാരിയുടെ പ്രത്യാഘാതത്തെയും യേശുവിൽ അതിജീവിച്ച് ,പ്രത്യാശയുടെ നാളെയെ പകർന്നുകൊണ്ട് ഓൺലൈനിലാണ് ഇത്തവണയും നടക്കുക.

പ്രശസ്‌ത വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ സെഹിയോൻ യുകെയുടെ ഡയറക്ടർ റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന , വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്ന കൺവെൻഷനിൽ ലോക പ്രശസ്ത സുവിശേഷകനും ധ്യാന ഗുരുവുമായ , ഷംഷാബാദ് രൂപതയുടെ മെത്രാൻ അഭിവന്ദ്യ മാർ.റാഫേൽ തട്ടിൽ ,റവ.ഫാ.ഗ്ലാഡ്‌സൺ ഡെബ്രെ OST എന്നിവർ യഥാക്രമം മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ശുശ്രൂഷകളിൽ ‌ പങ്കെടുക്കും .

മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാൻ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും , മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തിയാണ് ഇത്തവണയും കൺവെൻഷൻ നടക്കുക . കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷനിൽ യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.

WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.8894210945 എന്ന ZOOM പ്രയർ ലൈൻ നമ്പർ വഴി സ്പിരിച്വൽ ഷെയറിങ്ങിനും കൺവെൻഷനിലുടനീളം സൗകര്യമുണ്ടായിരിക്കും.

രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് നാളെ 2021 ജൂൺ 12 ശനിയാഴ്ച്ച രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്

ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬

ബിനോയ് എം. ജെ.

ഭൂരിപക്ഷം ആളുകളും വിചാരിക്കുന്നത് ജീവിതത്തിൽ വിജയിച്ച ആളുകളെ അനുകരിച്ചാൽ ജീവിതത്തിൽ വിജയിക്കുമെന്നാണ്. ഇത് ഒരുതരം മഠയത്തരം ആണ്. നമ്മുടെ കുട്ടികൾ മെഡിസിനും, എൻജിനീയറിങ്ങിനും, ബയോടെക്നോളജിക്കും, ബിസിനസ് അഡ്മിനിസ്ട്രേഷനും മറ്റും പോകുവാൻ ഇഷ്ടപ്പെടുന്നതിന്റെ മന:ശാസ്ത്രം ഇതാണ്. അത്തരം ജോലികൾ ചെയ്യുന്നവർ ജീവിതത്തിൽ വിജയിക്കുന്നതായി കാണപ്പെടുന്നു. ഈ കുട്ടികൾക്ക് പ്രസ്തുത വിഷയങ്ങളിൽ താല്പര്യം ഉള്ളതുകൊണ്ടല്ല അവർ അത് പഠിക്കുവാൻ പോകുന്നത്. ഇവർ കാലക്രമത്തിൽ ജീവിതത്തിൽ പരാജയപ്പെടുകയേ ഉള്ളൂ. കാരണം ഇഷ്ടമില്ലാത്ത ജോലികൾ ചെയ്യുന്ന ആർക്കും ജീവിതത്തിൽ വിജയിക്കുവാൻ കഴിയുകയില്ല.

സ്വയം കണ്ടെത്തുന്നവരാണ് ജീവിതത്തിൽ വിജയിക്കുന്നത്. അതിലുമുപരി ഈശ്വരന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് ജീവിതത്തിൽ വിജയിക്കുന്നത്. സ്വയം കണ്ടെത്തുന്നവരാണ് ഈശ്വരന്റെ ഇഷ്ടം നിറവേറ്റുന്നത്. കാരണം ഈശ്വരൻ നമ്മുടെ ഉള്ളിൽ വസിക്കുന്നു. ഇത് ഒരേ സമയം ഒരു കലയും ഒരു ശാസ്ത്രവുമാണ്. സ്വയം കണ്ടെത്തിയ ഒരാളുടെ അല്ലെങ്കിൽ ആത്മസാക്ഷാത്ക്കാരം കിട്ടിയ ഒരാളുടെ സാന്നിധ്യവും സഹായവും നിങ്ങൾക്ക് ആവശ്യമാണ്. അവരുടെ സാന്നിധ്യം തന്നെ വലിയ ഒരു അനുഗ്രഹമാണ്. അത് കിട്ടുന്നവർ വിരളം; അവർ ഭാഗ്യവാന്മാരാണ്. ആത്മസാക്ഷാത്കാരം കിട്ടിയവർ അഥവാ ഗുരുക്കന്മാർ നിങ്ങളെ അൽഭുതകരമായി സഹായിക്കുന്നു. അവർ സാധന ചെയ്യുന്നതിൽ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും, സഹായിക്കുകയും, ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. സാധന പുരോഗമിക്കുന്തോറും നിങ്ങൾ ആത്മസാക്ഷാത്കാരത്തോട് അടുക്കുന്നു. ഒരുനാൾ നിങ്ങൾ അവിടെ എത്തുന്നു, നിങ്ങൾ സത്യം കണ്ടെത്തുന്നു.

മുകളിൽ പ്രസ്താവിച്ചതിൽ നിന്നും സാധന ആത്മസാക്ഷാത്കാരത്തിന് ആവശ്യമാണ് എന്ന് സിദ്ധിക്കുന്നു. എന്താണ് സാധന? നാം, മൃഗ ജന്മങ്ങളിലൂടെയും, പൂർവ ജന്മങ്ങളിലൂടെയും ആർജ്ജിച്ചെടുത്ത തെറ്റായതും നിഷേധാത്മകവുമായ ഗുണങ്ങളെ തിരുത്തി അവിടെ ഭാവാത്മകമായ ഗുണങ്ങളെ വളർത്തിയെടുക്കുന്ന പ്രക്രിയയാണ് സാധന. ഇത് വെല്ലുവിളികളും, കഠിനാധ്വാനവും, സങ്കീർണ്ണതകളും നിറഞ്ഞ ഒരു പ്രക്രിയയാണ്. നിങ്ങളുടെ മനസ്സ് ശുദ്ധിയാകുമ്പോൾ അന്ധകാരം നിങ്ങളിൽ നിന്ന് തിരോഭവിക്കുന്നു. വിജ്ഞാനം നിങ്ങളെ തേടിയെത്തുന്നു. കൃത്യമായി പറഞ്ഞാൽ ഉള്ളിലുള്ള വിജ്ഞാനം പ്രകാശിക്കുന്നു !പുറമേനിന്ന് വിജ്ഞാനം ശേഖരിക്കുന്നതിൽ വലിയ അർത്ഥമില്ല. കാരണം ബാഹ്യ വിജ്ഞാനം ആപേക്ഷികമാണ്. അതിൽ പകുതിയെ സത്യമുള്ളൂ. പകുതി തെറ്റാണ്. എന്നാൽ ഉള്ളിൽ നിന്ന് വരുന്ന വിജ്ഞാനം നിരപേക്ഷികവും സത്യവുമാകുന്നു. അത് കിട്ടിയവർ എല്ലാറ്റിനെയും അറിയുന്നു. അത് കിട്ടണമെങ്കിൽ മനസ്സിനെ സുതാര്യം ആക്കേണ്ടി ഇരിക്കുന്നു. മനസ്സ് ശാന്തമാകുമ്പോൾ അത് സുതാര്യം ആകുന്നു. മനസ്സിനെ ശാന്തമാക്കാൻ ഭാവാത്മകമായും ആരോഗ്യകരമായും ചിന്തിക്കേണ്ടിയിരിക്കുന്നു. ആ ശീലം വളർത്തിയെടുക്കേണ്ടിയിരിക്കുന്നു. ഈ പ്രക്രിയയെ സാധന എന്ന് വിളിക്കുന്നു. സാധന ചിലപ്പോഴൊക്കെ പല ജന്മാന്തരങ്ങളിലൂടെ നീണ്ടേക്കാം. പക്ഷേ നഷ്ട ധൈര്യരാവരുത്. ഒരുനാൾ നിങ്ങൾ പൂർണ്ണതയിൽ എത്തും! നിങ്ങൾ സത്യം കണ്ടെത്തും! അപ്പോൾ മാത്രമേ നിങ്ങൾ ജീവിതത്തിൽ വിജയിച്ചു എന്ന് ആധികാരികമായും ആത്മാർത്ഥമായും പറയുവാൻ നിങ്ങൾക്ക് കഴിയൂ…

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

 

സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെയിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ, വർത്തമാനകാല പ്രതിബന്ധങ്ങളെയും മഹാമാരിയുടെ പ്രത്യാഘാതത്തെയും യേശുവിൽ അതിജീവിച്ച് പ്രത്യാശയുടെ നാളെയെ പകർന്നുകൊണ്ട് ജൂൺ 12 ന് ഓൺലൈനിൽ നടക്കും. പ്രശസ്‌ത വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ സെഹിയോൻ യുകെയുടെ ഡയറക്ടർ റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന, വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്ന കൺവെൻഷനിൽ ലോക പ്രശസ്ത സുവിശേഷകനും ധ്യാന ഗുരുവുമായ ഷംഷാബാദ് രൂപതയുടെ മെത്രാൻ അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ, റവ.ഫാ.ഗ്ലാഡ്‌സൺ ഡെബ്രെ ഒഎസ് റ്റി എന്നിവർ യഥാക്രമം മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ശുശ്രൂഷകളിൽ ‌ഇത്തവണ പങ്കെടുക്കും .

മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാൻ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും, മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തിയാണ് ഇത്തവണയും ഓൺലൈനിൽ കൺവെൻഷൻ നടക്കുക. കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷനിൽ യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ. 12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.

WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്. 8894210945 എന്ന സൂം പ്രയർ ലൈൻ നമ്പർ വഴി സ്പിരിച്വൽ ഷെയറിങ്ങിനും കൺവെൻഷനിലുടനീളം സൗകര്യമുണ്ടായിരിക്കും.

രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട്, ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന, വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് 2021 ജൂൺ 12 ശനിയാഴ്ച്ച രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്

ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬

സ്പിരിച്ച്വല്‍ ഡെസ്‌ക്ക്.
പരിശുദ്ധ കത്തോലിക്കാ സഭ ജൂണ്‍ പതിനൊന്നിന് ഈശോയുടെ തിരുഹൃദയ തിരുനാള്‍ ആഘോഷിക്കുകയാണ്. തിരുനാളിനുള്ള ഒരുക്കമായി ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ പത്ത് ദിവസത്തെ തിരുഹൃദയ ധ്യാനം നടത്തപ്പെടുന്നു. രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ നേതൃത്വം കൊടുക്കുന്ന തിരുഹൃദയ ധ്യാനം 2021 നയിക്കുന്നത് പ്രശസ്ത വചന പ്രഘോഷകയും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നവ സുവിശേഷവത്കരണ കമ്മീഷന്‍ ചെയര്‍പേഴ്‌സണുമായ റവ.സി. ആന്‍മരിയ SH ആണ്. തിരുഹൃദയ സഭയുടെ പാലാ പ്രൊവിന്‍സ് അംഗമാണ്.

ജീവിതത്തിന്റെ വിവിധങ്ങളായ മേഖലകളില്‍ ആശ്വാസവും സ്‌നേഹവും തരുവാന്‍ തുറന്നു വെച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയം നമ്മുടെ മുമ്പിലുണ്ട്. മത്താ 11 28, 29. അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങള്‍ എല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍. ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീത ഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍ നിന്ന് പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍ നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ബുദ്ധിമുട്ടുകളും ഭാരങ്ങളും ഉത്ഖണ്ഡകളും വേദനകളും നിറഞ്ഞ നമ്മുടെ ജീവിതത്തിന്റെ എല്ലാ വഴികളേയും ഈശോയുടെ തിരുഹൃദയത്തിലേയ്ക്ക് പൂര്‍ണ്ണമായി സമര്‍പ്പിക്കാം. ഈ സുവിശേഷ വചനത്തെ ആസ്പദമാക്കിയാണ് പത്ത് ദിവസത്തെ ധ്യാനം രൂപപ്പെടുത്തിയിരിക്കുന്നത്. സൂംമില്‍ നടക്കുന്ന ധ്യാനം ദിവസവും വൈകുന്നേരം 7.25 ന് കൊന്ത നമസ്‌ക്കാരത്തോടെ ആരംഭിക്കും. തുടര്‍ന് 8 മണി മുതല്‍ വചന ശുശ്രൂഷയും ആരാധനയും നൊവേനയും നടക്കും. 9 മണിക്ക് ശുശ്രൂഷകള്‍ അവസാനിക്കും.

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് സ്‌നേഹവും ആശ്വാസവും സ്വീകരിക്കാന്‍ ഒരുങ്ങാം. എല്ലാ കുടുംബങ്ങളും തിരുഹൃദയത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ളതാണ്. തിരുഹൃദയത്തില്‍ അഭയം തേടാം. സാധിക്കുന്നിടത്തോളം ആളുകള്‍ ധ്യാനത്തില്‍ പങ്ക് ചേര്‍ന്ന് തിരുഹൃദയ തിരുനാളിന്
ആത്മീയമായി ഒരുങ്ങാന്‍ എല്ലാ കത്തോലിക്കാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി സി.ആന്‍മരിയ SH അറിയ്ച്ചു.

സൂം മില്‍ നടക്കുന്ന തിരുഹൃദയ ധ്യാനത്തില്‍ പങ്ക് ചേരാനുള്ള വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
Meeting ID: 912 2544 1279
Pass code: 1947

ബിനോയ് എം. ജെ.

‘സത്യം’ എന്നും ‘,മഹത്വ’മെന്നും, ‘ഹിരണ്യഗർഭൻ’ എന്നും, ‘ആദിസങ്കൽപം’ എന്നും മറ്റും വിളിക്കപ്പെടുന്ന ആത്മതത്വം എന്ന ആശയം ഒരു വ്യക്തിയുടെ ആദ്ധ്യാത്മിക ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിൽ നന്നായി പരിഗണിക്കപ്പെടുന്നു. അത് ലഭിച്ചവൻ എല്ലാം അറിഞ്ഞു കഴിഞ്ഞു; ഈശ്വരനെ ദർശിച്ചു കഴിഞ്ഞു. പിന്നെ അവന് ദുഃഖങ്ങൾ ഇല്ല. പ്രാരാബ് ധങ്ങൾ ഇല്ല; ആശയക്കുഴപ്പങ്ങൾ ഇല്ല. പ്രകൃതി അയാൾക്കുവേണ്ടി വീണ്ടും ചങ്ങലകൾ ഒരുക്കുന്നില്ല. അയാൾ സ്വാതന്ത്ര്യം സമ്പാദിച്ചിരിക്കുന്നു. അത് ലഭിച്ചാൽ പിന്നെ ഭൂമിയെ മുഴുവൻ ലഭിച്ചാലും അതിന് തുല്യം ആകുന്നില്ല എന്ന് യോഗികൾ പറയുന്നു.

യോഗികളിൽ പോലും ആത്മതത്വം ലഭിച്ച് മടങ്ങിയെത്തുന്നവർ വിരളം. നിർവിതർക്കസമാധിയിൽ ആണ് ആത്മതത്വം ലഭിക്കുന്നത്. അത് കണ്ടെത്തുന്നവരിൽ ചിലർ അപ്പോൾ തന്നെ ഈശ്വരനിൽ ശാശ്വതമായി ലയിക്കുന്നു. മറ്റു ചിലരാവട്ടെ തങ്ങൾ കണ്ടത് മറ്റുള്ളവർക്ക് വിവരിച്ചു കൊടുക്കുവാനായി മടങ്ങിവരുന്നു. ഇവരെ ജഗദ് ഗുരുക്കന്മാരെന്നും അവതാരങ്ങൾ എന്നും വിളിക്കുന്നു. ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശ്രേഷ്ഠരായ ആധ്യാത്മിക ഗുരുക്കന്മാർ ഈ വിഭാഗത്തിൽ പെടുന്നവരാണ്. ശ്രീബുദ്ധനും, ശങ്കരാചാര്യരും, വിവേകാനന്ദനും, ചട്ടമ്പിസ്വാമികളും, ശ്രീനാരായണഗുരുവും മറ്റും ഇവിടെ എത്തിച്ചേർന്നവരിൽ ചിലർ മാത്രമാണ്. ഭാരത വർഷത്തിൽ ഇത്തരത്തിലുള്ള ആയിരക്കണക്കിന് ഗുരുക്കൻമാർ ജീവിച്ചിരുന്നിട്ടുണ്ട്. ഈശ്വരനെ ലോകത്തിന് കാട്ടിക്കൊടുക്കുക എന്നുള്ളതാണ് അവരുടെ നിയോഗം. ഇവരെക്കൂടാതെ ഈശ്വരദർശനം സാധാരണക്കാരെ കൊണ്ട് സാധിക്കുകയില്ല. ജീവിതയാഥാർത്ഥ്യങ്ങളാകുന്ന കടും പാറകൾ പൊട്ടിച്ചുണ്ടാക്കിയ രാജപാതകൾ ഈശ്വരനിലേക്ക് സഞ്ചരിക്കാനായി അവർ നമുക്കായി ഒരുക്കിയിടുന്നു. ആ വഴികളിൽ അവർ അവിടവിടെയായി വഴി വിളക്കുകൾ ആയി തെളിയുന്നു.

ഗുരുക്കന്മാരില്ലാതെ ആർക്കും സത്യസാക്ഷാത്കാരം സാധ്യമല്ല. ആദി ഗുരുവായി പരിഗണിക്കപ്പെടുന്ന പരമശിവൻ തൊട്ട്, ആ ഗുരു-ശിഷ്യ പരമ്പര ഒരു ചങ്ങലയിലെ കണ്ണികൾ എന്ന മാതിരി ഇന്നും തുടർന്നുപോരുന്നു. വരും കാലങ്ങളിൽ അത് തുടരുകയും ചെയ്യും. എന്നാൽ പാശ്ചാത്യ ചിന്താ പദ്ധതിയെ പിന്തുടരുന്ന ഒരാൾ പോലും, അയാൾ തത്വചിന്തകൻ ആകട്ടെ ശാസ്ത്രകാരൻ ആകട്ടെ, അത്യുന്നതമായ ഇത്തരമൊരു പദത്തിലേക്ക് എത്തിച്ചേർന്നതായി നാം കാണുന്നില്ല. സത്യാന്വേഷണത്തിൽ അവർ തുടക്കക്കാർ മാത്രമാണ്. പാശ്ചാത്യലോകം എന്ന് ഈശ്വരനെയും സത്യത്തെയും കണ്ടെത്തുമെന്ന് നമുക്ക് പ്രവചിക്കാനാവില്ല. എന്നിരുന്നാലും ഭാരതീയ ചിന്താപദ്ധതിയെ ഉപേക്ഷിച്ചു കൊണ്ട് അവർക്ക് അതിൽ വിജയം കണ്ടെത്താനാവില്ല. വരും യുഗങ്ങളിൽ പാശ്ചാത്യ- ഭാരതീയ ചിന്തകൾ ലയിച്ചുചേർന്ന് ഒരൊറ്റ ചിന്താപദ്ധതി ആയി മാറുമെന്നും അന്ന് ലോകത്തിൽ ധർമ്മവും ജ്ഞാനവും പുലരും എന്നും നമുക്ക് പ്രത്യാശിക്കാം.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

 

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
പല ദൈവങ്ങളില്‍ വിശ്വസിക്കുന്നയാളുകള്‍ ലോകത്തിലുണ്ട്. എല്ലാവരേയും ദൈവങ്ങളായി കാണുന്ന കാഴ്ച്ചപ്പാടുള്ള ഒരു സംസ്‌കാരത്തില്‍ ജീവിക്കുന്നവരാണ് ഭാരതീയരായ നമ്മള്‍. വളരെയധികം ദൈവങ്ങളും നമ്മുടെ നാട്ടിലുണ്ട്…..

പരിശുദ്ധ ത്രീത്വത്തിന്റെ തിരുന്നാള്‍ ആചരിക്കുന്ന ഇന്ന് കുറവിലങ്ങാട് പള്ളിയില്‍ ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ നല്‍കിയ വചന സന്ദേശത്തിന്റെ പ്രസക്തഭാഗങ്ങളാണിത്. പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

 

തന്നെ ഭയപ്പെടുകയും തന്റെ കാരുണ്യത്തിൽ പ്രത്യാശവയ്ക്കുകയും ചെയ്യുന്നവരിലാണ് കർത്താവ് പ്രസാദിക്കുന്നത് ” (സങ്കീർത്തനങ്ങൾ 147:11). സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ എല്ലാമാസവും നടക്കുന്ന നൈറ്റ്‌ വിജിൽ 30 ന് വെള്ളിയാഴ്ച നടക്കും. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് നടക്കുക .

പ്രശസ്ത വചനപ്രഘോഷകനും സെഹിയോൻ യുകെ ഡയറക്ടറുമായ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന നൈറ്റ് വിജിൽ യുകെ സമയം രാത്രി 9 മുതൽ 12 വരെയാണ് നടക്കുക. സെഹിയോൻ യുകെ ടീമും ഫാ.നടുവത്താനിയിലിനൊപ്പം ശുശ്രൂഷകളിൽ പങ്കെടുക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.

WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ലൈവ് ആയി കാണാവുന്നതാണ്. ജപമാല, വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന ഏറെ അനുഗ്രഹീതമായ നൈറ്റ് വിജിൽ ശുശ്രൂഷകളിലേക്ക് സെഹിയോൻ യുകെ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

താഴെപ്പറയുന്ന സൂം ഐഡി വഴി പ്രത്യേകമായുള്ള പ്രാർത്ഥനയ്ക്കും അവസരമുണ്ടായിരിക്കും .
8894210945

കൂടുതൽ വിവരങ്ങൾക്ക്

ജേക്കബ് വർഗീസ് 07960149670.

ബിനോയ് എം. ജെ.

ഞാൻ ജീവിതത്തിൽ ആദ്യമായി പഠിക്കുന്ന തത്വങ്ങളിൽ ഒന്ന് സമത്വവാദമാണ്. അതിൽനിന്ന് ഞാനിന്നും പുതിയ പാഠങ്ങൾ പഠിക്കുന്നു. സമത്വം ഒരു യാഥാർഥ്യവും അസമത്വം ഒരു തോന്നലുമാണ്. സമൂഹത്തിൽ എവിടെ നോക്കിയാലും നാം കാണുന്നത് അസമത്വമാണ്. ഈ അസമത്വത്തിലും സമത കണ്ടെത്തുന്നവൻ ആണ് ഉത്തമനായ യോഗി. അസമത, മായയും സമത്വം സത്യവുമാണ്.

ഉത്കർഷതയും അപകർഷതയും തോന്നൽ മാത്രമാണ്. ഒന്ന് മറ്റൊന്നിലേക്ക് നയിക്കുന്നു. ഇന്ന് നിങ്ങൾക്ക് ഉത്കർഷത തോന്നുന്നുണ്ടെങ്കിൽ നാളെ അപകർഷത ആകും തോന്നുക. സുഖ, ദുഃഖങ്ങൾ ജീവിതത്തിൽ മാറിമാറി വരുന്നു. എല്ലാം അസമതയുടെ പരിണതഫലങ്ങൾ ആണ്. എന്നാൽ നിങ്ങൾക്ക് നല്ല ഒരു തലച്ചോർ ഉണ്ടെങ്കിൽ ഈ അസമതയിലും ഒരു സമത്വം കണ്ടെത്താനാകും. അതാണ് പ്രകൃതി നിങ്ങളിൽനിന്ന് ആവശ്യപ്പെടുന്നതും. അത്തരം വ്യക്തികളെ പരമഹംസർ എന്നാണ് ഭാരതീയ തത്ത്വചിന്തയിൽ വിളിക്കുക. പരമഹംസർ ആയവൻ ജീവിതത്തിൽ വിജയിച്ചു കഴിഞ്ഞു. അയാൾ ഈശ്വരനെ ദർശിച്ചിരിക്കുന്നു. പൂച്ചയുടെയും പട്ടിയുടെയും മുന്നിൽ വീണു കിടന്നാരാധിക്കുവാനും അയാൾക്ക് മടിയുണ്ടാകില്ല.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഒരിക്കൽ അസമത്വം സമൂഹത്തിൽ നിലനിന്നിരുന്നെങ്കിൽ പിന്നീട് ഒരു കാലത്തും അവിടെ സമത്വം വരാൻ പോകുന്നില്ല . ഉദാഹരണത്തിന് സ്ത്രീകൾ വളരെ കാലങ്ങളായി അടിച്ചമർത്തപ്പെട്ടു വരികയാണെങ്കിൽ വരുംകാലങ്ങളിൽ അവർ അധികാരവും മേൽക്കോയ്മയും കൈവരിക്കും. തൊഴിലാളികൾ വളരെ കാലങ്ങളായി അടിച്ചമർത്തപ്പെട്ടു വരുന്നു. അതിനാൽ സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് വ്യവസ്ഥ വരുമ്പോൾ അവരായിരിക്കും ഭരണാധികാരികൾ. നോക്കൂ ഒരിക്കലും അസമത്വത്തിൽ നിന്നും സമത്വം ഉണ്ടാകുന്നില്ല. അസമത കൂടുതൽ അസമതയെ ജനിപ്പിക്കുന്നു. അതാകുന്നു പ്രകൃതിയുടെ സ്വരൂപം. അസമതയുടെ പ്രകൃതത്തെ മാറ്റുവാനേ നമുക്ക് കഴിയൂ അസമത്വത്തെ മാറ്റുവാൻ കഴിയില്ല. സാമ്പത്തിക അസമത്വം പരിഹരിക്കുമ്പോൾ രാഷ്ട്രീയ അസമത്വം വരുന്നു. രാഷ്ട്രീയ അസമത്വം പരിഹരിക്കുമ്പോൾ വൈജ്ഞാനിക അസമത്വം വരുന്നു.

ആയതിനാൽ അസമത്വത്തിൽ സമതയെ ദർശിക്കുവാൻ ശ്രമിക്കുവിൻ. ആഗ്രഹങ്ങൾ നിലനിൽക്കുന്നത് അസമത്വ ബോധം ഉള്ളിടത്താണ്. സമത്വബോധം ഉള്ളയാൾ ആഗ്രഹങ്ങളുടെ പുറകെ പോവുകയില്ല. അയാൾ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് സ്വാർഥമോഹത്തിനുവേണ്ടി ആയിരിക്കുകയില്ല. മറിച്ച് അത് നിഷ്കാമകർമ്മം ആയിരിക്കും. അസംതൃപ്തി നിങ്ങളുടെ മനസ്സിൽ പ്രവേശിക്കാതെ ഇരിക്കട്ടെ. പകരം എല്ലാ സാഹചര്യങ്ങളിലും തുല്യതയും സമതയും ദർശിക്കുവിൻ. ഇക്കരെ നിൽക്കുമ്പോൾ അക്കരപ്പച്ച എന്ന് തോന്നാം. അത് മായയാണെന്ന് അറിഞ്ഞു കൊള്ളുവിൻ

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

 

ഷിബു മാത്യൂ.
നിത്യജീവനുവേണ്ടി നീ എന്താണ് സമ്പാദിക്കുന്നത്?? ഏത് ആത്മാവാണ് നിന്നില്‍ വസിക്കുന്നത്? മിശിഹായുടെ ആത്മാവില്ലാത്തവന്‍ മിശിഹായ്ക്കുള്ളതല്ല. നീ ഈശോയുടെ ശരീരത്തിന്റെ ഭാഗമായി ജീവിക്കണം. പന്തക്കുസ്താ തിരുനാള്‍ ശുശ്രൂഷയിലെ ദിവ്യബലി മദ്ധ്യേ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നല്‍കിയ വചന സന്ദേശത്തിന്റെ പ്രസക്തഭാഗങ്ങളാണിത്.

പന്തക്കുസ്താ തിരുനാളിനൊരുക്കമായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ പത്ത് ദിവസത്തെ വചന ധ്യാനവും അഭിഷേകാരാധനയും മെയ് പതിമൂന്ന് വ്യാഴാഴ്ച മുതല്‍ ആരംഭിച്ചിരുന്നു. രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ സൂം മിലാണ് ധ്യാനം നടന്നു കൊണ്ടിരിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം ഏഴ് മണിക്ക് കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്ന വചന സന്ദേശം 9.00 മണിക്ക് അഭിഷേകാരാധയും ആശീര്‍വാദത്തോടും കൂടെയാണ് അവസാനിച്ചിരുന്നത്. മെയ് പതിമൂന്ന് മുതല്‍ ആരംഭിച്ച ധ്യാനത്തിന് വചന സന്ദേശം നല്‍കിയത്
റവ. ഫാ. ജോസഫ് എടാട്ട് VC ഡിവൈന്‍ ധ്യാനകേന്ദ്രം മുരിങ്ങൂര്‍, റവ. ഡോ. ആന്റണി പറങ്കിമാലില്‍ VC വിന്‍സഷ്യന്‍ ധ്യാനകേന്ദ്രം ഉഗാണ്ട, എന്നിവരെ കൂടാതെ രൂപതയിലെ ബഹുമാനപ്പെട്ട വൈദീകരായ ഫാ. തോമസ് അറത്തില്‍ MST, ഫാ. ടോമി എടാട്ട്, ഫാ. ജോസ് മൂലെച്ചേരി VC, ഫാ. ജോസ് അന്തിയാകുളം MCBS, മോണ്‍. ആന്റണി ചുണ്ടെലിക്കാട്ട്,റവ സി. ആന്‍മരിയ SH എന്നിവരാണ്.
ഒരുക്ക ദിവസമായി 24 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന ശനിയാഴ്ച്ച രാവിലെ 6 മണി മുതല്‍ ഞായറാഴ്ച്ച രാവിലെ 6 മണി വരെ നടന്നു. ഒമ്പതാം ദിവസമായ ശനിയാഴ്ച്ച വൈകിട്ട് 7.30ന് പ്രശസ്ത യുവജന ധ്യാനഗുരു
ഫാ. ബിനോജ് മുളവരിക്കല്‍ വചന സന്ദേശം നല്‍കി.
സമാപന ദിവസമായ ഇന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആഘോഷമായ ദിവ്യബലിയര്‍പ്പിച്ച് വിശ്വാസി സമൂഹത്തിന് സന്ദേശം നല്‍കി. തുടര്‍ന്ന് അഭിഷേകാരാധന നടന്നു. സമാപനാശീര്‍വാദത്തോടെ പന്തക്കുസ്താ തിരുനാളിന്റെ ശുശ്രൂഷകള്‍ അവസാനിച്ചു.
സ്പിരിച്ച്വല്‍ ഡെസ്‌ക് മലയാളം യുകെ.

RECENT POSTS
Copyright © . All rights reserved