Sports

ഗോള്‍ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ മികച്ച സ്കോറിലേക്ക്. 7 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 508 റണ്‍സെടുത്തിട്ടുണ്ട്. മൂന്ന് വിക്കറ്റിന് 399 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യയ്ക്ക് നാലു വിക്കറ്റുകളാണ് നഷ്ടമായത്. 153 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയേയും 47 റണ്‍‍സെടുത്ത അശ്വിനേയും നുവാന്‍ പ്രദീപ് പുറത്താക്കി. ഇതോടെ മല്‍സരത്തില്‍ പ്രദീപിന്റെ വിക്കറ്റ് നേട്ടം അഞ്ചായി. അജിങ്ക്യ രഹാനെ 57ഉം വൃദ്ധിമാന്‍ സാഹ 16 റണ്‍സെടുത്തും മടങ്ങി.

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ഓപ്പണർ ശിഖർ ധവാന്റെ സെഞ്ചുറി മികവിൽ ഇന്ത്യ 200 റൺസ് കടന്നു. കരിയറിലെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയാണ് ധവാൻ നേടിയത്. 54 ഓവർ പിന്നിടുമ്പോൾ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 280 റൺസെന്ന നിലയിലാണ്.

 

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 12 റൺസെടുത്ത ഓപ്പണർ അഭിനവ് മുകുന്ദിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. നുവാൻ പ്രദീപിനാണ് വിക്കറ്റ്. സെഞ്ചുറി നേടിയ ശിഖർ ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് രണ്ടാമത് നഷ്ടമായത്. ധവാൻ 168 പന്തിൽ 190 റൺസെടുത്തു. അർധ സെഞ്ചുറിയുമായി ചേതേശ്വർ പൂജാരയും (72) ക്രീസിലുണ്ട്. കെ.എൽ.രാഹുലിനു പകരം തമിഴ്നാട് താരം അഭിനവ് മുകുന്ദിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹാർദിക് പാണ്ഡ്യയുടെ ടെസ്റ്റ് അരങ്ങേറ്റമെന്ന പ്രത്യേകതയും ഈ മൽസരത്തിനുണ്ട്.

 

ടീം ഇന്ത്യ: ശിഖർ ധവാൻ, അഭിനവ് മുകുന്ദ്, ചേതേശ്വർ പൂജാര, വിരാട് കോഹ്‍ലി, അജിങ്ക്യ രഹാനെ, ഹാർദിക് പാണ്ഡ്യ, വൃദ്ധിമാൻ സാഹ, ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്.

നീന്തല്‍ കുളത്തിൽ മൈക്കൽ ഫെൽപ്സിന് മനുഷ്യ വംശത്തിൽ എതിളികളില്ല. അതുകൊണ്ടു തന്നെ കടൽ ഭരിക്കുന്ന സ്രാവുമായി ഏറ്റുമുട്ടിയിരിക്കുകയാണ് നീന്തൽ കുളത്തിലെ സ്വർണ മത്സ്യം. ദക്ഷിണാഫ്രിക്കയില്‍ ആണ് നീന്തല്‍ മത്സരം നടന്നത്.

ഫെല്‍പ്‌സും സ്രാവും ട്രാക്കിൽ. ഒരു കന്പിവേലിക്കപ്പുറവും ഇപ്പുറവും രണ്ട് പേരും ആഞ്ഞു നീന്തി. കടുത്ത പോരാട്ടത്തിനൊടുവിൽ ഇഞ്ചോടിഞ്ച് വ്യത്യാസത്തില്‍ ഫെല്‍പ്‌സിനെ തോല്‍പ്പിച്ച് സ്രാവ് സ്വര്‍ണം നേടി. രണ്ട് സെക്കന്റ് വ്യത്യാസത്തിൽ മാത്രമായിരുന്നു സ്രാവ് ആദ്യം ഫിനിഷ് ചെയ്തത്. 100 മീറ്റര്‍ നീന്താന്‍ സ്രാവ് 36.1 സെക്കന്റെടുത്തപ്പോള്‍ ഫെല്‍പ്‌സിന് 38.1 സെക്കന്റ് വേണ്ടി വന്നു.

‘ഫെല്‍പ്‌സ് വേഴ്‌സസ് ഷാര്‍ക്ക്: ദ ബാറ്റില്‍ ഫോര്‍ ഓഷ്യന്‍ സുപ്രീമസി’ എന്ന പേരില്‍ ഡിസ്‌കവറി ചാനലാണ് മത്സരം സംഘടിപ്പിച്ചത്. ഗ്രേറ്റ് ഗോള്‍ഡ് vs ഗ്രേറ്റ് വൈറ്റ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയിലും ഈ മത്സരം ചര്‍ച്ചയായിരുന്നു.

മൈനസ് 53 ഡിഗ്രിയോളം തണുത്ത വെള്ളത്തില്‍ അതീവ സുരക്ഷസംവിധാനത്തോടെയാണ്‌ മത്സരം സംഘടിപ്പിച്ചത്. ഇതിന് അനുസരിച്ചുള്ള സ്വിം സ്യൂട്ടായിരുന്നു ഫെല്‍പ്‌സ് ധരിച്ചത്. മോണോഫിനും (നീന്തുന്ന സമയത്ത് ധരിക്കുന്ന മത്സ്യത്തിന്റെ വാലു പോലെയുള്ള സാധനം) ഒരു മില്ലിമീറ്റര്‍ കട്ടിയുള്ള വെറ്റ് സ്യൂട്ടുമണിഞ്ഞാണ് ഫെല്‍പ്‌സ് നീന്തിയത്. ആദ്യ 25 മീറ്ററില്‍ സ്രാവും ഫെല്‍പ്‌സും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സ്രാവ് ഫെല്‍പ്‌സിനെ മറികടന്നു.

സാധാരണഗതിയില്‍ സ്രാവിന് ഒരു മണിക്കൂറില്‍ 25 മൈല്‍ എന്ന കണക്കില്‍ നീന്താനാകും. അതേസമയം ഫെല്‍പ്‌സിന് ഒരു മണിക്കൂറില്‍ ആറു മൈലാണ് നീന്താനാകുക. ഈ തോല്‍വിയോടെ വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി മത്സരശേഷം ഫെല്‍പ്‌സിന്റെ ട്വീറ്റ് വന്നു. അടുത്ത തവണ മത്സരം ചൂടുവെള്ളത്തിലാകാം എന്നാണ് ഫെല്‍പ്‌സിന്റെ ട്വീറ്റ്.

അമേരിക്കന്‍ നീന്തല്‍ ഇതിഹാസമായ ഫെല്‍പ്‌സിന്റെ അക്കൗണ്ടില്‍ 28 ഒളിമ്പിക് മെഡലുകളുണ്ട്. അതില്‍ 23 എണ്ണം സ്വര്‍ണമാണ്. ഒളിമ്പിക്‌സില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടിയ താരമെന്ന റെക്കോര്‍ഡും ഫെല്‍പ്‌സിന്റെ പേരിലാണ്.

വനിത ലോകകപ്പ് ഫൈനലിൽ ടോസ് ഇംഗ്ലണ്ടിന്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ്ങ് തിരഞ്ഞെടുത്തു. ഇരു ടീമുകളിലും ഒരു മാറ്റങ്ങളും ഇല്ല.

വനിതാ ലോകകപ്പ് കിരീടത്തിന് ഇന്നോളം മൂന്നു രാജ്യങ്ങളേ അവകാശികളായിട്ടുള്ളു – ഓസ്ട്രേലിയയും ഇംഗ്ലണ്ടും ന്യൂസീലൻഡും. ഈ മൂന്നു ടീമുകളെയും തോൽപിച്ചാണ് ഇന്ത്യ ഫൈനലിലേക്കു മാർച്ച് ചെയ്തതെന്നത് കിരീടപ്രതീക്ഷകൾക്കു തിളക്കം കൂട്ടുന്നു. ആറുവട്ടം ചാംപ്യന്മാരായ ഓസ്ട്രേലിയയെ ഹർമൻദീപ് കൗർ എന്ന ബാറ്റിങ് ജീനിയസിന്റെ ഒറ്റയാൾ പോരാട്ടത്തിൽ വീഴ്ത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്.

മുന്നിൽ നിന്നു പട നയിക്കുന്ന ക്യാപ്റ്റൻ മിതാലി രാജ് വനിതാ ക്രിക്കറ്റിലെ സച്ചിൻ തെൻഡുൽക്കറാണ്. ഏറ്റവുമധികം ഏകദിന റൺസ് നേടിയ താരം. തുടർച്ചയായ ഏഴ് അർധസെഞ്ചുറികളോടെ ചരിത്രമെഴുതിയ വമ്പത്തി. മിതാലിയിൽനിന്നു തൽക്കാലത്തേക്കു ശ്രദ്ധ മാറിനിൽക്കുകയാണിപ്പോൾ. വനിതാ ക്രിക്കറ്റിലെ വീരേന്ദർ സേവാഗ്, വിരാട് കോഹ്‌ലി എന്നൊക്കെ അർഥശങ്കയ്ക്കിടയില്ലാതെ വിശേഷിപ്പിക്കാവുന്ന ഹർമൻദീപ് കൗർ ആണ് ഇന്ത്യയെ പ്രതീക്ഷയുടെ കൊടുമുടി കയറ്റി നിർത്തിയിരിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ സെമിയിൽ 171 റൺസ് നേടി പുറത്താകാതെ നിന്ന ഹർമൻദീപ് ആണ് ഇപ്പോൾ ലോക ക്രിക്കറ്റിലെതന്നെ ഹീറോയിൻ.

ഇംഗ്ലണ്ടിനെതിരായ വിജയത്തോടെയായിരുന്നു ടൂർണമെന്റിൽ ഇന്ത്യയുടെ തുടക്കം. ഇംഗ്ലണ്ടാകട്ടെ, ഇന്ത്യയോടു തോറ്റതിൽപിന്നെ മികച്ച ഫോമിലാണ്. സെമിയിൽ ദക്ഷിണാഫ്രിക്കയെ അവസാന ഓവറിൽ തോൽപിച്ചാണ് അവർ ഫൈനലിലെത്തിയത്. നാട്ടുകാരുടെ മുന്നിൽ വിജയം കൊണ്ടു കയറാൻ ഇംഗ്ലണ്ടും ശ്രമിക്കുമ്പോൾ കളി ആവേശകരമാകുമെന്ന് ഉറപ്പാണ്

ഐതിഹാസികം…ലോകചാമ്പ്യൻമാരായ ഓസ്ട്രേലിയയെ നിഷ്കരുണം തകർത്ത് വിട്ട് ഇന്ത്യയുടെ പെൺപുലികൾ കിരീടപോരാട്ടത്തിന് അങ്കം കുറിച്ചു. 7 തവണ ലോകകപ്പ് കിരീടം ഉയർത്തിയിട്ടുള്ള കങ്കാരുപ്പടെയെ 36 റൺസിന് മുട്ടുകുത്തിച്ചാണ് മിഥാലിയും സംഘവും ഫൈനലിലേക്ക് മാർച്ച് ചെയ്തത്. വനിത ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റിങ്ങ് പ്രകടനം പുറത്തെടുത്ത ഹർമ്മൻപ്രീത് സിങ്ങാണ് കങ്കാരുക്കളെ തരിപ്പണം ആക്കിയത്.

മഴമൂലം 42 ഓവറായി വെട്ടിച്ചുരിക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 281 റൺസാണ് എടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പേരുകേട്ട ഓസീസ് ബാറ്റിങ്ങ് നിരയെ 245 റൺസിന് എറഞ്ഞിട്ട് ഇന്ത്യ ഫൈനലിലേക്ക് കുതിച്ചു. ഇത് രണ്ടാം തവണയാണ് ഇന്ത്യൻ ടീം വനിത ലോകകപ്പിന് യോഗ്യത നേടുന്നത്. 115 പന്തിൽ 171 റൺസ് എടുത്ത ഹർമ്മൻപ്രീത് സിങ്ങാണ് കളിയിലെ താരം.115 പന്തുകളിൽ നിന്ന് 171 റൺസാണ് ഹർമ്മൻപ്രീത് നേടിയത്. 20 ഫോറുകളും 7 കൂറ്റൻ സിക്സും അടങ്ങുന്നതായിരുന്നു ഹർമ്മൻപ്രീതിന്റെ തകർപ്പൻ ഇന്നിങ്ങ്സ്

വനിതാ ക്രിക്കറ്റ് ലോകകപ്പിലെ സെമിപോരാട്ടത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് മോശം തുടക്കം. ആദ്യഓവറില്‍ തന്നെ ഓപ്പണര്‍ സ്മൃതി മന്ദാനയുടെ  വിക്കറ്റ് നഷ്ടമായി. മഴമൂലം മൂന്നുമണിക്കൂറിലേറെ വൈകിയാണ് മല്‍സരം ആരംഭിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ നാലുമല്‍സരങ്ങളില്‍ ഇന്ത്യ വിജയിച്ച ഡെര്‍ബി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മല്‍സരം.

ട്രെയിൻ സീറ്റിനെച്ചൊല്ലി സൗരവ് ഗാംഗുലിയും സഹയാത്രികനും തമ്മിൽ വാക്കുതർക്കമുണ്ടായി. കൊൽക്കത്തയിൽനിന്നും പശ്ചിമ ബംഗാളിലെ ബാലർഗട്ടിലേക്ക് പോകവേയാണ് പഠതിക് എക്സ്പ്രസിൽവച്ചാണ് കൊൽക്കത്തയുടെ രാജകുമാരന് ദുരനുഭവം ഉണ്ടായത്.

കൊൽക്കത്തയിലെ സീൽദാഗ് സ്റ്റേഷനിൽനിന്നാണ് ഗാംഗുലി ട്രെയിനിൽ കയറിയത്. ഗാംഗുലിക്ക് സുരക്ഷ ഒരുക്കാനായി ഒരു കൂട്ടം പൊലീസ് കോൺസ്റ്റബിൾമാരും ഒപ്പമുണ്ടായിരുന്നു. ഫസ്റ്റ് ക്ലാസ് എസി കോച്ചിലായിരുന്നു ഗാംഗുലി സീറ്റ് റിസർവ് ചെയ്തിരുന്നത്. എന്നാൽ കോച്ചിൽ കയറിയ ഗാംഗുലി കണ്ടത് തന്റെ സീറ്റിൽ മറ്റൊരാൾ ഇരിക്കുന്നതാണ്. ഇത് തന്റെ സീറ്റാണെന്നു പറഞ്ഞെങ്കിലും യാത്രക്കാരൻ സമ്മതിച്ചില്ല. ഇരുവരും ഇതേച്ചൊല്ലി വാക്കുതർക്കമുണ്ടായി.

ട്രെയിനിൽനിന്നും തിരിച്ചിറങ്ങിയ ഗാംഗുലി റിസർവേഷൻ ചാർട്ട് നോക്കി. അതിൽ ‘എസ്.ഗാംഗുലി’ എന്നാണ് എഴുതിയിരുന്നത്. ഒടുവിൽ ഗാംഗുലി തന്റെ സീറ്റ് യാത്രക്കാരന് വിട്ടുകൊടുത്തു. തന്റെ സീറ്റ് എസി ടു ടയർ കോച്ചിലേക്ക് മാറ്റുകയും ചെയ്തു

കവന്‍ട്രി: കവന്‍ട്രി ബ്ലൂസ് ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ 16 ഞായറാഴ്ച കെനില്‍വര്‍ത്ത് വാര്‍ഡന്‍സ് ക്രിക്കറ്റ് ക്ലബിന്റെ ഗ്രൗണ്ടില്‍ വച്ച് നടക്കും. നോക്ക് ഔട്ട് ആയി നടക്കുന്ന് മത്സരത്തില്‍ യുകെയിലെ 8 മികച്ച മലയാളി ക്ലബ്ബുകളാണ് പങ്കെടുക്കുന്നത്. നോക്ക് ഔട്ട് മത്സരത്തില്‍ വിജയിക്കുന്ന 4 ടീമുകള്‍ സെമിഫൈനലിലും സെമി വിജയിക്കുന്ന 2 ടീമുകള്‍ ഫൈനലിലും മാറ്റുരയ്ക്കുന്നതാണ്.

രാവിലെ 9 മണിയോടെ 8 ടീമുകള്‍ പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിന് തുടക്കം കുറിക്കും. ഒന്നാം സമ്മാനം 501 പൗണ്ടും ട്രോഫിയും രണ്ടാം സമ്മാനം 251 പൗണ്ടും ട്രോഫിയും ആയിരിക്കും. മികച്ച ബൗളര്‍ക്കും മികച്ച ബാറ്റ്‌സ്മാനും പ്രത്യേകം ട്രോഫികള്‍ നല്‍കുന്നതാണ്. ടൂര്‍ണമെന്റില്‍ കാണികള്‍ക്കും കളിക്കാര്‍ക്കും വേണ്ടി സൗത്ത് ഇന്ത്യന്‍ ഫുഡ് സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നതാണ്. യുകെയിലെ എല്ലാ ക്രിക്കറ്റ് പ്രേമികളെയും ടൂര്‍ണമെന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൊളംബോ: 2011ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലെ ഇന്ത്യ ശ്രീലങ്ക ഫൈനല്‍ ഒത്തുകളിയാണെന്ന ആരോപണവുമായി ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനും മന്ത്രിയുമായ അര്‍ജുന രണതുംഗ. കൊളംബോയിൽ വച്ച് നടന്ന ഒരു പ്രസ് കോൺഫെറെൻസിൽ ആണ് രണതുംഗ ഇക്കാര്യം വെളിപ്പെടുത്തിയത്.  മുംബൈയില്‍ നടന്ന ഫൈനല്‍ മല്‍സരത്തെക്കുറിച്ച് അന്വേഷണം വേണമെന്നാണ് രണതുംഗ ആവശ്യപ്പെട്ടിരിക്കുന്നത്. ആ ദിവസം എന്താണ് സംഭവിച്ചതെന്ന് തനിക്ക് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെങ്കിലും ഒരു ദിവസം സത്യം പുറത്തുപറയുമെന്നും രണതുംഗ കൂട്ടിച്ചേർത്തു. അതെ സമയം 2009ലെ പാകിസ്ഥാൻ പര്യടനം ആരുടെ തീരുമാനപ്രകാരമായിരുന്നു നടന്നത് എന്ന് അന്യോഷിക്കണമെന്ന് കുമാർ സംഗക്കാര ആവശ്യപ്പെട്ടിരുന്നു.

2011 ലോകകപ്പില്‍ ടെലിവിഷന്‍ കമന്റേറ്ററായി രണതുഗ ഇന്ത്യയിലെത്തിയിരുന്നു. 2011 ഏപ്രില്‍ രണ്ടിനു നടന്ന ഫൈനല്‍ മല്‍സരത്തില്‍ ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെടുത്തു. മറുപടി ബാറ്റ് ചെയ്ത ഇന്ത്യ 48.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. അന്ന് ക്യാപ്റ്റനായിരുന്ന മഹേന്ദ്ര സിങ് ധോണി (91*) യായിരുന്നു മാന്‍ ഓഫ് ദ മാച്ച്. 28 വര്‍ഷത്തിനു ശേഷമായിരുന്നു ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയത്.

[ot-video][/ot-video]

ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്ക് എതിരായ മികച്ച പ്രകടനത്തോടെ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ മിഥാലി രാജ്. ഏകദിന ക്രിക്കറ്റില്‍ 6000 റണ്‍സ് തികച്ച ആദ്യ വനിതാ താരമായി മാറിയ മിഥാലിയെ നിരവധി പേരാണ് അഭിനന്ദിച്ച് രംഗത്തെത്തിയത്.

Image result for virat-kohli-congratulates-mithali-raj-on-historic-feat-but-puts-wrong-picture

ഇന്ത്യന്‍ പുരുഷ ടീം നായകന്‍ വിരാട് കോഹ്ലിയും മിഥാലിയെ അഭിനന്ദിച്ച് രംഗത്തെത്തി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അണിമാനിക്കാവുന്ന നിമിഷമാണിതെന്ന് പറഞ്ഞാണ് കോഹ്ലി ഫെയ്സ്ബുക്കില്‍ അഭിനന്ദനവുമായി എത്തിയത്. എന്നാല്‍ വലിയൊരു അബദ്ധം പറ്റിയ കാര്യം കോഹ്ലി ശ്രദ്ധിച്ചില്ല. മിഥാലി രാജിന് പകരം മറ്റൊരു താരത്തിന്റെ ചിത്രമാണ് കോഹ്ലി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ഓസ്ട്രേലിയയ്ക്ക് എതിരെ മികച്ച പ്രകടനം കാഴ്ച്ചവെച്ച പൂനം റൗത്തിന്റെ ഫോട്ടോയാണ് കോഹ്ലി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഉടന്‍ തന്നെ കോഹ്ലിയെ വിമര്‍ശിച്ചും പരിഹസിച്ചും ആരാധകര്‍ പോസ്റ്റിന് താഴെ എത്തി. സുശാന്ത് കദരു എന്നയാളാണ് അബദ്ധം ആദ്യം മനസ്സിലാക്കി തിരുത്തുമായി രംഗത്തെത്തിയത്. ഇത് മിഥാലി എല്ലെന്നും പൂനം റൗത്ത് ആണെന്നും ഇയാള്‍ കുറിച്ചു.

ഇതിന് പിന്നാലെ കോഹ്ലിയെ പരിഹസിച്ച് മറ്റ് പോസ്റ്റുകളും നിറഞ്ഞു. എന്നാല്‍ അബദ്ധം മനസ്സിലാക്കിയ കോഹ്ലി പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്. ഓസ്‌ത്രേലിയക്കെതിരായ മല്‍സരത്തിലൂടെയാണ് മിഥാലി ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ഷാര്‍ലെറ്റ് എഡ്‌വാര്‍ഡ്‌സിന്റെ പേരിലുള്ള റെക്കോഡാണ് മിഥാലി തിരുത്തി എഴുതിയത്.

191 മല്‍സരങ്ങളില്‍നിന്ന് ഷാര്‍ലെറ്റ് നേടിയത് 5992 റണ്‍സാണ്. എന്നാല്‍ മിഥാലി ഇത് മറികടന്നത് 183 മല്‍സരങ്ങളില്‍ നിന്നാണെന്നത നേട്ടത്തിന്റെ മാധുര്യം ഉയര്‍ത്തുന്നു. 4844 റണ്‍സുള്ള ആസ്‌ത്രേലിയന്‍ താരം ബെലിന്‍ഡ് ക്ലര്‍ക്കാണ് റണ്‍വേട്ടക്കാരിലെ മൂന്നാം സ്ഥാനത്ത്. ബാറ്റിങ് ശരാശരിയിലും മിഥാലി മുന്നിലാണ്. 51.66 ണ് താരത്തിന്റെ ശരാശരി. വനിതാ ക്രിക്കറ്റില്‍ 50 ന് മുകളില്‍ ശരാശരിയുള്ള രണ്ടാമത്തെ താരം കൂടിയാണ് മിഥാലി. ആസ്‌ത്രേലിയയുടെ മെഗ് ലാനിങ്ങാണ് മറ്റൊരു താരം. ഏകദിനത്തില്‍ അഞ്ച് സെഞ്ച്വറിയും മിഥാലി നേടിയിട്ടുണ്ട്. 114 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

RECENT POSTS
Copyright © . All rights reserved