ആരാധകരോട് കൂട്ടുകാരുടെ ഫോണ്‍ നമ്പര്‍ ചോദിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിവാദത്തില്‍. സോഷ്യല്‍ മീഡിയയിലൂടെ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ പരസ്യപ്പെടുത്തിയെന്ന ഗുരുത ആരോപണമാണ് സച്ചിന്‍ നേരിടുന്നത്.
ഏതോ ഒരു പരസ്യത്തിന്റെ ഭാഗമായി ആരാധകരുടെ കൂട്ടുകാരുടെ ഫോണ്‍ നമ്പറുകള്‍ പോസ്റ്റ് ചെയ്യാന്‍ സച്ചിന്‍ ട്വിറ്ററിലൂടെ ആവശ്യപ്പെടുകയായിരുന്നു. വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ പരസ്യപ്പെടുന്നത് മൂലം ഉണ്ടാകാവുന്ന കുഴപ്പങ്ങളെ കുറിച്ച് യാതൊരു ധാരണയുമില്ലാതെയായിരുന്നു സച്ചിന്റെ ആ ട്വീറ്റ്.
‘നിങ്ങള്‍ക്ക് തൊണ്ടിന്യായങ്ങള്‍ പറഞ്ഞ് ഫിറ്റ് ആകാതിരിക്കുന്ന ഒരു കൂട്ടുകാരനുണ്ടോ? എങ്കില്‍ എനിക്ക് അവരുടെ സിറ്റിയും ഫോണ്‍ നമ്പറും ടാഗ് ചെയ്യൂ എന്നാണ് സച്ചിന്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്. താന്‍ അവരെ നേരിട്ട് ബോധവല്‍ക്കരിക്കാന്‍ വിളിക്കുമെന്നും സച്ചിന്‍ വാഗ്ദാനം ചെയ്യ്തു.
ഇതോടെ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ നിരവധി പേര്‍ അവരുടെ കൂട്ടുകാരുടെ ഫോണ്‍ നമ്പറും സ്ഥലവുമെല്ലാം കമന്റ് ചെയ്യുകയായിരുന്നു. ചിലര്‍ ഇതിന്റെ സുരക്ഷ വശങ്ങളെ കുറിച്ചെല്ലാം ചൂണ്ടിക്കാട്ടിയെങ്കിലും ‘ക്രിക്കറ്റ് ദൈവത്തിന്’ ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ യാതൊരു കുഴപ്പവുമാകില്ലെന്നാണ് കടുത്ത ആരാധകരുടെ പ്രതികരണം.
ഇതോടെ ഓസ്‌ട്രേലിയന്‍ വെബ് സെക്യൂരിറ്റി അംഗം പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. ട്രോണി ഹണ്ട് പ്രശ്‌നത്തില്‍ ഗുരുതര സ്വഭാവം വ്യക്തമാക്കി ട്വീറ്റ് ചെയ്തു. ഇതോടെ തന്റെ ട്വീറ്റ് തന്നെ ഡിലീറ്റ് ചെയ്ത് സച്ചിന്‍ ‘തടിതപ്പി’
How do you mine troves of phone numbers from Indians? Get a famous cricketer to politely ask people to dox their friends! #NoExcuses https://t.co/PYPCvXdqdr
— Troy Hunt (@troyhunt) July 10, 2017
How do you mine troves of phone numbers from Indians? Get a famous cricketer to politely ask people to dox their friends! #NoExcuses https://t.co/PYPCvXdqdr
— Troy Hunt (@troyhunt) July 10, 2017
നിരവധി പേരാണ് ഇതോടെ സച്ചിന്‍ വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നു കയറാന്‍ ശ്രമിച്ചതെന്നും സച്ചിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയത്. സംഭവത്തെ കുറിച്ച് ഇന്ത്യന്‍ സൈബര്‍ സുരക്ഷാ വിഭാഗമോ, കേന്ദ്ര സര്‍ക്കാരോ പ്രതികരിക്കാന്‍ തയ്യാറായില്ല. വിദേശ രാജ്യങ്ങള്‍ വന്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് സച്ചിന്‍ ചെയ്തിരിക്കന്നത്. ട്വിറ്ററിന്റേയും പോളിസിയ്ക്ക് എതിരാണ് സച്ചിന്റെ നടപടി.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനായി മുന്‍ ഓള്‍ റൗണ്ടര്‍ രവിശാസ്ത്രിയെ തിരഞ്ഞെടുത്തു. 2019 ലോകകപ്പ് വരെയാണ് നിയമനം. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മൺ എന്നിവരടങ്ങിയ ഉപദേശകസമിതിയാണ് രവിശാസ്ത്രിയെ തിരഞ്ഞെടുത്തത്.
മുംബൈ ബി.സി.സി.ഐ ആസ്ഥാനത്ത് നടന്ന അഭിമുഖത്തിനു ശേഷമാണ് ഉപദേശകസമിതി രവിശാസ്ത്രിയെ തിരഞ്ഞെടുത്തത്. മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ്, ഓസ്ട്രേലിയന്‍ മുന്‍ താരം ടോം മൂഡി എന്നിവരെയും പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. 2014 മുതല്‍ 2016 വരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഡയറക്ടറായിരുന്നതും കളിക്കാരുമായുള്ള അടുപ്പവും രവിശാസ്ത്രിയെ നിയമിക്കുന്നതിന് കാരണമായി. ഉപദേശകസമിതി തീരുമാനം ബി.സി.സി.ഐ അംഗീകരിച്ചതോടെ ക്യാപ്റ്റന്‍ വിരാട് കോലിയുമായി സംസാരിച്ച ശേഷമായിരുന്നു പ്രഖ്യാപനം.
ഈ മാസം 26 ന് തുടങ്ങുന്ന ശ്രീലങ്കന്‍ പര്യടനത്തോടെയായിരിക്കും രവിശാസ്ത്രിയുടെ പരിശീലനത്തിനു കീഴില്‍ ടീം ഇന്ത്യ ആദ്യം കളത്തിലിറങ്ങുന്നത്. വിരാട് കോലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെതുടര്‍ന്ന് അനില്‍ കുംബ്ളെ സ്ഥാനമൊഴിഞ്ഞതോടെയാണ് ബി.സി.സി.ഐ പുതിയ പരിശീലകനെത്തേടിയത്. ഇന്ത്യയുടെ മുന്‍ ടെസ്റ്റ്, ഏകദിന ഓള്‍ റൗണ്ടറാണ് അൻപത്തഞ്ചുകാരനായ രവിശാസ്ത്രി. 80 ടെസ്റ്റുകളില്‍ നിന്നു 3830 റണ്‍സും 151 വിക്കറ്റും നേടിയിട്ടുണ്ട്. 3108 റണ്‍സും 129 വിക്കറ്റുമാണ് ഏകദിനത്തിലെ സമ്പാദ്യം.
ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലെ ഏക ട്വന്റി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് ഒന്‍പതു വിക്കറ്റ് വിജയം. സ്വന്തം നാട്ടില്‍ രാജ്യാന്തര ട്വന്റി20യില്‍ സെഞ്ചുറി നേടുന്ന ആദ്യ വിന്‍ഡീസ് താരം എന്ന റെക്കോര്‍ഡോടെ ഇവിന്‍ ലൂയിസ് നടത്തിയ വെടിക്കെട്ടാണ് (62 പന്തില്‍ 125) ആതിഥേയര്‍ക്ക് ഉജ്വല വിജയം സമ്മാനിച്ചത്. മര്‍ഡലോണ്‍ സാമുവല്‍സ് 36 റണ്‍സുമായി ലൂയിസിന് മികച്ച പിന്തുണ നല്‍കി. ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് വിട്ടു. നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 190 റണ്‍സെടുത്തത്. ദിനേശ് കാര്‍ത്തിക് (48), വിരാട് കോഹ്ലി (39), ശിഖര്‍ ധവാന്‍ (23) എന്നിവരുടെ മികച്ച ബാറ്റിംഗാണ് ഇന്ത്യക്കു ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്. റിഷഭ് പന്ത് 38 റണ്‍സ് നേടിയെങ്കിലും 35 പന്തുകളില്‍നിന്നായിരുന്നു നേട്ടം. ധോണി (2), കേദാര്‍ യാദവ (4) എന്നിവര്‍ക്കു തിളങ്ങാന്‍ കഴിഞ്ഞില്ല. 20 ഓവറില്‍ ആറിനു 190 എന്ന ഇന്ത്യ സ്‌കോറിനു മറുപടിയായി തുടക്കം മുതല്‍ ഇവിന്‍ ലൂയിസ് ആഞ്ഞടിച്ചു. 12 സിക്‌സറും ആറു ബൗണ്ടറിയും ഉള്‍പ്പെട്ട ഇന്നിങ്‌സ്. ഏറെക്കാലത്തിനു ശേഷം രാജ്യാന്തര ട്വന്റി20യിലേക്കു തിരിച്ചെത്തിയ ക്രിസ് ഗെയ്ല്‍ (18)പെട്ടെന്നു മടങ്ങിയെങ്കിലും പിന്നാലെയെത്തിയ മര്‍ലോണ്‍ സാമുവല്‍സ് (36) ലൂയിസിനൊപ്പം ചേര്‍ന്നു വിന്‍ഡീസിനെ വിജയത്തിലെത്തിച്ചു. അടികൊണ്ട് വശംകെട്ട ഇന്ത്യന്‍ ബൗളര്‍മാര്‍ 15 റണ്‍സ് എക്‌സട്രാ ഇനത്തില്‍ വിട്ടുകൊടുക്കുകയും ചെയ്തു. മൂന്ന് ഓവറില്‍ 46 റണ്‍സ് വഴങ്ങിയ മുഹമ്മദ് ഷമിയാണ് വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരില്‍ നിന്ന് കണക്കിനു തല്ലുവാങ്ങിച്ചത്. ഫീല്‍ഡിംഗിലും നീലപ്പട പൂര്‍ണ പരാജയമായിരുന്നു. സൂപ്പര്‍ കീപ്പര്‍ ധോണിക്കുപോലും പിഴവ് പറ്റിയപ്പോള്‍ വിജയം അകന്നതില്‍ അത്ഭുതമില്ല. വിന്‍ഡീസിനായി ജെറോം ടെയ്‌ലര്‍, കെര്‍സിക് വില്യംസ് എന്നിവര്‍ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
ക്രിക്കറ്റ് മത്സരത്തിനിടെ ബാറ്റ്‌സ്മാന്‍ അടിച്ച പന്ത് തലയില്‍ വന്നിടിച്ച് നോട്ടിംങ്ഹാംഷെയര്‍ ബൗളര്‍ക്ക് ഗുരുതര പരുക്ക്. പേസ് ബൗളർ ലൂക്ക് ഫ്‌ളെച്ചറിനാണ് തലക്ക് പരുക്കേറ്റ്ത്. ബര്‍മിംങ്ഹാം ബിയേഴ്‌സിനെതിരെ നടന്ന നാറ്റ് വെസ്റ്റ് ട്വന്റി-20 മത്സരത്തിനിടെയായിരുന്നു സംഭവം.
നാലാം ഓവറിൽ പന്തെറിയാനെത്തിയ ഫ്ലെച്ചറിന് ആദ്യ പന്തില്‍ തന്നെയാണ് അപകടം സംഭവിച്ചത്. കുത്തിയുയര്‍ന്നു വന്ന പന്ത് ബര്‍മിങ് ഹാമിന്റെ ബാറ്റ്‌സ്മാന്‍ സാംഹെയിന്‍ കയറിവന്ന് നേരെ സ്ട്രൈറ്റ് ബൗണ്ടടറിയടിക്കാൻ ശ്രമിക്കുകയായിരുന്നു. പന്ത് തടയാനാകുന്നതിന് മുമ്പ് തന്നെ ഫ്ലെച്ചറുടെ തലയില്‍ ഇടിക്കുകയായിരുന്നു
വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ അഞ്ചാം വിജയം തേടിയിറങ്ങിയ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ദയനീയ തോല്‍വി. 115 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. 273 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 46 ഓവറില്‍ 158 റണ്‍സെടുത്ത് മുഴുവന്‍ പേരും പുറത്തായി.ഇന്ത്യന്‍ നിരയില്‍ ഏഴ് പേരാണ് രണ്ടക്കം കാണാതെ പുറത്തായത്.
അര്‍ദ്ധ സെഞ്ചുറി നേടിയ ലിസെല്ലെ ലീ, ഡിവാന്‍ നീകര്‍ക്ക് എന്നിവരുടെ പ്രകടനത്തിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോറുയര്‍ത്തിയത്. നീകര്‍ക്ക് നാല് വിക്കറ്റും നേടി ദക്ഷിണാഫ്രിക്കയെ വിജയതീരത്തെത്തിച്ചു.
ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശര്‍മ്മ 60 റണ്‍സെടുത്തു. ഓപ്പണറായ പൂനം റാവത്ത് 22 റണ്‍സെടുത്ത് പുറത്തായി. ജുലാന ഗോസ്വാമി 43 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 9 വിക്കറ്റ് നഷ്ടത്തിലാണ് നേരത്തേ ദക്ഷിണഫ്രിക്ക 273 റണ്‍സ് അടിച്ചുകൂട്ടിയത്. ഷിഖാ പാണ്ഡെ മൂന്ന് വിക്കറ്റും, ഹര്‍മന്‍പ്രീത് കൗര്‍, എക്താ ബിഷ്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.
ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍, ശ്രീലങ്ക, വിന്‍ഡീസ് എന്നിവരെ തോല്‍പ്പിച്ച ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയെ കൂടി തോല്‍പ്പിച്ചാല്‍ സെമിയിലേക്കുളള പാത എളുപ്പമാകുമായിരുന്നു. രണ്ട് കളികള്‍ മാത്രം വിജയിച്ച ദക്ഷിണാഫ്രിക്കയ്ക്ക് നിര്‍ണായകമായിരുന്നു മത്സരം.
വെസ്റ്റ് ഇൻഡീസിനെരായ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം.നായകന്‍ വിരാട് കോഹ്ലിയുടെ 111 റണ്‍സിന്റെ മികവിലാണ് ഇന്ത്യയുടെ വിജയം. ഏകദിനത്തില്‍ കോഹ്ലിയുടെ 28ാമത് സെഞ്ചുറിയാണിത്. ഏകദിനത്തില്‍ സ്കോര്‍ പിന്തുടര്‍ന്ന് നേടുന്ന ഏറ്റവും കൂടുതല്‍ സെഞ്ചുറിയെന്ന സച്ചിന്റെ റെക്കോര്‍ഡാണ്(17) ഇതോടെ കോഹ്ലി മറികടന്നത്.
കളിയിലെ താരമായി കോഹ്ലിയേയും ടൂര്‍ണമെന്റിലെ താരമായി അജിങ്ക്യ രഹാനെയേയും തെരഞ്ഞെടുത്തു. ടോസ് സ്വന്തമാക്കി ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 50 ഓവറിൽ ഒൻപത് വിക്കറ്റിനാണ് 205 റണ്‍സ് നേടിയത്. ഷായി ഹോപ് (51), കെയ്ൽ ഹോപ് (46), ജേസണ്‍ ഹോൾഡർ (36), റോവ്മെൻ പവൽ (31) എന്നിവരാണ് വിൻഡീസിനു പൊരുതാനുള്ള സ്കോർ നൽകിയത്.
പിന്നാലെ ഇറങ്ങിയ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് മാത്രമാണ് നഷ്ടമായത്. 115 പന്തില്‍ 111 റണ്‍സെടുത്ത കോഹ്ലിക്ക് 50 റണ്‍സെടുത്ത് ദിനേഷ് കാര്‍ത്തിക്ക് പിന്തുണ നല്‍കി പുറത്താകാതെ നിന്നു. അജിങ്ക്യ രഹാനെ 39 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 4 റണ്‍സ് മാത്രമായിരുന്നു ശിഖര്‍ ധവാന്റെ സമ്പാദ്യം. . ഇന്ത്യക്കുവേണ്ടി മുഹമ്മദ് ഷാമി നാലും ഉമേഷ് യാദവ് മൂന്നു വിക്കറ്റും വീഴ്ത്തി.
സനാമ്മ പോള്‍
ഒന്നാം സമ്മാനം 500 പൗണ്ട്‌സ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് പാരഗന്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡും രണ്ടാംസ്ഥാനം കിട്ടുന്ന ടീമിന് 250 പൗണ്ട് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ജെജെ പ്ലസ് ലിമിറ്റഡ് ആണ്. Seacom Ltd,Best food &Wine Portsmouth തുടങ്ങിയവരാണ് മറ്റു സ്‌പോണ്‍സര്‍മാര്‍.
ടൂര്‍ണമെന്റിനോട് ഒപ്പം, ഗൃഹാതുരത്വം ഉണര്‍ത്തുന്ന വിഭവങ്ങള്‍ വിളമ്പുന്ന തട്ടുകടകള്‍, ഐസ്‌ക്രീം പാര്‍ലുകള്‍, ചായ്ക്കടകള്‍ തുടങ്ങിയവ രാവിലെമുതല്‍ തന്നെ പ്രവര്‍ത്തനസജ്ജമായിരിക്കും ഏവര്‍ക്കും സ്വാഗതം
ADDRESS ; FARLINTON ICKET GROUND ,PO6 1UN ,portsmouth
മത്സരത്തിൽ ഉടനീളം ആധിപത്യം പുലർത്തിയിട്ടും കോൺഫെഡറേഷൻസ് കപ്പ് ചിലി കൈവിട്ടു. ഇന്നലെ നടന്ന മത്സരത്തിൽ കോപ്പ അമേരിക്ക ചാംപ്യൻമാരായ ചിലിയെ ജർമ്മനിയുടെ രണ്ടാം നിര ടീം 1-0 ന് തോൽപ്പിച്ചു. കളിയുടെ 20ാം മിനിറ്റിൽ സ്റ്റിന്റിലാണ് ജർമ്മനിക്ക് വേണ്ടി ഗോൾ നേടിയത്.
ചിലിയുടെ മാഴ്സലോ ദയസിന്റെ പിഴവിൽ നിന്ന് പന്ത് കൈക്കലാക്കിയ ടിമോ വെർണറാണ് ഗോളിന് വഴിയൊരുക്കിയത്. വെർണറിൽ നിന്ന് പാസ് വാങ്ങിയ മിഡ്ഫീൽഡർ സ്റ്റിന്റിൽ തൊടുത്ത ഷോട്ട് കൃത്യമായി ചിലിയുടെ ഗോൾ വലയ്ക്ക് അകത്തായി.
ഗോളടിക്കാൻ പലകുറി ഷോട്ടുകളുതിർത്തിട്ടും ചിലിക്ക് ലക്ഷ്യം കണ്ടെത്താനായില്ല. ഫൈനൽ മത്സരത്തിൽ ഏറ്റവും കൂടുതൽ സമയം പന്ത് കൈവശം വച്ചതും ചിലിയാണ്. ചിലിയുടെ തകർപ്പൻ മുന്നേറ്റങ്ങളെ ഗോളാകാതെ കാത്ത് ജർമ്മൻ ഗോൾകീപ്പർ മാർക് ആന്ദ്രെ ടെർസ്റ്റഗൻ ലോകകപ്പ് ജേതാക്കളുടെ രക്ഷകനായി. ഇതോടെ ഫിഫ റാങ്കിംഗിലും ജർമ്മനി ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു.
വൈന്‍ പോലെ പഴകും തോറും തനിക്കും വീര്യം കൂടുമെന്ന് മുന്‍ ഇന്ത്യന്‍ നായകൻ മഹേന്ദ്ര സിങ് ധോണി. വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിലെ മിന്നും പ്രകടത്തിന് ശേഷമായിരുന്നു ധോണിയുടെ പ്രതികരണം.
79 പന്തുകളില്‍ നിന്നും 78 റണ്‍സുമായി ഇന്ത്യയെ 250 റണ്‍സ് കടത്തുന്നതില്‍ ധോണി നിര്‍ണായക പങ്ക് വഹിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷമായി മുന്‍നിര ബാറ്റ്സ്മാന്‍മാരാണ് ഇന്ത്യക്കായി കൂടുതല്‍ റണ്‍ നേടിയിരുന്നത്. അതുകൊണ്ടു തന്നെ ഒരവസരം ലഭിച്ചപ്പോള്‍ മികച്ച സ്കോര്‍ കണ്ടെത്താനായത് സന്തേഷകരമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു മികച്ച കൂട്ടുകെട്ടാണ് വേണ്ടിയിരുന്നതെന്നും കേദാര്‍ ജാദവ് കൂട്ടിനെത്തിയതോടെ മനസില്‍ കണ്ട 250 റണ്‍ ലക്ഷ്യത്തിലേക്കുള്ള പ്രയാണം എളുപ്പമായെന്നും മുന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.
അടുത്തകാലത്തായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ ഭാഗത്ത് നിന്ന് മികച്ച ഇന്നിങ്ങ്സുകള്‍ പിറന്നിട്ടില്ല. ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയിരുന്നു. ധോണിയെ ഇപ്പോഴും ബിസിസിഐ എ ഗ്രേഡ് താരമായി നിലനിര്‍ത്തുന്നതില്‍ പ്രതിഷേധിച്ച്, സുപ്രീംകോടതി നിയോഗിച്ച ബിസിസിഐ പ്രത്യേക സമിതി അംഗം രാമചന്ദ്ര ഗുഹ രാജിവച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണി, ഇപ്പോള്‍ ഏകദിനത്തിലും ഐപിഎല്ലിലും മാത്രമാണ് കളിക്കുന്നത്.
93 റൺസിനായിരുന്നു മൂന്നാം ഏകദിനത്തിൽ ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ധോണിയുടെ 78 റൺസിന്റെയും ഓപ്പണർ അജിങ്ക്യ രഹാനെയുടെ 72 റൺസിന്റെയും മികവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 251 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്റീസ് 158 റൺസ് നേടുന്നതിനിടെ എല്ലാവരും പുറത്തായി.ധോണിയാണ് മാൻ ഓഫ് ദ മാച്ച്. ഇതോടെ ഇന്ത്യ പരമ്പരയിൽ 2-0 ന് മുന്നിലെത്തി.
അവസരത്തിനൊത്ത് ഉയർന്ന മുൻ ക്യാപ്റ്റന്റെ മികവിൽ മൂന്നാം ഏകദിനത്തിലും വെസ്റ്റ് ഇന്റീസിനെതിരെ ഇന്ത്യയ്ക്ക് വിജയം. അർദ്ധസെഞ്ച്വറി നേടി പുറത്താകാതെ നിന്ന മഹേന്ദ്രസിംഗ് ധോണി, 27 ഓവറിൽ 100-3 എന്ന നിലയിൽ പതറിയ ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റുകയായിരുന്നു.
93 റൺസിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മുൻ നായകൻ ധോണി പുറത്താകാതെ നേടിയ 78 റൺസിന്റെയും ഓപ്പണർ അജിങ്ക്യ രഹാനെയുടെ 72 റൺസിന്റെയും മികവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 251 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്റീസ് 158 റൺസ് നേടുന്നതിനിടെ എല്ലാവരും പുറത്തായി.
ധോണിയാണ് മാൻ ഓഫ് ദ മാച്ച്. ഇതോടെ ഇന്ത്യ പരമ്പരയിൽ 2-0 ന് മുന്നിലെത്തി. വെസ്റ്റ് ഇന്റീസ് നിരയിൽ ജേസൻ മുഹമ്മദ് (40), റോമാൻ പവൽ (30), ഷായ് ഹോപ് (24) എന്നിവർക്കു മാത്രമേ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചുള്ളൂ. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ കുൽദീപ് യാദവും ആർ.അശ്വിനും ഇന്ത്യൻ ബൗളിംഗ് നിരയുടെ മൂർച്ച കാട്ടി. ഹാർദിക് പാണ്ഡ്യ രണ്ടു വിക്കറ്റെടുത്തു.
അഞ്ച് മത്സര പരമ്പരയിൽ ഇനി രണ്ട് മത്സരങ്ങൾ അവശേഷിക്കുന്നുണ്ട്. ഒരു മൽസരം നേരത്തേ മഴയിൽ നഷ്ടപ്പെട്ടിരുന്നു. സ്കോർ: ഇന്ത്യ– 50 ഓവറിൽ നാലിന് 251. വിൻഡീസ്– 38.1 ഓവറിൽ 158.
ടോസ് നേടിയ വെസ്റ്റ് ഇന്റീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. പതിഞ്ഞ താളത്തിലാണ് ഇന്ത്യ ഇന്നിംഗ്സ് തുടങ്ങിയത്. മൂന്നാം ഓവറിൽ ഉയർത്തി അടിച്ച പന്ത് ശിഖർ ധവാനെ ബൗണ്ടറി ലൈനിൽ ചേസിന്റെ കൈകളിൽ എത്തിച്ചു. ഇതോടെയാണ് റൺ നിരക്ക് 3.5 ആയി കൂപ്പുകുത്തിയത്.
രഹാനെ താളം കണ്ടെത്തി കളിച്ചെങ്കിലും ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. പത്താം ഓവറിൽ ഹോൾഡറിന്റെ പന്തിൽ കോഹ്‌ലി സ്ലിപ്പിൽ കൈൽ ഹോപ്പിന്റെ പിടിയിൽ അകപ്പെട്ടു.
ഒരു ഘട്ടത്തിൽ 20 ഓവറിൽ രണ്ടിന് 74 എന്ന നിലയിലായിരുന്നു ഇന്ത്യ. 27–ാം ഓവറിൽ, സ്കോർ നൂറു കടന്നതോടെ യുവരാജ് സിംഗും (55 പന്തിൽ 39) പുറത്തായി. പിന്നീടാണ് ധോണി കളത്തിലെത്തിയത്. എന്നാൽ വേഗത്തിൽ രഹാനെയുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. അപരാജിതമായ അഞ്ചാം വിക്കറ്റിൽ ധോണിയും ജാദവും ചേർന്ന് 81 റൺസ് കൂട്ടിച്ചേർത്തു. ജാദവ് 26 പന്തിൽ 40 റൺസെടുത്തതോടെയാണ് ഇന്ത്യയുടെ സ്കോർ 250 കടന്നത്.