വെസ്റ്റ് ഇൻഡീസിനെരായ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം.നായകന്‍ വിരാട് കോഹ്ലിയുടെ 111 റണ്‍സിന്റെ മികവിലാണ് ഇന്ത്യയുടെ വിജയം. ഏകദിനത്തില്‍ കോഹ്ലിയുടെ 28ാമത് സെഞ്ചുറിയാണിത്. ഏകദിനത്തില്‍ സ്കോര്‍ പിന്തുടര്‍ന്ന് നേടുന്ന ഏറ്റവും കൂടുതല്‍ സെഞ്ചുറിയെന്ന സച്ചിന്റെ റെക്കോര്‍ഡാണ്(17) ഇതോടെ കോഹ്ലി മറികടന്നത്.
കളിയിലെ താരമായി കോഹ്ലിയേയും ടൂര്‍ണമെന്റിലെ താരമായി അജിങ്ക്യ രഹാനെയേയും തെരഞ്ഞെടുത്തു. ടോസ് സ്വന്തമാക്കി ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 50 ഓവറിൽ ഒൻപത് വിക്കറ്റിനാണ് 205 റണ്‍സ് നേടിയത്. ഷായി ഹോപ് (51), കെയ്ൽ ഹോപ് (46), ജേസണ്‍ ഹോൾഡർ (36), റോവ്മെൻ പവൽ (31) എന്നിവരാണ് വിൻഡീസിനു പൊരുതാനുള്ള സ്കോർ നൽകിയത്.
പിന്നാലെ ഇറങ്ങിയ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് മാത്രമാണ് നഷ്ടമായത്. 115 പന്തില്‍ 111 റണ്‍സെടുത്ത കോഹ്ലിക്ക് 50 റണ്‍സെടുത്ത് ദിനേഷ് കാര്‍ത്തിക്ക് പിന്തുണ നല്‍കി പുറത്താകാതെ നിന്നു. അജിങ്ക്യ രഹാനെ 39 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 4 റണ്‍സ് മാത്രമായിരുന്നു ശിഖര്‍ ധവാന്റെ സമ്പാദ്യം. . ഇന്ത്യക്കുവേണ്ടി മുഹമ്മദ് ഷാമി നാലും ഉമേഷ് യാദവ് മൂന്നു വിക്കറ്റും വീഴ്ത്തി.
സനാമ്മ പോള്‍
ഒന്നാം സമ്മാനം 500 പൗണ്ട്‌സ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് പാരഗന്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡും രണ്ടാംസ്ഥാനം കിട്ടുന്ന ടീമിന് 250 പൗണ്ട് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ജെജെ പ്ലസ് ലിമിറ്റഡ് ആണ്. Seacom Ltd,Best food &Wine Portsmouth തുടങ്ങിയവരാണ് മറ്റു സ്‌പോണ്‍സര്‍മാര്‍.
ടൂര്‍ണമെന്റിനോട് ഒപ്പം, ഗൃഹാതുരത്വം ഉണര്‍ത്തുന്ന വിഭവങ്ങള്‍ വിളമ്പുന്ന തട്ടുകടകള്‍, ഐസ്‌ക്രീം പാര്‍ലുകള്‍, ചായ്ക്കടകള്‍ തുടങ്ങിയവ രാവിലെമുതല്‍ തന്നെ പ്രവര്‍ത്തനസജ്ജമായിരിക്കും ഏവര്‍ക്കും സ്വാഗതം
ADDRESS ; FARLINTON ICKET GROUND ,PO6 1UN ,portsmouth
മത്സരത്തിൽ ഉടനീളം ആധിപത്യം പുലർത്തിയിട്ടും കോൺഫെഡറേഷൻസ് കപ്പ് ചിലി കൈവിട്ടു. ഇന്നലെ നടന്ന മത്സരത്തിൽ കോപ്പ അമേരിക്ക ചാംപ്യൻമാരായ ചിലിയെ ജർമ്മനിയുടെ രണ്ടാം നിര ടീം 1-0 ന് തോൽപ്പിച്ചു. കളിയുടെ 20ാം മിനിറ്റിൽ സ്റ്റിന്റിലാണ് ജർമ്മനിക്ക് വേണ്ടി ഗോൾ നേടിയത്.
ചിലിയുടെ മാഴ്സലോ ദയസിന്റെ പിഴവിൽ നിന്ന് പന്ത് കൈക്കലാക്കിയ ടിമോ വെർണറാണ് ഗോളിന് വഴിയൊരുക്കിയത്. വെർണറിൽ നിന്ന് പാസ് വാങ്ങിയ മിഡ്ഫീൽഡർ സ്റ്റിന്റിൽ തൊടുത്ത ഷോട്ട് കൃത്യമായി ചിലിയുടെ ഗോൾ വലയ്ക്ക് അകത്തായി.
ഗോളടിക്കാൻ പലകുറി ഷോട്ടുകളുതിർത്തിട്ടും ചിലിക്ക് ലക്ഷ്യം കണ്ടെത്താനായില്ല. ഫൈനൽ മത്സരത്തിൽ ഏറ്റവും കൂടുതൽ സമയം പന്ത് കൈവശം വച്ചതും ചിലിയാണ്. ചിലിയുടെ തകർപ്പൻ മുന്നേറ്റങ്ങളെ ഗോളാകാതെ കാത്ത് ജർമ്മൻ ഗോൾകീപ്പർ മാർക് ആന്ദ്രെ ടെർസ്റ്റഗൻ ലോകകപ്പ് ജേതാക്കളുടെ രക്ഷകനായി. ഇതോടെ ഫിഫ റാങ്കിംഗിലും ജർമ്മനി ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു.
വൈന്‍ പോലെ പഴകും തോറും തനിക്കും വീര്യം കൂടുമെന്ന് മുന്‍ ഇന്ത്യന്‍ നായകൻ മഹേന്ദ്ര സിങ് ധോണി. വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിലെ മിന്നും പ്രകടത്തിന് ശേഷമായിരുന്നു ധോണിയുടെ പ്രതികരണം.
79 പന്തുകളില്‍ നിന്നും 78 റണ്‍സുമായി ഇന്ത്യയെ 250 റണ്‍സ് കടത്തുന്നതില്‍ ധോണി നിര്‍ണായക പങ്ക് വഹിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷമായി മുന്‍നിര ബാറ്റ്സ്മാന്‍മാരാണ് ഇന്ത്യക്കായി കൂടുതല്‍ റണ്‍ നേടിയിരുന്നത്. അതുകൊണ്ടു തന്നെ ഒരവസരം ലഭിച്ചപ്പോള്‍ മികച്ച സ്കോര്‍ കണ്ടെത്താനായത് സന്തേഷകരമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു മികച്ച കൂട്ടുകെട്ടാണ് വേണ്ടിയിരുന്നതെന്നും കേദാര്‍ ജാദവ് കൂട്ടിനെത്തിയതോടെ മനസില്‍ കണ്ട 250 റണ്‍ ലക്ഷ്യത്തിലേക്കുള്ള പ്രയാണം എളുപ്പമായെന്നും മുന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.
അടുത്തകാലത്തായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ ഭാഗത്ത് നിന്ന് മികച്ച ഇന്നിങ്ങ്സുകള്‍ പിറന്നിട്ടില്ല. ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയിരുന്നു. ധോണിയെ ഇപ്പോഴും ബിസിസിഐ എ ഗ്രേഡ് താരമായി നിലനിര്‍ത്തുന്നതില്‍ പ്രതിഷേധിച്ച്, സുപ്രീംകോടതി നിയോഗിച്ച ബിസിസിഐ പ്രത്യേക സമിതി അംഗം രാമചന്ദ്ര ഗുഹ രാജിവച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണി, ഇപ്പോള്‍ ഏകദിനത്തിലും ഐപിഎല്ലിലും മാത്രമാണ് കളിക്കുന്നത്.
93 റൺസിനായിരുന്നു മൂന്നാം ഏകദിനത്തിൽ ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ധോണിയുടെ 78 റൺസിന്റെയും ഓപ്പണർ അജിങ്ക്യ രഹാനെയുടെ 72 റൺസിന്റെയും മികവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 251 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്റീസ് 158 റൺസ് നേടുന്നതിനിടെ എല്ലാവരും പുറത്തായി.ധോണിയാണ് മാൻ ഓഫ് ദ മാച്ച്. ഇതോടെ ഇന്ത്യ പരമ്പരയിൽ 2-0 ന് മുന്നിലെത്തി.
അവസരത്തിനൊത്ത് ഉയർന്ന മുൻ ക്യാപ്റ്റന്റെ മികവിൽ മൂന്നാം ഏകദിനത്തിലും വെസ്റ്റ് ഇന്റീസിനെതിരെ ഇന്ത്യയ്ക്ക് വിജയം. അർദ്ധസെഞ്ച്വറി നേടി പുറത്താകാതെ നിന്ന മഹേന്ദ്രസിംഗ് ധോണി, 27 ഓവറിൽ 100-3 എന്ന നിലയിൽ പതറിയ ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റുകയായിരുന്നു.
93 റൺസിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മുൻ നായകൻ ധോണി പുറത്താകാതെ നേടിയ 78 റൺസിന്റെയും ഓപ്പണർ അജിങ്ക്യ രഹാനെയുടെ 72 റൺസിന്റെയും മികവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 251 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്റീസ് 158 റൺസ് നേടുന്നതിനിടെ എല്ലാവരും പുറത്തായി.
ധോണിയാണ് മാൻ ഓഫ് ദ മാച്ച്. ഇതോടെ ഇന്ത്യ പരമ്പരയിൽ 2-0 ന് മുന്നിലെത്തി. വെസ്റ്റ് ഇന്റീസ് നിരയിൽ ജേസൻ മുഹമ്മദ് (40), റോമാൻ പവൽ (30), ഷായ് ഹോപ് (24) എന്നിവർക്കു മാത്രമേ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചുള്ളൂ. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ കുൽദീപ് യാദവും ആർ.അശ്വിനും ഇന്ത്യൻ ബൗളിംഗ് നിരയുടെ മൂർച്ച കാട്ടി. ഹാർദിക് പാണ്ഡ്യ രണ്ടു വിക്കറ്റെടുത്തു.
അഞ്ച് മത്സര പരമ്പരയിൽ ഇനി രണ്ട് മത്സരങ്ങൾ അവശേഷിക്കുന്നുണ്ട്. ഒരു മൽസരം നേരത്തേ മഴയിൽ നഷ്ടപ്പെട്ടിരുന്നു. സ്കോർ: ഇന്ത്യ– 50 ഓവറിൽ നാലിന് 251. വിൻഡീസ്– 38.1 ഓവറിൽ 158.
ടോസ് നേടിയ വെസ്റ്റ് ഇന്റീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. പതിഞ്ഞ താളത്തിലാണ് ഇന്ത്യ ഇന്നിംഗ്സ് തുടങ്ങിയത്. മൂന്നാം ഓവറിൽ ഉയർത്തി അടിച്ച പന്ത് ശിഖർ ധവാനെ ബൗണ്ടറി ലൈനിൽ ചേസിന്റെ കൈകളിൽ എത്തിച്ചു. ഇതോടെയാണ് റൺ നിരക്ക് 3.5 ആയി കൂപ്പുകുത്തിയത്.
രഹാനെ താളം കണ്ടെത്തി കളിച്ചെങ്കിലും ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. പത്താം ഓവറിൽ ഹോൾഡറിന്റെ പന്തിൽ കോഹ്‌ലി സ്ലിപ്പിൽ കൈൽ ഹോപ്പിന്റെ പിടിയിൽ അകപ്പെട്ടു.
ഒരു ഘട്ടത്തിൽ 20 ഓവറിൽ രണ്ടിന് 74 എന്ന നിലയിലായിരുന്നു ഇന്ത്യ. 27–ാം ഓവറിൽ, സ്കോർ നൂറു കടന്നതോടെ യുവരാജ് സിംഗും (55 പന്തിൽ 39) പുറത്തായി. പിന്നീടാണ് ധോണി കളത്തിലെത്തിയത്. എന്നാൽ വേഗത്തിൽ രഹാനെയുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. അപരാജിതമായ അഞ്ചാം വിക്കറ്റിൽ ധോണിയും ജാദവും ചേർന്ന് 81 റൺസ് കൂട്ടിച്ചേർത്തു. ജാദവ് 26 പന്തിൽ 40 റൺസെടുത്തതോടെയാണ് ഇന്ത്യയുടെ സ്കോർ 250 കടന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നായി ലൂത്രയ്ക്ക് വേണ്ടിയാണ് ഇപ്പോള്‍ ട്വിറ്ററില്‍ ശബ്ദമുയര്‍ത്തുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ രോഹിത്ത് ശര്‍മ്മ, കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, ഉന്മുക്ത് ചന്ദ് എന്നിവരാണ് ലൂത്രയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ച് രംഗത്ത് വന്നത്.
#FanTheFire https://t.co/gyPiI57Wsz
— Nishchay Luthra (@klrahul11) June 27, 2017
2018ല്‍ ദക്ഷിണകൊറിയയില്‍ പിയോംഗ് ചാംഗില്‍ നടക്കുന്ന വിന്റെര്‍ സ്‌കേറ്റിംഗ് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ നിശ്ചയ് ലൂത്രയെ സഹായിക്കാനാണ് ഇന്ത്യന്‍ താരങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ട്വീറ്റ് ചെയ്യുന്നത്. കെഎല്‍ രാഹുല്‍ തന്റെ ട്വിറ്ററിലെ പേര് തന്നെ ലൂത്രയുടേതാക്കിയാണ് താരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. സാമ്പത്തിക സഹായമാണ് ഈ യുവ സ്‌കേറ്റര്‍ക്ക് ആവശ്യം.
Changing my display name to support Indian figure skater @NishchayLuthra. Let’s #FanTheFire & fuel his dreams. https://t.co/3KdSgbjoP0 https://t.co/tMwrmIMFWx
— Rishab Pant (@RishabPant777) June 27, 2017
ഇതിനായി ഫണ്ട് ശേഖരിക്കുന്നതിന് അഡിഡാസ് ഒരു ഫാന്‍ ഫയര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇന്ത്യന്‍ താരങ്ങള്‍ ലൂത്രയ്ക്കായി ശബ്ദമുയര്‍ത്തുന്നത്. ഇന്ത്യയ്ന്‍ താരങ്ങളുടെ ശബ്ദം ലൂത്രയ്ക്കായുളള ഫണ്ട് ശേഖരണത്തെ സഹായിക്കും എന്നാണ് അഡിഡാസ് കരുതുന്നത്.
തന്റെ 10 വയസ്സ് മുതല്‍ സ്‌കേറ്റിംഗില്‍ ലോകമറിയുന്ന പ്രകടനം കൊണ്ട് ശ്രദ്ധ പിടിച്ച് പറ്റിയ താരമാണ് ലൂത്ര. ഷിംലയില്‍ നടന്ന ദേശീയ ഐസ് സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് ലൂത്ര വരവറിയിച്ചത്. മനിലയില്‍ നടന്ന വേള്‍ഡ് ഡവലപ്പ് മെന്റ് ട്രോഫിയില്‍ വെങ്കലവും ഈ യുവതാരം നേടിയിട്ടുണ്ട്. സാമ്പത്തിക പരാധീനതകള്‍ ശരിയായ പരിശീലനം നടത്താന്‍ കഴിയാത്തതാണ് ലൂത്ര നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.
Changing my display name to support Indian figure skater @NishchayLuthra. Let’s #FanTheFire & fuel his dreams. https://t.co/3KdSgbjoP0 https://t.co/tMwrmIMFWx
— Rishab Pant (@RishabPant777) June 27, 2017
കോൺഫെഡറേഷൻ കപ്പ് സെമി പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. യൂറോപ്യൻ ചാമ്പ്യൻമാരായ പോർച്ചുഗലും ലാറ്റിൻ അമേരിക്കൻ ചാമ്പ്യൻമാരായ ചിലിയും തമ്മിലാണ് ആദ്യ സെമി. ഗ്രൂപ്പ് എ ചാമ്പ്യന്മാരായാണ് പോര്‍ച്ചുഗല്‍ എത്തുന്നത്. ചിലിയാകട്ടെ ഗ്രൂപ്പ് ബിയില്‍ രണ്ടാമന്മാരായും. തങ്ങളുടെ ആദ്യ കോണ്‍ഫെഡറേഷന്‍ കപ്പ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലക്ഷ്യമിട്ടാണ് ഇരുടീമും ഇറങ്ങുന്നത്. നാളെ നടക്കുന്ന രണ്ടാം സെമിയില്‍ ജര്‍മനി നാളെ മെക്സിക്കോയുമായി ഏറ്റുമുട്ടും.
മറ്റൊരു അന്താരാഷ്ട്ര കിരീടം ലക്ഷ്യംവെക്കുന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നിർണ്ണായകമാണ് ഇന്നത്തെ മത്സരം. യൂറോപ്യൻ കിരീടം സ്വന്തമാക്കിയ ക്രിസ്റ്റ്യാനോയും സംഘവും തകർപ്പൻ ഫോമിലാണ്. ബെർണാഡോ സിൽവയും നാനിയും അടങ്ങുന്ന മുന്നേറ്റ നിര തകർപ്പൻ പ്രകടനമാണ് ഇതുവരെ പുറത്തെടുത്തത്.
അലക്സിസ് സാഞ്ചസിന്റേയും അട്ടൂറോ വിഡാലിന്റേയും ഫോമിലാണ് ചിലിയുടെ പ്രതീക്ഷ. കോണ്‍ഫെഡറേഷന്‍ കപ്പ് ജയത്തിലും ഈ താരങ്ങളുടെ പ്രകടനമായിരുന്നു നിര്‍ണായകമായത്. ഇന്ത്യന്‍ സമയം രാത്രി 11നാണ് മത്സരം.
നാളെ നടക്കുന്ന രണ്ടാം സെമിയില്‍ ജര്‍മനി മെക്സിക്കോയെ നേരിടും. കാമറൂണിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഗ്രൂപ്പ് ബി ചാമ്പ്യന്മാരായാണ് ജര്‍മനി സൈമിഫൈനല്‍ ബര്‍ത്ത് സ്വന്തമാക്കിയത്. ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗലിന് പിന്നില്‍ രണ്ടാമതായിരുന്നു മെക്സിക്കോ
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സിരീസ് ജയത്തോടെ ഇന്ത്യന്‍ ബാഡ്മിന്റണില്‍ തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് കിഡംബി ശ്രീകാന്തെന്ന ഇരുപത്തനാലുകാരന്‍. ഫൈനലില്‍ ലോക ആറാം നമ്പര്‍ താരവും റിയോ ഒളിമ്പിക്‌സിലെ സ്വര്‍ണ്ണമെഡല്‍ ജേതാവുമായ ചെന്‍ ലോങ്ങിനെയാണ് ശ്രീകാന്ത് അട്ടിമറിച്ചത്. മറുപടിയില്ലാത്ത രണ്ട് ഗെയിമുകള്‍ക്കായിരുന്നു (22-20, 21-16) ശ്രീകാന്തിന്റെ കിരീടിധാരണം. തുല്യശക്തികളുടെ പോരാട്ടമായി മാറിയ ആദ്യ ഗെയിമില്‍ ചെന്‍ ലോങ്ങിന്റെ സര്‍വീസുകളും സ്മാഷുകളും ശ്രീകാന്തിന് വെല്ലുവിളിയുയര്‍ത്തി. തന്നെക്കാള്‍ കരുത്തനായ എതിരാളിക്ക് മുന്നില്‍ സമ്മര്‍ദ്ദത്തിന് അടിപ്പെടാതെ കളിച്ചതാണ് ശ്രീകാന്തിന് തുണയായത്. 22-20 നാണ് ശ്രീകാന്ത് ആദ്യ ഗെയിം പിടിച്ചെടുത്തത്. രണ്ടാം ഗെയിമില്‍ ഇന്ത്യന്‍ താരത്തിന്റെ ആധിപത്യമാണ് കണ്ടത്. എന്നാല്‍ തുടരെ 4 പോയിന്റ് നേടി ഒരു ഘട്ടത്തില്‍ ചൈനീസ് താരം ശ്രീകാന്തിന് ഒപ്പമെത്തിയെങ്കിലും കരുത്തുറ്റ റിട്ടേര്‍ണുകളിലൂടെ ഇന്ത്യന്‍ താരം മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു. ഒടുവില്‍ 21-16 എന്ന ആധികാരിക മാര്‍ജ്ജിനില്‍ ശ്രീകാന്ത് ജയം പിടിച്ചെടുത്തു.
തുടക്കത്തിലെ ലീഡെടുക്കുന്നതാണ് ശ്രീകാന്തിന്റെ സ്വാഭാവിക ശൈലി. ഈ ലീഡ് മത്സരത്തിലുടനീളം കൈവിടാതെ കാക്കാനും ശ്രീകാന്ത് പ്രത്യേക ശ്രദ്ധ പുലര്‍ത്തും. ഫൈനലില്‍ ആദ്യ ഗെയിമില്‍ ചെന്‍ ലോങ് പലപ്പോഴും ശ്രീകാന്തിന് ഒപ്പമെത്തിയെങ്കിലും ഒരിക്കല്‍പ്പോലും മുന്നിലേത്താന്‍ കഴിഞ്ഞിരുന്നില്ല. രണ്ടാം റൗണ്ടില്‍ തുടരെ 4 പോയിന്റ് നേടി ഒപ്പമെത്തിയിട്ടും ശ്രീകാന്തിന്റെ പോരാട്ടവീര്യം മറികടക്കാനായില്ല. ലോങ് റാലികളിലെ മനസ്സാനിധ്യം കൈവിടാതെ നിയന്ത്രിക്കാനുള്ള കഴിവാണ് ശ്രീകാന്തിന്റെ പ്രധാന സവിശേഷത. അടിയും തിരിച്ചടിയുമായി മുന്നേറുന്ന റാലിക്കിടെ അപ്രതീക്ഷിത പവര്‍ ഷോട്ടിലൂടെ എതിരാളികളെ ഞെട്ടിക്കുന്നതാണ് ശ്രീകാന്തിന്റെ രീതി. എതിരാളികളുടെ സര്‍വീസ് ബ്രേക്ക് ചെയ്യുന്നതിലുള്ള മികവും എടുത്ത് പറയേണ്ടതാണ്.
2017 ശ്രീകാന്തിന് അക്ഷരാര്‍ത്ഥത്തില്‍ തിരിച്ചുവരവിന്റെ വര്‍ഷമായിരുന്നു. ലോക 15 ആം നമ്പര്‍ താരമായി ഈ വര്‍ഷം ആരംഭിച്ച ശ്രീകാന്തിന് പക്ഷെ തുടക്കത്തില്‍ കാലിടറി. ജനുവരിയിലെ സയദ് മോദി ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഫൈനലില്‍ സായി പ്രണീതിനോടേറ്റ തോല്‍വി തിരിച്ചടിയായി. മാര്‍ച്ചില്‍ നടന്ന ജര്‍മ്മന്‍ ഓപ്പണില്‍ പ്രീക്വാര്‍ട്ടറില്‍ ചെന്‍ ലോങ്ങിന് മുന്നില്‍ പോരാട്ടം അവസാനിച്ചു. തൊട്ടുപിന്നാലെ നടന്ന ഇംഗ്ലണ്ട് ഓപ്പണില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ഇതോടെ റാങ്കിങ്ങില്‍ സമീപക്കാലത്തെ ഏറ്റവും മോശം സ്ഥാനമായ 31 ലേക്ക് കൂപ്പുകുത്തി. 2014 ന് ശേഷം ആദ്യമായിട്ടായിരുന്നു ശ്രീകാന്ത് ആദ്യ 30 ല്‍ നിന്ന് പുറത്തുപോയത്. മാര്‍ച്ച് അവസാനം നടന്ന ഇന്ത്യന്‍ ഓപ്പണിലെ പോരാട്ടം രണ്ടാം റൗണ്ടിനപ്പുറം പോയില്ല.
ഏപ്രിലില്‍ നടന്ന സിഗപ്പൂര്‍ ഓപ്പണില്‍ ശ്രീകാന്ത് ഉജ്ജ്വലമായി തിരിച്ചുവന്നു ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ മുന്‍നിരത്താരം ഷി യൂഖിയെ അട്ടിമറിച്ച ശ്രീകാന്തിന് പക്ഷെ ഫൈനലില്‍ വീണ്ടും സായി പ്രണീതിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു. 21-17 ആദ്യ ഗെയിം നേടിയ ശ്രീകാന്ത് പക്ഷെ പിന്നീടുള്ള രണ്ട് ഗെയിമകളും കൈവിട്ട് സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടം സായ് പ്രണീതിന് മുന്നില്‍ അടിയറവ് വെച്ചു. എന്നിരുന്നാലും ഫൈനലില്‍ വരെയെത്തിയ പ്രകടനം റാങ്കിംഗ് മെച്ചപ്പെടുത്താന്‍ തുണയായി. മെയില്‍ നടന്ന സുദിര്‍മാന്‍ കപ്പില്‍ ചെന്‍ ലോങ്ങ് വീണ്ടും ശ്രീകാന്തിന് മുന്നില്‍ വിലങ്ങുതടിയായി.
ജൂണിലെ ഇന്തോനേഷ്യന്‍ ഓപ്പണില്‍ ശ്രീകാന്ത് അവിശ്വസിനീയ പ്രകടനമാണ് കാഴ്ച്ചവെച്ചത്. അക്ഷരാര്‍ത്ഥത്തില്‍ അട്ടിമറികളുടെ ഒരു ക്ഷോഷയാത്രതന്നെയായിരുന്നു ടൂര്‍ണമെന്റ്. ലോക പന്ത്രണ്ടം നമ്പര്‍ ഹോംങ്‌കോങ്ങിന്റെ വോങ് വിംങ് കിയെ അട്ടിമറിച്ച് തുടങ്ങി. പ്രീക്വാര്‍ട്ടിറില്‍ ലോക ഒമ്പതാം നമ്പര്‍ ജാന്‍ ഒ ജോര്‍ജെന്‍സനെ തകര്‍ത്ത് മുന്നേറ്റം. ക്വാര്‍ട്ടര്‍ ഫൈനലില്‍ സൂ വെയ് വാങ്ങിനെ നിലം തൊടാതെ പറപ്പിച്ചു. സെമിയില്‍ പക്ഷെ കൊറിയയുടെ ഒന്നാം നമ്പര്‍ താരം സോന്‍ വാന്‍ ഹോയായിരുന്നു എതിരാളി. ഒരു മണിക്കൂര്‍ 12 മിനുറ്റ് നീണ്ട നിന്ന പോരാട്ടത്തിനൊടുവില്‍ ജയം കുറിച്ച് ശ്രീകാന്ത് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. ഫൈനലില്‍ റാങ്കിങ്ങില്‍ പിന്നിലുള്ള കസുമാസ സകായിയെ എതിരില്ലാത്ത രണ്ട് ഗെയിമുകള്‍ക്ക് മറികടന്ന് കിരീടം നേടി.
രണ്ട് ദിവസത്തിനിടെ തുടങ്ങിയ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ആദ്യ റൗണ്ട് അനായാസകരമായി ശ്രീകാന്ത് ജയിച്ചു കയറി. രണ്ടാം റൗണ്ടില്‍ വീണ്ടും ലോക ഒന്നാം നമ്പര്‍ താരം സോന്‍ വാന്‍ ഹോ, 15-21 ന് ആദ്യ ഗെയിം നഷ്ടമായ ശ്രീകാന്ത് ഉജ്ജ്വ പ്രകടനത്തിലൂടെ തിരിച്ചു വന്നു. പിന്നീടുള്ള രണ്ട് ഗെയിമുകളിലും കൊറിയന്‍ താരത്തെ നിഷ്പ്രഭനാക്കിയ ശ്രീകാന്ത് മറ്റൊരു അട്ടിമറി കൂടി കുറിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ സായ് പ്രണീതായിരുന്നു എതിരാളി. ഈ വര്‍ഷം ഇതിന് മുന്‍പ് ഏറ്റുമുട്ടിയ രണ്ട് ടൂര്‍ണമെന്റുകളിലും ജയം കുറിച്ചതിന്റെ ആത്മവിശ്വാസവുമായെത്തിയ പ്രണീതിന് പക്ഷെ പിഴച്ചു. ആവേശകരമായ ആദ്യ ഗെയിം 25-23 നും രണ്ടാം ഗെയിം 21-17 നും ശ്രീകാന്ത് പിടിച്ചെടുത്തു. സെമിയില്‍ ലോക നമ്പര്‍ താരം ചൈനയുടെ ഷി യൂഖിയെ വെറും 37 മിനുറ്റ് കൊണ്ട് മറികടന്നാണ് ശ്രീകാന്ത് ഫൈനലിലേക്ക് കുതിച്ചത്. ജര്‍മ്മന്‍ ഓപ്പണിലും സുധിര്‍മാന്‍ കപ്പിലും ശ്രീകാന്തിനെ രണ്ട് ഗെയിമില്‍ മടക്കിയയച്ച ചെന്‍ ലോങ്ങിന് തന്നെയായിരുന്നു മാനസികമായ ആധിപത്യം. എന്നാല്‍ സാഹചര്യത്തിന്റെ സമ്മര്‍ദത്തിന് അടിപ്പെടാതെ കളിച്ച ഇന്ത്യന്‍ താരം രണ്ട് ഗെയിമില്‍ തന്നെ ലോങ്ങിനെ മറികടന്ന് അഭിമാനകരമായ വിജയം കുറിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ അഭിമാനകരമായ ഒട്ടേറെ നേട്ടങ്ങള്‍ കൊയ്യാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. റിയോ ഒളിമ്പിക്‌സിലെ വെള്ളിമെഡല്‍ ജേതാവായ പിവി സിന്ധു നാല് സൂപ്പര്‍ സിരീസ് കിരീടങ്ങള്‍ ഈ കാലയളവില്‍ നേടി. സായ് പ്രണീത് മൂന്ന് പ്രധാന ടൂര്‍ണമെന്റുകളില്‍ കിരീടം നേടിയപ്പോള്‍, ശ്രീകാന്ത് കിഡംബി സാഫ് ഗെയിംസ് സ്വര്‍ണ്ണം അടക്കം നാല് ടൂര്‍ണമെന്റുകളിൽ ജയിച്ചിരുന്നു.
ആന്ധ്രാപ്രദേശിലെ ഗൂണ്ടൂര്‍ സ്വദേശിയായ ശ്രീകാന്തിന് 15 ആം വയസ്സിലാണ് ബാഡ്മിന്റണ്‍ കോര്‍ട്ടിലേക്കുള്ള വഴി തുറക്കുന്നത്. ഹൈദരബാദിലെ ഗോപീചന്ദ് അക്കാദമിയിലെ ട്രെയിനി ആയിരുന്നു ശ്രീകാന്തിന്റെ ജ്യേഷ്ട സഹോദരന്‍ നന്ദഗോപാല്‍. സ്‌കൂളില്‍ കാര്യമായി ശോഭിക്കാനാതിരുന്ന ശ്രീകാന്തിനെ ഒടുവില്‍ അക്കാദമിയില്‍ ചേര്‍ക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിതരായി. എന്നാല്‍ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ശ്രീകാന്ത് മാറിമറിഞ്ഞു. തുടക്കത്തില്‍ ജ്യേഷ്ടനൊപ്പം ഡബിള്‍സ് ടീമില്‍ കളിച്ചു തുടങ്ങി. എന്നാല്‍ സിംഗിള്‍സിലുള്ള ശ്രീകാന്തിന്റെ മികവ് തിരിച്ചറിഞ്ഞ കോച്ച് അദ്ദേഹത്തിനോട് സിംഗിള്‍സില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കോച്ചിന്റെ നിഗമനം ശരിയാണെന്ന് തെളിയിച്ച ശ്രീകാന്ത് 2011ലെ കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസില്‍ വെള്ളിമെഡല്‍ നേടി കോര്‍ട്ടില്‍ വരവറിയിച്ചു. തൊട്ടടുത്ത വര്‍ഷം ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ കിരീടവും നേടി. 2013 ല്‍ സീനിയര്‍ ടീമിലെത്തിയ ശ്രീകാന്ത് ഒളിമ്പ്യന്‍ പി കശ്യപിനെ വീഴ്ത്തി നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് നേടി മികവ് തെളിയിച്ചു.
2014 നവംമ്പറില്‍ ചൈന സൂപ്പര്‍ സിരീസ് നേടി ശ്രീകാന്ത് ചരിത്രം കുറിച്ചു. അഞ്ച് തവണ ലോക ചാമ്പ്യനും രണ്ട് തവണ ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവുമായ ലിന്‍ഡാനിനെയാണ് ഫൈനലില്‍ ശ്രീകാന്ത് നേരിട്ടുള്ള ഗെയിമുകള്‍ക്ക് വീഴ്ത്തിയത്. ഇതോടെ പുരുഷ സൂപ്പര്‍ സിരീസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറി കിഡംബി ശ്രീകാന്തെന്ന 21 കാരന്‍. തൊട്ടടുത്ത വര്‍ഷം സ്വിസ്സ് ഓപ്പണ്‍ കിരീടം നേടിയ ശ്രീകാന്ത് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരവുമായിമാറി.
യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം വിശ്വസിക്കാൻ പറ്റാത്ത ഒരു വാർത്തയുമായാണ് ഇന്നത്തെ പ്രഭാതം കണ്ടത്. എഡിൻബൊറോയിലെ മലയാളികൾ മാത്രമല്ല യുകെയിലുള്ള എല്ലാ മലയാളികളും ഞെട്ടലോടെയാണ് ഫാദർ മാർട്ടിന്റെ മരണവാർത്തയെ സ്വീകരിച്ചത്. ഇപ്പോഴും അതിന്റെ ഞെട്ടലിനിന്ന് മോചിതരല്ലാത്ത യുകെ മലയാളികൾ, മിക്ക സദസ്സുകളിലും ചർച്ച അച്ചനെക്കുറിച്ചു മാത്രം. എങ്കിലും മുൻ തീരുമാനപ്രകാരമുള്ള യുക്മ നാഷണൽ സ്പോർട്സ് ബിർമിങ്ഹാമിൽ നടക്കുകയുണ്ടായി. മാനം ഇരുണ്ടു കാണിച്ചു പേടിപ്പിച്ചു എങ്കിലും മഴയായി പെയ്തിറങ്ങാൻ മറന്നുപോയപ്പോൾ യുക്മ കായികമേളക്ക് അത് ഒരു അനുഗ്രഹമായി മാറുകയായിരുന്നു. രാവിലെ പതിനൊന്നര മണിയോടുകൂടി ഉത്‌ഘാടനം കുറിച്ച യുക്മ കായികമേള അതിന്റെ അവസാനം കൊടിയിറങ്ങിയപ്പോൾ ചാംബ്യൻ പട്ടം നിലനിർത്തി മികവ് തെളിയിച്ചവർ സ്റ്റോക്ക് ഓൺ ട്രെന്റുകാർ.
നൂറിൽപ്പരം അസോസിയേഷനുകൾ ഉള്ള യുക്മയിൽ ഒരിക്കൽ കൂടി എസ് എം എ കിരീടമുയർത്തിയപ്പോൾ തിളങ്ങിയത് മൂന്ന് വ്യക്തിഗത ചാംബ്യൻമാരുമായി സ്റ്റോക്ക് ഓൺ ട്രെന്റിലെ കുട്ടിപ്പട്ടാളം തന്നെ. റീജിണൽ കായികമേളയിൽ പെൺകുട്ടികളുടെ സബ് ജൂണിയർ വിഭാഗത്തിൽ വ്യക്തിഗത ചാംബ്യനായിരുന്ന അനീഷ വിനു, തന്റെ പതിവ് ആവർത്തിച്ചപ്പോൾ അൻപതു മീറ്റർ, നൂറ് മീറ്റർ, ലോങ്ങ് ജംബ് എന്നിവയിൽ ഒന്നാം സ്ഥാനത്തേക്ക് പറന്നുകയറുകയും 4 x 100 റിലേയിൽ ഒന്നാമതെത്തുകയും ചെയ്തപ്പോൾ സബ് ജൂനിയറിലെ വ്യക്തിഗത ചാംബ്യൻഷിപ്പിന് മറ്റൊന്ന് സംഭവിച്ചില്ല. മറ്റൊരു മിടുക്കി ഷാരോൺ ടെറൻസ്.. സ്പോർട്സിൽ വളരെയധികം താല്പര്യമുള്ള മാതാപിതാക്കൾ, എന്ത് ത്യാഗം ചെയ്തതും പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിച്ചപ്പോൾ വിരിഞ്ഞത് മറ്റൊരു ചാംബ്യൻ. ജൂണിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ നൂറ് മീറ്റർ, ഇരുന്നൂറ് മീറ്റർ, ലോങ്ങ് ജംബ് എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ജൂണിയറിലെ വ്യക്തിഗത ചാംബ്യൻഷിപ് ഷാരോണിൽ എത്തിച്ചേർന്നു. കൂടാതെ 4 x 100 റിലേയിൽ ഒന്നാമതെത്തുകയും കൂടിയായപ്പോൾ എസ് എം യുടെ ഓവറോൾ ചാമ്ബ്യൻഷിപ്പിലേക്കുള്ള ദൂരം കുറഞ്ഞതായി.
എല്ലാവരെയും പിന്നിലാക്കി അന്പത് മീറ്റർ, നൂറു മീറ്റർ എന്നിവ കൂടാതെ ബോർഡ് ജംപിൽ ഒന്നാമതെത്തി ഏവരെയും ഞെട്ടിച്ച് കിഡ്‌സ് വിഭാഗത്തിൽ മൽസരിച്ച കുട്ടികുറുമ്പൻ റയൻ ജോബിയാണ്. കിഡ്‌സിലെ പെൺകുട്ടികളുടെ വിഭാഗത്തിൽ സിയന്ന സോണിയും ബോർഡ് ജംപിൽ ഒന്നാം സ്ഥാനം നേടി. സർവ്വകാലാവല്ലഭയായ ആഞ്ചലീന സിബിയാണ് മറ്റൊരു താരം. യുക്മ കലാമേളയിൽ എന്നല്ല സ്‌കൂൾ തലങ്ങളിൽ പോലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ആഞ്ജലീന സിബി. കായികമേളയിൽ എണ്ണൂർ മീറ്ററിൽ ഒന്നാമതെത്തിയപ്പോൾ ലോങ്ങ് ജംപിൽ മൂന്നാം സ്ഥാനത്തെത്തി.
എടുത്തുപറയേണ്ട മറ്റൊരു നേട്ടം കരസ്ഥമാക്കിയത് നികിത സിബിയും ആങ്ങളയായ നോയൽ സിബിയും ചേർന്നാണ്. നികിത 200 മീറ്ററിൽ മൂന്നാമതെത്തിയപ്പോൾ നോയൽ സിബി നൂറ് മീറ്ററിലും അന്പത് മീറ്ററിലും മൂന്നാം സ്ഥാനം നേടിയെടുത്തു. എസ് എം എ യുടെ പ്രസിഡണ്ട് ഷോട്ട് പുട്ടിൽ മൂന്നാം സ്ഥാനം കരഗതമായപ്പോൾ വിജയത്തിന് ഇരട്ടി മധുരം. അഭിമാനിയ്ക്കാൻ ഒരു പിടി നേട്ടങ്ങളുമായി എസ് എം എ, സ്റ്റോക്ക് ഓൺ ട്രെന്റിന് യാത്രതിരിച്ചപ്പോൾ പ്രസിഡണ്ട് വിനു ഹോർമിസിന്റെയും സെക്രട്ടറി ജോബി ജോസിന്റെയും നേതൃത്വത്തിലുള്ള ഭാരവാഹികൾക്ക് ഇത് അഭിമാന നിമിഷം… കൂടുതൽ വാർത്തകൾ പിന്നീട്
ഇന്നലത്തെ വാർത്ത കാണുക…
ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ ആദ്യ ഏകദിനം ഇന്ന്. ചാന്പ്യൻസ് ഫൈനലിൽ പാക്കിസ്ഥാനോടേറ്റ നാണംകെട്ട തോൽവി കൂടാതെ പരിശീലകന്റെ സ്ഥാനത്തുനിന്ന് അനിൽ കുംബ്ലെയുടെ രാജി ഉണ്ടാക്കിയിരിക്കുന്ന വിവാദങ്ങൾ എന്നിവയെല്ലാം ഉയർന്നിരിക്കുന്ന പശ്ചാത്തലത്തിൽ വിരാട് കോഹ്ലിയും സംഘവും പരന്പരയിൽ സന്പൂർണ ജയമാണ് ലക്ഷ്യമിടുന്നത്.
അഞ്ച് ഏകദിനവും ഒരു ട്വന്റി-20യുമാണ് പരന്പരയിൽ. ഒരു വർഷം മുന്‍പ് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി കുംബ്ലെ സ്ഥാനമേറ്റതും വിൻഡീസ് പര്യടനത്തിലാണ്. എന്നാൽ ഇപ്പോൾ ആ ടീം കുംബ്ലെ ഇല്ലാതെയാണ് എത്തിയിരിക്കുന്നത്. ഇന്ത്യൻ ടീമിനൊപ്പം വിൻഡീസിലേക്കു യാത്ര ചെയ്യാതെ ലണ്ടനിൽ തങ്ങിയ കുംബ്ലെ ഏവരെയും ഞെട്ടിച്ചുകൊണ്ട് പരിശീലക സ്ഥാനത്തുനിന്ന് രാജിവയ്ക്കുകയാണെന്നു പ്രഖ്യാപിക്കുകയായിരുന്നു.
ഇന്ത്യക്കെതിരേയുള്ള പരന്പരയ്ക്കു മുന്‍പ് അഫ്ഗാനിസ്ഥാനോട് 1-1ന് സമനിലയുമായി രക്ഷപ്പെട്ട ജേസൻ ഹോൾഡറുടെ സംഘം നിലവാരത്തിൽ ഇന്ത്യയെക്കാൾ വളരെ പിന്നിലാണ്. പരിചയസന്പത്തിലും ബാറ്റിംഗ്, ബൗളിംഗ് മികവിലും ഇന്ത്യയാണ് എതിരാളികളെക്കാൾ മുന്നിൽ. പരന്പരയിൽ ജസ്പ്രീത് ബുംറ ഇല്ലാത്തതിനാൽ മുഹമ്മദ് ഷാമിക്ക് അവസരം ലഭിക്കും. ചാന്പ്യൻസ് ലീഗിൽ ഒരു കളിയിൽ പോലും ഷാമി ഇറങ്ങിയിരുന്നില്ല.