UK

ലിങ്കൺഷയറിലെ സ്കൻതോർപ്പ് ജനറൽ ഹോസ്പിറ്റലിലെ രജിസ്ട്രാറായ ഡോ. റിതേഷിനെ സഹായിക്കുവാൻ ഹള്ളിലെ ഇന്ത്യൻ സമൂഹം രംഗത്ത്. ഹോഡ്കിൻ ലിംഫോമ ബാധിച്ച ഡോ. റിതേഷിന് സ്റ്റെം സെൽ ചികിത്സ ആവശ്യമാണ്. ചികിത്സയുടെ മറ്റു ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കി മുന്നോട്ട് പോവുകയാണ് ഡോ. റിതേഷും കുടുംബവും. ഹള്ളിലാണ് ഡോ. റിതേഷ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഡോ. റിതേഷിൻ്റെ ഭാര്യ ലീമ ഹൾ കാസിൽ ഹിൽ ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നത്. രണ്ടു പെൺകുട്ടികളുണ്ട്. ഏഴാം ക്ലാസിൽ പഠിക്കുന്ന റിയയും നൈനയും.

ഡോ. റിതേഷിന് അടിയന്തിരമായി ആവശ്യമുള്ള സ്റ്റെം സെൽ ചികിത്സ താമസിയാതെ നടത്താമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിൻ്റെ കുടുംബം. എന്നാൽ ഇതുവരെ യോജിച്ച ഒരു ഡോണറെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനായുള്ള പരിശ്രമത്തിലാണ് ലീമയും സുഹൃത്തുക്കളും. ബ്ളഡ് ക്യാൻസർ പോലുള്ള നൂറിലധികം മാരക  രോഗങ്ങൾക്കുള്ള അവസാന പ്രതീക്ഷയാണ് സ്റ്റെം സെൽ മാറ്റിവയ്ക്കൽ ചികിത്സ. രക്തദാനം പോലെ തന്നെ വളരെ എളുപ്പവും സുരക്ഷിതവുമാണ് സ്റ്റെം സെൽ ഡൊണേഷനും. രക്തദാനത്തിനു രക്ത ഗ്രൂപ്പ് സാമ്യം വേണ്ടതുപോലെ സ്റ്റെം സെൽ ഡൊണേഷന് ജനിതക സാമ്യം ആവശ്യമാണ്.

കുടുംബത്തിൽനിന്നോ സഹോദരങ്ങളിൽനിന്നോ ജനിതക സാമ്യമുള്ള ദാതാവിനെ കണ്ടെത്താനുള്ള സാധ്യത വെറും 25% മാത്രമാണ്. മിക്കപ്പോഴും കുടുംബത്തിനു പുറത്തുനിന്ന് ഒരു ദാതാവിനെ അന്വേഷിക്കേണ്ടി വരുന്നു. പുറമേനിന്നു കണ്ടെത്താനുള്ള സാധ്യത പതിനായിരത്തിൽ ഒന്ന് മുതൽ ഇരുപത് ലക്ഷത്തിൽ ഒന്ന് വരെയാണ്. അതായത് യോജിച്ച സ്റ്റെം സെൽ കുടുംബക്കാരിൽനിന്ന് കിട്ടിയില്ലെങ്കിൽ ചിലപ്പോൾ ലോകം മുഴുവൻ അന്വേഷിക്കേണ്ടി വരും.  18 മുതൽ 50 വയസ്സ് വരെ പ്രായമുള്ള ആർക്കും സ്റ്റെം സെൽ ഡോണറായി രജിസ്റ്റർ ചെയ്യാം.

യുകെയിൽ നിരവധി പേർക്ക് സ്റ്റെം സെൽ ചികിത്സ ആവശ്യമായി വരുന്നുണ്ടെങ്കിലും ഏഷ്യൻ വംശജർ ഡോണേഷൻ ലിസ്റ്റിൽ വളരെ കുറവാണ്. ഏഷ്യൻ എത്നിക് ഒറിജിനിൽ ഉള്ളവർക്ക് അതേ വംശത്തിൽ നിന്നുള്ളവരുടെ സ്റ്റെം സെൽ മാത്രമേ നൽകാൻ സാധിക്കുകയുള്ളൂ. നിലവിൽ ഡോ. റിതേഷിന് പറ്റിയ ഒരു ഡോണർ യുകെ – യൂറോപ്പ് സ്റ്റെം സെൽ ഡോണർ രജിസ്റ്ററിൽ ഇല്ല.

ഡോ. റിതേഷിനായി സ്റ്റെം സെൽ നൽകാൻ പറ്റിയ ദാതാവിനായുള്ള അന്വേഷണത്തിൽ നിങ്ങൾക്കും ഒരു കൈ സഹായിക്കാൻ കഴിയും. സമാനമായ പ്രവർത്തനങ്ങൾ നടത്തുന്ന ഇന്ത്യൻ കമ്യൂണിറ്റികളുടെയോ വ്യക്തികളുടെയോ വിവരങ്ങൾ  കൈമാറാം. സ്റ്റെം സെൽ ഡൊണേഷനായുള്ള സ്വാബ് ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കുന്നവരും ദയവായി ഈ നമ്പരുകളിൽ ബന്ധപ്പെടുക.

Leema Ritesh : 07828819837
Binoy Joseph : 07915660914

ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ ഇന്റർനാഷണൽ മെഡിക്കൽ ഫോറം 2022 ഒക്ടോബർ 2 ഞായറാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 7.30 മുതൽ 9.30 വരെയും, യുകെ സമയം 3 മുതൽ 5 വരെയും സൂം പ്ലാറ്റ് ഫോമിൽ പൊതുജന അവബോധത്തിനായി ഓൺലൈൻ മെഡിക്കൽ സെമിനാർ നടത്തും.

വിഷയങ്ങളും പ്രഭാഷകരും ഇവയാണ് : 1. സ്ട്രോക്ക് അവബോധം ഡോ : വി. ടി. ഹരിദാസ്, ന്യൂറോളജീസ്റ്റ്, തൃശൂർ, 2. രോഗം തടയുന്നതിനും അപ്പുറം, ആരോഗ്യകരമായ ജീവിത ശൈലിക്ക് സന്തോഷകരമായ പ്രചോദനത്തിനായി ഡോ : പോൾ ഈനാശു സൈക്യർട്ടിസ്റ്റ്, യു കെ യിലെ സ്കാർബറോ. 3.റേഡിയോളജിസ്റ്റ് ഡോ: റിജോ മാത്യു സി. കൊച്ചി.

കൂടുതൽ വിവരങ്ങൾക്ക് വേൾഡ് മലയാളി കൌൺസിൽ ഇന്റർനാഷണൽ ഹെൽത്ത്‌ ആൻഡ് മെഡിക്കൽ ഫോറം പ്രസിഡന്റ്‌ ഡോ : ജിമ്മി ലോനപ്പൻ മൊയ്‌ലനെ ബന്ധപ്പെടുക.

WhatsApp :00447470605755.
ഈ മെയിൽ [email protected].

സൂം മീറ്റിംഗ് ഐ ഡി :81322891380
പാസ്‌ കോഡ് : 429471.

യുകെയിലെ ബർമ്മിംഗ്ഹാമിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ബർമ്മിംഗ്ഹാം കേരള വേദിയ്ക്ക് പുതിയ വനിതാ നേതൃത്വം . ശ്രീമതി ബിൻസി വർഗീസ് പ്രസിഡന്റായും ശ്രീമതി നിമ്മി സിബി സെക്രട്ടറിയായും യമുന ബിജോ ട്രഷററായി തെരഞ്ഞെടുത്തു. അതിനുപുറമേ എട്ടംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ജയശ്രീ അനൂപ്, പ്രേമ മാർട്ടിൻ, ആഷ സാജു , ജിബി ഡിൽജോ, നിഷ അനീഷ് , അനില ജെയിംസ്, ജ്യോതി ലോജി , ബിന്ദു അനീഷ്, ബീന നടരാജൻ എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ .

2022 – 2023 കാലഘട്ടത്തിലേയ്ക്ക് വിപുലമായ പരിപാടികൾക്കാണ് ഈ കമ്മിറ്റി രൂപം കൊടുത്തിട്ടുള്ളത്. അടുത്തുതന്നെ നടക്കാനിരിക്കുന്ന ക്രിസ്തുമസ് – ന്യൂ ഇയർ പരിപാടികൾക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞതായി എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു , 2023ലെ ഈസ്റ്റർ – വിഷു – റംസാൻ , ബി കെ വി ഫാമിലി ടൂർ , ബി കെ വി സ്പോർട്സ് ഡേ & ബിബിക്യു പാർട്ടി & ഫാമിലി ഗാതറിങ് എന്നിവ പതിവുപോലെ നടത്താൻ കമ്മറ്റി തീരുമാനിച്ചു. നാളിതുവരെ ബർമിംഗ്ഹാം കേരള വേദിയ്ക്ക് ചെയ്ത സഹായസഹകരണങ്ങൾക്ക് നന്ദിയും, തുടർന്നും ഏവരുടെയും സ്തുത്യർഹമായ സഹായ സഹകരണങ്ങൾ നൽകി വിജയിപ്പിക്കണമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിയ്ക്ക് വേണ്ടി പ്രസിഡൻറ് ബിൻസി വർഗ്ഗീസ് അഭ്യർത്ഥിച്ചു.

കുടുംബ ബന്ധങ്ങളുടെ നിലനിൽപിന് ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് ദമ്പതികൾ പരസ്പരം സമയം ചെലവഴിക്കുക എന്നുള്ളത്. അതുകൊണ്ടാണ് ‘ഒരുമിച്ചുള്ള ഒരു ദിവസം’ എന്ന സെമിനാറിൽ പങ്കെടുക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നത്. കേൾക്കാനും, ചിരിക്കാനും, പരസ്‌പരം കൂടുതലറിയാനും ഉള്ള ഒരു നല്ല അവസരം.

വ്യക്തിപരമായ കഥകളും ചിത്രീകരണങ്ങളും ഉപയോഗിച്ച് ജീവസുറ്റതാക്കുന്ന ബൈബിൾ തത്വങ്ങളെ അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന ഗുണനിലവാരമുള്ള ക്ലാസുകൾ നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയും. വിവാഹിതർക്കും, വിവാഹത്തിനായി ഒരുങ്ങുന്നവർക്കും ഏതു പ്രായത്തിലുള്ള ദമ്പതിമാർക്കും, ഇതിൽ പങ്കെടുക്കാം.

ഈ സെമിനാറിൽ പങ്കെടുക്കാൻ ഈ ലിങ്ക് ക്ലിക് ചെയ്യുക: https://www.tickettailor.com/events/familylife/723717

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ബിജു ജോർജ്‌കുട്ടി – [email protected] , Ph: 07578189530

 

 

വിരസമായിരുന്ന കോവിഡുകാലത്തിന്റെ ഏകാന്തതയും വൈഷമ്യങ്ങളുമെല്ലാം മറവിയുടെ ചവറ്റുകുട്ടയിൽ തള്ളി പുതുമയുടെ , ഉണർവ്വിന്റെ പുലരികളിലേക്ക് കാലവും നമ്മളും കുതിക്കുകയാണ്.

മനസ്സിന് കുളിർമ്മയും സന്തോഷവും പകരാൻ കലകൾക്കും സംഗീതത്തിനും അനന്യസാധാരണമായ കഴിവുണ്ട്. അതുൾക്കൊണ്ടുകൊണ്ടാണ് ടീം നീലാംബരി ഒരു സംഗീതപരിപാടി യുമായി നിങ്ങളുടെ മുന്നിലെത്തുന്നത്.

എന്നും ഭാവനയുടെ സ്വർണ്ണരഥത്തിൽ സഞ്ചരിച്ചുകൊണ്ട് കൈരളിയെ ഭാവതരള മോഹനസുരഭിലമായ ശീലുകളാൽ , സ്വരമാധുരിയാൽ ആഹ്ളാദത്തിന്റെ പൊന്നൂഞ്ഞാലാട്ടുന്ന സർഗ്ഗപ്രതിഭകളെ വീണ്ടും ഹൃദയത്തോടണയ്ക്കുവാൻ യുകെയിലെ മലയാളികൾക്കൊരു സ്വപ്നദിനം സമ്മാനിക്കുകയാണ് ടീംനീലാംബരി.

2022 ഒക്ടോബർ 1 ന് ഉച്ചയ്ക്ക് 1 മണിമുതൽ st. Edwards school Hall. Poole. – BH15 3HY – ൽ രാഗഭാവതാള വിസ്മയങ്ങളുടെ പടവുകളേറുന്ന കൗമാര യുവ പ്രതിഭകൾക്ക് പ്രോത്സാഹനവും പ്രതീക്ഷയും പകരുന്ന സംഗീതവിരുന്ന്. അരങ്ങേറുന്നു.

 

പ്രശസ്ത സിനിമാസംവിധായകൻ ശ്രീ.പ്രജീഷ് സെൻ വിശിഷ്ടാതിഥി. സംഗീത സംവിധായകനും പിന്നണി ഗായകനുമായ ശ്രീ.ഗോകുൽ ഹർഷൻ , പ്രമുഖ കീ ബോർഡ് ആർട്ടിസ്റ്റായ ശ്രീ എബിൻ, സിനിമാ പിന്നണി ഗായകരായ ശ്രീ. അഭിജിത് യോഗി , ശ്രീ. ദീപക് , ഏഞ്ചൽ വോയ്സ് ഗായികയായിരുന്ന, ആര്യ രാജീവ് തുടങ്ങിയ പ്രമുഖരുടെ മഹനീയസാന്നിധ്യം സംഗീതവിരുന്നിന്റെ മാറ്റു വർദ്ധിപ്പിക്കുന്നു.

യു കെയിലെ മലയാളികളുടെ ഇടയിൽ വളർന്നു വരുന്ന . കൗമാര-യുവപ്രതിഭകളാണ് ഗായകരായി എത്തുന്നത്. നാടിന്റെ പ്രിയമക്കളായ അവരെ ആസ്വദിക്കുവാനും പ്രചോദനവും പ്രോത്സാഹനവും നല്കുവാനും യുകെ മലയാളികളായ നമുക്കോരോരുത്തർക്കും കടമയുണ്ട്.

പ്രിയ ജനങ്ങളും, കലാ സ്നേഹികളുമായ മലയാളിസമൂഹമാണ് ഈ സംഗീത വിരുന്നിന്റെ ജീവനും കരുത്തും. ഈ സംരംഭത്തിന്റെ വിജയത്തിന്നായി അഹോരാത്രം പ്രവർത്തിക്കുന്ന ടീം നീലാംബരിയുടെ എല്ലാമെല്ലമായ ശ്രീ മനോജ് മാത്രാടൻ പ്രത്യേകം ഓർമ്മിക്കപ്പെടേണ്ട സംഘാടക പ്രതിഭയാണ്.

ചാൾസ് മൂന്നാമന്‍റെ കീരിടധാരണ ചടങ്ങുകൾ ചെലവു കുറഞ്ഞ രീതിയിൽ നടത്താൻ രാജകുടുംബം ആലോചിക്കുന്നതായി റിപ്പോർട്ട്. എലിസബത്ത് രാജ്ഞിയുടെ കിരീടധാരണ ചടങ്ങുകളേക്കാളും ചെലവ് കുറഞ്ഞ രീതിയിലായിരിക്കും പുതിയ രാജാവിന്‍റെ കിരീടധാരണ ചടങ്ങുകൾ നടക്കുക. ബ്രിട്ടനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് രാജകുടുംബത്തിന്‍റെ തീരുമാനം.

ബ്രിട്ടണിലെ കുതിച്ചുയരുന്ന ജീവിത ചെലവ് കണക്കിലെടുത്ത് രാജഭരണത്തിന്‍റെ ചെലവ് ചുരുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ പുതിയ രാജാവിന്‍റെ കിരീടധാരണ ചടങ്ങുകൾ എന്നാണെന്ന് രാജകുടുംബം അറിയിച്ചിട്ടില്ല. 2023 മെയ്, ജൂൺ മാസങ്ങളിലായിരിക്കും ചടങ്ങുകൾ നടക്കുകയെന്നാണ് സൂചനകൾ.

സെപ്റ്റംബർ 10നാണ് ബ്രിട്ടന്റെ പുതിയ രാജാവായി ചാൾസ് മൂന്നാമൻ അധികാരമേറ്റത്. ദുഃഖാചരണം അവസാനിച്ചാൽ മാത്രമേ രാജാവിന്‍റെ സ്ഥാനാരോഹണവമായി ബന്ധപ്പെട്ട ഔദ്യോഗിക ചടങ്ങുകൾ നടക്കുക. ജനക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്ന് രാജാവായി അധികാരത്തിലെത്തിയ ശേഷം നടത്തിയ പ്രസംഗത്തിൽ ചാള്‍സ് മൂന്നാമന്‍ പറഞ്ഞിരുന്നു.

സാമ്പത്തികമായി തകർച്ചയിലേക്ക് നീങ്ങുകയാണ് ബ്രിട്ടൻ. ആരോഗ്യമേഖലയിലും പ്രതിസന്ധിയുണ്ട്. അതുകൊണ്ട് തന്നെ നിരവധി വെല്ലുവിളികളാണ് ബ്രിട്ടനിലെ പുതിയ രാജാവിനെ കാത്തിരിക്കുന്നത്.

യൂറോപ്പ് പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ പി.രാജീവ് , വി ശിവൻകുട്ടി എന്നിവർ ലണ്ടനിൽ എത്തുന്നു.

ലോക കേരളസഭയുടെ യു കെ – യൂറോപ്പ് മേഖല സമ്മേളനത്തിന്റെ ഭാഗമായാണ് മലയാളികളുമായി സംവദിക്കാൻ ഒക്ടോബർ 9 ഞായറാഴ്ച നടത്തുന്ന സന്ദർശനം. കേരളം സർക്കാർ സ്ഥാപനമായ നോർക്കയുടെ ആഭിമുഖ്യത്തിലാണ് പരിപാടി .

ലോകകേരളസഭ യുകെ യൂറോപ്പ് മേഖല സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മൂന്നാം ലോക കേരളസഭ തീരുമാനത്തിന്റെ ഭാഗമായാണ് ആദ്യ ത്തെ മേഖല സമ്മേളനം ലണ്ടനിൽ ഇപ്പോൾ നടത്തുന്നത് . ലോകകേരളസഭയുടെ ഈ സമ്മേളനത്തിന് പ്രാധാന്യം ഏറെയുണ്ട്. ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രതിനിധികൾ അംഗങ്ങളായ ലോക കേരള സഭ കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടി നിരവധി ആശയങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത്. യുകെയിലെ പ്രവാസികൾക്ക് കേരളത്തിന്റെ വികസനത്തിന് വേണ്ടി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടും.

അന്നേ ദിവസം ഉച്ചയ്ക്ക് ശേഷംവിപുലമായ പ്രവാസി സമ്മേളനവും കലാ സന്ധ്യയും അരങ്ങേറും. സമ്മേളനത്തിൽ മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ, യുകെയിലെ വിവിധ രാഷ്ട്രീയ കലാ സാംസ്കാരിക പ്രവർത്തകർ പൗരപ്രമുഖർ തുടങ്ങിയവർ സന്നിഹിതരാവും.

കലാസാംസ്കാരിക സന്ധ്യയിൽ കേരളത്തനിമയുള്ള കലാപരിപാടികൾ അവതരിപ്പിക്കുവാൻ താല്പര്യം ഉള്ളവർ സംഘാടകസമിതിയുമായി സെപ്തംബര് 24നു വൈകീട്ട് 8 മണിക്ക് മുൻപായി താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെടണമെന്ന് കൾച്ചറൽ കോഓർഡിനേഷൻ സബ് കമ്മിറ്റി കൺവീനർ ശ്രീ ശ്രീജിത്ത്‌ ശ്രീധരൻ, ലോക കേരളസഭയുടെ സബ് കമ്മിറ്റി ചുമതലയുള്ള ശ്രീമതി നിധിൻ ചന്ദ് എന്നിവർ അഭ്യർത്ഥിച്ചു.

07775435932 / 07960212334

ക്ലാസിക്കൽ സെമി ക്ലാസിക്കൽ, നാടോടി , നാടോടി/ക്ലാസിക്കൽ ഫ്യൂഷൻ മ്യൂസിക് , ഡാൻസ് , നാടകം എന്നിവയിൽ ഗ്രൂപ്പ് പരിപാടികൾക്കു മുൻഗണന നൽകും.

പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. മുഖ്യമന്ത്രിയോടും മറ്റു മന്ത്രിമാരോടും സംവദിക്കുവാൻ കിട്ടുന്ന അവസരം വിനിയോഗിച്ചു കേരളത്തിന്റെ സമഗ്രപുരോഗതിയ്ക്കായുള്ള നിർദ്ദേശങ്ങൾ അവതരിപ്പിച്ചു പരിപാടി വൻവിജയം ആക്കുവാൻ യുകെയിലെ മുഴുവൻ മലയാളികളോടും കോഓർഡിനേഷൻ സമിതിക്കുവേണ്ടി ചീഫ് കോർഡിനേറ്റർ ശ്രീ എസ്. ശ്രീകുമാർ, ജോയിന്റ് കോഓർഡിനേറ്റർ ശ്രീ സി. എ. ജോസഫ്, ഓർഗനൈസേഷന് ചെയർമാൻ ഡോ. ബിജു പെരിങ്ങത്തറ എന്നിവർ അഭ്യർത്ഥിച്ചു.

പൊതുസമ്മേളന വേദി: Tudor Park , Feltham , London . TW13 7EF

സ്റ്റോക്ക് ഓൺ ട്രെന്റ് : സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന സഹോദരിമാരായ ബിന്ദു വിജിയുടെയും, ബെറ്റി ആഷ്‌ലിയുടെയും പിതാവ് എം. റ്റി. കുരിയാക്കോസിന്  (82 ) ബന്ധുമിത്രാദികളുടെ യാത്രാ മൊഴി. ഇന്ന് ഇന്ത്യൻ സമയം 3:30pm ന് സ്വഭവനത്തിലെ പൊതു ദർശനത്തിനുശേഷം മാറാടി മൌണ്ട് ഹെറോബ് പള്ളിയിലാണ് മൃതസംസ്കാര ശുശ്രൂഷകൾ നടന്നത്.

വാർദ്ധക്യ സഹജമായ ആരോഗ്യ പ്രശനങ്ങൾ ഉണ്ടായിരുന്ന എം. റ്റി. കുരിയാക്കോസ് ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്.

മക്കൾ

ബിജു കുര്യാക്കോസ്
ബിന്ദു കുര്യാക്കോസ്((യുകെ )
ബെറ്റി കുര്യാക്കോസ് (യുകെ )

മരുമക്കൾ.

ഷിബി ബിജു
വിജി കെ പി (Ex UUKMA, SMA സ്റ്റോക്ക് ഓൺ ട്രെൻഡ് പ്രസിഡണ്ട്)
ആഷ്‌ലി കുര്യൻ (യുകെ)

 

എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ ഇന്ന് 6. 30 വരെയാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം. സംസ്‌കാരച്ചടങ്ങിനോട് അനുബന്ധിച്ച് യുകെയില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ‘ദ് ലോങ് വോക്’ നിരത്തിലൂടെയാണ് അന്ത്യയാത്ര.

ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന് അരികെ കിങ് ജോര്‍ജ് ആറാമന്‍ മെമ്മോറിയല്‍ ചാപ്പലിലാണു രാജ്ഞിയുടെ അന്ത്യവിശ്രമം. ഏകദേശം പത്ത് ലക്ഷം പേരെങ്കിലും സംസ്‌കാരച്ചടങ്ങിന് എത്തുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

എലിസബത്ത് രാജ്ഞിക്ക് യാത്രാമൊഴി നല്‍കാന്‍ വിവിധ രാജ്യങ്ങളിലെ നേതാക്കള്‍ ഇതിനകം ബക്കിങ്ഹാം കൊട്ടാരത്തില്‍ എത്തിയിട്ടുണ്ട്. രാഷ്ട്രപതി ദ്രൗപദി മുര്‍മു, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കന്മാര്‍ തുടങ്ങി നൂറിലേറെ പേരാണ് ലണ്ടനിലെത്തിയിട്ടുളളത്.

വിലാപ യാത്രയായി മൃതദേഹം വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ നിന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ അബ്ബെയിലേക്ക്‌കൊണ്ടുവരും.1953 ല്‍ രാജ്ഞിയുടെ കിരീടധാരണം നടന്ന അതേ ദേവാലയമാണ് വെസ്റ്റ്മിന്‍സ്റ്റര്‍ അബ്ബെ. രാഷ്ട്രത്തലവന്മാരുംയൂറോപ്പിലെ വിവിധ രാജകുടുംബാംഗങ്ങളും അടക്കം രണ്ടായിരത്തോളം വിശിഷ്ട വ്യക്തികള്‍ ഇവിടെ രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കും.

ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചിന് വിലാപയാത്രയായി മൃതദേഹം വെല്ലിംഗ്ടണ്‍ ആര്‍ച്ചില്‍ എത്തിക്കും. രാത്രി പന്ത്രണ്ടിന് രാജകുടുംബാംഗങ്ങള്‍ മാത്രമുള്ള ചടങ്ങില്‍ മൃതദേഹം സെന്റ് ജോര്‍ജ് ചാപ്പലില്‍ സംസ്‌കരിക്കും.

യുകെയിലെ സിനിമ തിയറ്ററുകളിലും നഗരങ്ങളില്‍ സ്ഥാപിച്ച വലിയ സ്‌ക്രീനുകളിലും സംസ്‌കാരച്ചടങ്ങുകള്‍ തല്‍സമയം കാണിക്കുന്നുണ്ട്. കൂടുതല്‍ ആളുകള്‍ എത്തുന്നതിനാല്‍ 250 അധിക ട്രെയിന്‍ സര്‍വീസുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുന്ന ദിവസം ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിന്ന് റദ്ദാക്കിയത് നൂറിലധികം വിമാനങ്ങൾ. ശവസംസ്‌കാര ചടങ്ങുകൾക്കിടെ അനാവശ്യമായ ശബ്ദം ഒഴിവാക്കുന്നതിന് വേണ്ടിയാണ് വിമാനങ്ങൾ റദ്ദ് ചെയ്യുന്നതെന്ന് അധികൃതർ പറയുന്നു. തിങ്കളാഴ്ചയാണ് എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങുകൾ നടക്കുന്നത്. ഇതോടെ അന്നേ ദിവസം ഷെഡ്യൂൾ ചെയ്തിരിക്കുന്ന 12,000 വിമാനങ്ങളിൽ 15 ശതമാനം വിമാനങ്ങളെ തീരുമാനം ബാധിക്കുമെന്ന് വെസ്റ്റ് ലണ്ടൻ എയർപോർട്ട് അധികൃതർ പറഞ്ഞു. വിമാനങ്ങൾ ഇറങ്ങുന്നതിനും പുറപ്പെടുന്നതിനും നിയന്ത്രണം ബാധകമാണ്.

ഇതോടെയാണ് ഹീത്രു വിമാനത്താവളത്തിൽ നിന്ന് ഷെഡ്യൂൾ ചെയ്തിരിക്കുന്നു 100 ആഭ്യന്തര സർവീസുകൾ റദ്ദാക്കാൻ തീരുമാനിച്ചത്. രാജ്ഞിയുടെ ശവസംസ്‌കാരം അവസാനിക്കുന്ന സമയത്ത് രണ്ട് മിനിട്ട് സമയം പൂർണമായും നിശബ്ദത പാലിക്കുമെന്ന് ഹീത്രു നേരത്തേയും പ്രഖ്യാപിച്ചിരുന്നു. ചടങ്ങിന് 15 മിനിട്ട് മുതൽ ചടങ്ങ് അവസാനിച്ച് 15 മിനിട്ട് വരെയും ഒരു വിമാനവും ടേക്ക് ഓഫ് ചെയ്യാനോ ലാൻഡ് ചെയ്യാനോ അനുവദിക്കില്ല. അതേസമയം ചില വിമാനങ്ങൾ വഴി തിരിച്ച് വിടാനും തീരുമാനമായിട്ടുണ്ട്.

രാജ്ഞിയോടുള്ള ആദര സൂചകമായിട്ടാണ് ശബ്ദ തടസ്സം ഉണ്ടാകാതിരിക്കുന്ന ശ്രമങ്ങൾ തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും ഇവർ പറയുന്നു. 2,500 അടി താഴെ പറക്കുന്ന ഡ്രോണുകൾക്ക് ഉൾപ്പെടെ മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved