ബ്രിട്ടണിൽ ആശങ്കയുയർത്തി കോവിഡ് കേസുകൾ വർധിക്കുന്നു. വെള്ളിയാഴ്ച ബ്രിട്ടണിൽ റിപ്പോർട്ട് ചെയ്തത് 93,045 കോവിഡ് കേസുകളാണ്. തുടർച്ചയായ മൂന്നാം ദിവസമാണ് റിക്കാർഡ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച 111 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 147,000 ആയി. വ്യാഴാഴ്ച 88,376 പേർക്കാണ് ബ്രിട്ടണിൽ രോഗബാധ സ്ഥിരീകരിച്ചത്. ഒമിക്രോൺ വകഭേദം വലിയ ഭീഷണിയായി തുടരുകയാണ്.
ഒമിക്രോൺ വകഭേദം യൂറോപ്പിൽ മിന്നൽ വേഗത്തിലാണ് പടരുന്നതെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റക്സ്. അടുത്ത വർഷം ആരംഭത്തോടെ ഫ്രാൻസിലും അതിതീവ്ര രോഗ വ്യാപനമുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. രോഗ പകർച്ചയുടെ പശ്ചാത്തലത്തിൽ യുകെയിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ഫ്രാൻസ്.
യൂറോപ്പിൽ യുകെയിലാണ് ഏറ്റവുമധികം ഒമിക്രോൺ രോഗ ബാധിതരുള്ളത്. വെള്ളിയാഴ്ച വരെ 15,000 ത്തോളം ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു. രോഗവ്യാപനം തടയാൻ ജർമനി, അയർലൻഡ്, നെതർലാൻഡ്സ് സർക്കാരുകൾ അധിക നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്.
ജർമനിയിൽ വെള്ളിയാഴ്ച മാത്രം 50,000ലേറെ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഒരു വെല്ലുവിളിക്ക് നേരിടാൻ രാജ്യം തയാറെടുക്കുകയാണെന്ന് ആരോഗ്യമന്ത്രി കാൾ ലൗട്ടർബാക്ക് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, അയർലൻഡ് പുതിയതായി റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ മൂന്നിൽ രണ്ടും പുതിയ വകഭേദം മൂലമാണ്.
യുകെയിൽ തുടർച്ചയായ മൂന്നാം ദിവസവും റിക്കാർഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച ബ്രിട്ടണിൽ റിപ്പോർട്ട് ചെയ്തത് 93,045 കോവിഡ് കേസുകളാണ്. വെള്ളിയാഴ്ച 111 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 147,000 ആയി. ഒമിക്രോൺ വകഭേദം വലിയ ഭീഷണിയായി തുടരുകയാണ്.
നെതർലാൻഡ്സിൽ വെള്ളിയാഴ്ച 15,400-ലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രോഗം പടരാതിരിക്കാൻ കടുത്ത നിയന്ത്രണങ്ങളിലേക്കാണ് യൂറോപ്യൻ രാജ്യങ്ങൾ നീങ്ങുന്നത്. പൊതുയിടങ്ങളിലേക്കുള്ള പ്രവേശനത്തിനും ആഘോഷങ്ങൾക്കും എല്ലാം വലിയ നിയന്ത്രണങ്ങളാണ് കൊണ്ടുവരുന്നത്.
ഫോര്‍മുല വണ്ണില്‍ ഏഴു തവണ ചാമ്പ്യനായ ലൂയിസ് ഹാമില്ട്ടന് സര് പദവി നല്‍കി ആദരിച്ച് ഗ്രേറ്റ് ബ്രിട്ടണ്. ബ്രിട്ടീഷ് രാജകുമാരന് ചാള്‍സില്‍ നിന്ന് ലൂയിസ് ഹാമില്ട്ടണ് നൈറ്റ് വുഡ് പദവി സ്വീകരിച്ചു.
ബുധനാഴ്ചയാണ് മോട്ടോര്‍ സ്പോര്‍ട്സ് രംഗത്തെ നേട്ടങ്ങള്‍ക്ക് വിന്‍ഡ്സര്‍ കൊട്ടാരത്തില്‍ വച്ച് ആദരം നല്‍കിയത്. അമ്മ കാര്മെന്നിനൊപ്പമാണ് അംഗീകാരം സ്വീകരിക്കാനായി ലൂയിസ് ഹാമില്ട്ടണ് വിന്‍ഡ്സര്‍ കൊട്ടാരത്തിലെത്തിയത്.
നൈറ്റ് വുഡ് പദവി ലഭിക്കുന്ന നാലാമത്തെ എഫ് വണ്‍ ഡ്രൈവറാണ് ലൂയിസ് ഹാമില്ട്ടൺ. 2009ല്‍ ഹാമില്ട്ടണ് മെമ്പര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍ പദവി നല്‍കിയിരുന്നു.
ഒമിക്രോൺ വൈറസ് ബ്രിട്ടനിൽ കൂടുതൽ നാശം വിതയ്‌ക്കുമെന്നും യുകെ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം യുകെയിൽ മാത്രം 58,194 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2021 ജനുവരിയ്‌ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ഇവയിൽ ഒമിക്രോൺ വകഭേദത്തിന്റെ ശതമാനം എത്രത്തോളമുണ്ടെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല.
ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ പ്രകാരം, ഒമിക്രോൺ ജനുവരിയോടെ വലിയ അളവിൽ പകർന്നേക്കാം. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ അടുത്ത അഞ്ച് മാസത്തിനുള്ളിൽ ഇംഗ്ലണ്ടിൽ മാത്രം 25,000 മുതൽ 75,000 വരെ മരണങ്ങൾ സംഭവിച്ചേക്കാമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
2022 ഏപ്രിൽ അവസാനത്തോടെ ഒമിക്രോൺ ബാധിച്ച് അരലക്ഷത്തിലധികം ആളുകൾ ആശുപത്രിയിൽ എത്തും. കൂടാതെ പ്രതിദിന രോഗികളുടെ എണ്ണവും വർദ്ധിക്കുമെന്നാണ് ശാസ്ത്രജ്ഞർ അറിയിച്ചത്. ബ്രിട്ടീഷ് സർക്കാരിന് ഇത് സംബന്ധിച്ച മുന്നിറിയിപ്പ് നൽകിയതായി ശാസ്ത്രജ്ഞർ കൂട്ടിച്ചേർത്തു.
ചില ആളുകൾക്ക് കൊറോണ വാക്‌സിനുകൾ ഫലപ്രാപ്തി കാണിക്കുന്നില്ല. ഒമിക്രോൺ വകഭേദം കൂടൽ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള ആളുകൾ ഉയർന്ന അപകടാവസ്ഥയിലാണ്. അതിനാൽ ഈ ആളുകൾക്ക് ആസ്ട്രസെനെക്ക നിർമ്മിച്ച ആന്റി-ബോഡി ചികിത്സ ഉപയോഗിക്കുന്നതിന് ഫ്രഞ്ച് ആരോഗ്യ വകുപ്പ് അംഗീകാരം നൽകിയതായി അധികൃതർ അറിയിച്ചു.
ബൂസ്റ്റർഡോസ് ഒമിക്രോണിന് എതിരെ ഫലപ്രദമാണെന്ന് യുകെ ഗവേഷകർ. കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദം ഒമിക്രോണിനെതിരെ 70 മുതൽ 75 ശതമാനം പ്രതിരോധം ബൂസ്റ്റർ ഡോസുകൾക്ക് നൽകാൻ കഴിയുമെന്നാണ് പ്രാഥമിക പഠനത്തിൽ നിന്നും വ്യക്തമായത്. സർക്കാർ വകുപ്പായ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയാണ് പഠനം നടത്തിയത്.
ലാബിന് പുറത്തു നിന്നുള്ള വിവരങ്ങൾ ഉൾപ്പെടുത്തി ഒമിക്രോണിനെതിരായ പരിരക്ഷയെക്കുറിച്ചുള്ള ആദ്യകാല റിപ്പോർട്ടാണിത്. ഡിസംബർ പത്തിനാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ആദ്യ രണ്ട് ഡോസുകൾ എടുത്ത ഒരു വ്യക്തിക്ക് ഒമിക്രോൺ സ്ഥിരീകരിച്ചാൽ നേരിയ രോഗത്തിനെതിരെ പോരാടാനുള്ള ശേഷി ഗണ്യമായി കുറയാൻ സാധ്യതയുണ്ട്. എന്നാൽ ബൂസ്റ്റർ ഡോസുകൾ എടുക്കുന്നത് വഴി ഒരു പരിധി വരെ സംരക്ഷണം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് ആദ്യകാല ഡാറ്റ സൂചിപ്പിക്കുന്നുവെന്ന് അൽ-ജസീറ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
“ഈ ആദ്യകാല കണക്കുകൾ ജാഗ്രതയോടെ പരിഗണിക്കണം. എന്നാൽ രണ്ടാമത്തെ പ്രതിരോധ കുത്തിവെപ്പ് എടുത്തതിന് ശേഷം ഡെൽറ്റ വകഭേദവുമായി താരതമ്യപ്പെടുത്തുമ്പോൾ ഒമിക്രോൺ വകഭേദം വേഗത്തിൽ പിടിപെടുന്നുവെന്നും അതിനുള്ള സാധ്യത കൂടുതലാണെന്നും അവർ പറയുന്നു,“ യുകെഎച്ച്എസ്എയിലെ പ്രതിരോധ കുത്തിവെപ്പ് മേധാവിയായ മേരി റാംസെ വെള്ളിയാഴ്ച പറഞ്ഞു. ഗുരുതരമായ രോഗങ്ങളിൽ നിന്നുള്ള സംരക്ഷണം ഉയർന്ന നിലയിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറയുന്നു.
മത്സരാർത്ഥികളുടെ വചനത്തിലുള്ള അറിവും വിശ്വാസതീഷ്ണതയും ഏവരെയും അതിശയിപ്പിച്ചുകൊണ്ട് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ബൈബിൾ അപ്പസ്റ്റോലിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട സുവാറ 2021 ബൈബിൾ ക്വിസ് മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. വിവിധ ഗ്രൂപ്പുകളിലായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയവർ മെൽവിൻ ജെയ്‌മോനും , ആൽബർട്ട് ജോസിയും ,ഷോണാ ഷാജിയും സോണിയ ഷൈജുവും . ഓൺലൈനായി നടത്തപ്പെട്ട മത്സരത്തിൽ ആയിരത്തിൽപരം മത്സരാത്ഥികളാണ് പങ്കെടുത്തത്. ആദ്യ റൗണ്ട് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ അമ്പതുശതമാനം കുട്ടികൾ സെമി ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടുകയും തുടർന്ന് നടത്തപ്പെട്ട സെമി ഫൈനൽ മത്സരത്തിൽ ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ ഓരോ എയ്ജ് ഗ്രൂപ്പിൽനിന്നുമുള്ള അഞ്ചു മത്സരാർത്ഥികൾ വീതം ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു . ഫൈനൽ മത്സരങ്ങൾ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ഓൺലൈനായി രാവിലെ ഒമ്പതുമണിമുതൽ നടത്തപെടുകയുണ്ടായി.
മത്സരങ്ങളുടെ ഔദ്യോഗികമായ ഉദ്‌ഘാടനം ഗ്രേറ്റ് ബ്രിട്ടൺ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് നിർവഹിച്ചു. ബൈബിൾ അപ്പസ്റ്റലേറ്റ് ഡയറക്ടർ ജോർജ് എട്ടുപറയിലച്ചനും ബൈബിൾ അപ്പസ്റ്റോലറ്റ് രൂപത കോ ഓർഡിനേറ്റർ ആന്റണി മാത്യുവും ഏവർക്കും വിജയാശംസകൾ നേർന്നു. മത്സരങ്ങളുടെ ഔദ്യോഗികഫലപ്രഖ്യാപനം രൂപതാ വികാരി ജനറാളും ബൈബിൾ അപ്പസ്റ്റലേറ്റ് കമ്മീഷൻ ചെയർമാനുമായ ബഹുമാനപെട്ട ജിനോ അരിക്കാട്ട് അച്ചൻ പ്രഖ്യാപിച്ചപ്പോൾ ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്കും വിശ്വാസ സമൂഹത്തിനും ഇത് അഭിമാനത്തിന്റെ നിമിഷമായിരുന്നു . രൂപതയിലെ വിശ്വാസസമൂഹം മുഴുവനും ഏറെ പ്രാർത്ഥനയോടെ കാത്തിരുന്ന ഫലപ്രഖ്യാപനത്തിൽ പങ്കെടുത്ത എല്ലാ മത്സരാത്ഥികളെയും രൂപതയുടെ പേരിൽ ബഹുമാനപെട്ട ജിനോ അച്ചൻ അഭിനന്ദിച്ചു.
എട്ടു മുതൽ പത്തുവരെ പ്രായത്തിലുള്ള ഗ്രൂപ്പിൽ മെൽവിൻ ജെയ്‌മോൻ ഒന്നാം സ്ഥാനം (പ്രെസ്റ്റൺ റീജിയൺ ) കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഇവനാ മേരി സിജിയും(ബ്രിസ്റ്റോൾ -കാർഡിഫ് റീജിയൺ) മൂന്നാം സ്ഥാനം മെലിസ റോസ് ജോണും(കേംബ്രിഡ്‌ജ് റീജിയൺ) നേടി.
പതിനൊന്നുമുതൽ പതിമൂന്നുവരെ പ്രായത്തിലുള്ള ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഷോണാ ഷാജി (പ്രെസ്റ്റൺ
റീജിയൺ ) കരസ്ഥമാക്കി. രണ്ടാം സ്ഥാനം ദിയ ദിലിപും (ഗ്ലാസ്‌കോ റീജിയൺ ) മൂന്നാം സ്ഥാനം ജോയൽ തോമസും (കോവെന്ററി റീജിയൺ ) നേടി.
പതിനാലുമുതൽ പതിനേഴുവരെ പ്രായത്തിലുള്ള ഗ്രൂപ്പിൽ ആൽബർട്ട് ജോസി (ഗ്ലാസ്‌കോ റീജിയൻ)ഒന്നാം സ്ഥാനം നേടിയപ്പോൾ ബിയൻകാ സിബിച്ചൻ (കോവെന്ററി റീജിയൻ)രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനം അന്നാ തോമസും (കോവെന്ററി റീജിയൺ) കരസ്ഥമാക്കി.
കഴിഞ്ഞ വർഷത്തിൽനിന്നും വ്യത്യസ്തമായി ഈ വർഷം മുതിർന്നവർക്കുവേണ്ടിയും മത്സരങ്ങൾ നടത്തപെടുകയുണ്ടായി . സോണിയ ഷൈജു (കോവെന്ററി റീജിയൻ) ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ രണ്ടാം സ്ഥാനം ക്രിസ് ട്രീസ ജോസഫും (ലണ്ടൻ റീജിയൺ) മൂന്നാം സ്ഥാനം റ്റിന്റു ജോസെഫും (ഗ്ലാസ്‌കോ റീജിയൺ) നേടി. ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് മത്സരങ്ങളുടെ നടത്തിപ്പിനായി ഒരുക്കിയിരുന്നത്. മത്സരത്തിൽ പങ്കെടുത്തവർക്കും വിജയിച്ചവർക്കും ബൈബിൾ അപ്പസ്റ്റോലറ്റ് ടീം അഭിനന്ദനങ്ങൾ അറിയിച്ചു.
ലിവർപൂളിലെ മലയാളികളുടെ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്ന ജോറി ജോർജ് (65 ) നിര്യാതയായി . പരേത ലിവർപൂൾ കാർമേൽ മാർത്തോമ്മാ ഇടവകാംഗമായിരുന്നു. കേരളത്തിൽ കല്ലൂപ്പാറ പനച്ചയിൽ കുടുംബാംഗമാണ് . പരേതയ്ക്ക് മൂന്ന് പെൺകുട്ടികളാണുള്ളത്.
ജോറി ജോർജിൻെറ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ഫാ. ഹാപ്പി ജേക്കബ്
സ്നേഹം എന്ന ആശയം ധാരാളം. നാം കേട്ടിട്ടുള്ളതും നാം അത് പരിപാലിക്കുന്നവരുമാണ് എന്നാണ് നാം ധരിച്ചിട്ടുള്ളത്. അഗാധമായി പലരോടും പലതിനോടും നാം സ്നേഹം കാണിക്കാറുമുണ്ട്. ശക്തി കൊണ്ടും ബലം കൊണ്ടും കീഴ്പ്പെടുത്തുവാൻ പറ്റാത്ത പല ഇടങ്ങളിലും സ്നേഹം അതിൻ്റെ ഭാവം പ്രകടിപ്പിക്കുന്നത് നാം അനുഭവിക്കുമാറുണ്ട്.
ക്രിസ്തുമസ് സ്നേഹത്തിൻ്റെ പ്രതീകമാണ് . തൻ്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ച് പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു (. യോഹന്നാൻ 3 : 16 ). ദൈവം നമ്മെ കരുതുകയും സ്നേഹിക്കുകയും ചെയ്യുന്നു എന്ന് ഇതിനേക്കാൾ വേറെ എന്ത് തെളിവ് നമുക്ക് വേണം. ഈ സ്നേഹമാണ് ക്രിസ്തു ജനനത്തിന് ആധാരം. ഈ സ്നേഹം തന്നെയാണ് ഇന്നും ക്രിസ്തുമസിന്റെ പ്രസക്തി .
നമ്മുടെ ജീവിതകാലത്ത് നാം പലതരം സ്നേഹബന്ധങ്ങളിൽ ആയി തീരാറുണ്ട്. ചിലത് ബന്ധനങ്ങളും ആവും . ആത്മാർത്ഥമായി നാം സ്നേഹിച്ച പലരും നമുക്ക് തിരികെ തരുന്നത് അവഗണനയും കണ്ണീരും ആയിരിക്കും. നമ്മുടെ സ്നേഹം ചിലപ്പോൾ അവർക്ക് ആവശ്യം വേണമെന്നില്ല; എന്നാൽ ചിലപ്പോഴാകട്ടെ സ്നേഹം നടിക്കുകയും ചെയ്യും. ഇങ്ങനെ ഏറ്റക്കുറച്ചിലുകൾ നിറഞ്ഞ സ്നേഹബന്ധങ്ങളിൽ ജീവിക്കുന്ന നാം അറിയണം ദൈവസ്നേഹം എന്താണ് എന്നും അതിൻറെ മഹത്വം എന്താണ് എന്നും . ആ സ്നേഹം നമുക്ക് മനസ്സിലാക്കി തരുന്ന അവസരമാണ് ക്രിസ്തുമസ്.
ക്രിസ്തുമസ് കാലയളവിൽ ഈ സ്നേഹ പ്രതീകങ്ങളായി നാം പങ്കുവയ്ക്കാറുണ്ട്. കാർഡുകൾ കൈമാറ്റം ചെയ്യും, സമ്മാനങ്ങൾ കൊടുക്കും, ഭക്ഷണങ്ങൾ പങ്കുവയ്ക്കും. എന്നാൽ ഇതെല്ലാം നാം ചെയ്യുന്നത് സ്നേഹം കൊണ്ടാണ് എന്ന് കരുതാൻ വയ്യ. കാരണം തിരികെ നമുക്ക് ലഭിക്കും എന്ന പ്രതീക്ഷയോടെ ആണ് നാം സമ്മാനങ്ങൾ നൽകുക. അല്ലാതെ ഒരാൾക്ക് സ്നേഹം പകരുക എന്ന ഭാവം നമ്മളിൽ ഉണ്ടാവുകയില്ല. എന്നാൽ നമ്മുടെ പങ്കുവയ്ക്കലിലൂടെ ഒരാളുടെ എങ്കിലും മനസ്സിൽ പ്രത്യാശ നിറയുകയും അല്ലായെങ്കിൽ ഒരാളുടെ എങ്കിലും മുഖത്ത് പുഞ്ചിരി വരുത്തുകയും ചെയ്താൽ നാം അറിയാതെ തന്നെ അവർക്ക് നമ്മിലൂടെ ദൈവസ്നേഹം ലഭിക്കും. ഇത് നാം അറിയണമെങ്കിൽ പ്രേക്ഷിത കാലത്ത് കർത്താവിന്റെ കൂടെ ഉണ്ടായിരുന്നവർ ആരൊക്കെയാണ് എന്ന് നോക്കിയാൽ മതി. ചുങ്കക്കാരും , വേശ്യമാരും , പാപികളും രോഗികളും സമൂഹത്തിന്റെ അടിത്തട്ടിൽ ഉള്ള എല്ലാവരും അവൻ്റെ സ്നേഹിതർ ആയിരുന്നു. അവർക്ക് ആവശ്യമായ സ്നേഹം, സമാധാനം , സൗഖ്യം എല്ലാം അവൻ നൽകി അവരെ തൃപ്തരാക്കി . അവർക്ക് വേണ്ടുന്ന സമ്മാനവും അത് തന്നെയായിരുന്നു.
മറ്റൊരു തരത്തിൽ നാം ചിന്തിക്കുമ്പോൾ ലോകത്തിന് മുഴുവനായി പിതാവ് തന്ന സ്നേഹമാണ്, സമ്മാനമാണ് ക്രിസ്തു എന്ന രക്ഷിതാവ് . ഈ സമ്മാനത്തെ ഭാഗമാക്കുവാനോ ആവശ്യാനുസരണം ഭിന്നിപ്പിക്കുവാനോ നമുക്ക് അവകാശമില്ല. ആയ തിനാലാണ് ഈ സ്നേഹം നമ്മളിൽ പിറക്കുകയും വളരുകയും ചെയ്യണമെന്ന് സഭ ആവശ്യപ്പെടുന്നത്. ഇങ്ങനെ നമ്മളിൽ ദാനമായി ലഭിച്ച സ്നേഹത്തെയാണ് ക്രിസ്തുമസ് സന്ദേശമായി നാം മറ്റുള്ളവരുടെ മുൻപിൽ അവതരിപ്പിക്കുന്നത്.
നമ്മുടെ സ്നേഹത്തിന് വില കല്പിക്കാൻ ആളില്ലാതിരിക്കട്ടെ, നമ്മുടെ കരുതലിനെ അവഗണിക്കട്ടെ, നമ്മെ ഒഴിവാക്കട്ടെ, നിരാശപ്പെടേണ്ട : കാരണം നമ്മെ കരുതുന്ന ദൈവസ്നേഹം ഇതിലും എത്രയോ വലുതാണ്. നമ്മെ നിലനിർത്തുന്ന കരുതൽ എത്രയോ ശ്രേഷ്ടമാണ്. സർവ്വചരാചരങ്ങൾക്കും സന്തോഷമായി ഈ ജനനം ഭവിക്കട്ടെ . ഇന്നും ഈ സദ്‌വാർത്ത ദാനം നമ്മളിലൂടെ മുഴങ്ങട്ടെ.
ഈ ക്രിസ്തുമസിൽ നാം തിരുത്തേണ്ടതായ ചില കാര്യങ്ങളും ഇതോടൊപ്പം ചേർത്ത് ചിന്തിക്കണം . 1 യോഹന്നാൻ 4 : 19 – 21 “അവൻ ആദ്യം സ്നേഹിച്ചത് കൊണ്ട് നാം സ്നേഹിക്കുന്നു . ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്ന് പറയുകയും തൻ്റെ സഹോദരനെ വെറുക്കുകയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന് കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുകയില്ല. ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനേയും സ്നേഹിക്കണം. ”
ഇതായിരിക്കണം ക്രിസ്തുമസ് . ദൈവം സ്നേഹിച്ചത് പോലെ നാമും നമ്മുടെ സഹജീവികളെ സ്നേഹിക്കുമ്പോൾ ക്രിസ്തുമസ് യാഥാർഥ്യമാകുന്നു. ചുറ്റുമുള്ള സഹജീവികളിൽ ദൈവസ്നേഹം നാം പകരുക. യാതൊരു പ്രതിഫലേച്ഛയും ഇല്ലാതെ തന്നെ സ്നേഹിക്കുക. ദൈവസ്നേഹം അനുഭവിച്ച് അറിയുകയും സഹജീവികളിൽ കാരുണ്യം വർഷിക്കുകയും ചെയ്തു കൊണ്ട് തിരുജനനത്തിന്റെ പ്രസക്തി നമുക്ക് ആചരിക്കാം.
സമാധാനത്തിന്റെ , സ്നേഹത്തിൻ്റെ, സൗഖ്യത്തിന്റെ, പാപമോചനത്തിന്റെ, ആസക്‌തികളിൽ നിന്നുള്ള മോചനത്തിന്റെ ക്രിസ്തുമസ് ആകട്ടെ ഈ വർഷം . ദൈവസ്നേഹം വാക്കുകളിലൂടെ പകർന്ന് കൊണ്ട്
കർതൃ ശുശ്രൂഷയിൽ
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ്
മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം
വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ യുഎസിന് കൈമാറാമെന്ന് ലണ്ടൻ ഹൈക്കോടതി ഉത്തരവിട്ടു. അസാൻജിന്റെ മാനസികാരോഗ്യം പരിഗണിച്ച് അദ്ദേഹത്തെ യുഎസിനു കൈമാറരുതെന്ന കീഴ്ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി.
യുഎസ് അധികൃതർ നൽകിയ അപ്പീലിലാണിത്. നീതിയുടെ ലംഘനമാണിതെന്നും അപ്പീൽ നൽകുമെന്നും അസാൻജിന്റെ കാമുകി സ്റ്റെല്ല മോറിസ് അറിയിച്ചു. 175 വർഷം ജയിൽശിക്ഷ ലഭിക്കാവുന്ന 17 ചാരവൃത്തി കുറ്റങ്ങളാണ് യുഎസ് അസാൻജിനെതിരെ ചുമത്തിയിട്ടുള്ളത്. 2010–11 ലാണ് വിക്കിലീക്സ് യുഎസ് രഹസ്യരേഖകൾ പ്രസിദ്ധീകരിച്ചത്.
2007 ൽ ബഗ്ദാദിൽ യുഎസ് ആക്രമണത്തിൽ 2 റോയിട്ടേഴ്സ് റിപ്പോർട്ടർമാർ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ പൊരുളറിയിച്ചായിരുന്നു തുടക്കം. സ്വീഡനിൽ ലൈംഗിക ആരോപണം നേരിടുന്ന അസാൻജ് അവർക്കു കൈമാറുന്നത് ഒഴിവാക്കാൻ 2012 ൽ ലണ്ടനിലെ ഇക്വഡോർ എംബസിയിൽ അഭയം തേടിയതാണ്. എംബസി വിട്ടു പുറത്തിറങ്ങാത്തതിനാൽ ബ്രിട്ടന് ഒന്നും ചെയ്യാനായില്ല. എന്നാൽ, ഇക്വഡോറുമായി ഇടഞ്ഞതോടെ 2019 ൽ അവരുടെ അനുമതിയോടെ ബ്രിട്ടിഷ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
മാനസികനില തകരാറിലായതിനാൽ ആത്മഹത്യ ചെയ്തേക്കും എന്ന വാദമാണ് കീഴ്ക്കോടതി വിധി അസാൻജിന് അനുകൂലമാക്കിയത്. എന്നാൽ, ഏറ്റവും കൂടുതൽ സുരക്ഷയുള്ള കൊളറാഡോ ജയിലിൽ അസാൻജിനെ സുരക്ഷിതമായി പാർപ്പിക്കുമെന്ന് യുഎസ് അപ്പീലിൽ ഉറപ്പുനൽകി. യുഎസ് ഭരണകൂടത്തിന്റെ അധികാര ദുരുപയോഗ നടപടികൾക്കെതിരെ പോരാടുന്ന അസാൻജിന് ലോകമെങ്ങും ആരാധകരുണ്ട്.
യുകെയിൽ 24 മണിക്കൂറിനിടെ 448 പുതിയ ഒമിക്രോൺ കേസുകൾ രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് മൊത്തം കേസുകൾ 1,265 ആയി. വ്യാഴാഴ്ച 249 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണിത്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത് ഇംഗ്ലണ്ടിൽ 443 കേസുകളും സ്കോട്ട്ലൻഡിൽ ഒന്ന്, വെയിൽസിൽ നാല് കേസുകളും രേഖപ്പെടുത്തിയതായാണ്.
വടക്കൻ അയർലണ്ടിൽ കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. അതേസമയം യുകെയിലുടനീളം മൊത്തം 58,194 പുതിയ കോവിഡ് അണുബാധകളും പോസിറ്റീവ് പരിശോധനയുടെ 28 ദിവസത്തിനുള്ളിൽ 120 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ജനുവരി 9 ന് ശേഷമുള്ള കേസുകളുടെ ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനവാണിത്, യുകെയിലെ റെക്കോർഡിലെ ആറാമത്തെ വലിയ വർദ്ധനവും.
വ്യഴാഴ്ച യുകെയിൽ 24,039 പേർക്ക് ആദ്യ വാക്സിൻ ലഭിച്ചു, ഇതോടെ വാക്സിൻ ലഭിച്ചവരുടെ എണ്ണം 51,207,496 ആയി. 33,824 പേർക്ക് രണ്ടാമത്തെ ഡോസ് ലഭിച്ചതോടെ ആകെ 46,674,061 പേർക്ക് ഇപ്പോൾ ഇരട്ട വാക്സിൻ ലഭിച്ചിട്ടുണ്ട്. മറ്റൊരു 469,479 ബൂസ്റ്റർ അല്ലെങ്കിൽ മൂന്നാം ജബ്സ് നൽകപ്പെട്ടു, അതായത് 22,184,983 ആളുകൾക്ക് ബൂസ്റ്റർ വാക്സിൻ ലഭിച്ചിട്ടുണ്ട്.
ഒമിക്രോണ്‍ ഈ രീതിയില്‍ വ്യാപിച്ചാല്‍ പ്രതിദിനം 10,000 ആശുപത്രി പ്രവേശനങ്ങള്‍ക്ക് കാരണമായേക്കാമെന്ന് പ്രൊഫ. നീല്‍ ഫെര്‍ഗൂസണ്‍ മുന്നറിയിപ്പ് നൽകി. പുതിയ വേരിയന്റ് മൂലം യുകെ സ്‌ഫോടനാത്മകമായ നിലയില്‍ ഇന്‍ഫെക്ഷന്‍ നേരിടുന്നുവെന്നാണ് ഫെര്‍ഗൂസന്റെ മുന്നറിയിപ്പ്. എന്‍എച്ച്എസിനെ പ്രതിസന്ധിയിലേക്ക് തള്ളിവിടാനും, പ്രതിദിനം 10,000 ആശുപത്രി പ്രവേശനങ്ങള്‍ക്കും ഇടയാക്കാന്‍ ഒമിക്രോണ്‍ വേരിയന്റിന് സാധിച്ചേക്കുമെന്ന്
ഫെര്‍ഗൂസണ്‍ ഗാര്‍ഡിയനോട് വ്യക്തമാക്കി. ദിവസേന 10,000 പേരെങ്കിലും ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന അവസ്ഥയും വന്നേക്കും.
നിലവില്‍ ഏറ്റവും ഉയര്‍ന്ന തോതില്‍ രോഗികള്‍ ആശുപത്രിയിലെത്തിയ റെക്കോര്‍ഡ് ഈ വര്‍ഷം ജനുവരി 12ന് 4582 കോവിഡ് രോഗികള്‍ ചികിത്സ തേടിയതാണ്. ഒമിക്രോണിനെ നേരിടാന്‍ പുതിയ ദേശീയ ലോക്ക്ഡൗണ്‍ വന്നേക്കാമെന്ന് മുന്നറിയിപ്പ് നല്‍കി മൂന്ന് ദിവസത്തിന് ശേഷമാണ് രോഗികളുടെ ആശുപത്രി പ്രവേശനം അഞ്ചക്കം പിന്നിടുമെന്ന മുന്നറിയിപ്പ്. ബൂസ്റ്ററുകള്‍ ഉപയോഗിച്ച് സമയം നേടാനാണ് സാധിക്കുകയെന്നാണ് പ്രൊഫസര്‍ ഫെര്‍ഗൂസണ്‍ വ്യക്തമാക്കുന്നത്. ഈ മാസം അവസാനത്തോടെ 1 മില്ല്യണ്‍ കേസുകളാണ് ഹെല്‍ത്ത് സെക്രട്ടറി പ്രവചിച്ചിരിക്കുന്നത്.
ലണ്ടനിലെ 30 ശതമാനം പുതിയ കോവിഡ് കേസുകള്‍ക്കും പിന്നിലുള്ളത് ഒമിക്രോണ്‍ ആണെന്നാണ് മറ്റൊരു സ്ഥിരീകരണം. മന്ത്രിമാര്‍ക്ക് നല്‍കിയ രഹസ്യ ഡാറ്റയിലാണ് ക്രിസ്മസിലേക്ക് നീങ്ങുമ്പോള്‍ ബ്രിട്ടന്‍ നേരിടുന്ന വെല്ലുവിളി വ്യക്തമാക്കുന്നത്. ഇതോടെ കൂടുതല്‍ കര്‍ശനമായ വിലക്കുകള്‍ ആവശ്യമായി വന്നേക്കാമെന്ന ആശങ്കയും ഉയരുകയാണ്.
മഹാമാരിയ്ക്ക് എതിരായ പോരാട്ടത്തിന്റെ അടുത്ത ഘട്ടം തീരുമാനിക്കാന്‍ കഴിഞ്ഞ ദിവസം കോബ്രാ യോഗം ചേര്‍ന്നു. ഒമിക്രോണ്‍ വേരിയന്റിന് എതിരായ വിവരങ്ങള്‍ പരിശോധിക്കുകയും ചെയ്തു. പോസിറ്റീവായതിനെ തുടര്‍ന്ന് യോഗത്തില്‍ വിര്‍ച്വലായി പങ്കെടുത്ത കമ്മ്യൂണിറ്റീസ് സെക്രട്ടറി മൈക്കിള്‍ ഗോവ് നിലവിലെ സ്ഥിതി ആശങ്കാജനകമാണെന്ന് മുന്നറിയിപ്പ് നല്‍കി. ലണ്ടനും, സ്‌കോട്ട്‌ലണ്ടുമാണ് പുതിയ വേരിയന്റ് ഹോട്ട്‌സ്‌പോട്ടുകളെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ബിർമിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി അംഗവും മുൻ ബിസിഎംസി പ്രിസിഡന്റും , സിറോ മലബാർ സെന്റ് ബെനഡിക്‌ട് മിഷൻ സാറ്റിലി , കൊയർ ഗ്രൂപ്പ് അംഗവുമായ ജിബി ജോർജ് മട്ടക്കലിന്റ പിതാവ്
ജോർജ് മട്ടക്കൽ (75)ആലമറ്റം , കുണ്ടുർ ഇന്നലെ നാട്ടിൽ നിര്യാതനായി.
ജിബിയുടേയും , പോൺസിയുടെയും കുട്ടികൾക്കുമൊപ്പം ഈ കുടുംബത്തിന്റ ദുഃഖത്തിൽ ബിസിഎംസി കമ്മറ്റി അനുശോചനം അറിയിച്ചു .
ജിബി ജോർജ് മട്ടക്കലിന്റ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കഥ, തിരക്കഥ, നിർമാണം – ബിജുമോൻ പ്ലാത്തോട്ടത്തിൽ എന്ന പേര് സ്‌ക്രീനിൽ എഴുതി വരാൻ അധികം താമസമില്ല. ‘ജനറേഷൻസ്’ എന്ന സാമൂഹിക പ്രസക്തിയുള്ള സിനിമയുടെ നിർമ്മാതാവും, കഥാകാരനും, തിരക്കഥാകൃത്തുമാണ് യുകെ മലയാളിയായ ബിജുമോൻ പി.സി. പ്ലാത്തോട്ടത്തിൽ. പി & ബി മീഡിയ ക്രിയേഷൻ എന്ന സിനിമാ കമ്പനിയെയും സിനിമാ മോഹങ്ങളെയും അക്ഷരങ്ങളെയും നെഞ്ചോട് ചേർത്ത വ്യക്തിയാണ് ബിജുമോൻ. സിനിമാ നിർമ്മിച്ച് പണമുണ്ടാക്കുക, പ്രശസ്തി നേടുക എന്ന പതിവ് ലക്ഷ്യങ്ങളിൽ നിന്നകന്ന് കലയെ സ്നേഹിക്കുന്ന ഒരു ഡസനിലേറെ കലാകാരന്മാർക്ക് ബിജുമോൻ അവസരവും ജീവിതവും നൽകുകയായിരുന്നു. സിനിമയെ സ്നേഹിക്കുന്ന ഈ ചെറുപ്പക്കാരന്റെ മോഹങ്ങൾ ഇപ്പോൾ ‘ജനറേഷൻസ്’ എന്ന സിനിമയായി കേരളത്തിൽ തരംഗം സൃഷ്ടിക്കാൻ ഒരുങ്ങുന്നു.
സ്റ്റോക്ക് ഓൺ ട്രെൻഡിൽ കുടുംബസമേതം താമസിക്കുന്നു. ഭാര്യ ഷിനി ബിജു നഴ്‌സായി സ്റ്റോക്ക് ഓൺ ട്രെൻഡ് ആശുപത്രിയിൽ ജോലി, രണ്ടുകുട്ടികൾ ഫിയോണ, ഫ്രേയ എന്നിവർ യഥാക്രമം ഒമ്പതിലും ആറിലും പഠിക്കുന്നു.
പിന്നിട്ട വഴികളെക്കുറിച്ച് ഓർത്തെടുക്കുമ്പോൾ ബിജുമോന്റെ മനസ്സിൽ സന്തോഷവും സങ്കടവും കലർന്ന സമ്മിശ്ര വികാരമാണ്. ഇല്ലായ്മയുടെ കുട്ടിക്കാലത്തുനിന്നും സിനിമയെന്ന വലിയ ലക്ഷ്യത്തിലെത്തുമ്പോൾ യു കെ മലയാളികൾക്കും അത് അഭിമാനകാരണമാണ്. ഇടുക്കി ജില്ലയിലെ തൊടുപുഴ-കാളിയാറിൽ ബാല്യം ചിലവഴിച്ച ബിജുമോൻ കുട്ടിക്കാലം മുതൽ കലാ-സാഹിത്യരംഗത്ത് സജീവമായിരുന്നു.
ആദ്യ ഷൂട്ടിംഗ് കട്ടപ്പന ഭാഗത്തു; ഷൂട്ടിങ് തുടങ്ങിയില്ല അതിനിപ്പറം കുറെ ഗുണ്ടകൾ എത്തി പണം ആവശ്യപ്പെടുന്നു. ആരാണ് എന്തിനാണ് എന്ന് പോലും അറിയുന്നതിന് മുൻപ് തന്നെ ആക്രമണം. സംഗതി പന്തികേടാണ് എന്ന് മനസ്സിലാക്കി സ്ഥലം കാലിയാക്കാൻ ശ്രമിക്കുന്നു. ഇവരെ ഒഴുവാക്കി രക്ഷപെടുവാനുള്ള ഓട്ടത്തിൽ വണ്ടി നിയന്ത്രണം വിട്ട് നിന്നത് വലിയ ഒരു കൊക്കയിലേക്ക് മറിയാൻ കണക്കെ… അദ്ഭുതമെന്നല്ലാതെ ഒന്നും പറയുവാനില്ലെന്ന് ബിജു. ഷൂട്ടിങ് ലൊക്കേഷൻ മാറ്റി വീണ്ടും ചിത്രീകരണം ആരംഭിക്കുന്നു.
നാട്ടുകാരനും കഥാകൃത്തും സംഗീത സംവിധായകനുമായ പയസ്സ് വണ്ണപ്പുറത്തെ കണ്ടുമുട്ടിയത് ചരിത്രനിമിഷമായി മാറി. ബിജുമോൻ എന്ന എഴുത്തുകാരന്റെയും നിർമ്മാതാവിന്റെയും മനസ്സിൽ സിനിമാ മോഹം ഉദിച്ചു. പയസ്സ് വണ്ണപ്പുറം ,റ്റിജോ തടത്തിൽ, നജീബ് ഫോണോ എന്നിവരുമായി ചേർന്ന് കലാ-സാഹിത്യ പ്രവർത്തനങ്ങളും, നിരവധി സംഗീത ആൽബങ്ങളും ഒരുക്കിക്കൊണ്ട് പി & ബി മീഡിയ ക്രിയേഷൻസ് എന്ന സിനിമ കമ്പനി ആരംഭിച്ചു. 2004 ൽ ‘ഓർമ്മയിൽ ഇന്നലെ’ എന്ന പേരിൽ പ്രണയഗാനങ്ങളുടെ ആൽബം പുറത്തിറക്കി. എം.ജി. ശ്രീകുമാർ, വിധു പ്രതാപ്, അഫ്സൽ, ജോത്സന, ഭാവന രാധാകൃഷ്ണൻ, ദലീമ ,കെസ്റ്റർ, കെ.ജി. മാർക്കോസ്, എലിസബത്ത് തുടങ്ങി പ്രശസ്തരായ ഗായകരെല്ലാം ബിജുമോന്റെ ആൽബത്തിൽ പാടി. ഹൃദയസ്പർശിയായ ഗാനസമാഹാരമായിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടും മാർക്കറ്റിംഗ്-പരസ്യ രംഗങ്ങളിലെ നിസ്സഹായതയും തിരിച്ചടിയായി.
സാമ്പത്തിക നഷ്ടങ്ങളിലെ മനോവേദനയെക്കാൾ ഏറ്റവുമടുത്ത ചിലരിൽനിന്നും, നാട്ടുകാരിൽ നിന്നും നേരിടേണ്ടി വന്ന അപവാദ പ്രചരണങ്ങളും, അപമാനവും, കുറ്റപ്പെടുത്തലുകളുമാണ് തന്നെ ഏറെ വേദനിപ്പിച്ചതെന്ന് ബിജുമോൻ മലയാളംയുകെ യോട് വെളിപ്പെടുത്തി. തൊട്ടടുത്തവർഷം പയസ്സ് വണ്ണപ്പുറവുമായി ചേർന്ന് INRI എന്ന ആൽബം പുറത്തിറക്കിയെങ്കിലും വിതരണത്തിലെ അപാകതയും മറ്റുതടസ്സങ്ങളും കാരണം സമൂഹത്തിൽ കാര്യമായ തരംഗം സൃഷ്ടിക്കാൻ സാധിച്ചില്ല. അതോടെ ബിജുമോൻ വിമർശകരുടെയും ബന്ധുക്കളുടെയും കടുത്ത എതിർപ്പിന് പാത്രമായി. സാമ്പത്തിക തകർച്ചയും മനോവിഷമവും അപമാനവുമൊന്നും ബിജുമോൻ എന്ന എഴുത്തുകാരനെ തളർത്തിയില്ല. തനിക്കുനേരെയുള്ള ഒളിയമ്പുകളും കുറ്റപ്പെടുത്തലുകളുമെല്ലാം അദ്ദേഹത്തിന്റെ മുന്നോട്ടുള്ള ജീവിതയാത്രയ്ക്ക് ചവിട്ടുപടിയായി മാറി. ഓരോ പ്രതിസന്ധിയും ഓരോ വിജയക്കുതിപ്പാണെന്ന് അദ്ദേഹം വിശ്വസിച്ചു. തുടർന്ന് നിരവധി ആൽബങ്ങളും ടെലിഫിലിമുകളും ഷോട്ട് ഫിലിമുകളും ഒരുക്കി. ഇതിനിടയിൽ വിവാഹിതനായ ബിജുമോൻ യു.കെ യിലേയ്ക്ക് താമസം മാറിയെങ്കിലും കേരളത്തനിമയും അക്ഷരങ്ങളും സിനിമാ മോഹവുമെല്ലാം മനസ്സിൽ തളിർത്തുനിന്നു.
നീണ്ട 14 വർഷങ്ങൾക്കുശേഷം ബിജുമോൻ എന്ന നിർമ്മാതാവ് തന്റെ മനസ്സിലെ സ്വപ്നാക്ഷരങ്ങൾ കൊണ്ട് ജീവിതഗന്ധിയായ ഒരു കഥയ്ക്കും തിരക്കഥയ്ക്കും രൂപം നൽകി. പി & ബി മീഡിയ ക്രിയേഷൻ എന്ന തന്റെ സിനിമാ കമ്പനിയിലൂടെ ‘ജനറേഷൻസ്’ എന്ന സിനിമ ഒരുക്കി. പയസ്സ് വണ്ണപ്പുറം എന്ന സംഗീത സംവിധായകനും റ്റിജോ തടത്തിൽ എന്ന സിനിമാ സംവിധായകനും നജീബ് ഫോണോ എന്ന ക്യാമറാമാനും ഒത്തുചേർന്നപ്പോൾ ‘ജനറേഷൻസ്’ യാഥാർഥ്യമായി. ജനറേഷൻസിലൂടെ മുപ്പതോളം പുതുമുഖ കലാകാരന്മാർക്ക് ബിജുമോൻ അവസരവും ജീവിതവും നൽകി. ജനറേഷൻസിന്റെ ആദ്യ പോസ്റ്ററും ടീസറും ഇപ്പോൾ കേരളത്തിൽ റിലീസായി വൈറലായിരിക്കുകയാണ്.
കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തിൽ വികസന പ്രവർത്തനങ്ങളേക്കാൽ വേഗത്തിലെത്തിയ അസന്മാർഗ്ഗിക പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയും അതിലൂടെ ആ നാട്ടിലെ ചെറുപ്പക്കാർക്ക് നേരിട്ട ദുരന്തങ്ങളും പ്രതികാരദാഹങ്ങളുമാണ് ജനറേഷൻസിന്റെ ഉള്ളടക്കം. കോവിഡ് പശ്ചാത്തലത്തിൽ വളരെ ബുദ്ധിമുട്ടിയാണ് ചിത്രീകരണം പൂർത്തിയാക്കിയത്. നിപ്പ, വൈറൽ രോഗങ്ങൾ, ആക്സിഡന്റ് തുടങ്ങിയവയെ അതിജീവിച്ച് മുന്നേറിയ തന്റെ സിനിമയുടെ അണിയറ പ്രവർത്തകരെ ഒരുകൂട്ടം അക്രമികൾ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് ബിജുമോൻ വെളിപ്പെടുത്തി. സംവിധായകൻ, സംഗീത സംവിധായകൻ, ക്യാമറമാൻ തുടങ്ങിയവർ മരണപ്പെട്ടേക്കാവുന്ന അവസ്ഥയിലൂടെ കടന്നുപോയിട്ടും ഓൺലൈനിൽ ബിജുമോൻ അവർക്ക് ആത്മധൈര്യം നൽകി സിനിമ നിർമ്മിച്ചു. അങ്ങനെ ‘ജനറേഷൻസ്’ പിറവിയെടുത്തിരിക്കുന്നു. ഓരോ പ്രതിസന്ധികളും തളർച്ചകളല്ല മറിച്ച് മുന്നോട്ടുള്ള ജീവിത വഴിയിൽ ഊർജ്ജം സമ്മാനിക്കുമെന്ന് ഏറെ ജീവിതാനുഭവങ്ങളുള്ള ബിജുമോൻ പറയുന്നു. നമ്മുടെ ഇടയിൽ ജീവിച്ച്, നമുക്ക് അഭിമാനമായി മാറിയ ബിജുമോന് ഒരായിരം വിജയാശംസകൾ.