അഫ്ഗാൻ അഭയാർഥികളുമായി ആദ്യ വിമാനം ബ്രിട്ടനിലെത്തി. കാബൂളിൽ നിന്നുള്ള ആർ എ എഫിന്റെ രക്ഷാ ദൗത്യ വിമാനം ഓക്സ്ഫോർഡിലെ ബ്രൈസ് നോർട്ടണിലാണ് ഇറങ്ങിയത്.താലിബാൻ അഫ്ഗാനിസ്ഥാൻ പൂർണമായും പിടിച്ചടക്കിയതോടെ ബ്രിട്ടീഷ് പൗരന്മാരുൾപ്പെടെ കുറഞ്ഞത് 6,000ത്തോളം സഹായികളെയും വിവർത്തകരെയും യുകെയിൽ എത്തിക്കുന്നതിനായുള്ള ബ്രിട്ടീഷ് സൈന്യത്തിന്റെ നടപടിയുടെ ആദ്യ ഘട്ടമായാണ് നടപടി. ചൊവ്വാഴ്ച കാബൂളിൽ നിന്ന് മൂന്ന് യുകെ വിമാനങ്ങൾ ഉൾപ്പെടെ, കുറഞ്ഞത് 12 സൈനിക വിമാനങ്ങൾ വിവിധ രാജ്യങ്ങളിലേക്ക് പുറപ്പെട്ടിരുന്നു.
വിമാനത്തിൽ ബ്രിട്ടീഷ് പൗരന്മാരും അഫ്ഗാൻ കുടിയേറ്റക്കാരും ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. ഇനിയും ബ്രിട്ടീഷ് പൗരന്മാർ ഉൾപ്പെടുന്ന നിരവധി പേരാണ് കാബൂളിൽ കുടുങ്ങിക്കിടക്കുന്നത്.
അതിനിടെ താലിബാൻ വിജയത്തോടെ രാജ്യം വിട്ടോടുന്ന അഫ്ഗാനികൾക്ക് ബ്രിട്ടനിൽ അഭയം നൽകാനുള്ള പുനരധിവാസ പദ്ധതിയെ ന്യായീകരിച്ച് ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രീതി പട്ടേൽ രംഗത്തെത്തി. വരും വർഷങ്ങളിൽ “അർഹരായ“ 20,000 അഫ്ഗാനികൾക്കാണ് പദ്ധതി പ്രകാരം ബ്രിട്ടൻ അഭയം നൽകുക.
എന്നാൽ പദ്ധതി തുടങ്ങി ഒരു വർഷത്തിനുള്ള 5,000 പേരെ സ്വീകരിക്കുമെന്ന് പറഞ്ഞ സർക്കാർ വേണ്ടത്ര വേഗത്തിൽ നീങ്ങുന്നില്ലെന്ന് ടോറികൾ തന്നെ വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് പ്രീതി പട്ടേലിൻ്റെ പ്രതികരണം. പദ്ധതി മെല്ലെപ്പോക്കാണെങ്കിലും ഫലം ചെയ്യുന്നതാണെന്നും 20,000 അഫ്ഗാനികളെ ഒറ്റയടിക്ക് ബ്രിട്ടനിൽ പുനരധിവസിപ്പിക്കാൻ കഴിയില്ലെന്നും പ്രീതി പട്ടേൽ വ്യക്തമാക്കി.
താലിബാൻ്റെ കീഴിൽ ഭീതിയോടെ കഴിയുന്ന അഫ്ഗാൻ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമാണ് ബ്രിട്ടീഷ് സർക്കാർ പദ്ധതിയിൽ മുൻഗണന ലഭിക്കുക.
താലിബാനെ അവരുടെ വാക്കുകളിലൂടെയല്ല പ്രവൃത്തികളിലൂടെയാണ് വിലയിരുത്തേണ്ടതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. 2000-ല്‍ അധികം അഫ്ഗാന് പൗരന്മാരെ ഇക്കഴിഞ്ഞ ദിവസങ്ങളിലായി അഫ്ഗാന് വിടുന്നതിന് ബ്രിട്ടന് സഹായിച്ചതായും അദ്ദേഹം വ്യക്തമാക്കി.
കാബൂളിലെ പുതിയ ഭരണകൂടത്തെ അവരുടെ വാക്കുകളേക്കാള്‍ അധികമായി അവരുടെ, തെരഞ്ഞെടുപ്പ്പ്രവൃത്തികള്‍, ഭീകരവാദം, കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന്,പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, സഹജീവികളോടുള്ള സമീപനം എന്നിവയിലുള്ള അവരുടെ നിലപാടിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അഫ്ഗാനില്‍നിന്ന് ഇതുവരെ 306 ബ്രിട്ടീഷ് പൗരന്മാരെയും 2052 അഫ്ഗാന് പൗരന്മാരെയും രക്ഷിച്ചതായി അദ്ദേഹം അറിയിച്ചു. 2000-ല്‍ അധികം അഫ്ഗാന് പൗരന്മാരുടെ അപേക്ഷകള്‍ തീര്‍പ്പാക്കി. കുറെയേറെ അപേക്ഷകളിന്മേല് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്. ഏറ്റവും ബുദ്ധിമുട്ടേറിയ സാഹചര്യത്തിലും അഫ്ഗാനില്‍നിന്ന് പുറത്തേക്കുള്ള വഴി തുറന്നിരിക്കാന്‍ യു.കെ ഉദ്യോഗസ്ഥര്‍ രാപകലില്ലാതെ ജോലി ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വേനല്‍ക്കാല അവധിയിലായിരുന്ന എം.പി.മാരെ അടിയന്തരമായി തിരികെ വിളിച്ച് നടത്തിയ പാര്‍ലമെന്റ് സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താലിബാന് വിഷയം ചര്‍ച്ച ചെയ്യാനായിരുന്നു സമ്മേളനം. ബ്രിട്ടീഷ് സര്‍ക്കാര്‍ താലിബാന് പ്രതിസന്ധി കൈകാര്യം ചെയ്തതിനെ ബോറിസ് ജോണ്സണ് ന്യായീകരിച്ചു.
ഹവെന്റെറ്റിൽ വച്ച് നടത്തപ്പെട്ട ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ പ്രൈം കെയർ ടീം ഫൈനലിൽ പ്രബലരായ പോർട്സ് മൗത്തിനെ 9 വിക്കറ്റിന് തകർത്ത് കിരീടം ചൂടി. യുകെയിലെ ശക്തരായ എട്ട് ടീമുകൾ മത്സരിച്ച ടൂർണ്ണമെന്റിലാണ് പ്രൈം കെയർ ടീം ജേതാക്കളായത്.
ടൂർണമെന്റ് ലെ ബെസ്റ്റ് ബൗളർ ആയി പോർട്സ് മൗത്തിന്റെ ബിനോയി മത്തായിയെ തിരഞ്ഞെടുത്തു. മികച്ച ബാറ്റ്സ്മാനായി പോർട്സ് മൗത്തിന്റെ തന്നെ ജൂബിനെയും തിരഞ്ഞെടുക്കുകയുണ്ടായി.
ആവേശം വരിവിതറിയ അവസാന മത്സരത്തിൽ 12 ഓവറിൽ പോർട്സ് മൗത്ത് ഉയർത്തിയ 122 റൺസ് ഫ്രഡ്ഡി എൽദോസിന്റെ ഉജ്ജ്വല ഇന്നിങ്സിന്റെ ചിറകിലേറി 1 വിക്കറ്റ് നഷ്ടത്തിൽ അവസാന ഓവറിൽ മറികടക്കുകയായിരുന്നു.
സംഘാടകരായ സോളാന്റ് രഞ്ജീഴ്സിന്റെ നടത്തിപ്പുകാരായ ലിതിൻ ജോസ്, ബിനിഷ് വർഗീസ്, ബിജു ബഹമിയൻ എന്നിവരുടെ കയ്യിൽ നിന്നും ക്യാപ്റ്റൻ കിജി കോട്ടമാം,ടീം ഉടമ എഡ്വിൻ ജോസ് എന്നിവർ ചേർന്ന് വിജയികൾക്കുള്ള ട്രോഫി ഏറ്റു വാങ്ങി.
സ്റ്റോക്ക് ഓൺ ട്രെൻറ്റ്: സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന മലയാളിയായ ടെലീന റോബിന്റെ പിതാവ് കറുകപ്പിള്ളി കാനവെളിയിൽ കുരുവിള അലക്സാണ്ടർ (82) ഇന്ന് വെളുപ്പിന് (18/8/2021) നാട്ടിൽ നിര്യാതനായി.
സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച ((21/08/2021) വൈകീട്ട് 4 മണിക്ക് (ഇന്ത്യൻ സമയം) പറവൂരുള്ള സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നു.
പിതാവിന്റെ നിര്യാണത്തിൽ ദുഃഖാർത്ഥരായിരിക്കുന്ന ടെലിനയുടെ കുടുംബാംഗങ്ങൾക്കും ബന്ധുമിത്രാദികളെയും മലയാളം യുകെ യുകെയുടെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി നഴ്സിന്റെ മാതാവ് നിര്യാതയായി. സ്റ്റോക്കിലെ ആദ്യ കാല പ്രവാസി മലയാളിൽ പെടുന്ന ദേവസ്യ ജോണിന്റെ ഭാര്യ ആയ വിജി ജോസഫിന്റെ മാതാവ് ഏലിയാമ്മ ജോസഫ്ആ ( 84) ആണ് ഇന്ന് നാട്ടിൽ മരണപ്പെട്ടിരിക്കുന്നത്.
വാർദ്ധക്യസഹജമായ ക്ഷീണമുണ്ടായിരുന്നു എങ്കിലും കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും വിജിയുടെ അമ്മക്ക് ഉണ്ടായിരുന്നില്ല. എന്നാൽ മൂന്നാഴ്ച്ച മുൻപ് ചെറുതായി ഒന്ന് വീഴുകയും തുടന്ന് ആശുപത്രിൽ ചികിത്സയിലും ആയിരുന്നു. അമ്മയുടെ വിവരം അറിഞ്ഞു നഴ്സായ വിജി ഇതിനകം നാട്ടിൽ എത്തിയിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഏലിയാമ്മക്ക് സ്ട്രോക്ക് ഉണ്ടാവുകയും ചെയ്തത് അമ്മയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്തു.
രണ്ടു ദിവസമായി ശ്വാസതടസം അനുഭവപ്പെടുകയും ഇന്ന് രാവിലെ മരണം സംഭവിക്കുകയും ആയിരുന്നു.
ശവസംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ അറിവായിട്ടില്ല. മംഗലാപുരമാണ് വിജിയുടെ സ്വദേശം. ഏലിയാമ്മയുടെ നിര്യണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുമിത്രാദികളെ അറിയിക്കുകയും ചെയ്യുന്നു.
ടോം ജോസ് തടിയംപാട്
ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം ഓസ്ഫോഡ് കോളേജിൽ അഡ്മിഷൻ ലഭിക്കുക എന്നത് ഒരു സ്വപ്നമാണ്. എന്നാൽ അത്തരം ഒരു അപൂർവ്വ നേട്ടമാണ് വെസ്റ്റ് സസ്സെക്സിലുള്ള ഹേവാർഡ്സ് ഹീത്ത് നിവാസിയായ മരീന ജോസഫ് നേടിയത് . മരീന ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ഹ്യൂമൻ സയൻസിൽ പ്രവേശനം നേടിയത് എ ലെവലിൽ ഉന്നതവിജയം നേടിയാണ്.
വെസ്റ്റ് സസ്സെക്സിൽ നിന്നും ആദ്യമായിട്ടാണ് ഒരു മലയാളി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ എത്തുന്നത്.
ഏറ്റുമാനൂരിൽനിന്നുള്ള പുഞ്ചമ്യാലിൽ ജോസഫ് ജെയ്നി ദമ്പതികളുടെ മകളാണ് മരീന.
GCSE യിൽ എല്ലാവിഷയത്തിലും എ സ്റ്റാർ എ ലെവലിലെ (3A star 1 A)മികച്ച വിജയം എൻട്രൻസിലെ ഉയർന്ന സ്കോർ ഇന്റർവ്യൂകളിലെ മികച്ച പ്രകടനം എന്നിവയാണ് പ്രവേശനത്തിനു സഹായകമായത്. ഓസ്ഫോർഡിന്റെയും കെയിംബ്രിഡ്ജിന്റെയും ചരിത്രത്തിലെ ഏറ്റവും ശക്തമായ മത്സരമാണ് ഈ വർഷത്തെ പ്രവേശന പരീക്ഷകളിൽ നടന്നത് എന്ന് അധികൃതർ അറിയിച്ചു.
ലോകത്തെ ഏറ്റവും പഴക്കം ചെന്ന കോളേജുകളില്‍ ഒന്നായിട്ടാണ് ഓക്സ് ഫോർഡിനെ വിലയിരുത്തുന്നത് .
40 കോളേജുകളുടെ സമുച്ചയമാണ് ,ഓക്സ് ഫോർഡ് യുണിവേഴ്സിറ്റി . ഇതിന്റെ ചരിത്രം ആരംഭിക്കുന്നത് 1200 ല്‍ ഓക്സ്ഫോര്‍ഡില്‍ താമസിച്ചിരുന്ന ക്രിസ്റ്റിന് സനൃാസിമാരില്‍ നിന്നുമാണ് .അവര്‍ കുട്ടികള്‍ക്ക് കൊടുത്തിരുന്ന മതബോധന ക്ലാസുകളില്‍ നിന്നും ഉടലെടുത്ത വിദ്യാഭ്യാസ തുടര്‍ച്ചയാണ് ഇന്നുകാണുന്ന ഈ ബ്രഹുത്തായ ഈ വിദൃാപീഠം. ഒട്ടേറെ മഹാന്മാരെ ഈ യുണിവേഴ്സിറ്റി ലോകത്തിനു സംഭാവന ചെയ്തിട്ടുണ്ട് . അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ബിൽ ക്ലിന്റൺ ഇവിടെയാണ് പഠിച്ചത്. പതിനാലു ബ്രിട്ടീഷ് പ്രധാനമന്തിമാര്‍ ഇവിടെനിന്നും രൂപപ്പെട്ടിട്ടുണ്ട് ,അകലാത്തില്‍ രാജ്യത്തിനു വേണ്ടി വീരമൃതു വരിച്ച രാജീവ് ഗാന്ധിയും ഇന്ദിരാഗാന്ധിയും ഇവിടെയാണ് പഠിച്ചത് . കൂടതെ അനേകം നോബേൽ സമ്മാന ജേതാക്കളെ ഈ കലാലയം ലോകത്തിനു സംഭാവന ചെയ്തിട്ടുണ്ട് , ക്രിസ്റ്റിന് സനൃാസിമാരാണ് ഈ കോളേജിനു തുടക്കമിട്ടത്. ആദൃമായി വിദ്യാഭ്യാസമാരംഭിച്ചത് സെന്റ് മേരിസ് പള്ളിയിലാണ്, ഈ പള്ളിയാണ് ഓക്സ്ഫോര്‍ഡിലെ ഏറ്റവും പഴക്കം ചെന്ന പള്ളി.
ലോകമെമ്പാടുമുള്ള ടുറിസ്റ്റുകൾ ഈ പള്ളിയും ആദ്യമായി ക്ലാസ് ആരംഭിച്ച പള്ളി അങ്കണവും കാണാൻ അവിടെ എത്തിച്ചേരുന്നുണ്ട് . ഹോങ്കോങ്ന്റെ അവസാനത്തെ ബ്രിട്ടീഷ് ഗവർണർ ആയിരുന്ന ക്രിസ് പറ്റനാണ് ഓക്സ് ഫോർഡിന്റെ ഇപ്പോഴത്തെ ചാൻസിലർ. അദ്ദേഹവും ഒരു ഓക്സോണിയാനാണ് . സെന്റ് മേരിസ് പള്ളിയുടെ ടവറില്‍ കയറി നിന്നാല്‍ ഓക്സ്ഫോര്‍ഡ് മുഴുവന്‍ കാണാം ഈ ടവറിലെ ഒരു മുറിയായിരുന്നു ലൈബ്രറി. മറ്റൊരു മുറി കുട്ടികളുടെ ഡോകുമെന്റുകള്‍ സൂക്ഷിച്ചിരുന്ന മുറി ആയിരുന്നു ,
പള്ളി അങ്കണത്തിലായിരുന്നു ക്ലാസുകള്‍ നടത്തിയിരുന്നത് .
സെന്റ് മേരിസ് പള്ളിയുടെ എതിര് വശത്താണ് Sheldonian ഇവിടെ വച്ചാണ് ബിരുദം നേടുന്ന എല്ലാവർക്കും സര്‍ട്ടിഫിക്കറ്റ് കൈമാറുന്നത്. അവിടെ ചാന്‍സിലര്‍ക്കും മറ്റു വിശിഷ്ട് വൃക്തികള്‍ക്കും പ്രതൃേകം ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങൾ കാണാം . മരീന ജോസഫിന്റെ ഈ വിജയം മറ്റുകുട്ടികൾക്കു ഒരു പ്രചോദനമാകട്ടെ.
അഫ്ഗാനിസ്താനില്‍ താലിബാന് അധികാരം പിടിച്ചതോടെ രാജ്യത്തുനിന്ന് പലായനം ചെയ്യുന്ന അഫ്ഗാനികളുടെ തിക്കുംതിരക്കുമാണ് കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍. വിമാനത്തില്‍ക്കയറാന്‍ ആയിരക്കണക്കിനു പേരാണ് തടിച്ചുകൂടിയത്.
താലിബാന് മുന്നില്‍ അഫ്ഗാന് സര്‍ക്കാര്‍ സംവിധാനത്തിന്റേയും സൈന്യത്തിന്റേയും അതിവേഗത്തിലുള്ള കീഴടങ്ങലാണ് നൂറുകണക്കിന് വിദേശികളുടെ ജീവന് അപകടത്തിലാക്കുന്ന സാഹചര്യം സൃഷ്ടിച്ചത്.
അതിനിടെ അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യുന്നവരിൽ “അർഹത“ ഉള്ളവർക്കായി പ്രത്യേക പുനരധിവാസ പദ്ധതി തയ്യാറാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. അഫ്ഗാനികൾക്ക് യുകെയിൽ അഭയം നൽകുന്ന ഒരു പ്രത്യേക പദ്ധതിയുടെ വിശദാംശങ്ങൾക്ക് പ്രധാനമന്ത്രിയും സർക്കാരും അന്തിമരൂപം നൽകുകയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഏറ്റവും ദുർബലരെയും പ്രത്യേകിച്ച് സ്ത്രീകളെയും പെൺകുട്ടികളെയും സഹായിക്കുന്നതിനായിരിക്കും പദ്ധതിയിൽ മുൻതൂക്കം. അഫ്ഗാൻ അഭയാർഥികൾക്കായി ഒരു അടിയന്തിര പുനരധിവാസ പദ്ധതി രൂപീകരിക്കാൻ പ്രധാനമന്ത്രിക്ക് മേൽ വിവിധ കോണുകളിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസും ലോകരാജ്യങ്ങൾ അഫ്ഗാൻ അഭയാർത്ഥികളെ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
തുടർന്ന് കാനഡ 20000 ത്തോളം അഭയാർത്ഥികൾക്ക് അഭയം നൽകുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാൽ പുതിയ പദ്ധതി പ്രകാരം യുകെയിൽ എത്ര അഫ്ഗാനികൾക്ക് അഭയം അനുവദിക്കുമെന്നതിനെക്കുറിച്ച് ഡൗണിംഗ് സ്ട്രീറ്റ് വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല. ഈ വർഷം ഏപ്രിലിൽ ആരംഭിച്ച ഒരു പദ്ധതി പ്രകാരം ഇതിനകം തന്നെ ബ്രിട്ടീഷ് സർക്കാരിനെ സഹായിച്ച അഫ്ഗാനിസ്ഥാനിലെ ജീവനക്കാർക്ക് ബ്രിട്ടനിൽ താമസമുറപ്പിക്കാൻ അവസരം ഒരുക്കിയിരുന്നു.
ഇപ്രകാരം 2,000 ത്തോളം യോഗ്യരായ വ്യക്തികളെ സൈനിക ചാർട്ടേഡ് വാണിജ്യ വിമാനങ്ങളിൽ ബ്രിട്ടനിൽ എത്തിച്ച് അഭയം നൽകിയതായാണ് കണക്കുകൾ. അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെയുള്ള സഖ്യ കക്ഷികളെ പിന്തുണക്കുകയും താലിബാനെതിരെ നിലപാടെടുക്കുകയും ചെയ്തിരുന്ന അഫ്ഗാനിസ്ഥാന് പൗരന്മാരാണ് ബ്രിട്ടനിൽ അഭയം തേടാൻ ശ്രമിക്കുന്നത്.
ക്രൂരതക്കും പ്രതികാരത്തിനും പേരുകേട്ട താലിബാന് ഇവരെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെക്കുറിച്ചുള്ള ആശങ്ക ബ്രിട്ടീഷ് സർക്കാരും പങ്കുവക്കുന്നു. എന്നാൽ ബ്രിട്ടനും നാറ്റോ സൈന്യവും താലിബാനെതിരെ പോരാടാന്‍ അഫ്ഗാനിലേക്ക് പോകില്ലെന്നും ബ്രിട്ടന് പ്രതിരോധ സെക്രട്ടറി ബെന്‍ വെല്ലാസ് വ്യക്തമാക്കി. കാബൂള്‍ വിമാനത്താവളത്തിലെ സൈനിക സംവിധാനം സുരക്ഷിതമാണെന്നും ബ്രിട്ടീഷ് പൗരന്മാരെ തിരിച്ചെത്തിക്കാന്‍ സാധ്യമാകുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിദിനം 1000 മുതല്‍ 1200 പേരെ ബ്രിട്ടനിലേക്ക് തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് എംബസി കാബൂള്‍ നഗരത്തില്‍ നിന്ന് വിമാനത്താവളത്തിലേക്ക് മാറ്റി. അതേസമയം, അഫ്ഗാനിലെ താലിബാന് ഭരണം അംഗീകരിക്കില്ലെന്ന് ബ്രിട്ടന് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ യുഎസിനൊപ്പം നിന്ന ബ്രിട്ടനെ അഫ്ഗാനിൽ യുഎസ് കൈവിട്ടതായുള്ള ആരോപണങ്ങളും ശക്തമാണ്.
അയർലൻഡിലെ ‘ഐറിഷ് കൈരളി ക്ലബ് ‘ ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ, അയർലൻഡിലും, യുക്കെയിലുമായി, നടത്തപ്പെട്ട ‘ഓൾ അയർലണ്ട് ആൻഡ് യുകെ ഫോട്ടോഗ്രാഫി കോണ്ടെസ്റ്റ് 2021’ ന്റെ ഫലപ്രഖ്യാപനം ശ്രീ. കോട്ടയം നസീർ നിർവഹിച്ചു.
മത്സരയിനത്തിൽ, ഒന്നാം സമ്മാനത്തിന്, ‘ശൈത്യകാലത്തിന്റെ ആലസ്യത്തിൽ നിന്നും, വസന്തത്തിന്റെ ഉണർവിലേക്ക്, പ്രകൃതിയുടെ മാറ്റമെന്ന്, ജഡ്ജിങ് പാനൽ വിലയിരുത്തിയ, ശ്രീ. അഖിൽ ആൻഡിയുടെ ചിത്രവും, രണ്ടാം സമ്മാനത്തിന് ശ്രീ. ലിയോ തോമസിന്റെ A flower field makes a sunset magnificent- ഫോട്ടോയും , കൂടാതെ, ഐറിഷ് കൈരളി ക്ലബ്ബ് ഫേസ്ബുക്ക് പേജിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ കിട്ടിയാ, ജനപ്രിയ ഫോട്ടോഗ്രാഫിയ്ക്കുള്ള അവാർഡിന് ശ്രീ. ജഗൻ ജോണും അർഹനായി.
ഈ ഫോട്ടോഗ്രാഫി മത്സരത്തിൽ, വിധികർത്താക്കൾ ആയി വന്നത്, മലയാള മനോരമയുടെ ചീഫ് ഫോട്ടോഗ്രാഫറും, ദേശീയ അവാർഡ് ജേതാവുമായ, ശ്രീ. റിജോ ജോസഫ്, മാതൃഭൂമിയുടെ സീനിയർ ഫോട്ടോഗ്രാഫറും, മറ്റൊരു ദേശീയ അവാർഡ് ജേതാവുമായ ശ്രീ. ജി ശിവപ്രസാദ്, പ്രമുഖ സിനിമാറ്റോഗ്രാഫർ, ശ്രീ. അനിയൻ ചിത്രശാല, ഫാഷൻ ആൻഡ് മോഡൽ ഫോട്ടോഗ്രാഫർ ശ്രീ. ബിജു പിക്ച്ചർ കഫേ എന്നിവരാണ്.
യുക്കെ – അയർലൻഡിലെ പ്രമുഖ സോളിസിറ്റർ ഗ്രൂപ്പായ ലൂയിസ് കെന്നഡിയാണ്, ക്യാഷ് പ്രൈസുകൾ സ്പോണ്സർ ചെയ്തിരിക്കുന്നത്. ഈ മത്സരങ്ങൾ സംഘടിപ്പിച്ചതും, കോഓര്‍ഡിനേഷന്‍ ചെയ്തത്, ‘ഐറിഷ് കൈരളി ക്ലബ്ബ്’ ഫേസ്ബുക് പേജിന്റെ മോഡറേറ്ററുമാരായ ശ്രീ. അനിൽ ജോസഫ് രാമപുരം, ശ്രീ. ശ്യാം ഷണ്മുഖൻ (Photo Farmer) എന്നിവരാണ്.
ബിർമിങ്ഹാം: ക്നാനായ കാത്തലിക് അസോസിയേഷൻ വാൽവാൾ കൂടാരയോഗം അംഗമായ കടുത്തുരുത്തി മടത്തിമ്യാലിൽ (തെക്കേക്കുറ്റ്) കുടുംബാംഗം എബ്രാഹം ചാക്കോ (സന്തോഷ്, 53) നിര്യാതനായി. ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
മൂന്ന് ദിവസമായി അസുഖം കൂടുതലായതിനെത്തുടർന്ന് ഡെഡ്ലി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു പരേതൻ. ബിർമിംഗ്ഹാമിനടുത്തു ഡഡ്ലിയിൽ ആണ് കുടുംബസമേതം താമസിച്ചിരുന്നത്.
മൃതസംസ്കാരം സംബദ്ധമായ വിവരങ്ങൾ തീരുമാനിച്ചിട്ടില്ല. ഭാര്യ മാറിക പുറമഠത്തിൽ സ്റ്റെല്ല. മക്കൾ ആൽവിയ, ആൽഫി.
എബ്രഹാം ചാക്കോയുടെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അറിയിച്ചുകൊള്ളുന്നു.
തലപ്പാവിനെ കളിയാക്കിയ ബ്രിട്ടീഷുകാരനോട്, റോൾസ് റോയ്സ് വാങ്ങി പ്രതികാരം ചെയ്ത സർദാർജിയുടെ കഥ വർഷങ്ങൾക്ക് മുമ്പ് വൈറലായിരുന്നു. തെൻറ തലപ്പാവിെൻറ നിറത്തിനനുസരിച്ച് ആഴ്ച്ചയിൽ ഏഴ് ദിവത്തേക്ക് ഏഴ് റോൾസ് റോയ്സ് ആണ് അന്ന് സർദാർജി വാങ്ങിയത്. ബ്രിട്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബിസിനസുകാരനായ റൂബൻ സിങ്ങായിരുന്നു റോൾസ് വാങ്ങിയതിെൻറ പേരിൽ വാർത്തകളിൽ നിറഞ്ഞത്. എന്നാൽ ഇൗ സംഭവത്തോടെ കോളടിച്ചത് റോൾസിനാണ്. പ്രതികാരത്തിനായാണ് കാർ വാങ്ങിയതെങ്കിലും സർദാർജി ഇതോടെ റോൾസിെൻറ വലിയ ആരാധകനായി. നിലവിലുള്ള ഏഴ് എണ്ണത്തിനുപുറമേ മറ്റ് ആറെണ്ണംകൂടി വാങ്ങാൻ റൂബൻ തീരുമാനിക്കുകയായിരുന്നു.
പുതുപുത്തൻ റോൾസ് എസ്.യു.വിയായ കള്ളിനൻ, ഏറ്റവും വിലകൂടിയ വകഭേദമായ ഫാൻറം എന്നിങ്ങനെ ആറ് റോൾസ് റോയ്സുകളെക്കൂടി പിന്നീട് റൂബൻ സ്വന്തമാക്കി. ഇതോടെ റൂബെൻറ പക്കലുള്ള റോൾസ് റോയ്സുകളുടെ മൂല്യം 130 കോടി രൂപയായിട്ടുണ്ട്. അവസാനത്തെ ഡെലിവറിക്ക് റോൾസ് റോയ്സിെൻറ സി.ഇ.ഒ നേരിട്ട് എത്തുകയായിരുന്നു. കാരണം റോൾസിെൻറ ഏറ്റവുംവലിയ കസ്റ്റമറായി അപ്പോഴേക്കും റൂബൻ മറിയിരുന്നു.
ബ്രിട്ടനിലെ ഒാൾ ഡേ പി.എ എന്ന കൺസൾട്ടൻസി സ്ഥാപനത്തിെൻറ ഉടമയും ബില്യനേയറുമാണ് റൂബൻ സിങ്. ഒരിക്കൽ ഒരു ബ്രിട്ടീഷ് വർണവെറിയൻ സിങ്ങിെൻറ തലപ്പാവിനെ കളിയാക്കുകയായിരുന്നു. അഭിമാനത്തിൽ മുറിവേറ്റ റൂബൻ, തെൻറ ട്വിറ്റർ അകൗണ്ടിലാണ് തലപ്പാവിെൻറ നിറത്തിലുള്ള റോൾസ് റോയ്സുകൾ വാങ്ങാനുള്ള തീരുമാനം അറിയിച്ചത്. ബ്രിട്ടീഷുകാരുടെ അഭിമാന സ്ഥാപനമായ റോൾസിലൂടെ തെൻറ പ്രതികാരം നിർവഹിക്കുകയായിരുന്നു അദ്ദേഹത്തിെൻറ ലക്ഷ്യം. ഇതോടൊപ്പം ദശലക്ഷങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങളും റൂബൻ പ്രഖ്യാപിച്ചു. തലപ്പാവിെൻറ നിറമുള്ള റോൾസിനരികിൽ റൂബൻ നിൽക്കുന്ന ചിത്രങ്ങൾ നേരത്തേ വൈറലായിരുന്നു.
റൂബെൻറ കാർ കലക്ഷൻ റോൾസ് റോയ്സിൽ മാത്രം ഒതുങ്ങുന്നതല്ല. പോർഷെ 918 സ്പൈഡർ, ബുഗാട്ടി വെയ്റോൺ, പഗാനി ഹുവാര, ലംബോർഗിനി ഹുറാകാൻ, ഫെരാരി എഫ് 12 ബെർലിനെറ്റ ലിമിറ്റഡ് എഡിഷൻ എന്നീ ഒന്നാന്തരം സ്പോർട്സ് കാറുകളും റൂബെൻറ ഗ്യാരേജിലുണ്ട്. കാറുകൾക്ക് പുറമേ സ്വകാര്യ ജെറ്റ് വിമാനങ്ങളും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.യുകെയിൽ സ്ഥിരതാമസമാക്കിയ റൂബൻ 20ആം വയസ്സിൽ ബിസിനസ് ആരംഭിച്ചു. 1995 -ൽ മിസ്സ് ആറ്റിറ്റ്യൂഡ് എന്ന പേരിൽ ഒരു വസ്ത്ര റീട്ടെയിൽ ശൃംഖല സ്ഥാപിച്ചു. പിന്നീടാണ് ഒാൾ ഡേ പി.എ സ്ഥാപിച്ചത്.