UK

സ്വാതന്ത്ര്യ ദിനത്തിൽ രാജ്യമെമ്പാടും വാർത്തകൾ കൊണ്ട് നിറയുകയാണ് എന്നാൽ ഇപ്പോൾ പുറത്തുവരുന്ന പുതിയ വാർത്തകൾ അനുസരിച്ച് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിലെ ലണ്ടനിൽ മോദി വിരുദ്ധ ബാനറുമായി വ്യാപക പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്.

ലണ്ടനിലുള്ള കൂട്ടായ്മയായ സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പാണ് ഇത്തരത്തിൽ പ്രതിഷേധ പിന്നിലെ കറുത്ത കരങ്ങൾ എന്നാണ് റിപ്പോർട്ടുകൾ. ലണ്ടനിലെ പ്രമുഖ പാലമായ വെസ്റ്റ് മിൻസ്റ്ററിലെ പാലത്തിലാണ് ഇത്തരത്തിൽ കൂറ്റൻ ബാനറുകൾ പൊങ്ങിയത്. റിസൈൻ മോദി അഥവാ മോദി രാജി വയ്ക്കുക എന്ന രീതിയിലുള്ള മുദ്രാവാക്യമാണ് ബാനറുകളിലും കാണാൻ കഴിയുന്നത്.

പ്രതിഷേധക്കാർ കൂറ്റൻ ബാനറുകളുമായി പ്രതിഷേധം ഉയർത്തുകയും ഇത്തരത്തിൽ ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ മുൻപിൽ മെഴുകുതിരികൾ തെളിയിച്ചു കൊണ്ട് മുദ്രാവാക്യം വിളിച്ച് പ്രതികരിക്കുകയും ചെയ്തു. ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേരിൽ ഒരു അന്യരാജ്യത്ത് ഇത്തരത്തിൽ പ്രതിഷേധങ്ങൾ നടന്നുകൊണ്ടിരിക്കുന്നത് മൊത്തം ഇന്ത്യ മഹാരാജ്യത്തിലെ തന്നെ നാണക്കേടാണ്. മോദിയുടെ മുസ്ലിം വിരുദ്ധ നയങ്ങൾക്കെതിരെ ആണ് ഇത്തരത്തിൽ പ്രതിഷേധങ്ങൾ അലയടിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ഒരു തരത്തിൽ ഇത് ഇന്ത്യ ക്കെതിരെയുള്ള മറ്റ് രാജ്യങ്ങളുടെ അഥവാ മോദിയുടെ മുസ്ലിം നയങ്ങൾക്കെതിരെയുള്ള മറ്റു രാജ്യങ്ങളുടെ പ്രതിഷേധമാണ് കാണുന്നത്.

പ്രതിഷേധ സംഘം തന്നെ മോദിക്കെതിരെ യുള്ള ആരോപണങ്ങൾ കാരണം നിരത്തിയുള്ള വാർത്ത കുറിപ്പും പുറത്തിറക്കിയിരുന്നു. രാജ്യത്തെ മുസ്‌ലിംകൾക്കെതിരായ വംശഹത്യ എം ആൾക്കൂട്ട ആക്രമണങ്ങളും ദളിത് സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ ബലാൽസംഘ ശ്രമങ്ങളും കാർഷികമേഖലയിലെ കോർപ്പറേറ്റ് വൽക്കരണവും കാശ്മീരി നിലപാടുകളും മനുഷ്യാവകാശ പ്രവർത്തകരെ വേട്ടയാടുന്നതും ഇത്തരത്തിൽ ഒരുപാട് വിഷയങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

എന്തായാലും ഈ പ്രതിഷേധം ഇപ്പോൾ തന്നെ ലോക രാജ്യങ്ങൾക്കും ലോക മാധ്യമങ്ങൾക്ക് വിളയില് ചർച്ചയായിട്ടുണ്ട് പലരും മോദിയുടെ ഇത്തരത്തിലുള്ള നിലപാടുകളെ പിന്തുണച്ചുകൊണ്ട് ഇതിനെതിരെ പ്രതിഷേധിച്ചു കൊണ്ടും രംഗത്തെത്തിയിട്ടുണ്ട്. രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ ഇത്തരത്തിൽ മറ്റൊരു രാജ്യത്ത് ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം അലയടിക്കുന്നത് മൊത്തത്തിൽ നാടിനു തന്നെ ആപത്താണ് എന്നാണ് പ്രതിപക്ഷ ത്തിന്റെ അഭിപ്രായം

മലയാളം ഷോർട്ട് ഫിലിം രംഗത്തെ ഓസ്കാർസ് എന്നറിയപ്പെടുന്ന കൊച്ചിൻ അന്താരാഷ്ട്ര ഷോർട്ട് ഫിലിം അവാർഡ് “ആഴ” ത്തിനു . ബെസ്ററ് അവെയർനെസ്സ് ഷോർട്ട് ഫിലിം കാറ്റഗറിയിലാണ് അവാർഡ് .
പ്രേക്ഷക എണ്ണം പതിനാലായിരം കടന്നു മുന്നേറുന്ന “ആഴം” എന്ന വൈറലായിക്കൊണ്ടിരിക്കുന്ന ഷോർട്ട് ഫിലിം , യുകെയിൽനിന്നും പിറവിയെടുത്തിരിക്കുന്ന ഏറ്റവും പുതിയ കലാ സൃഷ്ടിയാണ് .

മനോഹരവും എന്നാൽ ലളിതവുമായി ഒരുക്കിയിരിക്കുന്ന ഈ ഹൃസ്വ ചിത്രം ശ്രദ്ധയാകർഷിക്കുന്നത് ഇതിന്റെ സമകാലിക പ്രസക്തി കൊണ്ടാണ് . ദിനം തോറും റിപ്പോർട്ടു ചെയ്യപ്പെടുന്ന ആത്മഹത്യ പരമ്പരകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ എന്ത് കൊണ്ടും മനുഷ്യമനഃസാക്ഷിയെ തൊടുന്നതും അതുമായി സംവദിക്കുന്നതുമായ വിഷയമാണ് ആഴത്തിന്റെ സംവിധായകൻ ശ്രീ സ്റ്റീഫൻ കല്ലടയിൽ കൈകാര്യം ചെയ്തിരിക്കുന്നത് .

ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്ന അടിക്കുറിപ്പോടെ മാധ്യമങ്ങൾ ആത്മഹത്യ റിപ്പോർട്ട് ചെയ്തു കഴിഞ്ഞാൽ അവരുടെ ഉത്തരവാദിത്തം അവിടെ അവസാനിക്കന്നു. എന്നാൽ ആത്മഹത്യ ചിന്ത വിഷാദ രോഗത്തിന്റെ ഒരു സൂചന മാത്രമാണെന്നും ഇതിന് ചികിത്സ ആവശ്യമാണെന്നും സമൂഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ് ഇതിന്റെ അണിയറ പ്രവർത്തകർ ഈ ഷോർട്ട് ഫിലിമിലൂടെ.

ഒരു അച്ഛന്റെയും മകളുടെയും ആത്മ ബന്ധത്തിലൂടെ കഥ മുന്നോട്ടുപോകുമ്പോൾ, നഷ്ടങ്ങൾ നേരിടാൻ ഒരു സാധാരണ മനുഷ്യൻ അവന്റെ ജീവിതത്തിൽ ചെയ്യുന്ന ചെയ്തികൾ ആഴം എന്ന ഈ കൊച്ചു സിനിമയിലൂടെ വരച്ചുകാട്ടാൻ ശ്രമിക്കുകയാണ് ചെയ്തിരിക്കുന്നത്.

യുകെയിലെ അറിയപ്പെടുന്ന കലാകാരന്മാരിൽ ഒരാളായ സ്റ്റീഫൻ കല്ലടയിലാണ് ഇതിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. കല്ലടയിൽ പ്രോഡക്ഷൻന്റെ ബാനറിൽ സോളി സ്റ്റീഫൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ – സാൻ മമ്പലം, എഡിറ്റർ – സുനേഷ് സെബാസ്റ്റ്യൻ, മ്യൂസിക് – ശരത് ചന്ദ്രൻ, സൗണ്ട് മിക്സിങ് – എബി, പ്രൊഡക്ഷൻ കൺട്രോളർ -ബിജു ചാക്കോ ക്യാമറ അസിസ്റ്റന്റ് – ലെവിൻ സാജു എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്.

പ്രധാന കഥാപാത്രമായ വിഷ്ണുവായി സ്റ്റീഫൻ കല്ലടയിലും കവിതയായി മകൾ ഹെലന സ്റ്റീഫനും ആണ് അവതരിപ്പിച്ചിരിക്കുന്നത്.

തന്റെ ഉദ്ദേശ്യം സാമൂഹിക ബോധവത്കരണമായിരുന്നു എന്നും ഈ അവാർഡ് അതിനെ സാധൂകരിച്ചുവെന്നും സ്റ്റീഫൻ പറഞ്ഞു . “ഡിപ്പറഷൻ തിരിച്ചറിയുക എന്നതാണ് ആദ്യത്തെ പടി. അതിനു ഈ എളിയ സംഭരംഭം കൊണ്ട് സാധിച്ചിട്ടുണ്ടെങ്കിൽ ഞാൻ കൃതാർത്ഥനായി ” .

ഇനിയും കാണാൻ സാധിക്കാത്തവർക്ക് ഈ ലിങ്കിലൂടെ കാണാവുന്നതാണ്.

ഷൈമോൻ തോട്ടുങ്കൽ

ലണ്ടൻ : ഓണവും , ഓണമുണർത്തുന്ന ഓർമ്മകളും ലോകമലയാളിക്ക് ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മയാണെങ്കിൽ ഓണസ്മരണകൾ ഉണർത്തുന്ന ഓണപ്പാട്ടുകളും എക്കാലവും മലയാളിക്ക് ജീവിതത്തിന്റെ ഭാഗമാണ് . കോവിഡ് മഹാമാരിയുടെ കാലത്തും സമൃദ്ധിയുടെ ഓലക്കുടയുമേന്തി വരുന്ന ഓണത്തെ വരവേൽക്കാൻ ഇത്തവണ ഗാന ഗന്ധർവൻ കെ ജെ യേശുദാസും പ്രശസ്ത സംഗീത സംവിധായൻ മോഹൻ സിത്താരയും ചേർന്ന് ഓണ വിശേഷങ്ങൾ എന്ന ആൽബം മലയാളികർക്ക് സമർപ്പിക്കുന്നു . ലണ്ടൻ ആസ്ഥാനമായി ലോകമെമ്പാടുമുള്ള മലയാളികളെ സംഗീതം അഭ്യസിപ്പിക്കുന്ന ട്യൂട്ടേർസ് വാലി ഓൺലൈൻ മ്യൂസിക്ക് അക്കാഡമി ‘യുടെ നേതൃത്വത്തിൽ സുരേന്ദ്രൻ ചെമ്പുക്കാവ് എഴുതി മോഹൻ സിത്താര ഈണം നൽകിയ, ഓണം വന്നേ ഓണം വന്നേ……. എന്ന് തുടങ്ങുന്ന ഗാനം മലയാളികൾക്ക് പഴയ കാല ഓണ വിശേഷങ്ങൾ പങ്കുവെക്കുന്ന വളരെ ഹൃദ്യമായ ഒരു ഓണവിരുന്നായിരിക്കും.

ഗാന ഗന്ധർവ്വൻ പദ്മവിഭൂഷൻ ഡോ: കെ.ജെ യേശുദാസിനോടൊപ്പം വിവിധ രാജ്യങ്ങളിൽ നിന്നായി ട്യൂട്ടേഴ്സ് വാലി ഓൺലൈൻ സംഗീത അക്കാദമിയിലെ 25 ഓളംവിദ്യാർത്ഥികളും ചേർന്ന് ഒരുക്കിയ
ഓണ വിശേഷങ്ങൾ .. അത്തം നാളായ ഇന്നലെ മലയാളികൾക്ക് സമർപ്പിച്ചു .

സംഗീത സംവിധായകരായ ബേണി, മോഹൻ സിത്താര ,എന്നിവരോടൊപ്പം പിന്നണി ഗായകൻ ഫ്രാങ്കോ യും ചേർന്ന് സോഷ്യൽ മീഡിയ പ്ലാറ്റഫോമിലൂടെ റിലീസ് ചെയ്ത ഈ ഗാനം ചുരുങ്ങിയ മണിക്കൂറുകൾ കൊണ്ട് തന്നെ തരംഗമായി മാറിയിട്ടുണ്ട് , എല്ലാ ഉത്സവകാലത്തും പ്രമുഖ സംഗീത സംവിധായകരെയും , ഗാന രചയിതാക്കളെയും കൊണ്ട് ചിട്ടപ്പെടുത്തി പ്രമുഖ പിന്നണി ഗായകരെ കൊണ്ട് പാടിച്ചു ട്യൂട്ടേഴ്സ് വാലി അക്കാദമിയിലെ ലോകമെമ്പാടുമുള്ള വിദ്യാർഥികളെയും ചേർത്തിണക്കി അവതരിപ്പിക്കുന്ന സംഗീത ആൽബങ്ങളുടെ ഗണത്തിലേയ്ക്ക് ഈ ഓണക്കാലത്ത് ദാസേട്ടനെ കൊണ്ട് പാടിക്കുവാനും തങ്ങളുടെ കുട്ടികളെ ദാസേട്ടനൊപ്പം പാടിക്കുവാൻ സാധിച്ചതും ഭാഗ്യമായി കരുതുന്നുവെന്നും ട്യൂട്ടേഴ്സ് വാലി ഡയറക്ടർ നോർഡി ജേക്കബ് പറഞ്ഞു , പാട്ട് കേൾക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

സൗത്തെന്റിലെ വെസ്റ്റ് ക്ലിഫ് ഗ്രാമർ സ്കൂൾ വിദ്യാർത്ഥിനി ആയ ആവലിൻ ജയ്സൺ എല്ലാ വിഷയങ്ങളിലും 9 ഗ്രേഡ് നേടി മികച്ച നേട്ടം കൈവരിച്ചു . യുക്‌മ നാഷണൽ കലാമേളയിൽ പലവട്ടം വിജയികൾ ആയ സൗത്തെൻഡ് മലയാളി അസോസിയേഷന്റെ ക്ലാസിക്കൽ ഡാൻസ് ടീമിൽ അംഗമായിരുന്നു . സീറോ മലബാർ മത്സരങ്ങളിൽ ക്വിസിലും , പ്രസംഗ മത്സരങ്ങളിലും ഡാൻസ് ഇനങ്ങളിലും പലവട്ടം വിജയി ആയിട്ടുണ്ട് .സ്പാനിഷ് ലാംഗ്വേജ് ഇഷ്ടപെടുന്ന ആവലിൻറെ കവിതകൾ സ്കൂൾ കുട്ടികൾക്ക്‌ ആയിട്ടുള്ള ദേശീയ പുസ്‌തകത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് .

യുക്‌മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ മുൻ പ്രസിഡന്റ് ആയിരുന്ന ജെയ്സൺ ചാക്കോച്ചനാണ് പിതാവ് ,മാതാവ് സുബി ദേവസ്യ റെസ്പിറേറ്ററി സ്പെഷ്യലിസ്റ്റ് നേഴ്സായി സൗത്തെൻഡ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു .വെസ്റ്റ് ക്ലിഫ് ഗ്രാമർ സ്കൂൾ വിദ്യാർത്ഥികൾ ആയ എയ്ഡെൻ ജെയ്സൺ, ആൻഡ്രിൻ ജെയ്സനും ഇളയ സഹോദരങ്ങൾ ആണ്

ജോസ്ന സാബു സെബാസ്റ്റ്യൻ

ഈയിടെ ഒരു ഫാമിലി ഇവന്റസിൽ പങ്കെടുക്കാൻ പോയപ്പോൾ കണ്ട ഒരു കാര്യം പറയാം. ഏകദേശം ഒരു 10 അല്ലെങ്കിൽ 12 വയസുള്ള രണ്ടു ആൺകുട്ടികൾ ഒരു സോഫയുടെ രണ്ടറ്റത്തുമായ് ഇരുന്നു ഫോണിൽ നല്ല തിരക്കിലാണ് .ഇടയ്ക്കിടയ്ക്ക് രണ്ടുപേരും പരസ്പരം നോക്കി പൊട്ടിച്ചിരിക്കുന്നു പക്ഷെ ഒന്നും മിണ്ടുന്നില്ല . കുറെ നേരം കഴിഞ്ഞപ്പോൾ ഞാൻ കുശലം പറഞ്ഞു അടുത്തുകൂടി . കൂടുതൽ അറിഞ്ഞപ്പോൾ രണ്ടും സഹോദരങ്ങളാണ് . രണ്ടുപേരും പരസ്പരം മിണ്ടാൻ മിനക്കെടാതെ മെസേജ് വിട്ടു വർത്തമാനം പറഞ്ഞു ചിരി കളിയാണ് .

കാലമേ നീ എവിടെയാണ് ഞങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നത് എന്ന ചിന്ത വല്ലാതെ അലട്ടി.

നമ്മുടെ ചെറുപ്പ കാലങ്ങളിൽ ഒരു പായുടെ രണ്ടറ്റത്തും കിടന്നു വാതോരാതെ സിനിമാക്കഥ പറഞ്ഞു ഉറങ്ങാൻ പാടുപെട്ട രാത്രികൾ ഓർമയിൽ വന്നു .

സ്കൂൾ വരാന്തമുതൽ തുരു തുരെ പറഞ്ഞു മതിയാകാതെ ഓരോരുത്തരെയും അവരുടെ വീടുകളിൽ കൊണ്ടാക്കിയ രംഗങ്ങൾ ഓർമവന്നു . പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര വിശേഷങ്ങൾ പങ്കിട്ട നമ്മളെ സംബന്ധിച്ച് നമ്മൾ രണ്ടു വിധ കാലങ്ങളും മാനുഷിക ബന്ധങ്ങളുടെ ചൂടും ടെക്നോളജിയുടെ അതിശയവുമൊക്കെ കണ്ടവരാണ്.

പക്ഷെ വളർന്നു വരുന്ന കുഞ്ഞുങ്ങൾ മാനുഷിക മൂല്യമൊട്ടും തന്നെയില്ലാതെ സോഷ്യൽ അകാൻ മീഡിയ കണ്ടെത്തുന്ന കുട്ടിക്കാലമേറ്റെടുത്തിരിക്കുന്നു.

ഇന്നെവിടെയെങ്കിലും ഒരു ഉണ്ണിയുടെ കരച്ചിൽ കേൾക്കാനുണ്ടോ ? അമ്മയ്ക്ക് തന്നുണ്ണി മാവിൻ പൂങ്കുല പറിക്കുമോയെന്ന ആശങ്കയുണ്ടോ ? അവരെല്ലാം സ്‌ക്രീനിൽ തളച്ചിടപ്പെട്ടിരിക്കുകയല്ലേ ?

ഒന്നിനും മാനുഷിക സ്പർശനം ഇല്ല പകരം എല്ലാത്തിലും സ്ക്രീൻ തരംഗം . ചുറ്റുമുള്ള ഒന്നും നമ്മെ സ്വാധീനിക്കുന്നേ ഇല്ല . കാണുന്ന കാഴ്ചകൾ മുഴുവൻ സ്ക്രീൻ . നേരിട്ട് കാണുന്ന ഒരു പ്രോഗ്രാം പോലും കണ്ടാസ്വദിക്കാൻ കഴിയാതെ വീഡിയോ പിടിച്ചു കാണുന്ന തലമുറ . കളികൾ വർത്തമാനങ്ങൾ വിശേഷങ്ങൾ പ്രാർത്ഥനകൾ മരണ കരച്ചിലുകൾ മരണാനന്തര കർമങ്ങൾ കൊടുക്കൽ വാങ്ങലുകൾ സേവിങ് അങ്ങനെ പലതും ഇന്ന് സ്ക്രീൻ മാജിക്കിലൂടെ .

ശിലായുഗം വെങ്കല യുഗം അങ്ങനെ ഏഴു യുഗങ്ങൾ താണ്ടി വന്ന നമ്മളിന്ന് ഡിജിറ്റൽ യുഗത്തിലാണ് വന്നു നിൽക്കുന്നത് . അതുകൊണ്ടുതന്നെ ആശയവിനിമയത്തിനുള്ള കഴിവ് മുമ്പെങ്ങുമില്ലാത്തവിധം വർദ്ധിക്കുന്നതു കാണാനും അനുഭവിക്കാനും കൂടി ഭാഗ്യം ലഭിച്ച ആദ്യത്തെ തലമുറയാണ് നമ്മൾ. എന്നാൽ മനുഷ്യരാശിയുടെ ചരിത്രത്തിന് തന്നെ വല്യ ഒരു ടേണിങ് പോയിന്റ് ആയിട്ടുള്ള കാലത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നമ്മൾ മനഃപൂർവ്വമോ അല്ലാതെയോ മറന്നു പോകുന്ന ചിലതുണ്ട്.

സോഷ്യൽ മീഡിയകളുടെ അതിപ്രസരം മൂലം മനുഷ്യർക്ക് മാത്രമേ മനുഷ്യരിൽ സ്വാധീനം ചെലുത്തുവാൻ കഴിയുകയുള്ളു എന്ന ചിന്താഗതി നമ്മളിൽ വളരുന്നു . വേറൊന്നിലും നമ്മൾ ആകൃഷ്ടരാകുന്നില്ല . എന്നതിലൂടെ നമ്മുടെ ചുറ്റുമുള്ള പലതിനെയും നമ്മളിന്ന് മറന്നു പോവുന്നു . കാരണം ഈ ഗ്രഹത്തിൽ നമ്മൾ മാത്രമേ ജീവിക്കുന്നുള്ളു നമുക്ക് മാത്രമേ പ്രാധാന്യമുള്ളൂവെന്നൊക്കെ നമ്മൾ കരുതുന്നു.

പക്ഷെ നമുക്കു ചുറ്റുമുള്ള ഒരു ചെറു പുഴുവിനുപോലും നമ്മളുടെ ജീവനിൽ സ്വാധീനമുണ്ടെന്നും ഒരു 18 മാസം എല്ലാ പുഴുക്കളും ഈ ഭൂമിയിൽ നിന്നും അപ്രത്യക്ഷമായാൽത്തന്നെ ഈ ഗ്രഹത്തിലെ ഒട്ടുമിക്ക ജീവനുകളും അതോടെ ഇല്ലാതാകുമെന്നും പിന്നെ കുറച്ചു മൈക്രോണുകൾ മാത്രം അവശേഷിക്കുന്ന ഭൂമിയായ്‌ മാറിടുമെന്നും നമ്മളിനിയും അറിയാൻ വൈകിടല്ലേ .

അതുപോലെതന്നെ എല്ലാ പ്രാണികളും ഏകദേശമൊരു 4.5 മുതൽ 6 വർഷം വരെ അപ്രത്യക്ഷമായാൽ ഞാനും നീയുമുൾപ്പെടെ ഈ ഗ്രഹത്തിലെ എല്ലാ ജീവജാലങ്ങളും അപ്രത്യക്ഷമാകും. എന്തിനേറെ നമ്മൾ നിസ്സാരരായ് കരുതുന്ന മൈക്രോണുകൾ പോലും ഒരു 20 മിനിറ്റ് മാറിനിന്നാൽ തുടച്ചുമാറ്റപ്പെടാവുന്ന ആയുസ്സുമാത്രമേ നമുക്കുള്ളൂ . പക്ഷെ നമ്മളുടെ അഭാവം ഈ ഭൂമിയിലുണ്ടായാൽ ഭൂമി തഴച്ചു വളരുകയല്ലാതെ ഭൂമിക്ക് ഒരു കേടും ഉണ്ടാകാൻ പോവണില്ല .

അതിനാൽ മനുഷ്യർ മാത്രമേ നമ്മെ സ്വാധീനിക്കുന്നുള്ളുവെന്ന് നമ്മൾ കരുതരുത് . ഓരോ കുട്ടിയും അവന്റെ 15 വയസ്സിനുള്ളിൽ പുറത്തുപോയി കൂടാരം പോലുമില്ലാതെ പ്രകൃതി സൗന്ദര്യം അനുഭവിക്കട്ടെ, ബ്രാൻഡഡ് ഷൂവിൽനിന്നും മാറി ചേറുകളിൽ ചവിട്ടിനടക്കട്ടെ, ജോൺ വർവ്വട്ടനിന്റെയും ഗുച്ചിയുടെയും മണമല്ലാതെ പുൽനാമ്പിന്റെയും പൂവിന്റെയും ഗന്ധമറിയട്ടെ, എസി റൂമിന്റെ കിതപ്പിൽ നിന്നുമകന്ന് ഇരുട്ടിന്റെയും ചീവീടിന്റെയും അരുവികളുടെയും പ്രകൃതിയുടെയും മാസ്മരികതയിലേയ്ക്കവർ കടന്നുവരട്ടെ . നാടുവിട്ടു നമ്മളൊരു മലമുകളിലേക്ക് പോയിനോക്കൂ നമ്മളെത്ര നിസ്സാരരാണെന്ന് നമുക്ക് മനസിലാകും .

പക്ഷെ നമുക്ക് ചുറ്റുമുള്ളവയെല്ലാം മറന്നിന്ന് നമ്മൾ നമ്മുടെ ഉറവിടമായ പ്രകൃതിയുമായി വിച്ഛേദിക്കപ്പെട്ട് ( പൊക്കിൾകൊടി അറുത്തുമാറ്റി ) ഗുരുതരമായ ഭാവിയിലേക്ക് കടന്ന് പൊയ്കൊണ്ടിരിക്കുകയാണെന്ന് മനസിലാക്കാൻ വൈകിയെങ്കിൽ ഓരോ വർഷവും കടന്നു പോവുമ്പോൾ നമ്മളുടെ കുഞ്ഞുങ്ങൾ ഹ്യൂമൻ ഇന്റലിജന്റിന്റെ വെയ്സ്റ്റ്‌ പ്രൊഡക്ടുകളായി ഭൂമിക്കു ഭാരമായി അവശേഷിക്കാൻ ഏറെനാൾ വേണ്ടിനിയും….

Important thing is that to understand is disconnecting with natural sources of who we are will only create an abnormality and an abnormal society and we are going to be there pretty fast. It’s a serious problem..

ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️

ലണ്ടൻ : ജന്മനാട്ടിൽ നിന്നും അകന്നു കഴിയുന്ന മലയാളികൾക്ക്  ഓണവും ക്രിസ്മസും പോലെയുള്ള ആഘോഷങ്ങൾ എപ്പോഴും ഗൃഹാതുരത്വത്തിൻറെ ഓർമ്മകൾ  സമ്മാനിക്കുന്ന അവസരങ്ങൾ ആണല്ലോ.. അപ്പോഴൊക്കെ എല്ലാവരും ഓർക്കുന്ന കാര്യമാണ് നാട്ടിൽ നിന്നും എന്തെങ്കിലും കൊണ്ടു വന്നാലോ എന്ന്. അങ്ങനെ ഒരിക്കലെങ്കിലും ചിന്തിക്കാത്ത ആരും തന്നെ ഉണ്ടാവില്ല. വാഴയില, സെറ്റ് സാരികൾ, കേരള മുണ്ടുകൾ എന്നുതുടങ്ങി അങ്ങനെ പലതും. അത്തരത്തിലുള്ള സേവനങ്ങൾ ഇന്ന് സീറ്റ ലണ്ടൻ ലിമിറ്റഡ് വഴിയായി മിതമായ നിരക്കിൽ ലഭ്യമാണ്

കഴിഞ്ഞ 15 വർഷമായി കൊറിയർ & കാർഗോ മേഖലയിൽ ശക്തമായ സാന്നിധ്യമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് സീറ്റ. ഏകദേശം 12  വർഷത്തോളം  കൊറിയർ & കാർഗോ ഫീൽഡിൽ പ്രവർത്തിച്ച പരിചയ സമ്പത്തുമായാണ് കൊല്ലം സ്വദേശിയായ സോണി റോബിൻസൺ 2006-ൽ  സീറ്റ എന്ന സ്ഥാപനം യുകെയിൽ ആരംഭിക്കുന്നത്. ഈ ഒരു ബിസിനസ് രംഗത്ത് അതിനുശേഷമുള്ള  Zeta യുടെ വളർച്ച എല്ലായിപ്പോഴും പടിപടിയായി മുന്നോട്ടുതന്നെ ആയിരുന്നു. മിതമായ നിരക്കുകളും, ഇടപാടുകാർക്ക് പൂർണ്ണസംതൃപ്തി നൽകുന്ന സേവനങ്ങളും ആയിരുന്നു ഈ വളർച്ചയുടെ വിജയരഹസ്യം. കസ്റ്റമേഴ്സിന് ലഭിക്കുന്ന ഈ ഒരു വിശ്വാസം ആകാം  യുകെയിലെ തന്നെ  ഒട്ടനവധി പ്രമുഖ സ്ഥാപനങ്ങളുടെ ലോജിസ്റ്റിക് പാർട്ട്ണർ ആയി Zetaയെ ഇന്നും നിലനിർത്തി പോരുന്നത്. ഇന്ത്യയിലേക്ക് മാത്രമല്ല   ലോകത്തിൽ എവിടേക്കും DHL, Fedex, UPS തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളോട് സമാനമായ  സേവനങ്ങൾ അതിനേക്കാളും മികച്ച നിരക്കിൽ ചെയ്യുവാൻ ഇന്ന് സാധിക്കുന്നുണ്ട്.

സീറ്റയുടെ ഡയറക്ടറായ സോണി റോബിൻസൺ കൈവരിച്ച മറ്റൊരു നേട്ടമാണ്, 2018-ൽ  യു എ ഇ-യിൽ വലിയ അടിത്തറയുള്ള കൊറിയർ & കാർഗോ നെറ്റ്‌വർക്ക് ആയ പ്രൈം എക്സ്പ്രസ് ഗ്രൂപ്പിൽ ഡയറക്ടർ ആയി ജോയിൻ ചെയ്യുകയും അതിൻറെ സേവനങ്ങൾ യുകെയിൽ തുടങ്ങുകയും ചെയ്തു എന്നുള്ളതും, അതുവഴി സൗദിഅറേബ്യ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള സേവനങ്ങൾ കൂടുതൽ  കാര്യക്ഷമവും മികവുറ്റതുമായി. 2020-ൽ Prime Express Cargo യുടെ ഭാഗമായ മക്കാത്തി എക്സ്പ്രസ്(MAKATI EXPRESS) വഴി ഫിലിപ്പൈൻസിൽ-ലോട്ട് എയർ & സി(sea)കാർഗോ സേവനങ്ങളും ആരംഭിച്ചിരിക്കുന്നു.

സീറ്റയുടെ ഈ വർഷത്തെ മറ്റൊരു കാൽവെപ്പാണ് മലേഷ്യയിലെ ഏറ്റവും വലിയ കാർഗോ സ്ഥാപനമായ  വേൾഡ് ഏഷ്യ ലോജിസ്റ്റിക്സ് (World Asia Logistics) മായി  ചേർന്നുകൊണ്ട് മലേഷ്യ ഉൾപ്പെടെയുള്ള എല്ലാ ഫാർ ഈസ്റ്റ് രാജ്യങ്ങളിലേക്കും കാർഗോ & കൊറിയർ സേവനങ്ങൾക്കും  തുടക്കമിട്ടു. മലേഷ്യൻ എയർലൈൻസ്ൻറെ  ഹാൻഡ്‌ലിംഗ് ഏജൻറ് (GSA) കൂടിയാണ്  വേൾഡ് ഏഷ്യ ലോജിസ്റ്റിക്സ്.

ഇവിടെ നിന്നും നാട്ടിലേക്ക് എന്നതുപോലെതന്നെ തിരിച്ച് ഇന്ത്യയിൽ നിന്നുമുള്ള  പ്രവർത്തനങ്ങളും Zeta വിപുലമാക്കുന്നു. അതിൻറെ ഭാഗമായി കൊച്ചി, ചെന്നൈ,തിരുവനന്തപുരം, സൂറത്ത്  എന്നിവിടങ്ങളിൽ ഓഫീസുകൾ  പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. അതുവഴി നാട്ടിൽനിന്നും  അയക്കുന്ന ഏതൊരു പാർസലും യുകെയിലെ നിങ്ങളുടെ അഡ്രസ്സിൽ എത്തിച്ചു നൽകുവാൻ സീറ്റക്ക് ഇന്ന്  സാധിക്കുമെന്ന് തികച്ചും ആത്മവിശ്വാസത്തോടെ തന്നെ അദ്ദേഹം ഞങ്ങളോട് പറഞ്ഞു.

കാർഗോ import & export, കസ്റ്റംസ് ക്ലിയറൻസ്, അതുപോലെ മറ്റ് രാജ്യങ്ങളിലേക്ക് ജോലി കിട്ടി താമസം മാറുന്നവരുടെ (Eg. Australia)  കംപ്ലീറ്റ്ഹൗസ് ഹോൾഡ് സാധനങ്ങളും വളരെ അധികം കൃത്യതയോടെയും ഉത്തരവാദിത്വത്തോടെയും, എല്ലാ പേപ്പർ വർക്കുകളും കംപ്ലീറ്റ് ചെയ്തു  അയച്ചു കൊടുക്കുന്ന ചുരുക്കം ചില ഇന്ത്യൻ കമ്പനികളിൽ ഒന്ന് സീറ്റയാണ് എന്നുള്ളത് മലയാളികൾക്ക് ആകമാനം അഭിമാനിക്കാൻ വക നൽകുന്നതാണ്.

യുകെയിലേക്കുള്ള സാധനങ്ങളുടെ ഇറക്കുമതിക്കായി പ്രത്യേക വിഭാഗം തന്നെ  പ്രവർത്തിക്കുന്നു. കസ്റ്റംസ് ക്ലിയറൻസ് നടത്തി  സാധനങ്ങൾ Zeta കസ്റ്റമേഴ്സിന് വീട്ടു പടിക്കൽ എത്തിച്ചു കൊടുക്കുന്നു. എക്സ്പോർട്സ്, കാർഗോ, കൊറിയർ, Unaccompanied Luggage  തുടങ്ങിയവ എയർ, സി (sea) & റോഡ് വഴിയും എത്തിച്ചു നൽകുന്നു.

കോവിഡ് 19 എന്ന മഹാമാരി   ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന ഈ ഒരു അവസരത്തിൽ നാട്ടിൽ പോകുവാൻ ബുദ്ധിമുട്ടുന്ന മലയാളികൾക്ക് വേണ്ടി  ഒരു പ്രത്യേക സേവനവും സീറ്റ മുന്നോട്ടുവയ്ക്കുന്നു. പ്രിയപ്പെട്ടവരുടെ ജന്മദിനങ്ങൾ,  ആനിവേഴ്സറികൾ തുടങ്ങിയ  വിശേഷ അവസരങ്ങൾ നാട്ടിലെത്തി  ആഘോഷിക്കുവാൻ സാധിക്കാത്തവർക്ക്  തങ്ങളുടെ സാന്നിധ്യവും സന്തോഷവും  ആശംസകളും ഫ്ലവേഴ്സ്, ഗിഫ്റ്റുകൾ, കേക്ക് ഒക്കെയായി എത്തിച്ചു നൽകുവാനും സീറ്റ ലണ്ടൻ ലിമിറ്റഡ് എന്ന ഈ സ്ഥാപനം വഴി ഇന്നു നിങ്ങൾക്ക് സാധിക്കും.

ഈ ഒരു ചുരുങ്ങിയ കാലയളവിൽ ഇത്രയൊക്കെ നേട്ടങ്ങൾ സീറ്റക്ക് കൈവരിക്കാനായത് മികവുറ്റ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം അല്ലേ എന്നുള്ള ചോദ്യത്തിന്  അതൊക്കെ സർവ്വശക്തനായ ദൈവത്തിൻറെ അനുഗ്രഹം ആയി കാണാനാണ് എനിക്കിഷ്ടം എന്നാണ് അദ്ദേഹം മലയാളം യുകെയോട് ഇതുമായി പ്രതികരിച്ചത്.

മദർ തെരേസക്കൊപ്പം

വെസ്റ്റ് ലണ്ടനിലെ സൗത്ത്ഹാളിൽ  (Southall) ഉള്ള തങ്ങളുടെ ഇടവകയായ St. Anslem ഇംഗ്ലീഷ് പള്ളിയിലെ വിൻസെൻറ് ഡി പോൾ കോൺഗ്രിഗേഷൻറെ പ്രസിഡൻറ് കൂടിയായ ആയ സോണി റോബിൻസൺ കഴിഞ്ഞ മൂന്നുവർഷമായി ആ സ്ഥാനം അലങ്കരിക്കുന്നു എന്നുമാത്രമല്ല  ഈ തിരക്കുകൾക്കിടയിലും ആതുരസേവനത്തിനായി സമയം കണ്ടെത്തുകയും ചെയ്യുന്നു. എന്നിരുന്നാലും തൻറെ ഓർമ്മകൾ കൂടുതലും യുകെയിൽ വന്ന നാൾ മുതൽ മിഷണറീസ് ഓഫ് ചാരിറ്റി എന്ന സന്യാസിനി സഭയുമായി ബന്ധപ്പെട്ട് ചാരിറ്റി പ്രവർത്തനങ്ങളിൽ അവരുടെ co-worker  ആയി പ്രവർത്തിക്കാൻ സാധിച്ചു എന്നതാണ്. അവരുടെ ചാരിറ്റി പ്രവർത്തനങ്ങളിൽ ഹെൽപ്പേഴ്സ് ആയി വർക്ക് ചെയ്യുന്നവരെ സംബോധന ചെയ്യുന്ന പേരാണ് കോ വർക്കർ (co-worker) എന്നുള്ളത്. അത് ഇന്നും തുടർന്നു പോരുകയും ചെയ്യുന്നു. ഏകദേശം 1993 മുതലുള്ള കാലഘട്ടങ്ങളിൽ മദർ തെരേസ യുകെയിലെ അവരുടെ സെൻറർ വിസിറ്റ് ചെയ്യുമ്പോഴൊക്കെ എയർപോർട്ടിൽ നിന്നും പിക് ചെയ്യുന്ന മുതൽ മദറിന്റെ സന്തതസഹചാരിയായിരുന്നു സോണി.

സീറ്റയുടെ എല്ലാവിധ വിജയങ്ങൾക്കു പുറകിലും വിശുദ്ധ മദർ തെരേസയുടെ അനുഗ്രഹം  എപ്പോഴും കൂടെയുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നു എന്ന് അദ്ദേഹം അടിവരയിട്ട് പറയുന്നു. മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആതുര സേവനങ്ങൾക്കുള്ള ആദരവായി അവരുടെ എല്ലാവിധ കൊറിയർ കാർഗോ ആവശ്യങ്ങളും ഇന്നുവരെയും തികച്ചും  സൗജന്യമായാണ് സീറ്റ എത്തിച്ചു  കൊടുക്കുന്നത്. വിശുദ്ധ മദർ തെരേസയുടെ ഫീസ്റ്റ് ദിവസം അവരുടെ ഹൗസിൽ (Convent) നടത്തപ്പെടുന്ന മാധ്യസ്ഥ ചടങ്ങിലേക്ക്  പുറത്തുനിന്നും ക്ഷണിക്കപ്പെടുന്ന ഏതാനും അതിഥികളിൽ ഒരാൾ കൂടിയാണ് സോണി റോബിൻസനും അദ്ദേഹത്തിൻറെ  കുടുംബവും. സംസാരമധ്യേ  സാന്ദർഭികമായി ഇത്രയും പറഞ്ഞെങ്കിലും, ഞങ്ങളുടെ നിർബന്ധിച്ചുള്ള ആവശ്യം പരിഗണിച്ചു മദറുമായുള്ള അന്നത്തെ ഓർമ്മകൾ വായനക്കാരുമായി പിന്നീടൊരിക്കൽ പങ്ക് വെയ്ക്കാം എന്ന് സമ്മതിപ്പിച്ച് ആണു മലയാളം യുകെ ടീം യാത്രപറഞ്ഞ് ഇറങ്ങിയത്

സീറ്റ യുടെ സേവനങ്ങൾ  ലഭ്യമാക്കുന്നതിനു വേണ്ടി താഴെ കൊടുത്തിരിക്കുന്ന കോൺടാക്ട് ഡീറ്റെയിൽസ് ഉപയോഗിക്കാവുന്നതാണ്

ഫോൺ:02085734531

ഇമെയിൽ:admin@zetalondon.co.uk

വെബ്സൈറ്റ്: www.zetalondon.co.uk

ലെസ്റ്ററിൽ കോവിഡ് രോഗബാധിതനായി മലയാളി മരണമടഞ്ഞു. കാഞ്ഞങ്ങാട് സ്വദേശിയും ദീർഘ കാലമായി ലെസ്റ്ററിൽ താമസക്കാരനുമായ ജഗദീഷ് ആണ് നിര്യാതനായത്. കോവിഡ് ബാധിച്ച് ഗുരുതര സ്ഥിതിയിൽ ആയതിനെ തുടർന്ന് രണ്ട് ദിവസം മുൻപാണ് ജഗദീഷ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത് എന്നറിയുന്നു. ഭാര്യ തുഷാര. രണ്ട് ആൺമക്കൾ ഉണ്ട്. ഭാര്യയും കുട്ടികളും കോവിഡ് ഐസൊലേഷനിൽ ആണുള്ളത്.

ആഡംബര ജീവിതങ്ങളെല്ലാം ഉപേക്ഷിച്ച് പ്രകൃതിയോടിണങ്ങി ജീവിക്കുന്ന നിരവധി പേരുണ്ട്. അതില്‍ ചിലര്‍ സാങ്കേതിക വിദ്യയോടും, നാഗരികതയോടും മടുപ്പ് തോന്നി എത്തിയവരായിരിക്കാം. അത്തരത്തില്‍ പൂര്‍ണമായും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ദമ്പതികളുടെ വാര്‍ത്തയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്.

ഇംഗ്ലണ്ടിലെ ചിപ്പന്‍ഹാമില്‍ നിന്നുള്ള ജോണ്‍-ഹെലന്‍ ഡോണ്‍സണ്‍ ദമ്പതികളാണ് അവര്‍. ഇരുവരും ഉപേക്ഷിച്ചത് ആധുനിക ജീവിത രീതി മാത്രമല്ല, വസ്ത്രങ്ങള്‍ കൂടിയാണ്. പ്രകൃതിയില്‍ ജീവിക്കുമ്പോള്‍ തികച്ചും പച്ചയായ മനുഷ്യനായി വേണം ജീവിക്കാനെന്നും, അവിടെ ഒന്നിന്റെയും മറ ആവശ്യമില്ലെന്നുമാണ് ഈ ദമ്പതികളുടെ വാദം.

തങ്ങളുടെ വിവാഹത്തിന്റെ അന്ന് പോലും ജോണ്‍-ഹെലന്‍ ദമ്പതികള്‍ നഗ്‌നരായിരുന്നു. 2011 ലാണ് അവര്‍ തമ്മില്‍ ആദ്യമായി കണ്ടുമുട്ടുന്നത്. ഹെലന്‍ 2006 മുതല്‍ പ്രകൃതി ജീവനം നടത്തുകയായിരുന്നു. ജോണ്‍ അവരെ കണ്ടുമുട്ടിയതിന് ശേഷമാണ് പ്രകൃതിക്കനുസരിച്ചുള്ള ജീവിതരീതിയിലേക്ക് മാറിയത്.

തനിക്ക് പണ്ടുമുതലേ വസ്ത്രങ്ങള്‍ അലേര്‍ജിയായിരുന്നു എന്നാണ് ഹെലന്‍ പറയുന്നത്. അതുകൊണ്ട് തന്നെ വസ്ത്രങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ചുകൊണ്ടുള്ള ഇത്തരമൊരു ജീവിത രീതി തിരഞ്ഞെടുത്തതില്‍ അവര്‍ക്ക് വലിയ പ്രശ്‌നമൊന്നുമില്ല. സൈന്യത്തിലായിരുന്നപ്പോള്‍ എല്ലാവര്‍ക്കുമൊപ്പം കുളിക്കേണ്ടി വന്നിരുന്ന ജോണിന് നഗ്‌നനായി ജീവിക്കുന്നത് പുത്തരിയൊന്നുമല്ലായിരുന്നു.

ഇരുവരും കാടിന് നടുവിലെ വാനിലാണ് താമസിക്കുന്നത്. വര്‍ഷങ്ങളായി വെള്ളവും വൈദ്യുതിയും മറ്റ് സൗകര്യങ്ങളൊന്നുമില്ലാതെയാണ് ജീവിക്കുന്നത്. സദാ നഗ്‌നരായ അവര്‍, പട്ടണത്തില്‍ പോകുമ്പോള്‍ പോലും വസ്ത്രങ്ങള്‍ ധരിക്കാറില്ല. എന്നാല്‍ തങ്ങളുടെ ഈ ജീവിത രീതി പിന്തുടരാന്‍ എളുപ്പമല്ലെന്നും മറ്റുള്ളവര്‍ തങ്ങളെക്കുറിച്ച് എന്ത് പറയുന്നുവെന്ന് തങ്ങള്‍ക്ക് ഒരു വിഷയമേ അല്ലെന്നും അവര്‍ പറയുന്നു.

വസ്ത്രം ധരിക്കാതെയാണ് കഴിയുന്നതെങ്കിലും വ്യക്തി ശുചിത്വത്തിന് വളരെ പ്രാധാന്യം നല്കുന്നവരാണ് ഇരുവരും. അവര്‍ക്ക് അവരുടേതായ കസേരകളും, ടവ്വലുകളുമുണ്ട്. അവര്‍ സ്വന്തം കസേരയില്‍ ഒരു തുണി വിരിച്ചാണ് ഇരിക്കുന്നത്. അത് എപ്പോഴും കഴുകി സൂക്ഷിക്കുകയും ചെയ്യുന്നു.

അര നൂറ്റാണ്ടിലേറെയായി മലയാളിയുടെ ഹൃദയത്തിൽ ആർദ്രസംഗീതത്തിന്റെ തേൻമഴ പൊഴിയുന്ന ഭാവഗായകൻ ശ്രീ.പി.ജയചന്ദ്രന്റെ അനുഗൃഹീത സ്വരമാധുരിയിൽ 2021 ലെ ഏറ്റവും പുതിയ ഓണസംഗീത ആൽബം പൊൻചിങ്ങനിലാവ് – റിലീസാവുകയാണ്. കവിയും ഗാനരചയിതാവുമായ ശ്രീ. പാപ്പച്ചൻ കടമക്കുടി രചിച്ച മനോഹരമായ ഗാനത്തിന് ഈണം നല്കിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകനായ
ശ്രീ. മൊഹ്സിൻ കുരിക്കളാണ്. ജയചന്ദ്രനോടൊപ്പം അലീഷ ബിനു, ആലില മുരളി എന്നീ യുവ ഗായികമാരും പാടുന്നു.

ശ്രീ. മനോജ് . കെ.സേതു ചിത്രീകരണ സംവിധാനം നിർവഹിച്ച പൊൻചിങ്ങനിലാവ് സംഗീത ആൽബം യു.കെ യിലെ സൗത്താംപ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ജെഎൻ എൽ സ്റ്റുഡിയോയുടെ ബാനറിൽ ശ്രീ. ജയ് സൻ ബത്തേരിയാണ് നിർമ്മിച്ചിരിക്കുന്നത്. പൊണോണത്തെ പൂവിളിയോടെ വരവേല്ക്കാനായി 2021 ആഗസ്റ്റ് 12 ന് വ്യാഴാഴ്ച അത്തംനാളിലാണ് പൊൻചിങ്ങനിലാവ് ആസ്വാദകർക്കായി പുറത്തിറക്കുന്നത് എന്ന് നിർമ്മാതാവ് ജയ് സൻ ബത്തേരി വാർത്താ സമ്മേളത്തിൽ പ്രഖ്യാപിച്ചു.

ലോക സംഗീത ഭൂപടത്തില്‍ ശ്രദ്ധേയ സാന്നിധ്യമാവുകയാണ് മലയാളിയായ ജാനകി ഈശ്വര്‍. ഓസ്ട്രേലിയലെ ‘ദി വോയ്സ്’ എന്ന ലോകപ്രശസ്ത റിയാലിറ്റി ഷോയുടെ ഓഡീഷന്‍ റൗണ്ടിലെ അവിശ്വസനീയമായ പ്രകടനമാണ് ജാനകിയെ പ്രശസ്തയാക്കിയത്. കോഴിക്കോട് സ്വദേശികളായ അനൂപിന്റേയും ദിവ്യയുടേയും മകളാണ് പന്ത്രണ്ടു വയസ്സുകാരിയായ ജാനകി.

സംഗീതത്തിന്റെ വേരുകള്‍ ആഴ്ന്നിറങ്ങിയ കുടുംബത്തിലാണ് ജാനകി ജനിച്ചത്. അധികവും ഇംഗ്ലീഷ് പാട്ടുകള്‍ പാടുന്ന ജാനകി നന്നേ ചെറുപ്പത്തിലേ കര്‍ണാടക സംഗീതവും അഭ്യസിച്ചിരുന്നു. സംഗീത പഠനത്തിനൊപ്പം ഗിറ്റാര്‍, വയലിന്‍ തുടങ്ങിയ സംഗീതോപകരണങ്ങളും പരിശീലിച്ചിട്ടുണ്ട് ജാനകി. ഈയടുത്ത് ‘ക്ലൗണ്‍’ എന്ന പേരില്‍ തന്റെ ആദ്യ സ്വതന്ത്രഗാനവും പുറത്തിറക്കി ഈ കൊച്ചുമിടുക്കി.

മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള നിരവധി പ്രശസ്ത ഗാനങ്ങളുടെ സ്വതന്ത്രാവിഷ്‌കാരങ്ങള്‍ ജാനകി സ്വന്തം യൂട്യൂബ് ചാനല്‍ വഴി ലോകത്തിന് മുന്നില്‍ എത്തിച്ചിരുന്നു. ഇപ്പോള്‍ സ്പോട്ടിഫൈ, ആപ്പിള്‍ മ്യൂസിക്ക് തുടങ്ങിയ ഗ്ളോബല്‍ സ്ട്രീമിങ്ങ് പ്ളാറ്റ്ഫോമുകളിലും ജാനകിയുടെ സംഗീതം ആസ്വദിക്കാനാവും.

RECENT POSTS
Copyright © . All rights reserved