UK

ഡയാന രാജകുമാരിയുമായുള്ള വിവാദ അഭിമുഖം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ അന്ന് ബിബിസി ന്യൂസ് ആന്‍ഡ് കറന്റ് അഫയേഴ്‌സ് മേധാവിയായിരുന്ന ടോണി ഹാള്‍ ബ്രിട്ടന്‍ നാഷണല്‍ ഗാലറി ബോര്‍ഡ് ചെയര്‍മാന്‍ പദവി രാജിവെച്ചു. അഭിമുഖത്തിനായി ഡയാനയുടെ വിശ്വാസം സമ്പാദിക്കാന്‍ ബിബിസി ലേഖകന്‍ വ്യാജരേഖകള്‍ ചമച്ചുവെന്ന ആരോപണമാണ് കാല്‍നൂറ്റാണ്ടിനുശേഷം ബിബിസി അന്വേഷണ കമ്മീഷന്‍ ശരിവെച്ചിരിക്കുന്നത്. കുറ്റം മൂടിവെയ്ക്കാനും കുറ്റക്കാരെ സംരക്ഷിക്കാനും ബിബിസിയുടെ തലപ്പത്തുള്ളവര്‍ കൂട്ടുനിന്നതായും കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ബിബിസി കഴിഞ്ഞദിവസം മാപ്പ് പറഞ്ഞിരുന്നു. പിന്നാലെ, ലേഖകന്‍ മാര്‍ട്ടിന്‍ ബഷീര്‍ കുറ്റസമ്മതം നടത്തി ഖേദം പ്രകടിപ്പിച്ചു. റിപ്പോര്‍ട്ടില്‍ ഏറെ വിമര്‍ശിക്കപ്പെട്ട സാഹചര്യത്തിലാണ് ടോണി ഹാളിന്റെ രാജി.

1995ലായിരുന്നു ഡയാന രാജകുമാരിയുടെ ഏറെ വിവാദമായ അഭിമുഖം ബിബിസി പുറത്തുവിട്ടത്. ഭര്‍ത്താവ് ചാള്‍സ് രാജകുമാരനുമായുള്ള ദാമ്പത്യ പ്രശ്‌നങ്ങള്‍, പ്രേമബന്ധങ്ങള്‍ തുടങ്ങിയവ ഡയാന തുറന്നു പറഞ്ഞിരുന്നു.

 കോവിഡ്‌ കൂടാതെ ഇന്ന് ലോകം ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയങ്ങളില്‍ ഒന്ന്, ഇംഗ്ലണ്ടിലെ മുന്‍രാജകുടുംബാംഗം ഡയാനയുടെ വിഖ്യാതമായ ബിബിസി അഭിമുഖമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1995ന്റെ അവസാനത്തോടെ പ്രക്ഷേപണം ചെയ്യപ്പെട്ട അഭിമുഖത്തില്‍ അവര്‍ ചാള്‍സ് രാജകുമാരനുമായുള്ള തന്റെ വിവാഹജീവിതത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. അദ്ദേഹത്തിനു മറ്റൊരു ബന്ധമുണ്ടെന്നുും തന്റെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ എലിസബത്ത്‌ രാജ്ഞി ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ തയ്യാറായില്ലെന്നും ഡയാന ആരോപിച്ചു. ഈ അഭിമുഖത്തെ തുടര്‍ന്ന്, അധികം വൈകാതെ തന്നെ, 1996ല്‍ ചാള്‍സും ഡയാനയും വേര്‍പിരിഞ്ഞു. അടുത്ത വര്‍ഷം, 1997 ഓഗസ്റ്റ്‌ 31ന് ഡയാന പാരീസില്‍ ഒരു കാര്‍ അപകടത്തില്‍ മരണപ്പെടുകയും ചെയ്തു. ഇപ്പോള്‍ അഭിമുഖം വീണ്ടും ചര്‍ച്ചയാകുന്നത്, ഒരു അന്വേഷണ റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ്.

മാര്‍ട്ടിന്‍ ബഷീര്‍ എന്ന ബിബിസിയുടെ ജൂനിയര്‍ റിപ്പോര്‍ട്ടര്‍മാരില്‍ ഒരാളാണ് ഡയാന രാജകുമാരിയുമായുള്ള അഭിമുഖം നടത്തുന്നത്. ബ്രിട്ടീഷ് രാജകുടുംബവുമായി കാര്യമായ ബന്ധമോ, ഇത്തരത്തിലുള്ള ഒരു അഭിമുഖം നടത്തിയെടുക്കാന്‍ അവശ്യമായ വ്യക്തികളുമായി അടുപ്പമോ മാര്‍ട്ടിന്‍ ബഷീറിനുണ്ടോ എന്ന കാര്യത്തില്‍ അന്നു തന്നെ സംശയങ്ങള്‍ ഉണ്ടായിരുന്നു. എന്തായാലും ബിബിസിയുടെ പ്രധാന പരിപാടികളില്‍ ഒന്നായ ‘പനോരമ’യിലാണ് ഡയാന അഭിമുഖം ചെയ്യപ്പെട്ടത്. 54 മിനിറ്റുള്ള അഭിമുഖം ടെലികാസ്റ്റ് ചെയ്യ്തത് 1995 നവംബര്‍ 20ന്. അഭിമുഖത്തില്‍ അവര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ബ്രിട്ടനെ ഉലച്ചു കളഞ്ഞു. ഡയാന പറഞ്ഞതില്‍ ചിലത്.

ചാള്‍സ് രാജകുമാരന് കൂട്ടുകാരി കമില്ല പാര്‍ക്കര്‍ ബൗള്‍സുമായി (ഇന്ന് അദ്ദേഹത്തിന്റെ ഭാര്യ) അവിഹിത ബന്ധമുണ്ട്

താനും വിവാഹേതര ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു

ദാമ്പത്യത്തില്‍ മൂന്നു പേരുണ്ട്

തനിക്ക് ബുലീമിയ രോഗമുണ്ട്‌, പലപ്പോഴും സ്വയം നശിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്

ഇംഗ്ലണ്ടിന്റെ രാജാവും കോമണ്‍വെല്‍ത്തിന്റെ തലവനും എന്ന ഉത്തരവാദിത്വവുമായി ചാള്‍സിനു പൊരുത്തപ്പെടാന്‍ സാധിക്കില്ല

ചാള്‍സ് രാജകുമാരന്റെ സ്റ്റാഫ്‌ തനിക്കെതിരെ ക്യാംപെയിൻ നടത്തുന്നു

ബ്രിട്ടനില്‍ മാത്രം ഇരുപത്തിമൂന്നു ദശലക്ഷം ആളുകളാണ് മാധ്യമ രംഗം കണ്ട ഏറ്റവും വലിയ ‘സ്കൂപ്പ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആ അഭിമുഖം കണ്ടത്. ഇന്നും ലോകത്തെ ‘മോസ്റ്റ്‌ വാച്ച്ഡ്‌ പ്രോഗ്രാം’ ആയി തുടരുന്ന അഭിമുഖത്തിലെ വെളിപ്പെടുത്തലുകള്‍ വലിയ വിവാദങ്ങള്‍ക്ക് വഴി വച്ചു. തുടര്‍ന്ന് ഡിസംബര്‍ 20ന്, എലിസബത്ത് രാജ്ഞി മകന്‍ ചാള്‍സിനും ഭാര്യയ്ക്കും കത്തയച്ചതായി ബെക്കിങ്ഹാം കൊട്ടാരം അറിയിച്ചു. വേർപിരിയണം എന്ന ഉപദേശമായിരുന്നു കത്തില്‍. എലിസബത്ത് രാജ്ഞിയുടെ തീരുമാനം ബ്രിട്ടീഷ് സര്‍ക്കാര്‍ പിൻതാങ്ങുകയും തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷം 1996 ഓഗസ്റ്റ്‌ 28ന് ഔദ്യോഗികമായി വേർപിരിയുകയും ചെയ്തു. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ വിശ്വാസപ്രമാണങ്ങള്‍ വിവാഹമോചനം അനുവദിക്കുന്നില്ല എന്നതും ചാള്‍സ് രാജകുമാരന്‍ ‘ക്രൗൺ അപ്പാരെന്റ്റ്’ (കിരീടാവകാശി) ആയതുമായിരുന്നു വിവാഹമോചനത്തിന് കുടുംബം ഉയര്‍ത്തിയ എതിര്‍പ്പ്. പക്ഷേ ഡയാനയുടെ ‘പബ്ലിക്’ വെളിപ്പെടുത്തല്‍ സാമ്പ്രദായിക നിയമങ്ങള്‍ മറികടക്കാന്‍ രാജ്ഞിയെ നിര്‍ബന്ധിതയാക്കി.

ഡയാനയുമായുള്ള അഭിമുഖം താരതമ്യേന ജൂനിയര്‍ ആയ മാര്‍ട്ടിന്‍ ബഷീര്‍ തരപ്പെടുത്തിയത് എങ്ങനെ എന്നതിനെക്കുറിച്ച് ആദ്യമേ തന്നെ സംശയങ്ങള്‍ ഉണ്ടായിരുന്നു. അതിനു പിന്നില്‍ ചില ‘അണ്‍എത്തിക്കല്‍’ നടപടികള്‍ ഉണ്ടായിരുന്നുവെന്ന സൂചന ആദ്യം ലഭിക്കുന്നത് മാറ്റ് വീസ്ലര്‍ എന്ന ഗ്രാഫിക് ഡിസൈനറില്‍ നിന്നാണ്. അയാളെ ഉപയോഗിച്ചാണ് മാര്‍ട്ടിന്‍ ബഷീര്‍ ചില ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ ഉണ്ടാക്കിയെടുക്കുന്നത്. ഡയാനയുടെയും സഹോദരന്റെയും സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനായി ചില മാധ്യമങ്ങളും ഇന്റലിജന്‍സ് ഏജന്‍സികളും ചേര്‍ന്ന് ഇരുവരുടെയും പേര്‍സണല്‍ സ്റ്റാഫിനെ ഉപയോഗിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന സ്റ്റേറ്റ്മെന്റ് ആയിരുന്നു അത്. ഡയാനയുടെ സഹോദരന്‍ ഏള്‍ സ്പെന്‍സറിന്റെ വിശ്വാസം നേടിയെടുക്കനായാണ് മാര്‍ട്ടിന്‍ ബഷീര്‍ ഈ ബാങ്ക് സ്റ്റേറ്റ്മെന്റ് ഉപയോഗിച്ചത്. ഇത്തരം ‘ഇന്നര്‍ ഇന്‍ഫര്‍മേഷന്‍’ തനിക്കുണ്ടെന്ന് വരുത്തിത്തീര്‍ത്ത ബഷീര്‍, പിന്നീടു പല തവണ ഏള്‍ സ്പെന്‍സറിനെ കാണുകയും അയാള്‍ വഴി സഹോദരി ഡയാനയിലേക്ക് എത്തുകയും ചെയ്തു.

അഭിമുഖം സംപ്രേക്ഷണം ചെയ്ത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബിബിസിയുടെ കറന്റ് അഫയെര്‍സ് മേധാവികളായ ടിം ഗാര്‍ഡാം, ടിം സൂട്ടര്‍ എന്നിവരെ സമീപിച്ച മാറ്റ് വീസ്ലര്‍, മാര്‍ട്ടിന്‍ ബഷീര്‍ തന്നെക്കൊണ്ട് ഉണ്ടാക്കിച്ച ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ വ്യാജമായിരിക്കാമെന്നും ഡയാനയുമായുള്ള അഭിമുഖം ലഭിക്കാനായി അയാള്‍ അത് ഉപയോഗിച്ചിരിക്കാമെന്നും സംശയം പറയുന്നു. ഇതേ സംശയം താന്‍ മുന്‍പ് പനോരമയുടെ സീരീസ് എഡിറ്റര്‍ സ്റ്റീവ് ഹ്യൂലറ്റിനോട് പറഞ്ഞിരുന്നുവെന്നും അന്ന് അദ്ദേഹം അതിനെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ലെന്ന് ഉറപ്പു നല്‍കിയതായും വീസ്ലര്‍ പറയുന്നു. പ്രക്ഷേപണം ചെയ്ത അഭിമുഖത്തിന്റെ ഉള്ളടക്കം കണ്ടപ്പോള്‍ വീണ്ടും സംശയം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് മാറ്റ് വീസ്ലര്‍ കറന്റ് അഫയെര്‍സ് മേധാവികളെ കണ്ടത്.

ബാങ്ക് സ്റ്റേറ്റ്മെന്റിന്റെ ആധികാരികതയെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ, മാര്‍ട്ടിന്‍ ബഷീര്‍ അത് നിഷേധിക്കുകയാണ് ഉണ്ടായത്. അത് താന്‍ ആരെയും കാണിച്ചിട്ടില്ലെന്നും വേണ്ടി വന്നാല്‍ ഉപയോഗിക്കാന്‍ മാത്രമാണ് കൈയ്യില്‍ കരുതിയതെന്നും മാര്‍ട്ടിന്‍ ബിബിസി നടത്തിയ ഇന്റെര്‍ണല്‍ എന്‍ക്വയറിയില്‍ പറഞ്ഞു. തുടര്‍ന്ന്, ഡിസംബര്‍ 22ന് ഡയാന രാജകുമാരിയുടെ കൈപ്പടയില്‍ എഴുതിയ ഒരു പ്രസ്താവനയിറങ്ങി. ‘മാര്‍ട്ടിന്‍ ബഷീര്‍ എന്നെ ഒരു പേപ്പറും കാണിച്ചിട്ടില്ല. എനിക്ക് അതുവരെ അറിയാത്ത പുതിയ ഇന്‍ഫര്‍മേഷന്‍ ഒന്നും തന്നിട്ടുമില്ല. ‘പനോരമ’യില്‍ ഒരു അഭിമുഖം നല്‍കാന്‍ ഞാന്‍ സമ്മതിച്ചത് ഒരു തരത്തിലുള്ള സമ്മര്‍ദ്ദത്തിന്റെയും പുറത്തല്ല. ആ വിഷയത്തില്‍ ഒരു പശ്ചാത്താപവുമില്ല.’

ലോകം അത് കണ്ടതോടെ ബിബിസി അന്വേഷണം അവസാനിപ്പിച്ചെങ്കിലും മാധ്യമലോകത്ത് ആ സംശയം ഉത്തരം കിട്ടാതെ നിലനിന്നു പോന്നു. മാര്‍ട്ടിന്‍ ബഷീര്‍ കുറച്ചു കാലം ബിബിസിയില്‍ തുടര്‍ന്നു. അതിനു ശേഷം മറ്റു പല മാധ്യമ സ്ഥാപനങ്ങളിലും ജോലി ചെയ്ത് 2016ല്‍ ബിബിസിയുടെ ‘റിലീജ്യന്‍ എഡിറ്റര്‍’ ആയി ചേര്‍ന്നു. ഇതിനിടെ 2007ല്‍ ചാനല്‍ 4 ഒരു ഡോക്യുമെന്ററിക്കായി മാര്‍ട്ടിന്‍ ബഷീര്‍ അഭിമുഖത്തിനോട് അനുബന്ധിച്ച് ബിബിസി നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ രേഖകള്‍ ചോദിക്കുന്നു. ‘അതിപ്പോള്‍ ഞങ്ങളുടെ പക്കല്‍ ഇല്ല,’ എന്ന് ബിബിസി ഉത്തരം നല്‍കുന്നു. 2020ല്‍ വീണ്ടും ചാനല്‍ 4 ഇതേ ആവശ്യം ഉന്നയിക്കുന്നു, അപ്പോള്‍ ബിബിസി പറയുന്നു, ‘നിങ്ങള്‍ക്ക് അന്ന് കിട്ടിയ ഉത്തരം തെറ്റാണ്, ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു.’

ബഷീര്‍ വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റ് കാട്ടി ഡയാനയുമായുള്ള അഭിമുഖം തരപ്പെടുത്തി എന്ന് ആരോപിച്ച് അവരുടെ സഹോദരന്‍ ഏള്‍ സ്പെന്‍സര്‍ ബിബിസിക്ക് കത്തയച്ചതിനെ തുടര്‍ന്ന്, പനോരമ പരിപാടി ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ തികച്ച 2020 നവംബര്‍ 18ന്, ബിബിസി ഈ വിഷയത്തില്‍ ഒരു സ്വതന്ത്ര പുനര്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചു. സുപ്രീം കോടതി മുന്‍ജസ്റ്റിസ് ലോഡ് ഡൈസണെ ദൗത്യം ഏല്‍പ്പിച്ചു.

ആറു മാസങ്ങള്‍ക്കുള്ളില്‍, 2021 മേയ്‌ 14നു മാര്‍ട്ടിന്‍ ബഷീര്‍ ബിബിസിയില്‍ നിന്നും രാജിവച്ചു. കോവിഡ്‌ ബാധയെത്തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ജോലിയില്‍ നിന്നും വിട്ടു നിന്നത്. 2021 മേയ്‌ 20നു ഡൈസണ്‍ റിപ്പോര്‍ട്ട്‌ പുറത്തു വന്നു.

ബിബിസിയെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് റിപ്പോര്‍ട്ട്‌. ബിബിസി നടത്തിയ പ്രാഥമിക അന്വേഷണം തെറ്റായിരുന്നുവെന്നും അതിന്റെ ഭാഗമായി ഏള്‍ സ്പെന്സറിനോട് അവര്‍ സംസാരിക്കാതിരുന്നത് വലിയ തെറ്റായിപ്പോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റ് ഉണ്ടാക്കിയെടുത്തുവെന്ന് ബഷീര്‍ സമ്മതിച്ചതിന് ശേഷവും അദ്ദേഹത്തിന്റെ വിശദീകരണത്തെ വേണ്ട സന്ദേഹത്തോടെയും മുന്‍കരുതലോടെയും (with necessary scepticism and caution) സമീപിക്കാത്തത് എന്ത് കൊണ്ടാണെന്ന് മനസ്സിലാവുന്നില്ലെന്നും ഡൈസണ്‍ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. ബഷീറിനു അഭിമുഖം ലഭിച്ച രീതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ബിബിസി മറച്ചു വച്ചതായും റിപ്പോര്‍ട്ട്‌ പറയുന്നു. ഇതിനെക്കുറിച്ചുള്ള മറ്റു മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാതെ ബിബിസി ഒഴിഞ്ഞു മാറിയതും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്. ‘ന്യായീകരണങ്ങള്‍ക്കപ്പുറത്ത്, അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിശ്വാസ്യത, സുതാര്യത എന്നിവ പാലിക്കുന്നതില്‍ ബിബിസി പരാജയപ്പെട്ടിരിക്കുന്നു,’ റിപ്പോര്‍ട്ട്‌ പറയുന്നു.

ഡയാനയുടെ മക്കളായ വില്യം, ഹാരി എന്നിവര്‍ റിപ്പോര്‍ട്ട്‌ പുറത്തു വന്നതിനെ തുടര്‍ന്ന് പ്രതികരണങ്ങളുമായി എത്തി. തന്റെ മാതാപിതാക്കളുടെ ബന്ധം കൂടുതല്‍ വഷളാക്കുന്നതില്‍ അഭിമുഖത്തിനു വലിയ പങ്കുണ്ടെന്നും അമ്മ ബിബിസിയാല്‍ ചതിക്കപ്പെട്ടുവെന്നും വില്യം പറഞ്ഞു. ‘അവസാന ദിനങ്ങളില്‍ അവര്‍ അനുഭവിച്ച ഭയം, പാരനോയ, ഒറ്റപ്പെടല്‍… ഇതിനെല്ലാം കാരണം ആ അഭിമുഖമാണ്. എല്ലാറ്റിനുപരി, ബിബിസി സത്യസന്ധമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍, താന്‍ ചതിക്കപ്പെട്ടുവെന്ന വിവരം അമ്മയ്ക്ക് മനസ്സിലാകുമായിരുന്നു. അതറിയാതെയാണ് അവര്‍ മരിച്ചത്,’ വികാരഭരിതമായ ഒരു വീഡിയോ സന്ദേശത്തില്‍ വില്യം വെളിപ്പെടുത്തി. ‘ചൂഷണത്തിലും അധാര്‍മികതയിലും ഊന്നിയ ഒരു സംസ്കാരത്തിന്റെ തരംഗങ്ങള്‍’ ആത്യന്തികമായി അമ്മയുടെ ജീവൻ അപഹരിച്ചതായി ഹാരി രാജകുമാരന്‍ പറഞ്ഞു.

മാധ്യമമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ലോകത്തെ മുന്‍നിര സ്ഥാപനങ്ങളില്‍ ഒന്നായ ബിബിസിയുടെ മേല്‍ ഇത്തരം ഒരു കറ വീണത് ലോകമെമ്പാടും നിന്നും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. ‘ഈ വിഷയത്തിന്റെ സൂക്ഷ്മാംശങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ അന്ന് തന്നെ ശ്രമങ്ങള്‍ നടത്തേണ്ടതായിരുന്നു. അന്നറിഞ്ഞ വിഷയങ്ങളെക്കുറിച്ച് സുതാര്യത പുലര്‍ത്തുകയും ആവാമായിരുന്നു. എന്തായാലും രണ്ടു ദശാബ്ദക്കാലം തിരികെ പോയി അതൊന്നും തിരുത്താന്‍ ആവില്ല. നിരുപാധികം മാപ്പ്,’ ചാള്‍സ് രാജകുമാരന്‍, വില്യം, ഹാരി, ഏള്‍ സ്പെന്‍സര്‍ എന്നിവര്‍ക്ക് അയച്ച കത്തില്‍ ബിബിസി പറയുന്നു. വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റ് ഉണ്ടാക്കിയത് താന്‍ കാണിച്ച ഒരു മണ്ടത്തരം ആയിരുന്നുവെന്ന് മാര്‍ട്ടിന്‍ ബഷീറും പറഞ്ഞു. എന്നാല്‍, ഡയാന അഭിമുഖം നല്‍കാന്‍ തീരുമാനിച്ചതിനു അതുമായി ഒരു ബന്ധവുമില്ലെന്നും മാര്‍ട്ടിന്‍ ബഷീര്‍ വ്യക്തമാക്കി.

ലോകമഹായുദ്ധകാലത്തെ ബോംബ് ഓണ്‍ലൈനായി വില്‍ക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ബ്രിട്ടീഷ് മെറ്റല്‍ ഡിറ്റെക്‌റ്റോറിസ്റ്റ് മാര്‍ക്ക് വില്യംസ് ആണ് അറസ്റ്റിലായത്.

ഹാംപ്‌ഷെയറിലുള്ള സഹോദരന്റെ വീടിന് സമീപത്ത് നിന്നാണ് മാര്‍ക്കിന് ബോംബ് കിട്ടിയത്.പഴക്കമേറിയതും ചരിത്രപ്രധാനവുമായ സ്‌ഫോടകവസ്തു കിട്ടിയതിന്റെ ആഹ്‌ളാദത്തില്‍ മാര്‍ക്ക് അതി വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഓണ്‍ലൈന്‍ വിപണിയായ ഇബെയില്‍ ബോംബിന്റെ പരസ്യം കണ്ട റാല്‍ഫ് ഷെര്‍വിന്‍ എന്ന സെക്യൂരിറ്റി കണ്‍സള്‍ട്ടന്റ് ആണ് പൊലീസിനെ വിവരമറിയിച്ചത്. പരസ്യം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഇയാള്‍ മാര്‍ക്കിനെ വിളിച്ച് ബോംബ് കയ്യില്‍ സൂക്ഷിക്കുന്നത് അപകടമാണെന്ന് സൂചിപ്പിച്ചിരുന്നെങ്കിലും ഇദ്ദേഹം വകവെച്ചില്ല.

ബോംബ് നിര്‍വീര്യമാക്കിയതാണോ എന്ന ചോദ്യത്തിനും ഉത്തരം ലഭിക്കാഞ്ഞതിനെത്തുടര്‍ന്ന് ബോംബ് ആള്‍പ്പാര്‍പ്പുള്ള സ്ഥലത്ത് കുഴിച്ചിട്ടിരിക്കുകയാണെന്ന മാര്‍ക്കിന്റെ മറുപടി മുന്‍നിര്‍ത്തി റാല്‍ഫ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.ഇബേയുമായി ബന്ധപ്പെട്ട് മാര്‍ക്കിന്റെ വിലാസം പൊലീസ് കണ്ടെത്തുകയും ബോംബ് കുഴിച്ചിട്ടിരിക്കുന്ന സ്ഥലത്തിന് അമ്പത് മീറ്റര്‍ ചുറ്റളവില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ച ശേഷം പൊലീസ് ബോംബ് കണ്ടെടുക്കുകയുമായിരുന്നു. ബോംബ് നിര്‍വീര്യമാക്കുന്നതിനായി പൊലീസ് കൊണ്ടുപോയി.

സ്‌ഫോടക വസ്തു കൈവശം വെച്ചതിന് മാര്‍ക്കിനെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു.ഇബേയില്‍ അപകടകരമായ വസ്തുക്കളോ ആയുധങ്ങളോ വില്‍ക്കുന്നത് അനുവദനീയമല്ലെന്ന് ഇബേ വക്താവ് അറിയിച്ചു. വിവരം അറിഞ്ഞ ഉടനേ തന്നെ മാര്‍ക്കിന്റെ വിലാസം പൊലീസിന് കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെട്രിസ് ഫിലിപ്പ്

അമ്മേ, ഇന്ന് സൂം ക്ലാസ് ഉണ്ടോ? അച്ചേ, ഇന്ന് സൂം മീറ്റിംഗ് ഉണ്ടോ? അതേ, കഴിഞ്ഞ 2 വർഷമായി വീടുകളിൽ, കുട്ടികളുടെ, ചോദ്യങ്ങൾ സൂംമിനെ കുറിച്ച് ആണ്.കോവിഡ് എന്ന മഹാമാരി വന്നത് കൊണ്ട് വീടുകളിൽ സൂംമിന്റെ ബഹളം കൊണ്ട് അമ്മമാർ ആകുലരാണ്. മക്കൾ കൂടുതൽ ഉള്ളവർക്ക് , സൂം ക്ലാസ്സിൽ പങ്കെടുക്കുവാൻ ആവശ്യമായ മൊബൈൽ ഫോൺ വേണം, അല്ലെങ്കിൽ ലാപ്ടോപ്പ് വേണം. ഓൺലൈൻ ക്ലാസ്സ് ആരംഭിച്ച സമയത്ത് മാതാപിതാക്കൾ ശരിക്കും ആകുലപ്പെട്ടു. 2021 ജൂൺ ആകുമ്പോൾ സ്കൂൾ ഓപ്പൺ ആകും എന്നുള്ള ഒരു ഉറപ്പും ഇല്ലതാനും. അങ്ങനെ വരുമ്പോൾ സൂം ക്ലാസ് തുടരും.

“കള്ളിപൂച്ചേ” ടെ കഥയിലൂടെ, കുടുംബത്തിന്റെ, ഹൃദയം കീഴടക്കിയ, അദ്ധ്യാപകർ, ജൂൺ 1 ന് വീണ്ടും വരുന്നു.

കുടുംബത്തിലെ ജോലി തിരക്കിനിടയിൽ കുട്ടികളുടെ സൂം ക്ലാസിൽ കൂടി ശ്രദ്ധിക്കേണ്ടിവരുന്നതും, മറ്റ് സമയങ്ങളിൽ കുട്ടികളുടെ വീട്ടിനുള്ളിലെ കുസൃതികളും ഒത്തുചേരുമ്പോൾ, പാവം ‘അമ്മമാർ ശരിക്കും വലയുകയാണ്. അപ്പൻ ജോലിക്കു പോകുന്നു, എന്ന പേരിൽ, പലപ്പോഴും, ഈ ക്ലാസ് പരിപാടിയിൽ ശ്രദ്ധിക്കുവാൻ ശ്രമിക്കാറും ഇല്ല. അടുക്കള ജോലിക്കിടയിൽ, മക്കൾ ഓൺലൈൻ ക്ലാസ്സിൽ ശ്രദ്ധിക്കുന്നുണ്ടോ എന്ന്, എത്തിവലിഞ്ഞുനോക്കണം. കൂടാതെ, മറ്റ് വീട്ടു ജോലിയും കൂടിയാകുമ്പോൾ, ‘അമ്മമാർ വലഞ്ഞു കഴിഞ്ഞു. ഇനി അമ്മമാർക്ക് ജോലികൂടി ഉണ്ടെങ്കിൽ ഉള്ള അവസ്‌ഥ, എന്തായിരിക്കും. മക്കൾ മുഴുവൻ സമയവും ഫോണിൽ ആയിരിക്കും.

സ്കൂൾ ഉള്ള കാലത്ത്, കുട്ടികളെ,സ്കൂളിലേക്ക് പറഞ്ഞുവിട്ടാൽ, കുറെ ആശ്വാസം ലഭിക്കുമായിരുന്നു. ഇപ്പോൾ അതും ഇല്ലാതായിരിക്കുന്നു. ശരിക്കും നമ്മുടെ അദ്ധ്യാപകരെ സമ്മതിക്കണം അല്ലെ. വ്യത്യസ്തസ്വഭാവം ഉള്ള 40-50 കുട്ടികളെ നല്ല രീതിയിൽ മാനേജ് ചെയ്യുന്ന നമ്മുടെ അദ്ധ്യാപകർ. അവർക്കു ഒരു വലിയ നമസ്ക്കാരം ഈ അവസരത്തിൽ നൽകുന്നു.

സൂം ക്ലാസ് ആണെങ്കിലും ഹോംവർക്കിന് കുറവില്ലതാനും. അദ്ധ്യാപകർ, അവരുടെ ജോലി കൃത്യമായി ചെയ്യും. എന്നാൽ സ്കൂളിൽ, കുട്ടികൾക്ക് ലഭിക്കുന്ന പഠനമികവ്, ഈ സൂം ക്ലാസ് കൊണ്ട് ലഭിക്കുന്നതുമില്ല താനും. കുട്ടികൾ പരസ്പരം ക്ലാസ്സുകളിൽ വെച്ചുള്ള കൂടിചേരലുകൾ ഈ കോവിഡ് കൊണ്ട് ഇല്ലാതായി. കഴിഞ്ഞ വർഷം ഫസ്റ്റ് സ്റ്റാൻഡേർഡ്ൽ ചേർന്ന കുട്ടികൾക്ക്, തങ്ങളുടെ ക്ലാസ് കുട്ടുകാരെ കാണുവാൻ പോലും പറ്റുന്നില്ല, എന്നത് അവരെ വളരെ സങ്കടത്തിൽ എത്തിക്കുന്നു.

ക്ലാസ്സിൽ പോയി പഠിച്ചാൽ മാത്രമേ കൂടുതൽ അറിവ് ലഭിക്കൂ. തിയറി മാത്രം പഠിച്ചിട്ട് എന്ത് പ്രയോജനം. പ്രാക്ടിക്കൽ കൂടി വേണം. നഴ്സിംങിന് പഠിക്കുന്നവർ കുത്തിവെക്കാൻ പഠിക്കുന്നത് എങ്ങനെ ആണ്. അത് പോലെ ഓരോ വിഷയത്തിനും അതിന്റെതായ പ്രാക്ടിക്കൽ ചെയ്തേ മതിയാകു.  ഈ കോവിഡ് കാലത്ത് പഠിച്ചിറങ്ങുന്ന കുട്ടികൾ, ജോലിക്കു ശ്രമിക്കുമ്പോൾ ഒട്ടേറെ പ്രശ്നങ്ങൾ നേരിടും എന്ന് ഉറപ്പാണ്.

സൂം ക്ലാസ് കൊണ്ട് ആകുലപ്പെടുന്ന ‘അമ്മമാരോടൊപ്പം, അപ്പനും കൂടി ഒന്നുചേർന്ന്, സഹായിക്കാം. ഈ കോവിഡ് ഇന്നോ നാളെയോ മാറില്ല എന്ന് ഉറപ്പാണ്. കോവിഡിനൊപ്പം ജീവിക്കാം. ‘അമ്മമാരോടൊപ്പം, മക്കളും അപ്പനും ഒത്തുചേർന്ന്, കൂടുമ്പോൾ ഇമ്പമുള്ള കുടുംബമായി നമുക്ക് മാറ്റാം. എല്ലാവർക്കും പുതിയ ഒരു അധ്യയനവർഷത്തിന്റെ ആശംസകൾ. നേരിടാം ഒറ്റകെട്ടായി ഈ മഹാമാരിയിൽ നിന്നുള്ള മോചനത്തിനു വേണ്ടി.

 ബേസിൽ ജോസഫ്

ബ്രിട്ടനിലെ പ്രധാനപ്പെട്ട ഒരു ഭക്ഷണവിഭവമാണ് ഫിഷ്ആൻഡ് ചിപ്സ്. കാലങ്ങളായി വെള്ളിയാഴ്ചകളിൽ യുകെയിലെ ഭൂരിപക്ഷം ആളുകളും ഇറച്ചി ഒഴിവാക്കി ഫിഷ് ഉപയോഗിക്കുന്നു . ഈശോയുടെ കുരിശുമരണം വെള്ളിയാഴ്ച ആയതിനാൽ ആ ദിവസത്തെ ത്യാഗത്തിന്റെ ദിനമായി കാണുകയും അതുമായി ബന്ധപ്പെട്ടാണ് വെള്ളിയാഴ്ചകളിൽ ഇറച്ചി ഉപേക്ഷിക്കുക എന്നൊരു ആചാരം ഉടലെടുത്തത്’ .

യുകെയിലെ ഏതു ചെറിയ ടൗണിൽ ചെന്നാൽ പോലും കുറഞ്ഞ പക്ഷം രണ്ടോ മൂന്നോ ഫിഷ് ആൻഡ് ചിപ്‌സ് ഷോപ്പുകൾ എങ്കിലും കാണും. ഇത് ഈ ഭക്ഷണത്തിന്റെ സ്വീകാര്യതയെ ആണ് വെളിവാക്കുന്നത് മുള്ളില്ലാത്ത നീളത്തിലുള്ള ഒരു മീൻ കക്ഷണം പ്രത്യേകം തയാറാക്കിയ ബാറ്ററിൽ മുക്കി എണ്ണയിൽ പൊരിച്ച് എടുക്കുന്നു. പഴംപൊരി ഒക്കെ പോലെ. സാധാരണയായി ഇതിന് ഉപയോഗിക്കുന്ന മീനുകൾ കോഡ്, ഹാഡോക്ക് എന്നിവയാണ്. നല്ല ഫ്രഷ് ആയി വറുത്ത ചിപ്‌സും കൂട്ടിയാണ് സാധാരണ സെർവ് ചെയ്യുക . അതിനാൽ ഫിഷ് ആൻഡ് ചിപ്സ് എന്ന പേരിൽ ഈ വിഭവം അറിയപ്പെടുന്നു. ചിലപ്പോൾ സൈഡ് ഡിഷ് ആയി ഗ്രീൻ പീസ് പുഴുങ്ങി അരച്ചെടുത്തതും, സലാഡും, ടാർ ടാർ സോസുംകൂടി വിളമ്പാറുണ്ട്. ബ്രിട്ടീഷുകാരുടെ റെസിപ്പിയിൽ ചില മാറ്റങ്ങൾ വരുത്തി നമ്മുടേതായ തനി ചില ചേരുവകൾ കൂട്ടിയാണ് ഫിഷ് വറക്കാനുള്ള ബാറ്റർ ഇവിടെ തയ്യാറാക്കിയിക്കുന്നത്.

ചേരുവകൾ
ഫിഷ് – മുള്ളില്ലാത്ത കോഡ്/ഹാഡോക്ക് – 4 പീസ്
പ്ലെയിൻഫ്ലോർ -2 കപ്പ്
പപ്രിക്ക പൗഡർ -1 ടീസ്പൂൺ
ബേക്കിംഗ് പൗഡർ -4 ടീസ്പൂൺ
ഉപ്പ് – ടീ സ്പൂൺ
റൈസ് വിനിഗർ -3 ടീസ്പൂൺ
ഓയിൽ -3 ടീസ്പൂൺ
വാട്ടർ -2 കപ്പ്

പാചകംചെയ്യുന്ന വിധം
ഒരുമിക്സിങ് ബൗളിൽ പ്ലെയിൻ ഫ്ളോർ എടുത്തു അതിലേക്ക് പപ്രിക്ക പൗഡർ ,ഉപ്പ് ,ബേക്കിംഗ് പൗഡർ, ഓയിൽ, റൈസ് വിനിഗർ എന്നിങ്ങനെ ഓരോന്നായി ചേർത്ത് നന്നായി മിക്സ് ചെയ്‌തെടുക്കുക .ഇതിലേയ്ക്ക് വെള്ളം അല്പാല്പമായി ചേർത്ത് നല്ല കുഴമ്പ് പരുവത്തിൽ ആക്കിയെടുക്കുക .ഈ ബാറ്ററിൽ മീൻ അൽപനേരം മുക്കിയിടുക. ഒരു പാനിൽ വറക്കുവാൻ ആവശ്യമുള്ള ഓയിൽ ചൂടാക്കി മീൻ ഓരോന്ന് ഓരോന്നായി ചെറു തീയിൽ ഗോൾഡൻ നിറമാകുന്നതു വരെ വറുത്തു എടുക്കുക. ഏകദേശം ഒരു 7 -10 മിനിട്ട് മാത്രമേ മീൻ വേകാൻ എടുക്കയുള്ളു. പാനിൽ നിന്നും മാറ്റി ഓയിൽ വാർന്ന ശേഷം ഒരു സെർവിങ് പ്ലേറ്റിലേയ്ക്ക് മാറ്റി ചിപ്‌സും ചേർത്തുവിളമ്പുക.

ബേസിൽ ജോസഫ്

കോവിഡിന്‍റെ പശ്ചാത്തലത്തിൽ യുകെ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം സ്പെയിൻ എടുത്തുകളയുന്നു. ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പിസിആർ പരിശോധന കൂടാതെ രാജ്യത്ത് പ്രവേശിക്കാമെന്ന് സർക്കാർ അറിയിച്ചു. ഉത്തരവ് നിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

അതേസമയം, യുകെയിൽ നിന്ന് എത്തുന്നവർ രണ്ടാഴ്ച ക്വാറന്‍റൈനിൽ കഴിയണമെന്ന് ജർമനി പ്രഖ്യാപിച്ചു. ഇന്ത്യൻ കോവിഡ്-19 വൈറസിന്‍റെ വ്യാപനം മൂലമാണ് തീരുമാനമെന്ന് ജർമൻ പൊതുജനാരോഗ്യ ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു. ഇംഗ്ലണ്ടിന്‍റെ പലഭാഗങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകൾക്കും കാരണം ഇന്ത്യൻ വകഭേദം ആണ്. രോഗവ്യാപനം വേഗത്തിലാണെന്നും ജർമനി ഇൻസ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടി.

ജർമനി, സ്പെയിൻ എന്നിവയുൾപ്പെടെ മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് യുകെ സർക്കാർ ഇപ്പോഴും നിർദേശിക്കുന്നുണ്ട്.

അഗര്‍ത്തല: പശ്ചിമേഷ്യയിലേക്കുള്ള കൈതച്ചക്ക, നാരങ്ങ കൈയറ്റുമതി വിജയകമായതിന് പിന്നാലെ, ബ്രിട്ടനിലേക്ക് ചക്ക കയറ്റി അയക്കുമെന്ന് ത്രിപുര ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് ഡയറക്ടര്‍ ഫാനി ഭൂസന്‍ ജമാതിയ. ഇതിന്റെ ആദ്യ പടിയായി പരീക്ഷണാർഥം 350 ചക്കകളുടെ ലോഡ് വ്യാഴാഴ്ച അഗര്‍ത്തലയില്‍ നിന്ന് അയച്ചുവെന്നും ജമാതിയ പറഞ്ഞു.

ത്രിപുര ആദ്യമായാണ് ചക്ക കയറ്റുമതി ചെയ്യുന്നതെന്നും ഇതിന് വലിയ സാധ്യതകളുണ്ടെന്നും സംസ്ഥാന കൃഷി മന്ത്രി പ്രണജിത് സിന്‍ഹ റോയ് പറഞ്ഞു. ” ആദ്യ ലോഡ് ഇതിനകം അയച്ചു. കൈതച്ചക്കക്ക് ശേഷം ഇപ്പോള്‍ ചക്കയും കയറ്റുമതി പട്ടികയില്‍ ഇടംപിടിച്ചു. കര്‍ഷകര്‍, കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍.” – പ്രണജിത് സിന്‍ഹ റോയ് ട്വീറ്റ് ചെയ്തു.

ഗുവാഹാത്തി ആസ്ഥാനമായുള്ള ഒരു കയറ്റുമതി കമ്പനിക്ക് വിദേശ വ്യാപാരത്തിനുള്ള കരാര്‍ ലഭിച്ചിട്ടുണ്ട്. ചക്ക ഒരെണ്ണത്തിന് 30 രൂപയായി വില നിശ്ചയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആദ്യത്തെ ലോഡ് ഗുവാഹത്തിയിലേക്ക് അയച്ചുവെന്നും ഇത് പിന്നീട് ഡല്‍ഹി വഴി ബ്രിട്ടണിലേക്ക് കയറ്റുമതി ചെയ്യുമെന്നും ജമാതിയ കൂട്ടിച്ചേര്‍ത്തു. ട്രയല്‍ റണ്‍ വിജയകരമാണെങ്കില്‍, ഗുവാഹത്തി ആസ്ഥാനമായുള്ള കയറ്റുമതി കമ്പനി ആഴ്ചയില്‍ അഞ്ച് ടണ്‍ ചക്ക ത്രിപുരയില്‍ നിന്ന് വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജമാതിയ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡ് ബാധിതനായിരുന്ന പ്രധാനമന്ത്രിയെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സിച്ച എൻഎച്ച്എസ് നഴ്സ് ജോലി ഉപേക്ഷിച്ചു. പകർച്ചവ്യാധിയും നഴ്‌സുമാരുടെ ശമ്പളം സർക്കാർ കൈകാര്യം ചെയ്യുന്ന വിധം ശരിയല്ല എന്ന് വിമർശിച്ചാണ് ജെന്നി മക് ഗീ പടിയിറങ്ങിയത്. ജോലിയിൽ ഏറ്റവും പ്രയാസമേറിയ വർഷത്തിനുശേഷം എൻ‌എച്ച്‌എസിൽ നിന്ന് പടിയിറങ്ങുകയാണെന്ന് ജെന്നി പറഞ്ഞു. മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നെങ്കിലും നഴ്‌സുമാർക്ക് അവർ അർഹിക്കുന്ന ബഹുമാനവും ഇപ്പോൾ ശമ്പളവും ലഭിക്കുന്നില്ലെന്ന് ചാനൽ 4 ഡോക്യുമെന്ററിയോട് അവർ പറഞ്ഞു. എൻ‌എച്ച്‌എസ് ജീവനക്കാർക്ക് ഈ വർഷം ഒരു ശതമാനം ശമ്പള വർദ്ധനവ് സർക്കാർ ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ പ്രതിസന്ധിയുടെ കാലങ്ങളിൽ തളരാതെ പോരാടുന്നവർക്ക് സർക്കാർ മതിയായ പരിഗണന നൽകുന്നില്ലെന്ന വാദമാണ് ജെന്നി ഉയർത്തുന്നത്.

ന്യൂസിലാന്റിൽ നിന്നുള്ള മക് ഗീ ഇപ്പോൾ സ്വന്തം നാട്ടിൽ സമയം ചെലവഴിക്കാൻ ഉദ്ദേശിക്കുന്നു. “അതെ, ഞങ്ങൾ അവിശ്വസനീയമാംവിധം കഠിനാധ്വാനം ചെയ്യുന്നു. ഞങ്ങൾ മുൻനിര പോരാളികളാണെന്ന് പരക്കെ പറയപ്പെടുന്നു. എന്നാൽ ഞങ്ങൾക്ക് അർഹിക്കുന്ന ബഹുമാനം ലഭിക്കുന്നില്ല. ഇപ്പോൾ ഞങ്ങൾക്ക് അർഹിക്കുന്ന പ്രതിഫലം നൽകുന്നുണ്ടെങ്കിലും എനിക്ക് അതിൽ പൂർണ്ണ സംതൃപ്തിയില്ല. അതിനാൽ ജോലി രാജിവയ്ക്കുകയാണ്.” മക്ഗീ പറഞ്ഞു. “സെന്റ് തോമസ് ഹോസ്പിറ്റലിൽ ജോലി ചെയ്തതിലും അത്തരമൊരു മികച്ച ടീമിന്റെ ഭാഗമായതിലും ഞാൻ അഭിമാനിക്കുന്നു.” പടിയിറങ്ങുന്നതിന് മുമ്പായി അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ഏപ്രിലിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രധാനമന്ത്രിയെ ചികിത്സിക്കുന്നതിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന ഒരാളാണ് ജെന്നി.

എൻ‌എച്ച്‌എസിന്റെ 72 വർഷം ആഘോഷിക്കുന്നതിനായി ഒരു ഗാർഡൻ പാർട്ടിക്ക് ജൂലൈയിൽ ഡൗണിംഗ് സ്ട്രീറ്റിലേയ്ക്ക് അവളെ ക്ഷണിച്ചിരുന്നു. നഴ്സുമാരുടെ ശമ്പളവർധനവിനെക്കുറിച്ച് പ്രധാനമന്ത്രി ചിന്തിക്കുന്നില്ലെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് ജോലി ഉപേക്ഷിക്കേണ്ടി വരുമെന്ന് യൂണിസൺ യൂണിയനിലെ ആരോഗ്യ മേധാവി സാറാ ഗോർട്ടൺ പറഞ്ഞു. മലയാളികൾ അടക്കമുള്ള നിരവധി വിദേശ നഴ്സുമാർ ബ്രിട്ടനിൽ ജോലി നോക്കുന്നുവെന്നിരിക്കെ അവരെ പരിഗണിക്കാതെയുള്ള സർക്കാരിന്റെ യാത്ര കൂടുതൽ പ്രശ്നങ്ങളിലേക്ക് വഴിതുറക്കും.

 മെട്രിസ്‌ ഫിലിപ്പ്

ഇസ്രയേൽ- പാലസ്‌തീൻ ഷെൽ ആക്രമണം, നടക്കുമ്പോൾ, ഭയവും, നൊമ്പരവും, അനുഭവിക്കുന്ന, ലക്ഷക്കണക്കിന് മലയാളി സഹോദരി- സഹോദരൻമാർ അവിടെ ജോലി ചെയ്യുന്നു. തങ്ങളുടെ സ്വന്തം നാട് വിട്ട്, മറ്റൊരു രാജ്യത്ത് ഒറ്റപ്പെട്ടുള്ള ഈ നേഴ്സ്മാരുടെ ജീവിതം കൂടി നമുക്കോർക്കാം. അവരുടെ ആകുലത എത്ര വലുതായിരിക്കും. അവരെ നമുക്കു കൂടെ ചേർത്തു നിർത്തി സപ്പോർട്ട് ചെയ്യാം. കൊറോണയോടൊപ്പം യുദ്ധവും കൂടി വരുമ്പോൾ ആ രാജ്യമെങ്ങനെ പ്രതികരിക്കും എന്ന് കാത്തിരുന്നു കാണുക തന്നെ. ആ മാലാഖമാരെ കൂടെ ചേർത്തുപിടിച്ചുകൊണ്ട്, ഈ കുറിപ്പ് തുടങ്ങുന്നു.

കൊറോണ എന്ന മഹാമാരിയാൽ ലോകം ആകുലപ്പെടുമ്പോൾ, അതിലേറെ, നൊമ്പരവും, സങ്കടവും, മനഃപ്രയാസവും, അനുഭവിക്കുന്ന, ഒരു കൂട്ടം പ്രവാസികൾ ഉണ്ട്. സ്വന്തം ഗ്രാമം വിട്ട്, ഒറ്റയ്ക്ക് പ്രവാസി ജീവിതം നയിക്കുന്നവർ.

ഈ കുറിപ്പ് വായിക്കുന്നവരോ, നിങ്ങളുടെ കുടുംബത്തിൽ, ഗ്രാമത്തിൽ, ഉള്ളവരോ, ഈ പറഞ്ഞ തരത്തിൽപ്പെട്ടവർ ഉണ്ടാകും എന്നെനിക്കുറപ്പുണ്ട്. അവർ ചിലപ്പോൾ നിങ്ങളുടെ ഉറ്റ സുഹൃത്തുക്കൾ വരെ ആയേക്കാം. അവർക്കായി, ഇത് ഷെയർ ചെയ്യാം.

മാതാപിതാക്കളെയും, ഭാര്യ/ഭർത്താവ്, മക്കളെയും, പിറന്ന നാടിനേയും വിട്ട്, അകലെയുള്ള സ്ഥലമോ, വിദേശത്തോ ജോലി തേടി പോകുന്നവരെ, പ്രവാസികൾ എന്ന പേരിൽ അറിയപ്പെടുന്നു. പ്രവാസികൾ പല തരത്തിൽ ഉള്ളവർ ഉണ്ട്. വിദേശ രാജ്യങ്ങളിൽ പഠനത്തിന് പോകുന്നവർ മുതൽ ജോലി തേടി പോകുന്നവർ ഉൾപ്പടെയുള്ള വിവിധ പ്രായത്തിൽ പെടുന്നവർ അതിൽ ഉൾപ്പെടുന്നു.

1950-60 കാലങ്ങളിൽ പേർഷ്യയ്ക്കു പോകുവാ എന്നായിരുന്നു പറയാറ്‌. ബോംബെ, ഡൽഹി എന്നീ സ്ഥലങ്ങളിൽ നിന്നും ആയിരുന്നു, അവർ പോയിരുന്നത്. കൂടുതലും മധ്യവയസ്കർ. പിന്നീട് നഴ്സിങ് പ്രൊഫെഷൻെറ ഭാഗമായി ഒട്ടേറെ യുവതികൾ ഗൾഫ് രാജ്യങ്ങളിലേക്ക് പോയി. അമേരിക്ക,യൂറോപ്പ്, യുകെ, ഓസ്‌ട്രേലിയ സിംഗപ്പൂർ, ഏഷ്യ / ആഫ്രിക്ക എന്നിങ്ങനെ ഉള്ള രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ ഒട്ടേറെ ഉണ്ടായി. ആ രാജ്യങ്ങളിൽ പോയവർ, കുടുംബമായി ഇപ്പോൾ അവിടെ താമസിച്ചു വരുന്നു.

എന്നാൽ ഗൾഫ് നാടുകളിൽ, കുടുംബമായി താമസിക്കുന്നവരേക്കാൾ, ഒറ്റയ്ക്ക് താമസിക്കുന്നവർ ആണ് കൂടുതലായുള്ളത്. നഴ്സിംഗ്, ഹോം കെയർ, അങ്ങനെയുള്ള ജോലി തേടി ഒട്ടേറെ യുവതികൾ, ഇറ്റലി, ഇസ്രയേൽ, കൂടാതെ മറ്റ് രാജ്യങ്ങളിലേക്ക്, കേരളത്തിൽ നിന്നും ഒഴുകി കൊണ്ടിരിക്കുന്നു. അവരെല്ലാം സ്വന്തം കുടുംബത്തിന് വേണ്ടി രാപകൽ ജോലി ചെയ്യുന്നു. അവരുടെ മനസിലുള്ള ചിന്ത, എപ്പോഴും നാട്ടിലുള്ള കുടുംബത്തെ ഓർത്തായിരിക്കും.

കോവിഡ് എന്ന മഹാമാരി, നാട്ടിലും മറുനാട്ടിലും, തിരമാല പോലെ ഉയരുകയാണ്. ഒറ്റയ്ക്ക് ജീവിക്കുന്നവരുടെ ചിന്തകൾ തന്റെ ജീവിതത്തേക്കാളും, നാട്ടിലുള്ള മാതാപിതാക്കൾ, കുടുംബം, മക്കൾ എന്നിവർക്ക്, ഈ രോഗം പിടിപെടുമോ, അവർക്കാരാണ് സഹായത്തിനുള്ളത് എന്ന ചിന്തയാണ്.

ഇവർക്കു നാട്ടിലേക്ക് തിരിച്ചു പോകണം എന്നുള്ള ആഗ്രഹം, ഉണ്ട്, എന്നാലും, നാട്ടിൽ ഉള്ളവരുടെ, മുന്നോട്ടുള്ള ജീവിതം കൂടുതൽ സേഫ് ആക്കണം എന്നുള്ള ചിന്ത കൊണ്ട് അവിടെ തന്നെ തുടരുന്നു. കുറച്ചുനാൾ കൂടി കഴിഞ്ഞു പോയാൽ മതി എന്നുള്ള തീരുമാനത്തിൽ അവസാനം എത്തിചേരും.

ഒറ്റയ്ക്ക് താമസിക്കുന്ന പ്രവാസികൾ, അവരുടെ കുട്ടികളെ, വർഷങ്ങൾ, കഴിഞ്ഞായിരിക്കും കാണുവാൻ സാധിക്കുന്നത്. മക്കളെ വിഡിയോകൾ വഴി കണ്ട് അവരുടെ വളർച്ച കാണുന്നു. എന്നാൽ, മക്കൾ, തന്റെ സ്വന്തം അപ്പൻ/അമ്മ എന്നിവരെ, വളരെ നാളുകൾക്കു ശേഷം കണ്ടാൽ തന്നെ, ഇവർ ആഗ്രഹിക്കുന്ന രീതിയിൽ ഉള്ള ഒരു വരവേൽപ്പ് നൽകണം എന്നില്ല. അത് കാണുമ്പോൾ, താൻ ഇത്രയും വർഷം എന്തിനാണ്, ഒറ്റയ്ക്ക് ഒരു രാജ്യത്തു ജീവിച്ചത് എന്ന് ഓർത്തു കരയും.

ഗൾഫിൽ 30 വർഷങ്ങൾ പ്രവാസി ജീവിതം നയിച്ച് കൊറോണകാലത്ത് നാട്ടിൽ തിരിച്ചെത്തിയ ഒരു വ്യക്തിയെ സ്വന്തം വീട്ടിൽ പോലും കയറ്റാതെ ആട്ടി ഓടിച്ചതായുള്ള വാർത്ത കേരളം ചർച്ച ചെയ്തിരുന്നു. ഒന്നും സ്വന്തമായി കരുതി വെക്കാതെ, ജീവിതം കുടുംബത്തിനായി മാറ്റിവെക്കുന്നവർ ചിന്തിക്കേണ്ടിയിരിക്കുന്നു.

ആടുജീവിതം നയിക്കുന്നവരും പ്രവാസി ലോകത്തിൽ ഉണ്ട് എന്ന് ഓർമ്മിക്കുക. ഈ അവസരത്തിൽ ഒറ്റയ്ക്ക് പ്രവാസ ജീവിതം നയിക്കുന്നവർക്ക് ഒരു ഹായ് നൽകുന്നു. അടിച്ചു പൊളിച്ചു ജീവിക്കു, നിങ്ങളും. നാളെ പ്രവാസി ലോകത്ത് നിന്ന് ഒരു ശവമായി ചെന്നാൽ പോലും ഒരു അനുശോചനം പറയുവാൻ പോലും ആരും ഉണ്ടാകില്ല. അതിനാൽ നിങ്ങൾക്കു ലഭിക്കുന്ന ഇടവേളകൾ, കൂട്ടുകാരോടൊത്ത് സന്തോഷിക്കു. നിങ്ങൾക്കു നിങ്ങൾ മാത്രമേ കൂടേ ഉണ്ടാകൂ. സർവ്വേശ്വരൻ നിങ്ങളോടൊപ്പം എന്നും ഉണ്ടാകും. ആശംസകൾ.

യോർക്ക് ഷെയറിലെ വെയ്ക്ക് ഫീൽഡിൽ താമസിക്കുന്ന പ്രീമ സോബന്റെ പിതാവ് സെബാസ്റ്റ്യൻ നടുവത്തേറ്റ് (73) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (18/ 5/ 2020 ) 3 മണിക്ക് അറക്കുളം സെൻറ് തോമസ് പഴയ പള്ളിയിൽ നടക്കും.

ഭാര്യ മേരിക്കുട്ടി സെബാസ്റ്റ്യൻ മേവിട പുളിക്കൽ കുടുംബാംഗമാണ് . മക്കൾ : പ്രീതി റെന്നി , പ്രീമ സോബൻ (വെയ്ക്ക് ഫീൽഡ് ). മരുമക്കൾ : റെന്നി തോമസ് ആലുങ്കൽ കാഞ്ഞാർ, സോബൻ കുരീത്തറ, നെടുമുടി, ആലപ്പുഴ

പ്രീമ സോബന്റെ പിതാവിൻെറ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം തിരിച്ചറിഞ്ഞിട്ടുകൂടി വാണിജ്യതാത്പര്യങ്ങൾ കൊണ്ട് നിസ്സംഗത കാട്ടുകയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്ന ആരോപണം ശക്തമായി. ഇന്ത്യയിൽ നിന്നും പകർന്നതെന്നു കരുതുന്ന രണ്ടാം തരംഗം ബ്രിട്ടനേയും വിഷമിപ്പിക്കുകയാണിപ്പോൾ.

ലോക്ക്ഡൗണിനുശേഷം നിയന്ത്രങ്ങളിൽ ഇളവുകൾ പ്രഖ്യാപിക്കാനൊരുങ്ങുമ്പോൾ ബ്രിട്ടനിൽ പടരുന്ന ഇരട്ട ജനിതകവ്യത്യാസം വന്ന വൈറസ് (B.1.617) ഇന്ത്യയിൽ നിന്നും ലഭിച്ചതാണെന്ന് പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ട് പറയുന്നു. മഹാരാഷ്ട്രയിലാണ് ആദ്യമായി ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഈയവസരത്തിലാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പദ്ധതിയിട്ടിരുന്ന ഇൻഡ്യാ സന്ദർശന പദ്ധതി വിവാദമായത്. ഏപ്രിൽ 25 ന് ബോറിസ് ഇന്ത്യയിലെത്താനായിരുന്നു ഷെഡ്യൂൾ ചെയ്തിരുന്നത്. പോസിറ്റീവ് കേസുകളിൽ 771 എണ്ണം ഈയിനത്തിൽ പെട്ടതാണെന്ന് ഇന്ത്യയിലെ ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുകയും ചെയ്തതിന് ശേഷമാണിത്. പ്രതിദിനം ഒന്നരലക്ഷത്തിലധികം
റിപ്പോർട്ട്എ ചെയ്തുകൊണ്ടിരുന്ന സമയത്തും ഉയർന്ന ശാസ്ത്രീയ മാനദണ്ഡങ്ങൾ പിന്തുടരുന്ന ബ്രിട്ടൻ സന്ദർശനം പുനഃപരിശോധിച്ചില്ല. പുതിയ ഇനത്തിൽപ്പെട്ട 103 കേസുകൾ ഇംഗ്ലണ്ടിൽ റിപ്പോർട്ട് ചെയ്തതിനുശേഷം സമ്മർദ്ദത്തിനു വഴങ്ങിയാണ് പ്രധാനമന്ത്രി സന്ദർശനം റദ്ദാക്കിയത്.

പകർച്ചവ്യാധി നിയന്ത്രണകാലത്ത് റെഡ് ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളുടെ കൂട്ടത്തിൽ സമയം അതിക്രമിച്ചിട്ടുപോലും ഇന്ത്യയെ പെടുത്താതിരുന്നതും സമ്മർദ്ദത്തിനു ശേഷം മാത്രം സന്ദർശനം റദ്ദാക്കിയതും നിരുത്തരവാദപരമാണെന്നും ജനങ്ങളുടെ സുരക്ഷയ്ക്കുപരി വാണിജ്യതാത്പര്യങ്ങൾ മാത്രം പരിഗണിച്ചതുകൊണ്ടാണെന്നും വിവിധ നേതാക്കൾ ആരോപിച്ചു.

Copyright © . All rights reserved