UK

കേംബ്രിഡ്ജ്: ” ജനാധിപത്യ മൂല്യങ്ങളും, മാനവ അവകാശങ്ങളും സാമൂഹിക സമത്വവും ഉറപ്പാക്കുന്ന ഭരണം, പ്രതിജ്ഞാബദ്ധതയും, വിശാല കാഴ്ചപ്പാടും, ദിശാബോധവുമുള്ള രാഷ്ട്രീയ നേതാക്കളിലൂടെയേ കഴിയൂ” എന്ന് വീ ഡി സതീശൻ. “വിദ്യാഭ്യാസം, ആരോഗ്യം, നീതി, തൊഴിൽ, പാർപ്പിടം, ഭക്ഷണം, ക്രമ സമാധാനം,സമത്വം എന്നിവ മാനുഷിക അവകാശമാണെന്നും അത് നൽകുവാൻ ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ട്” എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയിൽ ‘സോഷ്യൽ ജസ്റ്റിസ് ആൻഡ് പൊളിറ്റിക്കൽ ഇക്വാലിറ്റി’ എന്ന വിഷയത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു സതീശൻ. ‘സാമൂഹിക അസന്തുലിതാവസ്ഥ സാമ്പത്തിക മേഖലയിലും, മാനവികതയിലും, ജാതീക വ്യവസ്ഥതിയിലും വളരെയേറെ ആപൽക്കരമായ അവസ്ഥയിൽ വളർന്നു കൊണ്ടിരിക്കുന്നുവെന്നും’ അദ്ദേഹം ആശങ്ക അറിയിച്ചു.

കേംബ്രിഡ്ജ് ആൻഡ് പീറ്റർബറോ കൗൺസിൽ മേയർ അന്ന സ്മിത്ത് തന്റെ സന്ദേശത്തിൽ തൊഴിൽ മേഖലകളിലും ആരോഗ്യ രംഗത്തും, വിദ്യാഭ്യാസ നയങ്ങളിലും സമത്വവും സന്തുലിതവുമായ നയങ്ങളാണ് ബ്രിട്ടൻ പിന്തുടരുന്നതെന്ന് എങ്കിലും സാധാരണ തൊഴിലാളികൾക്കും ആരോഗ്യ രംഗത്തുള്ളവർക്കും ജീവനാംശത്തിനുതകുന്ന വേതന നയം തിരുത്തേണ്ടതുണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്നും’ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ചിന്തോദ്ദീപകമായ സംഭാഷണവും, വിശാലമായ കാഴ്ചപ്പാടും, പാണ്ഡിത്യവും തന്നെ വളരെയേറെ ആകർഷിച്ചു എന്ന് കൗൺസിലർ അന്ന സ്മിത്ത് കൂട്ടിച്ചേർത്തു.

കേംബ്രിഡ്ജ് സിറ്റി കൗൺസിൽ ഡെപ്യൂട്ടി മേയറും സോളിസിറ്ററുമായ ബൈജു തിട്ടാല അദ്ധ്യക്ഷത വഹിക്കുകയും വിഷയം അവതരിപ്പിച്ചു ഡിബേറ്റിനു തുടക്കം കുറിക്കുകയും ചെയ്തു.

സർക്കാർ ആശുപത്രികളുടെ വികസനം, കാരുണ്യ പദ്ധതി, അനിയന്ത്രിത ലോട്ടറി നിരോധനം, കുട്ടികളുടെ ഉച്ച ഭക്ഷണം, സാമൂഹിക നീതി തുടങ്ങിയ മേഖലകളിൽ തന്റേതും കൂടിയ ഇടപെടലുകൾ വിജയം കാണുവാൻ കഴിയുന്നതിൽ സംതൃപ്തി പ്രകടിപ്പിച്ച സതീശൻ ഓരോ വ്യക്തികളുടെയും ചോദ്യങ്ങൾക്കു കൃത്യമായ മറുപടിയും നൽകി.

വിദ്യാഭ്യാസ മേഖലകൾ, സർക്കാർ ആരോഗ്യ രംഗം എന്നിവയിലുള്ള കാലിക അപ്ഡേറ്റ്സ്, കുട്ടികളുടെ ആരോഗ്യ പോളിസി, ട്രാൻസ്ജെൻഡറുകൾക്കുള്ള സാമൂഹിക നീതി ഉറപ്പാക്കൽ, വിദേശത്തു നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി തിരിച്ചെത്തുന്നവർക്കുള്ള ജോലി സാദ്ധ്യത, വ്യവസായ സംരംഭകർക്ക്‌ അനുകൂല സാഹചര്യം തുടങ്ങിയ വിഷയങ്ങൾ ARU സ്റ്റുഡൻസ് യൂണിയൻ വൈസ് പ്രസിഡണ്ട് നിതിൻ രാജ്, ബോബിൻ ഫിലിഫ്, ജെയ്‌സൺ ജോർജ്ജ്, ഇൻസൺ ജോസ് തുടങ്ങിയവർ സംബോധന ചെയ്തു.

ARU കേരളാ സൊസൈറ്റി പ്രസിഡണ്ട് റമീസ് നാസർ, വൈസ് പ്രസിഡണ്ട് നിതിൻ രാജ്, ഖജാൻജി ജിനു മേരി, കേരളാ സൊസൈറ്റി മെംബേർസ് എന്നിവർ സെമിനാറിന് നേതൃത്വം വഹിച്ചു. സ്നേഹ വിരുന്നും ഒരുക്കിയിരുന്നു.

 

ലണ്ടൻ : ചരിത്രത്തിലെ ഏറ്റവും വലിയ ശമ്പള വർദ്ധനവുമായി യുകെ സർക്കാർ. 2024 യുകെ മലയാളികൾക്ക് സുവർണ്ണ വർഷം. 2024 ഏപ്രിലിൽ മുതൽ 27 മില്യൺ  വർക്കേഴ്‌സിന് ഈ ആനുകൂല്യം ലഭ്യമാകും. ഏപ്രിൽ മുതൽ 21  വയസ്സിനു മുകളിലുള്ളവർക്ക് മണിക്കൂറിൽ 10.42 പൗണ്ടിൽ നിന്ന് 11.44 പൗണ്ടായി ശമ്പള വർദ്ധനവ് ലഭിക്കും. അതായത് 23 വയസ്സിന് മുകളിലുള്ളവർക്ക് 1800 പൗഡിന്റെ വർദ്ധനവും 21 വയസ്സുള്ള ഒരു ഫുൾ ടൈം തൊഴിലാളിക്ക് 2300 പൗഡിന്റെ വർദ്ധനവുമാണ് ഒരു വർഷം ഉണ്ടാകുന്നത്.

18 മുതൽ 20 വയസ്സ് വരെയുള്ളവരുടെ വർദ്ധന മണിക്കൂറിന് £8.60 ലേക്ക് എത്തുന്നു എന്നതാണ്.

കുറഞ്ഞ ശമ്പളമുള്ള ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ഇത് ഗുണം ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കി. യുകെയിൽ കെയറർ വിസയിൽ എത്തിയിരിക്കുന്ന മലയാളികൾക്ക് ഇത് സന്തോഷത്തിന്റെ വാർത്ത തന്നെയാണ്.

It will also be extended to 21-year-olds for the first time, meaning overall a pay rise of £1,800 a year for a full-time worker.

സ്വതന്ത്ര ലോ പേ കമ്മീഷന്റെ നിർദ്ദേശങ്ങൾ മാറ്റങ്ങൾ ഒന്നും കൂടാതെ സർക്കാർ അനുവദിക്കുകയായിരുന്നു. വിലക്കയറ്റം മൂലം വിഷമിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള നല്ലൊരു ശതമാനം ആളുകൾക്കും ഇത് ആശ്വാസമാകും എന്ന കാര്യത്തിൽ തർക്കമില്ല.

അതെ സമയം നാളത്തെ ധനമന്ത്രിയുടെ പ്രസ്‌താവനയിൽ നാഷണൽ ഇൻഷുറൻസിൽ കുറവ് ഉണ്ടാകും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. എങ്കിൽ തൊഴിലാളികൾക്ക് അത് ഇരട്ടിമധുരമാകും.

കേംബ്രിഡ്ജ്: “നെഹ്രുവിയൻ സോഷ്യലിസവും, ദാർശ്ശനികതയും എക്കാലത്തെയും പ്രസക്തവും സമ്പന്നവുമായ രാഷ്ട്രീയ പ്രമാണവും,നേതാക്കൾക്ക് ദിശാബോധവും,രാജ്യതന്ത്രജ്ഞതയും പകരുന്ന പാഠപുസ്തകമെന്നും” വീ ഡി സതീശൻ എം എൽ എ. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ‘നെഹ്രുവിയൻ സോഷ്യലിസവും ദാർശ്ശനികതയും’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു പ്രതിപക്ഷ നേതാവ്.

 

” ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശക്തനും, സോഷ്യലിസ്റ്റും, ഭരണ തന്ത്രജ്ഞനുമായ രാഷ്ട്ര ശില്പിയും ഭരണാധികാരിയുമാണ് നെഹ്രു. നെഹ്രുജിയുടെ കാഴ്ചപ്പാടുകൾ ആണ് വിഭജനത്തിന്റെയും സ്വാതന്ത്രാനന്തര അവസ്ഥതയിൽ നിന്നും ഇന്ത്യയുടെ ഇന്നത്തെ വളർച്ചയിലേക്കും രാജ്യാന്തര ബന്ധങ്ങളിലേക്കും എത്തിച്ചത്”.

ഇന്ത്യൻ വർക്കേഴ്സ് കോൺഗ്രസ്സ് യൂണിയനും,കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി സ്റ്റുഡൻസ് യൂണിയനും സംയുക്തമായി സംഘടിപ്പിച്ച സംവാദത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു വീ ഡി സതീശൻ.

“കാലിക രാഷ്ട്രീയ അധംപതനത്തിനും, വർഗ്ഗീയ കലാപങ്ങൾക്കും, മാനുഷിക-ജനാധിപത്യ മൂല്യ ശോഷണത്തിനും കാരണം നെഹ്‌റു കാണിച്ചു തന്ന രാഷ്ട്രീയ ദിശാബോധത്തിൽ നിന്നും,സോഷ്യലിസ്റ്റ് ചിന്തോധാരയിൽ നിന്നുമുള്ള അകൽച്ചയാണെന്നും കെപിസിസി വൈസ് പ്രസിഡണ്ടുമായ വീ ഡി സതീശൻ കൂട്ടിച്ചേർത്തു.

‘നെഹ്രുവിനു ബ്രിട്ടനും, കേംബ്രിഡ്ജ് ട്രൈനിറ്റി കോളേജും അടക്കം ഉണ്ടായിരുന്ന വലിയ ബന്ധം ഏറെ അഭിമാനത്തോടെ കാണുന്ന ജനതയുടെ ഒരു പ്രതിനിധിയാണ് താനെന്നും, അദ്ദേഹത്തെ അനുസ്മരിക്കുവാൻ കിട്ടിയ അവസരത്തെ ഏറെ നന്ദിയോടെ കാണുന്നുവെന്നു’ കേംബ്രിഡ്ജ് സിറ്റി കൗൺസിലിന്റെ മുൻ മുൻ മേയറും, ലേബർ പാർട്ടി നേതാവുമായ ലൂയിസ് ഹെർബെർട് തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു.

ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ കോർഡിനേറ്ററും, കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയറും,സോളിസിറ്ററുമായ ബൈജു തിട്ടാല, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പിജി സ്റ്റുഡൻസ് യൂണിയൻ പ്രസിഡണ്ട് വരീഷ് പ്രതാപ് എന്നിവരും സംസാരിച്ചു.

ഷൈമോൻ തോട്ടുങ്കൽ

സ്കൻതോർപ്പ് . വചനമായ ഈശോയെ അനുഭവിക്കുവാനും , പ്രഘോഷിക്കുവാനും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത കുടുംബം സ്കന്തോർപ്പിൽ ഒന്നിച്ചുകൂടിയത് ദൈവകരുണയുടെ വലിയ സാക്ഷ്യമാണെന്നു രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രസ്താവിച്ചു . രൂപതയുടെ ദേശീയ ബൈബിൾ കലോത്സവം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . പന്ത്രണ്ടു റീജിയനുകളിലായി നടന്ന കലോത്സവങ്ങളിൽ വിജയികളായ ആയിരത്തി അഞ്ഞൂറോളം പ്രതിഭകളാണ് സ്കൻതോർപ്പ് ഫ്രെഡറിക് സ്‌കൂളിലെ പന്ത്രണ്ട് വേദികളായി നടന്ന മത്സരങ്ങളിൽ മാറ്റുരച്ചത് .

വിവിധ വേദികളിലായി രാവിലെ മുതൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കേംബ്രിഡ്ജ് റീജിയൻ ഓവറോൾ കിരീടം ചൂടി . രണ്ടും മൂന്നും സ്ഥാനങ്ങൾ സൗതാംപ്ടനും , ബിർമിംഗ് ഹാം റീജിയനുകൾക്ക് ലഭിച്ചു . വിജയികൾക്ക് മാർ ജോസഫ് സ്രാമ്പിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു . യൂറോപ്പിലെ ഏറ്റവും വലിയ കലോത്സവമായി വിലയിരുത്തപ്പെടുന്ന രൂപത ബൈബിൾ കലോത്സവത്തിന് മത്സരാർത്ഥികൾക്ക് പിന്തുണ നൽകാനായി അവരുടെ കുടുംബാംഗങ്ങളും ഒത്തു ചേർന്നതോടെ മത്സര നഗരി രൂപതയുടെ കുടുംബ സംഗമ വേദി കൂടിയായായി .

വികാരി ജെനറൽമാരായ റെവ. ഫാ . ജിനോ അരീക്കാട്ട് എം സി ബി എസ് , ഫാ സജിമോൻ മലയിൽ പുത്തൻപുരയിൽ , ചാൻസിലർ റെവ. ഡോ മാത്യു പിണക്കാട് ,ഫിനാൻസ് ഓഫീസർ ഫാ . ജോ മൂലച്ചേരി വി സി ബൈബിൾ അപോസ്റ്റലേറ്റ് ചെയർമാൻ ഫാ. ജോർജ് എട്ടുപറ ,ഫാ . ജോജോ പ്ലാപ്പള്ളിൽ സി .എം .ഐ , ഫാ ജോസഫ് പിണക്കാട്കോഡിനേറ്റർ ആന്റണി മാത്യു , ജോയിന്റ് കോഡിനേറ്റേഴ്‌സ്മാരായ ജോൺ കുര്യൻ , മർഫി തോമസ് , ബൈബിൾ കലോത്സവം ജോയിന്റ് കോഡിനേറ്റർ ജിമ്മിച്ചൻ ജോർജ് , ബൈബിൾ അപ്പോസ്റ്റലേറ്റ് കമ്മീഷൻ പ്രതിനിധികൾ ,രൂപതയിലെ വിവിധ റീജിയനുകളിൽ നിന്നുള്ള വൈദികർ ,അല്മായ പ്രതിനിധികൾ എന്നിവർ കലോത്സവത്തിന് നേതൃത്വം നൽകി .

ന്യൂസ് ഡെസ്ക് മലയാളം യുകെ

ജോലിക്കായും വിദ്യാഭ്യാസത്തിനായും ഒട്ടേറെ മലയാളികളാണ് ദിനംപ്രതി യുകെയിൽ എത്തിക്കൊണ്ടിരിക്കുന്നത്. യുകെയിൽ എത്തിച്ചേരുന്ന എല്ലാ മലയാളികളെയും അലട്ടുന്ന ഒരു പ്രധാന കാര്യമാണ് ഡ്രൈവിംഗ് ലൈസൻസ് എടുക്കുക എന്നത് . പലപ്പോഴും മലയാളികൾക്ക് യുകെയിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കുക എന്നത് വലിയ കീറാമുട്ടിയാണ്. ഡ്രൈവിംഗ് ലൈസൻസ് എടുക്കാനുള്ള ആദ്യ പരീക്ഷ വിജയിക്കുന്നവരുടെ എണ്ണത്തിൽ വൻ കുറവ് സംഭവിച്ചതായാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.

പലപ്പോഴും ട്രെയിനിങ് ഫീസ് മാത്രം നോക്കി അംഗീകാരമില്ലാത്ത ഡ്രൈവിംഗ് പരിശീലകരെ തിരഞ്ഞെടുക്കുന്നതാണ് യുകെയിലെ മലയാളികൾ ചതിക്കുഴിയിൽ വീഴാനുള്ള പ്രധാനകാരണം. യുകെയിൽ ഒരു വർഷം വരെ ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് നിബന്ധനകൾക്ക് വിധേയമായി വാഹനം ഓടിക്കാം. എന്നാൽ ഈ കാലയളവിനുള്ളിൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ലൈസൻസ് എടുക്കണം. ഇതിനുവേണ്ടി ആദ്യം ചെയ്യേണ്ടത് എഴുത്തു പരീക്ഷ പാസാകുക എന്നതാണ്. തുടർന്ന് പ്രാക്ടിക്കൽ എന്ന കടമ്പ കടന്നാൽ മാത്രമേ യുകെയിൽ വാഹനം ഓടിക്കാൻ സാധിക്കുകയുള്ളൂ.

എഴുത്തു പരീക്ഷയും പ്രാക്ടിക്കലും വിജയകരമായി പൂർത്തിയാക്കാൻ നമ്മൾക്ക് പരിചയസമ്പന്നരായ ഒരു ഡ്രൈവിംഗ് ഇൻസ്ട്രക്ടർ നൽകുന്ന പരിശീലനം ആവശ്യമാണ് . ഡ്രൈവിംഗ് പരിശീലകരെ തിരഞ്ഞെടുക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യമായി നമ്മൾ തിരഞ്ഞെടുക്കുന്ന പരിശീലകൻ മതിയായ യോഗ്യതയുള്ള വ്യക്തിയാണോ എന്നത് ഉറപ്പാക്കണം. യുകെയിലെ അംഗീകൃത ഡ്രൈവിംഗ് ഇൻസ്ട്രക്ടർ എക്സ്റ്റൻഡഡ് തിയറി ടെസ്റ്റും എക്സ്റ്റൻഡഡ് പ്രാക്ടിക്കൽ ടെസ്റ്റും പാസായിരിക്കണം. അതിനുശേഷം അവർ വിഷമകരമായ ഇൻസ്ട്രക്ടർ എബിലിറ്റി ടെസ്റ്റും വിജയിച്ചിരിക്കണം. ഈ ടെസ്റ്റിൽ തന്നെ മൂന്നു ഘട്ടങ്ങൾ ഉണ്ട് . ഇതിൽ ആദ്യ 2 ഘട്ടങ്ങൾ പാസാകുന്നവർക്ക് ട്രെയിനി ഇൻസ്ട്രക്ടർ ആയി സേവനം അനുഷ്ഠിക്കാനെ പറ്റുകയുള്ളൂ. അതായത് 6 മാസം മാത്രം പഠിപ്പിക്കാനുള്ള അനുമതി മാത്രമേ ലഭിക്കുന്നുള്ളൂ. ഇതിനോടകം പാർട്ട് -3 പാസായവർ മാത്രമേ അവർക്ക് ഒരു യഥാർത്ഥ പരിശീലകൻ എന്ന നിലയിൽ അംഗീകാരവും അതുപോലെതന്നെ തുടർന്ന് മറ്റുള്ളവരെ പഠിപ്പിക്കാനും സാധിക്കുകയുള്ളൂ.

എന്നാൽ യുകെയിൽ കണ്ടുവരുന്ന പ്രവണത പാർട്ട് 2 വരെ പാസായ പലരും ഫീസ് കുറച്ച് നിശ്ചിത കാലാവധിക്ക് ശേഷവും പരിശീലനം നൽകിവരുന്നു എന്നതാണ്. മലയാളികളിൽ പലരും ലാഭം മാത്രം നോക്കി ഇത്തരം ആളുകളുടെ ചതിക്കുഴിയിൽ വീഴുകയും വേണ്ട രീതിയിൽ പരിശീലനം നൽകാതെ ക്ലാസുകൾ കൂടുതൽ എടുപ്പിച്ച് നമ്മുടെ പണവും സമയവും നഷ്ടപ്പെടുത്തുന്നു എന്നതാണ്.

യുകെയിൽ ഡ്രൈവിംഗ് ലൈസൻസിനായി ശ്രമിക്കുന്നവർക്ക് തങ്ങൾ തിരഞ്ഞെടുക്കുന്ന പരിശീലകൻ മതിയായ യോഗ്യതയുള്ള ആളാണോ എന്നറിയുന്നതിന് യുകെ ഗവൺമെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ gov.uk യിൽ നിന്ന് അറിയാൻ സാധിക്കും. അതുപോലെതന്നെ അംഗീകാരമുള്ള ഡ്രൈവിംഗ് ഇൻസ്ട്രക്ടസിനെ തിരിച്ചറിയുന്നതിനായി പരിശീലനം നൽകുന്ന വാഹനത്തിന്റെ ഇടതു സൈഡിലായി ബാഡ്ജ് പ്രദർപ്പിച്ചിരിക്കണം എന്ന നിയമവും യുകെയിൽ ഉണ്ട്. അംഗീകൃത ഡ്രൈവിംഗ് ഇൻസ്ട്രക്ടർക്ക് ഗ്രീൻ ബാഡ്ജും പാർട്ട് 2 മാത്രം പാസായവർക്ക് പിങ്ക് ബാഡ്ജും ആണ് നൽകപ്പെടുന്നത്.

അംഗീകാരം ഇല്ലാത്ത ഒരു പരിശീലകൻ 1500 പൗണ്ട് ഫീസായി മേടിച്ച് നാളിതുവരെ ഒരു പ്രധാന നിരത്തിലും വാഹനമോടിക്കാനുള്ള പരിശീലനം നൽകിയില്ലെന്നുള്ള അനുഭവം ഒരു മലയാളി പെൺകുട്ടി മലയാളം യുകെ ന്യൂസിനോട് പങ്കുവെച്ചത് ഒരാളുടെ മാത്രം അനുഭവം അല്ല.

ലോകത്തിലെ ഏറ്റവും കൂടുതൽ റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുന്ന രാജ്യമാണ് യു കെ. അതുകൊണ്ടുതന്നെ നടപടിക്രമങ്ങളും പരീക്ഷകളും കൃത്യമായ രീതിയിൽ പാസായാൽ മാത്രമേ യുകെയിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുകയുള്ളൂ. 2007 – 08 കാലത്ത് പരീക്ഷ പാസാക്കുന്നവരുടെ എണ്ണം 65.4 % ആയിരുന്നു. എന്നാൽ 2022 – 23 വർഷത്തിൽ അത് 44.2% ആയി കുറഞ്ഞതായാണ് കണക്കുകൾ കാണിക്കുന്നത്. പരീക്ഷയിൽ പരാജയപ്പെടുന്നവർക്ക് എത്ര തവണ വേണമെങ്കിലും എഴുതാമെങ്കിലും പരീക്ഷയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണത്തിൽ വൻവർദ്ധനവ് ആണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. നിലവിൽ ഏകദേശം 5 ലക്ഷത്തിൽ പരം ആളുകൾ ഡ്രൈവിംഗ് ടെസ്റ്റിന്റെ പരീക്ഷകൾക്കായി കാത്തിരിക്കുന്നതാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. തിയറി പരീക്ഷകൾക്ക് പുറമെ റോഡ് ടെസ്റ്റ് നടത്തുന്നതിനും വിജയശതമാനം കുത്തനെ ഇടിഞ്ഞിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പതിനെട്ട് മാസത്തിലേറെയായി ജോലി കണ്ടെത്താനാവാത്ത ആനുകൂല്യ ക്ലെയിമുകൾ ലഭിക്കുന്നവർക്ക് തിരിച്ചടിയായി പുതിയ സർക്കാർ നടപടി. അടുത്ത വർഷ അവസാനത്തോടെ ആയിരിക്കും പുതിയ നിയമം പ്രാബല്യത്തിൽ വരിക. ഇത് നിരസിക്കുന്നവരുടെ ആനുകൂല്യങ്ങൾ ഒരു കാലയളവിലേയ്ക്ക് വരെ തടയുമെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ സർക്കാരിൻെറ ഭാഗത്ത് നിന്നുള്ള ഇത്തരത്തിലുള്ള ഒരു നടപടി ജനങ്ങളുടെ മാനസികാരോഗ്യം വഷളാക്കുമെന്ന് ചാരിറ്റി മൈൻഡ് പറഞ്ഞു.

ആളുകളെ ജോലിയിലേയ്ക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള പുതിയ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. പദ്ധതി പാർലമെന്റിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. പദ്ധതി പ്രകാരം സ്റ്റാൻഡേർഡ് യൂണിവേഴ്സൽ ക്രെഡിറ്റ് അലവൻസിന് മാത്രം അർഹതയുള്ളവർ,ആറ് മാസത്തിന് ശേഷം അവർക്ക് വാഗ്ദാനം ചെയ്യുന്ന ജോലി സ്വീകരിക്കാൻ വിസമ്മതിക്കുകയാണെങ്കിൽ അവരുടെ ക്ലെയിമുകൾ താത്കാലികമായി നിർത്തലാക്കും.

ഇത്തരക്കാർക്ക് ആനുകൂല്യം ലഭിക്കുന്നത് തുടരണമെങ്കിൽ വീണ്ടും അപേക്ഷാ പ്രക്രിയയിലൂടെ കടന്നുപോകേണ്ടിവരും. ഇത് കൂടാതെ സൗജന്യ പ്രിസ്ക്രിപ്ഷൻ, നിയമ സഹായം എന്നിവയ്ക്കുള്ള അവസരവും നഷ്ടമാകും. ട്രഷറിയുടെ കണക്കനുസരിച്ച്, പകർച്ചവ്യാധിക്ക് ശേഷം ജോലി ചെയ്യാത്ത ആളുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഈ വർഷം ജൂലൈ വരെയുള്ള കണക്കുകൾ അനുസരിച്ച് ഒരു വർഷത്തിലേറെയായി ജോലി ചെയ്യാത്തതായി രജിസ്റ്റർ ചെയ്തിരിക്കുന്നത് 300,000 പേരാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടനിലെ ദീപാവലി ആഘോഷങ്ങൾക്കിടെയുണ്ടായ ദുരന്തത്തിന്റെ കണ്ണുനീർ വറ്റുന്നില്ല. പടക്കം പൊട്ടി വീടിന് തീപിടിച്ച സംഭവത്തിൽ മരണസംഖ്യ ആറായി ഉയർന്നു.ആരോൻ കിഷനും ഭാര്യ സീമയും അവരുടെ 3 മക്കൾക്കൊപ്പം താമസിച്ചിരുന്ന വീടിനാണ് ഞായറാഴ്ച ദീപാവലി ആഘോഷങ്ങൾക്കിടയിൽ തീപിടിച്ച് വൻ ദുരന്തത്തിന് കാരണമായി മാറിയത് . ലണ്ടനിലെ ഹൌൺസ്ലോയിലെ ചാനൽ ക്ലോസിലായിരുന്നു ഇവരുടെ വീട് .

ആരോൻ കിഷന്റെ ഭാര്യയും മക്കളായ റിയാൻ, ഷാനയ, ആരോഹി എന്നിവരും മറ്റൊരു മുതിർന്നയാളും ഞായറാഴ്ച അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. എന്നാൽ 6 – മത് ഒരാളുടെ മൃതദേഹവും കൂടി സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയതായിട്ട് ഇപ്പോൾ മെറ്റ് പോലീസ് അറിയിച്ചിരിക്കുന്നു. ആരോൻ കിഷൻ ആശുപത്രിയിലാണെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങൾ സൂചിപ്പിക്കുന്നത് . ഈ ദുരന്തം എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് സൂക്ഷ്മമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ആദ്യമായാണ് ദീപാവലി ആഘോഷങ്ങൾക്ക് ഇടയിൽ യുകെയിൽ മനുഷ്യ ജീവന് ഹാനി വരുന്ന സംഭവങ്ങൾ ഉണ്ടാകുന്നത്.

ഇന്ത്യയിൽ ഏറ്റവും വ്യാപകമായി ആഘോഷിക്കുന്ന ഉത്സവങ്ങളിലൊന്നാണ് ദീപാവലി. ഇരുട്ടിന്മേൽ വെളിച്ചത്തിന്റെയും തിന്മയുടെ മേൽ നന്മയുടെയും അജ്ഞതയ്ക്കെതിരെ അറിവിൻറെയും വിജയത്തെയാണ് ദീപാവലി സൂചിപ്പിക്കുന്നത്. ദീപാവലിയുടെ ചരിത്രം മതപരവും സാംസ്കാരികവുമായ പാരമ്പര്യത്തിൽ വേരൂന്നിയതാണ്. ഇന്ത്യയിൽ വ്യാപകമായി ആഘോഷിക്കുന്ന ദീപാവലി യുകെയിലെ ഇന്ത്യൻ വംശജരെയും കടന്ന് തദ്ദേശവാസികളും ഏറ്റെടുത്തതിന്റെ വാർത്തകൾ നേരത്തെ മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു . ഈ വർഷം ദീപാവലിയോട് ബന്ധപ്പെട്ട സാധനങ്ങൾ യുകെയിലെ സൂപ്പർമാർക്കറ്റുകൾ വ്യാപകമായി സംഭരിച്ചിരുന്നു. പ്രത്യേകം തയ്യാറാക്കിയ തിരികൾ, നെയ്യ് ,അരി ,ഇന്ത്യൻ പലഹാരങ്ങൾ എന്നിവ എല്ലാ സൂപ്പർ മാർക്കറ്റുകളും വ്യാപകമായി ലഭ്യമാക്കിയിരുന്നു. ലണ്ടനിലെ സൗത്താളിലുള്ള പല സൂപ്പർമാർക്കറ്റുകളിലും ദീപാവലി സ്പെഷ്യൽ സാധനങ്ങൾ വാങ്ങുന്നതിനുള്ള പ്രത്യേക വിഭാഗങ്ങൾ ക്രമീകരിച്ചിരുന്നു. ടെസ്കോ ഉൾപ്പെടെയുള്ള സൂപ്പർമാർക്കറ്റുകൾ ദീപാവലിക്ക് സ്പെഷ്യൽ ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : രാജ്യത്തെ പണപ്പെരുപ്പം ഒക്ടോബറിൽ കുത്തനെ ഇടിഞ്ഞ് രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തി. മുൻ മാസത്തെ 6.7% ൽ നിന്ന് ഒക്ടോബറിൽ 4.6% ആയി കുറഞ്ഞു. കുറഞ്ഞ ഊർജ്ജ വിലയാണ് പ്രധാന കാരണം. ഈ വർഷാവസാനത്തോടെ പണപ്പെരുപ്പം പകുതിയായി കുറയ്ക്കുമെന്ന പ്രതിജ്ഞ നേരത്തെ നടപ്പാക്കിയതായി സർക്കാർ പറയുന്നു. 2022 ഒക്ടോബറിൽ പണപ്പെരുപ്പം അതിന്റെ ഏറ്റവും ഉയർന്ന നിലയായ 11.1 ശതമാനത്തിൽ എത്തിയിരുന്നു. വിലക്കയറ്റം മന്ദഗതിയിലാക്കാനുള്ള ശ്രമത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്ക് ഉയർത്താൻ തുടങ്ങി.

പലിശ നിരക്കുകൾ നിലവിൽ 5.25% ആണ്. ഇത് 15 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. മോർട്ട്ഗേജ് ചെലവുകൾ വർദ്ധിപ്പിക്കാൻ ഇത് കാരണമായി. ഒക്ടോബറിൽ വിലക്കയറ്റം മന്ദഗതിയിലായതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിലെ (ഒഎൻഎസ്) ചീഫ് ഇക്കണോമിസ്റ്റ് ഗ്രാന്റ് ഫിറ്റ്‌സ്‌നർ പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഊർജ്ജ ചെലവിലെ കുത്തനെയുള്ള വർധനയെ തുടർന്ന് ഈ വർഷം ഊർജ്ജ വില പരിധിയിൽ ചെറിയ കുറവുണ്ടായി.

ജീവിത ചെലവ് ലഘൂകരിക്കുന്നതിലേയ്ക്കാണ് സൂചനകൾ വിരൽ ചൂണ്ടുന്നതെങ്കിലും ഊർജ ബില്ലുകളുടെ കാര്യത്തിൽ വലിയ മാറ്റത്തിന് സാധ്യതയില്ല. ഗ്യാസിന്റെയും വൈദ്യുതിയുടെയും വില കഴിഞ്ഞ വർഷത്തേക്കാൾ കുറവാണെങ്കിലും, ബില്ലുകൾക്കുള്ള സർക്കാർ പിന്തുണ ഇപ്പോൾ നിലവിലില്ലാത്തതിനാൽ മിക്ക വീടുകളും ഈ ശൈത്യകാലത്ത് കഴിഞ്ഞതിനേക്കാൾ കൂടുതൽ ഊർജത്തിനായി പണം നൽകും. ഊർജത്തിന്റെയും ഭക്ഷണത്തിന്റെയും വില രണ്ട് വർഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ മുകളിലാണെന്ന് ഒഎൻഎസ് പറഞ്ഞു. അടുത്ത ആഴ്‌ച അവതരിപ്പിക്കുന്ന അടുത്ത വർഷത്തേക്കുള്ള ഊർജ്ജ വില പരിധി, ഊർജ്ജ വില വീണ്ടും ഉയരുമെന്ന സൂചന നൽകുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- വൃദ്ധയായ അമ്മയുടെ പരിചരണവുമായി ബന്ധപ്പെട്ട് ഗൃഹ സന്ദർശനത്തിന് എത്തിയ നേഴ്സിനെ തടഞ്ഞുവച്ച് ബലാൽസംഗം ചെയ്ത കേസിൽ 66 കാരനായ മകന് 12 വർഷത്തെ ജയിൽ ശിക്ഷ കോടതി വിധിച്ചു. 2022 ജൂലൈ ഏഴിനാണ് ഡോർസെറ്റിലെ തന്റെ ഭവനത്തിൽ സന്ദർശനത്തിന് എത്തിയ നേഴ്സിനെ ഗാരി ജോൺ ബ്രിഡ്ജർ ബലാത്സംഗം ചെയ്തത്. വൃദ്ധയായ അമ്മയെ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് കൊണ്ടുവരുന്നത് സുരക്ഷിതമാണോ എന്ന പരിശോധനക്കെത്തിയതായിരുന്നു നേഴ്സ്.

ഫോണിലൂടെ തികച്ചും കഠിനമായ രീതിയിൽ തന്നെ ബ്രിഡ്ജർ സംസാരിച്ചിട്ടും , ജോലിയുടെ ഭാഗമായാണ് നേഴ്സ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. പരിശോധന പൂർത്തിയാക്കിയതിന് ശേഷം നേഴ്സിനെ പോകുവാൻ അനുവദിക്കാതെ തടഞ്ഞുവെച്ച് ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു എന്ന് കോടതി കണ്ടെത്തി. ബ്രിഡ്ജർ തന്റെ ഇരയെ കിടപ്പുമുറിയിലേക്ക് നിർബന്ധിച്ചു കൊണ്ടുപോകുകയും, അവിടെ അവളെ ക്രൂരമായ ആക്രമണത്തിന് വിധേയയാക്കിതായും കോടതി വാദം കേട്ടു.

താൻ അവിടെവച്ച് മരിച്ചു പോകുമെന്ന് പോലും നേഴ്സ് ഭയപ്പെട്ടിരുന്നതായി പ്രോസിക്യൂട്ടർ ജമ്മ വൈറ്റ് കോടതിയിൽ ബോധിപ്പിച്ചു. കുറ്റകൃത്യത്തിന് ശേഷം ബ്രിഡ്ജർ കുളിക്കുകയും സംഭവിച്ചത് മറച്ചുവെക്കാൻ ബെഡ് ഷീറ്റ് മാറ്റുകയും ചെയ്തുവെന്ന് അവർ വ്യക്തമാക്കി. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി ഈ കുറ്റകൃത്യം നടപ്പിലാക്കിയതെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചു. സാമൂഹിക പരിപാടികളിൽ പങ്കെടുക്കാൻ കഴിയാതെ മാസങ്ങളോളം ഇരയായ നേഴ്സ് മാനസികാരോഗ്യവുമായി മല്ലിടുകയും സഹപ്രവർത്തകരുടെ മുന്നിൽ നിരന്തരം പൊട്ടിത്തെറിക്കുകയും ചെയ്തതായും പ്രോസിക്യൂട്ടർ വ്യക്തമാക്കി. പ്രതി കൃത്യമായി കുറ്റം ചെയ്തുവെന്ന കോടതിയിൽ വ്യക്തമായതിനെ തുടർന്നാണ് 12 വർഷത്തെ ശിക്ഷ കോടതി വിധിച്ചത്

സ്വന്തം ലേഖകൻ  

ജർമ്മനി : ബാങ്കിംഗ് ഭീമൻ DZ ബാങ്ക് ക്രിപ്‌റ്റോ കസ്റ്റഡി പ്ലാറ്റ്‌ഫോം ആരംഭിച്ചു.  മൊത്തം ആസ്തി പ്രകാരം ജർമ്മനിയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ DZ ബാങ്ക് ഒരു ക്രിപ്‌റ്റോ കസ്റ്റഡി പ്ലാറ്റ്‌ഫോം ആരംഭിച്ചു. കൂടാതെ സ്വകാര്യ ഉപഭോക്താക്കളെ ക്രിപ്‌റ്റോ കറൻസികളിൽ നേരിട്ട് നിക്ഷേപിക്കാൻ അനുവദിക്കുന്ന ഒരു പദ്ധതി ജർമ്മനിയുടെ DZ ബാങ്ക് ഡിജിറ്റൽ കസ്റ്റഡി പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. ജർമ്മനിയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ DZ ബാങ്ക് കഴിഞ്ഞയാഴ്ചയാണ് സ്വന്തം ഡിജിറ്റൽ കസ്റ്റഡി പ്ലാറ്റ്‌ഫോം ലോഞ്ച് പ്രഖ്യാപിച്ചത്.

പുതിയ കസ്റ്റഡി സൊല്യൂഷൻ പ്രവർത്തിപ്പിക്കുന്നതിന്, ഐടി, ഓപ്പറേഷൻസ്, കംപ്ലയിൻസ് എന്നിവയിൽ ഒരു ഡസനിലധികം ജീവനക്കാരെ ബാങ്ക് നിയമിച്ചിട്ടുണ്ട്. ജൂൺ അവസാനത്തെ കണക്കനുസരിച്ച്, ബാങ്കിന്റെ മൊത്തം ആസ്തി 367.50 ബില്യൺ യൂറോയാണ് ($392.35 ബില്യൺ), കൂടാതെ 5,411 ജീവനക്കാരുടെ തൊഴിലാളികളുമുണ്ട്.

2022-ൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്ലയന്റുകൾക്കായി ഡിജിറ്റൽ കസ്റ്റഡി പ്ലാറ്റ്ഫോം വികസിപ്പിച്ചെടുക്കാൻ തുടങ്ങുന്നതിനുമുമ്പ് വർഷങ്ങളായി ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയുമായി പ്രവർത്തിച്ചിരുന്നുവെന്ന് ബാങ്ക് വിശദീകരിച്ചു. ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി ഉപഭോക്താക്കൾക്കായി ഇത്തരമൊരു പദ്ധതി ആരംഭിക്കുന്ന ജർമ്മനിയിലെ ആദ്യത്തെ ബാംങ്കിംഗ് സ്ഥാപനങ്ങളിലൊന്നായി ഈ  ബാങ്ക് മാറുകയാണ്.

തങ്ങളുടെ ഉപഭോക്താക്കൾക്ക് ക്രിപ്‌റ്റോകറൻസി സേവനങ്ങൾ നൽകുന്നതിനായി ഡിജിറ്റൽ അസറ്റ് മാനേജ്‌മെന്റ് ടെക്‌നോളജിയുടെയും ഇൻഫ്രാസ്ട്രക്ചറിന്റെയും ദാതാക്കളായ മെറ്റാക്കോ വികസിപ്പിച്ച ഒരു പ്ലാറ്റ്‌ഫോം ഉപയോഗിക്കാൻ പദ്ധതിയിട്ടിരുന്നതായി DZ ബാങ്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു.

ബിറ്റ്‌കോയിൻ പോലുള്ള ക്രിപ്‌റ്റോ കറൻസികളിൽ നിക്ഷേപിക്കാൻ ഉപഭോക്താക്കളെ പ്രാപ്‌തമാക്കുന്നതിനായി ജൂണിൽ ഫെഡറൽ ഫിനാൻഷ്യൽ സൂപ്പർവൈസറി അതോറിറ്റിയിൽ (BaFin) നിന്ന് ക്രിപ്‌റ്റോ കസ്റ്റഡി ലൈസൻസിനായി അപേക്ഷിച്ചിരുന്നതായും ബാങ്ക് വെളിപ്പെടുത്തുന്നു.

ഒന്നിന് പുറകെ ഒന്നായി ലോക ബാങ്കുകൾ ക്രിപ്റ്റോ കറൻസി സർവീസുകൾ നടപ്പിലാക്കി മുന്നോട്ട് വരുമ്പോൾ ക്രിപ്റ്റോ കറൻസികൾക്ക് വലിയ രീതിയിൽ മൂല്യം വർദ്ധിക്കുകയും , കൂടുതൽ സ്വീകാര്യത ഉണ്ടാവുകയും  അങ്ങനെ ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ചവർക്ക് വൻ സാമ്പത്തിക നേട്ടം ഉണ്ടാകുവാനുള്ള അവസരമാണ് ഇതിലൂടെ ഉണ്ടാകുന്നത്.

ക്രിപ്റ്റോ കറൻസികളെപ്പറ്റി കൂടുതൽ മനസ്സിലാക്കുവാനും അവ ഉപയോഗപ്പെടുത്തി ഒരു നിശ്ചിത വരുമാനം നേടുവാനും ആഗ്രഹിക്കുന്നവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

RECENT POSTS
Copyright © . All rights reserved