UK

ന്യൂസ് ഡെസ്ക് മലയാളം യുകെ

മലയാളം യുകെ അവാർഡ് നൈറ്റിൽ ബെസ്റ്റ് റീൽസ് മേക്കർ അവാർഡ് ജ്യോതി മുകേഷിന്. ഒക്ടോബർ 28-ാം തീയതി ഗ്ലാസ്‌കോയിൽ വച്ച് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് ജ്യോതി മുകേഷിന് അവാർഡ് സമ്മാനിക്കും.

സ്കോട്ട് ലൻഡ് എൻഎച്ച്എസിൽ ഹെൽത്ത് കെയർ അസിസ്റ്റൻറ് ആയിരുന്ന ജ്യോതി ജോലിയുടെ സമ്മർദ്ദങ്ങളെ അതിജീവിക്കാനാണ് കുഞ്ഞു കുഞ്ഞു വീഡിയോകൾ ചെയ്യാൻ ആരംഭിച്ചത്. അടുത്ത സുഹൃത്തുക്കൾക്ക് മാത്രം അയച്ചു കൊടുത്തിരുന്ന ചെറിയ വീഡിയോകൾ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രോത്സാഹനത്തെ തുടർന്നാണ് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാൻ ആരംഭിച്ചത്. ഇന്ന് ഫേസ്ബുക്കിലും ടിക്ക് ടോക്കിലും ഒട്ടേറെ ആരാധകരാണ് ജ്യോതി മുകേഷിന്റെ വീഡിയോകൾക്ക് ഉള്ളത്.

പ്രശസ്തമായ ആറന്മുള കണ്ണാടിക്കും വള്ളംകളിക്കും വള്ള സദ്യയ്ക്കും പേരുകേട്ട പത്തനംതിട്ടയിലെ ആറന്മുളയാണ് ജ്യോതിയുടെ ജന്മദേശം. ചെറുപ്പം തൊട്ട് നൃത്തത്തിനോടും അഭിനയത്തിനോടും അഭിനിവേശം ഉണ്ടായിരുന്ന ജ്യോതിയുടെ കഴിവുകളെ പരിപോഷിപ്പിച്ചത് നേഴ്സിംഗ് പഠനകാലമാണ്. ബിസിനസുകാരനായ ഭർത്താവ് മുകേഷും പ്രൈമറി 3 യിൽ പഠിക്കുന്ന ആദ്യത്തും 2 വയസ്സുകാരനായ ദേവും അടങ്ങിയതാണ് ജ്യോതി മുകേഷിന്റെ കുടുംബം.

അദ്യത്തിന്റെയും ദേവിന്റെയും കൊച്ചു കൊച്ചു കളിച്ചിരികൾ അടങ്ങിയതായിരുന്നു ആദ്യകാലത്ത് ജ്യോതിയുടെ വീഡിയോകളിൽ നിറഞ്ഞ് നിന്നിരുന്നത്. ഇന്ന് വൈവിധ്യമാർന്ന വിഷയങ്ങൾ അവതരിപ്പിക്കുന്ന ജ്യോതിയുടെ വീഡിയോകൾക്ക് ലോകമെങ്ങും ഒട്ടേറെ ആരാധകരാണ് ഉള്ളത്.

മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.

ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.

ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.

ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .

മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും ആണ് സമ്മാനമായി നൽകുന്നത് .

മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277

യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.

കേരളാ കോൺഗ്രസ് പാർട്ടിയുടെ അറുപതാം ജന്മദിനാഘോഷത്തിന്റ്റെ പശ്ചാത്തലത്തിൽ പ്രവാസി കേരളാ കോൺഗ്രസ് യുകെയുടെ നേതൃത്വത്തിൽ ജന്മദിനാഘോഷവും കൺവെൻഷനും 2023 നവംബർ 11 ശനിയാഴ്ച കൊവെൻട്രി സെൻറ് ജോൺ ഫിഷർ ചർച്ച് ഹാളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നതായി കോർഡിനേഷൻ കമ്മിറ്റി അംഗങ്ങളായ ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ , ബിനോയ് പൊന്നാട്ട് ,ബിജു മാത്യു ഇളംതുരുത്തിൽ , ബീറ്റാജ് അഗസ്റ്റിൻ എന്നിവർ അറിയിച്ചു .

ശനിയാഴ്ച രാവിലെ 10 :30 നു ചേരുന്ന യോഗം കേരളാ കോൺഗ്രസ്സ് ചെയർമാനും മുൻമന്ത്രിയുമായ ശ്രീ. പി. ജെ. ജോസഫ് എം.എൽ.എ വിഡിയോ കോൺഫെറെൻസിലൂടെ ഉദഘാടനം ചെയ്യുന്നതും കേരളാ കോൺഗ്രസ്സ് എക്സിക്യൂട്ടീവ് ചെയര്മാന് അഡ്വ: മോൻസ് ജോസഫ് എം.എൽ.എ , ഡെപ്യൂട്ടി ചെയർമാൻ അഡ്വ: ഫ്രാൻസിസ് ജോർജ് എക്സ് എംപി, ഉന്നതാധികാരസമിതി അംഗവും കേരളാ പ്രൊഫഷണൽ കോൺഗ്രസ് പ്രസിഡന്റുമായ ശ്രീ അപു ജോൺ ജോസഫ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിക്കുന്നതുമാണ്.

യോഗത്തിന്റെ നടത്തിപ്പിനായി ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ , ബിനോയ് പൊന്നാട്ട് ,ബിജു മാത്യു ഇളംതുരുത്തിൽ , ബീറ്റാജ് അഗസ്റ്റിൻ, ജോസ് പരപ്പനാട്ട് , സിബി കാവുങ്കൽ , സിജോ വള്ളിയാനിപ്പുറത്തു, ജെറി ഉഴുന്നാലിൽ, തോമസ് ജോണി, ജിസ് കാനാട്ട്, ലിട്ടു ടോമി, ജോബിൻ ജോസ്, ജിനു തോമസ് കണ്ടത്തിൻകര , ബേബി ജോൺ, വിനോദ് ജോൺ, ഷാജിമോൻ മത്തായി തുടങ്ങിയവർ അടങ്ങുന്ന കോ ഓർഡിനേഷൻ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

യുകെയിലുള്ള എല്ലാ കേരളാ കോൺഗ്രസ് വിശ്വാസികളെയും ഈ യോഗത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്തു കൊള്ളുന്നു.

യുകെയിൽ നിന്നും അയർലൻഡിൽ നിന്നും സ്കോട്ട്‌ ലൻഡിൽ നിന്നും പ്രവർത്തകർ എത്തിച്ചേരുമെന്ന് ജോസ് പരപ്പനാട്ട് അറിയിച്ചു.

Venue Address:
St. John fisher church hall
Tiverton Rd,
Coventry
United Kingdom – CV2 3DL

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ
ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ: 07453288745
ബിനോയ് പൊന്നാട്ട് : 07724813686
ബിറ്റാജ് അഗസ്റ്റിൻ : 07746487711

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒക്ടോബർ 28-ാം തീയതി ഗ്ലാസ് കോയിൽ നടക്കുന്ന മലയാളം യുകെ അവാർഡ് നൈറ്റിൽ മികച്ച യൂട്യൂബർ ഓഫ് ദി ഇയർ അവാർഡിനായി ഡോണ ലിയോണിനെ തിരഞ്ഞെടുത്തു. ഡോണാസ് വേൾഡ് എന്ന യൂട്യൂബ് ചാനലിലെ വീഡിയോകളാണ് ഡോണയെ അവാർഡിന് അർഹയാക്കിയത്. തൃശ്ശൂർ ഗുരുവായൂരിനടുത്ത് ബ്രഹ്മകുളം എന്ന സ്ഥലത്തുനിന്ന് യുകെയിലെത്തിയ ഡോണ സ്കോട്ട്‌ ലൻഡിലെ എഡിൻബർഗിലാണ് താമസിക്കുന്നത്. ഫാർമസിയിൽ ബിരുദവും യുകെയിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി ഫാർമസി ഡിസ്പെൻസറി അസിസ്റ്റൻസ് ആയി ജോലി നോക്കുന്ന സമയത്താണ് ഒട്ടേറെ ആസ്വാദകരുള്ള യൂട്യൂബ് വീഡിയോകൾ ചെയ്യാൻ ഡോണ സമയം കണ്ടെത്തുന്നത് . 2019 -ൽ പഠനം പൂർത്തിയാക്കിയ സമയത്ത് ആരംഭിച്ച യൂട്യൂബ് ചാനലിന് നിലവിൽ 12,000 -ത്തിലധികം സബ്സ്ക്രൈബേഴ്സ് ആയിക്കഴിഞ്ഞു.

വിദ്യാർത്ഥികൾക്കും കേരളത്തിൽ നിന്നും യുകെയിലെത്തുന്നവർക്കും ഉപകാരപ്രദമായ വീഡിയോകളാണ് ഡോണയുടെ ചാനലിന് ശ്രദ്ധ നേടാൻ കാരണമായത്. ഒരിടയ്ക്ക് ജീവൻ ടിവിയിലും ഡോണയുടെ വീഡിയോകൾ വാർത്തകൾക്കിടയിൽ നൽകിയത് വൻതോതിൽ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു.

ഭർത്താവായ സെബിൻ ചിറ്റിലപ്പിള്ളി പീയൂസിൻെറ എല്ലാ പിന്തുണയുമാണ് 153 വീഡിയോകൾ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതിന് പിന്നിലെന്ന് ഡോണ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ഒരു വയസ്സുകാരനായ മകൻ ലൂക്കിന്റെ കളി തമാശകളും ഡോണയുടെ വീഡിയോയ്ക്ക് വിഷയമായിട്ടുണ്ട്. ലിയോൺ കെ വാഴപ്പിള്ളിയും റെജി ലിയോണും ആണ് ഡോണയുടെ മാതാപിതാക്കൾ. ചുരുങ്ങിയ കാലം കൊണ്ട് ഒട്ടേറെ അംഗീകാരങ്ങൾ നേടിയെടുക്കുവാൻ സാധിച്ച ഡോണാ ലിയോണിന് ഇനിയും വളർച്ചയുടെ ഒട്ടേറെ പടവുകൾ താണ്ടാൻ കഴിയട്ടെയെന്ന് മലയാളം യുകെ ന്യൂസ് ആശംസിക്കുന്നു.

താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഡോണ യുടെ യൂട്യൂബ് ചാനൽ വായനക്കാർക്ക് സന്ദർശിക്കാം. https://youtube.com/@DonnasWorld?si=vKktnczFlXVnSlqh

മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.

ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.

ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.

ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .

മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും ആണ് സമ്മാനമായി നൽകുന്നത് .

മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277

യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിലെ എല്ലാ വീടുകളിലും വാട്ടർ മീറ്ററിംഗ് നിർബന്ധമാക്കുന്നു. ഇത് സംബന്ധിച്ച് സർക്കാർ ഈയാഴ്ച മാർഗ്ഗനിർദേശം പുറത്തിറക്കിയേക്കും. വരൾച്ചയും വെള്ളപ്പൊക്കവും മൂലം ജലവിതരണം സമ്മർദ്ദത്തിലാകുന്നതും ആവശ്യകത കൂടുന്നതുമാണ് ഈ നടപടിയ്ക്കു കാരണം. 30 വർഷമായി ഇംഗ്ലണ്ടിൽ പുതിയ വലിയ റിസർവോയറുകളൊന്നും നിർമ്മിച്ചിട്ടില്ല. പൈപ്പുകളിൽ നിന്നുള്ള ചോർച്ച കാരണം ജലത്തിന്റെ മൂന്നിലൊന്ന് പാഴാകുന്നു. രാജ്യത്തിന്റെ അടിസ്ഥാന സൗകാര്യങ്ങളെപറ്റിയുള്ള സമഗ്രമായ വിലയിരുത്തൽ നാഷണൽ ഇൻഫ്രാസ്ട്രക്ചർ കമ്മീഷൻ ബുധനാഴ്ച പ്രസിദ്ധീകരിക്കും.

നെറ്റ് സീറോ ഗ്രീൻഹൗസ് എന്ന നിയമപരമായ ലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളിൽ യുകെ പിന്നാക്കം പോവുകയാണെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകാനും സാധ്യതയുണ്ട്. സർക്കാർ സമീപകാല പ്രഖ്യാപനങ്ങളുടെ വെളിച്ചത്തിൽ കമ്മീഷന്റെ കണ്ടെത്തലുകളിൽ പലതും വിവാദമാകാൻ സാധ്യതയുണ്ട്. നദികളിലെ മലിനജലം വ്യാപകമായ ജനരോഷത്തിന് കാരണമായിട്ടുണ്ട്. മിക്കവർക്കും അവരുടെ ജലവിതരണത്തിൽ ഇതുവരെ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും ഇനി അതിനും സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നു.

വെള്ളം ഉപയോഗിക്കുന്നവരിൽ നിന്ന് ന്യായമായ നിരക്ക് ഈടാക്കുന്നുണ്ടെന്ന് വാട്ടർ മീറ്ററിംഗ് ഉറപ്പാക്കും. മലിനജല പ്രതിസന്ധി പരിഹരിക്കുന്നതിനും ക്ഷാമം ഒഴിവാക്കുന്നതിനും ഏകദേശം 96 ബില്യൺ പൗണ്ട് നിക്ഷേപം ആവശ്യപ്പെടുന്നു. ഒമ്പത് പുതിയ ഡസലൈനേഷൻ പ്ലാന്റുകളും ആവശ്യമായി വന്നേക്കാം. 2038 ഓടെ ഒരു വ്യക്തിയുടെ ജല ഉപഭോഗം 20% കുറയ്ക്കുക, 2050 ആകുമ്പോഴേക്കും പ്രതിദിനം 145 ലിറ്ററിൽ നിന്ന് 110 ആയി കുറയുക എന്ന നിയമപരമായ ലക്ഷ്യം ഇതിനകം തന്നെ നിലവിലുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കനത്ത മഴയും ശക്തമായ കാറ്റും ഈയാഴ്ചയിൽ ഉടനീളം ബ്രിട്ടനിൽ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇതോടൊപ്പം തന്നെ സ്കോട്ട്‌ ലൻഡിൽ യെല്ലോ അലെർട്ടും മെറ്റ് ഓഫീസ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ശൈത്യകാലത്തിന് ശേഷം, ആദ്യമായി തണുപ്പ് കൂടുന്നത് കൊണ്ട് വാഹന മോട്ടോറുകളിൽ കൂടുതൽ പ്രശ്നമുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ കോൾഔട്ടുകളിൽ 20 ശതമാനം വർദ്ധനവിന് വാഹന കമ്പനിയായ റാക് തയ്യാറെടുക്കുന്നുവെന്ന വാർത്തയും പുറത്തു വരുന്നുണ്ട്.

ശക്തമായ മഴയും കാറ്റും ചൊവ്വാഴ്ച മുതൽ ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും തെക്കു പടിഞ്ഞാറൻ ഭാഗങ്ങളിലേക്ക് സഞ്ചരിക്കുമെന്നും, ബുധനാഴ്ച മുതൽ യുകെയിൽ ഉടനീളം വ്യാപിക്കും എന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം തന്നെ സ്കാൻഡിനേവിയയിൽ ഉയർന്ന മർദ്ദം രൂപപ്പെട്ടതിനാൽ സ്കോട്ട്‌ലൻഡിൽ ഉടനീളം കനത്ത മഴയുണ്ടാകും. ഈയാഴ്ചയുടെ മധ്യഭാഗം മുതൽ അടുത്ത ആഴ്ച വരെയും ബ്രിട്ടനിൽ ഉടനീളം തികച്ചും അസ്ഥിരമായ കാലാവസ്ഥ ആകും ഉണ്ടാവുകയെന്ന് ഡെപ്യൂട്ടി ചീഫ് മെറ്റീരിയോളജിസ്റ്റ് സ്റ്റീവൻ കീറ്റ്‌സ് പറഞ്ഞു.

ജനങ്ങൾ തങ്ങളുടെ പ്രദേശത്തേക്ക് നൽകുന്ന മുന്നറിയിപ്പുകളിൽ പ്രത്യേകം ശ്രദ്ധ വയ്ക്കണമെന്ന് മെറ്റ് ഓഫീസ് അറിയിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ കനത്ത ശൈത്യം ഉണ്ടാകുമെന്ന പ്രതീക്ഷയും ഓഫീസ് അധികൃതർ നൽകുന്നുണ്ട്. ജനങ്ങൾ പുറത്തിറങ്ങുമ്പോൾ തണുപ്പിന് പ്രതിരോധിക്കാൻ ആവശ്യമായ വസ്ത്രങ്ങളും മറ്റും ഉപയോഗിക്കണമെന്ന കർശന നിർദേശമുണ്ട്. വളരെ വേഗതയിലാണ് ഇത്തരത്തിൽ താപനില ക്രമാതീതമായി താഴ്ന്നത്. അതിനാൽ തന്നെ ഇനിയും താഴാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ലെന്നും അധികൃതർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിലെയും വെയിൽസിലെയും സെക്കൻഡറി സ്കൂൾ അഡ്മിഷനു വേണ്ടി അപേക്ഷിക്കേണ്ട സമയമായി. 2024 സെപ്റ്റംബറിൽ ആണ് ഇംഗ്ലണ്ടിലെയും വെയിൽസിലെയും സെക്കൻഡറി സ്കൂളുകളിലെ അടുത്ത അധ്യയന വർഷത്തിലേയ്ക്കുള്ള ക്ലാസുകൾ ആരംഭിക്കുന്നത്. വടക്കൻ അയർലണ്ടിലും സ്കോട്ട്‌ ലൻഡിലും വ്യത്യസ്തമായ പ്രവേശന നടപടികളാണ് ഉള്ളത്.

സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി കുറഞ്ഞത് 6 ആഴ്ചയെങ്കിലും വെയിൽസിലെ സെക്കൻഡറി സ്കൂളുകളിലേയ്ക്ക് അപേക്ഷിക്കാനുള്ള സമയമുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതികൾ നിശ്ചയിക്കുന്നത് പ്രാദേശിക തലത്തിലാണ്. ഇംഗ്ലണ്ടിലെ സ്റ്റേറ്റ് സെക്കൻഡറി സ്കൂളുകൾക്കായുള്ള അപേക്ഷകൾ പ്രാദേശിക കൗൺസിലിന്റെ വെബ്സൈറ്റിലൊ കൗൺസിലിന്റെ ആപ്ലിക്കേഷൻ ഫോം ഉപയോഗിച്ചോ അപേക്ഷിക്കാം. കുട്ടികൾ തങ്ങളുടെ പ്രദേശത്തിന് പുറത്ത് ഉള്ള സ്കൂളുകളിൽ ചേരണമെങ്കിൽ പോലും മാതാപിതാക്കൾ അപേക്ഷിക്കേണ്ടത് പ്രാദേശിക കൗൺസിൽ മുഖേനയാണ്. 33 ലോക്കൽ അതോറിറ്റി ഏരിയകളിൽ നിന്ന് ലഭിക്കുന്ന അപേക്ഷകൾ സ്കൂൾ പ്രവേശനത്തിനായി കേന്ദ്രീകൃതമായി സംയോജിപ്പിച്ചാണ് അഡ്മിഷൻ പ്രക്രിയ പൂർത്തിയാക്കുന്നത്.

പ്രത്യേക ആവശ്യങ്ങളും വൈകല്യമുള്ള പരിഗണന ആവശ്യമുള്ള കുട്ടികളുടെയും പ്രവേശന നടപടികൾക്കും ഇപ്പോഴാണ് അപേക്ഷിക്കേണ്ടത്. തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം പരിചരണം എന്നിവയ്ക്ക് പ്രാമുഖ്യം നൽകുന്ന സ്കൂളുകൾ വേണം തിരഞ്ഞെടുക്കാൻ . മികച്ച സ്കൂളുകൾ തിരഞ്ഞെടുക്കുന്നതിന് ഏറ്റവും നല്ല മാർഗ്ഗം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിക്കുകയും അധ്യാപകരോടും അവിടെ പഠിക്കുന്ന വിദ്യാർത്ഥികളോടും മാതാപിതാക്കളോടും സംസാരിക്കുകയും ചെയ്യുന്നത് അനുയോജ്യമായ ഒരു തീരുമാനം എടുക്കുന്നതിന് സഹായിക്കും എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടീഷ് പൗരന്മാരെ ഗാസയിൽ നിന്ന് ഒഴിപ്പിക്കുന്നത് കടുത്ത കീറാമുട്ടിയായി തുടരുകയാണ്. ഗാസയിൽ നിന്ന് ജനങ്ങൾ എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണമെന്ന് ഇസ്രായേൽ അന്ത്യശാസനം നൽകിയിരുന്നു . യുദ്ധം കനത്താൽ സാധാരണ ജനങ്ങൾക്ക് ഉണ്ടാകുന്ന ആൾ നാശ നഷ്ടത്തെ മുന്നിൽകണ്ടാണ് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എന്നാൽ ബ്രിട്ടീഷ് പൗരന്മാരെ ഗാസ വിടാൻ സഹായിക്കുന്നതിനായി ഈജിപ്തിലേക്കുള്ള റാഫ ക്രോസിംഗ് തുറക്കുന്നതിനായുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല എന്ന് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി പറഞ്ഞു.


നിലവിൽ ഒരേയൊരു റൂട്ടു മാത്രമാണ് ജനങ്ങൾക്ക് ഗാസായിൽ നിന്ന് പുറത്തു കടക്കുന്നതിനായുള്ളൂ. തെക്കൻ ഗാസയിലെ ക്രോസിംഗ് ആണ് ഇത്. ഹമാസ് , ഈജിപ്ത്, ഇസ്രയേൽ എന്നിവയെല്ലാം ആർക്കൊക്കെ കടന്നുപോകാം എന്നതിനെ നിയന്ത്രിക്കുന്നതാണ് സ്ഥിതി ഗുരുതരമാക്കിയിരിക്കുന്നത്. മറ്റ് പാതകൾ തുറക്കുന്നതിനായി ഇസ്രയേൽ , ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ജെയിംസ് ക്ലെവർലി പറഞ്ഞു. ഇതേ സമയം പാലസ്തീൻ- അമേരിക്കൻ വംശജർക്ക് യുദ്ധഭൂമിയിൽ നിന്ന് രക്ഷപ്പെടുന്നതിനായി റാഫ ക്രോസിംഗ് തുറക്കാൻ യുഎസ് സർക്കാരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പാത തുറക്കുകയാണെങ്കിൽ അത് പരിമിതമായ സമയത്തേക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന കാരണത്താലാണ് റാഫയിലേക്ക് നീങ്ങാൻ തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് വക്താവ് പറഞ്ഞു.

യോർക്ക്‌ഷെയറിലെ വെയ്ക്ക് ഫീൽഡിലുള്ള കാർഡിയോളജി ഡോക്ടറും കുടുംബവും ഇസ്രയേൽ -ഹമാസ് യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഗാസയിൽ കുടുങ്ങിക്കിടക്കുന്നതായുള്ള വിവരം മലയാളം യുകെ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു . ഡോ. അഹമ്മദ് സാബ്രയും കുടുംബവുമാണ് യുദ്ധഭൂമിയിൽ അകപ്പെട്ടത്. ഇദ്ദേഹത്തെ കുറിച്ചും കുടുംബത്തെക്കുറിച്ചും അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ദിവസങ്ങളായി ഒരു വിവരവും ലഭ്യമല്ലെന്നത് കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്.

യുകെയിൽ ലണ്ടൻ, ബർമിംഗ്ഹാം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വൈഎംസിഎ സ്റ്റുഡൻസ് ഹോസ്റ്റൽ സെന്ററുകളുടെ ഡയറക്ടറായി ഡോ. റോയ്സ് മല്ലശ്ശേരി നിയമിതനായി. 2026 വരെയാണ് നിയമനം.

കോഴഞ്ചേരി സെൻറ് തോമസ് കോളേജ് പ്രിൻസിപ്പൽ , വൈഎംസിഎ ദേശീയ വിദ്യാഭ്യാസ ബോർഡ് ചെയർമാൻ, മാർത്തോമാ സഭ മുഖപത്രമായ മലങ്കര സഭാ താരക ചീഫ് എഡിറ്റർ, മാർത്തോമ എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡ് അംഗം, വൈദിക സിലക്ഷൻ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിചിട്ടുള്ള അദ്ദേഹം മാർത്തോമ്മാ സഭാ പ്രതിനിധി മണ്ഡലാംഗമാണ്.

ഡിസംബറിൽ 1 മുതൽ 18 വരെ അദ്ദേഹം യു കെ യിൽ ഉണ്ടാകും
[email protected]
വാട്സാപ്പ് 9048295600

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടനും മാഞ്ചസ്റ്ററിലുമുൾപ്പെടെ യുകെയിലെ വിവിധ ഭാഗങ്ങളിൽ പാലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി ബ്രിട്ടൺ. പരസ്യമായോ പരോക്ഷമായോ ഹമാസിനെ പിന്തുണയ്ക്കുന്നവർക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കി. പരസ്യമായി ഇസ്രയേലിനൊപ്പം നിൽക്കുന്ന ബ്രിട്ടൻ ഹമാസിനെതിരായ നിലപാടുകൾ ഇനി കടുപ്പിക്കും. വിദേശ പൗരന്മാരോ വിദേശ വിദ്യാർഥികളോ ഹമാസിനെ പിന്തുണയ്ക്കുന്ന സമീപനം സ്വീകരിച്ചാൽ അവരുടെ വിസ റദ്ദാക്കാനാണ് ഹോം ഓഫീസിൻെറ തീരുമാനം.

വിവിധ യൂണിവേഴ്‌സിറ്റികളിലെ വിദ്യാർത്ഥികളും അധ്യാപകരും ഇസ്രയേലിനെതിരെയുള്ള ഹമാസിൻെറ ആക്രമണത്തിന് പിന്നാലെ തീവ്രവാദ സംഘടനയെ അനുകൂലിച്ച് രംഗത്ത് വന്നതിന് പിന്നാലെയാണ് പുതിയ നീക്കം. ഫ്രാൻസിൽ ഹമാസ് അനുകൂല നിലപാട് സ്വീകരിക്കുന്ന വിദേശ പൗരന്മാരെ മൂന്നു ദിവസത്തിനുള്ളിൽ പുറത്താക്കുമെന്ന് വിദേശകാര്യ മന്ത്രി ജെറാൾഡ് ഡാർമെൻ നേരത്തെ അറിയിച്ചിരുന്നു. ശേഷം മൂന്ന് പേരുടെ വിസ റദ്ദാക്കി സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് ബ്രിട്ടനും കർശന നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്നത്.

നേരത്തെ ഹമാസിനെ പിന്തുണച്ച് കൊണ്ടുള്ള പ്രതിഷേധത്തിന് പിന്നാലെ ബ്രൈടണിൽ ഒരു ഇരുപത്തിരണ്ടുകാരിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. പാലസ്‌തീൻ തീവ്രവാദ സംഘടനയിലെ തീവ്രവാദികൾ ഗാസ അതിർത്തി വഴി കടന്ന് 1,300 ലധികം പേരുടെ ജീവനാണ് അപഹരിച്ചത്. നിലവിൽ നൂറിൽ അധികം പേരെ സംഘടന ബന്ദികൾ ആക്കിയിട്ടുണ്ടെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ: ജയിലുകൾ നിറഞ്ഞു കവിഞ്ഞതോടെ ശിക്ഷാവിധികൾ വൈകിപ്പിക്കാൻ ജഡ്ജിമാർക്ക് നിർദ്ദേശം നൽകി യു.കെ. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ക്രിമിനൽ കോടതി ജഡ്ജിമാർക്കാണ് ചീഫ് ജസ്റ്റിസ് നിർദ്ദേശം നൽകിയത്.

കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയവർക്കുള്ള ശിക്ഷ വിധിക്കുന്നത് തിങ്കളാഴ്ച വരെ നീട്ടാനാണ് നിർദ്ദേശം. ഇതിന് പുറമെ ശിക്ഷയനുഭവിക്കുന്ന കുറ്റവാളികളെ കാലാവധി പൂർത്തിയാകും മുമ്പ് പുറത്ത് വിടാൻ സർക്കാരും ആലോചിക്കുന്നുണ്ട്.

88,016 പേരാണ് നിലവിൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജയിലുകളിൽ കഴിയുന്നത്. ഇനി 654 പേരെ കൂടി പാർപ്പിക്കാനുള്ള ഇടമേ ജയിലുകളിലുള്ളൂ. രാജ്യത്ത് 20,000 പുതിയ ജയിലുകൾ നിർമ്മിക്കുമെന്ന വാഗ്ദാനവുമായാണ് 2019 ലെ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി മത്സരിച്ചത്. എന്നാൽ അധികാരത്തിലെത്തിയശേഷം സർക്കാർ വാഗ്ദാനം പാലിച്ചില്ല.

ശിക്ഷാവിധികൾ വൈകിപ്പിക്കണമെന്ന നിർദ്ദേശത്തിൽ പല ജഡ്ജിമാരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ബലാത്സംഗ കേസുകളിലെയും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലെയും പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞിട്ടും ജാമ്യത്തിൽ തുടരുന്നത് നീതിയല്ലെന്നാണ് ഒരു ജഡ്ജി പറഞ്ഞത്.

RECENT POSTS
Copyright © . All rights reserved