പാകിസ്താനെതിരായ ക്രിക്കറ്റ് പരമ്പരക്ക് അനുമതി തേടിയ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ അപേക്ഷ കേന്ദ്ര സർക്കാർ തള്ളി. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പരമ്പര അനുവദിക്കാനാകില്ലെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
ഈ വര്‍ഷം അവസാനം നിഷ്പക്ഷ വേദിയായ ദുബായില്‍ വച്ച് പാകിസ്താനുമായി ക്രിക്കറ്റ് പരമ്പര കളിക്കാനാണ് ബിസിസിഐ ആലോചിച്ചിരുന്നത്. ഇതിനു അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ബിസിസിഐ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കുകയായിരുന്നു. എന്നാല്‍ പാകിസ്ഥാനുമായുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ മത്സരം അനുവദിക്കാനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
ഇനിയും അത്തരം നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കുകയാണെങ്കിൽ പിന്നീട് അവലോകനം ചെയ്യുമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുമായുള്ള മത്സരത്തിന് താൽപര്യം പ്രകടിപ്പിച്ച് പാക് ക്രിക്കറ്റ് ബോർഡും രംഗത്തെത്തിയിരുന്നു. 2012ലാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പരമ്പര നടന്നത്.
പിന്നീട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനാൽ ക്രിക്കറ്റ് പരമ്പരകളും ഇല്ലാതാവുകയായിരുന്നു. ട്വന്റി 20 ലോകകപ്പ് പോലെയുള്ള ടൂര്‍ണമെന്റുകളില്‍ ഇരുടീമും ഏറ്റുമുട്ടിയിരുന്നെങ്കിലും ഇരുരാജ്യങ്ങളും തമ്മില്‍ പരമ്പര കളിച്ചിരുന്നില്ല.
ഇരു രാജ്യങ്ങളും തമ്മില്‍ മൂന്നു ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും രണ്ടു ട്വന്റി 20 മല്‍സരങ്ങളുമുള്ള പരമ്പരയായിരുന്നു നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. തുടര്‍ന്നാണ് ഇതിനു അനുമതി നേടി ബിസിസിഐ കേന്ദ്രത്തെ സമീപിച്ചത്. പാക് ക്രിക്കറ്റ് ബോര്‍ഡും ബിസിസിഐയെ സമീപിച്ചിരുന്നു. എന്നാല്‍ മത്സരം ഇപ്പോള്‍ നടത്താനാകില്ലെന്നാണ് കേന്ദ്ര നിലപാട്.
‘‘ഇതൊരു പോരാട്ടമാണ്. വിജയം കാണുന്നതു വരെ ഞാൻ യുദ്ധം ചെയ്യും. കേരളത്തിലെ എല്ലാ പെൺകുട്ടികൾക്കുമായി.’’ മനഃസാക്ഷിയെ പിടിച്ചുലച്ച ആ സംഭവത്തിനുശേഷം ആദ്യമായി മനസ്സ് തുറക്കുകയാണ് ഭാവന, സിനിമയിൽ തനിക്ക് ശത്രുക്കൾ ഉണ്ടെന്നും ഭാവന തുറന്നു പറയുന്ന എക്സ്ക്ലൂസീവ് ഇന്റർവ്യൂ വിഷു– ഈസ്റ്റർ ലക്കത്തിൽ പ്രസിദ്ധികരിക്കും എന്ന തലക്കെട്ടോടെ കേരളത്തിൽ ഒരു പ്രമുഖ സ്ത്രീ പക്ഷ മാഗസിന്റെ പരസ്യത്തിൽ വാചകമാണിത്. കേരളം ഒന്നടങ്കം നടുങ്ങിയ ആ സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചുള്ള ചോദ്യത്തിന് സിനിമയിൽ തനിക്ക് ശത്രുക്കൾ ഉണ്ടെന്ന ആമുഖത്തോടെയാണ് ഭാവന ഉത്തരം നൽകുന്നത്.
എന്റെ ജീവിതത്തിൽ ഏറ്റവും ദൗർഭാഗ്യകരമായ ഒരു സംഭവം ഉണ്ടായപ്പോൾ എനിക്കു പിന്തുണ തന്നവർ, എനിക്കു വേണ്ടി പ്രാർഥിച്ചവർ, ഈ സംഭവത്തിന്റെ പിന്നിലുള്ള സത്യം പുറത്തു കൊണ്ടുവരണമെന്ന് തുറന്നു പറഞ്ഞവർ എത്രയോ ഉണ്ട്. ഞാനൊരിക്കലും വിദൂരമായ ദുഃസ്വപ്നത്തിൽ പോലും കാണാത്ത കാര്യങ്ങളാണ് അന്നു രാത്രിയില്‍ ഉണ്ടായത്… ഭാവന പറഞ്ഞു തുടങ്ങുന്നു…അതിൽ സിനിമയിലുള്ള പ്രമുഖരെ കുറിച്ചും പ്രതിപാദിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്
മലയാളം യുകെ ന്യൂസ് ടീം
ലെസ്റ്റർ മലയാളി കമ്യൂണിറ്റി ആതിഥ്യമരുന്ന മലയാളം യുകെ ‘എക്സൽ’ അവാർഡ് നൈറ്റിലും നഴ്സസ് ദിനാഘോഷത്തിലും സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻെറ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യാതിഥി ആയി പങ്കെടുക്കും. വിവിധ അവാർഡുകൾ മാർ ജോസഫ് സ്രാമ്പിക്കൽ വിതരണം ചെയ്യുകയും സന്ദേശം നല്കുകയും ചെയ്യും. സിനിമ – രാഷ്ട്രീയ രംഗത്തെ പ്രമുഖരും അവാർഡ് നൈറ്റിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓൺ ലൈൻ ന്യൂസ് രംഗത്ത് സത്യസന്ധതയുടെയും സാമൂഹ്യ പ്രതിബദ്ധതയുടെയും ഉത്തരവാദിത്വ ബോധത്തിൻെറയും പര്യായമായി മാറിയ മലയാളം യുകെ ന്യൂസ് തുടങ്ങിയതിൻെറ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് ആഘോഷം സംഘടിപ്പിക്കുന്നത്. മെയ് 13 ശനിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ വൈകിട്ട് 8 മണിവരെ ലെസ്റ്ററിൽ വച്ചാണ് യു കെ മലയാളികൾക്ക് ഒരു വ്യത്യസ്ത അനുഭവം സമ്മാനിക്കുന്ന സംസ്കാരിക കൂട്ടായ്മയുടെ ആഘോഷം അരങ്ങേറുക.
ലെസ്റ്ററിലെ പ്രശസ്തമായ മെഹർ കമ്മ്യൂണിറ്റി സെന്ററിലാണ് മലയാളം യുകെ ന്യൂസും ലെസ്റ്റർ കേരള കമ്യൂണിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന അവാർഡ് നൈറ്റ് അരങ്ങേറുക. ആയിരത്തിലേറെ പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഹാളിൽ ആധുനിക സൗണ്ട് ലൈറ്റിംഗ് സംവിധാനങ്ങളോടെ ആണ് പ്രോഗ്രാം ഒരുങ്ങുന്നത്. 300 ലേറെ കാറുകൾക്ക് പാർക്കിംഗ് സൗകര്യവും മെഹർ സെന്ററിൽ ഉണ്ട്. വിവിധ പരിപാടികളുടെ റിഹേഴ്സലുകൾ യുകെയുടെ വിവിധ ഭാഗങ്ങളിൽ ഊർജ്ജിതമായി പുരോഗമിക്കുകയാണ്. സംഗീത നൃത്ത രംഗത്തെ താരങ്ങൾക്കൊപ്പം നയന മനോഹരവും കണ്ണഞ്ചിപ്പിക്കുന്നതുമായ വിവിധ കലാപരിപാടികൾക്ക് മെഹർ സെന്റർ സാക്ഷ്യം വഹിക്കും. 40 ഓളം ടീമുകൾ വിവിധ പ്രോഗ്രാമുകൾ സ്റ്റേജിൽ അണി നിരത്തും.
സാമൂഹിക, സാംസ്കാരിക, സ്പോർട്സ് രംഗങ്ങളിൽ പ്രതിഭ തെളിയിച്ചവർക്കും ചാരിറ്റി മേഖലയിൽ നിസ്തുല സേവനം കാഴ്ചവച്ചവർക്കും മലയാളം യുകെ എക്സൽ അവാർഡുകൾ സമ്മാനിക്കും. മാഗ്നാ വിഷൻ ടിവി അവാര്‍ഡ് നൈറ്റ് സ്റ്റേജ് പ്രോഗ്രാം പൂര്‍ണ്ണമായും സംപ്രേക്ഷണം ചെയ്യും. ലണ്ടന്‍ മലയാളം റേഡിയോയും അവാർഡ് നൈറ്റിന് പൂർണ പിന്തുണയുമായി രംഗത്തുണ്ട്.
സാമൂഹിക ഇടപെടലുകൾ വഴി കലാ – സാംസ്കാരിക – ചാരിറ്റി രംഗത്ത് ആരോഗ്യകരമായ നവീന വിപ്ളവത്തിന് നാന്ദി കുറിക്കുകയെന്ന മലയാളം യുകെയുടെ പ്രഖ്യാപിത നയത്തിൻെറ ഭാഗമാണ് ലെസ്റ്റർ കേരള കമ്യൂണിറ്റിയുമായി ചേർന്നുള്ള ഈ നൂതന സംരംഭം. മികച്ച സംഘടനാ പ്രവർത്തനത്തിന് പേരെടുത്ത, 12 വർഷത്തെ പ്രവർത്തന പാരമ്പര്യവുമായി തലയുയർത്തി നിൽക്കുന്ന യുകെയിലെ തന്നെ ഏറ്റവും കൂടുതൽ അംഗസംഖ്യയുള്ളതുമായ മലയാളി കൂട്ടായ്മയായ LKC യുടെ പങ്കാളിത്തം യുകെയിലെ മലയാളി സമൂഹത്തിൽ വ്യത്യസ്തവും മികവേറിയതുമായ സാംസ്കാരിക- മാധ്യമ പ്രവർത്തന മേഖലയിലേക്ക് ഉള്ള വാതായനങ്ങൾ തുറക്കും.
നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്നവർക്കായി ലേഖന മത്സരം.
നഴ്സസ് ദിനത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾ ചടങ്ങിന് മാറ്റു കൂട്ടും. ആതുര ശുശ്രൂഷാ രംഗത്ത് പ്രശംസനീയമായ പ്രവർത്തനം കാഴ്ച വച്ച നഴ്സുമാർക്കും കെയറർമാർക്കും പുരസ്കാരങ്ങൾ നല്കും. മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിനോടനുബന്ധിച്ച് യുകെയിൽ നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്നവർക്കായി ലേഖന മത്സരം സംഘടിപ്പിക്കുന്നുണ്ട്. അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിൻെറ ഭാഗമായാണ് മത്സരം നടത്തുന്നത്. യുകെയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർക്ക് പ്രൊഫഷനിൽ വിജയകരമായി മുന്നേറാൻ കഴിയുന്നുണ്ടോ? എന്ന വിഷയത്തെ അധികരിച്ച് മലയാളത്തിൽ A4 സൈസ് പേപ്പറിൽ സ്വന്തം കൈപ്പടയിൽ എഴുതിയോ ടൈപ്പ് ചെയ്തോ 2000 വാക്കുകളിൽ കവിയാത്ത ലേഖനം ഏപ്രിൽ 10നകം സ്കാൻ ചെയ്തോ അറ്റാച്ച് ചെയ്തോ [email protected] എന്ന ഇമെയിൽ അഡ്രസിൽ അയയ്ക്കാവുന്നതാണ്. പേജ് നമ്പർ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
യുകെയിൽ ജോലി ചെയ്യുന്ന നഴ്സുമാർ, കെയറർമാർ, നഴ്സിംഗ് സ്റ്റുഡന്റ്സ് എന്നിവർക്ക് ഇതിൽ പങ്കെടുക്കാം. ലേഖന കർത്താവിൻെറ പേര്, ജോബ് ടൈറ്റിൽ, പൂർണമായ മേൽവിലാസം, ഇ മെയിൽ അഡ്രസ്, ഫോൺ നമ്പർ എന്നിവ ലേഖനത്തോടൊപ്പം അയയ്ക്കണം. ഇവ ലേഖനമെഴുതിയ പേപ്പറിൽ രേഖപ്പെടുത്താൻ പാടില്ല. ഡീറ്റെയിൽസ് ഇ മെയിലിൽ അയയ്ക്കണം. മലയാളം യുകെയുടെ ജഡ്ജിംഗ് പാനൽ ലേഖനങ്ങൾ വിലയിരുത്തി വിജയികളെ പ്രഖ്യാപിക്കുകയും പുരസ്കാരങ്ങൾ മെയ് 13ന് ലെസ്റ്ററിൽ നടക്കുന്ന മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൽ വച്ച് സമ്മാനിക്കുന്നതുമാണ്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്ക് മലയാളം യുകെ എക്സൽ ട്രോഫികൾ സമ്മാനിക്കപ്പെടും. ജഡ്ജിംഗ് പാനലിൻെറ തീരുമാനം അന്തിമമായിരിക്കും. എൻട്രി ചെയ്യപ്പെടുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിനുള്ള അവകാശം മലയാളം യുകെയ്ക്ക് ഉണ്ടായിരിക്കുന്നതാണ്.
മനോജും ഉര്‍വശിയുമായുള്ള പ്രണയവും വിവാഹവും വിവാഹമോചനവും എല്ലാം വാര്‍ത്തകളില്‍ ഇടം നേടിയ സംഭവം ആണ് .ഇവരുടെ മകള്‍ കുഞ്ഞാറ്റ ഇപ്പോഴും മനോജിനോപ്പം ആണ് കഴിയുന്നത് .ഉര്‍വശിയുമായുള്ള വിവാഹമോചനത്തിന് ശേഷം 2011ലാണ് മനോജ് കെ ജയന്‍ ആശയെ വിവാഹം കഴിക്കുന്നത്. ഒരു മകനുണ്ട് ഇപ്പോള്‍ ഈ ദമ്പതികള്‍ക്ക്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മനോജ് കെ ജയന്‍ വിവാഹജീവിതത്തെ കുറിച്ച് തുറന്ന് പറയുകയുണ്ടായി.
ആശയുമായുള്ള വിവാഹത്തിന് ശേഷം ആശ തന്നോട് ആവശ്യപെട്ട ഒരു കാര്യത്തെ കുറിച്ചും മനോജ് അഭിമുഖത്തില്‍ പറയുന്നുണ്ട് .അത് മറ്റൊന്നുമല്ല താജ് മഹല്‍ കാണണം എന്നത് തന്നെ .ആശയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു താജ്മഹല്‍ കാണണമെന്നത്. അത് സാധിച്ച് കൊടുത്തു. അതിന് പിന്നാലെ സിംഗപൂരിലേക്കും ഒരു യാത്ര പോയി. ഞങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത യാത്രകളിലൊന്നായിരുന്നു അത്.2013 മാര്‍ച്ച് മൂന്നിനാണ് നടന്‍ മനോജ് കെ ജയനും ആശയും വിവാഹിതരായത്. മനോജ് കെ ജയന്റ് രണ്ടാം വിവാഹമായിരുന്നു ഇത്. നടി ഉര്‍വ്വശിയായിരുന്നു ആദ്യ ഭാര്യ. വിവാഹജീവിതത്തിലെ ചില അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2008ലാണ് ഇരുവരും വിവാഹമോചിതരാകുന്നത്.
മിഷേൽ ഷാജി വർഗ്ഗീസിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ കൊലപാതക സംശയം പൂർണ്ണമായി അന്വേഷിക്കാൻ ബന്ധുക്കളുടെ ആവശ്യം. ഇത് പരിഗണിച്ച് അന്തിമ റിപ്പോർട്ട് സമർപ്പിക്കും മുൻപ് ബോട്ടിൽ കടത്തിക്കൊണ്ടുപോയി അപായപ്പെടുത്താനുള്ള സാധ്യത പരിശോധിക്കാനും ക്രൈം ബ്രാഞ്ച് തീരുമാനിച്ചു.
പെൺകുട്ടിയെ ബോട്ടിൽ കടത്തിക്കൊണ്ടുപോയി അപായപ്പെടുത്തിയതാകാമെന്ന സംശയമാണ് പിതാവ് ക്രൈം ബ്രാഞ്ചിനോട് വ്യക്തമാക്കിയത്. ആത്മഹത്യയാണെന്ന് അന്വേഷണ സംഘവും സ്ഥിരീകരിച്ചെങ്കിലും ബന്ധുക്കളുടെ സംശയം ദുരീകരിക്കാൻ ഈ ആവശ്യവും അന്വേഷണ സംഘം അംഗീകരിച്ചു.
സ്വകാര്യ സർവ്വീസ് നടത്തുന്ന ബോട്ടുടമകളും ജീവനക്കാരും ക്രൈം ബ്രാഞ്ച് അന്വേഷണ പരിധിയിൽ വരും. ഹൈക്കോടതി ജംഗ്ഷന് സമീപത്ത് നിന്ന് ലഭിച്ച ദൃശ്യത്തിലെ പെൺകുട്ടി മിഷേലാണെന്ന് കരുതുന്നില്ലെന്നാണ് ഇദ്ദേഹം അന്വേഷണ സംഘത്തോട് പറഞ്ഞത്.
മിഷേലിനെ കാണാതായ ദിവസം കൊച്ചിയിൽ ഒരു വിദേശ ഉല്ലാസ കപ്പൽ എത്തിയിരുന്നു. ഇത്തരം ഉല്ലാസകപ്പലുകളിലേക്ക് പെൺകുട്ടികളെ എത്തിച്ചുകൊടുക്കുന്ന സംഘം കേരളത്തിലുണ്ടെന്ന ആരോപണമാണ് ഈ അന്വേഷണത്തിലേക്ക് നയിച്ചത്.
ഇത്തരക്കാരുടെ കൈയ്യിൽ മിഷേൽ അകപ്പെട്ടോ എന്നതാണ് പിതാവ് ഷാജി ഉന്നയിച്ച സംശയം. മിഷേലിനെ തെറ്റിദ്ധരിപ്പിച്ച് ബോട്ടിൽ കയറ്റിയ ശേഷം പിന്നീട് അപായപ്പെടുത്തിയാകാമെന്നും കായലിൽ ഉപേക്ഷിച്ചതാകാമെന്നുമാണ് ഉയരുന്ന സംശയം.
ഇങ്ങിനെയൊരു സംശയം ക്രൈം ബ്രാഞ്ചിനില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പെൺകുട്ടിയുടെ ശരീരത്തിൽ വീഴ്ചയിൽ സംഭവിച്ച ചെറിയ പൊട്ടലുകൾ മാത്രമാണ് ഉള്ളത്. യാതൊരു വിധ അതിക്രമങ്ങളും പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിട്ടില്ല.
പെൺകുട്ടിയുടെ ശരീരത്തിൽ നിന്ന് അസ്വാഭാവികമായി മറ്റാരുടെയെങ്കിലും കൈവിരൽപാടുകളും കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് അസ്വാഭാവികതയില്ലെന്ന നിഗമനത്തിലേക്ക് ക്രൈം ബ്രാഞ്ച് എത്തിയത്.
കേസിൽ മിഷേലിന്റെ കാമുകനായിരുന്ന ക്രോണിനെതിരെ പോക്സോ കുറ്റവും ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്ന മിഷേലിന്റെ കൂട്ടുകാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു. ക്രോണിനെ പ്രതിയാക്കി ക്രൈം ബ്രാഞ്ച് ഉടൻ അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചേക്കുമെന്നാണ് വിവരം.
താന്‍ ഭീഷണിപെടുത്തി കിഷോര്‍ സത്യയെ വിവാഹംചെയ്തു എന്ന ആരോപണത്തിനു എതിരെ തുറന്നടിച്ച് നടി ചാര്‍മിള രംഗത്ത് .കിഷോര്‍ സത്യയ്ക്ക് നേരെ ഗുരുതര ആരോപണങ്ങള്‍ ആണ് നടി ഉന്നയിക്കുന്നത് .അയാള്‍ എന്റെ കുഞ്ഞിനെ കൊന്നു, മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായി ഇത് സഹിക്കാന്‍ പറ്റാതെയാണ് ഞാന്‍ അയാളെ ഉപേക്ഷിച്ചത് എന്ന് ചാര്‍മിള പറയുന്നു .
1995ലാണ് ഞാനും കിഷോര്‍ സത്യയും വിവാഹിതരാകുന്നത്. അന്ന് സിനിമയില്‍ തിളങ്ങി നിന്ന താരമാണ് ഞാന്‍. ആ കാലത്ത് ഒരു വിവാഹ ജീവിതം വേണമെന്നുണ്ടെങ്കില്‍ സിനിമയില്‍ ആരുമല്ലാത്ത സാധാരണ അസിസ്റ്റന്റ് ഡയറക്ടര്‍ മാത്രമായിരുന്ന കിഷോര്‍ സത്യയെ ബ്ലെയ്ഡ് കാണിച്ച് ഭീഷണിപ്പെടുത്തേണ്ട ആവശ്യമില്ല. വേറെ എത്രയോ പ്രമുഖ നടന്മാരും സംവിധായകന്‍മാരുമുണ്ടായിരുന്നു. വിനീത്, ജയറാം അവരെയൊക്കെ എനിക്ക് ബ്ലേഡ് കാണിച്ച് ഭീഷണിപ്പെടുത്തിക്കൂടെ. ഒരാള്‍ക്കു വേണ്ടി മരിക്കാന്‍ ബ്ലെയ്ഡ് എടുത്തു എന്നുപറഞ്ഞ് എല്ലാവര്‍ക്കും വേണ്ടി ബ്ലെയ്ഡ് എടുക്കുന്നവളാണ് ചാര്‍മിള എന്ന് വിചാരിക്കരുത്. ഒരു ബ്ലെയ്ഡ് കാണിച്ചാല്‍ ഇല്ലാതാകുന്ന ധൈര്യമേ കിഷോര്‍ സത്യയ്ക്ക് ഉള്ളോ?
ബ്ലെയ്ഡ് കാണിച്ച് ഭീഷണിപ്പെടുത്തിയിട്ടാണ് ഒപ്പ് ഇടുവിച്ചതെങ്കില്‍ ഫോട്ടോയില്‍ കരഞ്ഞുകൊണ്ടല്ലേ നില്‍ക്കണ്ടത്. ഇത്ര സന്തോഷമായിട്ട് എങ്ങനെ നില്‍ക്കാന്‍ പറ്റും. ഭീഷണിക്ക് വഴങ്ങിയ ഒരാളുടെ മുഖമായിരുന്നോ കിഷോര്‍സത്യയ്ക്ക് അതില്‍. അടിവാരത്തിന്റെ സെറ്റില്‍വച്ചാണ് ഞങ്ങള്‍ ആദ്യമായി കാണുന്നത്. കിഷോറിന്റെ അമ്മ മരിച്ച സമയമായിരുന്നു അത്. ഞാനും മാനസികമായി തകര്‍ന്ന അവസ്ഥയിലും. ഇരുവരും ദുഖിതരായിരുന്നു. സ്വന്തം സങ്കടങ്ങള്‍ക്കിടയിലും കിഷോര്‍ എന്നെ സ്വാന്തനിപ്പിച്ചിട്ടുണ്ട് ആ പെരുമാറ്റത്തില്‍ എനിക്ക് ബഹുമാനം തോന്നിയിട്ടുണ്ട്. സിനിമ പാക്ക്അപ്പ് ആകാന്‍ നേരം കിഷോറാണ് എന്നോട് പ്രണയമാണെന്ന് പറഞ്ഞത്. അത് പിന്നീട് വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. ഒരു കാലം കഴിഞ്ഞപ്പോള്‍ സിനിമ എന്റെ താല്‍പ്പര്യമല്ലാതെയായി. കുടുംബിനിയാകണം, വിവാഹജീവിതം വേണം എന്നുള്ള ആഗ്രഹം അതിശക്തമായിട്ടുണ്ടായിരുന്നു.
അതുകൊണ്ടാണ് കിഷോര്‍ പറയുന്നത് അനുസരിച്ച് സിനിമ പോലും ഉപേക്ഷിച്ച് വീട്ടിലിരുന്നത്. ചെന്നൈയില്‍വച്ച് ഒരുദിവസം പോലും ഞങ്ങള്‍ ഒരുമിച്ച് കഴിഞ്ഞിരുന്നില്ല. നാലുവര്‍ഷത്തിന് ശേഷം ഷാര്‍ജയില്‍ ഞാന്‍ എത്തിയപ്പോള്‍ അവിടെവച്ച് എന്തിനാണ് എന്നെ സ്വീകരിച്ചത്, ഇഷ്ടമല്ല എന്നു പറഞ്ഞാല്‍ മതിയാരുന്നല്ലോ?എന്ന് ചോദിച്ചു അങ്ങനെ അയാള്‍ എന്നെ സ്വീകരിച്ചു ഞങ്ങള്‍ വിവാഹജീവിതം ആരംഭിച്ചു.
ഒരുമാസം കഴിഞ്ഞപ്പോള്‍ ഞാന്‍ ഗര്‍ഭിണിയായി. അതോടെ കിഷോറിന്റെ മറ്റൊരു മുഖമാണ് ഞാന്‍ കണ്ടത്. എന്റെ കുഞ്ഞിനെക്കൊല്ലാന്‍ വയറിന് ചവിട്ടി, അടിച്ചു, അയാളെ പേടിച്ച് അപ്പാര്‍ട്ട്‌മെന്റിലൂടെ ഞാന്‍ ഓടിയിട്ടുണ്ട്. ഗര്‍ഭിണിയായിരുന്ന എന്നെക്കൊണ്ട് കാശിന് വേണ്ടി സ്റ്റാര്‍ നൈറ്റില്‍ ഡാന്‍സ് വരെ ചെയ്യിച്ചു. കുഞ്ഞിനെ കൊല്ലാന്‍ നിരന്തരം ഉപദ്രവമായിരുന്നു. ഈ ഉപദ്രവങ്ങളുടെ ആഘാതത്തിലാണ് എന്റെ ഗര്‍ഭപാത്രത്തില്‍ തുള വീണത്. പീഡനം സഹിക്കവയ്യാതെ ചെന്നൈയിലെത്തി ഗര്‍ഭഛിദ്രം നടത്തി എന്റെ കുഞ്ഞിനെ കൊന്നു. ഇനിയെങ്കിലും സ്വഭാവം മാറുമായിരിക്കും എന്നെ സ്വീകരിക്കുമായിരിക്കുമെന്ന് കരുതി ഷാര്‍ജയില്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടത് മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായ കിഷോര്‍ സത്യയെയാണ്. ഇതിനപ്പുറം ഒരു വിവാഹജീവിതത്തിന് വേണ്ടി എനിക്ക് സഹിക്കാനാവുമായിരുന്നില്ല. ഇതോടെയാണ് വിവാഹമോചനം നേടുന്നത്.
വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ബ്ലേഡ് എടുത്തു എന്നുണ്ടെങ്കില്‍ ഡിവോഴ്‌സ് ആയപ്പോഴും അത് ചെയ്യണമല്ലോ? ഒരു ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് ഒപ്പിട്ടത് എന്നല്ലേ പറഞ്ഞത്, അപ്പോള്‍ ആ ജീവിനെ കൈവിടുമ്പോള്‍ അവര്‍ പിന്നെയും പോയി കൈമുറിക്കേണ്ടതല്ലേ? അത് ചെയ്തില്ലല്ലോ?
കിഷോറിന്റെ കുടുംബത്തെ ഓര്‍ത്താണ് ഇത്രയും നാള്‍ ഈ സത്യം പറയാതെയിരുന്നത്. പക്ഷെ അതിന്റെ പേരില്‍ ഞാന്‍ ഭാര്യയല്ല, ഒരുമിച്ച് കഴിഞ്ഞിട്ടില്ല, ഭീഷണിപ്പെടുത്തുകയായിരുന്നു എന്നൊക്കെ പറയുന്നത് അംഗീകരിക്കാനാവില്ല. വിവാഹബന്ധത്തില്‍ നിന്നും പിന്‍മാറിയതിന് പറയാന്‍ ഇതിലും നല്ല എത്രയോ കാരണങ്ങള്‍ നിരത്താമായിരുന്നു. ഞാന്‍ മദ്യപിച്ച് നിരന്തരം ഫോണ്‍ ചെയ്തു എന്നു പറയുന്നു; ആ കാലത്ത് നിരന്തരം ഫോണ്‍ചെയ്ത് ശല്യപ്പെടുത്താന്‍ സാങ്കേതിക വിദ്യയൊന്നും പുരോഗമിച്ചിരുന്നില്ല. ഫോണിലൂടെ മദ്യപിച്ചത് തിരിച്ചറിയാന്‍ എന്തെങ്കിലും യന്ത്രം കിഷോര്‍സത്യയ്ക്ക് ഉണ്ടോ? എന്റെ ജീവിതം എല്ലാരീതിയും നശിപ്പിച്ചു, അപ്പോഴൊന്നും ഞാന്‍ പ്രതികരിച്ചില്ല. കിഷോര്‍സത്യയെപ്പോലെയുള്ള ഒരു അഭിനേതാവിനെതിരെ ആരോപണം ഉന്നയിച്ചതുകൊണ്ട് ഇന്നും എനിക്ക് ഒരുലാഭവും കിട്ടില്ല. എനിക്ക് നഷ്ടപ്പെട്ട ജീവിതം നഷ്ടമായത് തന്നെയാണ്. പക്ഷെ സ്വന്തം ജീവിതം രക്ഷിക്കാന്‍ യാതൊരു മടിയുമില്ലാതെ കള്ളങ്ങള്‍ കിഷോര്‍ പറയുന്നത് കേട്ടിട്ട് മിണ്ടാതെയിരുന്നാല്‍ ചാര്‍മിള, ചാര്‍മിളയല്ലാതെയായിപ്പോകും. അതുകൊണ്ടാണ് ഈ വെളിപ്പെടുത്തല്‍ ചാര്‍മിള പറഞ്ഞു.
മയക്കുമരുന്നിന് അടിമപ്പെട്ട് പ്ലസ്ടു വിദ്യാര്‍ത്ഥി മരണപ്പെട്ടതിന് കാരണാക്കാരെന്ന് ആരോപിച്ച് നൈജീരിയന്‍ വിദ്യാര്‍ത്ഥികളെ ജനക്കൂട്ടം ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സ്റ്റീല്‍ ചവറ്റുവീപ്പകള്‍ കൊണ്ട് ആഫ്രിക്കക്കാരെ വളഞ്ഞിട്ട് തല്ലുന്നതാണ് 1.22 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍. ഡല്‍ഹി ഗ്രേറ്റര്‍ നോയിഡയിലെ മാളിലാണ് സംഭവം.
അന്‍സാല്‍ പ്ലാസയില്‍ നിന്നും മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ചിത്രീകരിച്ച ദൃശ്യം ഫെയ്‌സ്ബുക്കിലൂടെ ഇന്ത്യയിലെ ആഫ്രിക്കന്‍ വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് പുറത്തുവിട്ടിരിക്കുന്നത്.
ആക്രമികളുടെ മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെടാന്‍ കൈകള്‍ കൊണ്ട് പ്രതിരോധം തീര്‍ത്ത് നിലത്ത് ഇഴയുന്ന ആഫ്രിക്കന്‍ യുവാവാണ് വീഡിയോയില്‍. കയ്യില്‍ കിട്ടിയതുകൊണ്ടെല്ലാം ജനക്കൂട്ടം യുവാവിനെ തല്ലുന്നു. സംഭവത്തിന് ദൃക്‌സാക്ഷികളായി ഒട്ടേറേ പേര്‍ ഉണ്ടെങ്കിലും യുവാവിനെ രക്ഷിക്കാന്‍ ആരും ഇടപെടുന്നില്ല. എല്ലാവരും കാഴ്ച്ചക്കാരായി നില്‍ക്കുന്നു.
ആഫ്രിക്കക്കാര്‍ക്കെതിരായ ആക്രമണ സംഭവങ്ങള്‍ പെരുകുന്ന പശ്ചാത്തലത്തില്‍ ഹോസ്റ്റലുകളിലും കോളേജുകളിലും സുരക്ഷ ശക്തമാക്കുമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ധര്‍മ്മേന്ദ്ര കുമാര്‍ പ്രതികരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സര്‍വകലാശാലകളില്‍ നിരവധി ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച്ച നടന്ന പ്രതിഷേധ മാര്‍ച്ചിനിടെയാണ് നൈജീരിയന്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടത്. ആക്രണത്തിന് ഇരയായ സാദിഖ് ബെല്ലോ എന്ന വിദ്യാര്‍ത്ഥി ട്വിറ്ററിലൂടെ കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ സഹായം തേടിയിരുന്നു. ‘ഞങ്ങളുടെ ജീവന്‍ അപകടത്തിലാണ്, ഉടന്‍ സഹായിക്കണം’ എന്നുമായിരുന്നു വിദ്യാര്‍ത്ഥിയുടെ ട്വീറ്റ്
വീഡിയോ ദൃശ്യങ്ങൾ കാണാം ….
ഒടുവില്‍ ആ വാര്‍ത്ത സത്യമാകുന്നുവോ? മറ്റൊന്നുമല്ല ദിലീപിന്റെയും മഞ്ജുവിന്റെയും മകള്‍ മീനാക്ഷി അമ്മയ്ക്കൊപ്പം പോകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് .കാവ്യാ ദിലീപ് വിവാഹത്തിനു മുന്‍പന്തിയില്‍ നിന്ന മകള്‍ മീനക്ഷിയ്ക്ക് ഇതെന്തു പറ്റി എന്നാണ് ഇപ്പോള്‍ എല്ലാവരുടെയും സംശയം .
ദിലീപ്-കാവ്യ വിവാഹത്തിന് സര്‍വ്വപിന്തുണയുമായി നിന്ന മകള്‍ മീനാക്ഷിയായിരുന്നു ആ ദിവസത്തെ മുഖ്യ ശ്രദ്ധാകേന്ദ്രം.മീനാക്ഷിയുടെ മുഖത്ത് ദുഃഖത്തിന്റെയോ ഇഷ്ടക്കേടിന്റെയോ ലവലേശമെങ്കിലും ഉണ്ടോ എന്ന് ക്യാമറകള്‍ സൂം ചെയ്തു. പക്ഷേ, അവള്‍ സന്തോഷവതിയായിരുന്നു. മകളെ തൊട്ടടുത്തുതന്നെ നിര്‍ത്താന്‍ ദിലീപും തന്നോട് ചേര്‍ത്ത് പിടിക്കാന്‍ കാവ്യയും മത്സരിച്ചു.എന്നാല്‍, ഇപ്പോള്‍ സ്ഥിതിമാറിയെന്നാണ് വിവരം. മഞ്ജുവാര്യര്‍ ഇപ്പോഴും തനിച്ചാണ്. അവിടെയാണ് മീനാക്ഷി മറിച്ചുചിന്തിച്ചുതുടങ്ങിയതെന്ന് പ്രമുഖ സിനിമാവാരികയില്‍ പല്ലിശ്ശേരി എഴുതുന്നത് .
അമ്മയ്ക്ക് ആരുമില്ലെന്നും അമ്മയോടൊപ്പം പോയി താമസിക്കണമെന്നും മീനാക്ഷി ആഗ്രഹിക്കുന്നുവെന്നും പല്ലിശ്ശേരിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.അച്ഛനോടൊപ്പം നില്‍ക്കാനാണ് താല്പര്യമെന്ന് മീനാക്ഷി പറഞ്ഞപ്പോള്‍ മഞ്ജുവാര്യര്‍ എതിര്‍ക്കാത്തത് ആ അച്ഛനും മകളും അത്രയ്ക്കും ഫ്രണ്ട്‌ലി ആയിരുന്നത് കൊണ്ടാണ്. മകള്‍ക്ക് തന്നെ വേണമെന്ന് തോന്നുന്ന ആ നിമിഷം താന്‍ അവളുടെ അരികിലുണ്ടെന്നും മഞ്ജു പറഞ്ഞിരുന്നു. ഇപ്പോള്‍ ആ അവസരം വന്നിരിക്കുകയാണ്.ഇനി തനിക്ക് അച്ഛനും അമ്മയും വേണം. അച്ഛന് തിരക്ക് ഒഴിയുമ്പോള്‍ അവിടെ ചെന്ന് കുറച്ചുദിവസം താമസിക്കുമെന്നുമാണ് മീനാക്ഷിയുടെ ഇപ്പോഴത്തെ നിലപാടത്രേ. എന്തായാലും മകളുടെ വിളികാത്തിരിക്കുകയാണ് മഞ്ജുവാര്യര്‍.
മാര്‍ച്ച് 30ന് റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദറിലെ സുപ്രധാന രംഗങ്ങള്‍ ലീക്ക് ആയി. ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും രംഗങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് നിര്‍മ്മാതാവ് ഷാജി നടേശന്‍ സൈബര്‍ സെല്ലിനെ സമീപിച്ചു. സിനിമയിലെ നിര്‍ണായക രംഗം തന്നെയാണ് ചോര്‍ന്നത്, എന്നാല്‍ ഇത് സിനിമയെ ബാധിക്കുമെന്ന് കരുതുന്നില്ലെന്ന് ഓഗസ്റ്റ് സിനിമാസിന്റെ സാരഥികളിലൊരാളായ ഷാജി നടേശന്‍ പ്രതികരിച്ചു. സൈബര്‍ ഡോം ഇക്കാര്യത്തില്‍ സോഷ്യല്‍ മീഡിയയെ നിരീക്ഷിക്കുന്നുണ്ട്. മുന്‍കരുതല്‍ എന്ന നിലയില്‍ കൂടുതല്‍ ജാഗ്രത പുര്‍ത്തുന്നുമുണ്ട്.
ദ ഗ്രേറ്റ് ഫാദറി’ന്റെ രംഗം എണ്ണൂറോളം ലൈക്കുകള്‍ മാത്രമുള്ള ഒരു ഫേസ്ബുക്ക് പേജ് വഴിയാണ് ഇന്നലെ രാത്രിയോട് പുറത്തുവന്നത്. തുടര്‍ന്ന് മമ്മൂട്ടി ഫാന്‍സ് അംഗങ്ങള്‍ ഈ പേജ് റിപ്പോര്‍ട്ട് ചെയ്യുകയും തുടര്‍ന്ന് വീഡിയോ നീക്കം ചെയ്യുകയുമുണ്ടായി. മമ്മൂട്ടിയും സ്‌നേഹയും ഉള്‍പ്പെടുന്ന രംഗം പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള രൂപത്തിലാണ് പുറത്തുവന്നത്.
സെന്‍സറിംഗിന് മുമ്പുള്ള കോപ്പിയാണ് ഇത്. ഇത് മാര്‍ക്കറ്റിംഗ് തന്ത്രമാണെന്ന രീതിയിലും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പ്രധാന രംഗം ലീക്ക് ആയെന്നും നടപടി എടുക്കണമെന്നും ഷാജി നടേശനോട് ആവശ്യപ്പെട്ടപ്പോള്‍ ഈ രംഗം വൈറലാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതായി വാട്‌സ് ആപ്പ് ചാറ്റ് നടത്തിയ സ്‌ക്രീന്‍ ഷോട്ട് ആധാരമാക്കി ചിലര്‍ പറയുന്നു.
മമ്മൂട്ടി ഫാന്‍സ് മഞ്ചേരി യൂണിറ്റ് പ്രതിനിധിയെന്ന് അവകാശപ്പെടുന്ന ആള്‍ ഷാജി നടേശനെ വിളിച്ച് ഇക്കാര്യം അറിയിച്ചപ്പോള്‍ വീഡിയോ പ്രചരിക്കുന്നത് തടയേണ്ട, ഫാമിലി പ്രേക്ഷകരെ ആകര്‍ഷിക്കുന്ന രംഗമാണെന്ന് പറയുന്ന തരത്തിലുള്ള ഓഡിയോ ക്ലിപ്പുകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഏതായാലും രംഗം ലീക്ക് ആയതില്‍ മമ്മൂട്ടി ആരാധകര്‍ അമര്‍ഷത്തിലാണ്. ശക്തമായ നിയമ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഇത് ഷാജി നടേശന്റെ ശബ്ദമാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.
ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ് സുകുമാരന്‍, ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍ എന്നിവരാണ് ദ ഗ്രേറ്റ് ഫാദര്‍ നിര്‍മ്മിക്കുന്നത്. ഹനീഫ് അദേനിയാണ് രചനയും സംവിധാനവും. ഡേവിഡ് നൈനാന്‍ എന്ന ബില്‍ഡറുടെ റോളിലാണ് മമ്മൂട്ടി. ബേബി അനിഖ, സ്‌നേഹ, ആര്യ, മിയ എന്നിവരും സിനിമയിലുണ്ട്.
ക ടപ്പാട്: സൗത്ത് ലൈവ് ന്യൂസ്
നിര്‍ണ്ണായകമായ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തോല്‍പിച്ച് ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര. 2-1നാണ് നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ വെസ്റ്റിന്‍ഡീസിനെതിര തുടങ്ങിയ ഇന്ത്യയുടെ ജൈത്രയാത്ര ഇംഗ്ലണ്ടും, ന്യൂസിലന്‍ഡും ബംഗ്ലാദേശും പിന്നിട്ട് ഓസ്‌ട്രേലിയയെ മുട്ടുകുത്തിക്കുന്നത് വരെയെത്തി.ധര്‍മ്മശാലയില്‍ ഓസീസ് മുന്നോട്ട് വെച്ച 106 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. ബൗളര്‍മാരെ കൈയ്യയിച്ച് സഹായിച്ച പിച്ചില്‍ രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യയ്ക്കായി രാഹുല്‍ അര്‍ധ സെഞ്ച്വറി നേടി. രഹാന പുറത്താകാതെ 38 റണ്‍സും എടുത്തു. 76 പന്തില്‍ ഒന്‍പത് ബൗളറികളുടെ സഹായത്തോടെ 51 റണ്‍സാണ് ലോകേശ് രാഹുല്‍ നേടിയത്. പരമ്പരയിലെ ആറാമത്തെ അര്‍ധ സെഞ്ച്വറിയാണ് രാഹുലിന്റേത്.
എട്ട് റണ്‍സെടുത്ത മുരളി വിജയും റണ്‍സൊന്നും എടുക്കുന്നതിന് മുമ്പേ റണ്ണൗട്ടായ പൂജാരയുടെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഓസ്‌ട്രേലിയക്കായി പാത്ത് കുമ്മിന്‍സ് ഒരു വിക്കറ്റ് വീഴ്ത്തി.
നേരത്തെ രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 136 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു. ഇതോടെയാണ് ഒന്നാം ഇന്നിംഗ്‌സില്‍ 32 റണ്‍സ് ലീഡ് നേടിയ ടീം ഇന്ത്യയുടെ വിജയ ലക്ഷം 106 ആയി ചുരുങ്ങിയത്.
രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയക്കായി ഗ്രെന്‍ മാക്‌സ് വെല്‍ മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. മാക്‌സ്‌വെല്‍ 45 റണ്‍സെടുത്ത് പുറത്തായി. സ്മിത്ത് 17, ഹാന്‍ കോമ്പ് 18, വാര്‍ണര്‍ 6, റിന്‍ഷാ 8, മാര്‍ഷ് 1, കുമ്മിന്‍സ് 12 എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോര്‍.
ഒകീഫും ലിയോണും ഹസില്‍വുഡും പൂജ്യരായി മടങ്ങി. 25 റണ്‍സുമായി വാഡ് പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി അശ്വിനും ജഡേജയും ഉമേശ് യാദവും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
അര്‍ധ സെഞ്ച്വറി നേടിയ ജഡേജയുടെ ബാറ്റിംഗാണ് ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയെ 32 റണ്‍സ് ലീഡിലെത്തിച്ചത്. ജഡേജ 95 പന്തില്‍ നാല് ഫോറും നാല് സിക്‌സും സഹിതം 63 റണ്‍സെടുത്തു.
ആറിന് 248 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 300 റണ്‍സ് മറികടക്കുകയായിരുന്നു. ഏഴാം വിക്കറ്റില്‍ ജഡേജയും സാഹയും കൂടി 96 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. സാഹ 31 റണ്‍സെടുത്ത് പുറത്തായി.
എന്നാല്‍ പിന്നീടങ്ങോട്ട് പതിവ് പോലെ ഇന്ത്യയുടെ ബാറ്റിംഗ് തകര്‍ച്ച ആവര്‍ത്തിക്കുകയായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ പൂജ്യനായും കുല്‍ദീപ് യാദവ് ഏഴ് റണ്‍സും എടുത്ത് പുറത്തായി. ഉമേശ് യാദവ് രണ്ട് റണ്‍സുമായി പുറത്താകാതെ നിന്നു.
ഓസ്‌ട്രേലിയക്കായി നഥാന്‍ ലിയോണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. 34.1 ഓവറില്‍ 92 റണ്‍സ് വഴങ്ങിയാണ് ലിയോണിന്റെ അഞ്ച് വിക്കറ്റ് പ്രകടനം. കുമ്മിന്‍സ് മൂന്നും ഹസില്‍വുഡം ഒകീഫും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.
രണ്ടാം ദിവസം ഇന്ത്യക്കായി ലോകേശ് രാഹുല്‍ ചേതേശ്വര്‍ പൂജാര എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. രാഹുല്‍ 124 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതം 60 റണ്‍സെടുത്തപ്പോള്‍ പൂജാര 151 പന്തില്‍ ആറ് ബൗണ്ടറി സഹിതം 57 റണ്‍സെടുത്തു. രഹാന 46ഉം അശ്വിന്‍ 30ഉം റണ്‍സെടുത്ത് പുറത്തായി. മുരളി വിജയ് 11 കരുണ്‍ നായര്‍ (5) എന്നിങ്ങനെയാണ് മറ്റുളളവരുടെ സ്‌കോര്‍.
ഓസ്‌ട്രേലിയക്കായി സ്പിന്നര്‍ ലിയോണ്‍ നാല് വിക്കറ്റ് വീഴ്ത്തി. 28 ഓവറില്‍ 67 റണ്‍സ് വഴങ്ങിയാണ് ലിയോണ്‍ നാല് വിക്കറ്റ് വീഴ്ത്തിയത്. കുമ്മിന്‍സും ഹസില്‍വുഡും ഓരോ വിക്കറ്റ് വീതം. വീഴ്ത്തി. ഒകീഫിന് വിക്കറ്റൊന്നും ലഭിച്ചില്ല.
നേരത്തെ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറി മികവിലാണ് ഓസ്‌ട്രേലിയ 300 റണ്‍സെടുത്തത്. സ്മിത്ത് 111 റണ്‍സെടുത്തപ്പോള്‍ വനാര്‍ണറും (56) വൈഡും (57) അര്‍ധ സെഞ്ച്വറി നേടി.