Videsham

കൊച്ചി: താഴെവച്ചാല്‍ ഉറുമ്പരിക്കുമെന്ന മട്ടില്‍ വെസ്ലിയും സിനിയും കൊണ്ടുനടന്ന ഓമനത്തമുള്ള ഒന്നര വയസുകാരി. ഇപ്പോള്‍ അമേരിക്കയില്‍ കുഞ്ഞു ഷെറിനെ കാണാതായെന്ന വാര്‍ത്തകള്‍ വന്നപ്പോഴാണ് ഒന്നര വര്‍ഷത്തോളം മുമ്പ് വെസ്ലിയും സിനിയും ദത്തെടുത്ത കുഞ്ഞായിരുന്നു അതെന്ന് വൈറ്റിലയില്‍ വെസ്ലിയുടെ കുടുംബവീടിന്റെ അയല്‍വാസികള്‍ അറിയുന്നത്.

വൈറ്റില ജനത എല്‍.എം. പൈലി റോഡില്‍ നടുവിലേഴത്ത് സാം മാത്യുവിന്റെയും വല്‍സമ്മയുടെയും മകനാണു വെസ്ലി മാത്യു. ഷെറിനെ കാണാതായ വാര്‍ത്തകള്‍ വന്നശേഷം സാമും വല്‍സമ്മയും വീടുപൂട്ടി പോയതായി സമീപവാസികള്‍ പറഞ്ഞു. അയല്‍ക്കാരുമായി അധികം ഇടപഴകാത്ത പ്രകൃതമായിരുന്നു സാമിന്റേത്. കഴിഞ്ഞ 15നു പള്ളിയില്‍ പോയശേഷം തിടുക്കത്തില്‍ സാധനങ്ങളുമെടുത്ത് വീടുപൂട്ടി പോകുകയായിരുന്നു. വാര്‍ത്തകള്‍ സംബന്ധിച്ച് അയല്‍ക്കാരുമായി സംസാരിക്കാന്‍ ഇവര്‍ തയാറായിരുന്നില്ല.

നാട്ടിലെത്തിയപ്പോള്‍ വെസ്ലിയും സിനിയും വളരെ സ്‌നേഹത്തോടെയാണു കുഞ്ഞിനോടു പെരുമാറിയിരുന്നതെന്നു സമീപവാസികള്‍ പറയുന്നു. വെസ്ലിക്ക് മൂത്ത മകള്‍ ഉണ്ടായിരുന്നെങ്കിലും ഷെറിനോടും വളരെ കരുതലായിരുന്നു. എന്നാല്‍ സാമിനും വല്‍സമ്മയ്ക്കും കുഞ്ഞിനെ ദത്തെടുത്തതിനോടു താല്‍പര്യമില്ലായിരുന്നുവെന്നു സൂചനയുണ്ട്.

വിദേശത്തായിരുന്ന സാം ഇരുപതു വര്‍ഷമായി ജനതയില്‍ വീടുവച്ച് താമസം തുടങ്ങിയിട്ട്. ഇവിടെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്നു. ഒരു വര്‍ഷത്തേക്ക് അമേരിക്കയിലേക്കു പോയ സാമും ഭാര്യയും രണ്ടു മാസം മുമ്പാണു തിരിച്ചെത്തിയത്. പത്തനംതിട്ട ഇടയാറന്‍മുള സ്വദേശിയായ സാമിന് മൂന്നു മക്കളാണുള്ളത്. ആണ്‍മക്കള്‍ രണ്ടുപേരും അമേരിക്കയില്‍. മകള്‍ ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍. സാം താമസിക്കുന്ന വീടിനു സമീപം മകളുടെ വീടുമുണ്ട്. ഇതു വാടകയ്ക്കു കൊടുത്തിരിക്കുകയാണ്.

ഈ മാസം ഏഴിനാണു വടക്കന്‍ ടെക്‌സസില്‍നിന്നു ഷെറിനെ കാണാതായത്. പാലു കുടിക്കാത്തതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നിനു വീടിനു പുറത്തിറക്കി നിര്‍ത്തിയ കുട്ടിയെ പിന്നീടു കാണാതായെന്നാണു വളര്‍ത്തച്ഛന്‍ വെസ്ലി പോലീസിനെ അറിയിച്ചത്.
അതിനിടെ, അമേരിക്കയില്‍ കാണാതായ മലയാളിദമ്പതികളുടെ വളര്‍ത്തുപുത്രി ഷെറിന്റെ ദത്തെടുക്കല്‍ സംബന്ധിച്ച് ബിഹാര്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

വെസ്‌ലി മാത്യുവും ഭാര്യ സിനിയും ചേര്‍ന്ന് 2016 ജൂണിലാണ് നളന്ദയിലെ മദര്‍ തെരേസാ അന്ധ സേവാ ആശ്രമത്തില്‍നിന്നു ഷെറിനെ ദത്തെടുത്തത്. വിവിധ ആരോപണങ്ങളെ തുടര്‍ന്ന് സെപ്റ്റംബര്‍ ഏഴിനു സ്ഥാപനം അടച്ചു പൂട്ടാന്‍ സര്‍ക്കാരിന്റെ സാമൂഹിക ക്ഷേമ വകുപ്പ് ഉത്തരവിട്ടിരുന്നു. ഷെറിനെ കാണാതായ വാര്‍ത്ത പുറത്തുവന്നതോടെ നളന്ദാ ജില്ല മജിസ്‌ട്രേറ്റ് എസ്.എം. ത്യാഗരാജന്‍ മൂന്നംഗ സമിതിയെ അന്വേഷണത്തിനു നിയോഗിച്ചിരുന്നു. ദത്തെടുക്കലിനു പാലിച്ച നടപടി ക്രമങ്ങളെ കുറിച്ചാണു സമിതി അന്വേഷിക്കുന്നത്. തങ്ങള്‍ നിയമ വിരുദ്ധമായി പ്രവര്‍ത്തിട്ടില്ലെന്ന് ആശ്രമം സെക്രട്ടറി ബബിതാ കുമാരി പറഞ്ഞു. ഗയയിലെ ഒരു ശിശു സംരക്ഷണ കേന്ദ്രം വഴിയാണ് ഷെറിന്‍ നളന്ദയിലെ ആശ്രമത്തിന്റെ സംരക്ഷണയിലാകുന്നത്.

ഷെറിന് ഏഴു മാസം പ്രായമുള്ളപ്പോഴായിരുന്നു സംഭവം. സരസ്വതിയെന്ന കുഞ്ഞിനു ഷെറിന്‍ എന്നു പേരിട്ടതു തങ്ങളാണെന്നു ബബിതാ കുമാരി പറഞ്ഞു. പാല്‍ കുടിക്കാത്തതിനു പുറത്തു നിര്‍ത്തിയെന്ന പിതാവിന്റെ വാദം സംശയാസ്പദമാണെന്നും പാലും പാലുല്‍പ്പന്നങ്ങളും കുഞ്ഞ് ഷെറിന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നെന്നും അവര്‍ പറഞ്ഞു.

ക്രാക്കോ: ലോകരാജ്യങ്ങള്‍ ആകാംക്ഷയോടെ പോളണ്ടിലേക്ക് ഉറ്റുനോക്കുകയാണിപ്പോള്‍. ഇക്കഴിഞ്ഞ ആഴ്ച രാജ്യാതിര്‍ത്തികളില്‍ പോളണ്ട് നടത്തിയ ‘ആയുധ വിന്യാസ’മാണ് അതിന് കാരണം. യൂറോപ്പിലെ ഈ കൊച്ചുരാജ്യം നടത്തിയ അസാധാരണ ആയുധ വിന്യാസം അത്യാധുനിക ആയുധങ്ങളില്‍ ആശ്വാസംതേടുന്ന രാജ്യങ്ങള്‍ക്കെല്ലാമുള്ള വെല്ലുവിളിയാണ്, അതിലുപരി ക്രിസ്തുവിനെ പടിക്ക് പുറത്താക്കാന്‍ ശ്രമിക്കുന്ന യൂറോപ്പിനാകമാനമുള്ള ഓര്‍മപ്പെടുത്തലും!

കടലും കരയും അതിരിടുന്ന പോളണ്ടിന്റെ സുരക്ഷ ശക്തിപ്പെടുത്താന്‍ ‘റോസറി ഓണ്‍ ബോര്‍ഡേഴ്‌സ്’ എന്ന പേരില്‍ പോളിഷ് ജനത രാജ്യത്തിനു ചുറ്റും വിന്യസിപ്പിച്ച ജപമാലച്ചങ്ങലയാണ് പുതിയ ചര്‍ച്ചാവിഷയം. സുരക്ഷ ഉറപ്പാക്കാന്‍വേണ്ടി അതിര്‍ത്തിയില്‍ വിന്യസിപ്പിച്ച സ്‌ഫോടകവസ്തുക്കളുടെയും സൈന്യഗണത്തിന്റെയും വലുപ്പം വര്‍ദ്ധിപ്പിക്കാന്‍ രാജ്യങ്ങള്‍ മത്‌സരിക്കുമ്പോള്‍, പോളീഷ് ജനത ആശ്രയിക്കുന്നത് ജപമാലയുടെ സംരക്ഷണയില്‍ മാത്രം!
ഓട്ടമെന്‍ തുര്‍ക്കികള്‍ക്കെതിരെ ജപമാലയുടെ ശക്തിയാല്‍ കൈവരിച്ച ലെപാന്റോ യുദ്ധവിജയത്തിന്റെ അനുസ്മരണാ ദിനത്തിലായിരുന്നു 2200ല്‍പ്പരം മൈലുകള്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തിയില്‍ ജലമാല അര്‍പ്പിച്ചുകൊണ്ടുള്ള മനുഷ്യച്ചങ്ങലക്കായി പൊളീഷ് ജനത അണിനിരന്നത്. അതിര്‍ത്തിയുടെ ഭാഗമായ കടല്‍ത്തീരത്തും മഞ്ഞുമലയിലും വനത്തിലും പുഴയോരത്തുമായി ‘ജപമാലച്ചങ്ങല’യില്‍ കരം കോര്‍ക്കാനെത്തിയത് ഒരു മില്യണില്‍പ്പരം വിശ്വാസികളാണ്. ആരോഗ്യപരമായ കാരണങ്ങളാലും മറ്റും അതിര്‍ത്തി പ്രദേശങ്ങളിലേക്ക് വരാന്‍ കഴിയാതിരുന്ന മില്യണ്‍ കണക്കിനാളുകള്‍ ഇടവക ദൈവാലയങ്ങളിലും വീടുകളിലുമായിരുന്ന് ജപമാലയജ്ഞത്തില്‍ പങ്കുചേര്‍ന്നു. തത്‌സമയം സമുദ്രാതിര്‍ത്തിയില്‍ ജോലിയില്‍ വ്യാപൃതരായിരുന്ന നാവികരും മത്‌സ്യബന്ധന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരും അതിന്റെ ഭാഗമായി എന്നറിയുമ്പോഴേ, ജപമാലയര്‍പ്പണത്തില്‍ ഒരു രാജ്യം ഒന്നടങ്കം കല്‍പ്പിക്കുന്ന പ്രാധാന്യം വ്യക്തമാകൂ.

‘പാപത്തില്‍നിന്നും ലോകത്തെ രക്ഷിക്കുക’ എന്ന ആപ്തവാക്യവുമായി സംഘടിപ്പിച്ച ‘റോസറി ഓണ്‍ ബോര്‍ഡേഴ്‌സി’ന് പ്രധാനപ്പെട്ട രണ്ട് നിയോഗങ്ങളുമുണ്ടായിരുന്നു: സെക്കുലറിസത്തില്‍നിന്നും അക്രൈസ്തവവത്ക്കരണത്തില്‍നിന്നുമുള്ള സംരക്ഷണം, ഒരിക്കല്‍ ക്രൈസ്തവീകതയുടെ പിള്ളക്കച്ചയായിരുന്ന യൂറോപ്പ്യലെ രാജ്യങ്ങളൊന്നടങ്കം നേരിടുന്ന ഭീഷണിയും അതുതന്നെ. ‘യൂറോപ്പ് യൂറോപ്പായി നിലനില്‍ക്കാന്‍ ക്രിസ്ത്യന്‍ വേരുകളിലേക്ക് യൂറോപ്പ് മടങ്ങിവരേണ്ടത് അനിവാര്യമാണ്, ഇതര യൂറോപ്യന്‍ രാജ്യങ്ങളും ആ സത്യം ഉള്‍ക്കൊള്ളാനും ഈ പ്രാര്‍ത്ഥനായജ്ഞം വഴിയൊരുക്കണം,’ ‘റോസറി ഓണ്‍ ബോര്‍ഡേഴ്‌സി’ല്‍ അണിചേര്‍ന്ന ക്രാക്കോ ആര്‍ച്ച്ബിഷപ്പ് മറേക്ക് ജഡ്രാക്‌സ്യൂസ്‌കി പറഞ്ഞു. സഭാധികാരികളുടെ ആഹ്വാനം മാത്രമല്ല, രാജ്യരക്ഷയ്ക്കുവേണ്ടിയുള്ള ജപമാലയജ്ഞത്തിന് ഭരണാധിപന്മാരുടെ സര്‍വവിധ പിന്തുണയും ഉണ്ടായിരുന്നു.

പോളീഷ് പ്രധാനമന്ത്രിയും കത്തോലിക്കാവിശ്വാസിയുമായ ബിയാറ്റാ മരിയാ സിഡ്‌ലോ, ജപമായുടെ ചിത്രം ഉള്‍പ്പെടുന്ന ആശംസകള്‍ ട്വീറ്റ് ചെയ്തത് അതിന് തെളിവാണ്. ജര്‍മനി, സ്‌ളോവോക്യ, ചെക്ക് റിപ്പബ്ലിക്ക്, ഉക്രൈന്‍, റഷ്യ, ബിലാറസ്, ലിത്വാനിയ എന്നിവയും ബാള്‍ട്ടിക് കടല്‍ തീരവുമാണ് പോളണ്ടിന്റെ അതിര്‍ത്തികള്‍. ഇവിടങ്ങളിലായി ക്രമീകരിച്ച 4000ല്‍പ്പരം കേന്ദ്രങ്ങളിലേക്ക് പ്രദക്ഷിണമായി എത്തിയശേഷമാണ് വിശ്വാസീജനം രാജ്യത്തെ വലയംവെക്കുന്ന ‘ജപമാലച്ചങ്ങല’യില്‍ അണിചേര്‍ന്നത്. കത്തോലിക്കാവിശ്വാസം ശക്തമായി പ്രഘോഷിക്കുന്ന പോളണ്ട് യേശുക്രിസ്തുവിനെ രാജാവായി പ്രഖ്യാപിച്ച രാജ്യവുമാണ്. രാജ്യത്തെ ബിഷപ്പുമാരുടെ നേതൃത്വത്തില്‍ ഒത്തുകൂടിയ വിശ്വാസീസമൂഹം, പ്രസിഡന്റ് ആന്‍ഡര്‍സെജ് ഡ്യൂഡയുടെ സാന്നിധ്യത്തിലാണ് ക്രിസ്തുവിനെ രാജാവായി വാഴിക്കുന്ന പ്രഖ്യാപനം നടത്തിയത് കഴിഞ്ഞ നവംബറിലാണ്.

കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെയും ഭരണത്തേയും പാടെ ഉപേക്ഷിച്ച് പുതിയ വിശ്വാസപാതയിലൂടെ മുന്നേറുന്ന പോളണ്ടില്‍ വൈദിക ദൈവവിളികളുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട്. ‘ഇന്‍സ്റ്റിട്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫ് ദ കാത്തലിക് ചര്‍ച്ച് ഇന്‍ പോളണ്ട്’ ജനുവരിയില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 20,800 വൈദികരാണ് പോളണ്ടിലുള്ളത്. എന്തായാലും ഒരു രാജ്യം ഒന്നടങ്കം ഇപ്രകാരമുള്ള സംരക്ഷണക്കോട്ട ഒരുക്കുന്നത് ചരിത്രത്തില്‍ ഇതാദ്യമാകും. 

കടപ്പാട്.. വാട്സാപ്പ്

അമേരിക്കയിലെ ടെക്സസില്‍ മലയാളി ബാലിക ഷെറിനെ കാണാതായ സംഭവത്തില്‍ നിര്‍ണായ സൂചന. പുലർച്ചെ പെണ്‍കുട്ടിയെ കാണാതായെന്നു പറയുന്ന സമയത്ത് വീട്ടിലെ ഒരു വാഹനം പുറത്തു പോയിവന്നതായി അയൽക്കാരുടെ മൊഴിയിൽ നിന്നു വ്യക്തമാണ്. തൊട്ടടുത്തുള്ള സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഇതു വ്യക്തമാക്കുന്നുണ്ട്. പൊലീസ് അയല്‍വാസികളോട് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പിതാവിന്‍റെ മൊഴിയുമായി പൊരുത്തപ്പെടുന്നതല്ല പുതിയ കണ്ടെത്തല്‍. ചോദ്യം ചെയ്യലിനോട് കുടുംബാംഗങ്ങൾ ഇപ്പോൾ സഹകരിക്കുന്നില്ലെന്നാണു റിപ്പോർട്ടുകൾ.

ഷെറിൻ ഇവരുടെ ദത്തു പുത്തിയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് അവര്‍ക്കു കുട്ടി പിറന്നതെന്നു അയല്‍ക്കാരനെ ഉദ്ധരിച്ച് പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടി ജനിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അവര്‍ ഇന്ത്യയില്‍ പോയി ഷെറിനെ ദത്തെടുത്തു. ഒരു കുട്ടിയെ ദൈവം അദ്ഭുതകരമായി നല്‍കിയപ്പോള്‍ നന്ദി സൂചകമായി മറ്റൊരു കുട്ടിക്കു കൂടി ജീവിതം നല്‍കുന്നതിനാണ് ഇവർ ഷെറിനെ ദത്തെടുത്തത്. കുട്ടിക്ക് മാനസിക വളർച്ച കുറവ് ഉണ്ടായിരുന്നു.പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മലയാളികള്‍ കുട്ടിയെ ദത്തെടുത്തത് കേരളത്തിലെ അനാഥാലയത്തില്‍ നിന്നാണ്.

കുട്ടിയെ കാണാതായി ആറു ദിവസം പിന്നിടുമ്പോഴും കുട്ടിയെക്കുറിച്ച് സൂചനയോ തെളിവോ ലഭിച്ചിട്ടില്ല. പാലു കുടിക്കാത്തതിനുളള ശിക്ഷ എന്ന നിലയിൽ വീടിനു സമീപം പിന്നാമ്പുറത്തെ ഒരു വലിയ മരത്തിന്റെ കീഴിൽ നിര്‍ത്തുകയായിരുന്നുവെന്നാണു കുട്ടിയുടെ പിതാവ് വെസ്ലി മാത്യൂസ് നേരത്തെ പൊലീസിനോട് പറഞ്ഞത്. 15 മിനിറ്റ് കഴിഞ്ഞു ചെന്നു നോക്കുമ്പോള്‍ കുട്ടിയെ കാണാനില്ല.വീട്ടില്‍ നിന്ന് 100 അടി അകലെ മതിലിനു സമീപത്താണു മരം.

ഇവരുടെ വീടിനടുത്തൊക്കെ ചെന്നായയെ (കൊയൊട്ടി) കാണാറുണ്ടെന്നു വെസ്ലി പൊലീസിനൊട് മുൻപു പറഞ്ഞിരുന്നു. ആ നിലയ്ക്കും പൊലീസ് കുട്ടിയെ മൃഗങ്ങൾ ആക്രമിച്ചതാണോ എന്ന് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ കൊയോട്ടി മനുഷ്യരെ ഉപദ്രവിക്കുന്നത് വിരളമാണെന്നുഹുമെയ്ന്‍ സൊസൈറ്റി പറയുന്നു. കൊയോട്ടി കുട്ടിയെ വലിച്ചു കൊണ്ടു പോയതിനു സാധ്യതയില്ലെന്നും അധികൃതര്‍ പറയുന്നു.വീട്ടിലെ മൂന്നു വാഹനങ്ങള്‍, ഫോണ്‍, ലാപ്പ്‌ടോപ്പ് എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചൈല്‍ഡ് എന്‍ഡെയ്‌ഞ്ചര്‍മെന്റ് വകുപ്പുപ്രകാരം കസ്റ്റഡിയിലെടുത്ത വെസ്ലിയെ (37) രണ്ടരലക്ഷം ഡോളര്‍ ജാമ്യത്തില്‍ പിന്നീട് വിട്ടയയ്ക്കുകയായിരുന്നു..

വെസ്ലിയുടെ ഭാര്യയെ ചൊദ്യം ചെയ്ത ശേഷം വിട്ടയച്ചു. അവര്‍ക്കെതിരെ ചാര്‍ജുകളൊന്നുമില്ല. എന്നാല്‍ മാനസിക വികാസം പ്രാപിക്കാത്ത കുട്ടിയാണെന്നു അറിയാതെയാണ് ഷെറിനെ ദത്തെടുത്തതെന്നു റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആവശ്യത്തിനു പോഷകാഹാരം ലഭിക്കാതെ വളര്‍ച്ചയെ ബാധിച്ച നിലയിലാണു കുട്ടിയെ ദത്തെടുക്കുന്നതെന്നും അതിനാല്‍ രാത്രി ഉണര്‍ന്നു ഭക്ഷണം കഴിക്കുന്ന പതിവ് കുട്ടിക്കുണ്ടായിരുന്നുവെന്നു കുടുംബാംഗങ്ങള്‍ പൊലീസിനെ അറിയിച്ചു.

കുട്ടിയെ പുലര്‍ച്ചെ മൂന്നേകാലിനു കാണാതായെങ്കിലും ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണു പൊലീസില്‍ പരാതിപ്പെടുന്നത്. ഈ കാലതാമസത്തിനു വ്യക്തമായ വിശദീകരണമില്ല. കുട്ടിയെ നിര്‍ത്തിയ മരത്തിന്റെ ചുവട്ടില്‍ മാത്യൂസിനെയും കൂട്ടി പൊലീസ് എത്തിയിരുന്നു.

വാഷിങ്ടണ്‍: യുനസ്‌കോ (യുണൈറ്റഡ് നേഷന്‍സ് എഡ്യൂക്കേഷണല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍) യില്‍നിന്ന് പിന്മാറുകയാണെന്ന് അമേരിക്ക. ഇസ്രായേല്‍ വിരുദ്ധ നിലപാട് യുനസ്‌കോ സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് പിന്മാറ്റം. യു.എസ് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

യുനസ്‌കോയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് 2011 ല്‍ അമേരിക്ക നിര്‍ത്തിയിരുന്നു. പലസ്തീന്‍ അതോറിറ്റിയ്ക്ക് അനുകൂലമായ വോട്ടെടുപ്പ് നടന്നതിനെ തുടര്‍ന്നായിരുന്നു ഇത്. ഇസ്രയേല്‍ നേതാക്കള്‍ക്കെതിരായ പ്രമേയത്തെ തുടര്‍ന്ന് യുനസ്‌കോയില്‍നിന്ന് ഇസ്രേയേലിന്റെ പ്രതിനിധിയെനേരത്തെ അവര്‍ പിന്‍വലിച്ചിരുന്നു.

2011 ല്‍ പലസ്തീന് യുനസ്‌കോയില്‍ അംഗത്വം നല്‍കിയതിനെത്തുടര്‍ന്നുണ്ടായ അമേരിക്കയുടെ രോഷമാണ് വര്‍ഷങ്ങള്‍ക്കുശേഷം സംഘടനയില്‍നിന്ന് പിന്മാറുന്നതുവരെ എത്തിയത്. ഇസ്രയേലിന്റെ എതിര്‍പ്പ് അഗവണിച്ചാണ് പലസ്തീന് യുനസ്‌കോയില്‍ അംഗത്വം ലഭിച്ചത്. അമേരിക്കയുടെ തീരുമാനത്തില്‍ യുനസ്‌കോ മേധാവി ഐറിന ബോകോവ ഖേദം പ്രകടിപ്പിച്ചു.

യുനസ്‌കോയിലെ ബഹുസ്വരത നഷ്ടപ്പെടാന്‍ ഇത്തരം നീക്കങ്ങള്‍ ഇടയാക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
അമേരിക്കയുടെ പിന്മാറ്റം യുനസ്‌കോയ്ക്ക് കനത്ത ആഘാതമാകും. യുനസ്‌കോയുടെ നിയമപ്രകാരം 2018 ഡിസംബറോടെ മാത്രമെ പൂര്‍ണമായ പിന്മാറ്റം സാധ്യമാകൂ. അതുവരെ അമേരിക്കയ്ക്ക് അംഗമായിത്തന്നെ തുടരേണ്ടിവരുമെന്ന് എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

റിച്ചാര്‍ഡ്‌സന്‍, ടെക്‌സസ്: അമേരിക്കന്‍ മലയാളി ദമ്പതികളുടെ ദത്ത് പുത്രി മൂന്നു വയസുകാരി ഷെറിനെ കാണാതായിട്ടു മൂന്നു ദിവസമായതോടെ പോലീസ് അംബര്‍ അലര്‍ട്ട് പിന്‍ വലിച്ചു. സൂചനകളോ തെളിവുകളോ ഒന്നും ലഭിക്കാത്ത സഹചര്യത്തിലാണിത്. ആവശ്യമെങ്കില്‍ വീണ്ടും അലര്‍ട്ട് പുറപ്പെടുവിക്കുമെന്നു പോലീസ് പറയുന്നു. ഇപ്പോള്‍ തങ്ങള്‍ക്കു ആരെയെങ്കിലും സംശയമോ ഏതെങ്കിലും വാഹനത്തെപറ്റി സൂചനയോ ഒന്നുമില്ലെന്നും അതിനാലാണു അലര്‍ട്ട് പിന്‍ വലിക്കുന്നതെന്നും പോലീസ് അറിയിച്ചു.

എല്ലാം ഒരു കടംകഥ പോലെ തുടരുന്നു. ചൈല്‍ഡ് എന്‍ഡെയ്‌ഞ്ചെര്‍മെന്റ് വകുപ്പു പ്രകാരം കസ്റ്റഡിയിലെടുത്ത പിതാവ് വെസ്ലി മാത്യൂസിനെ (37) തിങ്കളാഴ്ച രണ്ടര ലക്ഷം ഡോളര്‍ ജാമ്യത്തില്‍ വിട്ടയച്ചു. അതേ സമയം നാലു വയസുള്ള മൂത്ത കുട്ടിയെ ചൈല്‍ഡ് പ്രൊട്ടക്ടിവ് സര്‍വീസ് ഏറ്റെടുത്തു ഫോസ്റ്റര്‍ കെയറിലേക്കു മാറ്റി. ചൈല്‍ഡ് പ്രൊട്ടക്ടിവ് സര്‍വീസ് നേരത്തെയും വീട്ടില്‍ വന്നിട്ടുണ്ടെന്നു റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ വിസമ്മതിച്ചു

മാനസിക വളര്‍ച്ചക്കുറവുള്ള ഷെറിന്‍ സുരക്ഷിതയായി തിരിച്ചു വരാന്‍ അറിഞ്ഞവരും കേട്ടവരും പ്രാഥിക്കുന്നു. വെസ്ലിയെപറ്റിയോ കുട്ംബത്തെ പറ്റിയൊ ഇതേ വരെ ആരും ഒരു ആക്ഷേപവും പറഞ്ഞിട്ടില്ല. അതിനാല്‍ എന്താണു സംഭവിച്ചതെന്നറിയാതെ മലയാളി സമൂഹവും പകച്ചു നില്‍ക്കുന്നു.

പാല്‍ കുടിക്കാത്തതിനാല്‍ ശിക്ഷ എന്ന നിലയില്‍ ശനിയാഴ്ച (ഒക്ടോബര്‍ 7) പുലര്‍ച്ചെ മൂന്നു മണിക്കു കുട്ടിയെ ബാക്ക് യാര്‍ഡിന്റെ പുറത്ത് ഒരു വലിയ മരത്തിന്റെ കീഴില്‍ നിര്‍ത്തുകയായിരുന്നുവെന്നു വെസ്ലി പോലീസില്‍ പറഞ്ഞു. 15 മിനിട്ട് കഴിഞ്ഞു ചെന്നു നോക്കുമ്പോള്‍ കുട്ടിയെ കാണാനില്ല.വീട്ടില്‍ നിന്ന് 100 അടി അകലെ ഫെന്‍സിനു സമീപത്താണു മരം. ഈ ഭാഗം പോലീസ് വീണ്ടും അരിച്ചു പെറുക്കി.

ഷെറിനെ നിര്‍ത്തിയ മരത്തിനു സമീപം തെളിവുകള്‍ ശേഖരിക്കുന്ന പോലീസ് ഓഫീസര്‍

വെസ്ലിയുടെ ഭാര്യയെ ചൊദ്യം ചെയ്ത ശേഷം വിട്ടയച്ചു. അവര്‍ക്കെതിരെ ചാര്‍ജുകളൊന്നുമില്ല. സംഭവം നടക്കുമ്പോള്‍ ഇവര്‍ ഉറക്കത്തിലായിരുന്നു എന്നാണ് അറിയിച്ചിരിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണു ഈ ദമ്പതികള്‍ക്ക് ഒരു കുട്ടി പിറന്നതെന്നു അയല്‍ക്കാരനെ ഉദ്ധരിച്ച് പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടികള്‍ ഉണ്ടാകാന്‍ താമസിച്ചതിനെ തുടര്‍ന്ന് ഇവര്‍ ഒരു കുട്ടിയെ ദത്തെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഈ സമയത്ത് ഇവര്‍ക്ക് കുട്ടി ഉണ്ടാവുകയും, കുട്ടിയെ ദൈവം അത്ഭുതകരമായി നല്‍കിയതിന്റെ നന്ദി സൂചകമായി മറ്റൊരു കുട്ടിക്കു കൂടി ജീവിതം നല്‍കാമെന്നു കരുതി ദത്തെടുക്കല്‍ നടപടികള്‍ മുന്‍പോട്ടു കൊണ്ട് പോകുകയുമായിരുന്നു.

എന്നാല്‍ ദത്തെടുത്ത ഷെറിന്‍ മാനസിക വികാസം പ്രാപിക്കാത്ത കുട്ടിയാണെന്നു ഇവരെ അറിയിച്ചിരുന്നില്ലത്രെ. ആവശ്യത്തിനു പോഷകാഹാരം ലഭിക്കാതെ വളര്‍ച്ചയെ ബാധിച്ച നിലയിലാണു കുട്ടിയെ ദത്തെടുക്കുന്നത്. ഇവര്‍ക്ക് ലഭിക്കുമ്പോള്‍ ഷെറിന്‍റെ കൈക്ക് പൊട്ടല്‍ ഉണ്ടായിരുന്നതായും പറയുന്നു. അതിനാല്‍ രാത്രി ഉണര്‍ന്നു ഭക്ഷണം കഴിക്കുന്ന പതിവ് കുട്ടിക്കുണ്ടായിരുന്നുവെന്നു കുടുംബാംഗങ്ങള്‍ പോലീസിനെ അറിയിച്ചു.

കുട്ടിയെ ശനിയാഴ്ച പുലര്‍ച്ചെ മൂന്നേകാലിനു കാണാതായെങ്കിലും രാവിലെ എട്ടു മണിയോടെയാണു പോലീസില്‍ പരാതിപ്പെടുന്നത്. ഈ കാലതാമസത്തിനു വ്യക്തമായ വിശദീകരണമില്ല. കുട്ടിയെ നിര്‍ത്തിയ മരത്തിന്റെ ചുവട്ടില്‍ മാത്യൂസിനെയും കൂട്ടി പോലീസ് എത്തിയിരുന്നു.

ഇവരുടെ വീടിനടുത്തൊക്കെ ചെന്നായയെ കാണാറുണ്ടെന്നു വെസ്ലി പൊലീസിനൊട് പറഞ്ഞു. എന്നാല്‍ ചെന്നായ മനുഷ്യരെ ഉപദ്രവിക്കുന്നത് വിരളമാണെന്നു ഹ്യൂമന്‍ സൊസൈറ്റി പറയുന്നു. മാത്രവുമല്ല ചെന്നായ കുട്ടിയെ വളരെ ദൂരം വലിച്ചു കൊണ്ടു പോകാന്‍ സാധ്യതയില്ലെന്നും അധികൃതര്‍ പറയുന്നു

അതു പോലെ കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതായും സൂചനയില്ലെന്നു പോലീസ് പറയുന്നു.
വീട്ടിലെ മൂന്നു വാഹനങ്ങള്‍, ഫോണ്‍, ലാപ്പ്‌ടോപ്പ് എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കുടുംബം സര്‍വീസില്‍ പങ്കെടുക്കുന്ന ഇര്‍വിംഗിലെ ഇമ്മാനുവല്‍ ബൈബിള്‍ ചാപ്പല്‍ അംഗങ്ങള്‍ ഷെറിനെ കണ്ടെത്താനായി വ്യാപകമായി ഫ്‌ളയറുകള്‍ വിതരണം ചെയ്തു. കുട്ടി ആരുടെയെങ്കിലും പക്കലുണ്ടെങ്കില്‍ തിരിച്ചെത്തിക്കണമെന്നു ചര്‍ച്ച് അധികൃതര്‍ അഭ്യര്‍ഥിച്ചു.

സ്വദേശിവത്കരണത്തിന്റെ ഭാഗമായി മൂന്ന് മാസത്തിനകം ഒരുലക്ഷത്തിനടുത്തു വിദേശികള്‍ക്ക് സൗദി വിടേണ്ടി വരും. പകരം 13,500 സ്വദേശികള്‍ക്കാണ് ജോലി ലഭിക്കുക. സ്വദേശികളുടെ തൊഴിലില്ലായ്മ 12.8 ശതമാനമായി വര്‍ധിച്ചതായി സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കി വരുന്ന ഊര്‍ജ്ജിത സ്വദേശിവത്കരണം, തൊഴില്‍ സാമ്പത്തിക രംഗത്തെ പ്രതിസന്ധിയും വിദേശികളെ കാര്യമായി ബാധിച്ചെന്നാണ് കണക്കുകള്‍. മൂന്ന് മാസത്തിനകം 61,500 വിദേശികള്‍ രാജ്യം വിടുമെന്നാണ് കണക്ക് . സ്വദേശികള്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നിലനിന്നിരുന്ന തൊഴിലില്ലായ്മ 11 ശതമാനമായിരുന്നു. ഇത് 12.8 ശതമാനമായി വര്‍ധിച്ചു. ഇതിനൊപ്പം സ്വദേശിവത്കരണം ശക്തമായി നടക്കുമ്പോഴും സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ വര്‍ധിക്കുന്നുണ്ട്. വിവിധ കാരണങ്ങളാല്‍ തൊഴില്‍ നഷ്ടപ്പെട്ടവരില്‍ വിദേശികളാണ് കൂടുതല്‍.

ഈ വര്‍ഷം തുടക്കത്തില്‍ സൗദിയില്‍ ഒരു കോടി 85 ലക്ഷം വിദേശ ജോലിക്കാരുണ്ടായിരുന്നു. രണ്ടാം പാദത്തിലെത്തിയപ്പോള്‍ ജോലി പോയത് അറുപതിനായിരം പേര്‍ക്ക്. ഈ വര്‍ഷം രണ്ടാം പാദത്തില്‍ 13,400 സ്വദേശികള്‍ പുതുതായി തൊഴിലന്വേഷകരായി എത്തി. ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ടതാണ് ഈ കണക്ക്. സ്വദേശികളായ 9 ലക്ഷത്തിലേറെപ്പേരുണ്ടായിരുന്നു തൊഴിലന്വേഷിച്ച് 2016 അവസാനത്തില്‍. ഈ വര്‍ഷം രണ്ടാം പാദത്തിലേക്ക് കടന്നപ്പോള്‍ പത്ത് ലക്ഷത്തി എണ്‍പതിനായിരമായി. സ്വദേശി തൊഴിലന്വേഷകരില്‍ ഭൂരിപക്ഷവും 25നും 29നുമിടക്ക് പ്രായമുള്ളവരാണ്. ഇതില്‍ പകുതിയിലധികം പേര്‍ ബിരുദധാരികളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ലാസ് വേഗസ്∙ ലോകത്തിലെ ഏറ്റവും വലിയ ചൂതാട്ട നഗരമായ യുഎസിലെ ലാസ് വേഗസിൽ ഭീകരാക്രമണം. മാൻഡലെ ബേ കാസിനോയിലാണ് വലിയ വെടിവയ്പുണ്ടായത്. ഇരുപതോളം മൃതദേഹങ്ങൾ കണ്ടെത്തിയെന്നാണു പ്രാഥമിക റിപ്പോർട്ട്. നൂറിലധികം പരുക്കേറ്റുതായി പൊലീസ് പറഞ്ഞു.

ജാസൺ അൽഡീന്റെ നേതൃത്വത്തിൽ സംഗീതപരിപാടി നടന്നു കൊണ്ടിരിക്കെയായിരുന്നു വെടിവയ്പ്. പരിപാടി ആസ്വദിക്കാൻ വലിയ ജനക്കൂട്ടമാണ് എത്തിയിരുന്നത്. ഇതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചത്. രക്ഷാപ്രവർത്തനം തുടരുകയാണ്.

അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു. ഇയാൾ പ്രദേശവാസിയാണെന്നും ആക്രമണത്തിന് പ്രേരണ എന്താണെന്നു അറിവായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. സ്ഫോടക വസ്തുക്കളൊന്നും ആക്രമികൾ ഉപയോഗിച്ചിട്ടില്ല. യന്ത്രത്തോക്കുകളാണ് ഇവരുടെ കയ്യിലുണ്ടായിരുന്നതെന്നു കരുതുന്നു. രക്ഷപ്പെട്ട അക്രമിക്കായി തിരച്ചിൽ ശക്തമാണെന്നു ലാസ് വേഗസ് മെട്രോപൊളീറ്റൻ പൊലീസ് അറിയിച്ചു.

കാസിനോയുടെ 32–ാം നിലയിലാണ് വെടിവയ്പുണ്ടായതെന്നാണു സമൂഹമാധ്യമങ്ങൾ പറയുന്നത്. പരിഭ്രാന്തരായ ആൾക്കൂട്ടം ഹോട്ടലിനു പുറത്തേക്കോടുന്ന വിഡിയോകൾ പ്രചരിക്കുന്നുണ്ട്. രണ്ടു പേർ ചേർന്ന് തുടർച്ചയായി വെടിവയ്ക്കുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ആക്രമികൾ വന്നതെന്നു കരുതുന്ന കറുത്ത ഔഡി കാറിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

ഗള്‍ഫിലെ പ്രമുഖ ബിസിനസ് ശൃംഖലയുടെ മാനേജരായ പ്രവാസി ഇന്ത്യാക്കാരന്റെ ഏകമകളാണ് സ്‌നേഹ . ഷാര്‍ജയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഏകദേശം ഒരു കോടി രൂപയോളം കടമാണ് ഈ പെണ്‍കുട്ടിക്കുള്ളത്.  രണ്ടു മാസം മുമ്പായിരുന്നു സ്‌നേഹയുടെ പിതാവ് കൃഷ്ണമൂര്‍ത്തിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. സ്‌നേഹയുടെ സുഹൃത്തുക്കളും ഇന്നത്തെ അവളുടെ അവസ്ഥയില്‍ ഏറെ ആശങ്കാകുലരാണ്. ഷാര്‍ജയിലെ ശ്വാസകോശ സംബന്ധമായ രോഗങ്ങളില്‍ വിദഗ്ധ ചികിത്സ നല്‍കുന്ന ആശുപത്രിയിലാണ് കൃഷ്ണമൂര്‍ത്തിയുടെ ബില്‍ ഒരു കോടി കടന്നത്. ഇതില്‍ ഒരു ഭാഗം ഇന്‍ഷുറന്‍സില്‍ നിന്നുംഅടക്കേണ്ടതാണ്. ചിലവ് കൂടിയ ചികിത്സാരീതികള്‍ അവലംബിച്ചിട്ടും കൃഷ്ണമൂര്‍ത്തിയുടെ ജീവന്‍ രക്ഷിക്കാനായില്ല . ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 28ന് കൃഷ്ണമൂര്‍ത്തി അന്തരിക്കുകയും ഒരു കോടിയുടെ ആശുപത്രി ബില്‍ ബാക്കിയാകുകയും ചെയ്തു . കമ്പനിയ്ക്ക് നല്‍കാന്‍ കഴിയുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കും അപ്പുറം ആശുപത്രി ബില്‍ കഴിഞ്ഞതിനാല്‍ യുഎഇ ചാരിറ്റിയോട് സഹായം അഭ്യര്‍ത്ഥിക്കാനാണ് കൃഷ്ണമൂര്‍ത്തി ജോലി ചെയ്തിരുന്ന കമ്പനിയിലെ ജീവനക്കാരുടെ ഉപദേശം. ഇക്കാലമത്രയും ജോലി ചെയ്തതിന്‌റെ ആനുകൂല്യമായി ലഭിക്കുന്ന തുകയും ആശുപത്രിയില്‍ അടച്ചാലും ബില്‍ തുക പൂര്‍ണ്ണമാകുകയില്ല. തല്‍ഫലമായി മൂര്‍ത്തിയുടെ മൃതദേഹം വിട്ടുകിട്ടാനും വഴിയില്ല. കാരണം ഒരു സാധാരണ പ്രവാസി കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമാണ് ഈ ആശുപത്രി ബില്‍ .സ്‌പോണ്‍സറും നിസ്സഹായാവസ്ഥയിലാണെന്നാണ് വിവരം ഓഗസ്റ്റ് 8 വരെ താന്‍ വളരെ സന്തോഷവതിയായിരുന്നുവെന്ന് സ്‌നേഹ പറയുന്നു. പെട്ടെന്നാണ് എല്ലാം മാറിമറിഞ്ഞത്.

അന്ന് രാത്രി ദെയ്‌റയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ മാനേജരായിരുന്ന തന്റെ പിതാവ് അപ്രതീക്ഷിതമായി രക്തം ഛര്‍ദ്ദിക്കുകയായിരുന്നുവെന്ന് സ്‌നേഹ പറയുന്നു . ഉച്ചഭക്ഷണത്തിനു ശേഷം വൈകുന്നേരത്തൊടു കൂടിയാണ് അദ്ദേഹം അന്ന് ജോലിയ്ക്ക് മടങ്ങിയത്. ശ്വാസകോശ സംബന്ധമായ അസുഖത്തിന് അദ്ദേഹം ചികിത്സയിലായിരുന്നുവെങ്കിലും ആരോഗ്യപ്രശ്‌നം ഏറെക്കുറെ പരിഹരിച്ചിരുന്നു. രാത്രി 9 മണിയോടെ റോളാ ഷാര്‍ജയിലേക്ക് അദ്ദേഹം കാറോടിച്ചു പോകുകയായിരുന്നു. പാര്‍ക്കിംഗില്‍ വാഹനം നിര്‍ത്തി വീട്ടിലേക്ക് എത്താന്‍ സാധിക്കുന്നില്ലെന്ന് പിതാവ് അമ്മയെ വിളിച്ച് അറിയിക്കുകയായിരുന്നുവെന്ന് സ്‌നേഹ പറയുന്നു. ഓഫീസില്‍ രക്തം ചര്‍ദ്ദിച്ച അദ്ദേഹത്തോട് ഈ ശാരീരികാവസ്ഥ വച്ച് വാഹനം ഓടിക്കരുതെന്നും ആശുപത്രിയില്‍ പോകണമെന്നും സഹപ്രവര്‍ത്തകര്‍ ഉപദേശിച്ചിരുന്നു . എങ്കിലും അത് കേള്‍ക്കാതെ വാഹനമോടിച്ച് പിതാവ് അപ്പാര്‍ട്ട്‌മെന്റിന്റെ പാര്‍ക്കിംഗ് വരെ എത്തുകയായിരുന്നു. ആശുപത്രിയില്‍ പോകണമെന്ന് ഉപദേശിച്ചിട്ടും പിതാവ് അനുസരിച്ചില്ലെന്ന് തൊഴിലുടമ പറഞ്ഞതായി സ്‌നേഹ വ്യക്തമാക്കുന്നു. ഞങ്ങള്‍ ഓടി പാര്‍ക്കിംഗില്‍ എത്തുമ്പോഴേക്കും പിതാവ് തീരെ അവശനായിരുന്നു. നടക്കാനും കഴിയുമായിരുന്നില്ല .ഉടനെ അദ്ദേഹത്തെ അടുത്തുള്ള അല്‍ സഹ്‌റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശ്വാസ കോശ സ്‌ട്രോക്കിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ ഇന്‍ഷുറന്‍സില്‍ കമ്പനി നല്‍കുന്ന തുകയും ഉള്‍പ്പെടുത്തിയാണ് ചികിത്സ നട്തതിയത്. സുഹൃത്തുക്കളില്‍ നിന്നോ സഹപ്രവര്‍ത്തകരില്‍ നിന്നോ ആവശ്യത്തിന് പിന്തുണ ലഭിച്ചില്ല. താനും അമ്മയും തനിച്ചാണ് പിതാവിനെ പരിചരിച്ചതെന്നും സ്‌നേഹ പറയുന്നു. 50 ദിവസത്തോളം അദ്ദേഹം ഐസിയുവില്‍ കിടന്നു . ഓരോ ദിവസവും ഏകദേശം 8000 ദിര്‍ഹത്തിന്റെ ബില്ലാണ് ലഭിച്ചിരുന്നത്. വര്‍ഷത്തില്‍ 138000 ദിര്ഹമാണ് മെഡിക്കല്‍ ഇന്‍ഷുറന്‍സായി ലഭിക്കുന്നത്. ആ തുക ഇന്‍ഷുറന്‍സ് കമ്പനി ഇതിനോടകം തന്നെ അടച്ചും കഴിഞ്ഞിരുന്നു. സെപ്റ്റംബര്‍ 29ന് അദ്ദേഹം മരിക്കും വരെ 66085249 ദിര്‍ഹത്തിന്റെ ബില്ലാണ് ലഭിച്ചത്. ബ്രാഞ്ച് മാനേജര്‍ എന്ന നിലയ്ക്ക് മാസം 15000 ദിര്‍ഹമാണ് അദ്ദേഹത്തിന് ശമ്പളം ലഭിച്ചിരുന്നത്. അതുകൊണ്ടു തന്നെ കാര്യമായ വരുമാനം ഉണ്ടായിരുന്നില്ല .ഒരുകോടിയോളം വരുന്ന ബില്‍തുക എങ്ങനെ അടക്കുമെന്നോ, നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പിതാവിന്റെ മൃതദേഹം എങ്ങനെ നാട്ടിലെത്തിക്കുമെന്നോ തനിക്ക് ഒരു രൂപവുമില്ലെന്ന് സ്‌നേഹ കണ്ണീരോടെ പറയുന്നു.

ബോളിവുഡ് ഹോളിവുഡ് താരങ്ങളിൽ മിക്കവർക്കും ക്യാമറയ്ക്കു മുമ്പില്‍ എന്തും ചെയ്യാന്‍ മടിയില്ലാത്തവരാണ്. എന്നു മാത്രമല്ല ടോപ്‌ലെസ് ഫോട്ടോഷൂട്ടുകളും അവര്‍ക്ക് അത്ര വലിയ സംഭവം ഒന്നും അല്ല. എന്നാല്‍ ബ്രീട്ടിഷ് ടെലിവിഷന്‍ താരവും മോഡലുമായ ക്ലൂ ഫെറി കാണിച്ചത് അല്‍പ്പം കടുപ്പമായിപ്പോയി. കുളിച്ച് ഇറങ്ങിയപ്പോഴാണു കൊറിയര്‍ ബോയി വിളിച്ചത്. കുളിച്ച് ഇറങ്ങിയ കോലത്തില്‍ ഒരു തോര്‍ത്തും ചുറ്റി ക്ലൂ ഫെറി നടു റോഡിലേയ്ക്ക് ഇറങ്ങി.
എന്നാല്‍ കൊറിയര്‍ ബോയി നല്‍കിയ ബോക്‌സ് ക്ലൂ ഫെറിക്ക് താങ്ങാന്‍ കഴിയുന്നതിലും കൂടുതലായിരുന്നു. കൊറിയര്‍ എടുത്തു ഉയര്‍ത്തിയപ്പേഴേയ്ക്കും ഫെറി ഉടുത്തിരുന്ന ബാത്ത് ടവ്വല്‍ അഴിഞ്ഞു വീഴുകയായിരുന്നു. എന്തായാലും വഴിയെ പോയവരും വന്നവരും ദൃശ്യങ്ങള്‍ പകര്‍ത്തി സംഭവം ആഘോഷമാക്കി.

Related image

പക്ഷേ ക്ലൂ ഫെറിക്ക് ഇത് അത്ര പുതിയ കാര്യം ഒന്നുമല്ല. ഇതിലും ഭീകാരമായ ടോപ്‌ലെസ് ഫോട്ടോഷൂട്ടുകളാണ് ക്ലൂ ഫെറി നടത്താറ്. കുറച്ചു നാളുകള്‍ക്ക് മുമ്പ് വണ്ണം കുറഞ്ഞ വിവരം ആരാധകരെ അറിയിക്കാന്‍ വേണ്ടി മേനി പ്രദര്‍ശനം നടത്തിരുന്നു.

ബ്രിട്ടീഷ് രാജകുമാരിയായ ഡയാനയോടൊപ്പം താന്‍ ഒരു രാത്രി യാതൊരു പ്രശ്‌നവും കൂടാതെ കിടന്നുറങ്ങിയിട്ടുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം. 2000ല്‍ ഒരു സ്വകാര്യ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ സംഗതി ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ഹോട്ടസ്റ്റായ മൂന്നാമത്തെ വനിതയാണ് ഡയാന രാജകുമാരിഎന്നും ട്രംപ് പറഞ്ഞു.

ലോകത്തിലെ തന്നെ ഏറ്റവും സുന്ദരികളായ പത്ത് വനിതകളില്‍ മൂന്നാമത്തെ ആളാണ് ഡയാന. എന്നാല്‍ ലോകത്തിന് അത് മനസ്സിലായില്ലെന്നും അഭിമുഖത്തില്‍ ട്രംപ് അഭിപ്രായപ്പെടുന്നു. അതേ അഭിമുഖത്തില്‍ തന്നെ സ്വന്തം ഗേള്‍ ഫ്രണ്ടായ മെലാനിയയെ കുറിച്ചും ആദ്യ ഭാര്യ ഇവാനയെ കുറിച്ചും സൂചിപ്പിക്കുന്നതും കേള്‍ക്കാം. ജൂലിയ റോബര്‍ട്ട്‌സ്, മിഷേല്ല ഫിഫര്‍, സിന്‍ഡി ക്രോഫോര്‍ഡ്, പാള്‍ട്രൗ, ആഞ്ചലീന ജോളി തുടങ്ങിയവരാണ് ട്രംപിന്റെ ‘ലോക സുന്ദരി’ പട്ടികയിലുള്ള മറ്റുള്ളവര്‍.

ഡയാനയുടെ സൗന്ദര്യത്തെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചും ട്രംപ് അഭിമുഖത്തിനിടെ പറയുന്നുണ്ട്. ശാരീരിക അളവുകളെ കുറിച്ചുള്ള പരാമര്‍ശം പോലും ട്രംപ് നടത്തുന്നതുകേള്‍ക്കാം. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുന്‍പ് സ്ത്രീകള്‍ എച്ച്‌ഐവി പരിശോധന നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവതാരകന്‍ സ്‌റ്റേര്‍ണും ട്രംപും ഷോയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved