ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: അമ്മയ് ക്കൊപ്പം നവജാത ശിശുവിനെ കാണാതായതായി പരാതിയുമായി പിതാവ് രംഗത്ത്. കാമുകനൊപ്പമാണ് ഇവർ പോയതെന്നും, ഇയാളുടെ പേരിൽ ലൈംഗിക അതിക്രമം ഉൾപ്പെടെ നിരവധി കേസുകൾ നിലവിൽ ഉണ്ടെന്നും ഇയാൾ പറഞ്ഞു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ടൂട്ട്സ് മാർട്ടൻ(35), മാർക്ക്‌ ഗോർഡൻ അവരുടെ കുഞ്ഞ് എന്നിവരെ ജനുവരി 5 നാണ് കാണാതായത്. ബോൾട്ടണിന് സമീപം അവരുടെ കാർ കേടായെന്നും തുടർന്നാണ് കാണാതെ ആയതെന്നുമാണ് പുറത്ത് വരുന്ന വിവരം. ഇരുവരെയും കാണാത്തതിൽ ദുഖമുണ്ടെന്നും, എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നും മാർട്ടന്റെ പിതാവ് പറഞ്ഞു. അതേസമയം ഗോർഡൻ അമേരിക്കയിൽ ബലാത്സംഗക്കേസിൽ 20 വർഷം തടവ് അനുഭവിച്ചിട്ടുണ്ടെന്നും, സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗോർഡന്റെ മുൻകാല ജീവിതത്തെ കുറിച്ച് നേരത്തെ അറിയാമായിരുന്നു എന്നും, പിതാവ് നേപ്പിയർ മാർട്ടൻ തുറന്ന് പറഞ്ഞു. മകളെയും കുഞ്ഞിനേയും എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നാണ് ആവശ്യം. എന്നാൽ കേസിൽ കുഞ്ഞിന്റെ ജനനത്തെ കുറിച്ച് ആശുപത്രികളിൽ നിന്ന് മതിയായ രേഖകൾ ലഭിച്ചിട്ടില്ലെന്നും മാസം തികയാതെ ജനിച്ചതാണോ എന്ന് സംശയം ഉണ്ടെന്നും പോലീസ് പറയുന്നു. 2016 ലാണ് ഗോർഡനുമായി ഇവർ പരിചയപ്പെട്ടത്. 2010 മുതൽ യുകെയിൽ രജിസ്റ്റർ ചെയ്ത പല കേസുകളിലും ഇയാൾ പ്രതിയാണ്. 14 വയസ്സുള്ളപ്പോൾ ഫ്ലോറിഡയിലെ ഒരു കേസിൽ ഇയാൾ ശിക്ഷിക്കപ്പെട്ടിരുന്നു.