ലുധിയാനയിൽ നിന്നും ന്യൂകാസിലിൽ താമസിക്കുന്ന അലക്സാണ്ടർ കെപിഷ് എന്ന വ്യക്തിയാണ് 13 കൊല്ലമായി യുകെയിൽ ജീവിച്ചിട്ട് ചെയ്യാത്ത കുറ്റത്തിന് നാടുകടത്തപ്പെട്ടത്. തെറ്റായ കാരണത്തിന് പേരിലാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ടത്. ആ സമയത്ത് അദ്ദേഹം ആംഡ് ഫോഴ്സിൽ പ്രിൻസ് ഹാരിക്ക് വേണ്ടി ഷെഫ് ആയി നോർത്തമ്പർ ലാൻഡിൽ ജോലി ചെയ്യുകയായിരുന്നു. എന്നാൽ കാൻസറിന്റെ നാലാമത്തെ സ്റ്റേജിന് ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന് കൃത്യസമയത്ത് ആ കേസിൽ കോടതിയിൽ ഹാജരാക്കാൻ കഴിയാതിരുന്നതിനാൽ ആണ് നാടുകടത്തപ്പെട്ടത് എന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു.

അദ്ദേഹത്തിന്റെ മെഡിക്കൽ കണ്ടീഷൻ സംബന്ധിച്ച രേഖകൾ സുഹൃത്ത് കോടതിയിൽ ഹാജരാക്കിയതോടെയാണ് ശിക്ഷ റദ്ദാക്കിയത്. യുകെയിൽ മടങ്ങിയെത്തിയ ശേഷം വേണം നാലാമത്തെ ഘട്ടത്തിൽ ആയ ക്യാൻസറിനും ഹൃദയാഘാതത്തിനും ചികിത്സ തുടരാൻ. രണ്ടുപ്രാവശ്യം സ്ട്രോക്ക് നേരിട്ടിട്ടുണ്ട്.

എംപി ചിയോൺവുറഹ് ട്വിറ്ററിൽ ഇതിനെപ്പറ്റി കുറിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ആഴ്ചകൾ ആയിട്ടും ഹോം ഓഫീസ് ഇടപെടാത്തതിനെ തുടർന്നാണ് അവർ മുൻകൈ എടുക്കാൻ തീരുമാനിച്ചത്. തുടർന്ന് പൊതുജനങ്ങളുടെ ശ്രദ്ധയും പങ്കാളിത്തവും നിസീമം ആയിരുന്നുവെന്നും, ഒപ്പം നിന്നവർക്ക് നന്ദിയുണ്ടെന്നും അവർ അറിയിച്ചു.