ജക്കാർത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ വെള്ളിയാഴ്ചയുണ്ടായ ഭൂകന്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം ആയിരത്തിലേക്ക് അടുക്കുന്നു. ഇന്തോനേഷ്യൻ ദേശീയ ദുരന്ത നിവാരണ സേന പുറത്തുവിട്ട പുതിയ കണക്ക് പ്രകാരം 832 പേർ മരിച്ചതായാണ് റിപ്പോർട്ട്.

7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പത്തിലും തുടർചലനങ്ങളിലും ആയിരക്കണക്കിനു ഭവനങ്ങളും ആശുപത്രികൾ അടക്കമുള്ള കെട്ടിടങ്ങളും തകർന്നു. സുലവേസി ദ്വീപിന്‍റെ തലസ്ഥാനമായ പാലു നഗരത്തിന്‍റെ തീരത്ത് ആഞ്ഞടിച്ച പത്തടി ഉയരമുള്ള സുനാമി തിരമാലകൾ നിരവധി കെട്ടിടങ്ങളെ വിഴുങ്ങി.

സമുദ്രതീരത്ത് മൃതദേഹങ്ങൾ അടിഞ്ഞുകൂടിയ കാഴ്ചയാണുള്ളതെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. പാലു നഗരത്തിലെ പ്രധാന ആശുപത്രിക്കു ഭൂകന്പത്തിൽ കേടുപാടുണ്ടായി. പരിക്കേറ്റവരെ ആശുപത്രിക്കു പുറത്തു കിടത്തിയാണു ചികിത്സിക്കുന്നത്.