കണ്ണൂരില്‍ ഇറങ്ങിയ പുലി കാട്ടിലെ അല്ല നാട്ടിലെ വളര്‍ത്ത് പുലിയാണെന്ന് സംശയം. കണ്ണൂര്‍ തായത്തെരുവില്‍ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയ പുലിയാണ് വളര്‍ത്തുപുലിയാണെന്ന് വനംവകുപ്പും പോലീസും സംശയിക്കുന്നത്.സംശയത്തില്‍ വനംവകുപ്പ് അന്വേഷണം തുടങ്ങി. പുലിയെ പരിശോധിച്ച വെറ്ററിനറി സര്‍ജന്‍ ഡോ.കെ.ജയകുമാറിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണം. കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണ് തായത്തെരുവിലെ ജനവാസകേന്ദ്രത്തില്‍ കണ്ട പുലിയെ മയക്കുവെടി വെച്ചു പിടികൂടിയത്. പിന്നാലെ പുലിയെ നെയ്യാര്‍ മൃഗസംരക്ഷണ കേന്ദ്രത്തിലേയ്ക്കു മാറ്റി.

ജീവനുള്ള ആടിനേയും മുയലിനേയും പുലിക്കു ഭക്ഷണമായി നല്‍കിയെങ്കിലും കൊന്നു തിന്നില്ലെന്നും പുലിയെ ഷാംപു ഉപയോഗിച്ചു കുളിപ്പിച്ചതിന്റെ ലക്ഷണങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുലിയുടെ രീതികള്‍ മുനുഷ്യര്‍ക്കൊപ്പം വളര്‍ന്നതിന്റെ ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുന്നതെന്നും പറയുന്നു. കാട്ടില്‍ ജീവിച്ചു പരിചയമില്ലാത്ത പുലിയെ കാട്ടിലേയ്ക്കു തുറന്നുവിടാനാകില്ലെന്നും ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. സംശയം ബലപ്പെട്ടതിനെ തുടര്‍ന്ന് പുലിയെ പിടികൂടിയ പ്രദേശത്തുള്ള വീടുകളില്‍ ചെന്ന് വനം വകുപ്പ് അന്വേഷണം നടത്തി. പുലിയെ ആരെങ്കിലും വളര്‍ത്തിയതാണോ എന്ന കാര്യത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചത്.

കണ്ണൂരിലെ തായതെരു റെയിൽവേ ട്രാക്കിന് സമീപം ഏഴു മണിക്കൂറോളം യാതൊരു ഭാവപകർച്ചയും ഇല്ലാതെ കിടന്ന പുലി ഒരു പ്രാവശ്യം മാത്രമാണ് ട്രെയിനിന്‍റെ ശബ്ദം കേട്ട ഭാഗത്തേക്ക് ഓടിയത്. ഈ സമയങ്ങളിൽ 29 ട്രെയിനുകൾ തെക്ക്-വടക്കായി പാഞ്ഞുപോയിട്ടും പുലി ശാന്തനായി കുറ്റിക്കാട്ടിൽ ഇരുന്നു. മാത്രമല്ല പുലി പതിയിരുന്ന കുറ്റിക്കാട്ടിന് ചുറ്റുമായി വൻ പുരുഷാരം നിറഞ്ഞ് ശബ്ദകോലാഹലങ്ങൾ ഉണ്ടായിട്ടും പുലി അനങ്ങിയില്ല. ഇതൊക്കെ പുലി ജനങ്ങളുമായി ഇടപഴകിയിട്ടുണ്ടെന്നുള്ള തെളിവായിട്ടാണ് വനംവകുപ്പ് കാണുന്നത്.വീട്ടിൽ വളർത്തിയ പുലി അല്ലെങ്കിൽ സർക്കസ് കൂടാരത്തിൽ നിന്നും മറ്റും ചാടിയതാണെന്നാണ് മറ്റൊരു നിഗമനം. പുലിയെ വീട്ടില്‍ വളര്‍ത്തിയ ആള്‍ എന്ന് സംശയിക്കുന്ന സമ്പന്നനെ കുറിച്ചു പോലിസ് അന്വേഷണം ആരംഭിച്ചു. ഇയാളുടെ വീട്ടില്‍ പുലിയെ വളര്‍ത്തിയിരുന്നു എന്ന് ചില നാട്ടുകാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ് അന്വേഷണം.