ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: രാജ്യത്ത് പൗണ്ടിന്റെ മൂല്യം ഇടിയുന്നതായി റിപ്പോർട്ടുകൾ പുറത്ത്. സർക്കാർ അവതരിപ്പിച്ച മിനി ബഡ്ജറ്റിനെ തുടർന്നാണ് ഇത് സംഭവിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതിനെ തുടർന്ന് ബാങ്കുകളും ബിൽഡിങ് സൊസൈറ്റികളും മോർട്ട്ഗേജ് ഇടപാടുകൾ ഇപ്പോൾ പിൻവലിച്ചിരിക്കുകയാണ്. വിർജിൻ മണിയും സ്‌കിപ്റ്റൺ ബിൽഡിംഗ് സൊസൈറ്റിയും പുതിയ ഉപഭോക്താക്കൾക്കുള്ള മോർട്ട്ഗേജ് ഓഫറുകൾ നിർത്തി വെച്ചു. അതേസമയം ഇതുവരെ സമർപ്പിച്ച അപേക്ഷകൾ തുടർന്നും പ്രോസസ്സ് ചെയ്യുമെന്നും അധികൃതർ പറഞ്ഞു.

ഉൽപന്ന ഫീസ് ഉപയോഗിച്ച് മോർട്ട്ഗേജുകൾ നിർത്തുമെന്ന് ഹാലിഫാക്സ് പറഞ്ഞു. ഇത് മികച്ച തിരിച്ചടവ് നിരക്കിന് കാരണമാകുമെന്നും നിലവിലെ പ്രശ്നങ്ങളെ അതിജീവിക്കാൻ സാധിക്കുമെന്നുമാണ് കരുതുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് വിപണികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും അധികൃതർ ചൂണ്ടികാട്ടി. പൗണ്ടിന്റെ മൂല്യം റെക്കോർഡ് താഴ്ചയിലേയ്ക്ക് താഴ്ന്നതിനെ തുടർന്ന് പണപ്പെരുപ്പം തടയാൻ പലിശ നിരക്ക് ഉയർത്താൻ മടിയില്ലെന്നും ബാങ്ക് അറിയിച്ചു. 50 വർഷത്തിനിടയിലെ ഏറ്റവും വലിയ നികുതിയിളവ് പ്രഖ്യാപിച്ച വെള്ളിയാഴ്ചത്തെ മിനി ബഡ്ജറ്റിന് മുകളിൽ, നികുതികൾ കൂടുതൽ വെട്ടിക്കുറയ്ക്കുമെന്ന് ചാൻസലർ ക്വാസി ക്വാർട്ടെങ്ങിന്റെ തീരുമാനത്തെ തുടർന്നാണിത്.

ബ്രിട്ടീഷ് ഗവൺമെന്റ് കടമെടുക്കുന്നതിന്റെ പരിധിയും ഉയർന്നു. ചില നിക്ഷേപകർ ഗവൺമെന്റിന്റെ നികുതിയിളവ് ആളുകൾ കൂടുതൽ പൈസ ചെലവിടുന്നതിലേക്ക് നയിക്കുമെന്ന് വിശ്വസിക്കുന്നു. അതിനാൽ വിലക്കയറ്റം പരിമിതപ്പെടുത്താനുള്ള ശ്രമത്തിൽ, ബാങ്കിന് വേഗത്തിൽ പലിശ നിരക്ക് ഉയർത്താൻ കഴിയും. നവംബർ 3 ന് നടക്കുന്ന അടുത്ത മീറ്റിംഗിൽ പലിശ നിരക്കുകൾ മാറ്റണമോ എന്ന് പൂർണ്ണമായ വിലയിരുത്തൽ നടത്തുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അറിയിച്ചു.