തിരുവനന്തപുരം: ആറ്റിങ്ങലില്‍ നടുറോഡില്‍ യുവതിയെ വെട്ടിക്കൊന്നു. വെഞ്ഞാറമ്മൂട് പുല്ലമ്പാറ പാലാക്കോണം സ്വദേശി ശശിധരന്‍ നായരുടെ മകള്‍ സൂര്യാ.എസ്.നായരാണ് കൊല്ലപ്പെട്ടത്.
ഇന്ന് രാവിലെ ആറ്റിങ്ങല്‍ ബസ് സ്റ്റാന്‍ഡിനടുത്തുള്ള ആദിത്യാ ജ്വല്ലറിക്ക് സമീപമുള്ള ഇടറോഡില്‍ മതിലിനോട് ചേര്‍ന്നാണ് കഴുത്തില്‍ വെട്ടേറ്റ നിലയില്‍ മൃതദേഹം കണ്ടത്. രാവിലെ പത്ത് മണിയോടെയാണ് സംഭവം. സൂര്യയുടെ മൃതദേഹം കാണപ്പെട്ട സ്ഥലത്ത് നിന്നും രക്തം പുരണ്ട കത്തിയുമായി ഒരാള്‍ ഓടിപ്പോവുന്നത് കണ്ടതായി വഴിയാത്രക്കാര്‍ വെളിപ്പെടുത്തുന്നുണ്ടെങ്കിലും അയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വെഞ്ഞാറമ്മൂട് സെന്റ് ജോണ്‍സ് ആശുപത്രിയിലെ നഴ്‌സായ സൂര്യയുടെടെ ഐഡി കാര്‍ഡ് മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തിയതാണ് ആളെ തിരിച്ചറിയാന്‍ സഹായിച്ചത്.

വെള്ള ചുരിദാറും ചുവന്ന ബോട്ടവും ധരിച്ച സൂര്യയുടെടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആറ്റിങ്ങല്‍ പോലീസ് മൃതദേഹം ചിറയിന്‍കീഴ് ഗവ. ആശുപത്രിയിലേക്ക് മാറ്റി.

unnamed (2)

തുടര്‍ന്ന്‍ നടന്ന അന്വേഷണത്തില്‍ ആണ് കാമുകന്‍ രാജേഷ്‌ ആണ് കൊലപാതകം നടത്തിയ ശേഷം ഓടി രക്ഷപ്പെട്ടത് എന്ന സൂചനകള്‍ ലഭിച്ചത്. ഇരുവരും ബൈക്കില്‍ ഒരുമിച്ച് വരുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. രാജേഷിന്‍റെ ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കൊല നടന്നതിന് സമീപത്ത് നിന്നും കൊലപ്പെടുത്താന്‍ ഉപയോഗിച്ച വെട്ടുകത്തി സമീപത്തെ പുരയിടത്തില്‍ നിന്നും കണ്ടെടുത്തു. രാജേഷിനു വേണ്ടി പോലീസ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചു. ആറ്റിങ്ങല്‍ ഡിവൈഎസ്പി പ്രതാപന്‍ നായരുടെ മേല്‍നോട്ടത്തില്‍ ആണ് അന്വേഷണം പുരോഗമിക്കുന്നത്.