തിരുവനന്തപുരം∙ ‌ പ്രാഥമിക  ഫലസൂചനകൾ എൽഡിഎഫിന് അനുകൂലമാണെന്ന് റിപോർട്ടുകൾ . പാലാ മുനിസിപ്പാലിറ്റി ചരിത്രത്തിലാദ്യമായി എൽഡിഎഫ് ഭരിക്കും എന്ന് ഉറപ്പായി .
തൃശൂർ കോർപറേഷനിൽ യുഡിഎഫ് – എൽഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടം. ബിജെപി വക്താവും മേയർ സ്ഥാനാർഥിയുമായ ബി.ഗോപാലകൃഷ്ണന് തോൽവി. തിരുവനന്തപുരം കോർപറേഷനിലെ കുന്നുകുഴി വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയും മേയർ സ്ഥാനത്തേക്കു പരിഗണിച്ചിരുന്ന വ്യക്തിയുമായ എ.ജി.ഒലീനയ്ക്കു തോൽവി. യുഡിഎഫ് സ്ഥാനാർഥി മേരി പുഷ്പമാണു വിജയിച്ചത്. മുക്കം നഗരസഭയിൽ ആർക്കും കേവല ഭൂരിപക്ഷമില്ല. എൽ‌ഡിഎഫാണ് ഏറ്റവും വലിയ ഒറ്റകക്ഷി. എൻഡിഎ നിലപാട് നിർണായകമാണ്.

അതേസമയം, ഫലം പുറത്തുവരുമ്പോൾ ഇടതുമുന്നണിക്ക് മുൻതൂക്കം. കേരള കോൺഗ്രസുമായുള്ള കൂട്ടുകെട്ട് പാലാ നഗരസഭയിൽ നേട്ടമായി. രണ്ടു ജില്ലകളിൽ യുഡിഎഫാണ് മുന്നിട്ടുനിൽക്കുന്നത്. എറണാകുളം, മലപ്പുറം ജില്ലകളിൽ യുഡിഎഫിനാണ് മുൻതൂക്കം. മലപ്പുറത്തും കോഴിക്കോട്ടും വെൽഫെയർ സഖ്യം നേട്ടം കൊയ്തു. അതേസമയം, നഗരങ്ങളിലും ഗ്രാമങ്ങളിലും ആദ്യമുണ്ടാക്കിയ നേട്ടം യുഡിഎഫിന് നഷ്ടമായി. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയും സ്ഥാനം ഉറപ്പിക്കുന്നുണ്ട്. പാലക്കാട്, ഷൊർണൂർ, ചെങ്ങന്നൂർ നഗരസഭകളിൽ ബിജെപിക്കാണ് ലീഡ്. കണ്ണൂർ കോർപ്പറേഷനിൽ അവർ അക്കൗണ്ട് തുറന്നു.

കൊച്ചി കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർഥി എൻ.വേണുഗോപാൽ തോറ്റു. ഐലൻഡ് ഡിവിഷനിൽ ജയം ബിജെപിക്ക്. വേണുഗോപാലിന്റെ തോൽവി ഒറ്റവോട്ടിനാണ്. ഇവിടെ യുഡിഎഫ് റീകൗണ്ടിങ് ആവശ്യപ്പെട്ടിട്ടുണ്ട്. കോർപറേഷനുകളിലും മുന്‍സിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും യു‍ഡിഎഫ് ലീഡ് ചെയ്യുന്നുണ്ട്. കൊല്ലം കോർപ്പറേഷനിൽ എൽഡിഫ് – യുഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫാണ് ലീഡ് ചെയ്യുന്നത്.