ജനാധിപത്യ കേരളത്തില്‍ ആള്‍ക്കൂട്ട ഫാസിസം വര്‍ദ്ധിച്ചു വരുന്ന ഇക്കാലത്ത് അതിന്റെ ഒരു പുതിയ ഇരകൂടിയാകുകയാണ് ശ്രീ അജയന്‍ എന്ന നോവലിസ്റ്റെന്ന് ആം ആദ് മി പാര്‍ട്ടി നേതാവ് സി.ആര്‍. നീലകണ്ഠന്‍. പുലച്ചോന്മാര്‍ എന്ന സ്വന്തം നോവലില്‍ ഗുരുദൈവമല്ല എന്നെഴുതി എന്നതാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം. താന്‍ ദൈവമാണ് എന്ന് ഗുരുദേവന്‍ ഒരിക്കലും പറഞ്ഞിട്ടില്ല എന്ന് ഓര്‍ക്കുകയെന്നും സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു.

അദ്ദേഹത്തെ ദൈവമായി ആരാധിക്കുവാനും അതല്ലെങ്കില്‍ ഗുരുവായി ആദരിക്കുവാനും എല്ലാം നമ്മള്‍ക്ക് അവകാശമുണ്ട്. ഇത് പറഞ്ഞതിന്റ പേരില്‍ അജയന് ഊര് വിലക്ക് ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്ന സാമുദായിക നേതാക്കള്‍ ഒരിക്കലും ഗുരുവിന്റെ ശിഷ്യന്മാര്‍ അല്ല എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും ഇല്ല. ദൈവം ഇല്ല എന്ന് വിശ്വസിച്ച സഹോദരന്‍ അയ്യപ്പന്‍ ഗുരുവിന്റെ വലങ്കൈ ആയിരുന്നു എന്നു കൂടി ഓര്‍ക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ദൈവമില്ല എന്ന പ്രശ്‌നം വിശ്വസിക്കുന്നവരെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന്റെ ഭാഗമാക്കാന്‍ തയ്യാറായ ഗുരുവിനോട്, ഗുരുവിന്റെപേരില്‍ ഗുരുദൈവമല്ല എന്നു വാദിക്കുന്ന അല്ലെങ്കില്‍ അങ്ങനെ എഴുതിയ അജയനെ ശിക്ഷിക്കാനുള്ള നടപടി ഒരിക്കലും ഗുരുതത്വങ്ങള്‍ക്ക് ചേര്‍ന്നതല്ല ഇത്തരം നടപടികള്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ കൃത്യമായ പ്രാദേശിക സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് അടിമകളാണ് അത്തരം നിലപാടുകള്‍ക്കെതിരെ കേരളനവോത്ഥാനനായകനായ ശ്രീനാരായണ ഗുരുവിന്റെ കൂടിപേരില്‍ പ്രതിഷേധിക്കുന്നു. അവരെ തുറന്നുകാട്ടാന്‍ ഗുരുദേവന്റെ ആദര്‍ശങ്ങളും സൂക്ഷിക്കുന്ന ആളുകളും കൂടി രംഗത്ത് രണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി ആം ആദ് മി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.