സ്പിരിച്ച്വല്‍ ഡെസ്‌ക്
ഈശോയുടെ ശിഷ്യരും സ്‌നാപകന്റെ ശിഷ്യരും തമ്മിലുള്ള സഘട്ടനം. മാനസീകമായി മുളയെടുത്ത ഈ സംഘട്ടനത്തെ മുന്നോടിയായി ആയ്ക്കപ്പെട്ട സ്‌നാപകന്‍ കൈകാര്യം ചെയ്ത രീതിയാണ് ഇന്നത്തെ സമൂഹത്തിന് അന്യമായി കൊണ്ടിരിക്കുന്നത്. എന്ത് പ്രതികരണമുണ്ടായാലും തനിക്ക് നേതാവാകണമെന്ന ചിന്തയോടുകൂടെ പ്രതികരിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന ശൈലി അല്ല ഒരു നേതാവിന് ഉണ്ടായിരിക്കേണ്ടതെന്ന് സ്‌നാപകന്‍ പഠിപ്പിക്കുകയാണ്.

ആധുനിക യുഗത്തില്‍ ചേരിയും ചേരിതിരിവും അന്യമല്ല. നേതാക്കന്മാരുടെ ഇഷ്ടത്തിന് താളം തുള്ളുന്ന അനുയായികള്‍. നേതാക്കന്മാര്‍ എന്താണ് ഉദ്ദേശിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാതെ നേതാക്കള്‍ക്ക് വേണ്ടി ജയ് വിളികളും കൊലവിളികളും നടത്തുന്ന അനുയായികളുടെ ശബ്ദങ്ങള്‍ ഈ കാലഘട്ടത്തില്‍ നമ്മള്‍ കണ്ടും കേട്ടും അനുഭവിച്ചുകൊണ്ടുമിരിക്കുകയാണ്.
ആലോജിക്കാതെയും ചിന്തിക്കാതെയും പഠിക്കാതെയും മനസ്സിലാക്കാതെയും എടുത്തു ചാടി പ്രതികരിക്കുന്ന പ്രകൃതം ക്രിസ്തുവിന്റെ ശിഷ്യരായ നമുക്ക് ഉണ്ടാകാന്‍ പാടില്ല.
പഠിക്കണം ഗ്രഹിക്കണം ഉള്‍ക്കൊള്ളണം. ഉള്‍ക്കൊള്ളാന്‍ പരിശീലിക്കണം. അതു വരെ മിണ്ടരുത് !

കുറവിലങ്ങാടിന്റെ സുവിശേഷം.
വിശുദ്ധ കുര്‍ബാന മദ്ധ്യേ ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ നല്‍കിയ വചന സന്ദേശത്തിന്റെ പ്രശസ്ത ഭാഗങ്ങളാണിത്. പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.