ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യു കെ കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. മറ്റു രാജ്യങ്ങളെക്കാൾ യു കെ ഇത്രയും ബുദ്ധിമുട്ടുന്ന സാഹചര്യം വന്നതിനു പിന്നിൽ ധാരാളം കാരണങ്ങൾ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജിഡിപി വീണ്ടും 0.2% ഇടിവുണ്ടായപ്പോൾ നിലവിലെ അവസ്ഥയുടെ തീവ്രത വ്യക്തമായി.

പിന്നിലേക്ക് നോക്കുമ്പോൾ, യുകെ സമ്പദ്‌വ്യവസ്ഥ മൂന്ന് വർഷം മുമ്പ് പാൻഡെമിക്കിന് തൊട്ടുമുമ്പുള്ളതിനേക്കാൾ ചെറുതായി തുടരുന്നു എന്നത് ആശങ്കാജനകമാണ്. സെപ്റ്റംബർ വരെയുള്ള മൂന്ന് മാസങ്ങളിൽ സാമ്പത്തികരംഗം ആകെ ചുരുങ്ങുകയും കോവിഡ് സമയത്ത് നഷ്ടപ്പെട്ടവ തിരികെ പിടിക്കാൻ കഴിയാത്തതുമാണ് നിലവിൽ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം.

കോവിഡ് മുതൽ യൂറോപ്യൻ ഊർജ ഞെരുക്കം തുടങ്ങി വിവിധ പ്രശ്നങ്ങൾ ഈ കാലയളവിൽ പ്രതിസന്ധിയായി നിലകൊണ്ടു. ഇതിനെ എല്ലാം അതിജീവിച്ചു സാമ്പത്തിക രംഗത്തെ തിരികെ കൊണ്ടുവരിക എന്നുള്ളത് വെല്ലുവിളിയാണ്. ആഗോളതലത്തിൽ നിരവധി സമ്മർദ്ദങ്ങൾ വേറെയുമുണ്ട്. അടുത്ത ആഴ്ചയിലെ ശരത്കാല പ്രസ്താവനയിൽ പലിശനിരക്കുകൾ ഉയരുമ്പോൾ സാമ്പത്തിക സമ്മർദ്ദങ്ങൾ കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ട്.