ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സ്ത്രീകൾക്ക് മാത്രമുള്ള സ്ഥലങ്ങളിൽനിന്ന് ട്രാൻസ് സ്ത്രീകളെ മാറ്റിനിർത്തിയാൽ അവർക്ക് 999 എന്ന നമ്പറിലേക്ക് വിളിക്കാം എന്ന് യുകെയിലെ ഏറ്റവും വലിയ ചൈൽഡ് ട്രാൻസ്‌ജെൻഡർ ചാരിറ്റി അറിയിച്ചു. സ്വകാര്യത സംരക്ഷിക്കുന്നതുപോലെയുള്ള ന്യായമായ കാരണങ്ങളുണ്ടെങ്കിൽ സ്ത്രീകൾ മാത്രം ഉള്ള ഇടങ്ങളിൽ നിന്ന് ട്രാൻസ് സ്ത്രീകളെ ഒഴിവാക്കാമെന്ന മനുഷ്യാവകാശ കമ്മീഷൻ വിധിയിൽ തൃപ്തിയില്ല എന്നും മെർമെയ്‌ഡസ് പറഞ്ഞു. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ഉപയോഗിക്കാൻ കഴിയുന്ന ടോയ്‌ലെറ്റുകൾ പോലുള്ള സേവനങ്ങളിൽ നിയമാനുസൃതമായി തീരുമാനമെടുക്കാനുള്ള മാർഗ്ഗനിർദ്ദേശം ഇഎച്ച്ആർസി കഴിഞ്ഞമാസം പ്രസിദ്ധീകരിച്ചിരുന്നു.

മാർഗനിർദേശ പ്രകാരം അപകടസാധ്യത ഉള്ളതായി തോന്നിയാൽ നിങ്ങൾ വിശ്വസിക്കുന്നവരെ ആരെയെങ്കിലും അല്ലെങ്കിൽ 999 എന്ന നമ്പറിലേക്കാൻ വിളിക്കാൻ പറയുന്നു.999 എന്ന നമ്പറിൽ വിളിക്കാൻ ഉള്ള ഉപദേശം തീർത്തും നിരുത്തരവാദപരമായതാണെന്ന് വിവേചന നിയമ ബാരിസ്റ്ററായ നവോമി കണ്ണിംഗ്ഹാം പറഞ്ഞു. സേവനങ്ങൾ ഏതെങ്കിലുമൊരു ലിംഗത്തിന് മാത്രമായി പരിമിതപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് നിയമപരമായി ഇത് ചെയ്യാൻ സാധിക്കും എന്ന് ഇഎച്ച്ആർസിയിലെ അധികൃതർ അറിയിച്ചു. ഇതിൽ സ്വകാര്യത, മാന്യത, ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കാരണങ്ങൾ എന്നിവ ഉൾപ്പെടെയുള്ളവ ഉൾപ്പെടുന്നു. എന്നാൽ ഈ നിയമത്തിൽ ട്രാൻസ് ജനങ്ങളെ കരുതിയിട്ടില്ല എന്ന അവകാശവാദവുമായി മെർമെയ്‌ഡസ് രംഗത്ത് വന്നു.