ജക്കാർത്ത: ഭൂകമ്പത്തിലും സുനാമിയിലും നാശനഷ്ടമുണ്ടായ ഇന്തോനേഷ്യയിലെ പാലു നഗരത്തിൽ 5000 പേരെക്കുറിച്ച് ഇനിയും വിവരമില്ല. ദുരന്തമേഖലയിൽ അധികൃതർ തെരച്ചിൽ തുടരുകയാണ്. പൂർണമായി നശിച്ച പെട്ടാബോ, ബലറാവോ പട്ടണങ്ങളിൽ ആയിരത്തോളം മൃതദേഹങ്ങൾ പുറത്തെടുക്കാനായിട്ടില്ല.

സെപ്റ്റംബർ 28നാണ് 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും സുനാമിയും ആഞ്ഞടിച്ചത്. ദുരന്തത്തിൽ ഇതുവരെ 1763 മൃതദേഹങ്ങൾ കണ്ടെടുത്തു. വീടുകൾ താണുപോയ സ്ഥലങ്ങൾ പാർക്കുകളോ കളിസ്ഥലങ്ങളോ ആക്കി മാറ്റാനാണു സർക്കാരിന്‍റെ നീക്കം.