ആതിര സരാഗ് , മലയാളം യുകെ ന്യൂസ് ടീം

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സ്കൂൾ കുട്ടികൾ വായുവിലൂടെയുള്ള ആസ്ബറ്റോസ് ശ്വസിക്കുന്നതിന്റെ അളവ് ഏറ്റവും കൂടുതൽ യു. കെ യിൽ എന്ന് തിങ്ക് ടാങ്ക് റെസ്പബ്ലിക്ക റിപ്പോർട്ട്‌.

ആസ്ബറ്റോസിന്റെ അനുവദനീയമായ അളവിനേക്കാൾ പതിന്മടങ്ങാണ് യു.കെയിൽ ഒരു കുട്ടി പ്രതിദിനം ശ്വസിക്കുന്നത് എന്ന് റിപ്പോർട്ട് പറയുന്നു. വായുവിലൂടെയുള്ള ആസ്ബറ്റോസ് നാരുകൾ ജർമ്മനിയിയിൽ 10,000 നാരുകൾ ആണെങ്കിൽ യു.കെയിൽ 100,000 നാരുകളിലേക്ക് കണക്ക് വർദ്ധിച്ചിരിക്കുന്നു.

യുകെയിലെ 15 ലക്ഷത്തിലധികം കെട്ടിടങ്ങളിലായി 60 ലക്ഷം ടൺ ആസ്ബറ്റോസ് ഉപയോഗിച്ചിട്ടുണ്ട്. രാജ്യത്തെ 80 % സ്കൂളുകളും ഇതിൽ ഉൾപ്പെട്ടതാണ്.1920 നും 2000 നും ഇടയിൽ, ലോകമെമ്പാടും വ്യാപാരം നടത്തുന്ന ആസ്ബറ്റോസിന്റെ 50% ത്തിലധികം യൂറോപ്പാണ് .

ആസ്ബറ്റോസ് നാരുകൾ ശ്വസിക്കുന്നതിലൂടെ മെസോതെലിയോമ അർബുദം ബാധിച്ച് 2017 ൽ 2,523 മരണമടഞ്ഞു എന്ന് ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവ് റിപ്പോർട്ട്‌ ചെയ്തിരുന്നു. കണക്കുകൾ പ്രകാരം 2001 മുതൽ 2018 വരെ മെസോതെലിയോമ അർബുദം ബാധിച്ചവരിൽ അദ്ധ്യാപകരുടെ എണ്ണം അഞ്ചിരട്ടിയും നഴ്സുമാരുടെ എണ്ണം മൂന്നിരട്ടിയുമായി.

ആസ്ബറ്റോസ് കൈകാര്യം ചെയ്യുന്നതിൽ കർശനമായ നിയമം കൊണ്ടുവരണമെന്നും കെട്ടിട നിർമ്മാണങ്ങളിൽ ആസ്ബറ്റോസ് ഉപയോഗം പരമാവധി കുറയ്ക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. വിഷാംശം കുറഞ്ഞ സാഹചര്യത്തിൽ കുട്ടികളെ ഇരിക്കാൻ അനുവദിക്കുന്നത് ആശങ്കാജനകമാണെന്നും അത് ഒരു ദേശീയ ആരോഗ്യ പ്രതിസന്ധിയിലേക്ക് നയിക്കുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു .

വായുവിലൂടെയുള്ള ആസ്ബറ്റോസ് നാരുകളുടെ തോത് അളക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ജർമ്മനി, നെതർലാന്റ്സ്, ഫ്രാൻസ് എന്നിവിടങ്ങളിൽ ഫലപ്രദമായി കൈകാര്യം ചെയ്യുന്നത് പോലെ യുകെയിലും പ്രയോജനപ്പെടുത്തണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.