24 വിരലുകളുള്ള മകനെ ബലികഴിക്കണമെന്ന് ബന്ധുക്കളുടെ ആവശ്യത്തിനു മുന്നില്‍ ഭയന്ന് വീടിനു പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് ഉത്തര്‍പ്രദേശിലെ ബരബങ്കി ഗ്രാമത്തിലുള്ള ഫുനിലാല്‍ എന്ന അച്ഛന്‍.
12 കൈവിരലുകളും കാല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍വിരലുകളുമായാണ് മകന്‍ ജനിച്ചത്. അസാധാരണ ശാരീരിക സവിശേഷതകളുള്ള മകനെ ബലികഴിച്ചാല്‍ കുടുംബം സാമ്പത്തികമായി അഭിവൃദ്ധിപ്പെടുമെന്നാണ് ബന്ധുക്കളില്‍ ചിലര്‍ പറയുന്നത്. പുറത്തിറങ്ങിയാല്‍ മകനെ ആരെങ്കിലും കൊന്നുകളയുമോ എന്നു ഭയന്ന് ഇപ്പോള്‍ സ്കൂളില്‍ പോലും വിടുന്നില്ല. ഫുനിലാലും ജോലിക്കു പോകുന്നില്ല. ഇതേക്കുറിച്ച് പൊലീസില്‍ ഇയാള്‍ പരാതി നല്‍കിയിട്ടുണ്ട്.

തങ്ങള്‍ക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും ഫുനിലാലിന്‍റെ മകന്‍റ വിദ്യാഭ്യാസം പുനരാരംഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.