ന്യൂസ് ഡെസ്ക് മലയാളം യുകെ

അടിസ്ഥാന സ്വകാര്യ വികസനത്തിനായി കൂടുതൽ ഫണ്ട് വേണമെന്ന് വാട്ടർ കമ്പനികൾ ആവശ്യമുന്നയിച്ചു. ഇത് അനുവദിക്കപ്പെടുകയാണെങ്കിൽ 2030 ഓടെ വാട്ടർ ബില്ലുകൾ 156 പൗണ്ട് ഓളം വർദ്ധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ . നവീകരണത്തിനും , മലിന ജലം പുറന്തള്ളുന്നത് കുറയ്ക്കുന്നതിനുമായാണ് കമ്പനികൾ ഈ തുക വിനിയോഗിക്കുക. അടിസ്ഥാന സ്വകാര്യ വികസനത്തിനായും 10 പുതിയ റിസർവോയറുകളുടെയും നിർമ്മാണത്തിനായി 96 ബില്യൺ പൗണ്ട് ചെലവഴിക്കേണ്ടതായി വരുമെന്നാണ് വാട്ടർ ഇൻഡസ്ട്രിയുടെ കണക്കുകൂട്ടൽ.

നദികളിലേയ്ക്കും കടലുകളിലേയ്ക്കും ഒഴുക്കിവിടുന്ന മലിന ജലത്തിൻറെ അളവിനെ കുറിച്ച് കടുത്ത ജനരോക്ഷം വാട്ടർ കമ്പനികൾ നേരിടുന്നുണ്ട്. നവീകരണത്തിനായുള്ള പുതിയ പദ്ധതികൾക്ക് അനുമതി ലഭിച്ചാൽ ദീർഘകാലത്തേയ്ക്ക് രാജ്യത്തെ ജലവിതരണം സുരക്ഷിതമാകുമെന്നാണ് വാട്ടർ കമ്പനികൾ പറയുന്നത്. വിക്ടോറിയൻ കാലഘട്ടത്തിന് ശേഷമുള്ള ഏറ്റവും വിപുലമായ ആധുനികവൽക്കരണത്തിനാണ് വാട്ടർ ഇൻഡസ്ട്രി ആസൂത്രണം ചെയ്യുന്നത്. ഇത് സാക്ഷാത്കരിക്കുകയാണെങ്കിൽ 2020 – നെ അപേക്ഷിച്ച് ചോർച്ചയുടെ അളവ് കുറയ്ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നവീകരണത്തിന്റെ ഭാഗമായി ജനങ്ങളുടെ മേൽ നല്ലൊരു ഭാരം അടിച്ചേൽപ്പിക്കപ്പെടുമെന്നാണ് കണക്കുകൾ കാണിക്കുന്നത്. വാട്ടർ കമ്പനികളുടെ ആവശ്യം അംഗീകരിക്കുകയാണെങ്കിൽ 2025 ഓടെ വാർഷിക ബില്ലുകളിൽ ശരാശരി 84 പൗണ്ട് വർദ്ധിച്ച് 2030 ഓടുകൂടി ഇത് 156 പൗണ്ട് ആയി ഉയരും . പരിസ്ഥിതി സെക്രട്ടറി തെരേസ് കോഫി നിക്ഷേപ പദ്ധതികളെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ വാട്ടർ കമ്പനികളുടെ മോശം പ്രകടനത്തിന്റെ ഭാഗമായി പണം തിരികെ നൽകണമെന്ന ഓഫ്വാട്ട് നിർദ്ദേശം നടപ്പിലാക്കുമെന്ന് അവർ പറഞ്ഞു.